"ടെലിഫോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ എന്ന വര് |
(ചെ.) യന്ത്രം പുതുക്കുന്നു: arz:تليفون |
||
വരി 33: | വരി 33: | ||
{{Tech-stub}} |
{{Tech-stub}} |
||
⚫ | |||
[[af:Telefoon]] |
[[af:Telefoon]] |
||
വരി 39: | വരി 41: | ||
[[ar:هاتف]] |
[[ar:هاتف]] |
||
[[arc:ܙܥܘܩܐ]] |
[[arc:ܙܥܘܩܐ]] |
||
[[arz: |
[[arz:تليفون]] |
||
[[ast:Teléfonu]] |
[[ast:Teléfonu]] |
||
[[az:Telefon]] |
[[az:Telefon]] |
||
വരി 133: | വരി 135: | ||
[[zh:电话]] |
[[zh:电话]] |
||
[[zh-yue:電話]] |
[[zh-yue:電話]] |
||
⚫ |
17:08, 7 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
Invented by | Alexander Graham Bell |
---|---|
പുറത്തിറക്കിയ വർഷം | 1876 |
ലഭ്യത | Worldwide |
ശബ്ദം (മുഖ്യമായും സംഭാഷണം) ഒരേ സമയത്ത് അയക്കുവാനും സ്വീകരിക്കുവാനും വേണ്ടി രൂപകല്പന ചെയ്ത ഉപകരണമാണ് ടെലിഫോണ്‍ അഥവാ ദൂരഭാഷണി. മനുഷ്യശബ്ദത്തിന്റെ ശബ്ദതരംഗങ്ങളെ വിദ്യുച്ഛക്തിസംബന്ധമായ കറന്റിന്റെ പള്‍സുകളാക്കി രൂപാന്തരപ്പെടുത്തിക്കൊണ്ട് അത് സംപ്രേക്ഷണം ചെയ്യുകയും, പിന്നീട് ഇതേ കറന്റിനെ ശബ്ദമാക്കി പുന:സൃഷ്ടിക്കുകയും ചെയ്യുന്നു. ടെലിഫോണുകള്‍ പ്രവര്‍ത്തിക്കുന്നത് വിദ്യുത്-തരംഗങ്ങളുടെയും സങ്കീര്‍ണ്ണമായ ടെലിഫോണ്‍ ശൃംഖലകളുടെയും സഹായത്തോടെയാണ്.
ശബ്ദം കടത്തിവിടുന്നതിനായി വികസിപ്പിച്ചെടുത്ത ടെലിഫോണ്‍ ശൃഖലകള്‍ ഇന്ന് ശബ്ദത്തിനു പുറമേ മറ്റു വിവരങ്ങള്‍ കൈമാറുന്നതിനും, കമ്പ്യൂട്ടറുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനും ഉപയോഗിക്കുന്നുണ്ട്.
മനുഷ്യര്‍ സംസാരിക്കുമ്പോള്‍ ശ്വാസകോശത്തില്‍ നിന്നും വായു പുറം തള്ളപ്പെടുകയും, ചുണ്ടുകളും നാക്കും ശ്വാസനാളവും അനങ്ങുകയും ശബ്ദം പുറപ്പെടുവിക്കപ്പെടുകയും ചെയ്യുന്നു. ശബ്‌ദ തരംഗങ്ങള്‍ വായുവിലുടെ സഞ്ചരിച്ച് ശ്രോതാവിന്റെ ചെവിക്കുള്ളില്‍ എത്തി ശ്രോതാവിന് കേള്‍വിയുടെ ചേതന ഉളവാക്കുകയും ചെയ്യുന്നു. ശബ്‌ദത്തിനൊരു പരിമിതിയുണ്ട്. എത്ര ദൂരം ശബ്‌ദം വായുവിലൂടെ സഞ്ചരിക്കുമെന്നത്, ആ തരംഗങ്ങളുടെ ഉച്ചത്തെയും തീക്ഷ്ണതയെയും ആശ്രയിച്ചിരിക്കും. ഒരു ആള്‍ക്കൂട്ടത്തോട് സംസാരിക്കുകയാണെങ്കില്‍ വളരെ ഉച്ചത്തില്‍ എല്ലാവര്‍ക്കും കേള്‍ക്കത്തക്ക രീതിയില്‍ സംസാരിക്കേണ്ടി വരും. അല്ലെങ്കില്‍ ഒരു ഇലക്ട്രിക്കല്‍ ആമ്പ്ലിഫിക്കേഷന്റെ സഹായം വേണ്ടി വരും. ഉദാഹരണത്തിന് ഒരു വല്യ മീറ്റിംഗില്‍ സംസാരിക്കാന്‍ മൈക്രോഫോണ്‍ വേണം, അടുത്ത പട്ടണത്തിലുള്ള സുഹൃത്തുമായി സംസാരിക്കാന്‍ ടെലിഫോണ്‍ വേണം. മൈക്രോഫോണും ടെലിഫോണും ശബ്ദത്തെ വഹിക്കുവാനും ശബ്ദത്തിന്റെ ഉച്ചത വര്‍ദ്ധിപ്പിക്കുവാനും ഉള്ള ഉപകരണങ്ങളുടെ ഉദാഹരണങ്ങളാണ്. ഇത്തരം ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ ശബ്ദ തരംഗങ്ങളെ വൈദ്യുത തരംഗങ്ങള്‍ അല്ലെങ്കില്‍ വോള്‍ട്ടേജുകളായി മാറ്റി അവയെ ശബ്ദത്തിന്റെ പരിമിതികളെ അതിജീവിക്കാന്‍ പ്രാപ്തമാക്കുന്നു.
ചരിത്രം
ടെലിഫോണ്‍ ആദ്യമായി വികസ്സിപ്പിച്ചെടുത്തതിന് പേറ്റന്റ് കിട്ടിയത് അലക്സാണ്ടര്‍ ഗ്രഹാം ബെല്ലിനാണ്.
വീടുകളിലും ഓഫീസുകളിലുമൊക്കെ ഇപ്പോഴും ഉപയോഗിക്കപ്പെടുന്ന അനലോഗ് ഫോണ്‍ സിസ്റ്റം, ടെലിഫോണ്‍ കണ്ടുപിടിച്ച അലക്സാണ്ടര്‍ ഗ്രഹാം ബെല്‍ സ്ഥാപിച്ച കമ്പനിയുടെ അനന്തരഗാമിയാണ്. "വിസിബിള്‍ സ്പീച്ച്" എന്ന അക്ഷരമാല ഉപയോഗിച്ച് ബധിരെ സംസാരിക്കാന്‍ പഠിപ്പിക്കുന്ന അദ്ധ്യാപകനായിരുന്നു ഗ്രഹാം ബെല്‍. അദ്ദേഹത്തിന് ടെലിഗ്രാഫ് യന്ത്രം പരിഷ്കരിച്ച് കേബിളിലൂടെ ഒരേ സമയം ഒന്നില്‍ കൂടുതല്‍ സന്ദേശങ്ങള്‍ അയക്കാന്‍ കഴിയുന്ന ഒരു മള്‍ട്ടിപ്പിള്‍ ടെലിഗ്രാഫ് വികസിപ്പിച്ചെടുക്കണമെന്ന് താല്പര്യമുണ്ടായിരുന്നു. അതിനായുള്ള അദ്ദേഹത്തിന്റെ പല പരീക്ഷണങ്ങള്‍ക്കിടയില്‍, വൈദ്യുത കറന്റ് രൂപഭേദപ്പെടുത്തിയാല്‍ മനുഷ്യന്റെ ശബ്‌ദത്തിനു സദൃശ്യമായ കമ്പനങ്ങള്‍ (vibrations) സൃഷ്ടിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കണ്ടുപിടിച്ചു. പരീക്ഷണാര്‍ത്ഥം അദ്ദേഹം മെര്‍ക്യുറി കപ്പുകളും ട്യൂണിംഗ് ഫോര്‍ക്കുകളും ഉപയോഗിച്ച് ഒരു ഉപകരണം ഉണ്ടാക്കുകയും അത് വച്ച് പരീക്ഷണങ്ങള്‍ തുടരുകയും ചെയ്തു.
