"ടിപ്പു സുൽത്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 54: വരി 54:


===മലബാറിലേക്ക്===
===മലബാറിലേക്ക്===
1782 ഫെബ്രുവരി 8ന് [[ബ്രിട്ടീഷ് രാജ്|ബ്രിട്ടീഷുകാർ]] [[മാഹി|മാഹിയിലെ]] ഫ്രഞ്ച് കോട്ടയും, അതിനെതുടർന്ന് [[കോഴിക്കോട്|കോഴിക്കോടും]] കീഴടക്കി. [[തലശ്ശേരി|തല്ലശ്ശേരിയിലെ]] നാട്ടുരാജാവായിരുന്ന സർദാർ ഖാൻ തന്റെ പരാജയത്തിൽ വിഷമിച്ചു ആത്മഹത്യ ചെയ്തു. ഈ സംഭവം അറിഞ്ഞ ഹൈദർ മുഖ്ദും അലിയെ [[മലബാർ]] തീരത്തേക്ക് അയച്ചു<ref name="hasanmohibbul" />. എന്നാൽ കേണൽ ഹംബർസ്റ്റോണിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സേന മുഖ്ദും അലിയെ കീഴടക്കുകയും വധിക്കുയും ചെയ്തു. ഈ പരാജയത്തിൽ നിരാശനായ ഹൈദർ മലബാറിലെ സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ ടിപ്പുവിനോട് ആവശ്യപ്പെട്ടു. ഹംബർസ്റ്റോണിനെ പിന്തുടർന്ന് ടിപ്പു പാലക്കാട്ടേക്ക് തിരിച്ചുവെങ്കിലും, ഹംബർസ്റ്റോൺ അവിടം വിട്ടിരുന്നു. നിരാശ്ശനാകാതെ ടിപ്പു അവരെ പിന്തുടർന്ന് പൊന്നാനി പുഴയുടെ തീരത്തെത്തി. ആ പുഴ കടക്കാൻ ബ്രിട്ടീഷ് സേനക്കാകില്ല അതുകൊണ്ടു തന്നെ അവരെ എളുപ്പം കീഴടക്കാം എന്നും ടിപ്പു അമിതാത്മവിശ്വാസം കൈക്കൊണ്ടു<ref name="hasanmohibbul" />. പക്ഷേ നദിയുടെ ആഴംകുറഞ്ഞ ഒരു ഭാഗത്തുകൂടെ ബ്രിട്ടീഷ് സേന പൊന്നാനിക്കു കടന്നു, ഇതു ടിപ്പു പ്രതീക്ഷിച്ചതല്ലായിരുന്നു. പൊന്നാനിയിലെത്തിയ ടിപ്പു ബ്രിട്ടീഷുകാർക്കെതിരേ കനത്ത ആക്രമണം അഴിച്ചുവിട്ടുവെങ്കിലും, ഫലവത്തായിരുന്നില്ല. ഹംബർസ്റ്റോണിനെ സഹായിക്കാൻ, കേണൽ മക്ലോദ് കൂടി സൈന്യത്തോടൊപ്പം ചേർന്നിട്ടുണ്ടായിരുന്നു. അതോടൊപ്പം തന്നെ വന്നു ചേർന്ന പിതാവിന്റെ മരണവാർത്ത ടിപ്പുവനെ തൽക്കാലം ഈ ആക്രമണത്തിൽ നിന്നും പിന്തിരിപ്പിച്ചു<ref name="hasanmohibbul" />.
1782 ഫെബ്രുവരി 8ന് [[ബ്രിട്ടീഷ് രാജ്|ബ്രിട്ടീഷുകാർ]] [[മാഹി|മാഹിയിലെ]] ഫ്രഞ്ച് കോട്ടയും, അതിനെതുടർന്ന് [[കോഴിക്കോട്|കോഴിക്കോടും]] കീഴടക്കി. [[തലശ്ശേരി|തല്ലശ്ശേരിയിലെ]] നാട്ടുരാജാവായിരുന്ന സർദാർ ഖാൻ തന്റെ പരാജയത്തിൽ വിഷമിച്ചു ആത്മഹത്യ ചെയ്തു. ഈ സംഭവം അറിഞ്ഞ ഹൈദർ [[മഖ്ദൂം|മുഖ്ദും]] അലിയെ [[മലബാർ]] തീരത്തേക്ക് അയച്ചു<ref name="hasanmohibbul" />. എന്നാൽ കേണൽ ഹംബർസ്റ്റോണിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സേന മുഖ്ദും അലിയെ കീഴടക്കുകയും വധിക്കുയും ചെയ്തു. ഈ പരാജയത്തിൽ നിരാശനായ ഹൈദർ മലബാറിലെ സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ ടിപ്പുവിനോട് ആവശ്യപ്പെട്ടു. ഹംബർസ്റ്റോണിനെ പിന്തുടർന്ന് ടിപ്പു പാലക്കാട്ടേക്ക് തിരിച്ചുവെങ്കിലും, ഹംബർസ്റ്റോൺ അവിടം വിട്ടിരുന്നു. നിരാശ്ശനാകാതെ ടിപ്പു അവരെ പിന്തുടർന്ന് [[ഉസ്മാൻ മഖ്ദൂം|പൊന്നാനി]] പുഴയുടെ തീരത്തെത്തി. ആ പുഴ കടക്കാൻ ബ്രിട്ടീഷ് സേനക്കാകില്ല അതുകൊണ്ടു തന്നെ അവരെ എളുപ്പം കീഴടക്കാം എന്നും ടിപ്പു അമിതാത്മവിശ്വാസം കൈക്കൊണ്ടു<ref name="hasanmohibbul" />. പക്ഷേ നദിയുടെ ആഴംകുറഞ്ഞ ഒരു ഭാഗത്തുകൂടെ ബ്രിട്ടീഷ് സേന പൊന്നാനിക്കു കടന്നു, ഇതു ടിപ്പു പ്രതീക്ഷിച്ചതല്ലായിരുന്നു. [[ശൈഖ് നൂറുദ്ദീന്|പൊന്നാനി]]യിലെത്തിയ ടിപ്പു ബ്രിട്ടീഷുകാർക്കെതിരേ കനത്ത ആക്രമണം അഴിച്ചുവിട്ടുവെങ്കിലും, ഫലവത്തായിരുന്നില്ല. ഹംബർസ്റ്റോണിനെ സഹായിക്കാൻ, കേണൽ മക്ലോദ് കൂടി സൈന്യത്തോടൊപ്പം ചേർന്നിട്ടുണ്ടായിരുന്നു. അതോടൊപ്പം തന്നെ വന്നു ചേർന്ന പിതാവിന്റെ മരണവാർത്ത ടിപ്പുവനെ തൽക്കാലം ഈ ആക്രമണത്തിൽ നിന്നും പിന്തിരിപ്പിച്ചു<ref name="hasanmohibbul" />.


===ഹൈദരുടെ മരണം, അധികാരം===
===ഹൈദരുടെ മരണം, അധികാരം===

14:17, 3 ജൂൺ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ടിപ്പു സുൽത്താൻ
മൈസൂരിന്റെ ഭരണാധികാരി
ടിപ്പു സുൽത്താന്റെ രേഖാചിത്രം (1792)
ഭരണകാലം1782–1799
അടക്കം ചെയ്തത്ശ്രീരംഗപട്ടണം
മുൻ‌ഗാമിഹൈദർ അലി
പിതാവ്ഹൈദരലി
മാതാവ്ഫക്രുന്നീസ

പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരിച്ചിരുന്ന ഒരു ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ എന്നറിയപ്പെടുന്ന ഫത്തേ അലിഖാൻ ടിപ്പു (ജനനം: 1750 നവംബർ 20- മരണം:1799 മേയ് 4)[1]. മൈസൂർ കടുവ എന്നും അറിയപ്പെട്ടു. ഹൈദരലിയുടെയും ഫക്രുന്നീസയുടേയും ആദ്യത്തെ പുത്രൻ. ഹൈദരലിയുടെ മരണശേഷം (1782) മുതൽ മരണം(1799) വരെ മൈസൂരിനെ ഭരിച്ചു. ടിപ്പു ഒരു സമർത്ഥനായ ഭരണാധികാരിയും പണ്ഡിതനുമായിരുന്നു.[2] ഒട്ടനവധി ഭരണപരിഷ്കാരങ്ങൾക്ക് ടിപ്പു തുടക്കം കുറിച്ചു, പുതിയ ഒരു നാണയസംവിധാനം, ഭൂനികുതി വ്യവസ്ഥ എന്നിവ നടപ്പിലാക്കി. മൈസൂർ പട്ടുതുണി വ്യവസായം പുനരുജ്ജീവിപ്പിക്കാനായി ധാരാളം ശ്രമങ്ങൾ നടത്തുകയുണ്ടായി[3]. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേയുള്ള യൂദ്ധങ്ങളിൽ പല നൂതന യുദ്ധോപകരണങ്ങളും ടിപ്പു പ്രയോഗിക്കുകുയുണ്ടായി.

1782 ൽ പിതാവിന്റെ മരണശേഷം കൃഷ്ണാനദിയും, പശ്ചിമഘട്ടവും, അറബിക്കടലും അതിർത്തിയായുള്ള ഒരു വലിയ സാമ്രാജ്യത്തിന്റെ അധിപനായി ടിപ്പു മാറി. കന്നട, ഹിന്ദുസ്ഥാനി, പേർഷ്യൻ, അറബിക്, ഫ്രഞ്ച് എന്നിങ്ങനെ വ്യത്യസ്തമായ അഞ്ച് ഭാഷകളിൽ പ്രാവീണ്യമുള്ള ഒരു ഭരണാധികാരിയായിരുന്നു ടിപ്പു[അവലംബം ആവശ്യമാണ്]. ബ്രിട്ടീഷുകാർക്കെതിരേ ഫ്രഞ്ച് സൈന്യവുമായി ചേർന്ന് യുദ്ധം നയിച്ചു, രണ്ടാം മൈസൂർ യുദ്ധത്തിലുൾപ്പടെ പ്രധാനപ്പെട്ട വിജയങ്ങൾ നേടുകയുണ്ടായി.

അയൽരാജ്യങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തിയും, ബ്രിട്ടീഷുകാർക്കെതിരേ സന്ധിയില്ലാ സമരം ചെയ്തും ടിപ്പു തന്റെ സാമ്രാജ്യം വികസിപ്പിച്ചുകൊണ്ടിരുന്നു. തടവിലാക്കപ്പെട്ടവരോടു ടിപ്പുവിന്റെ ശിക്ഷാരീതികൾ വളരെയധികം ക്രൂരത നിറഞ്ഞതായിരുന്നു. ബ്രിട്ടീഷുകാരോടെതിരിടാൻ അയൽരാജ്യങ്ങളുമായി ടിപ്പു സഖ്യത്തിനു ശ്രമിച്ചു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രധാന ശത്രുവായിരുന്നു ടിപ്പു സുൽത്താൻ. രണ്ടാം മൈസൂർ യുദ്ധത്തിനു ശേഷം ബ്രിട്ടീഷുകാരുമായി ഉണ്ടാക്കിയ പല കരാറുകളും ടിപ്പു ലംഘിച്ചു. നാലാം മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷുകാരുടേയും, ഹൈദരാബാദ് നൈസാമിന്റേയും സംയുക്ത ആക്രമണത്തിനിടയിൽ ടിപ്പു കൊല്ലപ്പെട്ടു.

ജീവചരിത്രം

ബാല്യം വിദ്യാഭ്യാസം

ഹൈദർ അലി1766-ൽ നിർമ്മിച്ച പാലക്കാട് കോട്ട

ഇന്നത്തെ കോലാർ ജില്ലയിലുള്ള ദേവനഹള്ളിയിലാണ് ടിപ്പു സുൽത്താൻ ജനിച്ചത്. 1750 നവംബർ 20 നാണ് ടിപ്പു ജനിച്ചത്. വിശുദ്ധനായ ടിപ്പു മസ്താൻ ഓലിയയുടെ പേരിനോടു സാമ്യമുള്ള ടിപ്പു സുൽത്താൻ എന്ന പേരാണ് മാതാപിതാക്കൾ ഈ കുട്ടിക്കു നൽകിയത്[1]. പിതാവായ ഹൈദരലി അന്ന് മൈസൂരിന്റെ ഭരണം നടത്തുകയായിരുന്നു. ടിപ്പുവിന് പത്തു വയസ്സുള്ളപ്പോൾ ഹൈദരലി ശ്രീരംഗപട്ടണം വിട്ട് പലായനം ചെയ്യുകയുണ്ടായി. തനിക്കു നേരെ വരുന്ന ആക്രമണത്തെ ഭയന്നാണ് അന്ന് ടിപ്പുവിനെ തന്റെ കുടുംബത്തോടൊപ്പം വിട്ട് അദ്ദേഹം മറ്റൊരു സ്ഥലത്തേക്ക് രക്ഷപ്പെട്ടത്. പിന്നീട് ഹൈദർ ശ്രീരംഗപട്ടണം തിരിച്ചു പിടിച്ചപ്പോൾ തന്റെ കുടുംബത്തെ സുരക്ഷിതമായ ബാംഗ്ലൂരിലേക്കു മാറ്റി[1].

കാര്യമായ വിദ്യാഭ്യാസം ലഭിക്കാതിരുന്ന ഹൈദർ, പക്ഷേ തന്റെ മകന് നല്ല വിദ്യാഭ്യാസം നൽകുന്നതിൽ ശ്രദ്ധിച്ചു. മിടുക്കരായ അദ്ധ്യാപകരെക്കൊണ്ട് അദ്ദേഹം ടിപ്പുവിനെ പരിശീലിപ്പിച്ചു. കുതിരസവാരിയും, വാൾപ്പയറ്റും മറ്റു ആയോധനകലകളിലും ടിപ്പുവിന് പരിശീലനം നൽകപ്പെട്ടു[1]. കൂടാതെ, പിതാവിന്റെ കൂടെനിന്ന് യുദ്ധതന്ത്രങ്ങൾ പഠിച്ചെടുക്കുന്നതിലും, അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിലും ബാലനായ ടിപ്പു ഒരു പ്രത്യേക താൽപര്യം കാണിച്ചിരുന്നുവത്രെ. ഹൈദർ, മലബാറിനെ ആക്രമിച്ചപ്പോൾ ബാലനായിരുന്ന ടിപ്പുവും ആ സൈന്യത്തിൽ പിതാവിനെ സഹായിക്കാനുണ്ടായിരുന്നു[1]. ബാലനായിരിക്കുമ്പോൾ തന്നെ യുദ്ധതന്ത്രങ്ങളിലും, ഭരണകാര്യങ്ങളിലും എന്തെന്നില്ലാത്ത ഒരു താൽപര്യം ഈ കുട്ടി പ്രകടിപ്പിച്ചിരുന്നു.

ഒന്നാം ആംഗ്ലോ-മൈസൂർ യുദ്ധം

1758 ൽ ഫ്രഞ്ച് അധീനതയിലായിരുന്ന സ്ഥലങ്ങളിൽ കൂടി വാണിജ്യം തുടങ്ങാൻ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി തീരുമാനിക്കുകയും അതിനായി അനുവാദത്തിനു വേണ്ടി ആർക്കോട്ടിലെ നവാബിനെ സമീപിക്കുകുയും ചെയ്തു. എന്നാൽ നവാബ് ബ്രിട്ടീഷുകാരുടെ ഈ ആവശ്യം തള്ളിക്കളഞ്ഞു[4]. തുടർന്ന് റോബർട്ട് ക്ലൈവിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷുകാർ, ഷാ ആലം രണ്ടാമനെ ഇതേ ആവശ്യവുമായി സമീപിച്ചു, അവരുടെ ആവശ്യം ഷാ ഉടനടി അംഗീകരിക്കുകയും ചെയ്തു.

ഹൈദരലി തന്റെ മകനെ യുദ്ധതന്ത്രങ്ങളെല്ലാം പഠിപ്പിച്ചിരുന്നു. ഇതിനു ഹൈദരുടെ സുഹൃത്തുക്കളായ ഫ്രഞ്ച് ഓഫീസർമാരുടെ സഹായം ഉണ്ടായിരുന്നു. യുവാവായപ്പോൾ തന്നെ ടിപ്പു യുദ്ധങ്ങളിൽ പിതാവിനെ സഹായിച്ചു തുടങ്ങി. ടിപ്പുവിന്‌ 15 വയസ്സുള്ളപ്പോൾ ആദ്യത്തെ ആംഗ്ലോ-മൈസൂർ യുദ്ധം പൊട്ടിപ്പുറപ്പെട്ടു (1766). ഇതിൽ ടിപ്പു തന്റെ പിതാവിനൊപ്പം ഇംഗ്ലീഷുകാർക്കെതിരായി യുദ്ധം ചെയ്യുകയുണ്ടായി. 1767-ൽ കർണ്ണാടകത്തിലേക്ക് പടയോട്ടം നയിച്ചതിൽ കാലാൾപ്പടയുടെ ഒരു വൻ വിഭാഗത്തിന്റെ നേതൃത്വം ടിപ്പുവിനായിരുന്നു. ഹൈദരലി, ബ്രിട്ടീഷുകാരെ ഒറ്റപ്പെടുത്തി നൈസാമുമായി സഖ്യമുണ്ടാക്കി. നൈസാമിനുള്ള സമ്മാനങ്ങളുമായി ഹൈദർ അയച്ചത് ടിപ്പു സുൽത്താനെ ആയിരുന്നു[1]. ഒരു രാജകുമാരനെപ്പോലെ തന്നെയാണ് നൈസാം ടിപ്പുവിനെ തന്റെ കൊട്ടാരത്തിൽ സ്വീകരിച്ചത്. ശ്രീരംഗപട്ടണത്തിലേക്കുള്ള മടക്കയാത്രയിൽ തന്റെ സൈന്യത്തോട് മദിരാശിയിലേക്കു തിരിക്കാൻ ടിപ്പു ആവശ്യപ്പെട്ടെങ്കിലും, ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൽ തോൽവി മുന്നിൽ കണ്ട പിതാവിനെ സഹായിക്കാൻ ടിപ്പുവിന് ഉടൻ മടങ്ങേണ്ടി വന്നു[1]. 1767 ൽ മംഗലാപുരത്ത് ബ്രിട്ടീഷുകാർക്ക് സഹായങ്ങൾ ചെയ്തുകൊടുത്തിരുന്ന ലുതിഫ് അലി ബെഗ് ആയിരുന്നു ടിപ്പുവിന്റെ അടുത്ത ലക്ഷ്യം. മൂവായിരം കാലാൾപ്പടയും, ആയിരം ആശ്വാരൂഢരുമായി ടിപ്പു മംഗലാപുരത്തേക്കു തിരിച്ചു. ടിപ്പുവിന് മംഗലാപുരം ബസാർ പിടിച്ചെടുക്കാൻ കഴിഞ്ഞുവെങ്കിലും, കോട്ട കീഴടക്കാൻ സാധിച്ചില്ല[1]. ഏറെ വൈകാതെ തന്നെ ഹൈദരും ഈ സൈന്യത്തോടു കൂടി ചേരുമെന്ന വാർത്ത ബ്രിട്ടീഷുകാരെ ഭയത്തിലാഴ്ത്തി. അവർ മംഗലാപുരം കോട്ട വിട്ട് രക്ഷപ്പെടാനായി തയ്യാറെടുത്തു. ബ്രിട്ടീഷ് സൈന്യത്തിന്റെ ആയുധസാമഗ്രികൾ വരെ അവർക്ക് കൈയ്യൊഴിയേണ്ടി വന്നു. ടിപ്പുവിന്റെ കൂടെ ഹൈദർ കൂടെ ചേർന്നതോടെ ബ്രിട്ടീഷുകാർക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. 1769 മാർച്ചുവരെ നീണ്ടു നിന്ന യുദ്ധത്തിൽ ഹൈദർ വിജയിക്കുകയും, ബ്രിട്ടീഷുകാരുമായി ഉടമ്പടി ഉണ്ടാക്കുകയും ചെയ്തു[1][5].

മറാഠ-മൈസൂർ യുദ്ധം

1769 മറാഠ സൈന്യം മൈസൂരിനെ ആക്രമിച്ചു[6]. മറാഠ സൈന്യത്തെ മൈസൂരിന്റെ മണ്ണിൽ നിന്നും തുരത്താൻ ഹൈദർ ടിപ്പുവിനോട് നിർദ്ദേശിച്ചു. പിതാവ് തന്നിലേൽപ്പിച്ച് വിശ്വാസം ടിപ്പു കാത്തു സൂക്ഷിച്ചു. എന്നാൽ യുദ്ധത്തിനിടെയുണ്ടായ ചില ആശയക്കുഴപ്പം കാരണം ഹൈദർ യുദ്ധഭൂമിയിൽ വെച്ചു തന്നെ ടിപ്പുവിനെ മർദ്ദിക്കുകയുണ്ടായി. കുപിതനായ ടിപ്പു തന്റെ വാളും, തലപ്പാവും ഊരിയെറിയുകയും താൻ ഇനി ഇത് ധരിക്കില്ലെന്ന് ശപഥം ചെയ്യുകയും ഉണ്ടായി[1]. ആ യുദ്ധത്തിൽ മറാഠ ഹൈദർഅലിയെ പരാജയപ്പെടുത്തി[6]. ശ്രീരംഗപട്ടണം മറാഠാ സൈന്യത്തിൽ നിന്നും രക്ഷിക്കുക എന്നതായി മാറി ഹൈദരുടെ അടുത്ത ദൗത്യം. തന്റെ രാജ്യത്തെ മറാഠ ആക്രമിക്കുന്നത് കയ്യുംകെട്ടി നോക്കിനിൽക്കാൻ ടിപ്പുവിനായില്ല. ടിപ്പുവും യുദ്ധരംഗത്തേക്കിറങ്ങി. എന്നാൽ കടലുപോലുള്ള മറാഠസേനയോടെതിരിടാൻ ടിപ്പുവിന്റെ 6000 ത്തോളം വരുന്ന കുതിരപ്പടയാളികൾക്കായില്ല[1]. ടിപ്പു ശ്രീരംഗപട്ടണത്തേക്ക് തിരിച്ചുപോന്നുവെങ്കിലും, ശത്രുസൈന്യത്തിൽ സാരമായ നാശം വരുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു.

മറാഠസൈന്യത്തിന് ആയുധ,ഭക്ഷണസാമഗ്രികൾ വന്നുകൊണ്ടിരുന്നത് പൂനെയിൽ നിന്നുമായിരുന്നു. ആ പാതയിൽ കാര്യമായ എതിർപ്പ് അവർക്കുണ്ടായിരുന്നില്ല. ഹൈദരുടെ നിർദ്ദേശപ്രകാരം ടിപ്പു, 4000 ത്തോളം വരുന്ന സൈനികരുടെ സഹായത്തോടെ, മറാഠസേനക്കുവേണ്ടി എത്തിയിരുന്ന സാധനസാമഗ്രികൾ പിടിച്ചെടുത്തു[1]. ഇത് മറാഠ സൈന്യത്തിന് ഒരു പ്രഹരമായിരുന്നു. 1772 ൽ ഹൈദർ മറാഠസേനയുമായി ഒത്തു തീർപ്പിനു തയ്യാറായി. 1772 ൽ മറാഠാ രാജാവായിരുന്നു പേഷ്വ മാധവറാവു അന്തരിച്ചതോടെ നാഥനില്ലാതായ മറാഠയുടെ കയ്യിൽ നിന്നും അവർ നേരത്തേ കയ്യടക്കിയ മൈസൂരിന്റെ ഭാഗങ്ങൾ തിരിച്ചു പിടിക്കാൻ ഹൈദർ തീരുമാനിക്കുകയും , ടിപ്പുവിനെ അതിന്റെ ചുമതല ഏൽപ്പിക്കുകയും ചെയ്തു. മറാഠയുടെ കൈയ്യിലായിരുന്ന മദ്ദഗിരി പോലുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങൾ ടിപ്പുവന്റെ ഊർജ്ജ്വസ്വലതയ്ക്കു മുന്നിൽ നിസ്സാര ദിവസങ്ങൾകൊണ്ടു മൈസൂരിന്റെ അധികാരത്തിൽ തിരികെ വന്നു. കൂടാതെ, ബെല്ലാരി പോലുള്ള സമ്പന്ന പ്രദേശങ്ങൾ കീഴടക്കുന്നതിലും, ടിപ്പു തന്റെ പിതാവിനെ സഹായിച്ചു[1].

രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധം

1780 ജൂലൈ 20 ന് ഹൈദർ അലി, കരീം എന്ന മകനെ പോർട്ടോ നോവോ കീഴടക്കാനായി നിയോഗിച്ചു. അതോടൊപ്പം തന്നെ ടിപ്പുവുമൊത്ത് ആർക്കോട്ടിനെ ആക്രമിക്കാനും പദ്ധതിയിട്ടു. ഹൈദരുടെ നീക്കം അറിഞ്ഞ മദ്രാസ് ഗവർണർ ജനറൽ ബെയ്ലിയേയും, മൺറോയേയും ഹൈദരുടെ നീക്കം പ്രതിരോധിക്കാനായി അയച്ചു. ഈ നീക്കത്തെക്കുറിച്ച് മുൻകൂട്ടി അറിഞ്ഞ ഹൈദർ ജനറൽ ബെയ്ലി മൺറോയുമായി ചേരുന്നതിനു മുമ്പ് ആ സൈന്യത്തെ കീഴടക്കാനായി ടിപ്പുവിനോട് ആവശ്യപ്പെട്ടു. 10000 ത്തോളം വരുന്ന സൈന്യവുമായി ടിപ്പു ഗുണ്ടൂരിലേക്കു പുറപ്പെട്ടു. കൊർത്താലിയാർ നദിയുടെ തീരത്തുവെച്ചു നടന്ന യുദ്ധത്തിൽ ടിപ്പു ബെയ്ലിയുടെ സൈന്യത്തെ പരാജയപ്പെടുത്തി[1].

മലബാറിലേക്ക്

1782 ഫെബ്രുവരി 8ന് ബ്രിട്ടീഷുകാർ മാഹിയിലെ ഫ്രഞ്ച് കോട്ടയും, അതിനെതുടർന്ന് കോഴിക്കോടും കീഴടക്കി. തല്ലശ്ശേരിയിലെ നാട്ടുരാജാവായിരുന്ന സർദാർ ഖാൻ തന്റെ പരാജയത്തിൽ വിഷമിച്ചു ആത്മഹത്യ ചെയ്തു. ഈ സംഭവം അറിഞ്ഞ ഹൈദർ മുഖ്ദും അലിയെ മലബാർ തീരത്തേക്ക് അയച്ചു[1]. എന്നാൽ കേണൽ ഹംബർസ്റ്റോണിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സേന മുഖ്ദും അലിയെ കീഴടക്കുകയും വധിക്കുയും ചെയ്തു. ഈ പരാജയത്തിൽ നിരാശനായ ഹൈദർ മലബാറിലെ സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ ടിപ്പുവിനോട് ആവശ്യപ്പെട്ടു. ഹംബർസ്റ്റോണിനെ പിന്തുടർന്ന് ടിപ്പു പാലക്കാട്ടേക്ക് തിരിച്ചുവെങ്കിലും, ഹംബർസ്റ്റോൺ അവിടം വിട്ടിരുന്നു. നിരാശ്ശനാകാതെ ടിപ്പു അവരെ പിന്തുടർന്ന് പൊന്നാനി പുഴയുടെ തീരത്തെത്തി. ആ പുഴ കടക്കാൻ ബ്രിട്ടീഷ് സേനക്കാകില്ല അതുകൊണ്ടു തന്നെ അവരെ എളുപ്പം കീഴടക്കാം എന്നും ടിപ്പു അമിതാത്മവിശ്വാസം കൈക്കൊണ്ടു[1]. പക്ഷേ നദിയുടെ ആഴംകുറഞ്ഞ ഒരു ഭാഗത്തുകൂടെ ബ്രിട്ടീഷ് സേന പൊന്നാനിക്കു കടന്നു, ഇതു ടിപ്പു പ്രതീക്ഷിച്ചതല്ലായിരുന്നു. പൊന്നാനിയിലെത്തിയ ടിപ്പു ബ്രിട്ടീഷുകാർക്കെതിരേ കനത്ത ആക്രമണം അഴിച്ചുവിട്ടുവെങ്കിലും, ഫലവത്തായിരുന്നില്ല. ഹംബർസ്റ്റോണിനെ സഹായിക്കാൻ, കേണൽ മക്ലോദ് കൂടി സൈന്യത്തോടൊപ്പം ചേർന്നിട്ടുണ്ടായിരുന്നു. അതോടൊപ്പം തന്നെ വന്നു ചേർന്ന പിതാവിന്റെ മരണവാർത്ത ടിപ്പുവനെ തൽക്കാലം ഈ ആക്രമണത്തിൽ നിന്നും പിന്തിരിപ്പിച്ചു[1].

