മറിയ ഗെപ്പേർട്ട്-മയർ
മേരി ക്യൂറിക്കു ശേഷം ഭൗതികശാസ്ത്രത്തിൽ നോബൽ പുരസ്കാരം നേടിയ ശാസ്ത്രജ്ഞയാണ് മറിയ ഗെപ്പേർട്ട്-മയർ (ജൂൺ 28, 1906 –ഫെബ്രുവരി 20, 1972). 1963-ൽ ലഭിച്ച ഈ ബഹുമതി യൂജീൻ വിഗ്നർ, ഹാന്സ് ജെൻസൺ എന്ന മറ്റു രണ്ടു ശാസ്ത്രജ്ഞരോടൊപ്പം അവർ പങ്കിട്ടു. അണു കേന്ദ്രത്തിന്റെ (ന്യൂക്ളിയസ്) ഘടനെയെക്കുറിച്ചുളള ഗവേഷണത്തിനാണ് ഇവർ മൂവരും തെരഞ്ഞെടുക്കപ്പെട്ടത്.
മറിയ ഗെപ്പേർട്ട്-മയർ | |
---|---|
![]() | |
ജനനം | |
മരണം | ഫെബ്രുവരി 20, 1972 San Diego, California, United States | (പ്രായം 65)
പൗരത്വം | Germany United States |
കലാലയം | University of Göttingen |
അറിയപ്പെടുന്നത് | Nuclear Shell Structure |
അവാർഡുകൾ | Nobel Prize for Physics (1963) |
Scientific career | |
Fields | Physics |
Institutions | Sarah Lawrence College Columbia University Los Alamos Laboratory Argonne National Laboratory University of California, San Diego |
Doctoral advisor | Max Born |
Signature | |
ജീവിതരേഖ
[തിരുത്തുക]ജർമനിയിലെ ഗോട്ടിംഗനിലാണ് മറിയ സ്കൂൾ-കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1930-ൽ ഭൗതികശാസ്ത്രത്തിൽ പി.എച്.ഡി നേടി. ആ വർഷം തന്നെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന ജോസഫ് എഡ്വേഡ് മയർ എന്ന അമേരിക്കൻ ശാസ്ത്രജ്ഞനെ വിവാഹം കഴിച്ച് അമേരിക്കയിലേക്ക് യാത്രയായി. സാമ്പത്തികമാന്ദ്യം മൂർദ്ധന്യത്തിൽ നിന്നിരുന്ന ആ കാലഘട്ടത്തിൽ അനുയോജ്യമായ ഉദ്യോഗം കണ്ടെത്താൻ മറിയക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വന്നു.[1]
ഷിക്കാഗോ യൂണിവഴ്സിറ്റിയോടനുബന്ധിച്ച ഇൻസിറ്റിറ്റൂട്ട് ഓഫ് ഫിസിക്സിലും ആർഗോൺ നാഷണൽ ലാബറട്ടറിയിലും ഗവേഷണം നടത്തുന്ന സമയത്താണ് മറിയ ന്യൂക്ളിയസ്സിന്റെ ഘടനയെക്കുറിച്ചുളള, ഗണിതശാസ്ത്രത്തിൽ അധിഷ്ഠിതമായ മോഡൽ തയ്യാറാക്കിയത്. ന്യക്ളിയസ്സിൽ കണികകൾ പല അടരുകളായാണ് സജ്ജീകരിക്കപ്പെട്ടിട്ടുളളതെന്നും, കണികകളുടെ ആകെത്തുക 2, 8. 20, 28,50,82, 126 എന്നിങ്ങനെയാവുമ്പോൾ എന്തുകൊണ്ടാണ് അവക്ക് ഘടനാപരമായ സ്ഥിരത കൈവരുന്നതെന്നും മറിയ ഗെപ്പേർട്ട്-മയർ കണ്ടെത്തി. ഇതേ നിഗമനത്തിൽത്തന്നെ യൂജീൻ വിഗ്നർ, ഹാന്സ് ജെൻസൺ എന്നീ ശാസ്ത്രജ്ഞരും എത്തിച്ചേരുകയുണ്ടായി.