ബെല്‍ ആദ്യമായി ഒരു ടെലിഗ്രാഫ് പരീക്ഷണാര്‍ത്ഥമുണ്ടാക്കി. ഒരു ദിവസം അതിനെന്തോ തകരാറ് സംഭവിച്ചത് മൂലം ആ ടെലിഗ്രാഫ് വിചിത്രമായൊരു രീതിയില്‍ പ്രവര്‍ത്തിച്ചു. ആ തകരാറ് നിരീക്ഷപ്പോള്‍ ശബ്ദ തരംഗങ്ങളെ ദൂരെ പുനസൃഷ്ടിക്കാന്‍ കഴിയും എന്ന് അദ്ദേഹത്തിനു മനസ്സിലായി. അദ്ദേഹം ശബ്ദ തരംഗങ്ങള്‍ വഹിക്കുമോന്ന് പരീക്ഷിക്കാനായി ഒരു പെയര്‍ ചെമ്പ് കമ്പിയാല്‍ ബന്ധിപ്പിക്കപ്പെട്ട ഒരു ട്രാന്‍സ്‌മിറ്ററും റിസീവറും ഉണ്ടാക്കി അതില്‍ പരീക്ഷണങ്ങള്‍ നടത്തി നോക്കി.
1876 മാര്‍ച്ച് പത്താം തീയതി ബെല്‍ അദ്ദേഹത്തിന്റെ സഹായി തോമസ് വാട്‌സനോടൊപ്പം പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ആസിഡില്‍ മുക്കി കോപ്പര്‍ കമ്പിയുടെ റെസിസ്റ്റന്‍സ് മാറ്റിക്കൊണ്ട് ഒരു പരീക്ഷണത്തിലേര്‍പ്പെട്ടിരുന്ന അദ്ദേഹത്തിന്റെ പാന്റ്സില്‍ ആസിഡ് വീണു തുളുമ്പി. ദേഷ്യം മൂലം അദ്ദേഹം സഹായിയെ വിളിച്ചു, "വാട്സണ്‍, ഇവിടെ വരൂ" (Watson, Come here. I want you). പരീക്ഷണാര്‍ത്ഥം നിര്‍മ്മിച്ച ആ ഉപകരണത്തിന്റെ മറ്റേ അറ്റം കുറച്ച് ദൂരെ ഒരു മുറിയില്‍ സ്ഥാപിച്ചുകൊണ്ടിരുന്ന വാട്സണ്‍, ബെല്ലിന്റെ സഹായാഭ്യര്‍ത്ഥന ആ യന്ത്രത്തിലൂടെ കേട്ടു. കമ്പികളിലൂടെയുള്ള വിജയകരമായ ആദ്യ ശബ്‌ദ സംപ്രേക്ഷണം ബെല്ലിന്റെ ആ സഹായാഭ്യര്‍ത്ഥനയായിരുന്നു.
ഇരുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ടെലിഫോണ്‍ ആര്‍ജ്ജിച്ച രൂപം ഒരു നൂറ്റാണ്ടോളം അടിസ്ഥാനപരമായി മാറ്റമില്ലാതെ തുടര്‍ന്നു. 1947ല്‍ ട്രാന്‍സിസ്റ്ററിന്റെ കടന്നുവരവ് ഭാരം കുറഞ്ഞ, ഒതുക്കമുള്ള ഉപകരണങ്ങള്‍ രൂപീകരിക്കാന്‍ സഹായകമായി. ഇലക്ട്രോണിക്സിലെ മുന്നേറ്റങ്ങള്‍ ഓട്ടോമാറ്റിക്ക് റീഡയലിംഗ്, ഫോണ്‍ വിളിച്ച വ്യക്തിയെ തിരിച്ചറിയുന്ന സംവിധാനം, കോള്‍ വെയിറ്റിംഗ്, കോള്‍ ഫോര്‍വേര്‍ഡിംഗ്, എന്നിങ്ങനെയുള്ള പരിഷ്കാരങ്ങള്‍ അവതരിപ്പിക്കുന്നതിന് സാധ്യതയുണ്ടാക്കി. ഇന്റര്‍നെറ്റിന്റെ പ്രാധമികമായ ഒരു പ്രവേശനമാര്‍ഗ്ഗം കൂടിയാണ് ടെലിഫോണ്‍ പ്രവര്‍ത്തനസരണി.
ഇവിടം സന്ദര്‍ശിക്കുക