"ബൗദ്ധദർശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 23: വരി 23:


നാലു പ്രധാന സിദ്ധാന്തങ്ങളാണ് ബൗദ്ധധർമ്മചിന്തയുടെ ആധാരം. (1) പ്രതീത്യസമുത്പാദം : എല്ലാം മറ്റൊന്നിനെ ആശ്രയിച്ചാണ് ജനിക്കുന്നത്, സോപാധികമായാണ് ഉണ്ടാവുന്നത്. അത് ഒരു പ്രപഞ്ചതത്ത്വമാണ്. അതിന്റെ നടത്തിപ്പിന് സ്വതന്ത്രവും ബാഹ്യവുമായ ഒരു ബോധത്തിന്റെ ആവശ്യമില്ല. പ്രകൃതിയിലില്ലാത്ത, ബാഹ്യമായ ഒരു സത്യം ഇല്ല. ഇന്നു നിലനിൽക്കുന്നതെല്ലാം ഒരിക്കൽ പൂർണ്ണമായും നശിക്കും എന്ന വാദം (Nihilism) ബൗദ്ധർ അംഗീകരിക്കുന്നില്ല. പ്രഭാവം (Effect) സൃഷ്ടിക്കാനുള്ള കഴിവാണ് ഒരു വസ്തുവിന്റെ സത്ത (Existence). ഒരു പ്രഭാവവും ഉണ്ടാക്കാൻ കഴിവില്ലാത്തതൊന്നും, മുയലിന്റെ കൊമ്പു പോലെ, സത്യമല്ല. ഒന്ന് നശിക്കുമ്പോൾ അത് മറ്റൊന്നിനു കാരണമാവുന്നു. ധർമ്മചിന്തയ്ക്കാണ് ബുദ്ധന്റെ ദർശനത്തിൽ പ്രാധാന്യം. പ്രതീത്യസമുത്പാദമറിയുന്നവന് ധർമ്മം അറിയാം. അത് അറിയാത്തതാണ് ദുഃഖത്തിനു ഹേതു. (2) ബൗദ്ധചിന്തയിലെ കർമ്മസിദ്ധാന്തം, മേല്പറഞ്ഞ പ്രതീത്യസമുത്പാദസിദ്ധാന്തത്തിന്റെ ഒരു സവിശേഷമായ ഉപസിദ്ധാന്തമാണ്. ഒരു വ്യക്തിയുടെ ഇപ്പോഴത്തെ അസ്ഥിത്വം/അവസ്ഥ പഴയതൊന്നിനെ ആശ്രയിച്ചിരിക്കുന്നു. ഈ ജീവിതത്തിലെ സുഖ-ദുഃഖങ്ങൾ മുജ്ജന്മവമായി ബന്ധപ്പെട്ടിരിക്കുന്നു. (3) മാറ്റമില്ലാത്തതായി ഒന്നുമില്ല. എല്ലാം പരിവർത്തനങ്ങൾക്കു വിധേയമാണ്, അസ്ഥിരമാണ്. ബുദ്ധന്റെ ഈ അസ്ഥിരതാസിദ്ധാന്തം (Doctrine of Impermanence) പിലക്കാലത്ത് അദ്ദേഹത്തിന്റെ അനുയായികൾ, ക്ഷണികവാദമായി വികസിപ്പിച്ചു. സർ‌വതും കാലത്തിന്റെ ഏറ്റവും ചെറിയ, അഭാജ്യമായ ഒരു ക്ഷണത്തിൽ മാത്രമാണ് നിലനിൽക്കുന്നത് എന്നതാണ് ക്ഷണികവാദം. (4) ആത്മാവ് എന്നും സ്ഥിരമായ, മാറ്റമില്ലാത്ത ഒന്നാണ് എന്നാണു സങ്കല്പം. മാറ്റമില്ലാത്ത ആത്മാവിനെ ബൗദ്ധദർസനം അംഗീകരിക്കുന്നല്ല. പുനർജന്മം സംഭവിക്കുന്നത് ആത്മാവ് ഒരു ശരീരത്തിൽ നിന്ന് മറ്റൊന്നിലേക്കു പ്രവേശിക്കുമ്പോൾ സംഭവിക്കുന്നതല്ല. ഒരു ജന്മം മറ്റൊന്നിനു കാരണമാവുന്നു എന്നു മാത്രം. മനുഷ്യൻ എന്നത് ഭൗതികമായ ശരീരം, ഭൗതികമല്ലാത്ത മനസ്സ്, അരൂപമായ ബോധം എന്നീ ഘടകങ്ങളുടെ സംഘാതമാണ് (Collection) - രഥം, ചക്രങ്ങളുടേയും അച്ചുതണ്ടിന്റെയും ദണ്ഡുകളുടേയും ഒരു സംഘാതമാണെന്നതു പോലെ. ശരീരം വിഘടീക്കുമ്പോൾ മനുഷ്യൻ ഇല്ലാതെയാകുന്നു. ആത്മാവും, ആത്മബോധവും (Ego) ഈ സംഘാതമല്ലാതെ മറ്റൊന്നുമല്ല. ഇതാണ് അനാത്മവാദം (അനത്താവാദം - പാലിയിൽ). ബുദ്ധോപദേശങ്ങൾ ശരിയായി മനസ്സിലാക്കണമെങ്കിൽ, അനത്താവാദം എന്താണെന്ന് നന്നായി അറിയണം.