ഹൈദരുടെ മരണം, അധികാരം

1782-ഡിസംബർ-7 ന് ഹൈദരലി മരണമടഞ്ഞു[5]. ഹൈദരുടെ മരണ സമയത്ത് ടിപ്പു മലബാറിൽ ബ്രിട്ടീഷുകാർക്കെതിരേ സൈന്യത്തെ നയിക്കുകയായിരുന്നു. ഹൈദരുടെ മരണത്തിനു മുമ്പ് ടിപ്പുവിനെഴുതിയതെന്നു കരുതപ്പെടുന്ന ഒരു കത്തിൽ അദ്ദേഹം ബ്രിട്ടീഷുകാരോട് ഒത്തുതീർപ്പിനു തയ്യാറാവണെമെന്ന് മകനോട് ആവശ്യപ്പെടുന്നുണ്ട്. മാത്രവുമല്ല, ഫ്രഞ്ചുകാരെ വിശ്വസിക്കരുതെന്നും ആ കത്തിൽ രേഖപ്പെടുത്തിയിരുന്നു എന്ന് ചരിത്ര രേഖകൾ പറയുന്നു[1]. തന്റെ മരണശേഷം, ടിപ്പുവിനെ നിങ്ങൾ എന്നെ പിന്തുണച്ചതുപോലെ സേവിക്കണം എന്ന് ഹൈദർ മരണത്തിനു തൊട്ടുമുമ്പായി വിശ്വസ്ത സേവകരോട് ആവശ്യപ്പെട്ടു. ടിപ്പു മലബാറിൽ നിന്നും മടങ്ങിവരുന്നതുവരെ ഹൈദരുടെ മരണം പുറത്തറിയിക്കാതിരിക്കാൻ ഇവർ തീരുമാനിച്ചു. വലിയൊരു സാമ്രാജ്യത്തിന്റെ ചുമതലയാണ് ടിപ്പുവിന്റെ കഴിവിനെ ആശ്രയിച്ചിരുന്നത്. ഹൈദർ മരിക്കുമ്പോൾ ശ്രീരംഗപട്ടണത്തിലുള്ള ഖജനാവിൽ ഏതാണ്ട് മൂന്നുകോടിയോളം രൂപയും, സ്വർണ്ണവും, രത്നങ്ങളും എല്ലാം ഉണ്ടായിരുന്നു. ഇതുപോലൊന്ന് ബെദിനൂറിലെ ഖജനാവിലും ഉണ്ടായിരുന്നുവെങ്കിലും ഹൈദരുടെ മരണത്തോടെ ബ്രിട്ടൻ ആ ഖജനാവ് കൈക്കലാക്കി. അതുപോലെ തന്നെ രാജ്യത്ത് അന്ന് നിലവിലുണ്ടായിരുന്നതിൽ ഏറ്റവും മികച്ച സേനയാണ് ഹൈദരുടെ കീഴിലുണ്ടായിരുന്നത്. വലിയൊരു ഉത്തരവാദിത്തമായിരുന്നു ടിപ്പുവിനെ കാത്തിരുന്നത്[1].

മരണമടഞ്ഞ ടിപ്പുവിന്റെ ശരീരം കണ്ടെത്തിയത് ഇവിടെയാണ്
ശ്രീരംഗപട്ടണത്തിൽ ടിപ്പുവിന്റെ ഖബർ

ഹൈദരലിയുടെ കാലത്ത് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ സാമ്രാജ്യത്ത്വ വികസനത്തിൻറെ ആദ്യപടിയിലെത്തിയതേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ടിപ്പു സുൽത്താന്റെ കാലമായപ്പോഴേക്കും യൂറോപ്പിലെ നെപ്പോളിയൻ യുദ്ധങ്ങളാലും വ്യവസായിക വിപ്ലവം സൃഷ്ടിച്ച കമ്പോള താല്പര്യങ്ങളാലും സാമ്രാജ്യത്തെ വികസനം അവർ ത്വരിതപ്പെടുത്തി. ഈസ്റ്റ് ഇന്ത്യാകമ്പനിക്ക് ദക്ഷിണേന്ത്യയിൽ പിടിമുറുക്കാനായി ടിപ്പുവിനെ പതനം അനിവാര്യമായിത്തീരുകയും അതിന്‌ അവർ അദ്ദേഹത്തിന്റെ മതഭ്രാന്തിനേയും ഫ്രഞ്ചുകാരോടുള്ള സൗഹൃദത്തേയും പഴിചാരുകയും ചെയ്തു.[7]

സാമ്രാജ്യ വികസനം

ടിപ്പുവിന്റെ ഭരണകാലത്ത് ഉപയോഗിച്ചിരുന്ന നാണയങ്ങൾ

കേരളത്തിൽ

1746-ൽ കോഴിക്കോട് രാജാവ് സാമൂതിരി പാലക്കാട് നാട്ടുരാജ്യത്തെ ആക്രമിച്ചപ്പോൾ പാലക്കാട് മൈസൂർ രാജാവിനോട് സഹായം തേടിയതോടെയാണ് മലബാറിലെ മൈസൂർ ഭരണത്തിന് അടിത്തറയായത്. മൈസൂർ സൈന്യത്തോട് പരാജയപ്പെട്ട സാമൂതിരി 12,00000 രൂപ യുദ്ധച്ചെലവ് നൽകാൻ നിർബന്ധിതനായി.[8] കേരളത്തിലെ നാട്ടുരാജാക്കന്മാരും നാടുവാഴികളും തമ്മിലുണ്ടായിരുന്ന അഭ്യന്തര കലഹങ്ങൾ ഹൈദരലിയേയും തുടർന്ന് ടിപ്പു സുൽത്താനെയും ഇങ്ങോട്ട് ആകർഷിക്കുകയുണ്ടായി. പ്രധാനമായും ടിപ്പു കേരളത്തിൽ പോരാടിയത് ബ്രിട്ടീഷുകാരോടും പഴശ്ശിരാജായോടുമാണ്. ഫ്രഞ്ച് സാങ്കേതികവിദ്യയുമായി യുദ്ധം ചെയ്യാനെത്തുന്ന ടിപ്പുവിനോട് എതിർത്ത് നിൽക്കാൻ പരമ്പരാഗത യുദ്ധമുറകൾ അനുവർത്തിച്ചുവന്ന കേരളത്തിലെ നാട്ടുരാജാക്കന്മാർക്ക് ശേഷിയില്ലായിരുന്നു. എന്നാൽ പഴശ്ശിരാജയുടെ 1795-ലെ ബ്രിട്ടീഷ് വിരുദ്ധയുദ്ധത്തിൽ 6000 സൈനികരെ നൽകി ടിപ്പുസുൽത്താൻ സഹായിക്കുകയുണ്ടായി[അവലംബം ആവശ്യമാണ്]. എന്നാൽ കേരളത്തിലേക്കുള്ള ടിപ്പുവിന്റെ അധിനിവേശ സമയത്ത് മലബാറിലെ മിക്ക രാജാക്കന്മാരും തിരുവിതാംകൂറിലേക്ക് രക്ഷപെട്ടപ്പോൾ, പഴശ്ശിരാജാ, ബ്രിട്ടീഷുകാർക്കൊപ്പം ടിപ്പുവിനെതിരെ യുദ്ധം ചെയ്തിട്ടുണ്ടെന്ന് എം.ജി.എസ്. നാരായണൻ അടക്കമുള്ള ചരിത്രകാരന്മാർ നിരീക്ഷിക്കുന്നുണ്ട് [അവലംബം ആവശ്യമാണ്] [9][10].

കേരളത്തിൽ ആദ്യമായി ഭൂനികുതി ഏർപ്പെടുത്തിയത് ടിപ്പുസുൽത്താനാണ്[11]. സാമൂതിരിയോടു ടിപ്പു നികുതി ആവശ്യപ്പെട്ടുവെന്നും അതു കൊടുക്കാനോ ടിപ്പുവുമായി യുദ്ധം ചെയ്യാനോ നിവൃത്തിയില്ലായിരുന്ന സാമൂതിരി ടിപ്പുവിനു മുന്നിൽ കീഴടങ്ങാതെ ആത്മഹത്യ ചെയ്യുകയാണുണ്ടായതെന്നും കരുതപ്പെടുന്നു.[അവലംബം ആവശ്യമാണ്] സാമൂതിരിവാഴ്ച ടിപ്പുവിന്റെ പടയോട്ടത്തോടെയാണ് അവസാനിച്ചത്. എന്നാൽ അതിനു മുമ്പ് ഹൈദരാലിയുടെ കാലത്തു തന്നെ സാമൂതിരിയുടെ ഭരണം അവസാനിച്ചിരുന്നിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. കേരളത്തിന്റെ പെരിയാറിനു വടക്കോട്ടുള്ള ഭാഗം ഏതാണ്ട് മുഴുവനായും ടിപ്പുവിന്റെ കൈവശമായ അവസരം ഉണ്ടായിട്ടുണ്ട്. ടിപ്പു ആക്രമിക്കും എന്ന വിശ്വാസത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വിഗ്രഹം അ‌‌മ്പലപ്പുഴ പാർത്ഥസാരഥി ക്ഷേത്രത്തിൽ കൊണ്ടുവന്നു വെച്ചു പൂജനടത്തി എന്നു പരാമർശിക്കപ്പെടാറുണ്ട്[12]. എന്നാൽ പ്രധാന വിഗ്രഹം നിലവറയിൽ ഒളിച്ച് വെച്ച്, ഉത്സവ വിഗ്രഹമാണ് അമ്പലപ്പുഴയിലേയ്ക്ക് കൊണ്ടുപോയതെന്നും പറയപ്പെടുന്നു[13].

മുമ്പ് പിതാവ് ഹൈദർ അലിയുടെ മുന്നിൽ തന്നെ കീഴടങ്ങിയിരുന്ന കൊച്ചി രാജാവിനെ ടിപ്പു കാര്യമായി ആക്രമിച്ചില്ല എന്നും പറയപ്പെടുന്നു. എന്നാൽ ഏതാനും ചില വടക്കൻ പട്ടണങ്ങളിലൊഴികെ തിരുവിതാംകൂറിൽ പ്രവേശിക്കാൻ ടിപ്പുവിനു കഴിഞ്ഞിരുന്നില്ല. തിരുവിതാംകൂർ ആക്രമിക്കാനുള്ള പദ്ധതിയോടെ പെരിയാറിന്റെ തീരത്തു വന്നു തമ്പടിച്ച സൈന്യത്തിനു അന്നു രാത്രി ഉണ്ടായ വെള്ളപ്പൊക്കത്തിൽ വൻനാശനഷ്ടമുണ്ടാവുകയും തുടർന്ന് ടിപ്പു മടങ്ങിപ്പോവുകയുമാണ് ചെയ്തത് . അക്കാലത്ത് തിരുവിതാംകൂറിലെ രാജാവായിരുന്ന രാമ വർമ്മ രാജയുടെ മന്ത്രിമുഖ്യൻ പെരിയാറ്റിൽ ഉണ്ടായിരുന്ന തടയണ പൊട്ടിച്ചു വിട്ടുണ്ടാക്കിയ കൃത്രിമ വെള്ളപ്പൊക്കമായിരുന്നു അതെന്നും വിശ്വാസമുണ്ട്.

സഞ്ചാരപാതകളുടെ വികാസം

ടിപ്പു സുൽത്താന്റെ ആക്രമണം, കേരളത്തിലേക്കുള്ള പാതകളുടെ വികാസത്തിൽ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട് എന്നു കരുതുന്നു.[14] ഇപ്പോൾ ദേശീയപാത 212 ആക്കി മാറ്റിയ സുൽത്താൻ ബത്തേരി -മൈസൂർ റോഡ് വാഹന ഗതഗതത്തിനു പറ്റിയ രീതിയിൽ പുനർ നിർമ്മിച്ചത് ടിപ്പു സുൽത്താനാണ്. ഇത്രയും തന്ത്രപ്രധാനമായ ഒരു പാത അന്ന് വരെ നിർമ്മിക്കപ്പെട്ടിട്ടില്ല എന്ന അഭിപ്രായമുണ്ട്.[15]

യുദ്ധതന്ത്രങ്ങൾ

ഗുണ്ടൂർ യുദ്ധത്തിലെ റോക്കറ്റ് ആക്രമണം, ഒരു പെയിന്റിംഗ്

ഇരുമ്പുകവചമുള്ള റോക്കറ്റുകൾ ആദ്യമായി യുദ്ധത്തിനുപയോഗിച്ചത് ടിപ്പു സുൽത്താനാണ്[16][17][18][19]. ബ്രിട്ടീഷുകാരുമായുള്ള ഗുണ്ടൂർ(1780)പൊളില്ലൂർ (1780) സെപ്റ്റംബർ യുദ്ധത്തിലും, (1792)ലെയും (1797) ലെയും ശ്രീരംഗപട്ടണം യുദ്ധത്തിലുമെല്ലാം ടിപ്പുവിന് മേൽക്കൈ നേടാനായത് അദ്ദേഹത്തിന്റെ റോക്കറ്റ് റെജിമെന്റിന്റെ സഹായം കൊണ്ടാണ്[20]. മുൻ ഇന്ത്യൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം ബ്രിട്ടനിലെ വൂൾവിച്ച് റോടുണ്ട മ്യൂസിയത്തിൽ ടിപ്പുവിന്റെ റോക്കറ്റ് കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു[21]. പാകിസ്താൻ അവരുടെ 4000 കി മീ റെയ്ഞ്ച് ഉള്ള ബാലിസ്റ്റിക് മിസൈലിന് ടിപ്പു എന്നാണ് പേരിട്ടത്[22].

മരണം

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും മൈസൂർ രാജ്യവും തമ്മിൽ നടന്ന നാലാം ആംഗ്ലോ-മൈസൂർ യുദ്ധം അവസാനിപ്പിച്ച ശ്രീരംഗപട്ടണം ഉപരോധത്തിൽ ആണ് ടിപ്പു കൊല്ലപ്പെടുന്നത്.

