കൊല്ലം
| കൊല്ലം (Kollam) | |
| അപരനാമം: ക്വയ്ലോൺ (Quilon) | |
|
|
|
| 8.93° N 76.64° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | നഗരം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | കൊല്ലം |
| ഭരണസ്ഥാപനങ്ങൾ | കോർപ്പറേഷൻ |
| മേയർ | പ്രസന്ന ഏണസ്റ്റ് |
| വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | |
| ജനസാന്ദ്രത | /ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
691 0xx +91474 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | തങ്കശ്ശേരി വിളക്കുമാടം, കൊല്ലം ക്ലോക്ക് ടവർ, കൊല്ലം തുറമുഖം |
കൊല്ലം കേരളത്തിലെ ഒരു നഗരമാണ് . കൊല്ലം ജില്ലയുടെ ആസ്ഥാനം. മുൻപ് ക്വയ്‍ലോൺ (Quilon) എന്നും ദേശിങ്ങനാട്[1] എന്നും താർഷിഷ് (Tarsish) എന്നും അറിയപ്പെട്ടിരുന്നു.[2] കൊല്ലം എന്ന പേരു വന്നതിനെ പറ്റി നിരവധി അഭിപ്രായങ്ങൾ നിലവിലുണ്ട്. കൊല്ലവർഷത്തിന്റെ ആരംഭമാണ് ഈ പേരിനു കാരണമായതെന്ന വാദമാണ് ഇതിൽ പ്രധാനം. ചീനഭാഷയിൽ വിപണി എന്ന അർത്ഥത്തിൽ 'കൊയ്‌ലൺ' എന്നൊരു വാക്കുണ്ട്. ഈ വാക്കും കൊല്ലം എന്ന പേരും തമ്മിൽ ബന്ധമുണ്ടെന്നു പറയുന്ന ചരിത്രകാരന്മാരുണ്ട്. കുരുമുളകിന്റെ സംസ്കൃത പദമായ 'കൊലം' എന്നതിൽ നിന്നാണ് ലഭ്യമായെതെന്നും കരുതുന്നുണ്ട്.[2] രാജകീയ സാന്നിധ്യമെന്നോ രാജവസതിയെന്നോ അർഥം വരുന്ന കൊലു എന്ന് ശബ്ദത്തിൽ നിന്നാണു് കൊല്ലം ഉണ്ടായതു് എന്ന അഭിപ്രായമാണു് പരക്കെ സ്വീകാര്യമായിട്ടുള്ളതു്. പ്രാചീനകാലം മുതലേ പ്രമുഖ തുറമുഖമായിരുന്നു. കൊല്ലം. അറബികൾ, റോമാക്കാർ, ചൈനാക്കാർ, ഗ്രീക്കുകാർ, ഫിനീഷ്യന്മാർ, പേർഷ്യാക്കാർ തുടങ്ങിയവർ പുരാതന കാലം മുതൽക്കേ കൊല്ലം തുറമുഖവുമായി സജീവമായ വാണിജ്യബന്ധം പുലർത്തിയിരുന്നു.
കൊല്ലം തുറമുഖം ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളിൽ ഒന്നായിരുന്നെന്നും അവിടത്തെ അങ്ങാടികൾ ഇൻഡ്യയിൽ വച്ചേറ്റവും മികച്ചതായിരുന്നു എന്നും ആദ്യകാലസഞ്ചാരികൾ രേഖപ്പെടുത്തിയിട്ടുണ്ടു്. ചൈനയും അറേബ്യയുമായി ഈ നഗരം വിപുലമായ വാണിജ്യത്തിൽ ഏർപ്പെട്ടിരുന്നു. ചൈനയുടെ ചക്രവർത്തി കുബ്ലൈഖാനുമായി കൊല്ലത്തിനു് രാഷ്ട്രീയ ബന്ധമുണ്ടായിരുന്നു. മനോഹാരിതയിലും പ്രശസ്തിയിലും ഉയരങ്ങളിൽ നില നിന്ന ആ കൊല്ലം കണ്ടവർക്കു് ഇല്ലം വേണ്ടെന്നു തോന്നിയതിൽ അത്ഭുതപ്പെടെണ്ടതില്ല. ഇതിനാൽ കൊല്ലത്തിനെ ദൈവത്തിന്റെ സ്വന്തം തലസ്ഥാനം എന്ന് വിളിക്കാറുണ്ട് [3][അവലംബം ആവശ്യമാണ്]
കൊല്ലം നഗരത്തിനു് കൊല്ലവർഷത്തേക്കൾ പഴക്കമുള്ളതായി വിശ്വസിക്കുന്നു. എ.ഡി.825 ൽ, ഉദയ മാർത്താണ്ഡവർമ്മ രാജാവു് കൊല്ലത്തു താമസിക്കുമ്പോൾ ഒരു പുതിയ സംവത്സരം ഏർപ്പെടുത്തി എന്നും അതിനെ സൗരവർഷമായി പരിഗണിച്ചു എന്നും പറയുന്നു. എ.ഡി.825 ആഗസ്റ്റു 15നു് കൊല്ലവർഷം ആരംഭിച്ചു. ഇൻഡ്യയിലെ ആദ്യത്തെ റോമൻ കത്തോലിക്കാ രൂപതയുടെ ആസ്ഥാനം കൊല്ലമായിരുന്നു.[അവലംബം ആവശ്യമാണ്]
ഉണ്ണു നീലി സന്ദേശത്തിൽ പറയുന്നു.
| “ | "കൊല്ലം തൊല്ലം ഭവതു നിതരാം പിന്നെയും കൊല്ലമേവ." | ” |
(കൊല്ലം എത്ര പഴയതായിക്കൊള്ളട്ടെ,എന്നും അതു കൊല്ലമായി തന്നെ നില നിൽക്കും.)
