"അഭിമന്യു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sidharthan (സംവാദം | സംഭാവനകൾ) |
(ചെ.) നാനാർത്ഥം ശരിയാക്കുന്നു |
||
വരി 1: | വരി 1: | ||
{{prettyurl|Abhimanyu}} |
{{prettyurl|Abhimanyu}} |
||
{{ |
{{നാനാർത്ഥം|അഭിമന്യു}} |
||
[[മഹാഭാരതം|മഹാഭാരതത്തിലെ]] ഒരു ദുരന്തകഥാപാത്രമാണ് '''അഭിമന്യു''' (Sanskrit: अभिमन्यु, abhimanyu). [[പാണ്ഡവര്‍|പാണ്ഡവനായ]] [[അര്‍ജ്ജുനന്‍|അര്‍ജ്ജുനന്]] ശ്രീകൃഷ്ണസഹോദരിയായ [[സുഭദ്ര|സുഭദ്രയില്‍]] ജനിച്ച മകനാണ് ഇദ്ദേഹം. [[ചന്ദ്രന്‍|ചന്ദ്രന്റെ]] അംശാവതാരമായി വിശേഷിപ്പിക്കുന്ന അഭിമന്യുവിനെ അച്ഛനോളം പോന്ന വില്ലാളിയായാണ് മഹാഭാരതത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. |
[[മഹാഭാരതം|മഹാഭാരതത്തിലെ]] ഒരു ദുരന്തകഥാപാത്രമാണ് '''അഭിമന്യു''' (Sanskrit: अभिमन्यु, abhimanyu). [[പാണ്ഡവര്‍|പാണ്ഡവനായ]] [[അര്‍ജ്ജുനന്‍|അര്‍ജ്ജുനന്]] ശ്രീകൃഷ്ണസഹോദരിയായ [[സുഭദ്ര|സുഭദ്രയില്‍]] ജനിച്ച മകനാണ് ഇദ്ദേഹം. [[ചന്ദ്രന്‍|ചന്ദ്രന്റെ]] അംശാവതാരമായി വിശേഷിപ്പിക്കുന്ന അഭിമന്യുവിനെ അച്ഛനോളം പോന്ന വില്ലാളിയായാണ് മഹാഭാരതത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. |
||
08:57, 18 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
മഹാഭാരതത്തിലെ ഒരു ദുരന്തകഥാപാത്രമാണ് അഭിമന്യു (Sanskrit: अभिमन्यु, abhimanyu). പാണ്ഡവനായ അര്‍ജ്ജുനന് ശ്രീകൃഷ്ണസഹോദരിയായ സുഭദ്രയില്‍ ജനിച്ച മകനാണ് ഇദ്ദേഹം. ചന്ദ്രന്റെ അംശാവതാരമായി വിശേഷിപ്പിക്കുന്ന അഭിമന്യുവിനെ അച്ഛനോളം പോന്ന വില്ലാളിയായാണ് മഹാഭാരതത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.
ജനനം
ഗര്‍ഭസ്ഥശിശുവായിരിക്കെത്തന്നെ മഹാഭാരതകഥയില്‍ പ്രമുഖസ്ഥാനം കരസ്ഥമാക്കിയ കഥാപാത്രമാണ് അഭിമന്യു. സുഭദ്ര ഗര്‍ഭിണിയായിരിക്കെ മകരവ്യൂഹം, കൂര്‍മ്മവ്യൂഹം, സര്‍പ്പവ്യൂഹം തുടങ്ങി വിവിധ വ്യൂഹങ്ങളില്‍ കടക്കേണ്ടതും അവയെ ആക്രമിച്ച് കീഴ്പ്പെടുത്തേണ്ടതുമായ രീതികള്‍ അര്‍ജ്ജുനന്‍ പത്നിയെ സവിസ്തരം വിവരിച്ചുകേള്‍പ്പിച്ചു. വ്യൂഹങ്ങളില്‍ പ്രധാനമായ ചക്രവ്യൂഹത്തില്‍ കടക്കുന്നതെങ്ങനെയെന്ന കാര്യം വിശദീകരിച്ചപ്പോള്‍ സുഭദ്ര ഉറക്കത്തിലേക്ക് വഴുതിയത് കണ്ട് അര്‍ജ്ജുനന്‍ വിവരണം നിര്‍ത്തി. അതിനാല്‍ അമ്മയുടെ ഉദരത്തില്‍വെച്ചുതന്നെ ഈ വിദ്യകളെല്ലാം സസൂക്ഷ്മം ഹൃദിസ്ഥമാക്കിയ അഭിമന്യുവിന് ചക്രവ്യൂഹത്തിലേക്ക് കടക്കാനുള്ള വഴിവരെ മാത്രമേ മനസ്സിലാക്കാന്‍ സാധിച്ചുള്ളൂ. ചക്രവ്യൂഹത്തില്‍നിന്ന് പുറത്തേക്ക് കടക്കാനുള്ള വിദ്യ മനസ്സിലാക്കാന്‍ സാധിക്കാത്തത് പില്‍ക്കാലത്ത് മഹാഭാരതയുദ്ധത്തില്‍ അദ്ദേഹത്തിന്റെ അന്ത്യത്തിന് വഴിവെക്കുകയും ചെയ്തു.
അമ്മയുടെ രാജ്യമായ ദ്വാരകയിലാണ് അഭിമന്യുവിന്‍റെ ചെറുപ്പകാലം കടന്നുപോയത്. ശ്രീകൃഷ്ണപുത്രനായ പ്രദ്യുമ്നനായിരുന്നു ആദ്യഗുരു. പിന്നീട് അച്ഛന്‍ അര്‍ജ്ജുനനും അദ്ദേഹത്തെ ആയോധനകല അഭ്യസിപ്പിച്ചു. അമ്മയുടെ വീട്ടില്‍ വളര്‍ന്നതിനാല്‍ അമ്മാവന്‍ ശ്രീകൃഷ്ണന്‍റെ പ്രത്യേകശിക്ഷണത്തില്‍ വളരാനും അഭിമന്യുവിന് സാധിച്ചു.
വിരാടരാജകുമാരിയായ ഉത്തരയെയാണ് അഭിമന്യു വിവാഹം കഴിച്ചത്. കുരുക്ഷേത്രയുദ്ധത്തിന് തൊട്ടുമുമ്പ് വിരാടരാജ്യവുമായി പാണ്ഡവന്മാര്‍ക്ക് ദൃഢബന്ധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അര്‍ജ്ജുനന്‍ നേരിട്ട് ഇടപെട്ടാണ് ഈ വിവാഹം നടത്തിയത്.
മരണം
മഹാഭാരതയുദ്ധത്തിന്‍റെ പതിമൂന്നാം ദിവസമാണ് അഭിമന്യുവിന്റേതായി മാറിയത്. അന്നേദിവസം ചക്രവ്യൂഹം ചമച്ച് അത് തകര്‍ക്കാന്‍ കൗരവര്‍ പാണ്ഡവരെ വെല്ലുവിളിച്ചു. ശ്രീകൃഷ്ണനും അര്‍ജ്ജുനനും ചക്രവ്യൂഹം ഭേദിച്ച് ശത്രുക്കളെ പരാജയപ്പെടുത്തുന്ന വിദ്യ അറിയാമായിരുന്നതിനാല്‍ പാണ്ഡവര്‍ വെല്ലുവിളി സ്വീകരിച്ചു.
