"കണാദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
കണം കഴിക്കുന്നവന്‍ എന്നാണ് കണാദനര്‍ത്ഥം. ഇങ്ങനെ കളിയാക്കി വിളിച്ചിരുന്നതാണെന്നും ഭാഷ്യമുണ്ട്. വിളവെടുപ്പിന് ശേഷം വയലില്‍നിന്നോ വഴിയില്‍ നിന്നോ പെറുക്കിയെടുക്കുന്ന ധാന്യമണികള്‍ ഭക്ഷിച്ചു ജിവിച്ച സന്ന്യാസിയായിരുന്നു കണാദനെന്നൊരു കഥയുണ്ട്. ശിവന്‍ മൂങ്ങയുടെ രൂപത്തില്‍ കണാദനു മുന്നിലെത്തി വൈശേഷിക സൂത്രങ്ങള്‍ പഠിപ്പിച്ചുവെന്നാണ് ഐതിഹ്യം. അങ്ങനെ എത്രയെത്ര കഥകളും ഐതീഹ്യങ്ങളും. |
കണം കഴിക്കുന്നവന്‍ എന്നാണ് കണാദനര്‍ത്ഥം. ഇങ്ങനെ കളിയാക്കി വിളിച്ചിരുന്നതാണെന്നും ഭാഷ്യമുണ്ട്. വിളവെടുപ്പിന് ശേഷം വയലില്‍നിന്നോ വഴിയില്‍ നിന്നോ പെറുക്കിയെടുക്കുന്ന ധാന്യമണികള്‍ ഭക്ഷിച്ചു ജിവിച്ച സന്ന്യാസിയായിരുന്നു കണാദനെന്നൊരു കഥയുണ്ട്. ശിവന്‍ മൂങ്ങയുടെ രൂപത്തില്‍ കണാദനു മുന്നിലെത്തി വൈശേഷിക സൂത്രങ്ങള്‍ പഠിപ്പിച്ചുവെന്നാണ് ഐതിഹ്യം. അങ്ങനെ എത്രയെത്ര കഥകളും ഐതീഹ്യങ്ങളും. |
||
രൂപരഹിതമായ സൂക്ഷ്‌മകണങ്ങള്‍ ചേര്‍ന്നാണ് പ്രത്യേക ആകൃതിയുള്ള എല്ലാ പദാര്‍ത്ഥങ്ങളും രൂപപ്പെടുന്നതെന്നും അവ അനശ്വരമാണെന്നും വൈശേഷികദര്‍ശനം പറയുന്നു. ഓരോ വസ്‌തുവിന്റെയും സവിശേഷഗുണങ്ങളും സാമാന്യഗുണങ്ങളും, അവ തമ്മിലുള്ള ബന്ധങ്ങളും അറിയേണ്ടത് പ്രകൃതിയെ അറിയാന്‍ ആവശ്യമാണെന്ന് കണാദന്റെ സിദ്ധാന്തം പറയുന്നു. |
16:03, 14 മാർച്ച് 2007-നു നിലവിലുണ്ടായിരുന്ന രൂപം
രൂപരഹിതമായ സൂക്ഷ്‌മകണങ്ങള്‍ ചെര്‍ന്നാണ് എല്ലാ പദാര്‍ത്ഥങ്ങളും രൂപപ്പെടുന്നതെന്ന് വാദിച്ച പുരാതന ഭാരതീയപണ്ഡിതനാണ് കണാദന്‍.
കണം (പരമാണു) ആണ് പ്രപഞ്ചത്തിന്റെ മൂലകാരണം എന്ന് ആദ്യമായി വാദിച്ച ദാര്‍ശനികനാണ് കണാദന്‍. രാസമാറ്റം സംബന്ധിച്ച ആദ്യആശയങ്ങള്‍ മുന്നോട്ടുവെച്ചതും കണാദനാണെന്ന് കരുതപ്പെടുന്നു. ഏത് രാസമാറ്റത്തിനും അടിസ്ഥാനം താപമാണെന്ന് അദ്ദേഹം വാദിച്ചു. ചൂടാക്കുമ്പോള്‍ പരമാണുവിന്റെ സ്വഭാവം മാറുന്നതായും കണാദന്‍ അഭിപ്രായപ്പെട്ടു. വൈശേഷികദര്‍ശനമെന്ന ചിന്താപദ്ധതിയുടെ ഉപജ്‌ഞേതാവ് കണാദനാണ്. ഇന്ത്യന്‍ ദര്‍ശനത്തെക്കുറിച്ചു പഠിക്കുന്നവര്‍ക്ക് ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണിത്.
കണം കഴിക്കുന്നവന്‍ എന്നാണ് കണാദനര്‍ത്ഥം. ഇങ്ങനെ കളിയാക്കി വിളിച്ചിരുന്നതാണെന്നും ഭാഷ്യമുണ്ട്. വിളവെടുപ്പിന് ശേഷം വയലില്‍നിന്നോ വഴിയില്‍ നിന്നോ പെറുക്കിയെടുക്കുന്ന ധാന്യമണികള്‍ ഭക്ഷിച്ചു ജിവിച്ച സന്ന്യാസിയായിരുന്നു കണാദനെന്നൊരു കഥയുണ്ട്. ശിവന്‍ മൂങ്ങയുടെ രൂപത്തില്‍ കണാദനു മുന്നിലെത്തി വൈശേഷിക സൂത്രങ്ങള്‍ പഠിപ്പിച്ചുവെന്നാണ് ഐതിഹ്യം. അങ്ങനെ എത്രയെത്ര കഥകളും ഐതീഹ്യങ്ങളും.
രൂപരഹിതമായ സൂക്ഷ്‌മകണങ്ങള്‍ ചേര്‍ന്നാണ് പ്രത്യേക ആകൃതിയുള്ള എല്ലാ പദാര്‍ത്ഥങ്ങളും രൂപപ്പെടുന്നതെന്നും അവ അനശ്വരമാണെന്നും വൈശേഷികദര്‍ശനം പറയുന്നു. ഓരോ വസ്‌തുവിന്റെയും സവിശേഷഗുണങ്ങളും സാമാന്യഗുണങ്ങളും, അവ തമ്മിലുള്ള ബന്ധങ്ങളും അറിയേണ്ടത് പ്രകൃതിയെ അറിയാന്‍ ആവശ്യമാണെന്ന് കണാദന്റെ സിദ്ധാന്തം പറയുന്നു.