തെക്ക് തിരുവനന്തപുരം ജില്ലയും, വടക്ക് പത്തനംതിട്ട-ആലപ്പുഴ ജില്ലകളും, കിഴക്ക് തമിഴ് നാടും, പടിഞ്ഞാറ് അറബിക്കടലുമാണ് കൊല്ലം ജില്ലയുടെ അതിരുകൾ. കേരളത്തിലെ ഏറ്റവും വലിയ നാലാമത്തെ നഗരമാണ് കൊല്ലം. [4] അഷ്ടമുടിക്കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം കശുവണ്ടി വ്യവസായത്തിന്റെ നാട് എന്നറിയപ്പെടുന്നു. കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷന്റെ ആസ്ഥാനം കൊല്ലത്താണ് സ്ഥിതി ചെയ്യുന്നത്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
കുന്നത്തൂർ താലൂക്കിൽ നിന്ന് കണ്ടെടുത്ത മഹാശിലായുഗകാലത്തെ ശിലാഖണ്ഡങ്ങളും മരുതുർകുളങ്ങര, പള്ളിക്കൽ എന്നിവിടങ്ങളിൽ നിന്ന് കിട്ടിയ ബുദ്ധപ്രതിമകളും ക്രിസ്ത്വബ്ദത്തിനു മുമ്പ് തന്നെ കൊല്ലത്തിനുണ്ടായിരുന്ന സംസ്കാരത്തെയും ചരിത്രത്തെയും കുറിച്ച് സൂചനകൾ നൽകുന്നു. ഒൻപതാം ശതകത്തിൽ കൊല്ലം മഹോദയപുരത്തെ കുലശേഖര ചക്രവർത്തിമാരുടെ കീഴിലുള്ള വേണാടിന്റെ തലസ്ഥാനമായിരുന്നു. പോർച്ചുഗീസുകാരാണാദ്യം ഇവിടെ വ്യാപാരകേന്ദ്രങ്ങൾ സ്ഥാപിച്ചത്. പിന്നീട് ഡച്ചുകാർ വന്നു. പിന്നെ ഇംഗ്ലീഷുകാരും.
[തിരുത്തുക] ചേരഭരണകാലത്ത്
ക്രിസ്തുവിനു മുൻപ് തന്നെ കൊല്ലം, പട്ടണം (മുസിരിസ്) പോലെ ഭാരതത്തിലെ ഒരു പ്രധാന തുറമുഖ നഗരമായിരുന്നു. കൊല്ലത്തിന് ഫൊണീഷ്യന്മാരുടേയും പ്രാചീന റോമിന്റെയും കാലത്തുമുതൽക്കേ വ്യാപാര പാരമ്പര്യമുണ്ടായിരുന്നു. പ്ലിനി (ക്രി. പി. 23 - 78) രേഖപ്പെടുത്തിയത് പ്രകാരം ഗ്രീക്ക് കപ്പലുകൾ വാണിജ്യത്തിനായി മുസിരിസ്സിലും നെസിൽഡയിലും നങ്കൂരമിട്ടിരുന്നു. ഈ തുറമുഖങ്ങളിൽ നിന്നും ഈജിപ്റ്റിലേക്കും റോമിലേക്കും സുഗന്ധവ്യഞ്ജനങ്ങൾ, മുത്തുകൾ, വജ്രങ്ങൾ, പട്ട് എന്നിവ കരമാർഗ്ഗം കയറ്റിയയച്ചിരുന്നു. മുത്തും വജ്രങ്ങളും ചേരസാമ്രാജ്യത്തിലെത്തിയിരുന്നത് സീലണിൽ നിന്നും പാണ്ഡ്യ രാജവംശം എന്നറിയപ്പെട്ടിരുന്ന ഇന്ത്യയുടെ കിഴക്കൻ പ്രദേശങ്ങളിൽ നിന്നും ആയിരുന്നു.
ക്രിസ്തുവർഷം 550ൽ മലബാർ സന്ദർശിച്ച ഗ്രീക്ക് സഞ്ചാരിയായ കോസ്മാസ് ഇൻഡികോപ്ലെസ്റ്റസ് [5] തന്റെ ക്രിസ്ത്യൻ ടോപ്പോഗ്രഫി എന്ന ഗ്രന്ഥത്തിൽ [6] ചേരസാമ്രാജ്യത്തിൽ ഉദയം കൊള്ളുന്ന ക്രിസ്തുമതവിശ്വാസികളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞിരിക്കുന്നത് "ടാബ്രോപേൻ (സീലൺ) ദ്വീപിൽ ക്രിസ്ത്യാനികൾക്ക് ആരാധനാലയങ്ങളുണ്ട്. അതേപോലെ കല്ലിയാനയിലെ (നിലയ്ക്കലിലെ കല്യങ്കൽ) കുരുമുളക് കർഷകർക്കും കാർഷിക സമൂഹത്തിനും ക്രി. വ. 325ൽ നടന്ന സുനഹദോസ്സ് പ്രകാരം പേർഷ്യൻ ബിഷപ്പ് ഉണ്ടായിരുന്നു. [7]ക്രി. വ. 660ൽ മരിച്ച നെസ്റ്റോറിയൻ പാത്രിയാർക്കീസ് പേർഷ്യയിലെ മെത്രാപ്പോലീത്തയായ സൈമണിനയച്ച കത്തിൽ കൊല്ലത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.
