"ജോർജ് വാഷിംഗ്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: ta:ஜார்ஜ் வாசிங்டன்; cosmetic changes
(ചെ.) യന്ത്രം ചേര്‍ക്കുന്നു: yo:George Washington
വരി 178: വരി 178:
[[war:George Washington]]
[[war:George Washington]]
[[yi:דזשארזש וואשינגטאן]]
[[yi:דזשארזש וואשינגטאן]]
[[yo:George Washington]]
[[zh:乔治·华盛顿]]
[[zh:乔治·华盛顿]]
[[zh-classical:華盛頓]]
[[zh-classical:華盛頓]]

22:06, 28 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജോര്‍ജ് വാഷിംഗ്ടണ്‍
ജോര്‍ജ് വാഷിംഗ്ടണ്‍
യഥാര്‍ത്ഥ പേര്: ജോര്‍ജ് വാഷിംഗ്ടണ്‍
കുടുംബപ്പേര്: വാഷിങ്ടണ്‍
തലപ്പേര്: പ്രസിഡന്‍റ്അമേരിക്ക
ജനനം: 1732 ഫെബ്രുവരി 22,
വെസ്റ്റ്മോര്‍ലാന്‍ഡ് കൌണ്ടി,
വിര്‍ജീനിയ
മരണം: 1799 ഡിസംബര്‍ 14,
67 മത്തെ വയസ്സില്‍
പിന്‍‍ഗാമി: ജോണ്‍ ആഡംസ്
മുന്‍‍ഗാമി: ആദ്യത്തെ പ്രസിഡന്റായിരുന്നു
മാതാവ്: മേരി ബാല്‍ വാഷിങ്ടണ്‍
പിതാവ്: അഗസ്റ്റിന്‍ വാഷിങ്ടണ്‍
വിവാഹങ്ങള്‍: മാര്‍ത്താ ഡാന്ഡ്രിഡ്ജ്,
കസ്റ്റിസ് വാഷിങ്ടണ്‍
മക്കള്‍:

ജോര്‍ജ് വാഷിംഗ്ടണ്‍ (George Washington),(1732 ഫെബ്രുവരി 22, – 1799 ഡിസംബര്‍ 14 അമേരിക്കന്‍ ഐക്യനാടുകളുടെ ആദ്യത്തെ പ്രസിഡന്‍റ്, അമേരിക്കന്‍ സ്വാതന്ത്ര്യ യുദ്ധത്തിന്റെ സര്‍വസൈന്യാധിപന്‍ എന്നീ നിലകളില്‍ ലോകമെമ്പാടുമറിയപ്പെടുന്നു. ബ്രിട്ടനെതിരായി അമേരിക്കന്‍ ഐക്യനാടുകളുടെ സൈന്യത്തെ നയിച്ച് വിജയം നേടി.

ആദ്യകാലം

1732-ല്‍ അമേരിക്കയിലെ വെര്‍ജീനിയ സംസ്ഥാനത്തെ വെസ്റ്റ്‌ മോര്‍ ലാന്‍ഡ്‌ കൗണ്ടിയില്‍ ബ്രിജസ്‌ ക്രീക്കില്‍ ആണ്‌ അദ്ദേഹം ജനിച്ചത്‌.[1] ഇംഗ്ലണ്ടിലെ ഡേറമിനടുത്തുള്ള വാഷിങ്ങ്ടണ്‍ എന്ന സ്ഥലത്ത്‌ നിന്നുള്ളവരായിരുന്നു അദ്ദേഹത്തിന്റെ പൂര്‍വ്വികര്‍. പിതാവ്‌ അഗസ്റ്റിന്‍ വാഷിങ്ങ്ടണും അമ്മ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായിരുന്ന മേരി ബാളുമായിരുന്നു. ജോര്‍ജിന്‌ ചെറുപ്പത്തില്‍ സാമാന്യ വിദ്യാഭ്യാസം മാത്രമേ സിദ്ധിച്ചുള്ളൂ. തോട്ടക്കാരനായി തുടങ്ങിയ അദ്ദേഹം ഭൂമിയളക്കുന്ന ജോലിയാണ്‌ പിന്നീട്‌ ചെയ്തിരുന്നത്‌. ഇത്‌ അദ്ദേഹത്തിന്‌ വെര്‍ജീനിയയുടേ ഭൂമിശാസ്ത്രത്തെപ്പറ്റി വ്യക്തമായ ധാരണ നല്‍കി. പിന്നീട്‌ ബ്രിട്ടീഷ്‌ സൈന്യത്തില്‍ ചേര്‍ന്ന് ലെഫ്റ്റനന്റ്‌ കേണല്‍ പദവി വരെയെത്താന്‍ ഈ പരിചയം അദ്ദേഹത്തെ സഹായിച്ചു. (1754)

