അബ്ദുറഹ്മാൻ ഔഫ് വധം
കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് കല്ലൂരാവിയിൽ രാഷ്ട്രീയത്തിൻറെ പേരിൽ എസ് വൈഎസ് [1][2]പ്രവർത്തകനെ കുത്തികൊലപ്പെടുത്തിയ സംഭവമാണ് അബ്ദുറഹ്മാൻ ഔഫ് വധം. കാഞ്ഞങ്ങാട് കൊലപാതകമെന്ന പേരിലും ഇതറിയപ്പെടുന്നു. 2020 ഡിസംബർ 23 ബുധനാഴ്‌ച രാത്രി 10.30ടെയാണ് അബ്ദുറഹ്മാൻ ഔഫ് കൊല്ലപ്പെടുന്നത്. 32 വയസ്സായിരുന്നു അദ്ദേഹത്തിന്. വഴിയിൽ കാത്തു നിന്ന ഒരു സംഘം അബ്ദുറഹിമാൻ ഔഫും സംഘവും സഞ്ചരിച്ച വഴിയിൽ തടഞ്ഞു നിർത്തി കുത്തിക്കൊല്ലുകയായിരുന്നു. കല്ലൂരാവി – പഴയ ബീച്ച് റോഡിൽ വെച്ചായിരുന്നു സംഭവം. ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിൻറെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.[3] ഡി.വൈ.എഫ്.ഐ അംഗത്വമുണ്ടായിരുന്ന ഇദ്ദേഹം 2020 ഡിസംബറിൽ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രാദേശികമായി പ്രവർത്തിച്ചിരുന്നു. ഇതിലെ വിരോധമാണ് കൊലപാതകത്തിന് നയിച്ചത്.
പ്രതികൾ[തിരുത്തുക]
കൊലപാതകവുമായി ബന്ധപ്പെട്ട് മുസ്ലിംലീഗിന്റെ യുവജന വിഭാഗമായ യൂത്ത് ലീഗിന്റെ മുനിസിപ്പൽ സെക്രട്ടറി ഈർഷാദ് (26), ആഷിർ (24) വിദ്യാർഥി സംഘടനയായ എംഎസ്എഫ് അംഗമായ ഹസൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇവരെ പിന്നീട് റിമാൻഡിലാക്കുകയും ചെയ്തു. [4][5]
അവലംബം[തിരുത്തുക]
- ↑ "അബ്ദുറഹ്മാൻ ഔഫിന്റെ മൃതദേഹത്തിൽ ചുവന്ന പതാക പുതപ്പിച്ചതിൽ തെറ്റില്ല: എസ് വൈ എസ് സംസ്ഥാന സെക്രട്ടറി". 2020-12-26. ശേഖരിച്ചത് 2020-12-28.
- ↑ Kabeer, P. A. (2020-12-27). "Siraj Daily | The international Malayalam newspaper since 1984" (ഭാഷ: english). ശേഖരിച്ചത് 2020-12-28.CS1 maint: unrecognized language (link)
- ↑ | The Hindu
- ↑ "Three Youth League activists arrested for DYFI man's murder in Kanhangad". ശേഖരിച്ചത് 2020-12-27.
- ↑ "Madhyamam". ശേഖരിച്ചത് 27/12/2020. Check date values in:
|access-date=
(help)