നാലു പ്രധാന സിദ്ധാന്തങ്ങളാണ് ബൗദ്ധധർമ്മചിന്തയുടെ ആധാരം. (1) പ്രതീത്യസമുത്പാദം : എല്ലാം മറ്റൊന്നിനെ ആശ്രയിച്ചാണ് ജനിക്കുന്നത്, സോപാധികമായാണ് ഉണ്ടാവുന്നത്. അത് ഒരു പ്രപഞ്ചതത്ത്വമാണ്. അതിന്റെ നടത്തിപ്പിന് സ്വതന്ത്രവും ബാഹ്യവുമായ ഒരു ബോധത്തിന്റെ ആവശ്യമില്ല. പ്രകൃതിയിലില്ലാത്ത, ബാഹ്യമായ ഒരു സത്യം ഇല്ല. ഇന്നു നിലനിൽക്കുന്നതെല്ലാം ഒരിക്കൽ പൂർണ്ണമായും നശിക്കും എന്ന വാദം (Nihilism) ബൗദ്ധർ അംഗീകരിക്കുന്നില്ല. പ്രഭാവം (Effect) സൃഷ്ടിക്കാനുള്ള കഴിവാണ് ഒരു വസ്തുവിന്റെ സത്ത (Existence). ഒരു പ്രഭാവവും ഉണ്ടാക്കാൻ കഴിവില്ലാത്തതൊന്നും, മുയലിന്റെ കൊമ്പു പോലെ, സത്യമല്ല. ഒന്ന് നശിക്കുമ്പോൾ അത് മറ്റൊന്നിനു കാരണമാവുന്നു. ധർമ്മചിന്തയ്ക്കാണ് ബുദ്ധന്റെ ദർശനത്തിൽ പ്രാധാന്യം. പ്രതീത്യസമുത്പാദമറിയുന്നവന് ധർമ്മം അറിയാം. അത് അറിയാത്തതാണ് ദുഃഖത്തിനു ഹേതു. (2) ബൗദ്ധചിന്തയിലെ കർമ്മസിദ്ധാന്തം, മേല്പറഞ്ഞ പ്രതീത്യസമുത്പാദസിദ്ധാന്തത്തിന്റെ ഒരു സവിശേഷമായ ഉപസിദ്ധാന്തമാണ്. ഒരു വ്യക്തിയുടെ ഇപ്പോഴത്തെ അസ്ഥിത്വം/അവസ്ഥ പഴയതൊന്നിനെ ആശ്രയിച്ചിരിക്കുന്നു. ഈ ജീവിതത്തിലെ സുഖ-ദുഃഖങ്ങൾ മുജ്ജന്മവമായി ബന്ധപ്പെട്ടിരിക്കുന്നു. (3) മാറ്റമില്ലാത്തതായി ഒന്നുമില്ല. എല്ലാം പരിവർത്തനങ്ങൾക്കു വിധേയമാണ്, അസ്ഥിരമാണ്. ബുദ്ധന്റെ ഈ അസ്ഥിരതാസിദ്ധാന്തം (Doctrine of Impermanence) പിലക്കാലത്ത് അദ്ദേഹത്തിന്റെ അനുയായികൾ, ക്ഷണികവാദമായി വികസിപ്പിച്ചു. സർ‌വതും കാലത്തിന്റെ ഏറ്റവും ചെറിയ, അഭാജ്യമായ ഒരു ക്ഷണത്തിൽ മാത്രമാണ് നിലനിൽക്കുന്നത് എന്നതാണ് ക്ഷണികവാദം. (4) ആത്മാവ് എന്നും സ്ഥിരമായ, മാറ്റമില്ലാത്ത ഒന്നാണ് എന്നാണു സങ്കല്പം. മാറ്റമില്ലാത്ത ആത്മാവിനെ ബൗദ്ധദർസനം അംഗീകരിക്കുന്നല്ല. പുനർജന്മം സംഭവിക്കുന്നത് ആത്മാവ് ഒരു ശരീരത്തിൽ നിന്ന് മറ്റൊന്നിലേക്കു പ്രവേശിക്കുമ്പോൾ സംഭവിക്കുന്നതല്ല. ഒരു ജന്മം മറ്റൊന്നിനു കാരണമാവുന്നു എന്നു മാത്രം. മനുഷ്യൻ എന്നത് ഭൗതികമായ ശരീരം, ഭൗതികമല്ലാത്ത മനസ്സ്, അരൂപമായ ബോധം എന്നീ ഘടകങ്ങളുടെ സംഘാതമാണ് (Collection) - രഥം, ചക്രങ്ങളുടേയും അച്ചുതണ്ടിന്റെയും ദണ്ഡുകളുടേയും ഒരു സംഘാതമാണെന്നതു പോലെ. ശരീരം വിഘടീക്കുമ്പോൾ മനുഷ്യൻ ഇല്ലാതെയാകുന്നു. ആത്മാവും, ആത്മബോധവും (Ego) ഈ സംഘാതമല്ലാതെ മറ്റൊന്നുമല്ല. ഇതാണ് അനാത്മവാദം (അനത്താവാദം - പാലിയിൽ). ബുദ്ധോപദേശങ്ങൾ ശരിയായി മനസ്സിലാക്കണമെങ്കിൽ, അനത്താവാദം എന്താണെന്ന് നന്നായി അറിയണം.


