"മാർ റാബാൻ റമ്പാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(വ്യത്യാസം ഇല്ല)

08:53, 6 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

എ.ഡി. 905 ല്‍ ദനഹാ എന്ന മെത്രാന്റെ കുടെ കേരളത്തില്‍ വന്ന മൂന്ന് റമ്പാന്മാരില്‍ ഒരാളാണ്‌ റാബാന്‍ എന്ന മാര്‍ റാബാന്‍ റമ്പാന്‍. ഇദ്ദേഹം ചെന്നിത്തല നടയില്‍ കുടുംബത്തിലെ ഒരു ഭവത്തില്‍ താമസിച്ചു വരവേ കൊല്ലവര്‍ഷം 80ല്‍ കര്‍ക്കടകം 24 ന് കാലംചെയ്യുകയും അവിടെത്തന്നെ കബറടക്കുകയും ചെയ്തു. അന്ത്യോഖ്യാ സിംഹാസനത്തില്‍ നിന്നും പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ വന്ന ഇദ്ദേഹത്തെക്കുറിച്ച് നിരണം പള്ളി ചെപ്പേടില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.

മലങ്കര യാക്കോബായ സഭ ഇദ്ദേഹത്തെ ഒരു വിശുദ്ധനായി കണക്കാക്കുന്നു. രോഗപീഢയാലോ മറ്റ് കഷ്ടപ്പാടുകളാലോ നട്ടം തിരിയുന്നവര്‍ക്ക് അനുഗ്രഹത്തിന്റെ അത്താണിയാണ്‌ ഈ വിശുദ്ധനെന്ന് പല സഭാവിശ്വാസികളും വിശ്വസിക്കുന്നു. വിദൂരസ്ഥലങ്ങളില്‍ നിന്നുപോലും അപ്പം നേര്‍ച്ചയായികൊണ്ടുവന്ന് സധാരണക്കാര്‍ക്ക് വിതരണം ചെയ്യുന്നത് ഇവിടുത്തെ നേര്‍ച്ചയുടെ ഒരു പ്രത്യേകതയാണ്. എല്ലാവര്‍ഷവും കര്‍ക്കടകം 24നും ഡിസംബര്‍ രണ്ടാം ശനിയാഴ്ചയും വിശുദ്ധന്റെ പെരുന്നാളായി കൊണ്ടാടിവരുന്നു. കബറിടത്തില്‍ വി.കുര്‍ബ്ബാന നടത്തുന്നതിന് സൌകര്യം ഇല്ലാതിരുന്ന കാലയളവില്‍ ചെന്നിത്തല സെന്റ് ജോര്‍ജ്ജ് ഹോറേബ് യാക്കോബായ സുറിയാനിപ്പള്ളിയില്‍ പെരുന്നാള്‍ ദിവസം വി.കുര്‍ബ്ബാന അര്‍പ്പിച്ച് വിശ്വാസികള്‍ കബറിടത്തില്‍ വന്ന് ധൂപ പ്രാര്‍ത്ഥനയില്‍ സംബന്ധിച്ച് നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിച്ച് പിരിയാറായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ വിശുദ്ധ കബിറിടത്തില്‍ ത്തന്നെ വി.കുര്‍ബ്ബാന അര്‍പ്പിക്കുന്നു.

"https://ml.wikipedia.org/w/index.php?title=മാർ_റാബാൻ_റമ്പാൻ&oldid=592770" എന്ന താളിൽനിന്ന് ശേഖരിച്ചത്