ഉള്ളടക്കത്തിലേക്ക് പോവുക

ടി.ജെ. ജോസഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടി.ജെ. ജോസഫ്
ജനനംടി.ജെ. ജോസഫ്
തൊഴിൽസാഹിത്യകാരൻ, അധ്യാപകൻ
ഭാഷമലയാളം
ദേശീയതഇന്ത്യ
Genreജീവചരിത്രം, നോവൽ
ശ്രദ്ധേയമായ രചന(കൾ)
അവാർഡുകൾ
പങ്കാളിസലോമി
മരണം 19 മാർച്ച് 2014(2014-03-19) (49 വയസ്സ്)
കുട്ടികൾമിഥുൻ,
ആമി.
രക്ഷിതാവ്(ക്കൾ)ജോസഫ് (പിതാവ്),
ഏലിക്കുട്ടി (മാതാവ്)

അറ്റുപോകാത്ത ഓർമ്മകൾ എന്ന ആത്മകഥാപരമായ ആദ്യ പുസ്തകത്തിൻറെ രചനയിലൂടെ ശ്രദ്ധേയനായ ഒരു എഴുത്തുകാരനാണ് ടി.ജെ. ജോസഫ്. തൊടുപുഴ ന്യൂമാൻ കോളജിലെ മലയാള ഭാഷാ വിഭാഗം അധ്യാപകനായിരുന്നു അദ്ദേഹം. കോളജിലെ പരീക്ഷയ്ക്കായി തയ്യാറാക്കിയ ചോദ്യപ്പേപ്പറിൽ പ്രവാചകനിന്ദയുണ്ട് എന്ന് ആരോപണമുയർന്നതിനെ തുടർന്ന് വിവാദത്തിലായ അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെട്ടിരുന്നു. തുടർന്ന് നിയമനടപടികൾ നേരിടേണ്ടി വന്ന അദ്ദേഹത്തിന് നേരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾ ആക്രമണം നടത്തുകയായിരുന്നു. അക്രമത്തിൽ വലത് കൈപ്പത്തി മുറിച്ചുമാറ്റപ്പെട്ടിരുന്നു. അദ്ദേഹം രചിച്ച ആത്മകഥാപരമായ പുസ്തകമാണ് അറ്റുപോകാത്ത ഓർമ്മകൾ. നാല്പതോളം അധ്യായങ്ങളിൽ, 432 പേജുകളിലായി രണ്ടു ഭാഗങ്ങളായിട്ടാണ് ഈ പുസ്തകം പുറത്തിറങ്ങിയത്. അദ്ധ്യാപകജീവിതത്തിലുടനീളവും വ്യക്തിജീവിതത്തിലും തനിക്ക് അനുഭവിക്കേണ്ടിവന്ന പച്ചയായ ജീവിതാനുഭവങ്ങൾ അദ്ദേഹം ഈ പുസ്തകത്തിലൂടെ തുറന്നുകാട്ടുന്നു. ഈ പുസ്തകത്തിന് 2022 ൽ മികച്ച ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു.[1][2][3] കെ. സച്ചിദാനന്ദനാണ് അവാർഡ് വിതരണം നടത്തിയത്.[4] 2020 ജനുവരിയിൽ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൻറ തൗസൻറ് കട്സ് എന്ന പേരിലുള്ള ഇംഗ്ലീഷ് പരിഭാഷയും ബെസ്റ്റ് സെല്ലറായിരുന്നു. നന്ദകുമാർ കെ. യാണ് പുസ്തകം ഇംഗ്ലീഷ് ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തത്. പെൻഗ്വിൻ ബുക്‌സാണ് ഇംഗ്ലീഷ് പരിഭാഷയുടെ പ്രസാധകർ. 16 പതിപ്പുകളിലായി 45,000 ത്തിലേറെ പുസ്‌തകങ്ങൾ വിറ്റഴിഞ്ഞു. പിന്നീട് പ്രൊഫ. ജോസഫ് രചിച്ച ഭ്രാന്തന് സ്തുതി എന്ന പുസ്തകവും വായനക്കാർക്കിടയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. "നല്ല പാഠങ്ങൾ" അദ്ദേഹം രചിച്ച മറ്റൊരു പുസ്തകമാണ്. [5]

ജീവചരിത്രം.

