"ചെങ്ങന്നൂരാതിപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Fotokannan (സംവാദം | സംഭാവനകൾ) റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
|||
വരി 34: | വരി 34: | ||
| pages = |
| pages = |
||
}}</ref> |
}}</ref> |
||
ചെങ്ങന്നൂരപ്പനും അമ്മയ്ക്കും ഉണ്ടായ മകനാണ്ആതി. കരിയാപണിക്കൻ എന്ന പുള്ള് കരിയാത്തനാർ എന്ന പരുന്തിന്റെ പിടിയിൽ നിന്നു വീണപ്പോൾ ആതി എടുത്തു രക്ഷിച്ചു. പിന്നീട് ആ പുള്ള് ആതിക്ക് കളരി വിദ്യ ഉപദേശിച്ചു. പതിനെട്ടുകളരികളിൽ ആതിക്കു വിജയമുണ്ടാകുമെന്നും, പത്തൊൻപതാമത്തെ കളരിയിൽ പോകുവാനിടവന്നാൽ മരിക്കുമെന്നും ആ പുള്ള് പ്രസ്താവിച്ചു. പതിനെട്ടു കളരിക്കാരെയും ആതി തോൽപിച്ചു. പത്തൊൻപതാമത്തെ കളരിയിൽ വീരമരണം വരിക്കേണ്ടിവന്നു. ചെങ്ങന്നൂരാതിയുടെ സാഹസിക ജീവിതാനുഭവങ്ങളാണ് ഈ പാട്ടിന്റെ കേന്ദ്ര പ്രമേയം. |
[[ചെങ്ങന്നൂർ മഹാദേവക്ഷേത്രം|ചെങ്ങന്നൂരപ്പനും]] അമ്മയ്ക്കും ഉണ്ടായ മകനാണ്ആതി. കരിയാപണിക്കൻ എന്ന പുള്ള് കരിയാത്തനാർ എന്ന പരുന്തിന്റെ പിടിയിൽ നിന്നു വീണപ്പോൾ ആതി എടുത്തു രക്ഷിച്ചു. പിന്നീട് ആ പുള്ള് ആതിക്ക് കളരി വിദ്യ ഉപദേശിച്ചു. പതിനെട്ടുകളരികളിൽ ആതിക്കു വിജയമുണ്ടാകുമെന്നും, പത്തൊൻപതാമത്തെ കളരിയിൽ പോകുവാനിടവന്നാൽ മരിക്കുമെന്നും ആ പുള്ള് പ്രസ്താവിച്ചു. പതിനെട്ടു കളരിക്കാരെയും ആതി തോൽപിച്ചു. പത്തൊൻപതാമത്തെ കളരിയിൽ വീരമരണം വരിക്കേണ്ടിവന്നു. ചെങ്ങന്നൂരാതിയുടെ സാഹസിക ജീവിതാനുഭവങ്ങളാണ് ഈ പാട്ടിന്റെ കേന്ദ്ര പ്രമേയം. |
||
==അവലംബം== |
==അവലംബം== |
05:03, 20 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടനാടും പരിസരപ്രദേശങ്ങളിലും പ്രചാരത്തിലുള്ള നാടൻ പാട്ടാണ് ചെങ്ങന്നൂരാതിപ്പാട്ട്. കർഷകതൊഴിലാളികൾക്കിടയ്ക്ക് ഇതിന് ഏറെ പ്രചാരമുണ്ട്. സാംബവ വിഭാഗത്തിലെ തൊഴിലാളികളാണ് ഇതു പ്രധാനമായും പാടുന്നത്. മധ്യതിരുവിതാംകൂറിൽ, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് ചെങ്ങന്നൂർ ആതിപ്പാട്ട് പാടിവരുന്നത്. [1] മുടിയാട്ടത്തിനും കല്യാണത്തിനും സാംബവർ ഈ പാട്ട് പാടും. ഈ പാട്ടിൽ അനേകം കഥകളും ഉപകഥകളുമുണ്ട്. പല പാഠഭേദങ്ങളം ഈ പാട്ടിന് നിലവിലുണ്ട്. കുന്നവം പെണ്ണിനെയും പാലുവം പെണ്ണിനെയും കൊണ്ടു വന്ന കഥയും പാലുവം കോയിയുമായി അങ്കം നടത്തിയ കഥയുമാണ് ആവേദകർ ആവേശത്തോടെ പാടുന്നത്. ഗുരുനാഥൻ കരിയാപണിക്കന്റെ വാക്കുകൾ മറികടന്ന് പത്തൊൻപതാമത്തെ കളരി കീഴടക്കാനെത്തി ചുരികത്തലയിൽ ജീവൻ നഷ്ടപ്പെട്ട ചെങ്ങന്നൂരാതിയുടെ കഥയാണ് ഈ പാട്ട്.