തന്റെ അര്‍ദ്ധ സഹോദരനായ ലോറന്‍സ്‌ വാഷിങ്ങ്ടന്റെ സ്വത്തുക്കള്‍ മരണശേഷം സ്വായത്തമാക്കുകയും, അദ്ദേഹത്തിന്റെ ജോലി കൂടി എറ്റെടുത്തു നടത്തുകയും ചെയ്തു. വൈകാതെ വാഷിങ്ടണ്‍ ജില്ലാ സഹായി എന്ന തസ്തികയിലേക്ക്‌ ഉയര്‍ന്നു. ഇരുപതാമത്തെ വയസ്സില്‍ ഫ്രീ മേസണ്‍സ്‌ എന്ന പ്രസിദ്ധമായ മതസംഘടനയില്‍ ചേര്‍ന്നു. ഇത്‌ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയ കാര്യമായിരുന്നു. അദ്ദേഹം മേജര്‍ എന്ന പദവിയിലേക്ക്‌ ഉയര്‍ത്തപ്പെടുകയും നാട്ടു പട്ടാളത്തിന് ‌ പരിശീലനം നല്‍കാന്‍ നിയോഗിക്കപ്പെടുകയും ചെയ്തു.

പ്രസിഡന്‍ഷ്യല്‍ ഡോളര്‍ നാണയ ശ്രേണിയില്‍ പുറത്തിറക്കപ്പെട്ട നാണയം

സൈനിക ജീവിതം

22 വയസുള്ളപ്പോള്‍ സൈനിക സേവനത്തില്‍ പ്രവേശിച്ച ജോര്‍ജ്‌ ആ കൊല്ലം തന്നെ യുദ്ധത്തില്‍ പങ്കെടുത്തു. 1754-63 കാലത്ത്‌ ഫ്രഞ്ചുകാര്‍ക്കും, അമേരിക്കന്‍ ഇന്ത്യക്കാര്‍ക്കുമെതിരായുള്ള യുദ്ധങ്ങളില്‍ അദ്ദേഹം തന്റെ കഴിവുകള്‍ തെളിയിച്ചു. അമെരിക്കന്‍ ഇന്ത്യക്കാരുമായി ചേര്‍ന്ന് ഫ്രഞ്ചു സൈന്യത്തെ തോല്‍പിക്കാന്‍ അദ്ദേഹത്തിനായി. ജൂമൊന്‍വില്ലെ എന്ന സ്ഥലത്തെ ഫ്രഞ്ചു സൈന്യത്തെ അറിയിപ്പൊനുമില്ലാതെ കടന്നാക്രമിച്ച്‌ കശാപ്പു ചെയ്തു. ഫ്രഞ്ചുകാരുടേ ഡെക്വെസ്നേ കോട്ട അദ്ദേഹം പിടിച്ചെടുത്തു, പിന്നീട്‌ നെസസ്സിറ്റി എന്ന കോട്ട കെട്ടി. വെര്‍ജീനിയയെ മോചിപ്പിച്ചു. ഇത്‌ പിന്നീട്‌ കൂടുതല്‍ യുദ്ധങ്ങള്‍ക്ക്‌ വഴിതെളിച്ച് ഫ്രഞ്ചുകാര്‍ അമേരിക്കന്‍ ഇന്ത്യക്കാരുമായി സഖ്യം ചേര്‍ന്ന് തിരിച്ചടിച്ച്‌ ജോര്‍ജിനെ ബന്ധനസ്ഥനാക്കിയെങ്കിലും, പിന്നീട്‌ സന്ധിയില്‍ വിട്ടയച്ചു.

ജോര്‍ജ് വാഷിംഗടന്റെഛായാചിത്രം. 1772-ല് ചാര്‍ലി വിത്സന്‍ പീല്‍ വരച്ചത്

ജൂമൊന്‍വില്ലെ സംഭവം ലോകം മുഴുവനും അറിഞ്ഞു. ഇത്‌ കൂടുതല്‍ സമരങ്ങള്‍ക്ക്‌ വഴി തെളിച്ചു. ഫ്രഞ്ചു സൈന്യത്തിനോട്‌ ലോകം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കപ്പിത്താനായി തരം താഴ്ത്തപ്പെടുന്നതിന്റെ അപമാനത്തില്‍ നിന്നോഴിവാവാന്‍ വാഷിങ്ങ്ടന്‍ സൈന്യത്തില്‍ നിന്ന് വിര്‍മിച്ച് കൃഷിപ്പണിയാരംഭിച്ചു.

എന്നാല്‍ 1755-ല്‍ ബ്രിട്ടീഷ്‌ ജനറല്‍ ബ്രാഡോക്ക്‌ നഷ്ടപ്പെട്ട ഒഹൈയൊ പ്രവിശ്യ തിരിച്ചു പിടിക്കാന്‍ വലിയ നീക്കം നടത്തിയപ്പോള്‍ വാഷിങ്ങ്ടണ്‍ സഹായം വാഗ്ദാനം ചെയ്തു. മൊണോന്‍ഖേല എന്ന സ്ഥലത്തു വച്ചു നടന്ന യുദ്ധം ഒരു തിരിച്ചടിയായിരുന്നു. യുദ്ധത്തിനിടക്ക്‌ വാഷിങ്ങ്ടന്റെ കുതിരകള്‍ രണ്ടെണ്ണം വെടികൊണ്ടു ചത്തു, അദ്ദേഹം വെടിയുണ്ടകളില്‍ നിന്ന് തലനാരിഴയ്ക്കാണ്‌ രക്ഷപ്പെട്ടത്‌, നാലുണ്ടകള്‍ കോട്ടു തുളച്ചെങ്കിലും പരിക്കൊന്നുമില്ലാതെ നെഞ്ചു വിരിച്ച്‌ മൈതാനം ഒന്നു രണ്ടു തവണ ചുറ്റി തോറ്റുകോണ്ടിരിക്കുന്ന സൈന്യത്തിന്‌ തിരിച്ചു വരാന്‍ ആഹ്വാനം നല്‍കിക്കൊണ്ടിരുന്നു. ഇത്‌ അദ്ദേഹത്തിന്‌ വീര പരിവേഷം നല്‍കി. വര്‍ഷാവസാനം വാഷിങ്ടണ്‍ കേണല്‍ സ്ഥാനത്തിന്‌ അര്‍ഹനായി. അദ്ദേഹത്തെ നാടന്‍ സൈന്യത്തിന്റെ സര്‍വ്വ സൈന്യാധിപനാക്കി മാറ്റി. ഏകദേശം മുന്നൂറു മൈല്‍ വരുന്ന ഭൂഭാഗത്തിന്റെ പ്രതിരോധച്ചുമതല ഏല്‍പിച്ചു.

വാഷിങ്ങ്ടന്റെ ഉള്ളിന്റെ ഉള്ളില്‍ ബ്രിട്ടീഷ്‌ സൈന്യത്തിലെ ജോലിയായിരുന്നു മോഹം. പ്രവിശ്യയിലെ സൈന്യത്തിലെ ജോലിയേക്കാള്‍ പ്രൗഢിയുള്ളതായിരുന്നു ബ്രിട്ടീഷ്‌ രാജകീയ സൈന്യത്തിലെ ജോലി. ബ്രിട്ടീഷുകാരാകട്ടെ അമേരിക്കന്‍ നാട്ടുകാരെ അടുപ്പിച്ചുമില്ല. അങ്ങനെ സ്വപ്നം കണ്ട്‌ കാലം പോക്കുകയല്ലാതെ പ്രതീക്ഷിച്ച ജോലി കിട്ടുകയില്ല എന്നായപ്പോള്‍ അദ്ദേഹം ജോലി രാജിവച്ച്‌ തോട്ടം നോക്കി നടത്താന്‍ ഇറങ്ങി.

