"കുണ്ടറ വിളംബരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
പഴയ [[തിരുവിതാംകൂർ]] രാജ്യതിന്റെ ദളവയായിരുന്ന (പ്രധാനന്ത്രി) [[വേലുത്തമ്പി ദളവ]] [[കൊല്ലം ജില്ല|കൊല്ലത്തെ]] [[കണ്ടറ|കുണ്ടറയിൽ]] വച്ച് 1809 ജനുവരി 9-ന് നടത്തിയ പ്രസ്താവനയാണ് കുണ്ടറ വിളംബരം |
പഴയ [[തിരുവിതാംകൂർ]] രാജ്യതിന്റെ ദളവയായിരുന്ന (പ്രധാനന്ത്രി) [[വേലുത്തമ്പി ദളവ]] [[കൊല്ലം ജില്ല|കൊല്ലത്തെ]] [[കണ്ടറ|കുണ്ടറയിൽ]] വച്ച് 1809 ജനുവരി 9-ന് നടത്തിയ പ്രസ്താവനയാണ് കുണ്ടറ വിളംബരം ([[ഇംഗ്ലീഷ് ഭാഷ|ഇംഗ്ലീഷിൽ]]: Kundara Proclamation}) എന്നറിയപ്പെടുന്നത്. ചരിത്രകാരന്മാരിൽ ചിലർ ഇതിനെ കേരള ചരിത്രത്തിലെ സുപ്രധാനമായ സംഭവമായി പരിഗണിക്കുമ്പോൾ മറ്റു ചിലർ മഹാരാജാവിന്റെ അനുവാദം കൂടാതെ പുറപ്പെടുവിച്ച ഇത് വെറുമൊരു പ്രസ്താവന മാത്രമാണെന്ന് തള്ളിക്കളയുന്നു. 1765-ൽ തിരുവിതാംകൂർ സംസ്ഥാനത്തിൻറെ ഭാഗമായിരുന്ന കൽക്കുളം ഗ്രാമത്തിൽ കുഞ്ഞുമായിട്ടിപിള്ളയുടെയും വള്ളിയമ്മതങ്കച്ചിയുടെയും മകനായി വേലുത്തമ്പിയുടെ യഥാർഥ പേര് വേലായുധൻ ചെമ്പകരാമൻ തമ്പി എന്നായിരുന്നു. |
||
== വിളംബരം == |
== വിളംബരം == |
16:30, 11 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
പഴയ തിരുവിതാംകൂർ രാജ്യതിന്റെ ദളവയായിരുന്ന (പ്രധാനന്ത്രി) വേലുത്തമ്പി ദളവ കൊല്ലത്തെ കുണ്ടറയിൽ വച്ച് 1809 ജനുവരി 9-ന് നടത്തിയ പ്രസ്താവനയാണ് കുണ്ടറ വിളംബരം (ഇംഗ്ലീഷിൽ: Kundara Proclamation}) എന്നറിയപ്പെടുന്നത്. ചരിത്രകാരന്മാരിൽ ചിലർ ഇതിനെ കേരള ചരിത്രത്തിലെ സുപ്രധാനമായ സംഭവമായി പരിഗണിക്കുമ്പോൾ മറ്റു ചിലർ മഹാരാജാവിന്റെ അനുവാദം കൂടാതെ പുറപ്പെടുവിച്ച ഇത് വെറുമൊരു പ്രസ്താവന മാത്രമാണെന്ന് തള്ളിക്കളയുന്നു. 1765-ൽ തിരുവിതാംകൂർ സംസ്ഥാനത്തിൻറെ ഭാഗമായിരുന്ന കൽക്കുളം ഗ്രാമത്തിൽ കുഞ്ഞുമായിട്ടിപിള്ളയുടെയും വള്ളിയമ്മതങ്കച്ചിയുടെയും മകനായി വേലുത്തമ്പിയുടെ യഥാർഥ പേര് വേലായുധൻ ചെമ്പകരാമൻ തമ്പി എന്നായിരുന്നു.
വിളംബരം
“ | ചതിവു മാർഗത്തിൽ രാജ്യം അവരുടെ കൈവശത്തിൽ ആകുന്നതു അവരുടെ വംശ പാരമ്പര്യം ആകെകൊണ്ടും അതിന്മണ്ണം രാജ്യം അവരിടെ കൈവശത്തിൽ ആയാൽ കോയിക്കൽ, കൊട്ടാരം, കോട്ടപ്പടി ഉൾപ്പെട്ട സ്ഥലങ്ങളിൽ അവരുടെ പാറാവും വരുതിയും ആക്കിത്തീർത്തു. രാജ്യമുദ്ര, പല്ലക്ക്, പൌരുഷം ഉൾപ്പെട്ട ബഹുമാനങ്ങളും ദേവാലയം ബ്രഹ്മാലയം ബന്ധിച്ചിട്ടുള്ള ചട്ടവട്ടങ്ങളും നാട്ടുക്കൂട്ടവും നിർത്തി ഉപ്പു മുതൽ സർവസ്വവും കുത്തക ആയിട്ട് ആക്കി തീർത്തു തരിശുകിടക്കുന്ന നിലവും പുരയിടവും അളന്നുകൂട്ടി കുത്തകയായിട്ടും കെട്ടി നിലവരി, തെങ്ങുവരി ഉൾപ്പെട്ട അതികകരങ്ങളും കുടികളിൽ കൂട്ടിവച്ചു അൽപ്പ പിഴക്കുനീചന്മാരെ കൊണ്ട് ശിക്ഷയും കഴിപ്പിച്ചു ക്ഷേത്രങ്ങളിൽ കുരിശും കൊടിയും കെട്ടി വർണ്ണ ഭേദമില്ലാതെ ബ്രാഹ്മണ സ്ത്രീ മുതലായവരെസംസർഗവും ചെയ്തു യുഗഭേദം പോലെ അധർമങ്ങലായിട്ടുള്ള വട്ടങ്ങൾ ആക്കി തീർക്കുകയും ചെയ് യും. അങ്ങനെ ഉള്ളതൊന്നും ഈ രാജധർമ്മത്തെ നടത്തി നാട്ടിൽ ഉള്ള മര്യാദക്ക് അഴിവ് വരാതെ ഇരിക്കേണ്ടതിന് മനുഷ്യയത്നത്തിൽ ഒന്നും കുറഞ്ഞു പോയെന്നുള്ള അപഖ്യാതി ഒണ്ടാക്കാതെ ഇരിപ്പാനായിട്ടു ആകുന്നിടത്തോളം പ്രയത്നങ്ങൾ ചെയ് യുകയും പിന്നെത്താൻ വരുന്നതൊക്കെയും ഈശ്വരാനുഗ്രഹം പോലെ തരുന്നതൊക്കെയും സഹിക്കുകയും യുക്തമെന്നും നിശ്ചയിച്ചു അത്രേ അവർ തുടങ്ങി ഇരിക്കുന്നതിനു പ്രതിക്രിയ ആയിട്ട് ചെയ്യേണ്ടി വന്നു. എന്ന് കൊല്ല വര്ഷം 984-മാണ്ട് (1809 ജന 14) മകര മാസം ഒന്നാം തീയതി കുണ്ടറ വച്ചു. ദളവ തമ്പി ചെമ്പകരാമൻ വേലായുധൻ |
” |