== പ്രധാനപ്പെട്ട ബൗദ്ധദർശനശാഖകൾ ==

ഇന്ത്യയിലും വിദേശത്തുമായി വികസിച്ച ഏതാണ്ട് മുപ്പതോളം പ്രധാനശാഖകളും നിരവധി ചെറുശാഖകളും ബൗദ്ധദർശനത്തിലുണ്ട്. ഇന്ത്യയിൽ വികാസം പ്രാപിച്ച ശാഖകളിൽ പ്രധാനപ്പെട്ട നാല്‌ ഉപശാഖകൾ മാധ്യമികം, യോഗാചാരം, സൗത്രാന്തികം, വൈഭാഷികം എന്നിവയാണ്.
രണ്ടു പ്രധാനപ്പെട്ട ദാർശനികപ്രശ്നങ്ങളാണ് ബൗദ്ധദാർശനികരിൽ അഭിപ്രായ വ്യത്യാസത്തിനു കാരണമായത്. 'യഥാർത്ഥ വസ്തുതകൾ എന്താണ്?' എന്ന കേവലദാർശനിക(Metaphysical)പ്രശ്നം അതിൽ ഒന്ന്. ഭൗതികമോ ആശയപരമോ ആയ ഒരു ഉണ്മയും ഇല്ല എന്നു മാധ്യമികദാർശനികർ വാദിക്കുന്നു. എല്ലാം ശൂന്യമാണെന്നും അവർ പറയുന്നു. മാനസികമായ ആശയലോകകമാണു സത്യമെന്നും ഭൗതികമായത് ഒന്നും സത്യമല്ലെന്നും യോഗാചാരദാർ‍ശനികർ വാദിക്കുന്നു. തുടർന്ന് 'വാസ്തവം എങ്ങനെ അറിയാൻ കഴിയും' എന്ന വിജ്ഞാനശാസ്ത്രപരമായ (Epistemological) ചോദ്യത്തിന്, സൗത്രാന്തികർ, ബാഹ്യവസ്തുക്കളെ അനുമാനത്തിലൂടെയാണ് (Inference) അറിയാൻ കഴിയുക എന്നുത്തരം നൽകുന്നു. എന്നാൽ വൈഭാഷികർ വാസ്തവം നേരിട്ടനുഭവിച്ചറിയാൻ (Perception) കഴിയും എന്നു വാദിക്കുന്നവരാണ്.ഈ നാലു ദർ‌ശനശാഖകളെക്കുറിച്ചുള്ള വിവരണം താഴെ നൽകുന്നു.

05:26, 21 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

കൃസ്തുവിനു മുൻപ് ആറാം ശതകത്തിൽ ജീവിച്ചിരുന്ന ഗൌതമബുദ്ധൻറെ പ്രബോധനങ്ങളിൽ നിന്ന് ഉത്ഭവിച്ചതും വേദങ്ങളെ പ്രമാണങ്ങളായി അംഗീകരിക്കാത്തതും ആയ (നാസ്തികമായ) പ്രധാനപ്പെട്ട ഒരു ഭാരതീയതത്ത്വചിന്താധാരയാണ് ബുദ്ധദർശനം.

മനുഷ്യജീവിതത്തിൽ ദു:ഖങ്ങൾക്കു കാരണമെന്ത്, അവയ്ക്ക് എന്തു പരിഹാരമുണ്ട് എന്നുള്ള അന്വേഷണങ്ങൾക്കൊടുവിൽ‌ ഗൌതമബുദ്ധനു ലഭിച്ച ജ്ഞാനദർശനങ്ങളാണ് ഈ ദർശനധാരയുടെ ആധാരം. ആദ്യകാലത്ത്, വാമൊഴികളായി പ്രചരിച്ചിരുന്ന ബുദ്ധന്റ പ്രഭാഷണങ്ങളും സം‌വാദങ്ങളും പിന്നീട് ‘ത്രിപിടക’ങ്ങൾ എന്ന പേരിൽ ഗ്രന്ഥങ്ങളായി, പാലി ഭാഷയിൽ സമാഹരിക്കപ്പെട്ടു. അവയിൽ, ‘അഭിധമ്മപിടക’ ത്തിലാണ് തത്ത്വദർശനങ്ങൾ പ്രധാനമായി വിവരിച്ചിരിക്കുന്നത്. എങ്കിലും ‘സുത്തപിടക’ത്തിലും ‘വിനയപിടക’ത്തിലും, ബുദ്ധദർശനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.

കാലക്രമേണ, ബുദ്ധമതവും ദർശനങ്ങളും ഏഷ്യയിലാകമാനം പ്രചരിക്കുകയും അതിന് ധാരാളം അനുയായികൾ ഉണ്ടാവുകയും ചെയ്തു. ഓരോരോ പ്രദേശത്ത് ബുദ്ധമതം സ്വീകരിച്ചവരുടെ ആദിമവിശ്വാസങ്ങളും ചിന്തകളും ബുദ്ധദർശനത്തെ സ്വാധീനിക്കുകയും, വിവിധ ശാഖകളായി വളരുകയും വികസിക്കുകയും ചെയ്തു. ഇന്ത്യയിലും വിദേശത്തുമായി വികസിച്ച ഏതാണ്ട് മുപ്പതോളം പ്രധാനശാഖകളും നിരവധി ചെറുശാഖകളും ബൗദ്ധദർശനത്തിലുണ്ട്. അനവധി ഭാഷകളിൽ, അതിവിപുലമായ കൃതികൾ ബുദ്ധദർശനത്തിലുണ്ട്.


ബുദ്ധനും ദാർശനികനിലപാടുകളും

ബുദ്ധൻ, ഒരു നീതിബോധകനും പരിഷ്കർത്താവുമായിരുന്നു, തത്വചിന്തകനായിരുന്നില്ല. ദാർശനികപ്രശ്നങ്ങളിൽ അദ്ദേഹം വിമുഖനായിരുന്നു. അപര്യാപ്തമായ തെളിവുകൾ മാത്രമുള്ള പ്രശ്നങ്ങൾക്ക് ഉത്തരമന്വേഷിക്കുന്നത്, കുരുടന്മാർ ആനയെക്കണ്ടതുപോലെയാണ് എന്ന് അദ്ദേഹം കരുതി. അവയുടെ ഉത്തരം അപൂർണ്ണവും പരസ്പരവിരുദ്ധവുമായിരിക്കും. ഇന്ദ്രീയാനുഭവങ്ങളെയും, ആർത്തിയെയും ആഗ്രഹങ്ങളേയും അവരുടെ ഭയങ്ങളെയും ഒക്കെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് അത്തരം ദാർശനികാന്വേഷണങ്ങൾ. അവയൊന്നും മനുഷ്യനെ ദു:ഖങ്ങളിൽ നിന്നു മോചിപ്പിക്കാൻ പര്യാപ്തമല്ല. അത്തരം പ്രശ്ങ്ങൾക്ക് ഉത്തരം അന്വേഷിക്കുന്നവർ സ്വന്തം സിദ്ധാന്തനൂലാമാലകളിൽ കുരുങ്ങിക്കിടക്കുന്നു. താത്വികവിഷയങ്ങളേക്കാൾ പ്രധാനം മനുഷ്യജീവിതത്തിലെ ദുഃഖങ്ങൾക്കു പരിഹാരം കണ്ടെത്തലാണ്. ഇടുപ്പിൽ തുളച്ചു കയറിയ അമ്പു വലിച്ചൂരാൻ നോക്കാതെ, അമ്പിൻറെ ഉറവിടവും ഉടയോനെയും മറ്റും അന്വേഷിക്കുന്നത് പാഴ്‍വേലയാണ്, വിഡ്ഢിത്തമാണ്. പ്രപഞ്ചം ശാശ്വതമോ നശ്വരമോ ? സാന്തമോ അതോ അനന്തമോ ? ആത്മാവും ശരീരവും ഒന്നോ അതോ പലതോ ? എന്നു തുടങ്ങിയ പത്തോളം ദാർശനികപ്രശ്നങ്ങൾ 'അവ്യക്ത'ങ്ങളാണ് എന്നും, അതുകൊണ്ട് അവ ബുദ്ധൻ വ്യകതമാക്കിയിട്ടില്ല എന്നും പ്രതിപാദിച്ചിട്ടില്ല ദർശനകൃതികളിൽ പറയുന്നു. അത്തരം അവ്യക്തപ്രശ്നങ്ങൾ ആലോചിക്കുന്നതിനു പകരം മനുഷ്യൻറെ ജീവിതക്ലേശങ്ങളെക്കുറിച്ചും അവയുടെ നിവാരണമാർഗ്ഗങ്ങളെക്കുറിച്ചും അദ്ദേഹം ചിന്തിച്ചു. അവയാണ്, നാലു ശ്രേഷ്ഠസത്യങ്ങൾ (ചത്വാരി ആര്യസത്യാനി).


നാലു ശ്രേഷ്ഠസത്യങ്ങൾ

ഒന്നാമത്തെ ശ്രേഷ്ഠസത്യം: ജീവിതം ദുരിതപൂർണ്ണമാണ്, ദു:ഖമയമാണ്. ജനനം, രോഗങ്ങൾ, നിരാശ, വാർദ്ധക്യം, മരണം (ജരാമരണങ്ങൾ) ഇവയെല്ലാം ആഗ്രഹങ്ങൾ കൊണ്ടുണ്ടാവുന്ന ദുരിതങ്ങളാണ്.