വിമർശനങ്ങൾ

ടിപ്പുസുൽത്താൻ മറ്റ് മതങ്ങളോട് അസഹിഷ്ണുത പുലർത്തിയിരുന്നു എന്നു വിമർശനങ്ങളുണ്ട്. സ്ഥല പേരുകളോട് പോലും ടിപ്പു അസഹിഷ്ണുത കാണിച്ചു,[൧] കൂർഗിലെ യുദ്ധത്തിൽ ആയിരക്കണക്കിന് ആളുകളെ തടവുകാരായി പിടിച്ച് മതം മാറ്റി, പേർഷ്യൻ ഭാഷയെ ഔദ്യോഗിക ഭാഷയാക്കി, ബ്രിട്ടീഷുകാരെ തോൽപ്പിക്കാൻ പേർഷ്യ, അഫ്ഘാനിസ്ഥാൻ, തുർക്കി എന്നീ മുസ്ലീം രാജ്യങ്ങളുടെ സഹായം തേടി, മലബാറിൽ ധാരാളം ഹിന്ദു ക്ഷേത്രങ്ങളും ക്രിസ്ത്യൻ ദേവാലയങ്ങളും നശിപ്പിച്ചു, ചില ക്ഷേത്രങ്ങളെ മുസ്ലീം പള്ളികളാക്കി, തെക്കെ ഇന്ത്യയിലെ തന്റെ രാജ്യം വലുതാക്കാൻ അയൽ രാജ്യങ്ങളെയെല്ലാം ആക്രമിച്ചപ്പോൾ ഹൈദരാബാദിലെ നൈസാമിനെ ആക്രമിക്കാതിരിക്കാൻ ശ്രദ്ധിച്ചു തുടങ്ങിയവ ടിപ്പുവിന്റെ മതപരമായ അസഹിഷ്ണുതയ്ക്ക് തെളിവായി പറയപ്പെടാറുണ്ട്[23].

1999 -ൽ ടിപ്പുവിന്റെ മരണത്തിന്റെ ഇരുനൂറാം വാർഷികം ആചരിക്കാനുള്ള തയ്യാറെടുപ്പുകൾക്കുള്ളിൽ കർണ്ണാടകയിൽ ഇക്കാര്യത്തിൽ വൻവിവാദം തന്നെ പൊട്ടി പുറപ്പെട്ടു. ഹിന്ദുമതത്തിനോട് കടുത്ത അസഹിഷ്ണുത കാട്ടുകയും ദ്രോഹങ്ങൾ പ്രവർത്തിക്കുകയും ചെയ്ത ടിപ്പുവിന്റെ മരണം ആചരിക്കാൻ പണം ചിലവഴിക്കുന്നത് ദുർവ്യയമാണെന്നു ബജ്‌‌രംഗ്‌‌ ദൾ, വിശ്വഹിന്ദു പരിഷത് നേതാക്കൾ വാദിച്ചു[24]. അതിനു മുമ്പേ "ടിപ്പുവിന്റെ വാൾ" എന്ന ദൂരദർശൻ പരമ്പരയെ തുടർന്ന് വൻവിവാദങ്ങളുണ്ടായിട്ടുണ്ട്. പരമ്പരയേയും ടിപ്പുവിനേയും മുച്ചൂടും വിമർശിച്ച് ബോംബെ മലയാളി സമാജം ആദ്യം എഴുതുകയും പിന്നീട് വോയിസ് ഓഫ് ഇന്ത്യ പ്രസ്ഥാനം ഏറ്റെടുക്കുകയും ചെയ്ത "ടിപ്പു സുൽത്താൻ വില്ലനോ നായകനോ" എന്ന ലേഖന സമാഹാര പുസ്തകത്തിൽ ടിപ്പുവിനുണ്ടായിരുന്നുവെന്നു പറയപ്പെടുന്ന മതപരമായ അസഹിഷ്ണുതയെ കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുണ്ട്. ടിപ്പു നിർബന്ധിത മതം മാറ്റം നടത്തിയതിനു തെളിവായി ടിപ്പു മറ്റുള്ളവർക്കയച്ച കത്തുകൾ ഇതിനുപോത്ബലകമായി പുസ്തകത്തിൽ ചേർക്കപ്പെട്ടിട്ടുണ്ട്. വില്യം കിർക്ക്പാട്രിക്ക് എന്നൊരാൾ ശേഖരിച്ച് 1811-ൽ പ്രസിദ്ധീകരിച്ചതായി ടിപ്പുസുൽത്താൻ വില്ലനോ നായകനോ എന്ന പുസ്തകത്തിൽ പറയുന്ന "ടിപ്പുസുൽത്താന്റെ തിരഞ്ഞെടുത്ത കത്തുകൾ" എന്ന പുസ്തകത്തിൽ നിന്നുള്ളവയാണ് ഇവയിലേറെയും. ഈ ഗണത്തിൽ പെടുന്ന കുറേ മറ്റു കത്തുകൾ കേരളത്തിലെ ചരിത്രകാരനായിരുന്ന കെ.എൻ. പണിക്കർ ശേഖരിച്ചതായി പുസ്തകത്തിൽ കൊടുത്തിട്ടുണ്ട് [25]. ദക്ഷിണേന്ത്യ മുഴുവൻ പിടിച്ചെടുത്ത ശേഷം എപ്രകാരമോ ബ്രിട്ടീഷുകാരെ തുരത്തി ഇന്ത്യയുടെ സുൽത്താനാകാമെന്നല്ലാതെ ദേശസ്നേഹ വിചാരങ്ങളൊന്നും ടിപ്പുവിനില്ലായിരുന്നുവെന്നും, ടിപ്പു നശിപ്പിച്ച നിരവധി പ്രധാന ക്ഷേത്രങ്ങളുടെ പേരും പുസ്തകത്തിന്റെ ആമുഖത്തിൽ പി.സി.എൻ. രാജ എഴുതിയിട്ടുണ്ട്. ടിപ്പുവിന്റെ പടയോട്ടകാലത്ത് ആലുവായിലും അതിനു വടക്കുമുണ്ടായിരുന്ന സിറിയൻ കത്തോലിക്കരുടെ പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൃഷിഭൂമിയും നശിപ്പിക്കപ്പെട്ടുവെന്നു പറയപ്പെടുന്നു[26]. ഗുരുവായൂരിനും പരിസരപ്രദേശത്തുമുള്ള പള്ളികളും അമ്പലങ്ങളും കൊള്ളയടിക്കപ്പെട്ടുവെന്നും പറയപ്പെടുന്നു. വില്യം ലോഗൻ തന്റെ മലബാർ മാനുവലിൽ കേരളത്തിൽ ടിപ്പുവും സൈന്യവും നശിപ്പിച്ച ക്ഷേത്രങ്ങളുടെ കുറിപ്പ് കൊടുത്തിട്ടുണ്ട്.[27]

1784-ൽ മംഗലാപുരത്തു നടത്തിയ യുദ്ധത്തിൽ ടിപ്പു 23 ക്രിസ്ത്യൻ പള്ളികൾ നശിപ്പിച്ചുവെന്നും, നിരവധി പേരെ ബലമായി മതമാറ്റത്തിനു വിധേയമാക്കിയെന്നും, കത്തോലിക്കരായ വളരെയധികം ആൾക്കാരെ തടവിലാക്കിയെന്നും, അവർ പതിനാറു വർഷങ്ങൾ കഴിഞ്ഞ് ടിപ്പുവിന്റെ മരണത്തിനു ശേഷമാണ് സ്വതന്ത്രരായതെന്നും പറയപ്പെടുന്നു[28][29]. ടിപ്പുവിനെ യുദ്ധങ്ങളിൽ സഹായിക്കാനെത്തിയ എന്നാൽ പിന്നീട് ടിപ്പുവിന്റെ മതപരമായ അസഹിഷ്ണുതയിൽ മനംമടുത്ത് പിന്മാറിയതെന്ന് പറയപ്പെടുന്ന ഫ്രഞ്ച് നാവികനായ ഫ്രാൻകോയിസ് റിപ്പോഡിന്റെ ഡയറിക്കുറിപ്പുകളിൽ മംഗലാപുരത്തും ഉത്തരകേരളത്തിലും ടിപ്പു ഇസ്ലാമിതര മതങ്ങളോട് കൈക്കൊണ്ട ക്രൂരസമീപനത്തെ രേഖപ്പെടുത്തിയിരിക്കുന്നു[29]. 1970 ജനുവരി 18-നു ടിപ്പു, സെയ്ദ് അബ്ദുൽ ദുലായി എന്ന വ്യക്തിക്ക് എഴുതിയ, കോഴിക്കോട്ടുള്ള ഹിന്ദുക്കളെ മിക്കവാറും പൂർണ്ണമായും മതം മാറ്റിയെന്നും, ഇനിയും മതം മാറാത്തവരെ താൻ മാറ്റുമെന്നും ഇത് താനൊരു ജിഹാദായാണ് കരുതുന്നതെന്നും പറയുന്ന കത്തും, തൊട്ടടുത്ത ദിവസം ബുർദുസ് സമൗൻ ഖാന് അയച്ച, മലബാറിൽ നാലുലക്ഷം പേരെ മതം മാറ്റിയതായി പറയുന്ന കത്തുമൊക്കെ ടിപ്പുവിന്റെ മതപരമായ അസഹിഷ്ണുതയ്ക്ക് തെളിവായി കാണിക്കപ്പെടാറുണ്ട്[29].

സംഘപരിവാർ പോലുള്ള സംഘടനകൾ ടിപ്പു ഇസ്ലാമിന്റെ പോരാളിയായാണ് പ്രവർത്തിച്ചിരുന്നത് എന്നു പരാമർശിക്കാറുണ്ട്[30]. ആർ.എസ്.എസ്. അതിന്റെ മുഖപത്രത്തിൽ ടിപ്പു നൂറുകണക്കിനു നായർ കുടുംബങ്ങളെ ഇസ്ലാം മതത്തിലേയ്ക്ക് മതപരിവർത്തനം നടത്തി എന്നു പറഞ്ഞിരുന്നു [31].

2006-ൽ കർണ്ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഡി.എച്ച്. ശങ്കരമൂർത്തി പാഠപുസ്തകങ്ങളിൽ നിന്നും ടിപ്പുവിനെ കുറിച്ചുള്ള ഭാഗം നീക്കണമെന്നാവശ്യപ്പെട്ടത് വിവാദമായിരുന്നു. ആയിരക്കണക്കിന് ഹിന്ദുക്കളെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയമാക്കിയ, അമ്പലങ്ങൾ നശിപ്പിച്ച, കന്നടയ്ക്കു പകരം പേർഷ്യൻ ഔദ്യോഗിക ഭാഷയാക്കിയ ടിപ്പുവിനെ വീരനായകനായി കണക്കാക്കാൻ കഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വ്യാപക എതിർപ്പുകൾക്കിടയിലും ശങ്കരമൂർത്തി വാക്കുകൾ പിൻവലിക്കാൻ തയ്യാറായില്ല, പകരം പേർഷ്യനിൽ നാണയങ്ങൾ ഉണ്ടാക്കിയ, തന്റെ രണ്ടു കരവാളിലൊന്നിൽ പേർഷ്യനിൽ തന്റെ മതത്തിൽ വിശ്വസിക്കാത്തവരെ കൊല്ലാനുള്ള ആഗ്രഹം കൊത്തിവെച്ച ആളാണ് ടിപ്പുവെന്നു പറയുകയാണുണ്ടായത്[32]. കർണ്ണാടക, 2014 ജനുവരി 26-നു അറുപത്തഞ്ചാം റിപ്പബ്ലിക് ദിന പരേഡിൽ ടിപ്പുസുൽത്താന്റെ ഫ്ലോട്ട് അവതരിപ്പിച്ചതിനെത്തുടർന്നും, ടിപ്പു കിരാതനായിരുന്നുവെന്നും കൂട്ടക്കൊലപാതകങ്ങൾ ചെയ്തയാളായിരുന്നുവെന്നതുമടക്കമുള്ള സമാനമായ ആരോപണങ്ങൾ ട്വിറ്ററിലും മറ്റും ടിപ്പുവിനെതിരെ ഉയർന്നിരുന്നു[29][33].

2015 നവംബറിൽ ടിപ്പു സുൽത്താൻ ജയന്തി ആഘോഷിക്കാനുള്ള കർണ്ണാടക സർക്കാരിന്റെ തീരുമാനം, കർണ്ണാടകയിൽ കലാപത്തിനിടയാക്കി. സർക്കാരിന്റെ തീരുമാനം ന്യൂനപക്ഷ പ്രീണനമാണെന്ന് ആരോപണം ഉണ്ടായി[34]. ഹൈന്ദവ സംഘടനകൾ നടത്തിയ പ്രതിഷേധത്തിനിടെ വിശ്വഹിന്ദു പരിഷത്തിന്റെ നേതാക്കളിലൊരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു[35][36]. വിവിധ ഹിന്ദു സംഘടകൾക്കൊപ്പം ബി.ജെ.പി.യും പ്രതിഷേധങ്ങളിൽ പങ്കാളികളായി. ജയന്തി ആഘോഷം ബഹിഷ്കരിച്ച ബി.ജെ.പി., ടിപ്പു മതഭ്രാന്തനായിരുന്നുവെന്നും കന്നട വിരുദ്ധനായിരുന്നുവെന്നും ആരോപിക്കുകയും ചെയ്തു[36]. ആർ.എസ്.എസ്. അനുകൂല പ്രസിദ്ധീകരണമായ പാഞ്ചജന്യ ലക്ഷക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കുകയും മതംമാറ്റുകയും ചെയ്ത ടിപ്പു, ദക്ഷിണേന്ത്യയുടെ ഔറംഗസേബ് ആണെന്ന് പ്രഖ്യാപിക്കുകയുണ്ടായി[37][38]. ന്യൂനപക്ഷ പ്രീണനത്തിനായി ടിപ്പു ജയന്തി ആഘോഷിക്കാനുള്ള തീരുമാനം മൂലം നാല് പേർ മരണപ്പെട്ടെന്നും ആർ.എസ്.എസ്. അനുകൂല പ്രസിദ്ധീകരണങ്ങൾ വിമർശിച്ചിരുന്നു[38]. ഹൈന്ദവ സംഘടകൾക്ക് പുറമേ ഇതര സംഘടനകളും പ്രധാനമായും മംഗലാപുരത്തെയും പടിഞ്ഞാറൻ തീരപ്രദേശങ്ങളിലേയും ക്രിസ്ത്യൻ വിഭാഗങ്ങളും പ്രതിഷേധത്തിൽ പങ്ക് കൊണ്ടു[34]. കർണ്ണാടകയിൽ തന്നെ കൊടക് ജില്ലയിലാണ് ഏറ്റവും ശക്തമായ പ്രതിഷേധമുണ്ടായത്. ഇവിടെ രണ്ട് പേർ പ്രതിഷേധത്തിനിടെ മരിക്കുകയും ചെയ്തിരുന്നു[39]. ടിപ്പു സ്വാതന്ത്ര്യസമര പോരാളി ഒന്നുമല്ലായിരുന്നുവെന്നും, ബ്രിട്ടീഷുകാരോട് പോരാടിയത് ഫ്രഞ്ച്കാർക്ക് വേണ്ടിയായിരുന്നുവെന്നും സുബ്രഹ്മണ്യൻ സ്വാമി വിമർശനങ്ങളോട് കൂട്ടിച്ചേർത്ത് ആരോപിച്ചു[40].

മതസമീപനം സംബന്ധിച്ച വാദങ്ങൾ

വിശാലസമീപനം സംബന്ധിച്ച വാദങ്ങൾ

ഒരു മുസ്ലീം ഭരണാധികാരിയായിരുന്നുവെങ്കിലും, മറ്റു മതങ്ങളോട് അദ്ദേഹത്തിന് വളരെ കടുത്ത വിരോധം ഉണ്ടായിരുന്നില്ലെന്നു കരുതപ്പെടുന്നു. ഹൈന്ദവർക്കു വേണ്ടി ചെയ്ത കാര്യങ്ങളും, മൈസൂരിൽ സ്ഥാപിച്ച ക്രൈസ്തവദേവാലയങ്ങളും ഇതിനുദാഹരണമായി ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നു. പടയോട്ടക്കാലത്ത് ക്ഷേത്രങ്ങൾ തകർത്തെങ്കിലും പിന്നീട് ക്ഷേത്രങ്ങൾക്ക് ഉദാരമായ സംഭാവനകൾ ടിപ്പു സുൽത്താൻ നൽകിയിട്ടുണ്ടെന്നും മറാത്തക്കാർ ആകമിച്ച് നശിപ്പിച്ച ശൃംഗേരി മഠം പുനർനിർമ്മിക്കാൻ ടിപ്പു സുൽത്താൻ സഹായിച്ചു എന്നും കെ.എൻ. പണിക്കർ പറയുന്നുണ്ട്.[41]. ശ്രീരംഗപട്ടണത്തിലെ ടിപ്പുവിന്റെ കോട്ടക്കുള്ളിൽ തന്നെ ഹൈന്ദവക്ഷേത്രം നിലനിന്നിരുന്നു[42].

മന്ത്രിമാരും ഉദ്യോഗസ്ഥരും

ടിപ്പുവിന്റെ ഭരണയന്ത്രത്തിൽ പ്രധാനസ്ഥാനങ്ങളിൽ വരെ മറ്റുമതസ്ഥർ നിയുക്തരായിരുന്നു. പ്രധാനമന്ത്രിയായിരുന്ന പൂർണയ്യ, ധനമന്ത്രി കൃഷ്ണറാവു, ക്രമസമാധാന വകുപ്പ് കൈകാര്യം ചെയ്തിരുന്ന ശാമയ്യ അയ്യങ്കാർ, രംഗയ്യങ്കാർ, സുബ്ബറാവു, മൂൽചന്ദ്, സുജൻ റായ് എന്നിവർ അവരിൽ പ്രധാനികളാണ്[43].

ക്ഷേത്രങ്ങൾക്ക് ധനസഹായം

വാർഷികഗ്രാന്റ് നൽകപ്പെട്ടിരുന്ന 156 അമ്പലങ്ങളുടെ പട്ടിക, മൈസൂർ ഗസറ്റ് എഡിറ്റർ ശ്രീകാന്തയ്യ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ രേഖകളും ഭൂമിദാനത്തിന്റെയും ധനസഹായത്തിന്റെയും ഭാഗമായി നടന്ന കത്തിടപാടുകളും കണ്ടെത്തിയിട്ടുണ്ട്. 1782 മുതൽ 1799 വരെ സുൽത്താൻ ധനസഹായം നൽകിയതിന്റെ 34 പത്രങ്ങൾ പുറപ്പെടുവിച്ചു.

  • നഞ്ചൻഗുഡിലെ ശ്രീകണ്ഠേശ്വരക്ഷേത്രത്തിൽ ടിപ്പുവിന്റെ സമ്മാനം ഇന്നും നിലവിലുണ്ട്[44].
  • ശ്രീരംഗപട്ടണത്തിലുള്ള രംഗനാഥക്ഷേത്രത്തിലേക്ക് പച്ച ശിവലിംഗവും, വെള്ളിപ്പാത്രങ്ങളും സംഭാവന ചെയ്തു. ടിപ്പുവിന്റെ കൊട്ടാരത്തിന്റെ തൊട്ടടുത്ത് തന്നെയാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്[45][42].
  • കലാലെയിലുള്ള ലക്ഷ്മീകാന്തക്ഷേത്രത്തിലേക്കും അദ്ദേഹം വെള്ളിപ്പാത്രങ്ങൾ സംഭാവന ചെയ്യുകയുണ്ടായി.[46][47]
  • ഗുരുവായൂർ ക്ഷേത്രത്തിന് 458.32 ഏക്കർ തോട്ടവും, 46.02 ഏക്കർ കൃഷിഭൂമിയും നൽകി[47].
  • മണ്ണൂർ ക്ഷേത്രത്തിന് (ചേലേമ്പ്ര) 73.71 ഏക്കർ[47].
  • വൈലത്തൂർ തിരുവഞ്ചിക്കുളം ശിവക്ഷേത്രത്തിന് 212.11 ഏക്കർ[47].
  • കോഴിക്കോട് കസബയിലെ തൃക്കണ്ടിയൂർ വേട്ടക്കൊരുമകൻ കാവ് ക്ഷേത്രത്തിന് 196.06 ഏക്കർ[47].
ശൃംഗേരിമഠം

1791-ൽ മറാത്ത സൈന്യം ശൃംഗേരി മഠം ആക്രമിച്ചുകൊള്ളയടിച്ചപ്പോൾ [48] മഠാധിപതി ടിപ്പുവിന്റെ സഹായം തേടുകയുണ്ടായി. ഈ സംഭവത്തിൽ അനുശോചിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു.

"ഇത്തരം വിശുദ്ധഗേഹങ്ങൾക്ക് നേരെ അക്രമം നടത്തുന്ന കുറ്റവാളികൾ ഈ കലിയുഗത്തിൽ ഉടൻ തന്നെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരും (കുറ്റങ്ങൾ ചിരിച്ചു കൊണ്ട് ചെയ്യുന്നവർ, കരഞ്ഞുകൊണ്ട് ശിക്ഷ ഏറ്റുവാങ്ങുന്നു എന്ന വരി ഉദ്ധരിച്ചുകൊണ്ട്)."[49]

ഉടൻ തന്നെ ബിദ്നൂർ ഗവർണർ മുഖേന ധനസഹായവും മറ്റു സമ്മാനങ്ങളും എത്തിക്കുകയുണ്ടായി[50] ഇതിന്റെ രേഖകളായി ടിപ്പുവിനും മഠാധിപതിക്കുമിടയിൽ നടന്ന മുപ്പതോളം കത്തുകൾ 1916-ൽ കണ്ടെടുക്കപ്പെട്ടു.

റാം എന്ന് മുദ്രയുള്ള മോതിരം

സങ്കുചിത സമീപനം സമീപിച്ച വാദങ്ങൾ

കേരളവുമായി ബന്ധപ്പെട്ടവ

കേരളത്തിലാണ് ടിപ്പുവിന്റെ അതിക്രമങ്ങളെക്കുറിച്ച വാദങ്ങൾ പ്രധാനമായും നിലനിൽക്കുന്നത്. ഇത് ടിപ്പുവിന്റെ പടയോട്ടക്കാലത്ത് മലബാറിൽ നടന്നതായി കണക്കാക്കപ്പെടുന്ന അതിക്രമങ്ങളെ തുടർന്നാണ് സംഭവിക്കുന്നത്[അവലംബം ആവശ്യമാണ്]. കേരളത്തിലെ നാട്ടുരാജാക്കന്മാർ പലരും ബ്രിട്ടീഷുകാരുമായി സഖ്യത്തിലായിരുന്നു[51]. യുദ്ധകാലത്ത് ക്ഷേത്രങ്ങൾ തകർക്കപ്പെട്ടെങ്കിലും പിന്നീട് നഷ്ടപരിഹാരം നൽകിയതായും രേഖകളുണ്ട്[41]. ചില ജാതികളിൽ നിലനിന്നിരുന്ന ബഹുഭർതൃത്വം തുടങ്ങിയ സമ്പ്രദായങ്ങൾ ടിപ്പുസുൽത്താൻ നിർത്തലാക്കാൻ ശ്രമിച്ചതും അസ്വാരസ്യങ്ങളുണ്ടാക്കി[51].

ടിപ്പുവിന്റെ മരണശേഷം ഇംഗ്ലീഷുകാർ ഏർപ്പാടാക്കിയ അന്വേഷണകമ്മീഷൻ റിപ്പോർട്ട് പ്രകാരം, ടിപ്പുവിന്റെ ഭരണകാലത്ത് പതിനായിരക്കണക്കിന് നായന്മാർക്കും 30000 -ത്തോളം ബ്രാഹ്മണർക്കും കൃസ്ത്യാനികൾക്കും അവരുടെ സമ്പത്ത് മുഴുവൻ ഉപേക്ഷിച്ച് മലബാറിൽ നിന്നും തിരുവിതാംകൂറിലേക്ക് നാടുവിടേണ്ടിവന്നതായി കണ്ടെത്തി. എത്രയോ ഹിന്ദുക്കളെ നിർബന്ധമായി ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്തിയതിന് തെളിവുണ്ടെന്ന് ചരിത്രകാരനായ എം.ഗംഗാധരൻ പറയുന്നു[എവിടെ?]. മൈസൂർ സൈന്യം കടത്തനാട് കയ്യേറിയപ്പോൾ ആഴ്ചകളായി ആവശ്യത്തിനു ആയുധങ്ങളോ ഭക്ഷണമോ ഇല്ലാതെ ചെറുത്തുനിൽക്കുകയായിരുന്ന നായർ പടയാളികളെ നിർബന്ധപൂർവ്വം ഇസ്‌ലാമിലേക്ക് മതംമാറ്റിയതായി ഒരു വിവരണത്തിൽ പറയുന്നുണ്ട്.[52][അവലംബം ആവശ്യമാണ്]

ഉയർന്നതും താഴ്ന്നതുമായ ജാതിയിൽപ്പെട്ട ഹിന്ദുക്കളും നാട്ടുകാരായ കൃസ്ത്യാനികളും മൈസൂർ ഭരണത്തിൽ ബുദ്ധിമുട്ടനുഭവിച്ചു. നാലിലൊന്നോളം നായർ ജനതയെ ഇല്ലായ്മ ചെയ്തുതുകൂടാതെ വളരെയധികം പേർ നിർബന്ധിത മതംമാറ്റത്തിനു വിധേയമാക്കപ്പെട്ടു. നമ്പൂതിരി ബ്രാഹ്മണരും വളരെയധികം ബുദ്ധിമുട്ടനുഭവിച്ചു. ചില കണക്കുകൾ പ്രകാരം മലബാറിലുണ്ടായിരുന്ന പകുതിയോളം ഹിന്ദുക്കൾ തലശ്ശേരിയിലെ കാടുകളിലേക്കോ തിരുവിതാംകൂറിലേക്കോ നാടുവിട്ടിട്ടുണ്ട്. കടന്നുവരുന്ന് മൈസൂർ സേനയെ തടയാൻ കരുത്തില്ലാത്ത ഹിന്ദുരാജാക്കന്മാരും പ്രമാണിമാരും ജന്മിമാരുമെല്ലാം ഇതിൽപ്പെടുന്നു. ചിറക്കൽ, പരപ്പനാട്, ബാലുശ്ശേരി, കുറുബ്രനാട്, കടത്തനാട്, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലെ രാജകുടുംബങ്ങളെല്ലാം തിരുവിതാംകൂറിലേക്ക് നാടുവിട്ടു. നാട്ടുപ്രമാണിമാരായ പുന്നത്തൂർ, കവളപ്പാറ, ആഴ്വാഞ്ചേരി തമ്പ്രാക്കൾ എന്നിവരെല്ലാം തിരുവിതാംകൂറിലേക്ക് പോയവരിൽപ്പെടും. ടിപ്പുവിന്റെ പട ആലുവയിൽ എത്തിയപ്പോഴേക്കും കൊച്ചിരാജകുടുംബം പോലും വൈക്കം ക്ഷേത്രത്തിനു സമീപത്തുള്ള വൈക്കം കൊട്ടാരത്തിലേക്കു മാറിയിരുന്നു. മുൻ ദുരന്താനുഭവങ്ങളുടെ ഓർമ്മ നിലക്കുന്നതിനാൽ ടിപ്പുവിന്റെ ഭരണം അവസാനിച്ചിട്ടും മലബാറിൽ നിന്നും തിരുവിതാംകൂറിലേക്കുപോയ പല രാജകുടുംബങ്ങളും തിരിച്ചുവരാതെ അവിടെത്തന്നെ തുടരാനാണ് തീരുമാനിച്ചത്. നീരാഴി കോവിലകം, ഗ്രാമത്തിൽ കൊട്ടാരം, പാലിയേക്കര, നെടുമ്പറമ്പ്, ചേമ്പ്ര മഠം, അനന്തപുരം കൊട്ടാരം, എഴിമറ്റൂർ കൊട്ടാരം, ആറന്മുള കൊട്ടാരം, വാരണത്തു കോവിലകം, മാവേലിക്കര, എണ്ണക്കാട്, മുറിക്കോയിക്കൽ കൊട്ടാരം മാരിയപ്പള്ളി, കൊരട്ടി സ്വരൂപം, ,കരിപ്പുഴ കോവിലകം, ലക്ഷ്മീപുരം കൊട്ടാരം, കോട്ടപ്പുറം എന്നിവർ തിരുവിതാംകൂറിൽ നിന്നും തിരികെ വരാതെ അവിടെത്തന്നെ തുടർന്നവരിൽ പ്രമുഖ കുടുംബങ്ങളാണ്.

