"നെടുംകുന്നം പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Robot: Cosmetic changes |
|||
വരി 58: | വരി 58: | ||
അബ്രഹാം കത്തനാരുടെ പള്ളി തകര്‍ന്നടിഞ്ഞപ്പോള്‍ താത്കാലികമായി പണിതീര്‍ത്തതാണ് നാലാമത്തെ പള്ളി. (ഇപ്പോള്‍ കൊച്ചുപള്ളി സ്ഥിതിചെയ്യുതിന്റെ കിഴക്കുഭാഗത്ത്). നാലാമതു നിര്‍മ്മിച്ച പള്ളി താത് കാലികമായിരുതുകൊണ്ടാണ് ഏഴെട്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ അഞ്ചാമ ത്തെ പള്ളിയെന്നു പറയാവുന്ന ഇപ്പോഴ ത്തെ കൊച്ചുപള്ളി നിര്‍മിച്ചതെന്ന് അനുമാനിക്കപ്പെടുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ നിര്‍മ്മിച്ച പല ദേവാലയങ്ങളെയുംപോലെ ഇറ്റാലിയന്‍ ചിത്ര, ശില്‍പ്പ ചാരുതയെ അനുസ്മരിപ്പിക്കുവിധത്തില്‍ അലംകൃതമായ ത്രോണോസ് കൊച്ചുപള്ളിയുടെ ശ്രദ്ധേയമായ സവിശേഷതയാണ്. നെടുങ്ങോത്തച്ചന്റെ ഭൗതികാവശിഷ്ടങ്ങള്‍ അടക്കംചെയ്തിട്ടുള്ള ഈ ദേവാലയത്തില്‍ പ്രധാന തിരുന്നാള്‍ ദിവസമായ വൃശ്ചികം 13ന് അദ്ദേഹത്തിന്റെ സ്മരണക്കായി പ്രത്യേക ദിവ്യബലി നടത്തിവരുന്നു. വര്‍ഷങ്ങളായി ഓശാന ഞായറാഴ്ച്ചത്തെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നതും ഇവിടെയാണ്. |
അബ്രഹാം കത്തനാരുടെ പള്ളി തകര്‍ന്നടിഞ്ഞപ്പോള്‍ താത്കാലികമായി പണിതീര്‍ത്തതാണ് നാലാമത്തെ പള്ളി. (ഇപ്പോള്‍ കൊച്ചുപള്ളി സ്ഥിതിചെയ്യുതിന്റെ കിഴക്കുഭാഗത്ത്). നാലാമതു നിര്‍മ്മിച്ച പള്ളി താത് കാലികമായിരുതുകൊണ്ടാണ് ഏഴെട്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ അഞ്ചാമ ത്തെ പള്ളിയെന്നു പറയാവുന്ന ഇപ്പോഴ ത്തെ കൊച്ചുപള്ളി നിര്‍മിച്ചതെന്ന് അനുമാനിക്കപ്പെടുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ നിര്‍മ്മിച്ച പല ദേവാലയങ്ങളെയുംപോലെ ഇറ്റാലിയന്‍ ചിത്ര, ശില്‍പ്പ ചാരുതയെ അനുസ്മരിപ്പിക്കുവിധത്തില്‍ അലംകൃതമായ ത്രോണോസ് കൊച്ചുപള്ളിയുടെ ശ്രദ്ധേയമായ സവിശേഷതയാണ്. നെടുങ്ങോത്തച്ചന്റെ ഭൗതികാവശിഷ്ടങ്ങള്‍ അടക്കംചെയ്തിട്ടുള്ള ഈ ദേവാലയത്തില്‍ പ്രധാന തിരുന്നാള്‍ ദിവസമായ വൃശ്ചികം 13ന് അദ്ദേഹത്തിന്റെ സ്മരണക്കായി പ്രത്യേക ദിവ്യബലി നടത്തിവരുന്നു. വര്‍ഷങ്ങളായി ഓശാന ഞായറാഴ്ച്ചത്തെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നതും ഇവിടെയാണ്. |
||
[[ചിത്രം:Alter-Nedumkunnamchurc.JPG|thumb|right|300px|<center>നെടുംകുന്നം കൊച്ചുപള്ളിയുടെ അള്‍ത്താര</center>]] |
|||
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ ഏറെ പരിമിതികള്‍ക്കിടയിലും കൊച്ചുപള്ളിയില്‍ വിശ്വാസികള്‍ക്ക് ഒത്തുചേര്‍ന്ന് ബലിയര്‍പ്പിക്കുവാന്‍ ഇടമുണ്ടായിരുന്നു. അരനൂറ്റാണ്ടു കഴിഞ്ഞപ്പോള്‍ സ്ഥിതിയാകെ മാറി. കുടുംബങ്ങളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു. കുടിയേറ്റങ്ങള്‍ തുടുര്‍ന്നുകൊണ്ടിരുന്നു. വിശ്വാസികളുടെ കൂട്ടായ്മക്കും പ്രാര്‍ത്ഥനയ്ക്കും കൊച്ചുപള്ളി തീര്‍ത്തും അപര്യാപ്തമായി. ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ വലിയ പള്ളി നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചത്.1936-ല്‍ പുളിക്കപ്പറമ്പില്‍ വല്യച്ചന്റെ കാലത്താണ് ഇപ്പോഴത്തെ വലിയ പള്ളിയുടെ നിര്‍മ്മാണം ആരംഭിച്ചത്. 1940-ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി അതേ വര്‍ഷം നവംബര്‍ 28-ന് (വൃശ്ചികം 13) ആര്‍ച്ച് ബിഷപ് മാര്‍ ജെയിംസ് കാളാശേരി ആശീര്‍വാദകര്‍മ്മം നിര്‍വ്വഹിച്ചു. |
