രാംസെസ്സ് രണ്ടാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തന്റെ രാജ്യത്തെ ജനങ്ങളെ പൂർണ്ണമായും അടിമകളാക്കി തന്നെ ദൈവമായി ആരാധിക്കണമെന്ന് പ്രഖ്യാപിച്ച് ഏറെക്കാലം ഈജിപ്ത് ഭരിച്ചിരുന്ന ഫറവോ ആയിരുന്ന രംസെസ്സ് രണ്ടാമൻ അഥവാ ഫിർഒവ്ൻ എന്ന ഫറോവയുടെ ജിവിതകാലഘട്ടത്തെപ്പറ്റി ബൈബിൾ, ഖുറാൻ എന്നീ വേദപുസ്തകങ്ങളിൽ വളരെ വ്യക്തമായി പ്രദിപാദിക്കുന്നുണ്ട്. സ്വയം ദൈവമായി അഹങ്കരിച്ചിരുന്ന മനുഷ്യനായ ഫറോവ ഒരിക്കൽ തന്റെ ദേശത്ത് ജനിക്കുവാൻ പോകുന്ന ഒരു കുഞ്ഞുമൂലം ദാരുണമായ അന്ത്യം തനിക്കെത്തുമെന്ന സ്വപ്നം കണ്ടു. അതിനു ശേഷം മരണഭയം മൂലം രാജ്യത്ത് സ്ത്രീകൾ ഗർഭിണിയായാൽ അവിടെ കാവൽക്കാരെ നിർത്തുകയും പ്രസവശേഷം ആൺകുട്ടിയാണെന്ന് കണ്ടാൽ നവജാതശിശുക്കളെ കൊന്നൊടുക്കുകയും ചെയ്തിരുന്നു.

ഈ സഹചര്യങ്ങൾക്ക് മുൻപിലാണ് മോശ എന്ന മൂസ പ്രവാചകൻ ജനിക്കുന്നത്. മോശയുടെ മാതാവ് വളരെ രഹസ്യമായി ഒരുകേന്ദ്രത്തിൽ വച്ചാണ് കുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ കുട്ടിയുമായി കൂടുതൽ നാൾ രഹസ്യമായി കഴിയാൻ പറ്റിലെന്ന് മനസ്സിലായപ്പോൾ ആ സ്ത്രീ കുട്ടിയെ ഭദ്രമായി ഒരു കൂടയിലാക്കി ഏതെങ്കിലും ദേശത്ത് കുട്ടി സുരക്ഷിതനായി എത്തണമേയെന്ന് പ്രാർത്ഥിച്ചുകൊൺട് നൈൽ നദിയിലേക്കൊഴുക്കി.

പലവിധ സൗഭാഗ്യങ്ങളും അനുഭവിക്കാൻ യോഗ്യയാണെങ്കിലും തന്റെ ഭർത്താവിന്റെ ക്രൂരപ്രവർത്തികൾ കണ്ട് നൈൽ നദിയിലേക്ക് നോക്കി ചിന്തിച്ചിരിക്കുന്ന ഏകദൈവവിശ്വാസിനിയായ ഫറോവയുടെ ഭാര്യ ആസിയ പെട്ടെന്നാണ് ഒരു കൂട ഒഴുകിവരുന്നത് കണ്ടത് അവർ നദിയുടെ അടുത്തേക്ക് ചെന്നപ്പോൾ ആ കൂട അവർക്കരികിലായി അത് തുറന്ന് പരിശോധിച്ചപ്പോൾ ആശ്ചര്യം സുന്ദരനായ ഒരാൺകുഞ്ഞ്. സന്താനഭാഗ്യമില്ലാതിരുന്ന ആ സ്ത്രീ ഏറെ സന്തോഷിച്ചു. സന്തോഷം സങ്കടമാകാൻ അധികസമയം വേണ്ടിവന്നില്ല ക്രൂരനായ ഭർത്താവ് കുഞ്ഞിനെ വധിക്കും ഉടൻതന്നെ അവർ കുഞ്ഞുമായി കൊട്ടാരത്തിനകത്ത് കയറുകയും വളരെ രഹസ്യമായി കുഞ്ഞിനെ വളർത്തുകയും ചെയ്തു. കുഞ്ഞിന് മുലപ്പാൽ കൊടുക്കാൻ ഏർപ്പാട് ചെയ്തതാകട്ടെ സ്വന്തം മാതാവിനെ തന്നെ.

പലവിധ സംഭവങ്ങളും, പലവർഷങ്ങളും കഴിഞ്ഞതിനുശേഷമാണ് സ്വന്തം തട്ടകത്തിൽതന്നെയാണ് തന്റെ ജീവഹാനി വളർന്ന് വലുതായതെന്ന് ഫറോവയ്ക്ക് മനസ്സിലായത്. തുടർന്ന് ഫറോവറയുടെ പീഡനങ്ങളിൾ നിന്നും രക്ഷനേടുവാൻ മോശയും,ഇസ്ര്യായിലികളും ഒളിച്ചോടിയ വാർത്തയറിഞ്ഞ് ഇവരെ വധിക്കാനായി ഫറോവയും സംഘവും പിന്തുടർന്നു. ചെങ്കടലിന്റെ വടക്കേയറ്റത്തുള്ള സൂയസ് ഉൾക്കടലിന്റെ വടക്കെയറ്റത്ത് ഇരുകൂട്ടരും എത്തിചേർന്നതായി ചരിത്രത്തിൽ നിന്ന് മനസ്സിലാക്കാം. ഈ സമയത്ത് തന്റെ കയ്യിലുള്ള വടികൊണ്ട് കടലിൽ അടിക്കുവാൻ മോശയ്ക്ക് ബോധനം ലഭിച്ചു. അങ്ങനെ കടൽ പിളരുകയും ഉണങ്ങിയ ഒരു വഴി രൂപപ്പെടുകയും ചെയ്തു. ഈ വഴിലൂടെ ഇസ്ര്യായിലിർ സിനായിലേക്ക് രക്ഷപ്പെട്ടു. മുന്നിൽക്കണ്ട വഴിയിലൂടെ അവരെ പിന്തുടർന്ന് സഞ്ചരിച്ച ഫറോവയും സൈന്യവും മധ്യഭാഗത്തെത്തിയപ്പോൾ കടലിനെ ദൈവം പഴയ അവസ്തയിലാക്കുകയും ചെയ്തതായി വേദഗ്രന്ദങ്ങൾ സാക്ഷയപ്പെടുത്തുന്നു.(ബൈബിൾ-12ൽ 29,30 വാക്യം 14ൽ 21-27 വരെ വാക്യം)

മറ്റൊരു സംഭവവും കൂടി കൂട്ടിവായിക്കാം മുങ്ങിമരിക്കുന്ന സമയത്ത് ഫറോവ ദൈവത്തിൽ വിശ്വസിച്ചതായി പറയുമ്പോൾ. മരനം മുന്നിൽക്കാണുമ്പോഴുള്ള വിശ്വാസം സ്വീകാര്യമല്ലെന്നും നിന്നെ അനുകരിച്ച് ജീവിക്കുന്നവർക്ക് നീ ഒരു മത്യകയാവാൻ നിന്റെ ശരീരത്തെ ഞാൻ സംരക്ഷിച്ചെടുക്കും എന്ന ദൈവവാക്യം ഖുറാനിൽ രേഖപ്പെടുത്തിയിരിക്കുന്നു.(ഖുറാൻ-10 ൽ 91, 92 വാക്യം)

വേദഗ്രന്ദങ്ങളുടെ പ്രതിപാദനത്തേയും പ്രവചനത്തേയും ചോദ്യം ചെയ്യാൻ കഴിയാത്തവിധം ബി.സി 1235 ൽ മുങ്ങിമരിച്ച ഫറോവയുടെ ശവശരീരം 1881 ൽ ചെങ്കടലിൽ നിന്നും കണ്ടെടുക്കുമ്പോൾ 3116 വർഷം കടലിൽ കിടന്നിട്ടും മത്സ്യം തിന്ന് നശിപ്പിക്കുകയോ,ചീഞ്ഞുപോകുകയോ ചെയ്തിട്ടില്ല. ഈജിപ്തിലെ റോയൽ മമ്മിഹാളിൽ ഫറോവയുടെ മ്യതദേഹം ഒരു ഗ്ലാസ്സ് പേടകത്തിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇതിന് 202 സെ.മി നീളമുണ്ട്. ഇതേ മ്യൂസിയത്തിലെ മറ്റു ഫറോവമാരുടെ മ്യതദേഹങ്ങൾ ആന്തരികാവയവങ്ങൾ ചോർത്തിക്കളഞ്ഞ് പ്രത്യേകം മരുന്ന് പുരട്ടി സംരക്ഷിച്ചതാണെങ്കിൽ രാംസെസ്സ് രണ്ടാമൻ അദവാ ഫിർഒവ്ൻ എന്ന ഫറോവയുടെ ശരീരം മമ്മിയല്ലാ എന്നുള്ളത് പ്രത്യേകം ശ്രദ്ധേയമാണ്.

[തിരുത്തുക] ഇതും കൂടി കാണുക

"http://ml.wikipedia.org/w/index.php?title=രാംസെസ്സ്_രണ്ടാമൻ&oldid=1185111" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