ക്രി. വ. 825ൽ നെസ്റ്റോറിയൻ പുരോഹിതനായ മാർ ആബോയും മാർ പ്രോത്തും വേണാടിന്റെ ക്ഷണപ്രകാരം കൊല്ലത്തെത്തിച്ചേർന്നു.[8] ഇവർക്ക് രണ്ടുപേർക്കും ചേരരാജാവായ രാജശേഖര വർമ്മൻ അയ്യനടികൾ തിരുവടികലിൽ നിന്നും കൊരുകേനിക്കൊല്ലത്തിന് സമീപമുള്ള തർഷിഷ്-എ-പള്ളിയിൽ (Tarsish-a-palli) വച്ച് രാജകീയ സ്വീകരണം ലഭിച്ചു. ഇത് തരിശപ്പള്ളി ഫലകങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈഴവർക്ക് നൽകിയിരുന്ന പ്രത്യേക അവകാശങ്ങളെപ്പറ്റിയും ഇതിൽ പരാമർശിച്ചിട്ടുണ്ട്. മാർ ആബോ അദ്ദേഹത്തിന്റെ അന്ത്യ നിമിഷങ്ങൾ തേവലക്കരയിൽ ചിലവഴിക്കുകയും അദ്ദേഹത്തിന്റെ ഭൗതികശരീരം അവിടുത്തെ മർത്തമറിയം പള്ളിയിൽ അടക്കം ചെയ്യുകയും ചെയ്തു.
[തിരുത്തുക] മാർക്കോ പോളോയുടെ സന്ദർശനം
മാർക്കോ പോളോ ൽ ചൈനീസ് ചക്രവർത്തി കുബ്ലേ ഖാന്റെ ഔദ്യോഗിക യാത്രികനായി ഇന്ത്യയിൽ സഞ്ചരിച്ചു വരവേ ക്രി വ. 1275ൽ കൊല്ലം സന്ദർശിച്ചു. അദ്ദേഹം മബാർ (മലബാർ) രാജ്യത്തു നിന്നും കൊമരി (കന്യാകുമാരി) രാജ്യത്തേക്ക് പോകവേ ആണ് കൊല്ലത്തെത്തിയത്. [9]
| “ | മാബാർ രാജ്യത്തു നിന്നും പടിഞ്ഞാറേക്ക് അഞ്ഞൂറു മൈൽ തെക്കു മാറി സഞ്ചരിച്ചാൽ കോയിലം രാജ്യത്തെത്തിച്ചേരും. ഇവിടത്തെ ജനങ്ങൾ ഇന്ത്യാമതക്കാരാണ്, ചില ക്രിസ്ത്യാനികളും ജൂതന്മാരും കൂടി ഇവിടെ വസിക്കുന്നുണ്ട്. സ്വന്തമായൊരു ഭാഷയും രാജാവുമുള്ള ഈ രാജ്യക്കാർ ആരുടെയും സാമന്തരല്ലാത്ത സ്വതന്ത്രജനതയാണ്.
കരിന്തകരമരങ്ങൾ സമൃദ്ധമായി ഇവിടെ വളരുന്നു. "ബ്രസീൽ(വുഡ്)കോയിലം" എന്നു വിളിക്കപ്പെടുന്ന ഇവ ഒന്നാന്തരം നിലവാരമുള്ള തടിയാണ്. ഇഞ്ചിയും ധാരാളമായി വളരുന്നുണ്ട്, അവയും കരിന്തകരപോലെ കോയിലം രാജ്യത്തിന്റെ പേർ ചേർത്താണ് അറിയപ്പെടുന്നത്. കുരുമുളക് വളരെയധികമുണ്ട്, എങ്ങനെയെന്നറിയുമോ? മലഞ്ചരക്കായല്ല, ഇവിടെ കുരുമുളകു ചെടി കൃഷിയുണ്ട്, കൊടി നട്ട് വെള്ളമൊഴിച്ച് വളർത്തുന്ന കുരുമുളക് മേയ് ജൂൺ ജൂലായ് മാസങ്ങളിൽ വിളവെടുക്കുന്നു. വളരെ നല്ല ഗുണനിലവാരമുള്ള നീലവും ഇവിടെ കിട്ടും. ഒരു ചെടിയിൽ നിന്നാണ് നീലം എടുക്കുന്നത്. ചെടി ശേഖരിച്ച്, വേരു കളഞ്ഞ്, കൂറ്റൻ പാത്രങ്ങളിൽ ഇട്ട് വെള്ളമൊഴിച്ചു വയ്ക്കും. ചെടി വെള്ളത്തിൽ ലയിച്ചു ചേരും വരെ കാത്തശേഷം ആ വെള്ളം വെയിലത്തു വച്ച് വറ്റിച്ചെടുക്കുമ്പോൾ നമ്മൾ കാണുന്ന രീതിയിലുള്ള നീലം കിട്ടും. വെയിലിനു വലിയ ചൂടാണ് ഈ രാജ്യത്ത്. ഇങ്ങനെ കിട്ടുന്ന നീലം നാല് ഔൺസ് വീതമുള്ള കട്ടകൾ ആക്കിയെടുത്ത് നമ്മുടെ ദേശങ്ങളിലേക്ക് ഇവർ കയറ്റുമതി ചെയ്യുന്നു. ഇവിടത്തെ ചൂട് താങ്ങാവുന്നതിലുമപ്പുറമാണെന്ന് ഞാൻ ഊന്നിപ്പറയട്ടെ. ഇവിടത്തെ പുഴകളിൽ ഒരു മുട്ടയെടുത്തിട്ടാൽ അത് സൂര്യതാപമേറ്റ് പുഴുങ്ങിക്കിട്ടും! മാൻസിയിൽ നിന്നും അറേബ്യയിൽ നിന്നും ലെവന്തിൽ നിന്നും കച്ചവടക്കാർ ഇവിടേക്ക് കപ്പലിൽ വരുന്നു. അവർ ഇവിടേക്കുള്ള ഇറക്കുമതിയിലും ഇവിടെ നിന്നുള്ള കയറ്റുമതിയിലും വൻ ലാഭം കൊയ്യുകയാണ്. പലതരം വന്യമൃഗങ്ങൾ ഈ രാജ്യത്തുണ്ട്. ഇവിടെ കാണുന്ന സിംഹങ്ങൾ മറ്റുരാജ്യത്തെപ്പോലെയല്ല കറുത്ത നിറം ആണ് മേലാസകലം. പലതരം തത്തകളുമുണ്ട്- ചിലവ ദേഹം മുഴുവൻ തൂവെള്ളയും ചുണ്ടും കാലും ചുവന്നിട്ടും, ചിലത് ചുവപ്പ്, ചിലതു നീല, പച്ചത്തത്തകളുമുണ്ട്- എന്തൊരു സുന്ദരമായ കാഴ്ച്ചയാണെന്നോ. ചില തത്തകൾ സാധാരണയിലും വലിപ്പമുള്ളവയാണ്. ഭംഗിയും നമ്മുടേതിനെക്കാൾ വലിപ്പവുമുള്ള മയിലുമുണ്ട്. ഈ നാട്ടിലെ കോഴികളും നമ്മുടേതിൽ നിന്നും വ്യത്യാസമുള്ളവയാണ്. അവർക്കുള്ളതെല്ലാം നമ്മളിൽ നിന്നും വ്യത്യസ്ഥവും കൂടുതൽ സുന്ദരവും, കൂടുതൽ നല്ലതുമാണെന്നല്ലാതെ ഞാൻ എന്തു പറയേണ്ടൂ. അവരുടെ പഴങ്ങളും മൃഗങ്ങളും പക്ഷികളുമൊന്നും നമ്മുടേതുപോലെ അല്ല, ചൂടു കാലാവസ്ഥമൂലം ആണത്.
ഇന്നാട്ടുകാർ ഒന്നാന്തരം ജ്യോത്സ്യന്മാരും വൈദ്യന്മാരുമാണ്. കറുത്തനിറക്കാരായ ഇവർ, ആണും പെണ്ണും, അരയിൽ ചുറ്റിയ ഒരു തുണിയൊഴിച്ചാൽ നഗ്നരായി നടക്കുന്നു. ലൈംഗികമായ പാപം എന്ന സങ്കല്പ്പം തന്നെ ഇല്ലാത്ത ഇവർ മുറച്ചെറുക്കന്മാരെയും മുറപ്പെണ്ണുങ്ങളെയും ഇണയാക്കുന്നു. അതുപോലെ തന്നെ സഹോദരന്റെ വിധവയെ വിവാഹം കഴിക്കുകയും ചെയ്യുന്നു- ഇന്ത്യയൊട്ടാകെ ഈ വിവാഹമുറകൾ നടപ്പിലുണ്ട്. ഇവിടത്തെപറ്റി കൂടുതലൊന്നും പറയാനില്ല, ഇനി നമുക്ക് കൊമരി എന്ന രാജ്യത്തേക്കു കടക്കാം. |
” |
[തിരുത്തുക] യൂറോപ്യൻ ഭരണത്തിൽ
1502ൽ പോർച്ചുഗീസ്കാരാണ് കൊല്ലത്ത് ആദ്യമായി ഒരു കച്ചവട കേന്ദ്രം സ്ഥാപിച്ച യൂറോപ്പ് സ്വദേശികൾ. പിന്നീട് ഡച്ചുകാരും 1795ൽ ബ്രിട്ടീഷുകാരും എത്തി. ഒരു തിരുവിതാംകൂർ ബ്രിട്ടീഷ് ഉടമ്പടിക്ക് കാവലായി ഒരു പറ്റം ഇംഗ്ലീഷ് കാവൽ സൈന്യം കൊല്ലത്ത് തമ്പടിച്ചതിന് രേഖകളൂണ്ട്[1]
[തിരുത്തുക] തിരുവിതാംകൂറിന്റെ ഭാഗമായി
വേലുത്തമ്പി ദളവ കൊല്ലത്തെ തിരുവിതാംകൂറിലെ മികച്ച ഒരു പട്ടണമാക്കി മാറ്റാനുള്ള പദ്ധതികളാവിഷ്കരിച്ചു. അദ്ദേഹം പുതിയ ചന്തകൾ നിർമ്മിക്കുകയും തമിഴ്‌നാട്ടിലെ മദ്രാസ്, തിരുനൽവേലി എന്നിവിടങ്ങളിൽ നിന്നുള്ള കച്ചവടക്കാരെ കൊല്ലത്ത് വ്യാപാരത്തിനായി ക്ഷണിക്കുകയും ചെയ്തു. ഇതേത്തുടർന്ന് കശുവണ്ടി, കയർ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ കച്ചവടം കൊല്ലത്ത് തഴച്ചു. ഇക്കാലയളവിലെ കൊല്ലത്തിന്റെ മേന്മകണ്ടാണ് കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന ചൊല്ല് ഉണ്ടായത്.[1]
1835 മുതലാണ് ഒരു കേന്ദ്രീകൃതമായ ജില്ലാ ഭരണ സംവിധാനം കൊല്ലത്ത് നടപ്പിൽ വരുന്നത്. കൊല്ലം ആസ്ഥാനമായി രണ്ട് റവന്യൂ ജില്ലകൾ തിരുവിതാംകൂറിൽ 1835ൽ നിലവിൽ വന്നു.[10]
[തിരുത്തുക] കേരളത്തിലെ ഒരു റവന്യൂ ജില്ലയായി