രണ്ടാമത്തെ ശ്രേഷ്ഠസത്യം: ലോകത്തിൽ ഒന്നും തന്നെ അകാരണമായി സംഭവിക്കുന്നില്ല, ഉണ്ടാവുന്നില്ല. ദുരിതങ്ങളും അകാരണമായി സംഭവിക്കുന്നവയല്ല. അവയ്ക്ക് കാരണങ്ങൾ ഉണ്ട്. ഒന്നിനു പുറകിൽ മറ്റോന്നായി, കാരണങ്ങളുടെ ശൃംഖല തന്നെയുണ്ട്. ജനനമാണ് (‘ജാതി’ എന്നു ബൗദ്ധഗ്രന്ഥങ്ങളിൽ) ദു:ഖങ്ങളുടെ കാരണം. ജനിക്കാത്തവന് ദു:ഖങ്ങളില്ല. ജനനത്തിനു കാരണം ജനിക്കാനുള്ള അനുഭാവമാണ് (‘ഭാവം’ എന്നു ബൗദ്ധഗ്രന്ഥങ്ങളിൽ). അതിനു കാരണം ലൌകിക വസ്തുക്കളോടുള്ള ഉപാദാനമാണ് (Mental clinging). സുഖങ്ങളോടുള്ള ‘തൃഷ്ണ’ യാണ് ഉപാദാനം ഉണ്ടാക്കുന്നത്. പൂർവജന്മത്തിലെ ഇന്ദ്രീയസുഖാനുഭവങ്ങളാണ്, സം‌വേദനങ്ങളാണ് (‘വേദന’ ബൗദ്ധചിന്തയിൽ) തൃഷ്ണയ്ക്കു കാരണം. അഞ്ച് ഇന്ദ്രീയങ്ങളും മനസും (‘ഷഡായതന’ങ്ങൾ) ഇല്ലെങ്കിൽ സം‌വേദനം സാധ്യമല്ല. അവയുള്ളത് മനശ്ശരീരമെന്ന ‘നാമരൂപ’ത്തിലാണ് (Mind-Body Organism). ബോധമില്ലാതെ (Consciousness, 'വിജ്ഞാനം' എന്നു ബൗദ്ധചിന്തയിൽ) അപ്രകാരം ഒരു രൂപത്തിന് ജന്മമെടുക്കുവാൻ സാദ്ധ്യമല്ല. പഴയജന്മത്തിലെ ‘സംസ്കാര’മാണ് (Impressions) മാതാവിൻറെ ഉദരത്തിൽ ബോധത്തെ എത്തിക്കുന്നത്. മുജ്ജന്മത്തിലെ അന്ത്യാവസ്ഥയിൽനിന്നാണ് പുതിയൊരു ജന്മമുണ്ടാവുന്നത്. മുജ്ജന്മപ്രവൃത്തികളുടെ പ്രഭാവങ്ങൾ (Effects) സംസ്കാരത്തിൽ ഗാഢരൂപത്തിൽ സ്ഥിതി ചെയ്യുന്നു. സത്യത്തെക്കുറിച്ചുള്ള അവിദ്യയാണ് സംസ്കാരത്തിനു കാരണമാകുന്നത്, പുനർജന്മത്തിനിടയാക്കുന്നത്. ഇപ്രകാരം, പന്ത്രണ്ടോളം കാരണങ്ങൾ (‘ദ്വാദശനിദാന’ങ്ങൾ)ളുടെ ഒരു ശൃംഖലയാണ് പുനർജന്മം ഉണ്ടാക്കുന്നത് എന്നാണ് ബൗദ്ധർ വിശ്വസിക്കുന്നത്. 'പ്രതീത്യസമുത്പാദം' (മറ്റോന്നിനെ ആശ്രയിക്കുന്ന ജനനം) എന്നാണ് കാര്യകാരണബന്ധത്തെപറ്റിയുള്ള ഈ ഈ സിദ്ധാന്തം അറിയപ്പെടുന്നത്. എന്നാൽ, ബുദ്ധൻറെ എല്ലാ പ്രഭാഷണങ്ങളിലും (Sermon) കാരണങ്ങളുടെ എണ്ണം നൽകിയിരിക്കുന്നത് ഒരു പോലെയല്ല. എന്നാൽ, പ്രചാരം ലഭിച്ചത് മേൽസൂചിപ്പിച്ച പന്ത്രണ്ടു നിദാനങ്ങൾ‍ക്കാണ്. പ്രതിദിനാരാധനാവേളകളിൽ‍, ചില ബുദ്ധമതാനുയായികൾ ദ്വാദശനിദാനങ്ങൾ അഥവാ ‘ഭവചക്രം’ ഓർമ്മപ്പെടുത്തുന്ന വസ്തുക്കൾ തിരിക്കുന്ന പതിവുണ്ട്.