എന്നാല്‍ ശ്രീകൃഷ്ണനെയും അര്‍ജ്ജുനനെയും യുദ്ധമുന്നണിയുടെ മറ്റൊരു ഭാഗത്തേക്ക് മാറ്റി പാണ്ഡവരെ പരാജയപ്പെടുത്താനായിരുന്നു കൗരവരുടെ പദ്ധതി. ഈ ദൗത്യം സംശപ്തകന്മാര്‍ ഭംഗിയായി നിര്‍വഹിച്ചു. അതോടെ ചക്രവ്യൂഹം ഭേദിക്കാന്‍ സാധിക്കാതെ പാണ്ഡവര്‍ കുഴങ്ങി. ഇതിനെത്തുടര്‍ന്ന് ചക്രവ്യൂഹത്തിനുള്ളില്‍ കടക്കാന്‍ അറിയാമായിരുന്ന പതിനാറുകാരനായ അഭിമന്യു ഈ ദൗത്യം ഏറ്റെടുക്കാനുറച്ചു. എന്നാല്‍ ചക്രവ്യൂഹത്തില്‍നിന്ന് പുറത്തുകടക്കാന്‍ അഭിമന്യുവിന് സാധിക്കില്ലെന്ന് അറിയാമായിരുന്നു മറ്റു പാണ്ഡവര്‍ അഭിമന്യുവിനോടൊപ്പം ചക്രവ്യൂഹം ഭേദിച്ച് ഉള്ളിലേക്ക് കയറാനും തീരുമാനമായി.
തീരുമാനപ്രകാരം അഭിമന്യു ചക്രവ്യൂഹം ഭേദിക്കാന്‍ തയ്യാറായി. ദ്രോണാചാര്യരുടെ നേരെ തേര് നയിക്കാനായിരുന്നു അഭിമന്യു ആദ്യംതന്നെ തേരാളിക്ക് നല്കിയ ആജ്ഞ. എന്നാല്‍ യുദ്ധനിപുണനായ ദ്രോണരുടെ മുന്നിലേക്ക് ബാല്യം വിട്ടുമാറാത്ത അഭിമന്യുവിനെ നയിക്കുന്നതില്‍ പന്തികേട് കണ്ട തേരാളി അറച്ചുനിന്നു. പക്ഷേ അഭിമന്യുവിന്റെ നിരന്തരമായ ആജ്ഞയുടെ അടിസ്ഥാനത്തില്‍ തേരാളി ദ്രോണാചാര്യരുടെ നേരെ തേര് നയിക്കുകയും ചക്രവ്യൂഹം ഭേദിച്ച് ഉള്ളില്‍ക്കയറുകയും ചെയ്തു. എന്നാല്‍ അഭിമന്യുവിനോടൊപ്പം മറ്റുള്ളവര്‍ക്കും ചക്രവ്യൂഹത്തിനുള്ളിലേക്ക് കടക്കാമെന്ന പാണ്ഡവരുടെ മോഹം സിന്ധു രാജാവായ ജയദ്രഥന്‍ തകര്‍ത്തു. അര്‍ജ്ജുനനൊഴിച്ചുള്ള പാണ്ഡവരെയെല്ലാം ഒരു ദിവസം മുഴുവന്‍ തടഞ്ഞു നിര്‍ത്താനുള്ള വരം ഇദ്ദേഹം പരമശിവനില്‍നിന്ന് കരസ്ഥമാക്കിയിട്ടുണ്ടായിരുന്നു. ഇതോടെ ചക്രവ്യൂഹം ചമച്ചുനില്‍ക്കുന്ന കൗരവരുടെ മുന്നില്‍ അഭിമന്യു ഒറ്റപ്പെട്ടു.
ഒറ്റപ്പെട്ടെങ്കിലും അതിഭയങ്കരമായ യുദ്ധത്തിനാണ് പിന്നീട് കുരുക്ഷേത്രം സാക്ഷ്യം വഹിച്ചത്. ദുര്യോധനപുത്രന്‍ ലക്ഷ്മണ്‍, അംശകന്റെ പുത്രന്‍, ശല്യരുടെ ഇളയ സഹോദരന്‍, ശല്യരുടെ മകന്‍ രുക്മാരഥന്‍, ദ്രിഘലോചനന്‍, കുന്ദവേധി, സുഷേണന്‍, വാസതിയന്‍, ക്രതന്‍ തുടങ്ങി ഒട്ടേറെ വീരശൂരപരാക്രമികള്‍ക്ക് അഭിമന്യുവിന്‍റെ മുന്നില്‍ ജീവന്‍ വെടിയേണ്ടിവരുന്നു. കര്‍ണ്ണന്‍ അഭിമന്യുവിന്‍റെ മുന്നില്‍നിന്ന് തോറ്റോടിപ്പോയപ്പോള്‍ ദുശ്ശാസനന്‍ യുദ്ധമുന്നണിയില്‍ മോഹലസ്യപ്പെട്ടുവീണു. മകന്‍ കൊല്ലപ്പെട്ടെന്നറിഞ്ഞ ദുര്യോധനന്‍ കൗരവരോടൊന്നടങ്കം അഭിമന്യുവിനോടെതിരിടാന്‍ ആജ്ഞാപിച്ചു. ഇതോടെ യുദ്ധനിയമങ്ങളെല്ലാം കാറ്റില്‍ പറത്തി കൗരവര്‍ എല്ലാവരും ചേര്‍ന്ന് ഒറ്റയാനായി നില്‍ക്കുന്ന അഭിമന്യുവിനോടെതിരിട്ടു.
ഇത്രയൊക്കെയായിട്ടും പതറാതെ മുന്നേറിക്കൊണ്ടിരുന്ന അഭിമന്യുവിനെക്കണ്ട് കൗരവര്‍ നിരാശരായി. ദ്രോണാചാര്യരുടെ ഉപദേശത്തെത്തുടര്‍ന്ന് കര്‍ണ്ണന്‍ പിന്നില്‍നിന്ന് അമ്പെയ്ത് അഭിമന്യുവിന്‍റെ വില്ല് തകര്‍ത്തു. പിന്നീട് തേര് തകര്‍ക്കുകയും തേരാളിയെയും കുതിരകളെയും കൊല്ലുകയും ചെയ്തു. പിന്നീട് കുതിരകളുടെയും ആനകളുടെയും പുറത്തുകയറി വാളെടുത്ത് അഭിമന്യു യുദ്ധത്തിനൊരുങ്ങി. തേര്‍ചക്രമായിരുന്നു പരിചയായി ഉപയോഗിച്ചത്. ദുശ്ശാസനന്‍റെ പുത്രനുമായി നേരിട്ടെതിരിടുകയായിരുന്നു അഭിമന്യു. ഈ സമയം കൗരവരൊന്നടങ്കം അദ്ദേഹത്തോടെതിരിടുകയും വാളും തേര്‍ചക്രവും തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് നിരായുധനായ അഭിമന്യുവിന്റെ ശിരസ്സ് ദുശ്ശാസനപുത്രന്‍ ഗദ കൊണ്ടടിച്ചു തകര്‍ത്തു. ഏങ്കിലും മരിക്കുന്നതിനു മുമ്പ് ദുശ്ശാസനപുത്രനെ അഭിമന്യു സ്വന്തം ഗദ കൊണ്ട് അടിച്ചുകൊന്നു.
മഹാഭാരതയുദ്ധത്തില്‍ യുദ്ധനീതി കാറ്റില്‍ പറന്നത് അഭിമന്യുവിന്റെ മരണത്തോടെയാണ്. പിന്നീട് നിരായുധനായ കര്‍ണ്ണനെ കൊല്ലാന്‍ മടിച്ചുനിന്ന അര്‍ജ്ജുനനെ ശ്രീകൃഷ്ണന്‍ ഓര്‍മ്മിപ്പിച്ചത് അഭിമന്യുവിനെ കൊന്ന രീതിയായിരുന്നു. ദുര്യോധനനെ കൊല്ലാന്‍ ഭീമന് ഉപദേശം നല്കിയതും ഇതേ അടിസ്ഥാനത്തില്‍ത്തന്നെ.