ജോഷ്വയുടെ പുസ്തകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വാഗ്ദത്തഭൂമിയിലേക്കു ദൈവജനത്തെ നയിക്കുന്നതിനോ അവിടെ കാലുകുത്തുന്നതിനോ ദൈവം മോശയെ അനുവദിച്ചില്ല.[അവലംബം ആവശ്യമാണ്] ദൂരെനിന്നു ദേശം നോക്കിക്കാണാന്‍ മാത്രമേ അദ്ദേഹത്തിനു സാധിച്ചുള്ളു. എന്നാല്‍ വാഗ്ദാനങ്ങളില്‍ വിശസ്തനായ ദൈവം വാഗ്ദത്തഭൂമി ഇസ്രായേല്‍ജനത്തിനു നല്‍കുകതന്നെ ചെയ്തു. മോശയുടെ പിന്‍ഗാമിയായി ദൈവം തിരഞ്ഞെടുത്തത്‌ ജോഷ്വയെയാണ്‌. കാനാന്‍ദേശം കൈയടക്കുക, അത്‌ ഇസ്രായേല്‍ ഗോത്രങ്ങള്‍ക്കു ഭാഗിച്ചുകൊടുക്കുക എന്നീ ശ്രമകരമായ രണ്ടു ദൗത്യങ്ങളാണ്‌ ജോഷ്വ നിര്‍വഹിക്കേണ്ടിയിരുന്നത്‌. ഈ ദൗത്യനിര്‍വഹണത്തിന്റെ ചരിത്രമാണ്‌ ജോഷ്വയുടെ ഗ്രന്ഥത്തില്‍ വിവരിച്ചിരിക്കുന്നത്‌.

വാഗ്ദത്തഭൂമി കരസ്ഥമാകാന്‍ ഇസ്രായേല്‍ ജനത്തെ നയിച്ച ജോഷ്വയുടെ പേരിലാണ്‌ ഗ്രന്ഥം അറിയപ്പെടുന്നത്‌. മോശയുടെ പിന്‍ഗാമിയാകാനുള്ള തന്റെ യോഗ്യത ധീരതയിലൂടെ ജോഷ്വ പ്രകടമാക്കി. കാനാന്‍ദേശം ഒറ്റുനോക്കാന്‍ മോശ അയച്ചവരില്‍ ജോഷ്വയും കാലെബും മാത്രമേ അവസരത്തിനൊത്തുയര്‍ന്നുള്ളു.

ബി. സി. പതിമൂന്നാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഇസ്രായേല്‍ കാനാന്‍ ദേശത്തു പ്രവേശിച്ചു എന്നണ്‌ പൊതുവേയുള്ള അഭിപ്രായം[അവലംബം ആവശ്യമാണ്]. ബി. സി. ആറാംനൂറ്റാണ്ടില്‍ ബാബിലോണ്‍ വിപ്രവാസകാലത്താണ്‌ പാരമ്പര്യങ്ങള്‍ ശേഖരിച്ച്‌ ഗ്രന്ഥകാരന്‍ 'ജോഷ്വ'യ്ക്ക്‌ അന്തിമരൂപം നല്‍കിയത്‌. ആശയറ്റ ജനത്തിനു പ്രത്യാശ നല്‍കുകയും ദൈവത്തിന്റെ വിശ്വസ്തത അവരെ ബോധ്യപ്പെടുത്തുകയുമാണ്‌ ഗ്രന്ഥകാരന്റെ ലക്ഷ്യം

[തിരുത്തുക] ഘടന

[തിരുത്തുക] അവലംബം

  1. ബൈബിള്‍, മൂന്നാം പതിപ്പ്, KCBC ബൈബിള്‍ കമ്മീഷന്‍, Pastoral Orientation Center, കൊച്ചി 682025
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം