"അദ്വൈത സിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം ചേര്‍ക്കുന്നു: uk:Адвайта-веданта |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ro:Advaita Vedanta |
||
വരി 32: | വരി 32: | ||
[[pl:Adwajtawedanta]] |
[[pl:Adwajtawedanta]] |
||
[[pt:Advaita Vedânta]] |
[[pt:Advaita Vedânta]] |
||
[[ro:Advaita Vedanta]] |
|||
[[ru:Адвайта-веданта]] |
[[ru:Адвайта-веданта]] |
||
[[simple:Advaita Vedanta]] |
[[simple:Advaita Vedanta]] |
16:45, 8 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഹൈന്ദവദർശനം |
ബ്രഹ്മം · ഓം |
ദർശനധാരകൾ
സാംഖ്യം · യോഗം |
ദാർശനികർ
പ്രാചീന കാലഘട്ടം രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ രമണ മഹർഷി · ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ · ശുഭാനന്ദഗുരു അരബിന്ദോ · തപോവനസ്വാമി സ്വാമി ചിന്മയാനന്ദ |
വേദാന്തത്തിന്റെ മൂന്ന് ഉപദര്‍ശനങ്ങളില്‍ ഒന്നാണ് അദ്വൈത സിദ്ധാന്തം. ദ്വൈതവും വിശിഷ്ടാദ്വൈതവുമാണ് വേദാന്തത്തിന്റെ മറ്റ് രണ്ട് ഉപദര്‍ശനങ്ങള്‍. അദ്വൈതം എന്നാല്‍ രണ്ട് അല്ലാത്തത് എന്നാണര്‍ത്ഥം. അദ്വൈതം എന്ന വാക്ക് സൂചിപ്പിക്കുന്നത് ആത്മവും ബ്രഹ്മവും ഒന്നാണ് എന്നതാണ്.
വേദാന്തത്തിന്റെ എല്ലാ ദര്‍ശനങ്ങളുടെയും അടിസ്ഥാന സ്രോതസ്സ് പ്രസ്ഥാനത്രയിയാണ്. അദ്വൈത തത്ത്വങ്ങളെ വ്യക്തമായി സംയോജിപ്പിച്ച ആദ്യ വ്യക്തി ആദി ശങ്കരനാണ്. എന്നാല്‍ ചരിത്രപരമായി ഈ ആശയത്തിന്റെ ആദ്യ വക്താവ് ശങ്കരാചാര്യന്റെ ഗുരുവിന്റെ ഗുരുവായ ഗൗഡപാദരാണ്.
അദ്വൈതം വിശിഷ്ടാദ്വൈതവും ഒഴികെയുള്ള എല്ലാ സിദ്ധാന്തങ്ങളും ദ്വൈതമാണ്. ദ്വൈത സിദ്ധാന്തമനുസരിച്ച് ദൈവം എന്ന ഒരു സ്രഷ്ടാവും സൃഷ്ടി എന്ന ഒരു ലോകവും ഉണ്ട്. സ്രഷ്ടാവ് സൃഷ്ടിച്ചതിനാല്‍ ഇവ തമ്മില്‍ സൃഷ്ടിക്കുക എന്ന പ്രക്രിയയിലൂടെ ഒരു കാര്യ കാരണ ബന്ധവുമുണ്ട്. ദൈവവും സത്യമാണ്, ലോകവും സത്യമാണ്. ഈ കാര്യകാരണ ബന്ധത്തെ അദ്വൈതം അംഗീകരിക്കുന്നില്ല. സത്യം എന്ന വാക്കിന് തത്ത്വികമായി മൂന്നു കാലങ്ങളിലും മാറാതെ നില്‍ക്കുന്നത് എന്നു കൂടി അര്‍ത്ഥമുണ്ട്. മാറ്റം എന്നത് മുമ്പത്തെ അവസ്ഥയുടെ മരണവും ഇപ്പോഴത്തെ അവസ്ഥയുടെ ജനവുമാണ്. അതുകൊണ്ട് മാറ്റമില്ലാത്തതു മാത്രമേ ജനന മരണത്തിന്ന് അതീത്മായിരിക്കൂ. അദ്വൈതസിദ്ധാന്ത പ്രകാരം സത്യമായത് ഒന്നു മാത്രമേയുള്ളൂ. ലോകം മിഥ്യയാണ്. എന്തെന്നാല്‍ സൃഷ്ടി നടന്നിട്ടേയില്ല. സത്യം മറയ്ക്കപ്പെട്ടപ്പോള്‍ സത്യത്തിനു മുകളില്‍ കയറില്‍ പാമ്പിനെയെന്നപോല്‍ കാണപ്പെട്ട ഒരു മിഥ്യാദര്‍ശനം മാത്രമാണ് ലോകം. കയറിനു പകരം നാം കണ്ടതായി തോന്നിയ പാമ്പ് ഇല്ലാതെയാകാന്‍ കയറിനെ തിരിച്ചറിഞ്ഞാല്‍ മാത്രം മതിയാകും. അതേ സമയം കയറിന്റെ സ്ഥാനത്ത് പാമ്പിനെ കണ്ടു കൊണ്ടിരുന്ന സമയമത്രയും അതു പാമ്പു തന്നെയാണ് എന്ന വിശ്വാസം എല്ലാ അര്‍ത്ഥത്തിലും രൂഢമൂലമായിരുന്നു താനും. ഇതാണ് ശ്രീ ശങ്കരന്റെ രജ്ജു-സര്‍പ്പ ഭ്രാന്തി എന്ന ഉദാഹരണം. ആത്യന്തികമായ സത്യം ഒന്നു മാത്രമേയുള്ളൂ, അതു തന്നെയാണ് ബ്രഹ്മം, ആത്മാവ്.
