"വിനിമയാപഗ്രഥനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 170: വരി 170:
സമ്മേളനസ്ഥലങ്ങളിലും ആഘോഷവേളകളിലും പ്രധാന ചടങ്ങുകള്‍ തുടങ്ങുന്നതിനു മുന്‍പും ഇടവേളകളിലും അതിലെ പങ്കാളികള്‍ ചെറുകൂട്ടങ്ങളായിത്തിരിഞ്ഞ് "കൊച്ചുവര്‍ത്തമാനങ്ങളില്‍" ഏര്‍പ്പെടുന്നത് സാധാരണമാണ്. ഒരു കൂട്ടര്‍ രാഷ്ട്രീയമാണ് (''കേന്ദ്രകമ്മിറ്റിത്തീരുമാനങ്ങള്‍..'') ചര്‍ച്ച ചെയ്യുന്നതെങ്കില്‍, മറ്റോരു കൂട്ടര്‍ക്ക് മൊബൈലും കാറും വിഷയമാകുന്നു; ഇനിയൊരു കൂട്ടര്‍ 'പുടവയും വളയും' (ഫാഷന്‍) അല്ലെങ്കില്‍ 'അഡ്മിഷന്‍' (കുട്ടികളുടെ വിദ്യാഭ്യാസം) സംസാരിക്കുന്നു. സംഘാംഗങ്ങളുടെ ലിംഗം, സമൂഹത്തിലെ അവരുടെ സ്ഥാനം തുടങ്ങിയവയനുസരിച്ച് വിഷയങ്ങളും മാറുന്നു. ''പകുതി ഉപചാരസ്വഭാവമുള്ളതും ഏതെങ്കിലും ഒരു വിഷയം സംബന്ധിച്ചും നടക്കുന്ന പൂരകവിനിമയങ്ങളാണ് ഇത്തരം '''നേരംകൊല്ലികള്‍''' (Pastimes)''. പ്രാഥമികമായി വിരസമായ സമയം ചിട്ടപ്പെടുത്തുവാനും മറ്റാളുകളുമായി ഇടപെട്ട് അംഗീകാരം / സ്നേഹം നേടുന്നതിനുമാണ് നേരംകൊല്ലി സംഭാഷണങ്ങളില്‍ മനുഷ്യര്‍ ഏര്‍പ്പെടുന്നത്. രണ്ടാമത്, കൂടുതലടുപ്പമുള്ള സാമൂഹികബന്ധങ്ങളില്‍, സൗഹൃദങ്ങളില്‍ ഏര്‍പ്പെടാനുള്ള പങ്കാളികളെ തെരഞ്ഞടുക്കാനുമാണ് നേരംകൊല്ലികള്‍ ഉപയോഗപ്പെടുന്നത്. നേരംകൊല്ലികള്‍ പുരോഗമിക്കുമ്പോള്‍ അതില്‍ ഏര്‍പ്പെടുന്ന പങ്കാളികളുടെ ശിശുഭാവങ്ങള്‍ വളരെ സമര്‍ത്ഥമായി പങ്കാളികളെ അളക്കുകയും സ്വീകാര്യമായവരെ തെരഞ്ഞെടുക്കുകയും മറ്റാളുകളെ നിരാകരിക്കുകയും ചെയ്യുന്നു. ഈ പ്രക്രീയ, ഭൂരിഭാഗവും ബോധപൂര്‍വമല്ലാതെ (Uncounsious) സഹജാവബോധസഹായത്താല്‍ (Intutive) ആണു നടക്കുന്നത്.
സമ്മേളനസ്ഥലങ്ങളിലും ആഘോഷവേളകളിലും പ്രധാന ചടങ്ങുകള്‍ തുടങ്ങുന്നതിനു മുന്‍പും ഇടവേളകളിലും അതിലെ പങ്കാളികള്‍ ചെറുകൂട്ടങ്ങളായിത്തിരിഞ്ഞ് "കൊച്ചുവര്‍ത്തമാനങ്ങളില്‍" ഏര്‍പ്പെടുന്നത് സാധാരണമാണ്. ഒരു കൂട്ടര്‍ രാഷ്ട്രീയമാണ് (''കേന്ദ്രകമ്മിറ്റിത്തീരുമാനങ്ങള്‍..'') ചര്‍ച്ച ചെയ്യുന്നതെങ്കില്‍, മറ്റോരു കൂട്ടര്‍ക്ക് മൊബൈലും കാറും വിഷയമാകുന്നു; ഇനിയൊരു കൂട്ടര്‍ 'പുടവയും വളയും' (ഫാഷന്‍) അല്ലെങ്കില്‍ 'അഡ്മിഷന്‍' (കുട്ടികളുടെ വിദ്യാഭ്യാസം) സംസാരിക്കുന്നു. സംഘാംഗങ്ങളുടെ ലിംഗം, സമൂഹത്തിലെ അവരുടെ സ്ഥാനം തുടങ്ങിയവയനുസരിച്ച് വിഷയങ്ങളും മാറുന്നു. ''പകുതി ഉപചാരസ്വഭാവമുള്ളതും ഏതെങ്കിലും ഒരു വിഷയം സംബന്ധിച്ചും നടക്കുന്ന പൂരകവിനിമയങ്ങളാണ് ഇത്തരം '''നേരംകൊല്ലികള്‍''' (Pastimes)''. പ്രാഥമികമായി വിരസമായ സമയം ചിട്ടപ്പെടുത്തുവാനും മറ്റാളുകളുമായി ഇടപെട്ട് അംഗീകാരം / സ്നേഹം നേടുന്നതിനുമാണ് നേരംകൊല്ലി സംഭാഷണങ്ങളില്‍ മനുഷ്യര്‍ ഏര്‍പ്പെടുന്നത്. രണ്ടാമത്, കൂടുതലടുപ്പമുള്ള സാമൂഹികബന്ധങ്ങളില്‍, സൗഹൃദങ്ങളില്‍ ഏര്‍പ്പെടാനുള്ള പങ്കാളികളെ തെരഞ്ഞടുക്കാനുമാണ് നേരംകൊല്ലികള്‍ ഉപയോഗപ്പെടുന്നത്. നേരംകൊല്ലികള്‍ പുരോഗമിക്കുമ്പോള്‍ അതില്‍ ഏര്‍പ്പെടുന്ന പങ്കാളികളുടെ ശിശുഭാവങ്ങള്‍ വളരെ സമര്‍ത്ഥമായി പങ്കാളികളെ അളക്കുകയും സ്വീകാര്യമായവരെ തെരഞ്ഞെടുക്കുകയും മറ്റാളുകളെ നിരാകരിക്കുകയും ചെയ്യുന്നു. ഈ പ്രക്രീയ, ഭൂരിഭാഗവും ബോധപൂര്‍വമല്ലാതെ (Uncounsious) സഹജാവബോധസഹായത്താല്‍ (Intutive) ആണു നടക്കുന്നത്.


നേരംകൊല്ലികള്‍ക്ക് മറ്റൊരു ലാഭം കൂടിയുണ്ട്. അത് സമൂഹമദ്ധ്യത്തില്‍ ഒരോ വ്യക്തിയും കെട്ടുന്ന 'വേഷ'ത്തിന് (Social Role) സംമൂഹത്തില്‍ അംഗീകാരം നേടിയെടുക്കുകയും അതു പ്രബലമാക്കുകയും (Stabilize) ചെയ്യുക എന്നതത്രേ. തങ്ങളുടെ യഥാര്‍ത്ഥ വ്യക്തിത്വം (Anima / Animus), അറിഞ്ഞോ അറിയാതെയോ മറച്ചുകൊണ്ട്, സമൂഹമധ്യേ ധരിക്കുന്ന 'മുഖാവരണം' (Persona) ആണത്. വ്യക്തിത്വത്തിന്റെ ഈ ബാഹ്യാംശത്തിനു ലഭിക്കുന്ന സമൂഹികാംഗീകാരം, വിവിധ വിഷയങ്ങളിലുള്ള അയാളുടെ 'നിലപാടു'കളെയും (Position), തദ്വാരാ മന:സ്ഥിതിയെയും (Attitude) സ്വാധീനിക്കുന്നുണ്ട്. "മറ്റുള്ളവരെല്ലാം മോശമാണ്", "ജീവിതം ദു:ഖം മാത്രമാണ്" എന്നു തുടങ്ങിയ, ഒരാളുടെ പെരുമാറ്റത്തെ ആകമാനം സ്വാധീനിക്കുന്ന, പ്രവചനവാക്യങ്ങളാണ് അയാളുടെ നിലപാടുകള്‍. ഇത്തരം നിലപാടുകള്‍ ഒരു വ്യക്തിയില്‍ രൂപപ്പെടുന്നതും ദൃഢമാകുന്നതും, ആലോചിച്ചു സ്വയം തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവും , ലോകപരിചയവും ലഭിക്കുന്നതിന് വളരെ മുന്‍പാണ് - രണ്ടു വയസു മുതല്‍ (ഒരു പക്ഷെ, ഒരു വയസു മുതല്‍) ഏഴു വയസു വരെയുള്ള ഘട്ടത്തിലാണ് എന്ന് ഡോ. ബേണ്‍ പറയുന്നു. ഒരാളുടെ നിലപാടുകളില്‍ നിന്ന് അയാളുടെ ബാല്യം ഏതുവിധമായിരുന്നു എന്ന് ഊഹിച്ചെടുക്കാന്‍ കഴിയും. മറ്റൊരാള്‍ അല്ലെങ്കില്‍ മറ്റൊരു സംഭവം ഇടപെട്ട് മാറ്റങ്ങള്‍ ഉണ്ടാക്കിയില്ലെങ്കില്‍, അയാളുടെ ബാക്കി ജീവിതകാലം അത്രയും ഈ നിലപാടുകള്‍ ദൃഢമാക്കാന്‍ അയാള്‍ ശ്രമിച്ചുകൊണ്ടിരിക്കും. ആ നിലപാടുകള്‍ക്കു വിരുദ്ധമായ സാഹചര്യങ്ങള്‍ അയാള്‍ ഒഴിവാക്കുകയോ, അത്തരം സാഹചര്യങ്ങളിലെ പ്രതികൂലാംശങ്ങളെ രൂക്ഷമായി, കൗശലപൂര്‍വം മാറ്റിമറിച്ച് (Manipulate), ഭീഷണികളെ അനുകൂലമായ സാധൂകരണങ്ങളാക്കുകയോ (Justification) ചെയ്യും.
നേരംകൊല്ലികള്‍ക്ക് മറ്റൊരു ലാഭം കൂടിയുണ്ട്. അത് സമൂഹമദ്ധ്യത്തില്‍ ഒരോ വ്യക്തിയും കെട്ടുന്ന 'വേഷ'ത്തിന് (Social Role) സംമൂഹത്തില്‍ അംഗീകാരം നേടിയെടുക്കുകയും അതു പ്രബലമാക്കുകയും (Stabilize) ചെയ്യുക എന്നതത്രേ. തങ്ങളുടെ യഥാര്‍ത്ഥ വ്യക്തിത്വം (Anima / Animus), അറിഞ്ഞോ അറിയാതെയോ മറച്ചുകൊണ്ട്, സമൂഹമധ്യേ ധരിക്കുന്ന 'മുഖാവരണം' (Persona) ആണത്. വ്യക്തിത്വത്തിന്റെ ഈ ബാഹ്യാംശത്തിനു ലഭിക്കുന്ന സമൂഹികാംഗീകാരം, വിവിധ വിഷയങ്ങളിലുള്ള അയാളുടെ 'നിലപാടു'കളെയും (Position), തദ്വാരാ മന:സ്ഥിതിയെയും (Attitude) സ്വാധീനിക്കുന്നുണ്ട്. "മറ്റുള്ളവരെല്ലാം മോശമാണ്", "ജീവിതം ദു:ഖം മാത്രമാണ്" എന്നു തുടങ്ങിയ, ഒരാളുടെ പെരുമാറ്റത്തെ ആകമാനം സ്വാധീനിക്കുന്ന, പ്രവചനവാക്യങ്ങളാണ് അയാളുടെ നിലപാടുകള്‍. ഇത്തരം നിലപാടുകള്‍ ഒരു വ്യക്തിയില്‍ രൂപപ്പെടുന്നതും ദൃഢമാകുന്നതും, ആലോചിച്ചു സ്വയം തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവും , ലോകപരിചയവും ലഭിക്കുന്നതിന് വളരെ മുന്‍പാണ് - രണ്ടു വയസു മുതല്‍ (ഒരു പക്ഷെ, ഒരു വയസു മുതല്‍) ഏഴു വയസു വരെയുള്ള ഘട്ടത്തിലാണ് എന്ന് ഡോ. ബേണ്‍ പറയുന്നു. ഒരാളുടെ നിലപാടുകളില്‍ നിന്ന് അയാളുടെ ബാല്യം ഏതുവിധമായിരുന്നു എന്ന് ഊഹിച്ചെടുക്കാന്‍ കഴിയും. മറ്റൊരാള്‍ അല്ലെങ്കില്‍ മറ്റൊരു സംഭവം ഇടപെട്ട് മാറ്റങ്ങള്‍ ഉണ്ടാക്കിയില്ലെങ്കില്‍, അയാളുടെ ബാക്കി ജീവിതകാലം അത്രയും ഈ നിലപാടുകള്‍ ദൃഢമാക്കാന്‍ അയാള്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. ആ നിലപാടുകള്‍ക്കു വിരുദ്ധമായ സാഹചര്യങ്ങള്‍ വന്നാല്‍, ഒന്നുകില്‍ അയാള്‍ അവ ഒഴിവാക്കുകയോ, അല്ലെങ്കില്‍ അത്തരം സാഹചര്യങ്ങളിലെ പ്രതികൂലാംശങ്ങളെ രൂക്ഷമായി, കൗശലപൂര്‍വം മാറ്റിമറിച്ച് (Manipulate), ഭീഷണികളെ അനുകൂലമായ സാധൂകരണങ്ങളാക്കുകയോ (Justification) ചെയ്യും. ഈ വിധമുള്ള ലാഭങ്ങള്‍ ഉള്ളതുണ്ടാണ് മനുഷ്യര്‍ അത്യൗത്സുക്യത്തോടെ നേരംകൊല്ലികളില്‍, വിശേഷിച്ചു സമാനമായ നിലപാടുള്ളവരോട്, ഏര്‍പ്പെടുന്നത്.

സ്ഥിരീകൃതമായ നിലപാടുകള്‍ ദൃഢമാക്കാനുതകുന്നതുകൊണ്ടാണ്, നേരംകൊല്ലികളും സ്ഥിരീകൃതമായിത്തീര്‍ന്നത് (Stereotyped). നേരംകൊല്ലികളും കര്‍മ്മങ്ങളും പലപ്പോഴും ഇടകലര്‍ന്നാണ് സംഭവിക്കുന്നത്. അതുകൊണ്ട് അവ വേര്‍തിരിച്ചറിയുക പലപ്പോഴും അത്ര ഏളുപ്പമല്ല.


== അവലംബം ==
== അവലംബം ==

06:21, 22 സെപ്റ്റംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

വിനിമയാപഗ്രഥനവിദ്യയിലെ ആശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു ചലനചിത്രം

ഇരുപതാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍, ഡോക്ടര്‍ എറിക് ബേണ്‍ എന്ന കാനഡയില്‍ ജനിച്ച അമേരിക്കന്‍ മന:ശാസ്ത്രജ്ഞന്‍ ആവിഷ്കരിച്ച ഒരു മന:ശാസ്ത്രവിശകലനസങ്കേതമാണ് വിനിമയാപഗ്രഥനം (Transactional Analysis) എന്നറിയപ്പെടുന്നത്.

താരതമ്യേന സങ്കീര്‍ണമായ മനഃശ്ശാസ്ത്രാശയങ്ങളും മനോരോഗചികിത്സാസങ്കേതങ്ങളും ഏകോപിപ്പിച്ചുകൊണ്ട് ലളിതമായി പ്രതിപാദിക്കുകയും പ്രയോഗക്ഷമമാക്കുകയും ചെയ്യുന്നു എന്നതാണ് ഈ വിദ്യയുടെ പ്രധാന സവിശേഷത. സാധാരണക്കാരന്‌ മനസ്സിലാവുന്ന തരത്തില്‍ വളരെ ലളിതമായ ഭാഷയില്‍ അമൂര്‍ത്തമായ മനസ്സിനെയും അതിന്റെ പ്രവര്‍ത്തനശൈലിയേയും അവതരിപ്പിക്കുകയാണ് ഡോ. ബേണ്‍ ചെയ്തത്. ആ കാരണം കൊണ്ടുതന്നെ 1960-70 കാലഘട്ടത്തില്‍ ഈ സമ്പ്രദായം പാശ്ചാത്യനാടുകളില്‍ വളരെ പ്രചാരം നേടി. മനഃശ്ശാസ്ത്രരംഗത്ത് വിപ്ലവകരമായ, ഒരു നൂതന സമ്പ്രദായമായി ഈ സങ്കേതം കരുതപ്പെടുന്നു. [1]. ഇതിന്റെ ഫലമായി ഈ സമ്പ്രദായം പല മാനസികാരോഗ്യപഠനസമൂഹങ്ങളിലും ജനപ്രിയമനഃശ്ശാസ്ത്രത്തിന്റെ ഒരു ഉത്തമോദാഹരണമായി കണക്കാക്കപ്പെടുന്നു. [2]

അടിസ്ഥാനാശയങ്ങള്‍

പ്രമാണം:Gamespeopleplaybookcover.jpg
എറിക് ബേണ്‍ എഴുതിയ ഗൈംസ് പീപ്പിള്‍ പ്ലേ എന്ന പുസ്തകത്തിന്റെ ചട്ട

സാമൂഹികവ്യവഹാരം [3]

ശരീരാരോഗ്യം നിലനിര്‍ത്തുന്നതിന് ആഹാരം അനിവാര്യമാണ്. അതു പോലെ മനുഷ്യന് മാനസികാരോഗ്യം നിലനിര്‍ത്തുവാന്‍ സഹജീവികളുടെ അംഗീകാരവും പരിഗണനയും സ്നേഹവും ആവശ്യമാണ്. ശിശുക്കളില്‍ ലാളനാതൃഷ്ണയായിട്ടാണ് (Stimulation-Hunger) ഇതു കാണുന്നത്. മാതാവിന്റ സ്പര്‍ശനവും ഉത്തേജനവും ലഭിക്കാതെ, ദീര്‍ഘകാലം ആശുപത്രിയില്‍ കഴിയേണ്ടി വരുന്ന ശിശുക്കള്‍ വളരെ വേഗം രോഗങ്ങള്‍ക്ക് കീഴടങ്ങുന്നുവെന്നും ഒടുവില്‍ ജീവഹാനി പോലും സംഭവിക്കുമെന്നും വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ശിശു വളരുന്നതോടെ ലാളനാതൃഷ്ണ, മറ്റാളുകളുടെ അംഗീകാരത്തിനുള്ള അഭിലാഷമായി, അംഗീകാരവാഞ്ഛയായി, (Recognition-Hunger) രൂപാന്തരപ്പെടുന്നു. എല്ലാ മുതിര്‍ന്നവരിലും അന്തര്‍ലീനമായ ഒരു അഭിലാഷമാണ് ഇത്. ശിശുക്കളൂടെ മേല്പറഞ്ഞ അവസ്ഥയ്ക്ക് സമാനമായി, മുതിര്‍ന്നവര്‍ ദീര്‍ഘകാലം ഏകാന്തതടവനുഭവിക്കുമ്പോള്‍ താത്ക്കാലികമായ ചിത്തഭ്രമം ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. തടവുകാര്‍ക്ക്, ശാരീരികമായ പീഡനത്തേക്കാള്‍ അസഹനീയമാണ് ഏകാന്തവാസമെന്ന് ഡോ. ബേണ്‍ തന്റെ ഗേംസ് പീപ്പിള്‍ പ്ലേ, എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അംഗീകാരത്തിനുള്ള ഈ ആഗ്രഹം, പല വ്യക്തികളില്‍ പല തോതിലാണു കാണുന്നത്. ഒരു ചലചിത്രനടന്, അജ്ഞാതരായ നിരവധി ആരാധകരുടെ അംഗീകാരം ഒരു പക്ഷേ വേണ്ടിവരുമ്പോള്‍, ഒരു ശാസ്ത്രജ്ഞന് തന്റെ മാനസികാരോഗ്യം നിലനിര്‍ത്താന്‍, വര്‍ഷത്തിലൊരിക്കല്‍ ലഭിക്കുന്ന അംഗീകാരം മതിയായിയെന്നു വരാം.

