നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി
ദേശീയ അന്വേഷണ ഏജൻസി | |
---|---|
![]() | |
പൊതുവായ പേര് | NIA |
ഏജൻസിയെ കുറിച്ച് | |
രൂപീകരിച്ചത് | 2009 |
അധികാരപരിധി | |
കേന്ദ്ര ഏജൻസി | ഇന്ത്യ |
പ്രവർത്തനപരമായ അധികാരപരിധി | ഇന്ത്യ |
ഭരണസമിതി | ഇന്ത്യാ ഗവണ്മെന്റ് |
പൊതു സ്വഭാവം | |
പ്രവർത്തന ഘടന | |
ആസ്ഥാനം | ന്യൂ ഡെൽഹി, ഇന്ത്യ |
മേധാവി |
|
മാതൃ ഏജൻസി | Department of Personnel and Training |
വെബ്സൈറ്റ് | |
www.nia.gov.in |
ഇന്ത്യയിലെ ഒരു ദേശീയ കുറ്റാന്വേഷണ വിഭാഗമാണ് ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.) അമേരിക്കയിലെ FBl യെ മാതൃകയാക്കി 2009 ൽ രൂപീകരിച്ച NIA യുടെ പ്രധാന ജോലി രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള കേസുകൾ പ്രത്യേകിച്ച് ഭീകര പ്രവർത്തനത്തെ കുുറിച്ച് അന്വേഷിക്കലാണ്.തീവ്രവാദത്തിനെതിരെ പ്രവർത്തിക്കുവാൻ പരമ്പരാഗത മാർഗ്ഗം പോരെന്ന തിരിച്ചറിവാണ് ഈ സംഘടനയുടെ പിറവിക്കുപിന്നിൽ. ഭീകര പ്രവർത്തനം മാത്രമല്ല രാജ്യരക്ഷയ്ക്കു ഭീക്ഷണിയാകുന്ന എല്ലാ കുറ്റകൃത്യവും എൻ.ഐ.എ യ്ക്ക് അന്വേഷിക്കാം. കള്ളനോട്ട്, വിമാനം റാഞ്ചൽ, ആണവോർജ്ജ നിയമത്തിന്റെ ലംഘനം , മയക്കുമരുന്ന് സ്വർണ്ണം എന്നിവയുടെ കള്ളക്കടത്ത്, അന്താരാഷ്ട്ര ഭീകര സംഘങ്ങളിലേക്കുള്ള യുവാക്കളുടെ ചേരൽ, നാശക ശേഷിയുള്ള ആയുധങ്ങളുടെ ഉപയോഗം എന്നിവ എൻ.ഐ.എ യുടെ അധികാരപരിധിയിൽ വരുന്നതാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിക്കാണ് ഇതിൻ്റെ നിയന്ത്രണം. പല വിധ കേസുകൾ തെളിയിക്കാനും ദേശീയ സുരക്ഷ ഉറപ്പാക്കാനും ഈ ഏജൻസിക്ക് സാധിക്കുന്നുണ്ട്.
സംഘടനയുടെ രൂപവത്കരണം[തിരുത്തുക]
തീവ്രവാദം അതിരുകടന്ന് മുംബെ ഭീകരാക്രമണത്തിൽ എത്തിയപ്പോളാണ് ഇത്തരം സംഘടനയുടെ ആവശ്യകതയെപ്പറ്റി ഭരണ കർത്താക്കൾ ബോധവാന്മാരായത്. ഏതു സംസ്ഥാനത്തുമുണ്ടാകുന്ന ഭീകരാക്രമണങ്ങൾ അതതു സംസ്ഥാനങ്ങളുടെ അനുമതി കൂടാതെ അന്വേഷിക്കാൻ എൻ.ഐ.എ യ്ക്കാകും[1]. അമേരിക്കയുടെ എഫ്. ബി. ഐ-നെപ്പോലെയൊരു ഫെഡറൽ അന്വേഷണ ഏജൻസിയായാണ് എൻ.ഐ.എ യെ വിഭാവനം ചെയ്തിരിക്കുന്നത്. ഈ ഏജൻസി രൂപവത്കരിച്ചുള്ള ബില്ലിൽ 2008 ഡിസംബർ 30-നു രാഷ്ട്രപതി ഒപ്പുവെച്ചു. 2009 നിലവിൽ വന്നു. 1975 ബാച്ചിലെ ഐ പി എസ് ഓഫീസർ രാധാ വിനോദ് രാജുവാണ് എൻ.ഐ.എ മേധാവി. നിലവിലുള്ള സുരക്ഷാസേനയിൽ നിന്നാണ് എൻ.ഐ.എയിൽ ഇപ്പോൾ നിയമനം നടത്തുന്നത്. സംസ്ഥാനങ്ങളിൽ പോലീസിൽ നിന്നു ഡെപ്യൂട്ടേഷൻ വഴിയും ജീവനക്കാരെ നിയമിക്കും.