1949ൽ കൊച്ചിയും തിരുവിതാംകൂറും ലയിക്കുമ്പോൾ, കൊല്ലം ഇവിടുത്തെ മൂന്ന് റവന്യൂ ജില്ലകളിൽ ഒന്നാണ്. പിന്നീട് ഇവ ജില്ലകളായി പരിവർത്തനം ചെയ്യപ്പെട്ടു. പക്ഷേ 1956ലെ സ്റ്റേറ്റ് റെക്കഗ്നീഷൻ ആക്റ്റ് പ്രകാരം ചെങ്കോട്ട താലൂക്ക് മദ്രാസ് സംസ്ഥാനവുമായി ലയിക്കപ്പെട്ടു. പിന്നീട് കേരള സംസ്ഥാനം രൂപപ്പെട്ടപ്പോഴും കൊല്ലം ആസ്ഥാനമായി അതേ പേരിൽ ഒരു ജില്ല നിലവിൽ വന്നു.[10] തുടക്കത്തിലുണ്ടായിരുന്ന ജില്ലകളിൽ ഒന്ന് എന്ന പ്രത്യേകതയും കൊല്ലത്തിനുണ്ട്. 1957ൽ ചേർത്തല, അമ്പലപ്പുഴ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകൾ ചേർന്ന് ആലപ്പുഴ ജില്ല രൂപീകരിച്ചു. 1983 ജൂലൈ ഒന്നിന് പത്തനംതിട്ട താലൂക്കും കുന്നത്തൂർ താലൂക്കിന്റെ കുറച്ചു ഭാഗങ്ങളും ചേർന്ന് പത്തനംതിട്ട ജില്ലയും രൂപീകൃതമായി. [1]
[തിരുത്തുക] ഗതാഗതം
തിരുവിതാംകൂറിന്റെ വാണിജ്യതലസ്ഥാനമായിരുന്നു കൊല്ലം. കേരളത്തിലെ ആദ്യത്തെ റെയിൽവേ പാത നിലവിൽ വന്നതും കൊല്ലത്തു തന്നെ. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്ക്, റോഡ് (NH-47, NH-208, NH-101), റെയിൽ വഴി ബന്ധങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ജില്ലയിലെ തങ്കശ്ശേരിയിൽ ഒരു തുറമുഖം തുടങ്ങുവാനും സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്ക് പദ്ധതിയുണ്ട്.
[തിരുത്തുക] റയിൽ ഗതാഗതം
ഷൊർണൂർ ജംഗ്ഷൻ കഴിഞ്ഞാൽ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ഏറ്റവും വലിയ തീവണ്ടിയാപ്പീസാണ് കൊല്ലത്തേത് (കൊല്ലം ജംഗ്ഷൻ). കൊല്ലം മുതൽ പുനലൂർ വരെയുള്ള മീറ്റർ ഗേജ് പാത, ബ്രോഡ് ഗേജായി മാറ്റി 2010 മെയ് 12ന് ഇ. അഹമ്മദ് നാടിനു സമർപ്പിച്ചു. The തിരുവനന്തപുരം - എറണാകുളം പാത (ആലപ്പുഴ വഴിയും കോട്ടയം വഴിയും) കൊല്ലം വഴിയാണ് കടന്നു പോകുന്നത്. കൊല്ലത്ത് പൂർണ്ണമായും വൈദ്യുതീകരിച്ച പാതയാണ്. പുതുതായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ചെങ്ങന്നൂർ - കൊട്ടരക്കര പാതയും എരുമേലി - പുനലൂർ - തിരുവനന്തപുരം പാതയും കൊല്ലം വഴിയാണ് കടന്നുപോകുന്നത്.
കൊല്ലം മുതൽ കൊച്ചി വരെ മെയിൽ ലൈ ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ് 2012 മാർച്ച് മൂന്നാം വാരം മുതൽ സേവനമാരംഭിച്ചു.[11][12] ഒരു മെമു മെയിന്റനൻസ് ഷെഡും സർവ്വീസ് കെട്ടിടവും കൊല്ലത്ത് നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ഒരു കിലോമീറ്ററിലധികം നീളമുള്ള കൊല്ലം ജംഗ്ഷൻ കേരളത്തിലെ വലീയ റയിൽവേ പ്ലാറ്റ്ഫോമുകളിലൊന്നാണ്
[തിരുത്തുക] പ്രധാന ആരാധനാലയങ്ങൾ
ആശ്രാമം ശ്രീകൃഷ്ണക്ഷേത്രം, പുതിയകാവ് ഭഗവതി ക്ഷേത്രം കൊല്ലം റെയിൽവേ സ്റ്റേഷനടുത്തായി സ്ഥിതി ചെയ്യുന്നു.
താമരക്കുളം ശ്രീ മഹാഗണപതി ക്ഷേത്രം, തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രം,കൊല്ലൂർവിള ഭരണിക്കാവ് ക്ഷേത്രം, ഉമയനല്ലൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മയ്യനാട് മുളയ്ക്ക കാവിൽ ക്ഷേത്രം, മയ്യനാട് ശാസ്താം കോവിൽ ക്ഷേത്രം, വലിയകൂനമ്പായിക്കുളം ക്ഷേത്രം,
തോട്ടുകര ദേവി ക്ഷേത്രം കൊല്ലം നഗരത്തിൽ നിന്നും എട്ടു കിലോ മീറ്റർ അകലെ കുരീപ്പുഴയിൽ സ്ഥിതി ചെയ്യുന്നു
പരവൂർ പുറ്റിംഗൽ ദേവീക്ഷേത്രം - കൊല്ലത്ത് നിന്നും ഏകദേശം, ഇരുപത്തഞ്ച് കിലോമീറ്ററുകൾക്കലെ, പരവൂരിൽ സ്ഥിതി ചെയ്യുന്നു. ഉത്സവം മീനത്തിലെ ഭരണി നാളിൽ.
പത്തനംതിട്ട ജില്ല ഉണ്ടാകുന്നതിനു മുൻപു, പ്രസിദ്ധ ഹിന്ദു ക്ഷേത്രമായ ശബരിമല, കൊല്ലം ജില്ലയിൽ ആയിരുന്നു. പരശുരാമൻ പ്രതിഷ്ഠിച്ചു എന്നു കരുതപ്പെടുന്ന അച്ചങ്കോവിൽ ശാസ്താ ക്ഷേത്രം, ആര്യങ്കാവ് അയ്യപ്പക്ഷേത്രം, കുളത്തൂപ്പുഴ അയ്യപ്പ ക്ഷേത്രം കൂടാതെ , ഓച്ചിറ പരബ്രഹ്മ ക്ഷേത്രം, ചാത്തന്നൂർ ഭൂതനാഥക്ഷേത്രം,കൊട്ടാരക്കര ഗണപതി ക്ഷേത്രം, ചേന്നമത്ത് ക്ഷേത്രം,വിളപ്പുറം ഭഗവതിക്ഷേത്രം, ശക്തികുളങ്കര ശ്രീധർമ്മശാസ്താക്ഷേത്രം, ആനന്ദവല്ലീശ്വരം ക്ഷേത്രം, മുളങ്കാടകം ദേവീക്ഷേത്രം, തിരുമുല്ലവാരം ക്ഷേത്രം, അമ്മച്ചിവീട് മൂർത്തീക്ഷേത്രം, കൊട്ടാരക്കുളം ഗണപതിക്ഷേത്രം, പട്ടാഴി ദേവീക്ഷേത്രം, മുഖത്തല മുരാരിക്ഷേത്രം, ഇളമ്പള്ളൂർ ദേവീക്ഷേത്രം, മൈലക്കാട് തിരുഃആറാട്ട് മാടൻനട, പാരിപ്പള്ളി കൊടുമൂട്ടിൽ ദേവീക്ഷേത്രം,തിരുമുല്ലവാരം ക്ഷേത്രം തുടങ്ങിയവ, ജില്ലയിലെ മറ്റ് പ്രസിദ്ധങ്ങളായ ക്ഷേത്രങ്ങൾ ആണ്.
പുല്ലിച്ചിറ അമലോത്ഭവ മാതാ ദേവാലയം, കൊല്ലത്തെ പേരുകേട്ട ഒരു ക്രിസ്ത്യൻ തീർത്ഥാടനകേന്ദ്രമാണ്. ഹിന്ദു-ക്രിസ്ത്യൻ-മുസ്ലിം വ്യത്യാസമില്ലാതെ സർവ്വരും വരുന്നൊരിടം കൂടിയാണ് പുല്ലിച്ചിറ ദേവാലയം. വലിയപള്ളി, ജോനകപ്പുറം, കൊല്ലൂർവിള ജുമ-അത്ത് പള്ളി, തട്ടാമല ജുമ-അത്ത് പള്ളി തുടങ്ങിയവ ജില്ലയിലെ പ്രധാന മുസ്ലിം ആരാധനാലയങ്ങൾ ആണ്.
മാതാ അമൃതാനന്ദമയീ മഠം, കൊല്ലം ജില്ലയിലെ അമൃതപുരിയിൽ സ്ഥിതി ചെയ്യുന്നു.
[തിരുത്തുക] സാംസ്കാരികം
- ആര്യമാല ആട്ടം
- കൊല്ലം പൂരം
- പ്രസിഡന്റ്സ് ട്രോഫി ജലോൽസവം
[തിരുത്തുക] നഗരാതിർത്തിക്കുള്ളിലെ വിദ്യാലയങ്ങൾ
- ഗവ. മോഡൽ ബോയ്സ് സ്കൂൾ,കൊല്ലം
- സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ
- ക്രൈസ്റ്റ് രാജ് ഹൈ സ്കൂൾ ചെമ്മാമുക്ക്
- ബി.എച്ച്.എസ്.തേവലകര
- ട്രിനിറ്റി ലൈസിയം
- വി.വി.എച്ച്.എച്ച്.എസ് ,അയത്തിൽ
- വി.എച്ച്.ജി.എച്ച്.എസ്, പട്ട്ത്താനം
- ഗവ.എസ്.എൻ.ഡി.പി.യു.പി.സ്കൂൾ,പട്ടത്താനം
- സൈന്റ് അലോഷ്യസ് ഹൈസ്കൂൾ
- ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ ഇരവിപുരം, (തട്ടാമല സ്കൂൾ)
- സെന്റ് ജോൺസ് ഇരവിപുരം
- ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ വാളത്തുംഗൽ
- റ്റി.കെ.ഡി.എം.എച്ച്.എസ്.എസ്. ഉളിയക്കോവിൽ.കടപ്പാക്കട
- ഇൻഫന്റ് ജീസസ് ഹൈസ്കൂൾ, തങ്കശ്ശേരി
- ഗവ യു പി എസ് കുരീപ്പുഴ
[തിരുത്തുക] നഗരാതിർത്തിക്കുള്ളിലെ കലാലയങ്ങൾ
[തിരുത്തുക] ആർട്സ് ആൻഡ് സയൻസ്
- ഫാത്തിമ മാതാ നാഷണൽ കോളേജ്
- എസ്. എൻ. കോളേജ്
- എസ്.എൻ വനിതാ കോളജ്
- ടി.കെ.എം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്
[തിരുത്തുക] പ്രൊഫഷണൽ
- ടി.കെ.എം. കോളജ് ഓഫ് എഞ്ചിനീയറിംഗ്
- കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പെരുമൺ
- യൂനുസ് കോളജ് ഓഫ് എഞ്ചിനീയറിംഗ്
- ഉപാസന കോളജ് ഓഫ് നേഴ്സിംഗ്
- വെള്ളാപ്പള്ളി നടേശൻ ഷഷ്ഠ്യപ്തപൂർത്തി സ്മാരക കോളജ് ഓഫ് നേഴ്സിംഗ്
- ബെൻസിഗർ കോളജ് ഓഫ് നേഴ്സിംഗ്
- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരള
[തിരുത്തുക] പ്രശസ്ത വ്യക്തികൾ
[തിരുത്തുക] വ്യവസായം
- കെ. രവീന്ദ്രനാഥൻ നായർ
- എം.കെ.കെ. നായർ ഐ.എ.എസ്. ( ഭിലായ് സ്റ്റീൽ പ്ലാന്റിന്റെ പ്രോജക്ട് മാനേജർ)
ജനറൽ മാനേജർ & മാനേജിങ്ങ് ഡയറക്ടർ ഓഫ് ഫാക്ട് (ഫെർട്ടിലൈസേഴ്സ് ആന്റ് കെമിക്കൽസ് ട്രാവങ്കൂർ ലിമിറ്റഡ്).
[തിരുത്തുക] ആത്മീയ നേതാക്കൾ
[തിരുത്തുക] സാഹിത്യം
- കെ.സി. കേശവപിള്ള(കവി)
- ഇളംകുളം കുഞ്ഞൻപിള്ള (ചരിത്രകാരൻ)
- ശൂരനാട് കുഞ്ഞൻപിള്ള (പണ്ഡിതൻ)
- ലളിതാംബിക അന്തർജ്ജനം (എഴുത്തുകാരി)
- തിരുനല്ലൂർ കരുണാകരൻ (കവി)
- ഒ.എൻ.വി കുറുപ്പ് (കവി)
- കാക്കനാടൻ (എഴുത്തുകാരൻ)
- പട്ടത്തുവിള കരുണാകരൻ (ചെറുകഥാകാരൻ)
- കെ. പി. അപ്പൻ (നിരൂപകൻ)
- ജോൺസൺ ഐരൂർ
- കുരീപ്പുഴ ശ്രീകുമാർ (കവി)
- ഡി. വിനയചന്ദ്രൻ (എഴുത്തുകാരൻ)
- വൃന്ദാവനം വേണുഗോപാലൻ (സാഹിത്യനിരൂപകൻ, പത്രപ്രവർത്തകൻ)
[തിരുത്തുക] രാഷ്ട്രീയം
- സി.എം. സ്റ്റീഫൻ (പതിപക്ഷ നേതാവ്, ഇന്ത്യൻ റിപബ്ലിക്ക്-1977)
- സി. കേശവൻ (സ്വാതന്ത്ര്യ സമര സേനാനി)
- ഡി. ദാമോദരൻപോറ്റി(മുൻ മന്ത്രി)
- ടി.കെ. ദിവാകരൻ(മുൻ മന്ത്രി)
- എം.എൻ. ഗോവിന്ദൻനായർ(മുൻ മന്ത്രി)
- പി. രവീന്ദ്രൻ(മുൻ മന്ത്രി)
- പി.കെ. രാഘവൻ(മുൻ മന്ത്രി)
- പി.എസ്. ശ്രീനിവാസൻ(മുൻ മന്ത്രി)
- ബേബി ജോൺ(മുൻ മന്ത്രി)
- ആർ. ബാലകൃഷ്ണപിള്ള(മുൻ മന്ത്രി)
- ഇ. ചന്ദ്രശേഖരൻനായർ(മുൻ മന്ത്രി)
- ആർ.എസ്. ഉണ്ണി(മുൻ മന്ത്രി)
- സി.വി. പത്മരാജൻ(മുൻ മന്ത്രി)
- പി.കെ.കെ. ബാവ(മുൻ മന്ത്രി)
- കടവൂർ ശിവദാസൻ(മുൻ മന്ത്രി)
- വി.പി. രാമകൃഷ്ണപിള്ള(മുൻ മന്ത്രി)
- ബാബു ദിവാകരൻ(മുൻ മന്ത്രി)
- കെ.ബി. ഗണേഷ് കുമാർ(മുൻ മന്ത്രി)
- ആർ. ശങ്കർ (സ്വാതന്ത്ര്യസമര സേനാനി, സാമൂഹ്യപരിഷ്കർത്താവ്)
- തങ്ങൾ കുഞ്ഞ് മുസലിയാർ
- എം.എ. ബേബി (സി.പി. ഐ. (എം.))
