വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തുടർച്ചയായി ആറാംതവണയും സ്‌പെല്ലിങ് ബി മത്സരത്തിൽ ഇന്ത്യൻവംശജർ ഒന്നാംസ്ഥാനത്തെത്തി. ഈ വർഷത്തെ സ്‌ക്രിപ്‌സ് നാഷണൽ സ്‌പെല്ലിങ് ബി മത്സരത്തിൽ ഇന്ത്യൻവംശജനായ അരവിന്ദ് മഹങ്കാളി വിജയിച്ചു. [1]
യൂറോ മേഖലയിൽ തൊഴിലില്ലായ്മാ നിരക്കിൽ റെക്കോഡ് വർധനവ്. യൂറോ പൊതുകറൻസിയായി അംഗീകരിച്ച 17 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ തൊഴിലില്ലായ്മാ നിരക്ക് 12.2 ശതമാനമായി. [2]
ക്രൊയേഷ്യയിൽ നടന്ന കിക്ക് ബോക്‌സിങ് വേൾഡ് കപ്പ് ചാമ്പ്യൻഷിപ്പിൽ മലയാളിയായ മിഥുൻ ജിത്തിന് ഇരട്ട മെഡൽ.[3]
പൊടിപടലങ്ങളിൽ മൂടിക്കിടന്നിരുന്ന 15 പുതിയ താരാപഥങ്ങളെ എ.എൽ.എം.എ. ടെലിസ്‌കോപ്പ് ഉപയോഗിച്ച് കണ്ടെത്തി. [4]
ഭക്ഷ്യ സുരക്ഷാ ഓർഡിനൻസിൽ കേന്ദ്ര നിയമ മന്ത്രാലയം ഒപ്പുവെച്ചു. [5]
പാലസ്തീന്റെ പുതിയ പ്രധാനമന്ത്രിയായി റമി ഹംദല്ലയെ പലസ്തീനിയൻ അതോറിറ്റി പ്രസിഡൻറ് മഹമൂദ് അബാസ് നിയമിച്ചു. [6]
കേന്ദ്രസർക്കാറിൽനിന്ന് ഗണ്യമായി സാമ്പത്തികസഹായം ലഭിക്കുന്ന രാഷ്ട്രീയപ്പാർട്ടികൾ വിവരാവകാശ നിയമത്തിന്റെ പരിധിയിലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. [7]
കേരളത്തിലെ മുൻമന്ത്രി ലോനപ്പൻ നമ്പാടൻ (78) അന്തരിച്ചു. [8]
പാകിസ്താന്റെ പ്രധാനമന്ത്രിയായി നവാസ് ഷെരീഫ് (ചിത്രത്തിൽ )സ്ഥാനമേറ്റു. [9]
കൊച്ചി മെട്രോ റെയിൽവേ പദ്ധതിയുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിച്ചു. [10]
ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ വിഭാഗം കിരീടം സെറീന വില്യംസിന് .[11]
എൽ.കെ. അദ്വാനി ബി.ജെ.പി.യിലെ എല്ലാ പദവികളും രാജിവെച്ചു. [12]
രൂപയുടെ മൂല്യം ഡോളറിനെതിരെ 57.54 ലേക്കെന്ന റെക്കോർഡ് നിരക്കിലേക്ക് താഴ്ന്നു. [13]
തുർക്കിയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം ആളിപ്പടരുന്നു.[14]
അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ ഫിച്ച് ഇന്ത്യയുടെ വളർച്ചാ അനുമാനം സ്ഥിരതയുള്ളതായും ക്രെഡിറ്റ് റേറ്റിങ് ബിബിബി- ആക്കുകയും ചെയ്തു. [15]
ബ്രിട്ടനിലെ വില്യം രാജകുമാരന് ഇന്ത്യൻ മാതൃബന്ധമെന്ന് ഡി.എൻ.എ. ഫലം. [16]
മനുഷ്യജീനുകൾ 'പ്രകൃതിയുടെ സൃഷ്ടിയാണെ'ന്നും, അത് ആർക്കും പേറ്റന്റ് ചെയ്ത് സ്വന്തമാക്കാൻ കഴിയില്ലെന്നും യു.എസ്.സുപ്രീംകോടതി വിധി. [17]
ഹസ്സൻ റൂഹാനി
ഇറാനിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഹസ്സൻ റൂഹാനി (ചിത്രത്തിൽ) വിജയിച്ചു. [18]
കേന്ദ്രമന്ത്രിസഭാ പുനഃസംഘനയുടെ ഭാഗമായി കേന്ദ്രമന്ത്രിമാരായ അജയ് മാക്കൻ , സി.പി ജോഷി എന്നിവർ രാജിവച്ചു. പുന:സംഘടന നാളെയുണ്ടായേക്കും.[19]
ഐക്യജനതാദൾ എൻഡിഎ സഖ്യം വിട്ടു. എൻ.ഡി.എ കൺവീനറായിരുന്ന ശരദ് യാദവ് സ്ഥാനം രാജിവെച്ചു.[20]
കേന്ദ്രമന്ത്രിസഭാ പുനഃസംഘടിപ്പിച്ചു. ഓസ്‌കാർ ഫെർണാണ്ടസ്, ഗിരിജാവ്യാസ്, ശീശ്രാം ഓല, കെ എസ് റാവു എന്നീ കാബിനറ്റ് മന്ത്രിമാരും നാല് സഹമന്ത്രിമാരും ഉൾപ്പെടെ എട്ട് പുതിയ മന്ത്രിമാർ. [21]
