കലാവന്തിൻ ദുർഗ്
കലാവന്തിൻ ദുർഗ് | |
---|---|
कलावंतीन | |
Part of മഹാരാഷ്ട്ര | |
റായ്ഗഡ് ജില്ല, മഹാരാഷ്ട്ര | |
കലാവന്തിൻ ദുർഗ് | |
Shown within Maharashtra | |
Coordinates | 18°58′58″N 73°13′12″E / 18.982840°N 73.219892°E |
തരം | ഹിൽ ഫോർട്ട് |
Site information | |
Owner | ഇന്ത്യാ ഗവണ്മെന്റ് |
Controlled by | മറാഠ സാമ്രാജ്യം (1657) ഇന്ത്യാ ഗവണ്മെന്റ് (1947-) |
Site history | |
Height | 686 M(2250 Ft) |
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ പ്രബൽഗഡ് കോട്ടയ്ക്ക് സമീപം പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന 2,250 അടി (686 മീറ്റർ) ഉയരമുള്ള ഒരു കൊടുമുടിയാണ് കലാവന്തിൻ ദുർഗ്.[1] ഇത് കെൽവെ തീൻ, കലാവന്തിനിചാ സുൽക്ക, കലവന്തിൻ പിനാക്കിൾ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ഇതര ലിപ്യന്തരണങ്ങളിൽ കലാവന്തിൻ, കലാവതി, കലാവന്തി എന്നിവ ഉൾപ്പെടുന്നു. ട്രെക്കിങ്ങിനായി നിരവധി ആളുകൾ ഇവിടെ വരാറുണ്ട്. [2]
മറാഠി ഭാഷയിൽ "ദുർഗ്" എന്ന വാക്കിന്റെ അർത്ഥം കോട്ട എന്നാണ്. "കലാവന്തിൻ ദുർഗ്" എന്നാണ് ഇതിനെ വിളിക്കുന്നതെങ്കിലും ഇവിടെ കോട്ടയില്ല. ചുറ്റുപാടുമുള്ള പ്രദേശങ്ങൾ നിരീക്ഷിക്കാൻ ഉപയോഗിക്കപ്പെട്ടിരുന്ന ഒരു കൊടുമുടിയാണ് കലാവന്തിൻ.
ട്രെക്കിംഗ്[തിരുത്തുക]
കലാവന്തിൻ ദുർഗിന്റെ മുകളിലേക്കുള്ള ട്രെക്കിംഗ് പശ്ചിമഘട്ടത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നായി കണക്കാക്കപ്പെടുന്നു. കർജത് താലൂക്കിലെ ഠാക്കുർവാഡി ഗ്രാമത്തിൽ നിന്ന് 3 കിലോമീറ്റർ (2 മൈൽ) കാൽനടയാത്രയിലൂടെയാണ് മുകളിൽ എത്തുന്നത്. പ്രബൽ മാചി ഗ്രാമത്തിനു ശേഷം (ഠാക്കുർവാഡിയിൽ നിന്ന് 2 കി.മീ; 1¼ മൈൽ), വഴി രണ്ടായി പിരിയുന്നു. ഇടതു ഭാഗത്തീക്ക് കലാവന്തിൻ ദുർഗിലേക്കും വലതുഭാഗത്തേക്ക് പ്രബൽഗഡ് കോട്ടയിലേക്കും.[3] കലാവന്തിൻ ദുർഗിന്റെ മുകളിലേക്കുള്ള വഴി ഏകദേശം 60 ഡിഗ്രി ചെരിവുള്ളതാണ്. കൂടാതെ കരിങ്കല്ലിൽ ചെത്തിയുണ്ടാക്കിയ 2 അടിയോളം ഉയരമുള്ള പടികൾ കയറിയാണ് യാത്ര.[4] ചില ഭാഗങ്ങളിൽ പിടിച്ചു കയറുവാനായി കയറുകൾ കെട്ടി വെച്ചിരിക്കുന്നു.