- പി.കെ. ഗുരുദാസൻ (മുൻ മന്ത്രി)
- ആർ. ബാലകൃഷ്ണപിള്ള (മുൻമന്ത്രി, കേരളാകോൺഗ്രസ് സ്ഥാപകൻ)
- ബേബി ജോൺ (മുൻ മന്ത്രി)
- ഷിബു ബേബി ജോൺ (മന്ത്രി)
- കെ.ബി. ഗണേശ്കുമാർ(മന്ത്രി)
- ഇ. ബാലാനന്ദൻ
- കണ്ണൻതോടത്ത് ജനാർദ്ദനൻ നായർ
[തിരുത്തുക] പത്രപ്രവർത്തനം
- കെ. ബാലകൃഷ്ണൻ (പത്രപ്രവർത്തകൻ)
- ബി.ആർ.പി. ഭാസ്കർ
[തിരുത്തുക] കല - സാംസ്കാരികപ്രവർത്തകർ
- വി.വി. വേലുക്കുട്ടി അരയൻ
- സി.എൻ. ശ്രീകണ്ഠൻ നായർ
- ഓ. മാധവൻ (നാടകപ്രവർത്തകൻ)
- വി. സാംബശിവൻ കഥാപ്രാസംഗികൻ
- ജി. ദേവരാജൻ (സംഗീത സംവിധായകൻ)
- രവീന്ദ്രൻ (സംഗീത സംവിധായകൻ)
- മഞ്ജുഷാ വിദ്യാധരൻ
- ആർ. കൃഷ്ണസ്വാമി റെഡ്യാർ
- ചവറ പാറുക്കുട്ടി
- തോന്നയ്ക്കൽ പീതാംബരൻ
- കടവൂർ.ജി. ചന്ദ്രൻപിള്ള
- രാജേഷ് ശർമ്മ
- വി. ഹർഷകുമാർ
- ഒ. നാണു ഉപാധ്യായൻ
- ഭരണിക്കാവ് ശിവകുമാർ
- ശരത്(ചലച്ചിത്ര സംവിധായകൻ)
- പ്രദീപ് പുത്തൂർ(ചിത്രകാരൻ)
- ഹരികൃഷ്ണ(ചിത്രകാരൻ)
- അജയകുമാർ(ചിത്രകാരൻ)
- ഗുരുപ്രസാദ്(ശിൽപ്പി)
- സന്തോഷ് ആശ്രാമം(ചിത്രകാരൻ)
- കൊല്ലം ശിവൻ(നടൻ)
- കെ.ജി. പരമേശ്വരൻ പിള്ള
- പുളിമാന പരമേശ്വരൻപിള്ള
- തഴവ.കെ. കേശവൻ
- ആർ. ശങ്കരനാരായണൻതമ്പി
- ചാത്തന്നൂർ മോഹൻ
- പി. ഭാസ്കരനുണ്ണി
- റസൂൽ പൂക്കുട്ടി (ഓസ്കാർ അവാർഡ് ജേതാവ്, ശബ്ദലേഖകൻ)
- ഷാജി എൻ. കരുൺ (ചലച്ചിത്ര സംവിധായകൻ)
- രാജീവ് അഞ്ചൽ (ചലച്ചിത്ര സംവിധായകൻ)
- കൊട്ടാരക്കര ശ്രീധരൻ നായർ (നടൻ)
- ജയൻ (നടൻ)
- തിലകൻ (നടൻ)
- മുരളി (നടൻ)
- മുകേഷ് (നടൻ)
- സുരേഷ് ഗോപി (നടൻ)
- കൊല്ലം തുളസി (നടൻ)
- ബാലചന്ദ്ര മേനോൻ (നടൻ)
- കുണ്ടറ ജോണി (നടൻ)
- ഉർവ്വശി (നടി)
- കൽപ്പന (നടി)
- കലാരഞ്ജിനി (നടി)
- സായി കുമാർ
- കെ. ബി. ഗണേശ്കുമാർ
- ബെന്നി ഡയാൽ[14] (പിന്നണി ഗായകൻ)
- തോപ്പിൽ ഭാസി (നാടകം)
- നൂറനാട് ഹനീഫ്
- കെ.ജി. മാർക്കോസ്
- എ.പി. കളയ്ക്കാട്
- കെ.ഒ. ഷംസുദ്ദീൻ
- പന്മന രാമചന്ദ്രൻ നായർ
- മല്ലികായൂനുസ്
- വിമലാ രാജകൃഷ്ണൻ
- കല്ലട രാമചന്ദ്രൻ
- കെ.ജി. ശങ്കർ
- പി.രാജേന്ദ്രൻ
- വെട്ടിക്കവല ശശികുമാർ
[തിരുത്തുക] Sports
[തിരുത്തുക] See also
[തിരുത്തുക] അവലംബം
- ↑ 1.0 1.1 1.2 1.3 http://kollam.gov.in/history.html
- ↑ 2.0 2.1 http://www.quilon.com/
- ↑ http://kollam.gov.in/
- ↑ http://www.quilon.com/
- ↑ http://www.ccel.org/ccel/pearse/morefathers/files/cosmas_00_0_eintro.htm
- ↑ [http://www.ccel.org/ccel/pearse/morefathers/files/cosmas_11_book11.htm
- ↑ Travancore Manual
- ↑ Kerala Charithram P.59 Sridhara Menon
- ↑ http://www.gutenberg.org/etext/12410
- ↑ 10.0 10.1 http://www.quilon.com/history.htm
- ↑ "Timings of MEMUs included". India: The New Indian Express. 2010-07-02. http://expressbuzz.com/cities/thiruvananthapuram/timings-of-memus-included/186348.html, ശേഖരിച്ചത്: 2010-11-17.
- ↑ [http://www.hindu.com/2010/07/01/stories/2010070155280700.htm "Kerala / Thiruvananthapuram News : MEMU services figure in timetable"]. The Hindu. 2010-07-01. http://www.hindu.com/2010/07/01/stories/2010070155280700.htm, ശേഖരിച്ചത്: 2010-11-17.
- ↑ Menon, T. Madhava (2002), A handbook of Kerala, Volume 2, International School of Dravidian Linguistics, p. 522, ISBN 9788185692319
- ↑ {{cite web|url=http://www.hindu.com/thehindu/mp/2005/05/16/stories/2005051601590100.htm |title=Metro Plus Kochi : S5 's Malayali connection |publisher=The Hindu |date=2005-05-16 |accessdate=2010-08-18}}
|
|||||||||||
|
||||||||||||||