യു.എ.ഇ.യിൽ നിന്ന് കേരളത്തിലേക്ക് നയതന്ത്രബാഗേജു വഴി നടത്തിയ സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് ജലീലിനെ ദേശീയ അന്വേഷണ ഏജൻസി 2020 സെപ്റ്റംബർ 17-നു ചോദ്യം ചെയ്തു. ഇതിനു മുൻപായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടു ദിവസം ചോദ്യം ചെയ്തിരുന്നു. അതിലെ വിവരങ്ങൾ വച്ചാണ് എൻ ഐ എ ചോദ്യം ചെയ്യുന്നത്. നയതന്ത്ര പാഴ്സൽ ആയി എത്തിയ ഖുർആൻ ഏറ്റുവാങ്ങിയ സംഭവത്തിലാണ് മൊഴി എടുത്തത്. ഖുറാൻ ഇറക്കുമതി എന്ന പേരിൽ നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയിട്ടുണ്ട് എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ മന്ത്രിയിൽ നിന്ന് മൊഴിയെടുക്കുന്നതിനായി വിളിപ്പിച്ചിരിക്കുന്നത്.
”
ഇങ്ങനെ പത്രഭാഷയിലുണ്ടായിരുന്ന ഭാഗം
“
യു.എ.ഇ.യിൽ നിന്ന് കേരളത്തിലേക്കുള്ള നയതന്ത്രബാഗേജ് വഴി നടത്തിയ സ്വർണക്കടത്തുകേസ് അന്വേഷണത്തിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജൻസി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നീ ഏജൻസികൾ ജലീലിനെ വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് ഒന്നിലധികം തവണ മൊഴിയെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.
”
ഇങ്ങനെ വിജ്ഞാനകോശശൈലിയിലാക്കിയതിനെയാണ് ഈ പറയുന്നത്.
മാത്രമല്ല പ്രതിപക്ഷനേതാവിന്റെ ഒരാരോപണം (ആദ്യമായാണ് ദേശീയ അന്വേഷണ ഏജൻസി കേരളത്തിലെ ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത്. എന്നത്) നീക്കംചെയ്തിട്ടുമുണ്ട്. കാരണം, ഒരു സ്വതന്ത്രവസ്തുതയായി അങ്ങനെ എഴുതാൻ നൽകപ്പെട്ട അവലംബം പര്യാപ്തമല്ല.