ധർമ്മശാസ്ത്രം കൃത്യമായി അനുസരിച്ച് മലബാറിൽ നിന്നും നാടുവിട്ടുവന്ന ഹിന്ദുക്കൾക്ക് അഭയം നൽകിയതിനാലാണ് അന്നത്തെ തിരുവിതാംകൂർ രാജാവായ കാർത്തിക തിരുനാൾ രാമവർമ്മയെ ധർമ്മരാജാവ് എന്ന് വിളിക്കുന്നത്. ടിപ്പുവിന്റെ കേരളത്തിലേക്കുള്ള ആക്രമണം പിടിച്ചുനിർത്തിയതിന്റെ ഖ്യാതിയും ധർമ്മരാജാവിനുള്ളതാണ്.

മലബാറിലെങ്ങും സ്ഥലങ്ങളുടെ പേരുകൾ ടിപ്പു പേർഷ്യൻ ഭാഷയിലേക്ക് മാറ്റി. മംഗലപുരം ജലാലാബാദ് ആക്കി മാറ്റി. കൂടാതെ കണ്ണൂർ(കണ്വപുരം) കുസനബാദ് എന്നും, ബേപ്പൂർ(വായ്പ്പുര) സുൽത്താൻപട്ടണം അല്ലെങ്കിൽ ഫാറൂക്കി എന്നും കോഴിക്കോടിനെ ഇസ്ലാമാബാദ് എന്നും പുനർനാമകരണം ചെയ്തു. ടിപ്പുവിന്റെ മരണശേഷമേ നാട്ടുകാർ ഈ സ്ഥലങ്ങൾക്ക് പഴയ പേരിലേക്ക് മടക്കിക്കൊണ്ടുവരാൻ കഴിഞ്ഞുള്ളൂ. ഫറോക്ക് എന്ന പേരുമാത്രമേ ഇന്നും തിരിച്ചുപോവാതെ നിൽക്കുന്നുള്ളൂ. ഹിന്ദുക്കളുടെ മേൽ ആധിപത്യം സ്ഥാപിക്കാനും അവരുടെ ഭൂമിയും വസ്തുവകകളും കൈവശപ്പെടുത്താനുമായി ചെറുനാട്, വെട്ടത്തുനാട്, ഏറനാട്, വള്ളുവനാട്, താമരശ്ശേരി എന്നിവിടങ്ങളിലും മറ്റു ഉൾപ്രദേശങ്ങളിലും നാട്ടുകാരായ മാപ്പിളമാർ വ്യാപകമായ അക്രമം അഴിച്ചുവിട്ടു. മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ ആസൂത്രിതമായ അക്രമത്തെയും കൊള്ളയേയും പേടിച്ച് മനുഷ്യർക്ക് സ്വതന്ത്രമായി യാത്രചെയ്യാൻ പോലും ആവില്ലായിരുന്നു.[53]

ടിപ്പുവിന്റെ 14 മക്കളിൽ അവശേഷിച്ച ഏക മകനായ ഗുലാം മുഹമ്മദ് സുൽത്താൻ സാഹിബ് എഡിറ്റു ചെയ്ത മൈസൂർ സേനയിലെ ഒരു മുസ്ലീം ഓഫീസറുടെ ഡയറിയിൽ നിന്നും കടത്തനാട് പ്രദേശത്ത് നടന്ന ക്രൂരതകളെപ്പറ്റി ഒരു വിശാല ചിത്രം കിട്ടുന്നുണ്ട്.

തിരികെ വന്നാൽ ക്ഷമിക്കാം എന്നും പറഞ്ഞ് തന്റെ ബ്രാഹ്മണരായ ദൂതന്മാരു വഴി (1766 -ന്റെ രണ്ടാംപകുതിയിലെ മുസ്ലീം വിരുദ്ധകലാപത്തിനൊടുവിൽ) ഒളിവിലിരിക്കുന്ന ഹിന്ദുക്കൾക്ക് ഹൈദർ അലി സന്ദേശം നൽകിയതിനെക്കുറിച്ച് രവി വർമ്മ തന്റെ "ടിപ്പു സുൽത്താൻ: കേരളത്തിൽ അറിയപ്പെടുന്ന വിധം" എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ഇങ്ങനെ സന്ദേശം കിട്ടി തിരികെ എത്തിയവരെ മുഴുവൻ തൂക്കിലേറ്റുകയും അവരുടെ സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കുകയുമാണ് ഹൈദർ അലി ചെയ്തത്.[54]

രവി വർമ്മ ഇങ്ങനെ തുടരുന്നു.[55]

തന്റെ "കേരളപ്പഴമ" എന്ന ഗ്രന്ഥത്തിൽ ടിപ്പു സുൽത്താൻ കോഴിക്കോട് 1789 -ൽ നടത്തിയ ക്രൂരകൃത്യങ്ങൾ വിവരിക്കാനാവാത്തത്രയുമാണെന്ന് പറയുന്നുണ്ട്. ടിപ്പുവും പടയും തകർത്ത ക്ഷേത്രങ്ങളുടെ വലിയ ഒരു പട്ടിക തന്നെ ലോഗൻ മലബാർ മാനുവലിൽ നൽകുന്നുണ്ട്.[56] മലബാറിലെ അന്നത്തെ അവസ്ഥയെപ്പറ്റി ഇളംകുളം കുഞ്ഞൻപിള്ള ഇങ്ങനെ പറയുന്നു:[57][58]

മലബാറിൽ ടിപ്പു നടത്തിയ കൊടുംക്രൂരതകളെപ്പറ്റി നിരവധി പ്രസിദ്ധരായ ചരിത്രകാരന്മാർ വിവരണങ്ങൾ നൽകിയിട്ടുണ്ട്. ടി കെ വേലു പിള്ളയുടെ ട്രാവൺകൂർ സ്റ്റേറ്റ് മാനുവലും ഉള്ളൂരിന്റെ കേരള സാഹിത്യ ചരിത്രവും ശ്രദ്ധേയമാണ്.[59]

1790 ജനുവരി 18 -ന് ടിപ്പു സെയ്ദ് അബ്ഡുൽ ദുലായ്ക്ക് എഴുതിയ കത്തിൽ ഇങ്ങനെ പറയുന്നു.[60]

1790 ജനുവരി 19 -ന് ബദ്രൂസ് സമൻ ഖാന് എഴുതിയ കത്തിൽ ടിപ്പു ഇങ്ങനെ പറയുന്നു.[61]

പോർച്ചുഗീസ് ചരിത്രകാരനും എഴുത്തുകാരനുമായ ഫാദർ ബർടോലോമാചോ, അവകാശപ്പെടുന്നത് ഇങ്ങനെയാണ്;[62]

1790 ഫെബ്രുവരി 13 ആം തിയതി ടിപ്പു എഴുതിയ കത്തിൽ ഇങ്ങനെ പറയുന്നു:[63]

കീഴ്‌ജാതിയിൽപ്പെട്ട നിരവധി ഹിന്ദുക്കൾ മൈസൂർ ഭരണകാലത്ത് ഇസ്ലാമിലേക്ക് ചേർത്തതിനെ സ്വീകരിച്ചപ്പോൾ, മറ്റു പലരും, പ്രത്യേകിച്ചു തീയ സമുദായക്കാർ തലശ്ശേരിയിലേക്കും മാഹിയിലേക്കും നാടുവിട്ടു.

നായന്മാരുടെ ഉന്മൂലനം

പ്രധാനലേഖനം ടിപ്പു സുൽത്താൻ നായന്മാരെ ശ്രീരംഗപട്ടണത്ത് ബന്ധനത്തിലാക്കിയത്

1788 -ൽ എം ലാലിയും മിർ അസ്രലി ഖാനും നേതൃത്വം നൽകുന്ന പട്ടാളത്തോട് ടിപ്പു സുൽത്താൻ കോട്ടയം മുതൽ വള്ളുവനാട് വരെയുള്ള സകല നായന്മാരെയും വളഞ്ഞ് നായർ സമുദായത്തെ മൊത്തം ഉന്മൂലനം ചെയ്യാൻ നിർദ്ദേശം നൽകുകയുണ്ടായി.[64] ഈ സംഭവം "നായന്മാരെ ഉന്മൂലനം ചെയ്യാനുള്ള ടിപ്പു സുൽത്താന്റെ ഉത്തരവ്" എന്ന് അറിയപ്പെടുന്നു. കോഴിക്കോടിനെ ഒരു വലിയ സൈനികകേന്ദ്രം ആക്കിമാറ്റിയശേഷം "കാടുമുഴുവൻ വളഞ്ഞ് നായന്മാരുടെ നേതാക്കളെ പിടിച്ചുകൊണ്ടുവരാൻ" ടിപ്പു കൽപ്പന നൽകി.

കടത്തനാടുള്ള ഏതാണ്ട് 2000 നായർ പടയാളികൾ കുറ്റിപ്പുറം കോട്ടയിൽ ഏതാനും ആഴ്ച്ച ടിപ്പുവിന്റെ വലിയ സേനയോട് കീഴടങ്ങാൻ കൂട്ടാക്കാതെ നിലയുറപ്പിച്ചു. പക്ഷേ പട്ടിണിയാൽ അവർ മരിച്ചുതുടങ്ങിയപ്പോൾ ടിപ്പു കോട്ടയിൽ പ്രവേശിച്ചു. സ്വമനസ്സാലെ ഇസ്ലാമിലേക്ക് മാറുകയാണെങ്കിൽ കൊല്ലാതിരിക്കാം, അല്ലെങ്കിൽ നിർബന്ധിതമായി പരിവർത്തനം ചെയ്തു നാടുകടത്തപ്പെടും എന്ന നിർബന്ധത്തിനു വഴങ്ങി എല്ലാവരും, മറ്റു നിർവാഹമില്ലാതെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തു. മതംമാറ്റച്ചടങ്ങിനു ശേഷം സ്ത്രീപുരുഷന്മാർ അടക്കം കീഴടങ്ങിയ എല്ലാവരെക്കൊണ്ടും തങ്ങളുടെ വിശ്വാസം വിലക്കിയ പശുമാംസം നിർബന്ധപൂർവ്വം തീറ്റിക്കുകയുണ്ടായി.

പരപ്പനാട് രാജകുടുംബത്തിലെ ടിപ്പുവിന്റെ സേനയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട ഒന്നോ രണ്ടോ അംഗങ്ങളൊഴികെ ഒരു താവഴിയെ മുഴുവൻ നിർബന്ധിതമായി ഇസ്ലാമിലേക്ക് മതംമാറ്റം നടത്തുകയുണ്ടായി. അതുപോലെ നിലമ്പൂർ രാജകുടുംബത്തിലെ ഒരു തിരുപ്പാടിനെ തട്ടിക്കൊണ്ടുപോയി നിർബന്ധപൂർവം മതംമാറ്റി. പിന്നീട് ഇങ്ങനെ മതംമാറ്റിയവരെ ഉപയോഗിച്ച് മതംമാറ്റശ്രമങ്ങൾ നടന്നതായി റിപ്പോർട്ടുകൾ ഉണ്ട്.[65]

ഹിന്ദുരാജാക്കന്മാരോടുള്ള തന്റെ വെറുപ്പ് കാണിക്കാൻ കീഴടങ്ങിയ കോലത്തിരിയെ കൊന്നതിനു ശേഷം അദ്ദേഹത്തിന്റെ ശവശരീരം ആനയുടെ കാലിൽകെട്ടി തെരുവിലൂടെ വലിച്ചുകൊണ്ടുപോയി ഒരു മരത്തിനു മുകളിൽ തൂക്കിയിട്ടു. കീഴടങ്ങിയ പാലക്കാട് രാജവായ എട്ടിപ്പങ്ങി അച്ചനെ സംശയത്തിന്റെ പേരിൽ തുറുങ്കിലടച്ച് പിന്നീട് ശ്രീരംഗപട്ടണത്തേക്ക് കൊണ്ടുപോയി. അദ്ദേഹത്തെപ്പറ്റി പിന്നീട് യാതൊന്നും കേട്ടിട്ടില്ല.

ടിപ്പുവിന്റെ പട്ടാളക്കാരിൽ നിന്നും രക്ഷപ്പെടുമ്പ്പോൾ പിടിക്കപ്പെട്ട ചിറക്കൽ രാജകുടുംബത്തിലെ ഒരു യുവരാജാവിനു നേരിടേണ്ടിവന്ന ഭീകരമായ അനുഭവം ടിപ്പുവിന്റെ തന്നെ ഡയറിയിൽ പറയുന്നുണ്ട്. ഏതാനും ദിവസത്തെ അധ്വാനത്തിനു ശേഷമാണ് ഒളിവിൽ നിന്നും അയാളെ പിടിച്ചത്. അയാളുടെ മൃദദേഹത്തോട് കടുത്ത അനാദരവാണ് ടിപ്പു കാണിച്ചത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രാജകുമാരന്റെ മൃതദേഹം ആനകളെക്കൊണ്ട് ടിപ്പുവിന്റെ ക്യാമ്പിലൂടെ വലിച്ചിഴച്ചു. അതിനുശേഷം ജീവനോടെ പിടിച്ച അദ്ദേഹത്തിന്റെ പതിനേഴ് അനുയായികളോടൊപ്പം ഒരു മരത്തിൽ കെട്ടിത്തൂക്കി. ഇക്കാര്യം ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രേഖകളും ശരിവയ്ക്കുന്നുണ്ട്. ടിപ്പുവിനോട് എതിർത്തുനിന്ന മറ്റൊരു ജന്മിയായ കൊറങ്ങോത്ത് നായരെ ഒടുവിൽ ഫ്രഞ്ചുകാരുടെ സഹായത്തോടെ പിടിച്ചു തൂക്കിക്കൊല്ലുകയായിരുന്നു.[66]

1788 -ൽ ടിപ്പു മലബാറിലെ നായന്മാർക്കായി പുറപ്പെടുവിച്ച വിളംബരപ്രകാരം പുതിയ സാമുദായിക പരിഷ്കരണങ്ങൾ ഇവയാണ്: [67]

ഞാൻ ഇവിടം കീഴടക്കിയിട്ട് കഴിഞ്ഞുപോയ ഇരുപത്തിനാല് വർഷമായി നിങ്ങൾ അക്രമകാരികളും മർക്കടമുഷ്ടിക്കാരുമായ ഒരു ജനക്കൂട്ടമായി, യുദ്ധങ്ങൾ നടത്തി നിങ്ങളുടെ മഴക്കാലത്ത് എന്റെ ധാരാളം രക്തസാക്ഷികൾക്ക് ജീവഹാനിയുണ്ടാക്കാൻ ഇടയായിട്ടുണ്ട്. അത് അങ്ങനെയാവട്ടേ, കഴിഞ്ഞതു കഴിഞ്ഞു. ഇനി മുതൽ നിങ്ങളെല്ലാവരും എന്റെ ഭരണം അംഗീകരിച്ച് അനുസരണയോടെ നികുതികൾ നൽകി നല്ല ഒരു ജനതയായി ജീവിച്ചുകൊള്ളണം. ഒരു സ്ത്രീയ്ക്ക് പത്തു പുരുഷന്മാർ എന്ന നിങ്ങളുടെ രീതി വഴി നിങ്ങൾ നിങ്ങളുടെ അമ്മ-പെങ്ങന്മാരെ നിയന്ത്രണമില്ലാതെ ആഭാസകരമായ ഇടപാടുകൾക്ക് വിട്ട് എല്ലാം ജാരസന്തതികളായി മൃഗങ്ങളുടെ അത്ര പോലും നാണമില്ലാത്ത ജീവിക്കുന്നവരാണ്. ഇത്തരം പാപകരമായ പരിപാടികൾ നിർത്തി മറ്റു മനുഷ്യസമൂഹത്തെപ്പോലെ ജീവിക്കാൻ ഇനിയും നിങ്ങൾ തയ്യാറാവാത്ത പക്ഷം, ഞാനിതാ വീണ്ടും പറയുകയാണ് എല്ലാത്തിനെയും ഞാൻ ഇസ്ലാമിലേക്ക് നിർബന്ധമായി മാറ്റുന്നതായിരിക്കും

ഈ വിളംബരം വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കി, അതു വളർന്ന് ഒരു കലാപത്തോളം എത്തി.[67] ഇസ്ലാമില്ക്ക് നിർബന്ധിത മതംമാറ്റത്തിനു വിധേയമാക്കപ്പെടുമെന്നു ഭയന്ന് 30000 ബ്രാഹ്മണർ തിരുവിതാംകൂരിലേക്ക് നാടുവിട്ടു.[67] കോട്ടയം രാജാവും കടത്തനാട് രാജാവും ഈസ്റ്റ് ഇന്ത്യ കമ്പനിയോട് സംരക്ഷണം ആവശ്യപ്പെട്ടു.[67] 1788 -ൽ സാമൂതിരിയെ ആക്രമിച്ച ടിപ്പു മഞ്ചേരിയിലെ കരണവപ്പാടിനെ പിടികൂടി.[67] രവി വർമ്മയും മറ്റു പടിഞ്ഞാറേ കോവിലകത്തെ യുവരാജാക്കന്മാരും കോഴിക്കോട്ടെ നായർപ്പടയാളികളും കൂടി ഈ ആക്രമണത്തെ നേരിട്ടു. ടിപ്പു തന്റെ ഫ്രഞ്ച് കമാണ്ടറായ എം ലാലിയുടെ നേതൃത്വത്തിൽ 6000 പേരടങ്ങുന്ന ഒരു പടയെ അയച്ചെങ്കിലും രവി വർമ്മയെ തോൽപ്പിക്കാനായില്ല.[67]

ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിക്കൽ

ലോഗന്റെ മലബാർ മാനുവലിൽ മലബാറിലെ ക്ഷേത്രങ്ങൾ ടിപ്പു നശിപ്പിച്ചതിനെപ്പറ്റി പറയുന്നുണ്ട്. ചിറക്കൽ താലൂക്കിലെ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം, തലശ്ശേരിയിലെ തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം വടകരയിലെ പൊന്മേരി ശിവ ക്ഷേത്രം എന്നിവയെല്ലാം ടിപ്പുവിന്റെ മൈസൂർ സേന തകർത്ത ഹൈന്ദവക്ഷേത്രങ്ങളാണ്. മലബാർ മാനുവൽ പ്രകാരം മണിയൂർ മുസ്ലീം പള്ളി ഒരു കാലത്ത് ഹിന്ദു ക്ഷേത്രമായിരുന്നുവത്രേ. ടിപ്പുവിന്റെ ഭരണകാലത്ത് ഈ ക്ഷേത്രം ഒരു മുസ്ലീം പള്ളി ആയി മാറ്റുകയായിരുന്നുവെന്നാണ് കരുതുന്നത്.[68]

കേരളത്തിലെ സംസ്കൃതസാഹിത്യത്തിന്റെ ചരിത്രം എന്ന തന്റെ പ്രസിദ്ധമായ പുസ്തകത്തിൽ വടക്കൻകൂർ രാജ രാജ വർമ്മ പറയുന്നത് ഇപ്രകാരമാണ്:

ഹൈദർ അലി അമ്പലങ്ങളെ നികുതി കൊടുക്കുന്നതിൽ നിന്നു ഒഴിവാക്കിയിരുന്നു. എന്നാൽ ടിപ്പുവാകട്ടെ ക്ഷേത്രങ്ങൾക്ക് കനത്ത നികുതിയാണു ചുമത്തിയിരുന്നത്. ഹൈദറിനു കീഴടങ്ങിയ പാലക്കാട്ട് രാജാവിന്റെ കൽപ്പാത്തിയിലെ പ്രസിദ്ധമായ ഹേമാംബിക ക്ഷേത്രം, സാമൂതിരിയെ ഉപേക്ഷിച്ച് ഹൈദറിന്റെ ഭാഗത്തു ചേർന്ന കൊല്ലങ്കോട് രാജാവിന്റെ കാച്ചാംകുറിശ്ശി ക്ഷേത്രം, പാലക്കാട്ടെ ജൈനക്ഷേത്രം എന്നിവയെല്ലാം ടിപ്പുവിന്റെ ഭരണകാലത്ത് ഗുരുതരമായ നാശങ്ങൾ സംഭവിച്ച ക്ഷേത്രങ്ങളാണ്. മറ്റു പല പ്രസിദ്ധ ക്ഷേത്രങ്ങളും കൊള്ളയടിക്കുകയും മലിനമാക്കുകയും ചെയ്തു.

ഗുരുവായൂരിലെ വിഗ്രഹം ഒളിപ്പിച്ചത്

1766 -ൽ കൈദർ അലി കോഴിക്കോട് കീഴടക്കി പിന്നാലെ ഗുരുവായൂരും. ക്ഷേത്രം നശിപ്പിക്കാതിരിക്കാൻ ക്ഷേത്രാധികാരികളോട് ഹൈദർ 10000 ഫണം ആവശ്യപ്പെടുകയും അവർ അത് ഹൈദറിനു കൊടുക്കുകയും ചെയ്തു. മലബാർ ഗവർണർ ആയിരുന്ന ശ്രീനിവാസ റാവുവിന്റെ ഹൈദർ ഗുരുവായൂരിനെ നശിപ്പിക്കന്നതിൽനിന്നും പിന്മാറി.

ടിപ്പു വീണ്ടും 1789 -ൽ കോഴിക്കോട് ആക്രമിച്ചു. ഗുരുവായൂർ അമ്പലത്തിന് ആക്രമണമുണ്ടകുമെന്ന് ഭയന്ന് മല്ലിശ്ശേരി നമ്പൂതിരിയും കക്കാട് ഓതിക്കനും ചേർന്ന് വിഗ്രഹം ഒളിപ്പിക്കുകയും ഉൽസവവിഗ്രഹത്തെ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ചെറിയ ക്ഷേത്രങ്ങൾ ടിപ്പു നശിപ്പിച്ചെങ്കിലും സമയത്ത് മഴ വന്നതുകൊണ്ട് വലിയ ക്ഷേത്രം രക്ഷപ്പെട്ടു. 1792 -ൽ ടിപ്പുവിന്റെ തോൽവിക്ക് ശേഷം 1792 സെപ്റ്റംബർ 17 ന് വിഗ്രങ്ങൾ പുനഃപ്രതിഷ്ഠിച്ചെങ്കിലും നിത്യപൂജകളെല്ലാം തടസ്സപ്പെട്ടുരുന്നു.[69][70]

കലകളിൽ

ദ സ്വോർഡ് ഓഫ് ടിപ്പുസുൽത്താൻ എന്ന പേരിൽ സഞ്ജയ് ഖാൻ സംവിധാനം ചെയ്ത ടെലിവിഷൻ പരമ്പര ആദ്യമായി 1989 ൽ ദുരദർശനിൽ പ്രക്ഷേപണം ചെയ്തു. ഭഗവാൻ ഗിദ്വാനിയുടെ നോവലിനെ ആസ്പദമാക്കിയായിരുന്നു ഈ ചലച്ചിത്രം തയ്യാറാക്കിയത്. പിന്നീട് വിവിധ ഭാഷകളിൽ ഈ പരമ്പര പ്രക്ഷേപണം ചെയ്തിരുന്നു. മീഡിയാവൺ ചാനൽ മലയാളത്തിൽ പ്രക്ഷേപണം ചെയ്തിരുന്നു[71].

മലയാളത്തിലെ ആദ്യ ചരിത്രാഖ്യായികകളിലൊന്ന് എന്നു വിശേഷിപ്പിക്കപ്പെടുന്ന സി.വി. രാമൻപിള്ളയുടെ രാമരാജബഹദൂർ എന്ന പുസ്തകത്തിൽ ടിപ്പുവിന്റെ ആക്രമണത്തെക്കുറിച്ചുള്ള ആകുലത എമ്പാടും കാണാവുന്നതാണ്.

2013-ൽ ഇറങ്ങിയ ആമേൻ എന്ന ചലച്ചിത്രത്തിൽ ടിപ്പുസുൽത്താൻ കുമരംകരിയിലെ സുറിയാനി പള്ളിയെ ആക്രമിക്കാൻ എത്തിയപ്പോൾ വിശുദ്ധ ഗീവർഗീസ് നേരിട്ട് ടിപ്പു സുൽത്താനെ തുരത്തി എന്ന് ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ വാസ്തവത്തിൽ ടിപ്പു സുൽത്താൻ പെരിയാറിനു തെക്കോട്ട് വന്നുവെന്നതിനു തെളിവില്ല.

ചിത്രങ്ങൾ

കുറിപ്പുകൾ

  • ^ മാഗ്ലൂരിനെ ജലാലബാദ് എന്നും കണ്ണൂരിനെ കുസനാബാദ് എന്നും ബേപ്പൂരിനെ സുൽത്താൻപട്ടണം എന്നുമാണ് ടിപ്പുവിന്റെ കാലത്ത് വിളിച്ചിരുന്നത്. ടിപ്പുവിന്റെ കാലത്തിന് ശേഷം ജനങ്ങൾ പഴയപേരുകൾ ഉപയോഗിക്കാൻ തുടങ്ങി

