"ഖൈബർ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
No edit summary
വരി 9: വരി 9:
|combatant1=Muslim army
|combatant1=Muslim army
|combatant2=Jews of Khaybar oasis
|combatant2=Jews of Khaybar oasis
|commander1=[[Muhammad]]<br>
|commander1=[[prophet Muhammad(saw)]]<br>
[[Ali ibn Abi Talib]]
[[Ali ibn Abi Talib]]
|commander2=al-Harith ibn Abu Zaynab[[†]]<ref name="islamstory.com">http://www.islamstory.com/غزوة-خيبر-1-2</ref><br> Marhab ibn Abu Zaynab[[†]]<ref name="islamstory.com"/>
|commander2=al-Harith ibn Abu Zaynab[[†]]<ref name="islamstory.com">http://www.islamstory.com/غزوة-خيبر-1-2</ref><br> Marhab ibn Abu Zaynab[[†]]<ref name="islamstory.com"/>

10:08, 27 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം

Battle of Khaybar
Campaigns of prophet Muhammad (saw) ഭാഗം

Ali slays Marhab
തിയതിMay/June 628
സ്ഥലംKhaybar
ഫലംMuslim victory
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
Muslim armyJews of Khaybar oasis
പടനായകരും മറ്റു നേതാക്കളും
prophet Muhammad(saw)
Ali ibn Abi Talib
al-Harith ibn Abu Zaynab[1]
Marhab ibn Abu Zaynab[1]
ശക്തി
1,600Khaybar

10,000[2]

Banu Ghatafan

4,000[2]
നാശനഷ്ടങ്ങൾ
Less than 20 killed[3]
50 wounded
93 killed

പ്രവാചകൻ മുഹമ്മദി(സ)ന്റെ കീഴിൽ ഉള്ള മുസ്‌ലിം സൈന്യവും ഖൈബറിലെ ജൂതവിഭാഗവും തമ്മിൽ നടന്ന യുദ്ധമാണ് ഖൈബർ യുദ്ധം. AD.628 മെയ്, ജൂൺ (AH.7 മുഹറം) മാസങ്ങളിലായാണ് ഈ യുദ്ധം നടന്നത്. യുദ്ധത്തിൽ പരാജയപ്പെട്ട ജൂതന്മാർ മുസ്‌ലിങ്ങൾക്ക് നികുതി നൽകാം എന്ന വ്യവസ്ഥയോടെ സമാധാന സന്ധി ഒപ്പിട്ടു.

പശ്ചാത്തലം

മദീനയിൽ നിന്ന് കരാർ ലംഘിച്ചതിന്റെ പേരിൽ പുറത്താക്കപ്പെട്ട ജൂത ഗോത്രങ്ങളിൽ മിക്കവരും എത്തിയത് ഖൈബറിൽ ആയിരുന്നു. അവർ മദീനയിൽ ശക്തി പ്രാപിക്കുന്ന മുസ്‌ലിങ്ങളെ ഭീഷണിയായി കണ്ടു അവർക്കെതിരെ നീക്കങ്ങൾ ആരംഭിച്ചു. അവരുടെ നീക്കങ്ങൾ ശക്തിപ്രാപിച്ച സാഹചര്യത്തിൽ അവരെ നേരിടാൻ തീരുമാനിച്ച പ്രവാചകൻ മുഹമ്മദ്‌ (സ) തീരുമാനിച്ചു.

യുദ്ധം മുന്നൊരുക്കങ്ങൾ

1600പേരടങ്ങുന്ന ഒരു സൈന്യവുമായി ഖൈബറിലേക്ക് പടനയിച്ചു. എന്നാൽ മുസ്‌ലിം സൈന്യത്തിന്റെ നീക്കം നേരത്തെ പ്രതീക്ഷിച്ച ഖൈബർ ജൂതന്മാർ യുദ്ധത്തിനുള്ള ഒരുക്കങ്ങൾ നേരത്തെ നടത്തിയിരുന്നു. ഖൈബറിൽ അവരുടെ കോട്ടകളിൽ മതിയാവോളം ഭക്ഷണ വസ്തുക്കൾ സജ്ജീകരിച്ച അവർ 14,000 വരുന്ന ഒരു സൈന്യത്തെയും ഒരുക്കി നിർത്തിയിരുന്നു. കൂറ്റൻ കോട്ടകളെ കേന്ദ്രീകരിച്ചായിരുന്നു അരുടെ താവളങ്ങള്. ഖൈബറിൽ നിരവധി കോട്ടകൾ ജൂതന്മാർക്ക് ഉണ്ടായിരുന്നു.

യുദ്ധം

താമസിയാതെ യുദ്ധമാരംഭിച്ചു. ജൂതരുടെ നേതാവ് മുറഹ്ഹിബായിരുന്നു. മുസ്‌ലിംകൾ ആദ്യമായി നാഇം എന്നു പേരുള്ള അവരുടെ കോട്ട വളഞ്ഞു. ദന്ദ്വയുദ്ധത്തിനു വെല്ലു വിളിച്ച മുറഹ്ഹിബ് അലിയുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടു. അതോടെ ജൂത സൈന്യം കോട്ടയിലേക്ക് ഉൾവലിഞ്ഞു. മുസ്‌ലിങ്ങൾ കോട്ട ഉപരോധിച്ചു. ഉപരോധം ദിവസങ്ങളോളം നീണ്ടുനിന്നു. പക്ഷെ സർവ സജ്ജീകരണവും നടത്തിയ ജൂതന്മാർ പുറത്തിറങ്ങിയില്ല. ഒടുവിൽ, മുസ്‌ലിം സൈന്യം അവരുടെ കൃഷിഭൂമിയിലെ ഈന്തപ്പന മരങ്ങൾ നശിപ്പിച്ചു പ്രകോപിപ്പിച്ചതോടെ അവർ കോട്ടക്ക് പുറത്തിറങ്ങി. തുടർന്ന് നടന്ന യുദ്ധങ്ങളിൽ ജൂത സൈന്യം പരാജയപ്പെട്ടു. പരാജയം സമ്മതിച്ച ജൂതന്മാർ അടുത്ത കോട്ടയിലേക്കു പിന്മാറി. അങ്ങനെ, ശക്തമായ യുദ്ധത്തിനും ഉപരോധത്തിനുമൊടുവിൽ ആദ്യനിരയിലെ അഞ്ചു കോട്ടയും മുസ്‌ലിംകളുടെ കീഴിൽവന്നു. അതോടെ, ജൂതന്മാർ രണ്ടാം നിരയിൽ അഭയം തേടി. മുസ്‌ലിംസൈന്യം അവിടെയും ഉപരോധം ആരംഭിച്ചു. നാശനഷ്ടങ്ങൾ ഭയന്ന് പരാജയം സമ്മതിച്ച അവർ സന്ധിസംഭാഷണത്തിനു തയ്യാറായി. ഒരു വിഭാഗം ഭൂമിയും കൃഷി വിഭവങ്ങളിൽ ഒരു പങ്കും മുസ്ലിങ്ങൾക്ക്‌ നൽകാമെന്ന വ്യവസ്ഥയിൽ യുദ്ധം അവസാനിച്ചു.

അവലംബം

  1. 1.0 1.1 http://www.islamstory.com/غزوة-خيبر-1-2
  2. 2.0 2.1 Lings (1983), p. 264
  3. Lings (1983), p. 255-6
"https://ml.wikipedia.org/w/index.php?title=ഖൈബർ_യുദ്ധം&oldid=2332341" എന്ന താളിൽനിന്ന് ശേഖരിച്ചത്