പ്രധാന ഉപാഖ്യാനങ്ങൾ
- ചെങ്ങന്നൂരാതിയുടെ ബാല്യവും ആയുധാഭ്യാസവും
- പുലിമൊകം കളരിയിൽ പോയ കഥ
- കുന്നവം പെണ്ണിനെ കൊണ്ടു വന്ന കഥ
- പാലുവം കോയിയുമായി അങ്കം നടത്തിയ കഥ
- കളരിയിലെ പാട്ടുപൊലിവിന്റെ കഥ
- കുന്നവം പെണ്ണിനെ ആചാരക്കെട്ടു കെട്ടിയ കഥ
- ഇരുമെല്ലൂപ്പെണ്ണിന്റെ വീട്ടിൽ പോയ കഥ
- ചെങ്ങന്നൂരാതിയും മലനാട്ടിലാതിയും മൂവക്കോട്ട പിടിച്ച കഥ
വിവിധ ആവേദകർ ഒരേ കഥ പല തരത്തിൽ അവതരിപ്പിക്കാറുണ്ടെങ്കിലും കഥാ സാരം ഒന്നു തന്നെയായിരിക്കും.
പ്രമേയം
സാംബവ (പറയ)ജനതയുടെ വീരനായകനും ആയുധവിദ്യയിൽ സമർത്ഥനുമാണ് ചെങ്ങന്നൂരാതി. ചിലേടങ്ങളിൽ പുലയരും ആതിയെ ആദരിക്കുന്നുണ്ട്. [2] ചെങ്ങന്നൂരപ്പനും അമ്മയ്ക്കും ഉണ്ടായ മകനാണ്ആതി. കരിയാപണിക്കൻ എന്ന പുള്ള് കരിയാത്തനാർ എന്ന പരുന്തിന്റെ പിടിയിൽ നിന്നു വീണപ്പോൾ ആതി എടുത്തു രക്ഷിച്ചു. പിന്നീട് ആ പുള്ള് ആതിക്ക് കളരി വിദ്യ ഉപദേശിച്ചു. പതിനെട്ടുകളരികളിൽ ആതിക്കു വിജയമുണ്ടാകുമെന്നും, പത്തൊൻപതാമത്തെ കളരിയിൽ പോകുവാനിടവന്നാൽ മരിക്കുമെന്നും ആ പുള്ള് പ്രസ്താവിച്ചു. പതിനെട്ടു കളരിക്കാരെയും ആതി തോൽപിച്ചു. പത്തൊൻപതാമത്തെ കളരിയിൽ വീരമരണം വരിക്കേണ്ടിവന്നു. ചെങ്ങന്നൂരാതിയുടെ സാഹസിക ജീവിതാനുഭവങ്ങളാണ് ഈ പാട്ടിന്റെ കേന്ദ്ര പ്രമേയം.
അവലംബം
- ↑ എം.വി. വിഷ്ണു നാരായണൻ നമ്പൂതിരി. ഫോക്‌ലോർ നിഘണ്ടു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
- ↑ വി വി സ്വാമി. ചെങ്ങന്നൂരാതി. കോട്ടയം: ഡി.സി. ബുക്സ്. ISBN 9788126433308.