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ ഏറെ പരിമിതികള്‍ക്കിടയിലും കൊച്ചുപള്ളിയില്‍ വിശ്വാസികള്‍ക്ക് ഒത്തുചേര്‍ന്ന് ബലിയര്‍പ്പിക്കുവാന്‍ ഇടമുണ്ടായിരുന്നു. അരനൂറ്റാണ്ടു കഴിഞ്ഞപ്പോള്‍ സ്ഥിതിയാകെ മാറി. കുടുംബങ്ങളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു. കുടിയേറ്റങ്ങള്‍ തുടുര്‍ന്നുകൊണ്ടിരുന്നു. വിശ്വാസികളുടെ കൂട്ടായ്മക്കും പ്രാര്‍ത്ഥനയ്ക്കും കൊച്ചുപള്ളി തീര്‍ത്തും അപര്യാപ്തമായി. ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ വലിയ പള്ളി നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചത്.1936-ല്‍ പുളിക്കപ്പറമ്പില്‍ വല്യച്ചന്റെ കാലത്താണ് ഇപ്പോഴത്തെ വലിയ പള്ളിയുടെ നിര്‍മ്മാണം ആരംഭിച്ചത്. 1940-ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി അതേ വര്‍ഷം നവംബര്‍ 28-ന് (വൃശ്ചികം 13) ആര്‍ച്ച് ബിഷപ് മാര്‍ ജെയിംസ് കാളാശേരി ആശീര്‍വാദകര്‍മ്മം നിര്‍വ്വഹിച്ചു. |
17:20, 8 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
മധ്യതിരുവിതാംകൂറിലെ ഒരു സുറിയാനി കത്തോലിക്കാ ദേവാലങ്ങളിലൊന്നാണ് നെടുംകുന്നം സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ്സ് ഫോറോനാപ്പള്ളി. കോട്ടയം ജില്ലയില്‍ ചങ്ങനാശേരി മണിമല റോഡില്‍ ചങ്ങനാശേരിയില്‍നിന്നും പതിനാറു കിലോമീറ്റര്‍ അകലെ കറുകച്ചാലിനും നെടുംകുന്നം കവലക്കും മധ്യേയാണ് പള്ളിയുടെ സ്ഥാനം. ക്രിസ്തുവിന്റെ മുന്നോടിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്നാപകയോഹന്നാന്റെ നാമധേയത്തിലുള്ള ദേവാലയത്തില്‍ എല്ലാ വര്‍ഷവും വൃശ്ചികം 13-ന് പ്രധാന തിരുന്നാള്‍ ആചരിക്കുന്നു. 1803-ലാണ് ഇവിടെ ആദ്യ ദേവലായം നിര്‍മിക്കപ്പെട്ടത്. നെടുംകുന്നത്തെ ഏഴാമത്തെ ദേവാലയമാണ് ഇപ്പോഴത്തെ വലിയ പള്ളി. നെടുംകുന്നം ഇടവകയില്‍ ആയിരത്തോളം കുടുംബങ്ങളുണ്ട്. കൂത്രപ്പള്ളി, പനയമ്പാല, ചമ്പക്കര, നെടുമണ്ണി, മുണ്ടത്താനം, പുളിക്കല്‍കവല, പുളിക്കല്‍കവല തുടങ്ങിയ ഇടവകകള്‍ നെടുംകുന്നം ഫൊറോനക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നു.
ചരിത്രം
ആദ്യകാലത്ത് വരാപ്പുഴ രൂപതയുടെ കീഴിലുള്ള ചങ്ങനാശേരി ഇടവകയില്‍പെട്ടവരായിരുന്നു നെടുംകുന്നത്തെ കത്തോലിക്കര്‍. അവര്‍ക്ക് ഞായറാഴ്ച്ചകളിലും മറ്റും ദേവാലയ കമര്മങ്ങളില് പങ്കെടുക്കുതിന് ചങ്ങനാശേരി പള്ളിയിലോ വായ്പൂര് പള്ളിയിലോ പോകേണ്ടിയിരുന്നു. കാടുമേടുകളും പുഴയും കടന്ന് വായ്പൂരിലോ കാട്ടുപാതയിലൂടെ പത്തു പന്ത്രണ്ടു മൈലോളം താണ്ടി ചങ്ങനാശേരിയിലോ എത്തുക ഏറെ ദുഷ്കരമായിരുന്നു.
സുരക്ഷാ ഭീതീയുണ്ടായിരുന്നതിനാല് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഈ ദീര്‍ഘയാത്ര അസാധ്യമായിരുന്നുതാനും. ഈ സാഹചര്യത്തിലാണ് കൂത്രപ്പള്ളി പാലാക്കുന്നേല്‍ ഈയ്യോബ് വരാപ്പുഴയിലെത്തി മെത്രാപ്പോലീത്തയെ കണ്ട് നെടുംകുന്നത്ത് ഒരു പള്ളി സ്ഥാപിക്കുന്നതിനും ഞായറാഴ്ച്ച തോറും തിരുക്കര്‍മങ്ങള്‍ നടത്തുന്നതിനും അനുവാദം വാങ്ങുകയും രണ്ടു മാസങ്ങള്‍ക്കുശേഷം സ്വന്തം ചെലവില്‍ ഒരു പള്ളി നിര്‍മിക്കുകയും ചെയ്തതായി പറയപ്പെടുന്നു[അവലംബം ആവശ്യമാണ്]
നെടുംകുന്നത്തെ പേക്കാവു ചേരിക്കല്‍ ഉള്‍പ്പെടെ അനേകം ഏക്കര്‍ സ്ഥലത്തിന്റെ ഉടമകളായിരുന്നു പാലാക്കുന്നേല്‍ കുടുംബക്കാര്. പേക്കാവു ചേരിക്കലെ തൊള്ളായിരം പറ നിലം ഈയോബിന്റെ പൗത്രനായ പാലാക്കുന്നേല്‍ മത്തായി മറിയം കത്തനാര്‍ക്ക് കുടുംബസ്വത്തായി ലഭിച്ചുവെന്ന് അദ്ദേഹത്തിന്റെ നാളാഗമത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
പേരുകേട്ട ഒരു വേട്ടക്കാരനായിരുന്ന ഈയോബ് വേട്ടയില്‍ വിദഗ്ധനായിരുന്ന നെടുംകുന്നം പതാലില്‍ ഇട്ടി നൈനാനുമായി അടുത്ത സൗഹൃദത്തിലായിരുന്നു. ഈയോബിന്റെ സഹോദരി ആണ്ടമ്മയെയാണ് നൈനാന് വിവാഹം ചെയ്തിരുന്നത്. ഈയോബും നൈനാനും ഒന്നിച്ച് പേക്കാവുചേരിക്കലില് കൃഷി നടത്തിയിരുന്നു. അങ്ങനെ നെടുംകുന്നവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കാലത്താണ് ഈയ്യോബ് പള്ളിക്ക് അനുവാദം തേടി വരാപ്പുഴക്ക് പോയത്.
