മരണമടഞ്ഞ സാഹചര്യം, അനുബന്ധസംഭവങ്ങൾ തുടങ്ങിയവ, കൂടുതൽ വിവരങ്ങൾ കിട്ടുന്ന മുറക്ക് മാറിക്കൊണ്ടിരിക്കാം. ഇതിൽ പ്രതിപാദിക്കുന്ന വ്യക്തിയുടെ മരണശേഷം ഈ ലേഖനത്തിൽ നശീകരണപ്രവർത്തനങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ ദയവായി കാര്യനിർവാഹകരെ അറിയിക്കുക.
ആന്റണി - മേരി ദമ്പതികളുടെ മകനായി 1953 മാർച്ച് 26-നു തൃശ്ശൂരിൽ ജനിച്ചു[1] .
തൃശ്ശൂരിലെ സെന്റ് തോമസ് കോളേജിൽ നിന്നും ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയ ജോൺസൺ പാശ്ചാത്യ ശൈലിയിൽ വയലിൻ അഭ്യസിച്ചു. ചെറുപ്പത്തിൽ തന്നെ 'വോയ്സ് ഓഫ് തൃശ്ശൂർ' എന്ന സംഗീതട്രൂപ്പിൽ പരിപാടികൾ അവതരിപ്പിച്ചു പോന്ന ജോൺസൺ പ്രശസ്ത സംഗീത സംവിധായകനായ ദേവരാജൻ മാസ്റ്ററുടെ ശ്രദ്ധ പിടിച്ചുപറ്റി. 1978-ൽ ആരവം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തി. മലയാളത്തിലെ പ്രശസ്ത സംവിധായകരായ ഭരതനുംപത്മരാജനും വേണ്ടി ഏറ്റവും കൂടുതൽ സംഗീതം ചെയ്തത് ജോൺസനാണ്. 'കൈതപ്രം-ജോൺസൺ', 'സത്യൻ അന്തിക്കാട്-ജോൺസൺ', 'പത്മരാജൻ-ജോൺസൺ' കൂട്ടുകെട്ടുകൾ പ്രശസ്തമാണ്. പത്മരാജൻ ചിത്രങ്ങളായ 'കൂടെവിടെ' (1983), 'നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ' (1986), നൊമ്പരത്തിപ്പൂവ് (1987), അപരൻ (1988), ഞാൻ ഗന്ധർവൻ (1991) എന്നിവ ജോൺസണ് മലയാള സംഗീതസംവിധായകരിലെ പ്രമുഖ സ്ഥാനം നേടിക്കൊടുത്തു. 1993-ൽ പൊന്തന്മാടക്കും 1994-ൽ സുകൃതത്തിനും ദേശീയ അവാർഡ് ലഭിച്ചു.
മലയാളത്തിലെ ജോൺ വില്യംസ് എന്ന് ജോൺസനെ വിളിക്കപ്പെടുന്നു[അവലംബം ആവശ്യമാണ്].
കൈരളി ടി.വി. ചാനലിൽ ഗന്ധർവസംഗീതം എന്ന സംഗീത മത്സര പരിപാടിയിൽ വിധികർത്താവ് ആയി പങ്കെടുത്തിരുന്നു. 2011 ആഗസ്ത് 18- ന് ഹൃദയാഘാതത്തെത്തുടർന്നു് ചെന്നൈയിലെ കാട്ടുപക്കത്തെ വീട്ടിൽ വച്ച് അദ്ദേഹം അന്തരിച്ചു. മരിക്കുമ്പോൾ അദ്ദേഹത്തിനു് 58 വയസ്സായിരുന്നു. [1]
ജോൺസൺ ഗാനങ്ങൾക്ക് സംഗീതം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