ഫ്രഞ്ചു കോട്ടകള്‍, കോളനി വാഴ്ചക്കാലത്ത്

രാഷ്ട്രീയത്തില്‍

തോട്ടമുടമയായിട്ടുള്ള ഈ സൈനികേതര ജീവിതത്തിനിടെ 1756 ജനുവരി ആറിന്‌ അദ്ദേഹം മാര്‍ത്താ ഡന്‍ഡ്രിഡ്ജ്‌ കസ്റ്റിസ്‌ എന്ന വിധവയെ വിവാഹം ചെയ്തു. അവര്‍ക്ക് കുട്ടികള്‍ ഒന്നുമുണ്ടായില്ലെങ്കിലും അവര്‍ മാര്‍ത്തയുടെ കുട്ടികളായ ജോണ്‍ പാര്‍ക്ക്‌ കസ്റ്റിസ്‌, മാര്‍ത്ത പാര്‍ക്ക്‌ കസ്റ്റിസ്‌ എന്നിവരെ വളര്‍ത്തി. വസൂരി പിടിച്ചതോ ക്ഷയം ബാധിച്ചതോ കൊണ്ടായിരിക്കാം അദ്ദേഹത്തിന്‌ കുട്ടികള്‍ ഉണ്ടാവാഞ്ഞത്‌ എന്ന് കരുതപ്പെടുന്നു.

മാര്‍ത്ത ധനികയായിരുന്നു. ജോര്‍ജിന്‌ അങ്ങനെ വന്‍പിച്ച സ്വത്ത്‌ കൈവന്നു. കസ്റ്റിസിന്‌ പാരമ്പര്യമായി കിട്ടിയ 1,8000 ഏക്കര്‍ സ്ഥലത്തിന്റെ മൂന്നിലൊന്നും കുട്ടികളുടെ പേരില്‍ ബാക്കിയുള്ളതും വാഷിങ്ങ്ടന്‌ ലഭിച്ചു. ഇന്ന് വെസ്റ്റ് വെര്‍ജീനിയ എന്നറിയപ്പെടുന്ന സ്ഥലം അദ്ദേഹത്തിന്‌ സൈന്യം സമ്മാനമായി കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് വെര്‍ണോണ്‍ എന്ന മലയ്ക്കു ചുറ്റുമുള്ള ഏകദേശം 6500 ഏക്കര്‍ വിലക്കുവാങ്ങി തോട്ടകൃഷി ആരംഭിച്ചു. എന്നാല്‍ ബ്രിട്ടനുമായിട്ടായിരുന്നു കാര്‍ഷിക ഉല്‍പന്നങ്ങളുടെ വ്യാപാരം. ബ്രിട്ടീഷ്‌ നിയമങ്ങളും കച്ചവടക്കാരുടേ തോന്ന്യസങ്ങളും വാഷിങ്ടണെ പോലുള്ള കച്ചവടക്കാരെ കഷ്ടത്തിലാക്കി. രാഷ്ട്രീയ കാര്യങ്ങളില്‍ അദ്ദേഹം ഇടപെടാന്‍ തുടങ്ങിയത്‌ ഇതിന്‌ ഒരു പരിഹാരം കാണാം എന്നു കരുതിക്കൂടിയാണ്‌. എന്നാല്‍ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം മൂലം അദ്ദേഹം വെര്‍ജീനിയയില്‍ നിന്നുള്ള ജന പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു.(1758)

വാഷിങ്ടന്റെ ജീവിതത്തെ പറ്റി നന്നായി അറിയണമെങ്കില്‍ അമേരിക്കയുടെ സ്വാതന്ത്ര്യ സമര ചരിത്രം കൂടി അറിയേണ്ടതുണ്ട്. അത്രയ്ക്കും ഇഴചേര്‍ന്നതാണ് രണ്ടും. പതിനേഴാം നുറ്റാണ്ടിലാണ് അമേരിക്കന്‍ വന്‍‍കരയില്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, സ്പെയിന്‍, നെതര്‍ലന്‍ഡ്സ്, ജര്‍മ്മനി, സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് കുടിയേറ്റം ആരംഭിച്ചത്.അവര്‍ അവിടേ തോട്ടങ്ങള്‍ ഉണ്ടാക്കി, പണിയെടുക്കാന്‍ ആഫ്രിക്കയില്‍ നിന്നും കറുത്ത വംശജരെ അടിമകളായി കൊണ്ടു വന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മില്‍ നടന്ന സപ്തവത്സര യുദ്ധത്തില്‍ ഫ്രാന്‍സിന്റെ പരാജയത്തെ തുടര്‍ന്ന് ഫ്രഞ്ച്‌ കോളനികള്‍ ഇംഗ്ലണ്ടിന്റെ നിയന്ത്രണത്തിലാവുകയും ചെയ്തു.

