മിന്നൽക്കൊടിയിറങ്ങി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദമയന്തിയും സന്ദേശവാഹക അരയന്നവും
ചിത്രകാരൻ:രാജാ രവിവർമ്മ

ഉണ്ണായിവാരിയരുടെ നളചരിതം ആട്ടക്കഥ ഒന്നാം ദിവസത്തിലെ ഒരു പദമാണ് മിന്നൽക്കൊടിയിറങ്ങി.

ആട്ടക്കഥ: നളചരിതം ഒന്നാം ദിവസം
രാഗം: ദ്വിജാവന്തി
താളം: ചെമ്പട

കഥാപാത്രങ്ങൾ: തോഴി(മാർ),ദമയന്തി, ഹംസം

ചരണം[തിരുത്തുക]

മിന്നൽക്കൊടിയിറങ്ങി മന്നിലേ വരികയോ? വിധു-
മണ്ഡലമിറങ്ങി ക്ഷിതിയിലേ പോരികയോ?
സ്വർണ്ണവർണ്ണമാമന്നം പറന്നിങ്ങുവരികയോ?
കണ്ണുകൾക്കിതു നല്ല പീയൂഷഝരികയോ?

അർത്ഥം[തിരുത്തുക]

(ആകാശത്തു നോക്കി) മിന്നൽക്കൊടി മന്നിലേക്കിറങ്ങി വരികയാണോ? ചന്ദ്രമണ്ഡലം ഭൂമിയിലേക്കു പോരികയാണോ? സ്വർണനിറമുള്ള ഒരു അരയന്നം പറന്നു വന്നതാണോ? കണ്ണുകൾക്ക്‌ ഈ കാഴ്ച അമൃതപ്രവാഹമാകുന്നുവോ?

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിന്നൽക്കൊടിയിറങ്ങി&oldid=3109929" എന്ന താളിൽനിന്ന് ശേഖരിച്ചത്