തത്വമസി എന്ന വേദ വാക്യത്തിലൂടെ തത് എന്ന നീയും ത്വം എന്ന ബ്രഹ്മവും ഒന്നാകുന്നു എന്ന് ഉപദേശിക്കപ്പെടുന്നു. ഈ ആശയത്തിണ്റ്റെ ഗഹനത കൊണ്ടാകണം ശ്രീ ശങ്കരന്‍ ഉദാഹരണസഹിതം വിശദീകരിക്കുന്നതിനു വേണ്ടി വാക്യവൃത്തി എന്ന ഒരു പ്രകരണ ഗ്രന്ഥം രചിച്ചത്. നേഹ നാനാസ്തി കിഞ്ചനഃ - രണ്ടാമതായി യാതൊന്നും തന്നെ ഇവിടെയില്ല, എന്ന് പലതവണ ആവര്‍ത്തിക്കപ്പെടുന്നുണ്ട്.
"ഇപ്പോള്‍ കോഴിക്കോട് കടപ്പുറത്ത് ഞാന്‍ കാണുന്ന മുപ്പത്തിയഞ്ചു വയസ്സുള്ള ഈ യുവാവു തന്നെയാണ് മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് കൊയിലാണ്ടിയില്‍ കണ്ട ആ അഞ്ചു വയസ്സുള്ള പിഞ്ചു ബാലന്‍" എന്ന വാചകത്തില്‍ പാകപ്പിഴകളൊന്നും നമ്മള്‍ കാണുന്നില്ല. പക്ഷെ കോഴിക്കോട് കടപ്പുറവും കൊയിലാണ്ടിയും രണ്ടും രണ്ടാണെന്ന് നമുക്കറിയാം. അതു പോലെ യുവാവും ബാലനും ഒന്നല്ല. പക്ഷെ, ഈ വാക്യം പറയുന്നയാളും ഇതു കേള്‍ക്കുന്നയാളും ദേശം കാലം എന്നീ ഉപാധികള്‍ മാത്രമല്ലാ, ശാരീരികമായ വലിപ്പച്ചെറുപ്പത്തേയും മാറ്റി നിര്‍ത്തി വ്യക്തിയെ മാത്രം തിരിച്ചറിയുന്നു. അദ്വൈതം ആത്മാവിനെ ബ്രഹ്മമെന്ന് തിരിച്ചറിയുന്നതും ഇതു പോലെ എല്ലാ ഉപാധികളെയും മാറ്റി നിര്‍ത്തിയിട്ടാണ്. എന്നിലെ ഞാനാണ് ആത്മാവ്. ആ എന്നെ ഉപാധികളെല്ലാം അഴിച്ച് തിരിച്ചറിയുമ്പോള്‍ അതു തന്നെയാണ് ബ്രഹ്മം.
കഠോപനിഷത്തിലും ഭഗവത് ഗീതയിലും ഉള്ള ഒരു ശ്ളോകം നോക്കുക:
“ | ന ജായതേ മ്രിയതേ വാ വിപശ്ചി- ന്നായം കുതശ്ചിന്ന ഭബൂവ കശ്ചിത് അജോ നിത്യ ശാശ്വതോയം പുരാണോ ന ഹന്യതേ ഹന്യമാനേ ശരീരേ |
” |
ന ജായതേ മ്രിയതേ വാ - ജനിക്കുന്നുമില്ലാ മരിക്കുന്നുമില്ലാ വിപശ്ചിത് - ആത്മാവ് ന ആയം കുതശ്ചിത് - എവിടെ നിന്നും വന്നതല്ല ന ഭബൂവ കശ്ചിത് - ഒന്നും ഇതില്‍ നിന്നും ഉണ്ടായിട്ടില്ല അജം - ജനിക്കാത്തത് നിത്യം ശാശ്വതം (അതേ അര്‍ത്ഥം) പുരാണന്‍ - വളരെ മുമ്പുള്ളത് ന ഹന്യതേ - ഹനിക്കപ്പെടുന്നില്ല ഹന്യമാനേ ശരീരേ - ശരീരം ഹനിക്കപ്പെട്ടാലും
ശ്രീ ശങ്കരന്‍ സത്യത്തില്‍ അദ്വൈതം പുനഃസ്ഥാപിക്കുകയായിരുന്നു ചെയ്തത്. ന്യായം, വൈശെഷികം, പൂര്‍വ്വ മീമാംസ, ചാര്‍വാകം ശൂന്യവാദം സാംഖ്യം എന്നിങ്ങനെ വിവിധ തത്ത്വശാസ്ത്രങ്ങള്‍ ഭാരതത്തില്‍ പ്രബലമായിരുന്നു. അദ്വൈതം ഏറെക്കുറെ മങ്ങിത്തുടങ്ങിയ ഒരു കാലഘട്ടത്തിലാണ് ശ്രീ ശങ്കരണ്റ്റെ ആഗമനം. തണ്റ്റെ സ്വതസ്സിദ്ധമായ വാക് ചാതുരിയിലൂടെ തര്‍ക്കങ്ങളില്‍ വിജയിച്ച് അദ്വൈത സിദ്ധാന്തം വീണ്ടും അംഗീകരിപ്പിക്കുകയായിരുന്നു ശ്രീ ശങ്കരന്‍ ചെയ്തത്. ഇതര സിദ്ധാന്തങ്ങളെ അംഗീകരിച്ചിരുന്നവര്‍ ശങ്കരശിഷ്യന്‍മാരായതോടെ അദ്വൈതം അതിണ്റ്റെ പഴയ നിലയിലേക്ക് തിരിച്ചു വന്നു.