മൂന്നാമത്തെ ശ്രേഷ്ഠസത്യം: ജീവിതദുരിതങ്ങൾ അവസാനിപ്പിക്കാൻ. രാഗ-ദ്വേഷ-മോഹങ്ങളാൽ കുരുങ്ങി നയിക്കുന്ന ജീവിതം മോഹത്തിനും പുനർജനനത്തിനും ഇടയാക്കുന്നു. ആഗ്രഹങ്ങളെ പൂർണ്ണമായി അടക്കിക്കൊണ്ട്, സത്യത്തെ സദാപര്യാലോചിച്ചുകൊണ്ട്, ഉൾക്കഴ്ച നേടിക്കൊണ്ട് ദുരിതച്ചങ്ങലയിൽ നീന്നു മോചനവും നിർവ്വാണവും നേടാനാവും. എന്നാൽ അതിനർത്ഥം, മോചനംനേടി ‘അർഹത’നായ ആൾ ഉദാസീനനായിരിക്കണം എന്നല്ല. ആഗ്രഹനിയന്ത്രണത്തിനും, സത്യസ്മരണയ്ക്കും വേണ്ടിയുള്ള ഉൾവലിയൽ താത്കാലികമാണ്. വിമോചനം നേടിയ ആൾ, ദുരിതസാഗരം മറികടക്കാൻ സ്വയം നിർമ്മിച്ച യാനം, അയാൾ‌ മറ്റുള്ളവർക്കും പ്രയോജനപ്പെടുത്തണം. അതിനായി പ്രയത്നിക്കണം. സ്വന്തം ജീവിതത്തിലൂടെ ബുദ്ധൻ അതു കാണിച്ചു തന്നു. നിർ‌വാണം എന്നാൽ 'പൊലിഞ്ഞത്, അണഞ്ഞുപോയത്' എന്നൊക്കെ അർത്ഥമുണ്ട്. അതടിസ്ഥാനമാക്കി, ചില ദാർശനികർ, മരണാനന്തരമാണ് അർഹതന് നിർ‌വാണം ലഭിക്കുന്നത് എന്നും അത് ജനനമരണങ്ങളില്ലാത്ത, അസ്ഥിത്വം പൂർ‌ണ്ണമായി ഇല്ലാതെയാകുന്ന അവസ്ഥയാണ് എന്നും വ്യാഖ്യാനിച്ചിട്ടുണ്ട്. അതു ശരിയായിരിക്കാനിടയില്ല. ബുദ്ധൻ പറഞ്ഞത് ജനനമരണങ്ങളിൽ നിന്നും ദുഖങ്ങളിൽ നിന്നും ശാശ്വതമായി എങ്ങനെ മോചനം സാധ്യമാണെന്നു മാത്രമാണ്. മുൻപു പറഞ്ഞ അവ്യക്തങ്ങളിൽ ഉൾപ്പെടുന്നതുകൊണ്ട്, മരണാനന്തരാവസ്ഥയെക്കുറിച്ച് അഭിപ്രായം പറയാൻ അദ്ദേഹം തുടർ‌ച്ചയായി വിസമ്മതിച്ചിരുന്നു. ലോകാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ, അത് വ്യാഖ്യാനിക്കാൻ അസാധ്യമായതിനാലാവണം ബുദ്ധൻ മൗനം പാലിച്ചതെന്ന് ഡോ. എസ്. രാധാകൃഷ്ണൻ സൂചിപ്പിച്ചിട്ടുണ്ട്.

നാലാമത്തെ ശ്രേഷ്ഠസത്യം: ജീവിതദുഃഖങ്ങളിൽ നിന്ന് മോചനം നേടാൻ സാധ്യമാണ്. അതിനു മാർഗ്ഗമുണ്ട്. അതാണ് അഷ്ടാംഗികമാർഗ്ഗം. ബൗദ്ധധർമ്മശാസ്ത്രത്തിന്റെ സംക്ഷിപ്തരൂപം അതിൽ കാണാൻ കഴിയും. അത് ഇപ്രകാരമാണ്: (1) സമ്യഗ്ദൃഷ്ടി (ശരിയായ വീക്ഷണം) - അജ്ഞതയും അതുകൊണ്ടുണ്ടാവുന്ന മിഥ്യാദൃഷ്ടിയും ദുഃഖകാരണങ്ങളാണ്. അതുകൊണ്ട്, സത്യമായ അറിവും ശരിയായവീഷണവും നേടുക എന്നതാണ് ആദ്യപടി. അത് സൈദ്ധാതികവിചിന്തനത്തിലൂടെയല്ല, മറിച്ച് നാലു ശ്രേഷ്ഠസത്യങ്ങളെക്കുറിച്ചുള്ള അറിവുനേടലാണ്. അതിലൂടയാണ് ധാർമ്മികപരിവർത്തനവും നിര്‌വാണവും ലഭിക്കുന്നത്. (2) സമ്യക്സങ്കല്പം (ശരിയായ, ദൃഢമായ തീരുമാനം) - നിത്യജീവിതത്തിൽ പകർത്തിട്ടില്ലെങ്കിൽ, ശരിയായ അറിവ് പ്രയോജനരഹിതമാണ്. അതുകൊണ്ട് ലൗകികസുഖാഗ്രഹങ്ങളും അന്യരോടുള്ള ദുർ‌വികാരങ്ങളും ദ്രോഹചിന്തകളും ത്യജിക്കാൻ ബുദ്ധൻ ഉപദേശിക്കുന്നു. (3) സമ്യഗ്‌വാക് (ശരിയായ വാക്ക്) - അസത്യവും അപകീർത്തികരവും, നിർ‌ദ്ദയവുമായ വാക്കുകളും നിസ്സാരവമായ സംസാരവും ഉപേക്ഷിക്കണം, ശരിയായ വാക്കുകൾ മാത്രം പറയുണം. (4) സമ്യക്‌കർമാന്തം (ശരിയായ കർമ്മം) - ശരിയായ കാര്യങ്ങൾ മാത്രം ചെയ്യണം. പഞ്ചശീലങ്ങൾ (മോഷ്ടിക്കാതെ, ലഹരി ഉപയോഗിക്കാതെ, വിഷയാസ്ക്തിയില്ലാതെ, അഹിംസയോടെ ഇരിക്കൽ‍) പാലിക്കണം. (5) 'സമ്യഗാജീവ'നം (ശരിയായ ജീവിതം നയിക്കൽ) - ജീവിക്കാനായി ശരിയായ മാർഗ്ഗം മാത്രം സ്വീകരിക്കണം. വിലക്കപ്പെട്ട രീതികൾ ഉപയോഗിക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്യണം. (6) സമ്യഗ്‌വ്യായാമം (ശരിയായ പ്രയത്നം). ദുഷ്ചിന്തകൾ മനസിലെത്തുന്നത് നിരന്തരം നിരോധിക്കണം, അതിന് കഠിനമായി പ്രയത്നിക്കണം. (7) സമ്യക്സ്മൃതി (ശരിയായ വിചാരം) - 'ഇതു ഞാൻ, ഇത് എന്റേത്' എന്ന വിചാരം ഇല്ലാതെയാക്കണം. നശ്വരമായ സ്വന്തം ശരീരത്തോടുള്ള സ്നേഹവും വസ്തുക്കളോടുമുള്ള ആഗ്രഹങ്ങളും ഇല്ലാതെയാക്കണം. അവ നഷ്ടപ്പെടുമ്പോഴുള്ള ദുഃഖത്തിൽ നിന്ന് അതു മോചനം നൽകും. (8) സമ്യക്‌സമാധി - (ശരിയായ ധ്യാനം) - സമചിത്തതയോടെ യുക്തിയോടെ അന്വേഷണബുദ്ധിയോടെ സത്യമെന്താണെന്ന് ധ്യാനിച്ചറിയണം. അപ്പോൾ, സംശയങ്ങളെല്ലാമകറ്റി ശ്രേഷ്ഠങ്ങളായ നാലു സത്യങ്ങൾ വെളിപ്പെടും. അത് ധ്യാനത്തിന്റെ ആദ്യപടി. തുടർന്ന് ശുദ്ധധ്യാനത്താൽ സമാധാനവും ശാന്തതയും ആനന്ദവും ലഭിക്കും. മുന്നാം ഘട്ടത്തിൽ, നിർമ്മമമായ, ഏകാഗ്രമായ ധ്യാനത്തിൽ നിന്നു കിട്ടിയ ആനന്ദവും ഉപേക്ഷിക്കണം.നാലാം ഘട്ടത്തിലാണ് അപ്രകാരം ലഭിച്ച ശാന്തി പോലും ത്യജിക്കുന്നത്. അനായാസമായ, പൂർണ്ണമായ സമചിത്തതയുടെ ഒരവസ്ഥയാണത്. സർ‌വ്വവേദനകളിൽ നിന്നും ദുഃഖങ്ങളിൽ നിന്നും അപ്പോൾ വിമോചിതനാകുന്നു; നിർ‌വ്വാണം ലഭിക്കുകയും ചെയ്യന്നു.

നാലു പ്രധാന സിദ്ധാന്തങ്ങളാണ് ബൗദ്ധധർമ്മചിന്തയുടെ ആധാരം. (1) പ്രതീത്യസമുത്പാദം : എല്ലാം മറ്റൊന്നിനെ ആശ്രയിച്ചാണ് ജനിക്കുന്നത്, സോപാധികമായാണ് ഉണ്ടാവുന്നത്. അത് ഒരു പ്രപഞ്ചതത്ത്വമാണ്. അതിന്റെ നടത്തിപ്പിന് സ്വതന്ത്രവും ബാഹ്യവുമായ ഒരു ബോധത്തിന്റെ ആവശ്യമില്ല. പ്രകൃതിയിലില്ലാത്ത, ബാഹ്യമായ ഒരു സത്യം ഇല്ല. ഇന്നു നിലനിൽക്കുന്നതെല്ലാം ഒരിക്കൽ പൂർണ്ണമായും നശിക്കും എന്ന വാദം (Nihilism) ബൗദ്ധർ അംഗീകരിക്കുന്നില്ല. പ്രഭാവം (Effect) സൃഷ്ടിക്കാനുള്ള കഴിവാണ് ഒരു വസ്തുവിന്റെ സത്ത (Existence). ഒരു പ്രഭാവവും ഉണ്ടാക്കാൻ കഴിവില്ലാത്തതൊന്നും, മുയലിന്റെ കൊമ്പു പോലെ, സത്യമല്ല. ഒന്ന് നശിക്കുമ്പോൾ അത് മറ്റൊന്നിനു കാരണമാവുന്നു. ധർമ്മചിന്തയ്ക്കാണ് ബുദ്ധന്റെ ദർശനത്തിൽ പ്രാധാന്യം. പ്രതീത്യസമുത്പാദമറിയുന്നവന് ധർമ്മം അറിയാം. അത് അറിയാത്തതാണ് ദുഃഖത്തിനു ഹേതു. (2) ബൗദ്ധചിന്തയിലെ കർമ്മസിദ്ധാന്തം, മേല്പറഞ്ഞ പ്രതീത്യസമുത്പാദസിദ്ധാന്തത്തിന്റെ ഒരു സവിശേഷമായ ഉപസിദ്ധാന്തമാണ്. ഒരു വ്യക്തിയുടെ ഇപ്പോഴത്തെ അസ്ഥിത്വം/അവസ്ഥ പഴയതൊന്നിനെ ആശ്രയിച്ചിരിക്കുന്നു. ഈ ജീവിതത്തിലെ സുഖ-ദുഃഖങ്ങൾ മുജ്ജന്മവമായി ബന്ധപ്പെട്ടിരിക്കുന്നു. (3) മാറ്റമില്ലാത്തതായി ഒന്നുമില്ല. എല്ലാം പരിവർത്തനങ്ങൾക്കു വിധേയമാണ്, അസ്ഥിരമാണ്. ബുദ്ധന്റെ ഈ അസ്ഥിരതാസിദ്ധാന്തം (Doctrine of Impermanence) പിലക്കാലത്ത് അദ്ദേഹത്തിന്റെ അനുയായികൾ, ക്ഷണികവാദമായി വികസിപ്പിച്ചു. സർ‌വതും കാലത്തിന്റെ ഏറ്റവും ചെറിയ, അഭാജ്യമായ ഒരു ക്ഷണത്തിൽ മാത്രമാണ് നിലനിൽക്കുന്നത് എന്നതാണ് ക്ഷണികവാദം. (4) ആത്മാവ് എന്നും സ്ഥിരമായ, മാറ്റമില്ലാത്ത ഒന്നാണ് എന്നാണു സങ്കല്പം. മാറ്റമില്ലാത്ത ആത്മാവിനെ ബൗദ്ധദർസനം അംഗീകരിക്കുന്നല്ല. പുനർജന്മം സംഭവിക്കുന്നത് ആത്മാവ് ഒരു ശരീരത്തിൽ നിന്ന് മറ്റൊന്നിലേക്കു പ്രവേശിക്കുമ്പോൾ സംഭവിക്കുന്നതല്ല. ഒരു ജന്മം മറ്റൊന്നിനു കാരണമാവുന്നു എന്നു മാത്രം. മനുഷ്യൻ എന്നത് ഭൗതികമായ ശരീരം, ഭൗതികമല്ലാത്ത മനസ്സ്, അരൂപമായ ബോധം എന്നീ ഘടകങ്ങളുടെ സംഘാതമാണ് (Collection) - രഥം, ചക്രങ്ങളുടേയും അച്ചുതണ്ടിന്റെയും ദണ്ഡുകളുടേയും ഒരു സംഘാതമാണെന്നതു പോലെ. ശരീരം വിഘടീക്കുമ്പോൾ മനുഷ്യൻ ഇല്ലാതെയാകുന്നു. ആത്മാവും, ആത്മബോധവും (Ego) ഈ സംഘാതമല്ലാതെ മറ്റൊന്നുമല്ല. ഇതാണ് അനാത്മവാദം (അനത്താവാദം - പാലിയിൽ). ബുദ്ധോപദേശങ്ങൾ ശരിയായി മനസ്സിലാക്കണമെങ്കിൽ, അനത്താവാദം എന്താണെന്ന് നന്നായി അറിയണം.