ജൂൺ 17, 18 തീയതികളിൽ നടക്കുന്ന മുപ്പത്തിയൊൻപതാമത് ജി-8 ഉച്ചകോടിക്ക് വടക്കൻ അയർലൻഡിൽ തുടക്കമായി.[22]
ഉത്തരേന്ത്യയിൽ കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലുമായി മരിച്ചവരുടെ എണ്ണം ചൊവ്വാഴ്ച 131 ആയി. 500 പേരെ കാണാനില്ലെന്നും റിപ്പോർട്ട് [23]
ലോകത്ത് പലായനം ചെയ്തവരും അഭയാർഥികളുമായി 4.52 കോടിപ്പേരുണ്ടെന്ന് യു.എൻ. അഭയാർഥിവിഭാഗം .[24]
ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 60 രൂപയ്ക്ക് ഒരു ഡോളറെന്ന നിലയിലേക്ക് താഴ്ന്നു.[25]
750ലധികം പേർ മരണമടയുകയും14,000 പേരെ കാണാതാവുകയും ചെയ്ത ഉത്തരാഖണ്ഡിൽ ജൂൺ 25 മുതൽ വീണ്ടും പേമാരിയുണ്ടാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്.
[26]
ഫുട്‌ബോളിനായി പണം ധൂർത്തടിക്കുന്നെന്ന് ആരോപിച്ച് ബ്രസീലിലാരംഭിച്ച പ്രക്ഷോഭം വ്യാപിക്കുന്നു.
[27]
സ്വിസ് ബാങ്കുകളിൽ വിദേശനിക്ഷേപങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 70-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്ന് സ്വിസ് ദേശീയ ബാങ്കിന്റെ വാർഷിക റിപ്പോർട്ടിൽ പരാമർശം.
[28]
താലിബാനുമായി സമാധാന ചർച്ച നടത്തുന്നതിന് യു.എസ്. പ്രത്യേകപ്രതിനിധി ജെയിംസ് ഡോബിൻസ് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെത്തി . 'ഇസ്‌ലാം എമിററ്റസ് ഓഫ് അഫ്ഗാനിസ്ഥാൻ' എന്ന പേരിൽ ദോഹയിൽ താലിബാൻ ഓഫീസ് തുറന്നിരുന്നു.
[29]
ജമ്മുകശ്മീരിലെ ശ്രീനഗറിൽ സൈനിക വാഹനത്തിന് നേരെ തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ നാലു സൈനികർ കൊല്ലപ്പെടുകയും ഏഴു പേർക്ക് പരിക്കേൽക്കുകയും
ചെയ്തു.
[30]
18 വർഷത്തെ ഭരണം പൂർത്തിയാക്കിയ ഖത്തർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി രാജ്യഭരണം നാലാമത്തെ മകൻ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക്(ചിത്രത്തിൽ) കൈമാറി.[31]
ഉത്തരാഖണ്ഡിലെ പേമാരിയിലും മണ്ണിടിച്ചിലിലും പത്ത് മലയാളികളെ കാണാതായി.
[32]
വിദേശനാണ്യ വിപണിയിൽ ഡോളറിനെതിരെ രൂപയുടെ വില 60.38 എന്നനിലയിലെത്തി.
[33]
മുൻമന്ത്രിയും കേരളാ കോൺഗ്രസ് നേതാവുമായിരുന്ന കെ. നാരായണക്കുറുപ്പ് അന്തരിച്ചു.
[34]
ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനത്തിനിടെ വ്യോമസേനാ ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ മലയാളിജവാനായജോമോൻ ജോർജുടക്കം 20 പേർ മരിച്ചു.
[35]
മുൻമന്ത്രിയും എൻസിപി ദേശീയ പ്രവർത്തകസമിതി അംഗവും മുൻ സംസ്ഥാന പ്രസിഡന്റുമായ എ.സി.ഷൺമുഖദാസ് അന്തരിച്ചു.
[36]
പൊതുജനസേവനത്തിനുള്ള ഐക്യരാഷ്ട്രസഭാ പുരസ്‌കാരം മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഏറ്റുവാങ്ങി.
[37]
കെവിൻ റുഡ്
ഓസ്‌ട്രേലിയയുടെ 28-ാമത് പ്രധാനമന്ത്രിയായി കെവിൻ റുഡ് (ചിത്രത്തിൽ) സത്യപ്രതിജ്ഞ ചെയ്തു.[38]
സുപ്രീംകോടതി ചീഫ് ജസ്റ്റീസായി പി. സദാശിവത്തെ നിയമിക്കാൻ രാഷ്ട്രപതി അനുമതി നൽകി.
[39]