മെത്രാൻ കായൽ വിവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം, എറണാകുളം ജില്ലകളിലായി 467 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന മെത്രാൻ കായൽ എന്ന കായൽ നിലം നികത്തി വിനോദസഞ്ചാര പദ്ധതി നടപ്പാക്കാന്നത് സംബന്ധിച്ച വിവാദമാണ് മെത്രാൻ കായൽ വിവാദം.

2011 -ൽ അധികാരമൊഴിഞ്ഞ ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് ഉയർന്നുവന്ന ഒരു സ്വകാര്യ പദ്ധതിയാണിത്. വിശദമായ ചർച്ചയ്കും പരിശോധനയ്കും ശേഷം ആ സർക്കാർ പദ്ധതിക്ക് അനുമതി നിഷേധിക്കുകയായിരുന്നു. ഇപ്പോൾ 2016 -ൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വക്കിൽ നിൽക്കുന്ന സമയത്ത് മന്ത്രിസഭാ യോഗത്തിൽ അജണ്ടയിൽ ഉൾപ്പെടുത്താത്ത ഇനമായി ഈ പദ്ധതി നിർദ്ദേശം വീണ്ടും വരുകയും നികത്തുന്നതിന് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അംഗീകാരം നൽകുകയുമാണുണ്ടായത്. ഇതേ തുടർന്ന് വ്യാപകമായ വിമർശനം ഉയർന്നുവരുകയും ഒരു കർഷകൻ ഹൈക്കോടതിയെ സമീപിച്ച് സർക്കാർ ഉത്തരവിനെ തടയുന്ന ഉത്തരവ് സമ്പാദിക്കുകയും ചെയ്തു[1].

പദ്ധതി[തിരുത്തുക]

നാൾവഴി[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "മെത്രാൻ കായൽ നികത്തുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു". കൊച്ചി: മാതൃഭൂമി. 8 മാർച്ച് 2016. Archived from the original on 9 മാർച്ച് 2016. Retrieved 9 മാർച്ച് 2016. {{cite news}}: |archive-date= / |archive-url= timestamp mismatch; 8 മാർച്ച് 2016 suggested (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മെത്രാൻ_കായൽ_വിവാദം&oldid=2457309" എന്ന താളിൽനിന്ന് ശേഖരിച്ചത്