"ഫിലമോനെഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 2: | വരി 2: | ||
ക്രിസ്തീയബൈബിളിന്റെ ഭാഗമായ [[പുതിയനിയമം|പുതിയനിയമത്തിലെ]] ഒരു പുസ്തകമാണ് '''ഫിലമോനെഴുതിയ ലേഖനം'''. "ഫിലമോൻ" എന്ന ചുരുക്കപ്പേരു കൂടിയുള്ള ഈ രചന, [[പൗലോസ് അപ്പസ്തോലൻ]] കാരാഗൃഹത്തിൽ നിന്നു ഏഷ്യാമൈനറിൽ കൊളോസോസിലെ പ്രാദേശികസഭയുടെ നേതാവായിരുന്ന ഫിലെമോൻ എന്ന വ്യക്തിയ്ക്ക് എഴുതിയതാണ്. പുതിയനിയമത്തിലെ ഗ്രന്ഥങ്ങളിൽ പരസ്പരമുള്ള ക്ഷമയ്ക്ക് പ്രത്യേകം ഊന്നൽ കൊടുക്കുന്ന ഒന്നാണിത്. |
ക്രിസ്തീയബൈബിളിന്റെ ഭാഗമായ [[പുതിയനിയമം|പുതിയനിയമത്തിലെ]] ഒരു പുസ്തകമാണ് '''ഫിലമോനെഴുതിയ ലേഖനം'''. "ഫിലമോൻ" എന്ന ചുരുക്കപ്പേരു കൂടിയുള്ള ഈ രചന, [[പൗലോസ് അപ്പസ്തോലൻ]] കാരാഗൃഹത്തിൽ നിന്നു ഏഷ്യാമൈനറിൽ കൊളോസോസിലെ പ്രാദേശികസഭയുടെ നേതാവായിരുന്ന ഫിലെമോൻ എന്ന വ്യക്തിയ്ക്ക് എഴുതിയതാണ്. പുതിയനിയമത്തിലെ ഗ്രന്ഥങ്ങളിൽ പരസ്പരമുള്ള ക്ഷമയ്ക്ക് പ്രത്യേകം ഊന്നൽ കൊടുക്കുന്ന ഒന്നാണിത്. |
||
പൗലോസിന്റെ പേരിൽ അറിയപ്പെടുന്ന പുതിയനിയമഗ്രന്ഥങ്ങളിൽ അദ്ദേഹത്തിന്റെ രചനയെന്നു വ്യാപകസമ്മതിയുള്ള ഒന്നാണിത്. പൗലോസിന്റെ നിലവിലുള്ള ലേഖനങ്ങളിൽ ഏറ്റവും ചെറുതായി ഈ രചന 25 വാക്യങ്ങളും, ഗ്രീക്കു ഭാഷയിലുള്ള മൂലപാഠത്തിൽ 335 വാക്കുകളും മാത്രം അടങ്ങുന്നു. |
[[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] പേരിൽ അറിയപ്പെടുന്ന പുതിയനിയമഗ്രന്ഥങ്ങളിൽ അദ്ദേഹത്തിന്റെ രചനയെന്നു വ്യാപകസമ്മതിയുള്ള ഒന്നാണിത്. പൗലോസിന്റെ നിലവിലുള്ള ലേഖനങ്ങളിൽ ഏറ്റവും ചെറുതായി ഈ രചന 25 വാക്യങ്ങളും, [[ഗ്രീക്ക്|ഗ്രീക്കു ഭാഷയിലുള്ള]] മൂലപാഠത്തിൽ 335 വാക്കുകളും മാത്രം അടങ്ങുന്നു. |
||
==ഉള്ളടക്കം== |
==ഉള്ളടക്കം== |
17:11, 24 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
ക്രിസ്തീയബൈബിളിന്റെ ഭാഗമായ പുതിയനിയമത്തിലെ ഒരു പുസ്തകമാണ് ഫിലമോനെഴുതിയ ലേഖനം. "ഫിലമോൻ" എന്ന ചുരുക്കപ്പേരു കൂടിയുള്ള ഈ രചന, പൗലോസ് അപ്പസ്തോലൻ കാരാഗൃഹത്തിൽ നിന്നു ഏഷ്യാമൈനറിൽ കൊളോസോസിലെ പ്രാദേശികസഭയുടെ നേതാവായിരുന്ന ഫിലെമോൻ എന്ന വ്യക്തിയ്ക്ക് എഴുതിയതാണ്. പുതിയനിയമത്തിലെ ഗ്രന്ഥങ്ങളിൽ പരസ്പരമുള്ള ക്ഷമയ്ക്ക് പ്രത്യേകം ഊന്നൽ കൊടുക്കുന്ന ഒന്നാണിത്.
പൗലോസിന്റെ പേരിൽ അറിയപ്പെടുന്ന പുതിയനിയമഗ്രന്ഥങ്ങളിൽ അദ്ദേഹത്തിന്റെ രചനയെന്നു വ്യാപകസമ്മതിയുള്ള ഒന്നാണിത്. പൗലോസിന്റെ നിലവിലുള്ള ലേഖനങ്ങളിൽ ഏറ്റവും ചെറുതായി ഈ രചന 25 വാക്യങ്ങളും, ഗ്രീക്കു ഭാഷയിലുള്ള മൂലപാഠത്തിൽ 335 വാക്കുകളും മാത്രം അടങ്ങുന്നു.
ഉള്ളടക്കം
റോമിലോ റോമൻ അധീനതയിലിരുന്ന എഫേസോസിലോ തടവിലായിരുന്ന പൗലോസ്, ഫിലെമോൻ എന്ന ക്രിസ്തീയനേതാവിനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന രണ്ടു പേർക്കുമായി എഴുതുന്നതാണിത്. കൊളോസോസുകാർക്കെഴുതിയ ലേഖനത്തിന്റെ സാക്ഷ്യം പിന്തുടർന്നാൽ ഫിലെമോൻ കൊളോസോസിലെ സഭയിലെ അംഗമായിരുന്നു. ഫിലെമോനോടൊപ്പം അഭിസംബോധന ചെയ്യപ്പെടുന്ന രണ്ടു പേരിൽ, അപ്പിയ എന്ന വനിത അദ്ദേഹത്തിന്റെ ഭാര്യയും, അർക്കിപ്പസ് പുത്രനും ആയിരുന്നിരിക്കാം എന്ന് ഊഹമുണ്ട്.[1] ഫിലെമോന്റെ ഭവനത്തിൽ സമ്മേളിച്ചിരുന്ന സഭയിൽ അർക്കിപ്പോസിനും നിർണ്ണായക സ്ഥാനമുണ്ടായിരുന്നിരിക്കാം.[2]
സ്വന്തമായി അടിമയെ വച്ചിരുന്ന ആളെന്ന നില പരിഗണിക്കുമ്പോൾ, അക്കാലത്തെ ശാരാശാരി ക്രിസ്ത്യാനിയേക്കാൾ സാമ്പത്തിക സ്ഥിതിയുള്ള ആളായിരുന്നിരിക്കണം ഫിലെമോൻ. ഒരു സഭയുടെ സമ്മേളനത്തിനു തികയുന്ന വലിപ്പമുള്ള വീടിന്റെ ഉടമയായിരുന്നു അദ്ദേഹമെന്നതും ഇതിനു തെളിവാണ്[3] ഫിലെമോന്റെ അടിമയായിരുന്നെ ഒനേസിമസിനു വേണ്ടി വാദിക്കാനാണ് പൗലോസ് ഈ ലേഖനം എഴുതുന്നത്. എന്നാൽ ഇതിലപ്പുറം, ഈ രചനയിലേക്കു നയിച്ച സാഹചര്യങ്ങൾ വ്യക്തമല്ല. ഒനേസിമസ് ഫിലെമോനെ വിട്ടുപോയെന്നും അദ്ദേഹത്തിന് നഷ്ടം വരുത്തിയിരിക്കാമെന്നും പറയുന്നുണ്ട്. 11-ആം വാക്യത്തിൽ, അടിമ യജമാനന് ഉപയോഗമില്ലാതായിത്തീർന്നു എന്നു പറയുന്നത് ഒനേസിമസ് എന്ന പേരിന്റെ 'ഉപയോഗമുള്ളവൻ' എന്ന അർത്ഥത്തെ ആശ്രയിച്ചുള്ള ഒരു പരാമർശമാണ്.
അവലംബം
- ↑ F.F. Bruce, "Philemon," International Bible Commentary
- ↑ കൊളോസോസുകാർക്ക് എഴുതിയ ലേഖനം 4:17
- ↑ ഫിലെമോനെഴുതിയ ലേഖനം 2-ആം വാക്യം- "നിന്റെ വീട്ടിലെ സഭയ്ക്കും...."