[തിരുത്തുക]

ഇടുക്കി ജില്ലയിലെ ഒരു കർഷക കുടുംബത്തിലാണ് ടി.ജെ. ജോസഫ് ജനിച്ചത് അച്ഛൻ ജോസഫ്,അമ്മ ഏലിക്കുട്ടി, പാലാ സെന്റ് തോമസ് കോളേജ്, മഹാരാജാസ് കോളേജ് എറണാകുളം, എൻഎസ്എസ് ട്രെയിനിങ് കോളേജ് ചങ്ങനാശ്ശേരി, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ആദ്യകാലത്ത് പാരലൽ കോളജ് അധ്യാപകനായിരുന്നു. പിന്നീട് സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള തൊടുപുഴ ന്യൂമാൻ കോളജ് നിർമ്മല കോളേജ് മൂവാറ്റുപുഴ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തൊടുപുഴ ന്യൂമാൻ കോളേജിൽ ജോലി ചെയ്യുന്ന കാലത്ത് ഇന്റേണൽ പരീക്ഷയ്ക്കു നൽകിയ ഒരു ചോദ്യത്തിന്റെ പേരിൽ ആക്രമണത്തിന് ഇരയായ പ്രൊഫ. ടി.ജെ. ജോസഫിന് തന്റെ വലതു കയ്യും ഭാര്യ സലോമിയും തൊഴിലും കുടുംബത്തിന്റെ സാമ്പത്തിക അടിത്തറയും നഷ്ടപ്പെട്ടിരുന്നു. 2014 മാർച്ച് 31-ന് അദ്ദേഹം സർവീസിൽനിന്ന് വിരമിച്ചു.[6] സംഭവവും കേസും അടിസ്ഥാനമാക്കി അദ്ദേഹം രചിച്ച 'അറ്റുപോകാത്ത ഓർമ്മകൾ" എന്ന പുസ്തകം 2020-ൽ പ്രസിദ്ധീകരിച്ചു. തന്നെ ആക്രമിച്ചവരോട് ക്ഷമിക്കുകയും വിഷമതകളെ സ്വന്തം മനശക്തിയിലൂടെ മറികടക്കുകയും ചെയ്‌ത അദ്ദേഹം എഴുത്തും വായനയും യാത്രകളുമായി പൊലീസ് സുരക്ഷയിൽ കഴിയുകയാണ്.

അവലംബം

[തിരുത്തുക]
  1. "An Award For Prof TJ Joseph And A Warning For Us".
  2. "പ്രൊ. ടി.ജെ.ജോസഫിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം; മികച്ച ആത്മകഥ 'അറ്റുപോകാത്ത ഓർമ്മകൾ'".
  3. "കേരളസാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ; പ്രൊഫ ജോസഫ്, കുഞ്ഞാമൻ, രാജശ്രീ, ദേവദാസ്, വിനോയ്".
  4. "സാഹിത്യ അക്കാദമി അവാർഡുകൾ വിതരണം ചെയ്തു". Archived from the original on 2023-07-13. Retrieved 2023-07-13.
  5. "Kerala: Prof T J Joseph's new book hits the stands".
  6. "കൈവെട്ടിയ പോപ്പുലർ ഫ്രണ്ടും കൈവിട്ട സഭയും, പ്രൊഫ. ടി ജെ ജോസഫിന്റെ ഒറ്റയാൾ പോരാട്ടം; ഒടുവിൽ സവാദ് അറസ്റ്റിൽ". Archived from the original on 2024-08-09. Retrieved 2025-01-23.
"https://ml.wikipedia.org/w/index.php?title=ടി.ജെ._ജോസഫ്&oldid=4520774" എന്ന താളിൽനിന്ന് ശേഖരിച്ചത്