1973 നവംബറില്‍ പ്രകാശനംചെയ്ത നെടുംകുന്നം ഇടവക ബുള്ളറ്റിനില്‍ എം.ഒ ജോസഫ് നെടുംകുന്നം എഴുതിയ ഒരു ലേഖനത്തില്‍ പള്ളിയുടെ ചരിത്രത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത് ഇങ്ങനെയാണ് മാര്‍ യോഹാന്‍ മാംദാനയുടെ നാമത്തിലുള്ള നെടുംകുന്നം പള്ളി ഒരു നേര്‍ച്ചയുടെ ഫലമാണൊണ് പുരാവൃത്തം. നടുക്കടലില്‍ സഞ്ചരിച്ചിരുന്ന ഒരു പോര്‍ട്ടുഗീസ് കപ്പല്‍ കൊടുങ്കാറ്റില്‍പെട്ട് മുങ്ങുമെന്നായപ്പോള്‍, പള്ളിയില്ലാത്ത കിഴക്കന്‍പ്രദേശങ്ങളില്‍ എവിടെയെങ്കിലും യോഹാന്‍ മാംദാനയുടെ നാമത്തില്‍ ഒരു പള്ളി പണിയിച്ചുകൊള്ളാമെന്ന് കപ്പല്ക്കാര് നേര്‍ച്ച നേര്ുന്നുവെന്നും അങ്ങനെ അവര്‍ അപകടത്തില്‍നിന്നുംമുക്തരായെന്നുമാണ് ഐതിഹ്യം. ഇതില്‍ കൃതജ്ഞതാബദ്ധരായ കപ്പല്കാര് പള്ളിവയ്ക്കുതിനുവേണ്ട പണവും യോഹാന്‍മാംദാനയുടെ ഒരു സ്വരൂപവും പുറക്കാട്ടു പള്ളിക്കാരെ ഏല്‍പ്പിച്ചു. കാലങ്ങള്‍ കഴിയവെ അത് ആലപ്പുഴ പള്ളിക്കാര്‍ക്കും ചങ്ങനാശേരി പള്ളിക്കാര്‍ക്കും കൈമാറി.. ഇതിനിടയില്‍ പണം ചോര്ുന്നു പോയെങ്കിലും തിരുസ്വരൂപം ചങ്ങനാശേരിയില്‍ എത്തിച്ചേര്‍ന്നു.
ചങ്ങനാശേരിയില്‍ ചെല്ലുമ്പോഴൊക്കെ തങ്ങളുടെ ക്ളേശങ്ങള്‍ അവര്‍ (നെടുംകുത്തെ കത്തോലിക്കര്‍) പള്ളിയധികാരികളെ ധരിപ്പിച്ചിരുന്നു. അങ്ങനെ ഒരിക്കല്‍ ചങ്ങനാശേരി പള്ളിക്കാര് ഈ നേര്ച്ചപ്പള്ളിയുടെ കാര്യം അവരെ അറിയിക്കുകയും പോര്ട്ടുഗീസുകാരില്നിന്നു കിട്ടിയ തിരുസ്വരൂപം ഏല്‍പ്പിക്കുകയുംചെയ്തു. തിരുസ്വരൂപം നെടുംകുത്തുകൊണ്ടുവന്ന് ഒരു വെട്ടിക്കെട്ട്(താല്‍ക്കാലിക ഷെഡ്)ഉണ്ടാക്കി അതില്‍ സ്ഥാപിച്ചു.
തിരുസ്വരൂപം പ്രതിഷ്ഠിക്കുന്നതിന് പള്ളി ഇല്ലാതിരുന്ന സാഹചര്യത്തിലാണ് വരാപ്പുഴ മെത്രാസനത്തില്‍ പോകുന്നതിനും അനുവാദം വാങ്ങുന്നതിനും ദേവാലയനിര്മ്മിതിക്കും ഈയ്യോബ് മുന്‍കൈ എടുത്തതെന്ന് വിശ്വസിക്കപ്പെടുന്നു. ചാത്തനാട്ട് സ്ഥാനികള്‍ ദാനമായി നല്കിയ സ്ഥലത്താണ് പള്ളി സ്ഥാപിച്ചത്. അങ്ങനെ നെടുംകുത്തുണ്ടായ ആദ്യത്തെ ദേവാലയം ഇപ്പോഴത്തെ വലിയപള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്ത് കാട്ടു തൂണുകളും പനയോലക്കെട്ടുംകൊണ്ട് തീര്‍ത്ത ഒരു നെടുംപുരയായിരുന്നു. ഈ ദേവാലയത്തില്‍ ദിവ്യബലിയര്‍പ്പിക്കാന്‍ വൈദികര്‍ ഇല്ലായിരുന്നു എന്ന് പറയപ്പെടുന്നു. സുരക്ഷിതത്വത്തിനുവേണ്ടി തിരുസ്വരൂപം സൂക്ഷിച്ചിരുന്നത് പള്ളിക്കടുത്തുള്ള പ്രക്കാട്ടുമത്ത് കുടുംബത്തിലെ നിലവറയിലായിരുന്നെന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെട്ടുപോരുന്നു.
ഞായറാഴ്ച്ച ദിവസങ്ങളില്‍ ദിവ്യബലി ഉണ്ടായിരുന്നില്ലെങ്കിലും വിശ്വാസികള്‍ ഒത്തുചേര്‍ന്ന് പ്രസ്തുത വീട്ടില്‍നിന്നും തിരുസ്വരൂപം എടുത്ത് ആഘോഷമായി ദേവാലയത്തില്‍ വണക്കത്തിന് വെക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
നെടുങ്ങോത്തച്ചന്‍
രണ്ടു നൂറ്റാണ്ടു മുന്‍പ് ഒരു ദിവസം പാലാക്കുന്നേല്‍ ഈയ്യോബും പതാലില്‍ ഇട്ടി നൈനാനും ഒന്നിച്ച് പേക്കാവു ചേരിക്കലില്‍ വേലക്കാര്‍ക്കൊപ്പം വിതച്ചുകിള നടത്തിക്കൊണ്ടിരിക്കുന്ന സമയം. ഏകദേശം പത്തു നാഴിക പകലുള്ളപ്പോള്‍ ജടാധാരിയും വസ്ത്ര രഹിതനുമായ ഒരാള്‍ കാട്ടില്‍നിന്നും പണിക്കാരുടെ മുന്നിലേക്ക് ഇറങ്ങിച്ചെന്നു. പെണ്ണാളുകളെല്ലാം അലറിക്കൊണ്ടോടി. അക്കാലത്ത് ഹീനപ്പറയര്‍ എന്നു വിളിക്കപ്പെട്ടിരുന്ന ചട്ടമ്പിമാരായ പറയരും പുലയരും താഴ്ന്നജാതിയിലോ സൗകര്യം കിട്ടിയാല്‍ മേല്‍ജാതികളിലോ പെട്ട സ്ത്രീകളെ തട്ടിക്കൊണ്ടുപോവുക പതിവായിരുന്നു.