പ്രധാനപ്പെട്ട ബൗദ്ധദർശനശാഖകൾ

ഇന്ത്യയിലും വിദേശത്തുമായി വികസിച്ച ഏതാണ്ട് മുപ്പതോളം പ്രധാനശാഖകളും നിരവധി ചെറുശാഖകളും ബൗദ്ധദർശനത്തിലുണ്ട്. ഇന്ത്യയിൽ വികാസം പ്രാപിച്ച ശാഖകളിൽ പ്രധാനപ്പെട്ട നാല്‌ ഉപശാഖകൾ മാധ്യമികം, യോഗാചാരം, സൗത്രാന്തികം, വൈഭാഷികം എന്നിവയാണ്. രണ്ടു പ്രധാനപ്പെട്ട ദാർശനികപ്രശ്നങ്ങളാണ് ബൗദ്ധദാർശനികരിൽ അഭിപ്രായ വ്യത്യാസത്തിനു കാരണമായത്. 'യഥാർത്ഥ വസ്തുതകൾ എന്താണ്?' എന്ന കേവലദാർശനിക(Metaphysical)പ്രശ്നം അതിൽ ഒന്ന്. ഭൗതികമോ ആശയപരമോ ആയ ഒരു ഉണ്മയും ഇല്ല എന്നു മാധ്യമികദാർശനികർ വാദിക്കുന്നു. എല്ലാം ശൂന്യമാണെന്നും അവർ പറയുന്നു. മാനസികമായ ആശയലോകകമാണു സത്യമെന്നും ഭൗതികമായത് ഒന്നും സത്യമല്ലെന്നും യോഗാചാരദാർ‍ശനികർ വാദിക്കുന്നു. തുടർന്ന് 'വാസ്തവം എങ്ങനെ അറിയാൻ കഴിയും' എന്ന വിജ്ഞാനശാസ്ത്രപരമായ (Epistemological) ചോദ്യത്തിന്, സൗത്രാന്തികർ, ബാഹ്യവസ്തുക്കളെ അനുമാനത്തിലൂടെയാണ് (Inference) അറിയാൻ കഴിയുക എന്നുത്തരം നൽകുന്നു. എന്നാൽ വൈഭാഷികർ വാസ്തവം നേരിട്ടനുഭവിച്ചറിയാൻ (Perception) കഴിയും എന്നു വാദിക്കുന്നവരാണ്.ഈ നാലു ദർ‌ശനശാഖകളെക്കുറിച്ചുള്ള വിവരണം താഴെ നൽകുന്നു.

"https://ml.wikipedia.org/w/index.php?title=ബൗദ്ധദർശനം&oldid=718663" എന്ന താളിൽനിന്ന് ശേഖരിച്ചത്