"നിലത്തിൽ പോര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Fotokannan (സംവാദം | സംഭാവനകൾ) 'ശാർക്കര കാളിയൂട്ടിന്റെ അനുഷ്ഠാന ചടങ്ങുകളുട...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(വ്യത്യാസം ഇല്ല)
|
21:19, 28 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം
ശാർക്കര കാളിയൂട്ടിന്റെ അനുഷ്ഠാന ചടങ്ങുകളുടെ അവസാന രംഗമാണ് നിലത്തിൽ പോര്.
ചടങ്ങുകൾ
തിന്മയുടെ അവതാരമായ ദാരികനെ നിഗ്രഹിച്ച് നന്മയുടെ പ്രതിരൂപമായ ദേവി മടങ്ങും. കരകളെ വിറപ്പിച്ച ദാരികനെ കരക്കാരുടെ രക്ഷകയായ ദേവി വധിച്ച് വിജയം ആഘോഷിക്കും. ശാർക്കര ദേവീക്ഷേത്രത്തിൽ ഒൻപത് ദിവസം നീണ്ടുനിന്ന ചടങ്ങുകൾക്ക് സമാപനം കുറിച്ചാണ് കാളിയൂട്ട് നടക്കുന്നത്. ക്ഷേത്രക്കുളത്തിന് കിഴക്കുള്ള പറമ്പിൽ ആണ് ദേവി-ദാരിക പോരാട്ടത്തിന് പടക്കളം സജ്ജമാക്കുന്നത്. ഇവിടേക്ക് ദാരികനെ വധിക്കാനുറച്ച് ദേവിയെത്തുന്നതോടെയാണ് നിലത്തിൽ പോരിന് തുടക്കമാകുന്നത്. കാളിയൂട്ടിന് വേദിയുണരുന്നതോടെ പോർവിളികളുമായി ക്ഷേത്രത്തിനുള്ളിൽ നിന്ന് മുടിയേറ്റി ഇളമതിൽ കടന്ന് ദേവി അലറിത്തുള്ളിയെത്തും. സംഹാരരുദ്രയായെത്തിയ ദേവിയ ഈ സമയം ഭക്തർ വെറ്റിലയെറിഞ്ഞ് എതിരേൽക്കും.
തോൾവളയും കാൽച്ചിലമ്പും വീരപ്പല്ലും ധരിച്ച് ഉഗ്രരൂപിണിയായി ദേവി. കിരീടവും കൈയിൽ നീണ്ട വടിയുമേന്തി പരിഹാസഭാവത്തിൽ ദാരികനും. പിന്നെ ഇരുവരും പടക്കളത്തിൽ പ്രവേശിക്കും. കരകളെ വിറപ്പിച്ച ദാരികനെ കാണുമ്പോൾ കാളി രുദ്രയാകും. പോർക്കളത്തിനിരുവശത്തുമായി കെട്ടിയുയർത്തിയ പറമ്പുകളിൽ നിന്ന് കാളിയും ദാരികനും പോർവിളിക്കും. പടക്കളത്തിലെ പോരിനും പാച്ചിലുകൾക്കുമൊടുവിൽ പ്രതീകാത്മകമായി കുലവാഴ വെട്ടി ദേവി ദാരികനെ നിഗ്രഹിക്കും. ഇതോടെ ഭക്തർ ദേവീസ്തുതി മുഴക്കി, അവസാന ചടങ്ങുകളായ മുടിത്താളം തുള്ളലും ദേവിയെ തിരിച്ചാവാഹിക്കലും നടക്കും.[1]