ആണുകള്‍ ഹീനപ്പറയനെ അടിച്ചുവീഴ്ത്താന്‍ തൂമ്പയുമായി അടുത്തു. ഈയോബും നൈനാനും സന്ദര്‍ഭത്തിന്റെ ഗൗരവം മനസിലാക്കി മുന്നോട്ടുവന്നു. ജടാധാരി ഭയന്നില്ല, ഓടിയതുമില്ല. തന്റെ വലതു കൈ ഉയര്‍ത്തി കുരിശിന്റെ രൂപത്തില്‍ ആശീര്‍വദിക്കാന്‍ തുടങ്ങി. തങ്ങളുടെ മുന്നില്‍ നില്ക്കുന്ന ആള് ഹീനപ്പറയനല്ല, മറിച്ച് ഒരു ക്രിസ്ത്യാനിയാണെന്ന് സംശയംതോന്നിയ ഈയോബും നൈനാനും ചേര്‍ന്ന് രംഗം ശാന്തമാക്കി. അയാളെ ചോദ്യം ചെയ്തെങ്കിലും വ്യക്തമായ മറുപടിയൊന്നും ലഭിച്ചില്ല. ഈയ്യോബ് തന്റെ രണ്ടാംമുണ്ട് അയാള്‍ക്ക് ഉടുക്കുവാന്‍ കൊടുത്തു. വൈകുന്നേരേം കൂത്രപ്പള്ളിയില്‍ പുതുച്ചിറക്കാവിലുള്ള സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. ജടയും താടിയും കളയിച്ചു. കുളിയും ഭക്ഷണവുമൊക്കെ കഴിഞ്ഞപ്പോള്‍ ആളിന്റെ മട്ടുമാറി. ഒരാഴ്ച്ചക്കുള്ളില്‍ സുബോധം തിരിച്ചുകിട്ടിയപ്പോള്‍ ഇലഞ്ഞി പള്ളി വികാരിയായിരുന്ന ഒരു വൈദികനാണ് താനെന്ന് അദ്ദേഹം വെളിപ്പപ്പെടുത്തി.
തുടര്‍ന്ന് പലദിവസങ്ങളിലും ഈയ്യോബിനൊപ്പമോ തനിച്ചോ അദ്ദേഹം ചങ്ങനാശേരി പള്ളിയിലെത്തി ദിവ്യബലിയില്‍ സംബന്ധിച്ചിരുന്നു. നെടുംകുന്നം ഇടവക ബുള്ളറ്റിനില്‍ രേഖപ്പെടുത്തിയിരിക്കുന്ന പുരാവൃത്തം ഇങ്ങനെയാണ്. ആയിടയ്ക്ക് പ്രാകൃത വേഷനായ ഒരു സന്യാസി ചങ്ങനാശേരി പള്ളി പരിസരത്ത് കാണപ്പെട്ടു. ദിവസവും പള്ളിയില്‍ കുര്‍ബാന കണ്ടിരുന്ന ഇയാള്‍ ഒരു ദിവസം കുര്‍ബാനയുടെ കാഴ്ച്ചവയ്പ്പ് ഭാഗത്ത് കാര്‍മികനായ വൈദികന് ഗ്രന്ഥത്തിന്റെ രണ്ടു താളുകള്‍ ഒന്നിച്ചുമറിച്ച് ചൊല്ലിത്തുടങ്ങി. ഉടനെ സ്യാസി ആ തെറ്റ് ചൂണ്ടിക്കാണിച്ചു തിരുത്തി. സുറിയാനിയില്‍ പരിജ്ഞാനമുള്ള അദ്ദേഹം ആരെന്ന് വെളിപ്പെടുത്തുവാന്‍ സ്ഥലത്തെ വികാരി ദൈവനാമത്തില്‍ ആവശ്യപ്പെട്ടു. ദൈവനാമത്തിലുള്ള ചോദ്യത്തിന് മറുപടി പറയാതിരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. താന്‍ ഇലഞ്ഞിക്കാരന്‍ കളത്തുകുളങ്ങര അബ്രഹാം കത്തനാരാണെന്നും കുറേക്കാലമായി നാടുവിട്ട് സഞ്ചരിക്കുകയാണെന്നും വ്യക്തമാക്കി.ചങ്ങനാശേരി പള്ളി വികാരി ഈ വിവരങ്ങള്‍ വരാപ്പുഴ രൂപതയുടെ അന്നത്തെ അപ്പസ്തോലിക്കയായിരുന്ന റെയ്മോണ്ട് മെത്രാനെ (1802-1816)ധരിപ്പിച്ചു.
ഇലഞ്ഞി പള്ളി വികാരിയായിരുന്ന വൈദികനാണ് പ്രസ്തുത സന്യാസിയെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ ഈയ്യോബും നൈനാനും കൂടി അദ്ദേഹത്തെ കൂട്ടിക്കൊണ്ട് വരാപ്പുഴക്ക് പോയി. രണ്ടു വര്‍ഷം മുന്‍പ് ഇലഞ്ഞിയില്‍നിന്നും അപ്രത്യക്ഷനായ വൈദികനെ കണ്ടെത്തിയന്നറിഞ്ഞ മെത്രാപ്പോലീത്ത അത്യധികം സന്തോഷിച്ചു. കുറേ ദിവസങ്ങള്‍ അരമനയില്‍ താമസിപ്പിച്ച് അച്ചനെ നീരീക്ഷിച്ച ശേഷം പ്രശ്നമൊന്നുമില്ലെന്ന് ബോധ്യമായപ്പോള്‍ ഈയ്യോബ് ആവശ്യപ്പെട്ടതനുസരിച്ച് അന്ന് അനാഥമായി കിടന്നിരുന്ന നെടുംകുന്നം പള്ളിയിലേക്ക് പസ്തേന്തി എഴുതിക്കൊടുക്കുകയുംചെയ്തു. ഇലഞ്ഞി ഇടവകാംമായിരുന്ന കളത്തുകുളങ്ങര ഏബ്രഹാംകത്തനാരെന്ന ഈ വൈദികനാണ് പിന്നീട് നെടുങ്ങോത്തച്ചന്‍ എന്ന പേരില്‍ പ്രസിദ്ധനായത്.
