"രോഗീലേപനകൂദാശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 38 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q193770 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 15: വരി 15:


മരണത്തിലേക്കു നീങ്ങുന്നെന്ന് ഏതാണ്ട് ഉറപ്പുള്ള ഒരാൾക്കോ അല്ലെങ്കിൽ മരണശേഷം ഉടനെയോ നൽകുന്ന ആശീർ‌വാദപ്രാർത്ഥനയായ അടച്ചുപ്രൂശ്മയെയും നാട്ടുഭാഷയിൽ അന്ത്യകൂദാശ എന്നു വിളിക്കാറുണ്ട്. കത്തോലിക്കാ നിലപാടനുസരിച്ച്, കത്തോലിക്കാ വിശ്വാസത്തിൽ മരിച്ച് 20 മിനിറ്റുകൾക്കുള്ളിൽ ഇത് നൽകാം. കത്തോലിക്കാ സഭയിൽ പൊതുവേ നൽകപ്പെടുന്ന 7 കൂദാശകളിൽ ഒന്നായ [[രോഗീലേപനം]] പലപ്പോഴും 'അടച്ചുപ്രുശ്മ'യായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ രോഗീലേപനത്തിൽനിന്ന് വ്യത്യസ്തമായ 'അടച്ചുപ്രൂശ്മ', [[കത്തോലിക്കാ സഭ#കൂദാശകൾ|7 കൂദാശകളിൽ]] പെടുന്നതല്ല.
മരണത്തിലേക്കു നീങ്ങുന്നെന്ന് ഏതാണ്ട് ഉറപ്പുള്ള ഒരാൾക്കോ അല്ലെങ്കിൽ മരണശേഷം ഉടനെയോ നൽകുന്ന ആശീർ‌വാദപ്രാർത്ഥനയായ അടച്ചുപ്രൂശ്മയെയും നാട്ടുഭാഷയിൽ അന്ത്യകൂദാശ എന്നു വിളിക്കാറുണ്ട്. കത്തോലിക്കാ നിലപാടനുസരിച്ച്, കത്തോലിക്കാ വിശ്വാസത്തിൽ മരിച്ച് 20 മിനിറ്റുകൾക്കുള്ളിൽ ഇത് നൽകാം. കത്തോലിക്കാ സഭയിൽ പൊതുവേ നൽകപ്പെടുന്ന 7 കൂദാശകളിൽ ഒന്നായ [[രോഗീലേപനം]] പലപ്പോഴും 'അടച്ചുപ്രുശ്മ'യായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ രോഗീലേപനത്തിൽനിന്ന് വ്യത്യസ്തമായ 'അടച്ചുപ്രൂശ്മ', [[കത്തോലിക്കാ സഭ#കൂദാശകൾ|7 കൂദാശകളിൽ]] പെടുന്നതല്ല.

==കൂടുതൽ വായനയ്ക്ക്==
* [[കൂദാശകൾ]]


{{സർവ്വവിജ്ഞാനകോശം|അന്ത്യകൂദാശ}}
{{സർവ്വവിജ്ഞാനകോശം|അന്ത്യകൂദാശ}}

09:44, 25 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആസന്നമരണനായ ഒരു വിശ്വാസിക്ക് ക്രൈസ്തവ പുരോഹിതൻ നല്കുന്ന അവസാനശുശ്രൂഷ ആണ് അന്ത്യകൂദാശ. കത്തോലിക്കാ സഭയുടെ ഏഴു കൂദാശകളുടെ പട്ടികയിൽ അഞ്ചാമത്തേതാണിത്. രോഗീലേപനം (Annointing of the Sick) എന്ന പേരാണ് ഇതിന് ഏറ്റവും അനുയോജ്യമെന്ന് രണ്ടാം വത്തിക്കാൻ സൂനഹദോസിൽ പരാമർശമുണ്ടായി.