അമേരിക്കയിലെ കോളനികളില്‍ ഇംഗ്ലണ്ടിലെ പാര്‍ലമെന്റിന്‌ നേരിട്ട്‌ നിയമ നിര്‍മ്മാണം നടത്താമെന്നും നികുതി നിശ്ചയിക്കാമെന്നും അതിന്‌ കോളനിവാസികളുടെ പ്രാതിനിധ്യം ആവശ്യമില്ല എന്നുമുള്ള സ്ഥിതി വന്നപ്പോള്‍ കോളനികള്‍ ഇംഗ്ലണ്ടിനെതിരായിത്തിരിഞ്ഞു. 1769 കളില്‍ കോളണിവാസികളുടെ അമര്‍ഷം ശക്തി പ്രാപിച്ചു. വാഷിങ്ങ്ടന്റെ സുഹൃത്തായ ജോര്‍ജ്‌ മേസണ്‍ രൂപപ്പെടുത്തിയ ബ്രിട്ടീഷ നിര്‍മ്മിത വസ്തുക്കളുടെ ബഹിഷ്കരണത്തോടെ പൊതുവേ ബ്രിട്ടീഷ്‌ ഭരണത്തിനെതിരായി സമരം ആരംഭിച്ചു. (1775-83) തോമസ്‌ ജെഫേര്‍സന്‍, ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍, തോമസ്‌ പെയ്‌ന്‍ എന്നിവരാണ്‌ നേതൃത്വസ്ഥാനത്ത്‌ ഉണ്ടായിരുന്നവര്‍. അവരുടെ സമരം അഹിംസാപരമായിരുന്നില്ല. തോക്കും, ആയുധങ്ങളും ഉപയോഗിച്ച സായുധസമരമായിരുന്നു അത്. ഒരു വന്‍ സൈന്യം എന്നും അമേരിക്കക്കായി തയ്യാറായിരുന്നു, അതിന്റെ തലവനായി ജോര്‍ജ്‌ വാഷിങ്ങ്ടണും.

പിന്നീട്‌ സ്റ്റാമ്പ്‌ നിയമ പ്രതിസന്ധി (1765-66) ബോസ്റ്റണ്‍ കൂട്ടക്കൊല (1770)ബോസ്റ്റണ്‍ ടീ പാര്‍ട്ടി (1773) എന്നീ സംഭവങ്ങള്‍ സമരം കൂടുതല്‍ ആളിപ്പടര്‍ത്തി.

കോളനികള്‍ കോണ്ടിനെന്റല്‍ കോണ്‍ഗ്രസ്‌ എന്ന സമ്മേളനം വിളിച്ചുകൂട്ടി. വെര്‍ജീനിയയുടെ പ്രതിനിധിയായിരുന്നു ജോര്‍ജ്‌ വാഷിങ്ങ്ടന്‍. 1775 ഫിലാഡെല്‍ഫിയയില്‍ നടന്ന രണ്ടാം കോണ്‍ഗ്രസ്സില്‍ വാഷിങ്ങ്ടനെ സംയ്ക്ത സേനയുടെ നായകനായി തെര‍ഞ്ഞെത്തു.

അവലംബം

  1. രാധികാ സി. നായര്‍. ലോകനേതാക്കള്‍, ഏട് 15, ഡി.സി. റെഫെറന്‍സ് സിരീസ്. മുന്നാം വാല്യം, ഡി.സി. ബുക്സ്, കോട്ടയം ISBN 81-264-1180-5

ഇവയും കാണുക

വര്‍ഗ്ഗം:അമേരിക്കന്‍ പ്രസിഡണ്ടുമാര്‍

ഫലകം:Link FA ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ജോർജ്_വാഷിംഗ്ടൺ&oldid=540245" എന്ന താളിൽനിന്ന് ശേഖരിച്ചത്