അങ്കമാലി പകലോമറ്റം കുടുംബത്തില്‍നിന്നും മുത്തോലപുരത്ത് കട്രേത്തു പുരയിടത്തില്‍ താമസമാക്കിയ പൂര്‍വ്വികന്റെ സന്താനങ്ങളുടേതായമ മൂന്നു കുടുംബ ശാഖകളാണ് കട്രേത്ത്, കിഴക്കേല്‍, കളത്തൂക്കുളങ്ങര എന്നിവ. കളത്തൂക്കുളങ്ങര മാത്തന്(ഐപ്പ്)-ത്രേസ്യാമ്മ ദമ്പതികളുടെ ആറു പുത്രന്മാരില് ഇളയവനായിരുന്നു അബ്രഹാം. സഹോദരങ്ങള്‍ : പൈലി തുരുത്തിപ്പള്ളി, വര്‍ക്കി നാറാണത്ത്, ഐപ്പ് വട്ടക്കണ്ടം, മാത്തന് കുളത്തൂര്‍, ഉലഹാന്‍ കളത്തുകുളങ്ങര. 1766-ല്‍ ജനിച്ച അബ്രഹാം വരാപ്പുഴ അപ്പസ്തോലിക്കയായിരുന്ന അലോഷ്യസ് നേരി(1784-1802) എ മെത്രാനില്‍നിന്നും 1785-ല്‍ പൌരോഹിത്യം സ്വീകരിച്ചു. സംസ്കൃതം, തമിഴ്, സുറിയാനി, ലത്തീന്‍ എന്നീ ഭാഷകളിലും അദ്ദേഹത്തിന് പ്രാവീണ്യമുണ്ടായിരുന്നു. 1796 മുതല്‍ 1802 വരെ സ്വന്തം ഇടവകയായ ഇലഞ്ഞി പള്ളിയില്‍ വികാരിയായി സേവനമനുഷ്ഠിച്ചു. ഇടവകജനങ്ങള്‍ ഇദ്ദേഹത്തെ ഏറെ ആദരിച്ചിരുന്നു. പരോപകാരതത്പരനെന്നനിലയില് സമീപ പ്രദേശങ്ങളില്‍ സര്വ്വസമ്മതതനായിരുന്ന ഇദ്ദേഹത്തിന് അത്ഭുത സിദ്ധികള്‍ ഉണ്ടായിരുന്നതായി വിശ്വസിക്കപ്പെട്ടിരുന്നു.
അക്കാലത്ത് കുറവിലങ്ങാട് ഇടവകയില്‍പെട്ട കുര്യനാട്ട് ഒരു കുടുംബത്തിലെ സ്ത്രീ പിശാചുബാധയില്പെട്ട് ക്ലേശിച്ചിരുന്നു. വൈദ്യ ചികിത്സകള്‍ ഫലിക്കാതെവപ്പോള് ഇടവക വൈദികരെക്കൊണ്ട് സഭാക്രമമനുസരിച്ചുള്ള വെഞ്ചരിപ്പുകളും വിലക്കുകളും നടത്തിച്ചു. ഇവയൊന്നും ഫലപ്രദമാകാതെവപ്പോള് അത്ഭുതസിദ്ധികള്‍ക്ക് പേരുകേട്ട അബ്രഹാം കത്തനാരെ സ്ത്രീയുടെ ബന്ധുക്കള്‍ സമീപിച്ചു. അവരോട് അലിവുതോന്നിയ കത്തനാര് തന്റെ കുടുംബത്തില്‍പെട്ട മറ്റൊരു വൈദികനൊപ്പം പ്രസ്തുത സ്ത്രീയുടെ വീട്ടിലേക്ക് പോയി. കത്തനാര് വീട്ടില്‍ പ്രവേശിച്ചപ്പോള്‍ തന്നെ എല്ലാ കാര്യങ്ങളും വിളിച്ചുപറഞ്ഞുകൊണ്ട് പിശാച് അവളെ വിട്ടുപോയത്രെ.
സംഭവിച്ച അത്ഭുതത്തെക്കുറിച്ചുള്ള വാര്‍ത്ത നാടാകെ പ്രചരിച്ചു. പിശാചുബാധ ഒഴിപ്പിക്കുന്നതില്‍ പരാജിതരായ കുറവിലങ്ങാട്ടെ വൈദികര്‍ ചതിപ്രയോഗത്തില്‍ അബ്രഹാം കത്തനാരെയും ബന്ധുവായ വൈദികനെയും സ്നേഹപൂര്‍വ്വം വരുത്തി സല്ക്കരിച്ചു. വിഷംചേര്‍ത്ത ആഹാരം കഴിച്ചതുകൊണ്ടാണെന്ന് പറയപ്പെടുന്നു, ഇരുവരും സുബോധം നഷ്ടപ്പെട്ട് പ്രാകൃത വേഷത്തില്‍ ചുറ്റി സഞ്ചരിച്ചു. അങ്കമാലി, മലയാറ്റൂര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ വച്ച് അബ്രഹാം കത്തനാരെ ചിലര്‍ കണ്ടതായി പറയപ്പെടുന്നു. ചില ബന്ധുവീടുകളില്‍ എത്തിയെങ്കിലും മാനസിക വിഭ്രാന്തി ബാധിച്ച അദ്ദേഹത്തെ സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ലത്രെ. അദ്ദേഹത്തിനൊപ്പം പോയ വൈദികനെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല. കായ്കനികള്‍ മാത്രം ഭക്ഷിച്ച് അലഞ്ഞുതിരിഞ്ഞ കാലഘട്ടത്തിന്റെ അവസാന ഭാഗത്താണ് അദ്ദേഹം നെടുംകുന്നം പേക്കാവുചേരിക്കലിലുള്ള വനത്തിലെ ഗുഹയില്‍ താപസിയായി കാണപ്പെട്ടത്.
അരിയാഹാരം ഉപയോഗിക്കാതെ, ഫലമൂലാദികള്‍ മാത്രം കഴിച്ച് തപശ്ചര്യയിലൂടെ ആത്മീയവരം ആര്ജ്ജിച്ചിരുന്ന ഒരു യതിവര്യനായിരുന്നു അദ്ദേഹം. അദ്ദേഹത്തില്‍നിന്നും അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ദൂരദേശങ്ങളില്‍ നിന്നുപോലും ഒട്ടേറെയാളുകള്‍ നെടുംകുന്നത്ത് എത്തിയിരുന്നു. തന്നെ സമീപിക്കുന്ന ഓരോരുത്തര്‍ക്കും കത്തനാര് മൂന്നോ നാലോ തേങ്ങാക്കൊത്ത് പ്രസാദമായി കൊടുത്തിരുന്നു. നാളാഗമത്തില്‍ പേജ് 252ല്‍ ഇങ്ങനെ പറയുന്നു. എലഞ്ഞിക്കാരന്‍ കളത്തുകുളങ്ങര അവറാഹം കത്തനാരു മൂന്നു തേങ്ങാക്കൊത്തു കൊടുക്കും. മൂന്നു ചക്രം നേര്‍ച്ചയും വയ്ക്കും. ഇക്കാരണം കൊണ്ടുതന്നെ തേങ്ങാക്കൊത്തച്ചന്‍ എന്നൊരു പേരും പ്രചാരത്തിലുണ്ടായിരുന്നു.നേര്ച്ചകാഴ്ച്ചകളായി ലഭിച്ചിരുന്ന പണമത്രയും പള്ളിയുടെ നിര്‍മ്മാണത്തിനും പള്ളിയോടു ബന്ധപ്പെട്ട മറ്റാവശ്യങ്ങള്‍ക്കും വിനിയോഗിച്ചിരുന്നത്രെ.
നെടുങ്ങോത്തച്ചനു മുമ്പ് ഇവിടെ ദിവ്യബലി അര്‍പ്പിക്കാന്‍ വൈദികര്‍ ഇല്ലായിരുന്നു എന്ന് തീര്‍ത്തുപറയാന്‍ സാധിക്കില്ല. കമ്മാത്തുരുത്തേല്‍ വലിയ ഗീവര്‍ഗീസ് എന്ന ഒരു വൈദികന് കുറേക്കാലം ഇവിടെ ദിവ്യബലി അര്‍പ്പിച്ചിരുന്നതായും പറയപ്പെടുന്നു.
നെടുങ്ങോത്തച്ചന്റെ സേവനകാലം
1796 മുതല്‍ 1802 വരെ ഇലഞ്ഞി പള്ളിയല്‍ സേവനമനുഷ്ഠിച്ചിരുന്ന ഏബ്രഹാം കത്തനാര് നാടുവിട്ട് രണ്ടു വര്ഷത്തിനുശേഷമാണല്ലോ അദ്ദേഹത്തിന് വീണ്ടും പസ്തേന്തി ലഭിക്കുത്. ഈ പശ്ചാത്തലത്തില്‍ അദ്ദേഹം നെടുംകുന്നത്ത് വത് 1804-ലാണെന്ന് ഉറപ്പിക്കാം. വികാരിയായി നെടുംകുന്നത്തെത്തിയ അബ്രഹാം കത്തനാര്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്ന ആദ്യത്തെ പ്രശ്നം അടയറവുള്ള ഒരു ദേവാലയവും താമസിക്കുന്നതിനുള്ള മുറിയും ലഭ്യമാക്കുക എന്നതായിരിക്കണമല്ലോ. 1973-ലെ പാരിഷ് ബുള്ളറ്റിനില്‍ രേഖപ്പെടുത്തിയിരിക്കുതനുസരിച്ച് ഇപ്പോഴത്തെ കൊച്ചുപള്ളിയുടെ തൊട്ടു പടിഞ്ഞാറു ഭാഗത്തുണ്ടായിരുന്ന പുളിമരത്തിനു സമീപം ഒരു ചെറിയപള്ളിയും മുറിയും പണിതീര്‍ത്തു. ഇതാണ് ഇവിടുത്തെ രണ്ടാമത്തെ പള്ളി. (നൂറ്റാണ്ടുകളുടെ പഴക്കമുണ്ടായിരുന്ന പ്രസ്തുത പുളിമരം വെട്ടിമാറ്റി ആ സ്ഥാനത്തുതന്നെ നട്ടുപിടിപ്പിച്ചതാണ് ഇപ്പോഴത്തെ പുളിമരം.
മെത്രാസനത്തില്‍നിന്നുള്ള അനുമതികൂടാതെ നിര്‍മിച്ച ഈ പള്ളിയും മുറിയും പൊളിച്ചുമാറ്റുവാന്‍ കല്പനയുണ്ടായി. ഇതേത്തുടര്‍ന്ന് അധികാരികളുടെ അനുവാദത്തോടെ മറ്റൊരു പള്ളി നിര്‍മ്മിക്കുകയും സ്ഥിരമായി ഒരു വൈദികനെ ലഭിക്കുകയും ചെയ്ത കാലഘട്ടത്തില്‍ നെടുംകുന്നം ഒരു ഇടവകയായി അംഗീകരിക്കപ്പെട്ടു എന്ന് വിശ്വസിക്കാം. അങ്ങനെ 1805-ല്‍ ഇടവകയായെന്ന് പാരിഷ് ബുള്ളറ്റിനില്‍(1973) പറയുന്നു. നെടുംകുത്തെ മൂന്നാമത്തെ പള്ളിയായിരുന്നു ഇത്. ഈ പള്ളിയുടെ സ്ഥാനത്തെപ്പറ്റി നാളാഗമത്തില്‍ വ്യക്തമായ പരാമര്‍ശമുണ്ട് (പുറം252) നെടുംകുത്തു പള്ളിയുടെ കുരിശിനു വടക്കുപുറത്തുള്ള ചെറിയ മലയില്‍ ഒരു ചെറിയ പള്ളിയും ഒരു മുറിയും പണിയിച്ച് പാര്‍ത്തിരുന്നു. ഇനിക്കു പതിനാറു വയസു ശെമ്മാശു പട്ടവും ഉള്ളപ്പോള്‍ അദ്ദേഹം മരിച്ചു. നെടുംകുന്നത്ത് പള്ളിയില്‍ അടക്കി. അദ്ദേഹത്തിന്റെ പള്ളിയും മുറിയും അവിടെയും കിടന്ന് ജീര്‍ണം ഭവിച്ചു.
നെടുങ്ങോത്തച്ചന്റെ സംഭവ ബഹുലമായ ജീവിതത്തിന് 1847- മെയ് 31-നാണ് തിരശീല വീണത്. മേച്ചേരിക്കുന്നേല്‍ മാണിക്കത്തനാര്‍ വികാരിയായിരിക്കെ 1923-ല്‍ ഈ പള്ളിയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യിച്ച സമയത്ത് കളത്തുക്കുന്നേല്‍ അബ്രഹാം കത്തനാര് എന്ന് എഴുതിയ ശിലാഫലകം കണ്ടുകിട്ടിയതായി അന്ന് നെടുംകുന്നം പള്ളിയുടെ കണക്കനായിരുന്ന കെ.ജെ സ്റ്റീഫന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (കളത്തുകുളങ്ങര അബ്രഹാം കത്തനാര് എതിനു പകരം 'കളത്തുകുന്നേല്‍' എന്ന് സൂചിപ്പിച്ചിരിക്കുന്നത് പിശകു പറ്റിയതാവാം.). അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ അവിടെനിന്ന് എടുക്കുകയും അതേ വര്‍ഷം കൊച്ചുപള്ളിയുടെ തറ കോണ്‍ക്രീറ്റ് ചെയ്തപ്പോള്‍ അവിടെ അടക്കംചെയ്യുകയുംചെയ്തു.
1973 ഏപ്രില്‍ ഓം തീയതി 125-ആം ചരമ വാര്‍ഷികാചരണത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ വൈദികരും മറ്റും നെടുംകുന്നത്തേക്ക് ഒര തീര്‍ത്ഥയാത്ര നടത്തി. ചങ്ങനാശേരി, പാല രൂപതാദ്ധ്യക്ഷന്മാരുടെ അനുമതിയോടെ അച്ചന്റെ ഭൌതികാവശിഷ്ടങ്ങള്‍ ഇലഞ്ഞിയില്‍ കൊണ്ടുചെന്ന് വിശുദ്ധ പത്രോസ്, പൌലോസ് ശ്ളീഹന്മാരുടെ പള്ളിയില്‍ അടക്കം ചെയ്തു. ബഹു. അബ്രാഹം അച്ചന്റെ കബറിടം ശ്രീ. ജോണ്‍ നാറാണത്തിന്റെ ശ്രമഫലമായി വീണ്ടും ഘനനംചെയ്യുകയും അപ്പോള്‍ കിട്ടിയ ഭൗതിക അവശിഷ്ടങ്ങളുടെ ഒരു ഭാഗം 1975 മെയ് 31-ന് ഇലഞ്ഞിപ്പള്ളിയില്‍ കൊണ്ടുവന്ന് സ്മാരകശിലയ്ക്കുള്ളില്‍ ആദരപൂര്‍വ്വം നിക്ഷേപിക്കുകയുംചെയ്തു. ഭൗതികാവശിഷ്ടങ്ങളുടെ ഒരു ഭാഗം നെടുംകുന്നം പള്ളിക്കാരുടെ നിര്‍ബന്ധപ്രകാരം നെടുംകുന്നം ചെറിയ പള്ളിയുടെ ഭിത്തിക്കുള്ളില്‍ സ്ഥാപിക്കുകയും ഒരു സ്മാരശില അവിടെ നിര്മിക്കുകയുംചെയ്തിട്ടുണ്ട്(കളത്തുകുളങ്ങര കടുംബം ചരിത്ര സംഗ്രഹം, 1999. പേജ് 11-12).
നാലാമത്തെയും അഞ്ചാമത്തെയും പള്ളികള്‍
അബ്രഹാം കത്തനാരുടെ പള്ളി തകര്‍ന്നടിഞ്ഞപ്പോള്‍ താത്കാലികമായി പണിതീര്‍ത്തതാണ് നാലാമത്തെ പള്ളി. (ഇപ്പോള്‍ കൊച്ചുപള്ളി സ്ഥിതിചെയ്യുതിന്റെ കിഴക്കുഭാഗത്ത്). നാലാമതു നിര്‍മ്മിച്ച പള്ളി താത് കാലികമായിരുതുകൊണ്ടാണ് ഏഴെട്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ അഞ്ചാമ ത്തെ പള്ളിയെന്നു പറയാവുന്ന ഇപ്പോഴ ത്തെ കൊച്ചുപള്ളി നിര്‍മിച്ചതെന്ന് അനുമാനിക്കപ്പെടുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ നിര്‍മ്മിച്ച പല ദേവാലയങ്ങളെയുംപോലെ ഇറ്റാലിയന്‍ ചിത്ര, ശില്‍പ്പ ചാരുതയെ അനുസ്മരിപ്പിക്കുവിധത്തില്‍ അലംകൃതമായ ത്രോണോസ് കൊച്ചുപള്ളിയുടെ ശ്രദ്ധേയമായ സവിശേഷതയാണ്. നെടുങ്ങോത്തച്ചന്റെ ഭൗതികാവശിഷ്ടങ്ങള്‍ അടക്കംചെയ്തിട്ടുള്ള ഈ ദേവാലയത്തില്‍ പ്രധാന തിരുന്നാള്‍ ദിവസമായ വൃശ്ചികം 13ന് അദ്ദേഹത്തിന്റെ സ്മരണക്കായി പ്രത്യേക ദിവ്യബലി നടത്തിവരുന്നു. വര്‍ഷങ്ങളായി ഓശാന ഞായറാഴ്ച്ചത്തെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നതും ഇവിടെയാണ്.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ ഏറെ പരിമിതികള്‍ക്കിടയിലും കൊച്ചുപള്ളിയില്‍ വിശ്വാസികള്‍ക്ക് ഒത്തുചേര്‍ന്ന് ബലിയര്‍പ്പിക്കുവാന്‍ ഇടമുണ്ടായിരുന്നു. അരനൂറ്റാണ്ടു കഴിഞ്ഞപ്പോള്‍ സ്ഥിതിയാകെ മാറി. കുടുംബങ്ങളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു. കുടിയേറ്റങ്ങള്‍ തുടുര്‍ന്നുകൊണ്ടിരുന്നു. വിശ്വാസികളുടെ കൂട്ടായ്മക്കും പ്രാര്‍ത്ഥനയ്ക്കും കൊച്ചുപള്ളി തീര്‍ത്തും അപര്യാപ്തമായി. ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ വലിയ പള്ളി നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചത്.1936-ല്‍ പുളിക്കപ്പറമ്പില്‍ വല്യച്ചന്റെ കാലത്താണ് ഇപ്പോഴത്തെ വലിയ പള്ളിയുടെ നിര്‍മ്മാണം ആരംഭിച്ചത്. 1940-ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി അതേ വര്‍ഷം നവംബര്‍ 28-ന് (വൃശ്ചികം 13) ആര്‍ച്ച് ബിഷപ് മാര്‍ ജെയിംസ് കാളാശേരി ആശീര്‍വാദകര്‍മ്മം നിര്‍വ്വഹിച്ചു.
സമീപകാലത്ത് നിര്‍മ്മിച്ചിട്ടുള്ള ദേവലയങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പള്ളിയുടെ വാസ്തുവിദ്യ സവിശേഷമാണ്. നെടുംകുന്നം പള്ളിയുടെ മുന്നിലെ നടകളുടെ ഇരുവശത്തുമായി സ്ഥാപിച്ചിരിക്കുന്ന ക്രിസ്തുവിന്റെ പീഡാനുഭവ ശില്പ്പസമുച്ചയങ്ങള് ശ്രദ്ധേയമാണ്. ഇടവകാംഗമായ പരേതനായ ഫാ. ജോസഫ് പുതിയാപറമ്പിലാണ് ഇത് നിര്‍മിച്ച് നല്‍കിയത്.
പതുക്രൈസ്തവരുടെ കപ്പേള
പാലാക്കുന്നേല്‍ മത്തായി മറിയം കത്തനാര് വികാരിയായിരിക്കെ വരാപ്പുഴ അപ്പസ്തോലിക്കയായിരുന്ന മാര്‍ ബര്‍ണര്‍ദീനോസ് മെത്രാന് 1858 കന്നി 11-ന് അദ്ദേഹത്തിനയച്ച കല്പനയുടെ ഒരു പ്രസക്തഭാഗം ഇങ്ങനെയാണ്. നെടുങ്ങോത്തുള്ള പുതു ക്രൈസ്തവരുടെ കപ്പേളയില്‍ വയ്പ്പാന്‍ ഈ ആള്‍വശം ദൈവമാതാവിന്റെ ഒരു രൂപം നാം കൊടുത്തയക്കുന്നു. ഈ രൂപം ആ കപ്പേളയില്‍ വയ്ക്കുതല്ലാതെ പള്ളിയിലും മറ്റാര്‍ക്കും കൊടുക്കു കയും വഹിയാ... പുതുക്രൈസ്തവര്ക്ക് കെട്ടിയിരിക്കുന്ന പന്തലും റോമ്മായില്‍ വലിയ പള്ളി എന്ന പോലെ തമ്പുരാന്റെ വീടാകുന്നു. അതിലും തമ്പുരാനെ വണങ്ങുവാനും സ്തുതിപ്പാനും തന്റെ ഇഷ്ടപ്രസാദം ജനങ്ങള്‍ അപേക്ഷിച്ച് കൈക്കൊള്‍വാനും ഉള്ള സ്ഥലമാകുന്നു. തമ്മില്‍ യാതൊരു വ്യത്യാസവുമില്ലാതെ മറ്റു പള്ളികള്‍പോലെ അതും തന്പുരാന്റെ വീടാകുന്നു...
അതുകൊുതെ പുതുക്രൈസ്തവരുടെ കപ്പേളയും പള്ളികളുടെ പട്ടികയില്‍ ഉള്പ്പെടുത്തേണ്ടിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ നെടുംകുത്ത് നിര്‍മിച്ച പള്ളികളുടെ എണ്ണം ഏഴാണ്.
തിരുനാളും പുഴുക്കുനേര്‍ച്ചയും
ചരിത്ര പ്രധാനമായ ഏതു സംഭവത്തിന്റെ സ്മരണ നിലനിര്‍ത്താനാണ് എല്ലാ വര്‍ഷവും വൃശ്ചികം 13-ന് നെടുംകുന്നം ഇടവകയിലെ പ്രധാന തിരുനാള്‍ ആചരിക്കുന്നത് എന്നതിന് വ്യക്തമായ തെളിവുകള്‍ ലഭ്യമല്ലെന്ന് പറയപ്പെടുന്നു. മൂന്നോ നാലോ അനുമാനങ്ങള്‍ പരിഗണനാര്‍ഹമാണ്. വിശുദ്ധന്റെ തിരുസ്വരൂപം നെടുംകുത്ത് കൊണ്ടുവന്ന തീയതി, അല്ലെങ്കില്‍ ഇവിടെ ദേവാലയം നിര്‍മ്മിക്കുന്നതിന് വരാപ്പുഴ മെത്രാനില്‍നിന്നും അനു വാദം ലഭിച്ചതോ പ്രസ്തുത അനുവാദത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യത്തെ ഓലക്കെട്ട് പള്ളിയുടെ നിര്‍മ്മാണം ആരംഭിച്ചതോ ആയ ദിവസം. അതുമല്ലെ ങ്കില്‍ ഏബ്രഹാം കത്തനാര് പണികഴിപ്പിച്ച ദേവാലയത്തിന്റെ തറക്കല്ലിട്ടതോ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൂദാശ ചെയ്ത് ആദ്യമായി ദിവ്യബലി അര്‍പ്പിച്ചതോ ആയ ദിവസം.
നെടുങ്ങോത്തച്ചന്റെ നേതൃത്വത്തില്‍ വിശ്വാസികള്‍ക്ക് നല്‍കിയിരുന്ന നേര്‍ച്ചപ്പുഴുക്കാണ് പില്ക്കാലത്ത് നെടുംകുന്നം പള്ളിയിലെ പ്രധാന തിരുന്നാള്‍ ദിവസം നല്കുന്ന പുഴുക്കുനേര്‍ച്ചയായി മാറിയത്. ആദ്യവര്‍ഷങ്ങളില്‍ പുഴുക്കിനൊപ്പം ചോറും നല്കിരുന്നു. വൃശ്ചികം പന്ത്രാണ്ടാം തീയതി ഉച്ചമുതല്‍ ഇടവകയിലെ എല്ലാ കുടുംബങ്ങളില്‍നിന്നും കാര്‍ഷികവിഭവങ്ങള്‍ ദേവാലയത്തിലെത്തിക്കും. അന്നു വൈകുന്നേരേത്തെ തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം പുഴുക്കുനേര്‍ച്ചയ്ക്കുള്ള വിഭവങ്ങള്‍ ഒരുക്കുന്നതിനായി ഇടവകാംഗങ്ങള്‍ ഒത്തുചേരും. പുലര്‍ച്ചയോടെ എല്ലാ ഭക്തജനങ്ങള്‍ക്കും വേണ്ട പുഴുക്കുനേര്‍ച്ച തയ്യാറാകും. റബര്‍ കൃഷി വ്യാപകമായതോടെ കപ്പ, ചേന തുടങ്ങിയ ഭക്ഷ്യ വിഭവങ്ങളുടെ ഉത്പാദനം ഗണ്യമായി കുറഞ്ഞു. നേര്‍ച്ചസദ്യയ്ക്കുള്ള ഭക്ഷ്യവിഭവങ്ങള്‍ വിലയ്ക്കുവാങ്ങേണ്ടിവന്നിരിക്കുന്നു. അതിന് ആവശ്യമായ തുക ഇടവകക്കാര് പള്ളിയില്‍ ഏല്‍പ്പിക്കുകയും എല്ലാവരും ഒത്തു ചേര്‍ന്ന് നേര്‍ച്ച തയാറാക്കുകയും ചെയ്യുന്നു. കേരളത്തിനകത്തും പുറത്തുനിുമായി പതിനായിരക്കണക്കിനാളുകളാണ് തിരുന്നാള്‍ കര്‍മങ്ങളിലും പുഴുക്കു നേര്ച്ചയിലും പങ്കാളികളാകുന്നത്.
അവലംബം
1. നെടുംകുന്നം ഗ്രാമപഞ്ചായത്ത് വികസന രേഖ 1996.
2. പാലാക്കുന്നേല്‍ വല്യച്ചന്റെ നാളാഗമം1831-19000(1971) -പി.ജെ സെബാസ്റ്റ്യന്‍.
3.പാലാക്കുന്നേല്‍ കുടുംബവും കേരള ക്രൈസ്തവരും(1983) -എന്‍. എക്സ് ജോണ്‍.
4.പരാതികളില്ലാത്ത ജീവിതം(1978) - ഫാ. ജോസഫ് പുതിയാപറമ്പില്‍.
5.നെടുംകുന്നം പാരിഷ് ബുള്ളറ്റിന്(1973) - എം. ഒ ജോസഫ്.
6. സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച് നെടുംകുന്നം രാണ്ടാം ശതാബ്ദി സ്മരണിക (1993).
7.കളത്തുകുളങ്ങര കുടുംബചരിത്രം(സംക്ഷിപ്തം: 1999)ഡോ. ജോസഫ് നെല്ലിക്കുന്നേല്‍.
8.പരാതികളില്ലാത്ത ജീവിതം(1978)ഫാ. ജോസഫ് പുതിയാപറമ്പില്‍.
9. പകലോമറ്റം പതാലില്‍ കുടുംബ ചരിത്രം-ജോസഫ് പതാലില്‍(2005).
10.എനിക്കുമുണ്ട് ഒരു കഥപറയാന്‍(2000)- ഫാ. ജേക്കബ് കാട്ടൂര്‍.