മരണാസന്നനായ രോഗിക്ക്‌ സൗഖ്യമരുളുവാനും പാപമോചനം നൽകുവാനും വേണ്ടി നൽകുന്ന കൂദാശയാണിത്. ഇതിനായി വൈദികൻ വിശുദ്ധതൈലം പൂശി പ്രത്യേക പ്രാർഥന നടത്തുകയും ചെയ്യുന്നു. വൈദികർക്കോ മെത്രാന്മാർക്കോ മാത്രമേ ഈ കൂദാശ നൽകുവാനുള്ള അധികാരമുള്ളു. കൂദാശ നിർവഹിക്കുവാൻ കാർമികനും സമൂഹവും ശുശ്രൂഷിയും ആവശ്യമാണ്.

ഒൻപതാം ശതകത്തിലുണ്ടായ 'കരോളിനിയൻ' നവോത്ഥാനത്തിന് (Carolingian Renaissance) ശേഷം സ്വർഗത്തിലേക്കുള്ള യാത്രയ്ക്കുതകുന്ന 'പാഥേയം' ആയ പാപമോചനം, തൈലാഭിഷേകം, കുർബാനാനുഭവം എന്നിവ ലഭിക്കാതെ ആരും മരണകവാടത്തിലേക്കു പ്രവേശിക്കാൻ ഇടയാകരുതെന്ന് സഭാധികാരികൾ അനുശാസിച്ചു. തൻമൂലം അന്ത്യകൂദാശ ഏറ്റവും ഒടുവിൽ ചെയ്യേണ്ട സഭാശുശ്രൂഷയായി പരിണമിച്ചു. ആരാധനയെപ്പറ്റിയുള്ള 1963-ലെ നിയമാവലിയിൽ ഇപ്രകാരം പറയുന്നു:-- വാർധക്യമോ, രോഗമോ മൂലം മരണം ആസന്നം എന്നു കരുതുമ്പോൾ ആണ് അന്ത്യകൂദാശ സ്വീകരിക്കാനുള്ള അനുയോജ്യമായ സമയം.

തൈലലേപനമാണ് ഈ ശുശ്രൂഷയിലെ മുഖ്യഘടകം. തൈലലേപന ശുശ്രൂഷയുടെയും തദവസരത്തിൽ നടത്തുന്ന പ്രാർഥനയുടെയും പ്രധാനോദ്ദേശ്യം ആസന്നമരണന്റെ പാപമോചനവും രോഗശാന്തിയും ആകുന്നു എന്ന അഭിപ്രായത്തിൽ പൌരസ്ത്യ-പാശ്ചാത്യ ക്രൈസ്തവസഭകൾ യോജിക്കുന്നു. രോഗികൾക്കായുള്ള ഈ വിശുദ്ധകർമം ബൈബിൾ-പുതിയ നിയമത്തിന് അനുസൃതമാണ്. മർക്കോസിന്റെ സുവിശേഷത്തിൽ വളരെയധികം രോഗികളെ അപ്പോസ്തലന്മാർ തൈലലേപനം നല്കി സുഖപ്പെടുത്തി (മർക്കോ. 6:13) എന്നു കാണുന്നു. അപ്പോസ്തലനായിരുന്ന യാക്കോബ് "നിങ്ങളിൽ രോഗിയായ ഒരുവനുണ്ടെങ്കിൽ അവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ അവനുവേണ്ടി പ്രാർഥിക്കുകയും അവന്റെമേൽ കർത്താവിന്റെ നാമത്തിൽ തൈലാഭിഷേകം നടത്തുകയും ചെയ്യട്ടെ. (യാക്കോബ് 5:14) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ കൂദാശയിൽ പ്രത്യേകമായി പുരോഹിതൻ ആശീർവദിച്ച ഒലിവെണ്ണ രോഗിയുടെ പഞ്ചേന്ദ്രിയങ്ങളിൽ ഓരോന്നിലും പ്രത്യേകം പ്രത്യേകം പൂശുന്നു. 'ഈ പരിശുദ്ധ ശുശ്രൂഷയാലും ദൈവത്തിന്റെ ഏറ്റവും വലിയ സ്നേഹാർദ്രതയാലും നിന്റെ പാപങ്ങളിൽ നിന്നും മോചനം ലഭിക്കട്ടെ' എന്ന പ്രാർഥന ഓരോ പ്രാവശ്യവും ആവർത്തിക്കുന്നു. രോഗിക്ക് രോഗശമനത്തിനും ആത്മധൈര്യത്തിനും ഉതകുന്ന ദൈവികനൽവരം (കൃപ) ലഭിക്കുക എന്നതാണ് ഇതിന്റെ മുഖ്യോദ്ദേശ്യം. തൈലലേപനം കൂടാതെയുള്ള അന്ത്യകൂദാശകൾ ചില സഭകൾ നടത്താറുണ്ട്. ആധിക്ക് എതിരെ പ്രത്യാശയും ദുരിതാനുഭവങ്ങൾക്കെതിരെ സഹനശക്തിയും പരീക്ഷണങ്ങൾക്ക് എതിരെ ആത്മധൈര്യവും ദൈവകൃപമൂലം ഈ ശുശ്രൂഷയിലൂടെ ലഭിക്കുമെന്നു കരുതപ്പെടുന്നു. ശരീരസൌഖ്യവും പാപം, ശിക്ഷ എന്നിവയിൽനിന്നുള്ള മോചനവും ലഭിക്കുന്നതിന് വിശ്വാസവും പശ്ചാത്താപവും ആവശ്യമാകുന്നു. ഇവയെ പ്രചോദിപ്പിക്കുന്ന അന്ത്യകൂദാശാശുശ്രൂഷയിൽ കൃപാവരങ്ങളെപ്പറ്റിയും പ്രതിപാദിച്ചിരിക്കുന്നു.

ആംഗ്ലോ-കത്തോലിക്കരൊഴികെ, മറ്റു ആംഗ്ളിക്കൻ സഭകൾ അന്ത്യകൂദാശയിൽ തൈലലേപന ശുശ്രൂഷ നടത്താറില്ല. ഈ ഭാഗം അവരുടെ പ്രാർഥനാക്രമത്തിൽ നിന്ന് നീക്കം ചെയ്തു. അമേരിക്കൻ ഐക്യനാടുകളിലെ എപ്പിസ്കോപ്പൽ സഭകൾ ഇതിനെ സ്വീകരിച്ചുകാണുന്നു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിൽ ഈ ശുശ്രൂഷ ഇന്നും നടത്തിവരുന്നു.

അടച്ചുപ്രൂശ്മ

മരണത്തിലേക്കു നീങ്ങുന്നെന്ന് ഏതാണ്ട് ഉറപ്പുള്ള ഒരാൾക്കോ അല്ലെങ്കിൽ മരണശേഷം ഉടനെയോ നൽകുന്ന ആശീർ‌വാദപ്രാർത്ഥനയായ അടച്ചുപ്രൂശ്മയെയും നാട്ടുഭാഷയിൽ അന്ത്യകൂദാശ എന്നു വിളിക്കാറുണ്ട്. കത്തോലിക്കാ നിലപാടനുസരിച്ച്, കത്തോലിക്കാ വിശ്വാസത്തിൽ മരിച്ച് 20 മിനിറ്റുകൾക്കുള്ളിൽ ഇത് നൽകാം. കത്തോലിക്കാ സഭയിൽ പൊതുവേ നൽകപ്പെടുന്ന 7 കൂദാശകളിൽ ഒന്നായ രോഗീലേപനം പലപ്പോഴും 'അടച്ചുപ്രുശ്മ'യായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ രോഗീലേപനത്തിൽനിന്ന് വ്യത്യസ്തമായ 'അടച്ചുപ്രൂശ്മ', 7 കൂദാശകളിൽ പെടുന്നതല്ല.

കൂടുതൽ വായനയ്ക്ക്

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്ത്യകൂദാശ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=രോഗീലേപനകൂദാശ&oldid=1972624" എന്ന താളിൽനിന്ന് ശേഖരിച്ചത്