മാരാർ
അമ്പലവാസികളിൽ പെടുന്ന ഒരു ജാതിയാണ് മാരാര്. ക്ഷേത്ര അടിയന്തര വാദ്യോപകരണപ്രയോഗമാണ് കുലത്തൊഴിൽ.
പാണി, കോണി, നടുമുറ്റം, തിരുമുറ്റം, സോപാനം തുടങ്ങിയ സ്ഥലങ്ങളിൽ മുൻഗണന ഉള്ളതുകൊണ്ടാണ് മാരാർ എന്ന സ്ഥാനത്തിൽ ഇവർ അറിയപ്പെടുന്നത്. അമ്പലത്തിൽ പാണികൊട്ടാനും കലശത്തിനു കോണിചെയ്യാനും അമ്പലങ്ങളിലെ നടുമുറ്റവും തിരുമുറ്റവും അടിച്ചു തെളിക്കാനും സോപാനപ്പടിയുടെ അരികെ നിന്ന് ഇടയ്ക്ക കൊട്ടിപ്പാടാനും മാരാർക്കാണ് അവകാശം. ഈ ആറ് സ്ഥാനങ്ങളിൽ മാരാർക്ക് മാത്രമാണ് അവകാശം ഉള്ളത്. കൂടാതെ കഴകം ചെയ്യുന്നവരും, ക്ഷേത്ര അവകാശികൾ ആയിട്ടുള്ളവരുമുണ്ട്. ഇവർ മരുമക്കത്തായികളായിരുന്നു. ഇവർ പൊതുവേ പന്ത്രണ്ട് പുലക്കാരാണ്
മാരാർ സ്ത്രീകളുടെ പേരിനൊപ്പം മാരാസ്യാർ, അമ്മ എന്നീ സ്ഥാനപ്പേരുകൾ ഉപയോഗിയ്ക്കാറുണ്ട്. ഇവരുടെ ഗൃഹത്തിന് മാരാത്ത് എന്നാണ് പറയാറ്. മാരാർ മരുമക്കത്തായംഅനുഷ്ഠിച്ചു പോന്നിരുന്ന മരുമക്കത്തായികളായിരുന്നു. മറ്റുള്ള അമ്പലവാസി സമുദായങ്ങളെ പോലെ ഇവർക്കും നമ്പൂതിരിമാരുമായി സംബന്ധം ഉണ്ടായിരുന്നു.
മാരാർ സമുദായത്തിന്റെ അവകാശങ്ങൾക്കുവേണ്ടി രൂപവത്കരിയ്ക്കപ്പെട്ട സംഘടനയാണ് അഖിലകേരള മാരാർ ക്ഷേമസഭ.
ആചാരങ്ങൾ
[തിരുത്തുക]അഖിലകേരള മാരാർ ക്ഷേമസഭ
[തിരുത്തുക]1984-ൽ തൃശ്ശൂരിൽ ഏതാനും മാരാർ സമുദായ അംഗങ്ങൾ ചേർന്ന് സമുദായത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തനം തുടങ്ങുകയും തുടർന്ന് 1985 ജൂലൈ മാസത്തിൽ രജിസ്റ്റർ ചെയ്യുകയും ചെയ്ത സംഘടനയാണ് അഖിലകേരള മാരാർ ക്ഷേമസഭ. മാരാർ ക്ഷേമസഭയുടെ മുഖപത്രമാണ് സോപാനധ്വനി മാസിക.