ശ്രദ്ധേയമായ ചെയ്തികൾ[തിരുത്തുക]
- കോഴിക്കോട് ഇരട്ട സ്ഫോടനത്തിന്റെ അന്വേഷണത്തിലൂടെയും ലഷ്കർ ഇ തോയ്ബ അംഗം എന്നു കരുതുന്ന തടിയന്റവിട നസീറിലൂടെയും എൻ.ഐ.എയുടെ അന്വേഷണം കേരളത്തിൽ എത്തിയിരിക്കുന്നു.
- കേരളത്തിൽ സിമി ക്യാമ്പ് നടത്തിയെന്ന പേരിൽ ആദ്യമായി ഏറ്റെടുത്ത തീവ്രവാദ കേസിൽ 16 പേർ അറസ്റ്റ് ചെയ്യുകയും എന്നാല് അവര് നിരപരാധികളാണെന്ന് പറഞ്ഞ് കേരള ഹൈക്കോടതി വെറുതെ വിടുകയും ചെയ്തു.
- 2020 ജൂണിൽ കേരളത്തിൽ നടന്ന സ്വർണ്ണം കടത്ത് കേസിലെ പ്രതികളെ 2020 ജൂലൈ 12 ന് ദേശീയ അന്വേഷണ വിഭാഗം ബാംഗ്ലൂരിൽ നിന്നും പിടികൂടി.[2]
വിമർശനങ്ങൾ[തിരുത്തുക]
സംസ്ഥാനങ്ങളൂടെ വിഷയമായ ക്രമസമാധാനത്തിൽ കേന്ദ്രത്തിന്റെ ഇടപെടൽ കേന്ദ്ര സംസ്ഥാന ബന്ധം വഷളാക്കുമെന്നു വിമർശനമുയർന്നിട്ടുണ്ട്[1]
അവലംബം[തിരുത്തുക]
- മാതൃഭൂമി ഹരിശ്രീ 2009 ഡിസംബർ 26
- ↑ 1.0 1.1 "തീവ്രവാദവുമായി ബന്ധപ്പെട്ട് രാജ്യത്തെ ഏതു കേസും എൻഐഎക്ക് ഏറ്റെടുക്കാം:ചിദംബരം" (pdf). മലയാള മനോരമ, കൊച്ചി എഡിഷൻ. 2010 ജനുവരി 1. പുറം. 13. ശേഖരിച്ചത് 2010 ജനുവരി 3.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - “കേരളത്തിലെ പല കേസുകളും എൻഐഎ ഏറ്റെടുത്തത് സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമായി ആഭ്യന്ത്രരമന്ത്രി കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തിയിരുന്നു.“, ''തീവ്രവാദവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും എൻ.ഐ.എ. ഏറ്റെടുക്കുമെന്ന് അദ്ദേഹം (പി. ചിദംബരം) പറഞ്ഞു” - ↑ "സ്വർണ്ണക്കടത്ത് കേസ് പ്രതികളെ കേരളത്തിലെത്തിച്ചു" (pdf). മാതൃഭൂമി. 2020 ജൂലൈ 12. പുറം. 13. ശേഖരിച്ചത് 2020 ജൂലൈ 12.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി]