"മാർ റാബാൻ റമ്പാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) തലക്കെട്ടു മാറ്റം: മോര് റാബാന്‍ റമ്പാന്, ചെന്നിത്തല >>> മോർ റാബാൻ റമ്പാൻ, ചെന്നിത്തല: പുതിയ � |
(വ്യത്യാസം ഇല്ല)
|
08:53, 6 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
എ.ഡി. 905 ല്‍ ദനഹാ എന്ന മെത്രാന്റെ കുടെ കേരളത്തില്‍ വന്ന മൂന്ന് റമ്പാന്മാരില് ഒരാളാണ് റാബാന്‍ എന്ന മാര്‍ റാബാന്‍ റമ്പാന്. ഇദ്ദേഹം ചെന്നിത്തല നടയില്‍ കുടുംബത്തിലെ ഒരു ഭവത്തില്‍ താമസിച്ചു വരവേ കൊല്ലവര്‍ഷം 80ല്‍ കര്‍ക്കടകം 24 ന് കാലംചെയ്യുകയും അവിടെത്തന്നെ കബറടക്കുകയും ചെയ്തു. അന്ത്യോഖ്യാ സിംഹാസനത്തില്‍ നിന്നും പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ വന്ന ഇദ്ദേഹത്തെക്കുറിച്ച് നിരണം പള്ളി ചെപ്പേടില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.
“ | മിശിഹാകാലം 905 ല്‍ ദനഹാ എന്ന മെത്രാന് മലയാളത്തു വന്നു. അദ്ദേഹത്തോടുകൂടി റാബാന്‍ എന്നും യൌനാന്‍ മാര്‍ ആവാന്‍ എന്നും മൂന്നുപേര്‍ മലയാളത്ത് വന്നതില്‍ റാബാന്‍ എന്ന ആള് നിരണം പള്ളി ഇടവകയില്‍ നടയില്‍ തെക്കേവീട്ടില്‍ കുരുവിളയുടെ വീട്ടില്‍ കബറടങ്ങി. മാര്‍ ആവാന്‍ എന്ന ആള് തേവലക്കര പള്ളിയില്‍ കബറടങ്ങി. ദനഹാ എന്ന മെത്രാന് കോട്ടയ്ക്കപ്പുറത്ത് കൊടശേരിനാട്ടില്‍ (കുടശനാട്) വലിയവീട്ടില്‍ തരകന്റെ വീട്ടില്‍ കബറടങ്ങി. | ” |
മലങ്കര യാക്കോബായ സഭ ഇദ്ദേഹത്തെ ഒരു വിശുദ്ധനായി കണക്കാക്കുന്നു. രോഗപീഢയാലോ മറ്റ് കഷ്ടപ്പാടുകളാലോ നട്ടം തിരിയുന്നവര്‍ക്ക് അനുഗ്രഹത്തിന്റെ അത്താണിയാണ് ഈ വിശുദ്ധനെന്ന് പല സഭാവിശ്വാസികളും വിശ്വസിക്കുന്നു. വിദൂരസ്ഥലങ്ങളില്‍ നിന്നുപോലും അപ്പം നേര്‍ച്ചയായികൊണ്ടുവന്ന് സധാരണക്കാര്‍ക്ക് വിതരണം ചെയ്യുന്നത് ഇവിടുത്തെ നേര്‍ച്ചയുടെ ഒരു പ്രത്യേകതയാണ്. എല്ലാവര്‍ഷവും കര്‍ക്കടകം 24നും ഡിസംബര്‍ രണ്ടാം ശനിയാഴ്ചയും വിശുദ്ധന്റെ പെരുന്നാളായി കൊണ്ടാടിവരുന്നു. കബറിടത്തില്‍ വി.കുര്‍ബ്ബാന നടത്തുന്നതിന് സൌകര്യം ഇല്ലാതിരുന്ന കാലയളവില്‍ ചെന്നിത്തല സെന്റ് ജോര്‍ജ്ജ് ഹോറേബ് യാക്കോബായ സുറിയാനിപ്പള്ളിയില്‍ പെരുന്നാള്‍ ദിവസം വി.കുര്‍ബ്ബാന അര്‍പ്പിച്ച് വിശ്വാസികള്‍ കബറിടത്തില്‍ വന്ന് ധൂപ പ്രാര്‍ത്ഥനയില്‍ സംബന്ധിച്ച് നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിച്ച് പിരിയാറായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ വിശുദ്ധ കബിറിടത്തില്‍ ത്തന്നെ വി.കുര്‍ബ്ബാന അര്‍പ്പിക്കുന്നു.