"ചണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റെഫറൻസിലില്ലാത്ത വാചകങ്ങൾ പുറത്തേക്ക് മാറ്റുന്നു |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, bn, ca, cs, de, eo, es, fi, fr, he, hi, hsb, id, it, ja, nds, nl, no, pl, pt, ro, sv, tr, zh |
||
വരി 62: | വരി 62: | ||
[[വര്‍ഗ്ഗം:സസ്യജാലം]] |
[[വര്‍ഗ്ഗം:സസ്യജാലം]] |
||
[[ar:جوت]] |
|||
[[bn:পাট]] |
|||
[[ca:Jute]] |
|||
[[cs:Juta]] |
|||
[[de:Jute]] |
|||
[[en:Jute]] |
[[en:Jute]] |
||
[[eo:Juto]] |
|||
[[es:Corchorus capsularis]] |
|||
[[fi:Juutti]] |
|||
[[fr:Jute]] |
|||
[[he:יוטה (בד)]] |
|||
[[hi:जूट]] |
|||
[[hsb:Aziski konopjowc]] |
|||
[[id:Yute]] |
|||
[[it:Juta]] |
|||
[[ja:コウマ]] |
|||
[[nds:Jute]] |
|||
[[nl:Jute]] |
|||
[[no:Jute]] |
|||
[[pl:Juta (tkanina)]] |
|||
[[pt:Juta]] |
|||
[[ro:Iută]] |
|||
[[sv:Jute]] |
|||
[[tr:Jüt]] |
|||
[[zh:黄麻]] |
13:53, 6 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു പ്രകൃതിദത്തനാരാണ് ചണം. ചണനാരിനേയും അതുണ്ടാകുന്ന സസ്യത്തേയും ചണം എന്നു വിളിക്കുന്നു.കോർക്കോറസ് എന്നാണ് ജീനസ് നാമം. 2000 വര്‍ഷങ്ങളായി തുണിയും നൂലും നിര്‍മ്മിക്കാനായി, ചണം ഇന്ത്യയില്‍ ഉപയോഗിച്ചിരുന്നു. പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ഈസ്റ്റ് ഇന്ത്യ കമ്പനിക്കാര്‍ ഇതിനെ ഇംഗ്ലണ്ടിലെത്തിച്ചു. ഇന്ത്യന്‍ പുല്ല് എന്നാണ് അത് അന്ന് അറിയപ്പെട്ടിരുന്നത്. ഇന്ന്, സഞ്ചികള്‍, ചരടുകള്‍, ക്യാന്‍വാസ്, ടാര്‍പോളിന്‍, പരവതാനികള്‍ തുടങ്ങിയവ നിര്‍മ്മിക്കുന്നതിന് ചണം വ്യാപകമായി ഉപയോഗിക്കുന്നു[1]. 20 നും 22.5 ഡിഗ്രി സെൽഷ്യസിനും ഇടയിലുള്ള താപനിലയും വര്‍ഷത്തില്‍ 150 സെന്റ്റീമീറ്റർ മഴയും ചണകൃഷിക്കാവശ്യമാണ്.അമ്ലക്ഷാരസൂചിക 5pH ഉള്ള മണ്ണിൽ ചണം നന്നായി വളരും 2005-ലെ കണക്ക് പ്രകാരം ഇന്ത്യയാണ് ചണത്തിന്റെ ലോകത്തെ ഏറ്റവും വലിയ ഉല്പാദകര്‍. ബംഗ്ലാദേശ് ആണ് ഇതിനു പിന്നില്‍[2].
ഉത്പാദനം
ചണത്തിന്റെ ഉത്പാദനത്തില്‍ ~66% ഓളം ഇന്ത്യയിലാണ്. ഇതിനു താഴെ ~25% ഓളം ഉത്പാദിപ്പിക്കുന്ന ബംഗ്ലാദേശും ~3% ഓളം ഉത്പാദിപ്പിക്കുന്ന ചൈനയും ഇതിനു പിന്നില്‍ വരുന്നു.
ചണം ഉദ്പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പത്ത് രാജ്യങ്ങള്‍ — 11 ജൂണ്‍ 2008 | ||
---|---|---|
രാജ്യം | ഉദ്പാദനം (ടണ്‍) | കുറിപ്പ് |
ഇന്ത്യ | 2140000 | F |
ബംഗ്ലാദേശ് | 800000 | F |
ചൈന | 99000 | |
Côte d'Ivoire | 40000 | F |
തായ്‌ലാന്റ് | 31000 | F |
മ്യാൻമാർ | 30000 | F |
ബ്രസീൽ | 26711 | |
ഉസ്ബെക്കിസ്ഥാൻ | 20000 | F |
നേപ്പാൾ | 16775 | |
വിയറ്റ്നാം | 11000 | F |
World | 3225551 | A |
No symbol = official figure, P = official figure,
F = FAO estimate, * = Unofficial/Semi-official/mirror data,
|
കൃഷിരീതി
വര്‍ഷാവര്‍ഷം വിത്ത് മുളപ്പിച്ചാണ് ചണം വളര്‍ത്തുന്നത്. 4 മുതല്‍ 6 മാസം കൊണ്ട് പൂര്‍ണവളര്‍ച്ചയെത്തുന്ന ചണം, കൊമ്പുകളും ചില്ലകളും ഇല്ലാതെ ഒറ്റത്തണ്ടായി വളരുന്നു. 70 മുതല്‍ 90F വരെയുള്ള താപനിലയും വളരുന്ന സമയത്ത് ഏതാണ്ട് 40 ഇഞ്ച് വരെ വര്‍ഷപാതവും ചണത്തിന് ആവശ്യമാണ്. ഇതിനു പുറമേ നല്ല വളക്കൂറുള്ള മണ്ണും ചണം വളരുന്നതിന് ആവശ്യമാണ്. ഇന്ത്യയിലും ബംഗ്ലാദേശിലും, വിത്തുചെടികളില്‍ നിന്നും ശേഖരിച്ച് ഒരു വര്‍ഷത്തോളം സൂക്ഷിച്ച ചണവിത്ത്, മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള മാസങ്ങളില്‍ അതായത് കാലവര്‍ഷത്തിനു മുന്‍പായി ഉഴുതുമറിച്ച പാടത്ത് വിതക്കുന്നു. ഏക്കറിന് 8 മുതല്‍ 12 പൌണ്ട് വരെയാണ് വിത്തിന്റെ അളവ്. നാലു മാസം കൊണ്ട് ചെടി വളര്‍ന്ന് പത്തടിയിലധികം ഉയരം വയ്ക്കുകയും കായ്ക്കാനാരംഭിക്കുകയും ചെയ്യുന്നു. ഈ സമയമാണ് ചണത്തില്‍ നിന്നും നാര് എടുക്കാന്‍ പറ്റിയ പ്രായം. വെട്ടിയെടുക്കാന്‍ വൈകിയാല്‍ നാര് കടുപ്പമുള്ളതായി മാറുകയും ഗുണനിലവാരം കുറയുകയും ചെയ്യുന്നു. ജൂണീനും സെപ്റ്റംബറിനും ഇടയിലാണ് ബംഗ്ലാദേശില്‍ കര്‍ഷകര്‍ ചണം കൊയ്യുന്നത്. ചണച്ചെടിയുടെ കടയില്‍ നിന്നു തന്നെ വെട്ടിയെടുക്കുന്നു[1].
ബംഗ്ലാദേശിലെ ചണകൃഷി
ബംഗ്ലാദേശിലെ ആകെ കൃഷിഭൂമിയുടെ 10% ചണം കൃഷി ചെയ്യുന്നതിനായി ഉപയോഗിക്കുന്നു. ബംഗ്ലാദേശിലെ കാലാവസ്ഥ ചണകൃഷിക്ക് ഏറ്റവും അനുയോജ്യമാണ്. വെള്ളപ്പൊക്കം ഉണ്ടാകുന്ന പാടങ്ങളിലാണ് പലപ്പോഴും ചണം വളര്‍ത്തുന്നത്. പലപ്പോഴും രണ്ടുമൂന്നടി വെള്ളത്തില്‍ നില്‍ക്കുന്ന ചണത്തണ്ടുകള്‍ വഞ്ചികളില്‍ നിന്നാണ് വെട്ടിയെടുക്കുന്നത്. നദികള്‍ സുലഭമായ ബംഗ്ലാദേശിലെ വര്‍ഷാവര്‍ഷമെത്തുന്ന എക്കല്‍ നിക്ഷേപം വളക്കൂറുള്ള പുതിയ മണ്ണ് ഓരോവര്‍ഷവും എത്തിച്ച് ചണം വളരുന്നതിന് യോഗ്യമാക്കുന്നു. ഇതും സാധ്യമാക്കുന്നു[1].
ആദ്യഘട്ട സംസ്കരണം
ചണം വെട്ടിയെടുത്ത് ആദ്യഘട്ടസംസ്കരണത്തിനു ശേഷമാണ് കര്‍ഷകര്‍ ഇതിനെ വില്‍ക്കുന്നത്. വെട്ടിയെടുത്ത ചണത്തണ്ടുകള്‍ കെട്ടുകളായി കുറേദിവസം വെയിലത്തിടുന്നു. ഈ സമയത്ത് ഇലകള്‍ തണ്ടില്‍ നിന്നും വേര്‍പ്പെട്ടു പോകുന്നു. തുടര്‍ന്ന് ഈ കെട്ടുകള്‍ പത്തിരുപതു ദിവസം തെളിഞ്ഞ ഒഴുക്കുവെള്ളത്തില്‍ താഴ്ത്തിയിട്ട് ചീയ്ക്കുന്നു. ഇതിനു ശേഷം ഈ തണ്ടുകള്‍ പുറത്തേക്കെടുത്ത് ഒരു കൊട്ടുവടീ കൊണ്ട് തല്ലിയാണ് ചണനാര് വേര്‍തിരിക്കുന്നത്. ഈ നാരിനെ വൃത്തിയാക്കി ഉണക്കിയെടുത്ത് വില്‍ക്കുകയാണ് കൃഷിക്കാര്‍ ചെയ്യുന്നത്[1].