അവലംബം

  • ഹുസ്സൈൻ അലി ഖാൻ, കിർമ്മാണി (1998). ഹിസ്റ്ററി ഓഫ് ടിപ്പു സുൽത്താൻ. ലോറിയർ ബുക്സ്. ISBN 978-8120601758.
  • എഡ്ഗാർ, തോർപ്പെ (2009). ജനറൽ സ്റ്റഡീസ് മാന്വൽ. പിയേഴ്സൺ എഡ്യുക്കേഷൻ. ISBN 978-81-317-2133-9. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 1.13 1.14 1.15 1.16 1.17 1.18 ഹസൻ മൊഹിബുൾ. History of Tipu Sultan (in ഇംഗ്ലീഷ്). Aakar Books. ISBN 9788187879572.
  2. എ. ശ്രീധരമേനോൻ, കേരളശില്പികൾ. നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം 1988.
  3. രജത്.കെ., ദത്ത (2007). ഗ്ലോബൽ സിൽക്ക് ഇൻഡസ്ട്രി - എ കംപ്ലീറ്റ് സോർസ് ബുക്. എ.പി.എച്ച് പബ്ലിഷിംഗ്. p. 17. ISBN 978-8131300879. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  4. ജെയിംസ്, ഡഫ് (1826). ഹിസ്റ്ററി ഓഫ് മറാഠാസ്. ലോംഗ്മാൻ. p. 651. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ആവശ്യം ആർക്കോട്ടിലെ നവാബ് തള്ളിക്കളയുന്നു
  5. 5.0 5.1 ജനറൽ സ്റ്റഡീസ് മാന്വൽ- തോർപ്പെ പുറം. 97
  6. 6.0 6.1 വില്ല്യം, ഗുത്രി. എ ന്യൂ സിസ്റ്റം ഓഫ് മോഡേൺ ജിയോഗ്രഫി. മാത്യു കാരി. p. 113. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  7. ടിപ്പു-ഫ്രാൻസ് സൗഹൃദം ഔദ്യോഗിക രേഖകൾ
  8. K. K. N. Kurup. "Modern Kerala: Studies in Social and Agrarian Relations".
  9. "Remarks on Pazhassi Raja spark debate". The New Indian Express. 3 ഡിസംബർ 2012. Archived from the original on 8 ഡിസംബർ 2015. Retrieved 8 ഡിസംബർ 2015.
  10. "Digging up history of Tipu Sultan and other monarchs a bad idea". India Times. 15 നവംബർ 2015. Retrieved 8 ഡിസംബർ 2015.
  11. "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 703. 2011 ആഗസ്ത് 15. Retrieved 2013 മാർച്ച് 23. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  12. ജി. സുധാകരൻ. "Ampalappuzha palppayasam" (പി.ഡി.എഫ്.) (in ഇംഗ്ലീഷ്). Kerala.gov.in. Retrieved 19 - സെപ്റ്റംബർ- 2009. {{cite web}}: Check date values in: |accessdate= (help)
  13. "HISTORY OF GURUVAYUR" (in ഇംഗ്ലീഷ്). guruvayurdevaswom.org. Retrieved 19 - സെപ്റ്റംബർ- 2009. {{cite web}}: Check date values in: |accessdate= (help)
  14. കെ. ബാലകൃഷ്ണക്കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം - മിത്തുകളും യാഥാർഥ്യങ്ങളും. മാതൃഭൂമി പ്രിന്റിംഗ് & പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000
  15. ടിപ്പുസുൽത്താൻ ,പി കെ ബാലകൃഷ്ണൻ.
  16. "റോക്കറ്റുകൾക്ക് എത്ര പഴക്കമുണ്ട്?". മാധ്യമം ദിനപ്പത്രം. ആദ്യമായി റോക്കറ്റ് ഒരു ആയുധമായി ഉപയോഗിച്ചതിൻെറ ക്രെഡിറ്റ് ഇന്ത്യക്കാർക്ക് അവകാശപ്പെടാം. 1792ലെ ശ്രീരംഗപട്ടണം യുദ്ധത്തിൽ ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാരെ ശരിക്കും വിറപ്പിച്ചു.
  17. റോദ്ദം നരസിംഹ (1985). "റോക്കറ്റ്സ് ഇൻ മൈസൂർ ആൻഡ് ബ്രിട്ടൺ, 1750 - 1850" (pdf) (in ഇംഗ്ലീഷ്). ബാംഗ്ലൂർ: ബാംഗ്ലൂരിലെ നാഷണൽ ഏറോനോട്ടിക്കൽ ലബോറട്ടറിയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും. p. 1. Retrieved 2013 ജനുവരി 21. {{cite web}}: Check date values in: |accessdate= (help); Unknown parameter |month= ignored (help)
  18. വിഷൻ ഫോർ ദ ഗ്ലോബൽ സ്പേസ് കമ്മ്യൂണിറ്റി: പ്രോസ്പരസ്, ഹാപ്പി ആന്റ് സെക്യൂലർ എർത്ത് (എ.പി.ജെ.അബ്ദുൾ കലാം, തൊണ്ണൂറാം ഇന്ത്യൻ സയൻസ് കോൺഗ്രസ്സിൽ ചെയ്ത പ്രസംഗം)
  19. എ.പി.ജെ.അബ്ദുൾ കലാം, അഗ്നിച്ചിറകുകൾ (ആത്മകഥ) (ഹൈദരാബാദ് യൂണിവേഴ്സിറ്റി പ്രസ്സ്, 1999
  20. "കലാം വാണ്ട്സ ടു നോ ഹൗ ടിപു ബിൽട് റോക്കറ്റ്സ് 200 ഇയേഴ്സ് എഗോ". ഔട്ട്ലുക്ക് മാസിക. 2006 -ജനുവരി-21. ടിപ്പുവിന്റെ സൈന്യത്തിൽ നവീന യുദ്ധതന്ത്രങ്ങൾ പരീക്ഷിക്കാൻ കഴിവുള്ള ആളുകൾ ഉണ്ടായിരുന്നു - ശിവതാണുപിള്ള (ശാസ്ത്രജ്ഞൻ-ഡി.ആർ.ഡി.ഒ) {{cite news}}: Check date values in: |date= (help)
  21. "എ.പി.ജെ.അബ്ദുൾ കലാമുമായി അഭിമുഖം". ഫ്രന്റ് ലൈൻ ദ്വൈവാരിക. 1998-സെപ്തംബർ-12-25, വാള്യം 5 നം.19. ടിപ്പുവിന് റോക്കറ്റുകളെക്കുറിച്ച് അറിവുണ്ടായിരുന്നു - അബ്ദുൾ കലാം {{cite news}}: Check date values in: |date= (help)
  22. "ടിപ്പു". ഫെഡറേഷൻ ഓഫ് അമേരിക്കൻ സയന്റിസ്റ്റ്സ്. പാകിസ്താൻ 4000 കിലോമീറ്റർ സഞ്ചരിക്കാവുന്ന തങ്ങളുടെ മിസൈലിന് ടിപ്പു എന്നാണ് പേരിട്ടിരിക്കുന്നത് എന്ന് ഫ്രണ്ടിയർ പോസ്റ്റിനെ ഉദ്ധരിച്ചു പറയുന്നു
  23. പി.സി.എൻ രാജ (21-മാർച്ച്-1999). "റിലിജയസ് ഇൻടോളറൻസ് ഓഫ് ടിപ്പു സുൽത്താൻ, (ടിപ്പു സുൽത്താൻ എ വില്ലൻ ഓർ എ ഹീറോ - ആൻ അന്ത്രോളജി എന്ന പുസ്തകത്തിലെ ഭാഗം)" (in ഇംഗ്ലീഷ്). Retrieved 17 - സെപ്റ്റംബർ- 2009. {{cite web}}: Check date values in: |accessdate= and |date= (help)
  24. ആർ.ശ്രീകാന്ത് (24-മെയ്-1999). "An Icon" (in ഇംഗ്ലീഷ്). ഔട്ട്‌‌ലുക്ക്. Retrieved 17 - സെപ്റ്റംബർ- 2009. {{cite news}}: Check date values in: |accessdate= and |date= (help)
  25. വ്യത്യസ്ത ലേഖകർ. സിത റാം ഗോയൽ (ed.). ടിപ്പു സുൽത്താൻ എ വില്ലൻ ഓർ എ ഹീറോ - ആൻ അന്ത്രോളജി (in ഇംഗ്ലീഷ്). വോയ്സ് ഓഫ് ഇന്ത്യ. ISBN 8185990085.
  26. ഓലിക്കര (6-മെയ്-2007). "ദ ടൈഗർ ആന്റ് ദ സിറിയൻ ക്രിസ്ത്യൻ: ടിപ്പുസുൽത്താൻസ് 'പടയോട്ടം'" (in ഇംഗ്ലീഷ്). നസ്രാണി.നെറ്റ്. Retrieved 17-സെപ്റ്റംബർ- 2009. {{cite web}}: Check date values in: |accessdate= and |date= (help)
  27. വർഗീസ് അങ്കമാലി, ഡോ. ജോമോൻ തച്ചിൽ; അങ്കമാലി രേഖകൾ; മെറിറ്റ് ബുക്സ് എറണാകുളം 2002
  28. "എ മാൻ വിത്ത് മിഷൻ & വിഷൻ" (in ഇംഗ്ലീഷ്). ദൈജിവേൾഡ്. Retrieved 17 - സെപ്റ്റംബർ- 2009. {{cite web}}: Check date values in: |accessdate= (help)
  29. 29.0 29.1 29.2 29.3 വിക്രം സമ്പത്ത് (01 ഫെബ്രുവരി 2014). "Why we love to hate Tipu Sultan" (in ഇംഗ്ലീഷ്). Live Mint. Retrieved 04 ഫെബ്രുവരി 2014. {{cite news}}: Check date values in: |accessdate= and |date= (help)
  30. ആഷിഷ് (05/30/2008). "ഹിന്ദുയിസം" (in ഇംഗ്ലീഷ്). സംഘപരിവാർ. Retrieved 17 - സെപ്റ്റംബർ- 2009. {{cite web}}: Check date values in: |accessdate= and |date= (help)
  31. വി.പി.ഭാട്ടിയ (21-മാർച്ച്-1999). "കാബേജസ് & കിംഗ്സ് ക്വോട്ടിംഗ് ദ പ്രോഫെറ്റ് ടു ലിക്വിഡേറ്റ് ദ ലൈക്സ് ഓഫ് സൽമാൻ റുഷ്ദി" (in ഇംഗ്ലീഷ്). ഓർഗനൈസർ. Retrieved 17 - സെപ്റ്റംബർ- 2009. {{cite web}}: Check date values in: |accessdate= and |date= (help)
  32. ഐ.എ.എൻ.എസ് (22-സെപ്തംബർ-2006). "Anti Tipu remarks sparks a row in K'taka" (in ഇംഗ്ലീഷ്). ഐ.ബി.എൻ. Retrieved 17 - സെപ്റ്റംബർ- 2009. {{cite news}}: Check date values in: |accessdate= and |date= (help)
  33. "#BBCtrending: Was India's Tipu Sultan a hero or a despot?" (in ഇംഗ്ലീഷ്). ബി.ബി.സി. 28 ജനുവരി 2014. Retrieved 04 ഫെബ്രുവരി 2014. {{cite news}}: Check date values in: |accessdate= (help)
  34. 34.0 34.1 "How Congress is following Pakistan by honouring Tipu Sultan". dailyo.in. 16 നവംബർ 2015. Retrieved 3 ഡിസംബർ 2015.
  35. "VHP activist dies in clash over Tipu Sultan anniversary in Karnataka". ഇൻഡ്യൻ എക്സ്പ്രസ്സ്. 11 നവംബർ 2015. Retrieved 3 ഡിസംബർ 2015.
  36. 36.0 36.1 "Karnataka: VHP leader dies, several injured in protests over Tipu Sultan birth anniversary celebrations". dnaindia.com. 10 നവംബർ 2015. Retrieved 3 ഡിസംബർ 2015.
  37. "Tipu was 'Aurangzeb' of South, says 'Panchjanya'". Zee news. 23 നവംബർ 2015. Retrieved 3 ഡിസംബർ 2015.
  38. 38.0 38.1 "Tipu was 'Aurangzeb' of South, says 'Panchjanya'". 24 നവംബർ 2015. Retrieved 3 ഡിസംബർ 2015.
  39. "Why Kodavas won't bow to Tipu Sultan Read more at: http://www.oneindia.com/bengaluru/why-kodavas-wont-bow-to-tipu-sultan-1925274.html". വൺഇൻഡ്യ. 12 നവംബർ 2015. Retrieved 3 ഡിസംബർ 2015. {{cite news}}: External link in |title= (help)
  40. "Tipu Sultan Had No Qualities Worth Celebrating, Says Subramanian Swamy". NDTV. 14 നവംബർ 2015. Retrieved 3 ഡിസംബർ 2015.
  41. 41.0 41.1 കെ.എൻ., പണിക്കർ (01-19 ജനുവരി 2001). "Outsider as enemy". ഫ്രണ്ട്‌ലൈൻ. {{cite news}}: Check date values in: |date= (help)
  42. 42.0 42.1 കെ. മാധവൻ, നായർ (1987). മലബാർ കലാപം, കെ. മാധവൻ നായർ. മാതൃഭൂമി ബുക്സ്. p. 15.
  43. Hasan 1971, History of Tipu Sultan, pp. 357–8
  44. A. Subbaraya Chetty, 2002, "Tipu's endowments to Hindus" in Habib. 111–115.
  45. Ali, Sheikh. "Persian script of Tipu Sultan on the gateway to Krishnaraja Sagar Dam (KRS)". Biography of Tipu Sultan. Cal-Info. Archived from the original on 13 November 2004. Retrieved 23 October 2013. {{cite web}}: Cite has empty unknown parameter: |month= (help); Unknown parameter |deadurl= ignored (|url-status= suggested) (help)
  46. Habib, Irfan (2002), p118, Confronting Colonialism: Resistance and Modernization Under Haidar Ali & Tipu Sultan, Anthem Press, London, ISBN 1-84331-024-4
  47. 47.0 47.1 47.2 47.3 47.4 Hasan, Mohibbul (1951), p360, History of Tipu Sultan, Aakar Books, Delhi, ISBN 81-87879-57-2
  48. Vikram Sampath. "Why we love to hate Tipu Sultan". http://www.livemint.com/. {{cite web}}: External link in |work= (help)
  49. Annual Report of the Mysore Archaeological Department 1916 pp 10–11, 73–6
  50. Hasan, History of Tipu Sultan, p. 359
  51. 51.0 51.1 പി.കെ., ബാലകൃഷ്ണൻ (2005). ജാതി വ്യവസ്ഥയും കേരള ചരിത്രവും. കറന്റ്‌ ബൂക്സ്‌, തൃശ്ശൂർ. ISBN 81-226-0468-4.
  52. Gazetteer of the Bombay Presidency, Volume 1, Part 2 By Bombay (India : State) p.660
  53. Kerala under Haidar Ali and Tipu Sultan By C. K. Kareem p.198
  54. Tipu Sultan: As known in Kerala, by Ravi Varma. p.468
  55. Kerala District Gazetteers: & suppl. Kozhikole By Kerala (India). Dept. of Education, A. Sreedhara Menon p.150-152
  56. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Malabar Manual by Logan എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  57. Mathrubhoomi Weekly of 25 December 1955
  58. Kerala District Gazetteers: Cannanore By A. Sreedhara Menon p.134-137
  59. "The Sword of Tipu Sultan". Voiceofdharma.com. 25 February 1990. Retrieved 15 November 2011.
  60. K.M. Panicker, Bhasha Poshini
  61. Historical Sketches of the South of India in an attempt to trace the History of Mysore, Mark Wilks Vol II, page 120
  62. Voyage to East Indies by Fr.Bartolomaco, pgs 141–142
  63. Selected Letters of Tipoo Sultan by Kirkpatrick
  64. Tipu Sultan: villain or hero? : an ... – Sita Ram Goel — Google Books. Books.google.com. 29 August 2008. Retrieved 15 November 2011.
  65. Rise and fulfilment of English rule in India By Edward John Thompson, Geoffrey Theodore Garratt p.209
  66. Tipu Sultan: villain or hero? : an anthology By Sita Ram Goel p.31
  67. 67.0 67.1 67.2 67.3 67.4 67.5 Menon 1962, പുറങ്ങൾ. 155–156
  68. Malabar Manual by William Logan
  69. http://voiceofdharma.org/books/tipu/ch04.htm
  70. http://guruvayurprarthana.com/aboutguruvayur.aspx
  71. ടിപ്പു സുൽത്താൻ ദൃശ്യപരമ്പര മീഡിയാവൺ ടെലിവിഷൻ ചാനലിൽ

പുറം കണ്ണികൾ

  1. പ്രമുഖ ചരിത്ര പണ്ഡിതൻ പ്രൊഫ.ടി.ബി.വിജയകുമാർ ടിപ്പു സുൽത്താനെ കുറിച്ച്
  2. ടിപ്പു സുൽത്താനെ കുറിച്ചുള്ള ലഘു ചലച്ചിത്രം
  3. ടിപ്പുവിന്റെ സാമൂഹിക പരിഷ്കരണ സംരംഭങ്ങൾ- സി.കെ. കരീം


     ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ          
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...
"https://ml.wikipedia.org/w/index.php?title=ടിപ്പു_സുൽത്താൻ&oldid=2359615" എന്ന താളിൽനിന്ന് ശേഖരിച്ചത്