അപകടങ്ങൾ[തിരുത്തുക]
2016 ഡിസംബറിൽ, 27-കാരിയായ ഹൈദരാബാദ് നിവാസിയായ ട്രെക്കർ രചിത ഗുപ്ത കനോദിയ, കലവന്തിൻ ദുർഗ്/പ്രബൽഗഡ് ട്രെക്കിംഗിനിടെ വീണു മരിച്ചു. മരിച്ച് 10 ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മുൻപ് സെപ്തംബറിൽ അവർ കലവന്തിൻ ദുർഗ് കയറിയിരുന്നു. പ്രബൽഗഡ് കൊടുമുടിയിൽ നിന്ന് വീണതാണെന്ന് സംശയിക്കുന്നു.[5] 2018 ഫെബ്രുവരിയിൽ പൂനെ നിവാസിയായ ട്രക്കർ ചേതൻ ദണ്ഡേ എന്ന 27-കാരൻ കലാവന്തിൻ ദുർഗിന്റെ മുകളിൽ നിന്ന് 15 അടി അകലെ വീണു മരിച്ചു. നിരവധി പർവതാരോഹകർ അദ്ദേഹത്തിന്റെ വീഴ്ചയ്ക്ക് സാക്ഷിയായി, ഏകദേശം നാല് മണിക്കൂറിന് ശേഷം അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തി.[6]
നിയന്ത്രണങ്ങൾ[തിരുത്തുക]
ദണ്ഡേയുടെ മരണശേഷം, ട്രക്കിംഗ് നടത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രാദേശിക ഭരണകൂടം പുതിയ നിയമങ്ങൾ ഏർപ്പെടുത്തി. ഓരോ ട്രെക്കറും 20 രൂപ എൻട്രി ഫീസ് നൽകി അവരുടെ വ്യക്തിഗത വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. വൈകുന്നേരം 5 മുതൽ രാവിലെ 6 വരെയുള്ള സമയങ്ങളിൽ ഈ പ്രദേശത്ത് പ്രവേശനം അനുവദിച്ചില്ല. മറ്റ് സമയങ്ങളിൽ, ഒരു പ്രാദേശിക ഗൈഡിനൊപ്പം മാത്രമേ പ്രവേശനം അനുവദിക്കൂ. ഇതിന് ₹ 50 ചിലവാകും. പ്രാദേശിക ഭരണകൂടം ഇതിനായി 50 പ്രാദേശിക ഗ്രാമീണരെ ഗൈഡുകളായി പരിശീലിപ്പിച്ചു. ട്രക്കിംഗ് നടത്തുന്നവർ പ്ലാസ്റ്റിക് ബാഗുകളോ പ്ലാസ്റ്റിക് കുപ്പികളോ ഉപയോഗിക്കുന്നതും നിരോധിച്ചിരിക്കുന്നു.[7]
അവലംബം[തിരുത്തുക]
- ↑ https://timesofindia.indiatimes.com/travel/things-to-do/maharashtras-top-8-fort-treks-for-adventurous-souls/photostory/91760202.cms
- ↑ https://www.indiatimes.com/trending/social-relevance/kalavantin-durg-dangerous-treks-in-the-world-537304.html
- ↑ Pranjali Bhonde (13 June 2017). "11 monsoon treks around Mumbai and Pune". Condé Nast Traveller.
- ↑ Amrita Das (30 March 2017). "Mumbai to Karjat: Hike in the wilderness". Mint.
- ↑ "Trekker from Hyderabad found dead at Panvel peak". Mid-Day. 10 December 2016.
- ↑ Ashish Phadnis (10 February 2018). "Pune trekker dies after falling into 700-ft gorge in Panvel". Hindustan Times.
- ↑ Ashish Phadnis (2 July 2018). "Now, if you want to trek to Prabalgad, Kalavantin forts near Pune, you have to follow these strict rules". Hindustan Times.