വിനിമയാപഗ്രധന വിദ്യയില്‍, സ്ട്രോക് (Stroke - സംവാഹനം; തലോടല്‍, സ്നേഹപ്രകടനം, എന്നൊക്കെയുള്ള അര്‍ത്ഥത്തില്‍) എന്ന ഇംഗ്ലീഷുപദം, മനുഷ്യര്‍ പരസ്പരം അംഗീകരിക്കുന്നതിന്നായി ചെയ്യുന്ന ചേഷ്ടയെ സൂചിപ്പിക്കുവായി ഉപയോഗിക്കുന്നു. മറ്റൊരാളുടെ അസ്തിത്വം അല്ലെങ്കില്‍ സാന്നിദ്ധ്യം അംഗീകരിക്കുന്നതിനായി പ്രകടിപ്പിക്കുന്ന ഏതു ചേഷ്ടയും ഒരു സ്ടോക്കായി പരിഗണിക്കാം. ശിശുക്കളുടെ അസ്തിത്വം അല്ലെങ്കില്‍ സാമീപ്യം അംഗീകരിക്കുന്നത് അവരെ ശാരീരികമായി ലാളിച്ചുകൊണ്ടാണ്; മുതിര്‍ന്നവരോടാകുമ്പോള്‍ അത് ഒരു ഉപചാരവാക്കോ ഒരു നോട്ടമോ മറ്റു ശരീരചേഷ്ടയോ ആയിട്ടാണ് പ്രകടിപ്പിക്കുന്നത്. ഇപ്രകാരം വാക്കുകളിലൂടെ, സംഭാഷണത്തിലൂടെ, ശരീരചേഷ്ടകളുലൂടെ നടക്കുന്ന സ്ട്രോക്കുകളുടെ, സ്നേഹത്തിന്റെ പരസ്പരക്കൈമാറ്റമാണ് വിനിമയം (Transaction) എന്നു പറയുന്നത്. സാമൂഹികവ്യവഹാരത്തിന്റെ ഒരു അടിസ്ഥാനയളവാണ് ഇത്.

സമയത്തിന്റെ വിനിയോഗം [3]

ലാളനതൃഷ്ണ, അംഗീകാരവാഞ്ഛ എന്നിവ പോലെ അതിന്റെ അടുത്തപടിയാണ്. സമയക്രമീകരണവാഞ്ഛ (Structure-Hunger). എന്തു ചെയ്യണമെന്ന് നിശ്ചയിക്കപ്പെടാത്ത, ക്രമീകരിക്കപ്പെടാത്ത സമയം വളരെ അസഹനീയമാണ് എന്നും ഉണര്‍ന്നിരിക്കുന്ന സമയം എപ്രകാരം വിനിയോഗിക്കപ്പെടണമെന്നത് നിശ്ചയിക്കുന്നത് മനുഷ്യന്റെ ഒരു നിരന്തര പ്രശ്നമാണെന്നും ഡോ.ബേണ്‍ പറയുന്നു. ലാളനാതൃഷ്ണപോലെ, അംഗീകാരവാഞ്ഛ പോലെ, ക്രമീകരണവാഞ്ഛയും മനുഷ്യന്റെ നിലനില്പിന് അനിവാര്യമാണ്. ഇന്ദ്രീയങ്ങളുടെയും മനസിന്റെയും ചോദനാദാരിദ്ര്യം (Sensory and Emotional Starvation) ഒഴിവാക്കുക എന്നതാണ് ലാളനാതൃഷ്ണയുടെയും, അംഗീകാരവാഞ്ഛയുടെയും ലക്ഷ്യം. വിരസത ഒഴിവാക്കുക എന്നതാണ് ക്രമീകരണവാഞ്ഛയുടെ ലക്ഷ്യം. മറ്റാരും അടുത്തില്ലാതെ, ഒറ്റയ്ക് ഇരിക്കുന്ന ഒരാള്‍ ഒന്നുകില്‍ എന്തെങ്കിലും പ്രവൃത്തി ചെയ്തുകൊണ്ടിരിക്കും; അല്ലെങ്കില്‍ അയാള്‍ ചിന്തകളില്‍ ആണ്ടിരിക്കും. മറ്റുള്ളവരടുത്തുള്ളപ്പോള്‍ പോലും ഒരാള്‍ക്ക് ഇപ്രകാരം ഏകാന്തനായി ഇരിക്കാന്‍ കഴിയും. എന്നാല്‍ മറ്റുള്ളവരോട് ഇടപഴകിയിരിക്കുമ്പോള്‍, അഞ്ചുതരത്തിലാണ് അയാള്‍ / അവര്‍ സമയം ചെലവഴിക്കുക. അവ (1) ഉപചാരങ്ങള്‍ - Rituals (2) നേരം‌കൊല്ലികള്‍ - Pastimes (3) കേളികള്‍ - Games (4) ദൃഢബന്ധങ്ങള്‍ - Intimacy (5) പ്രവൃത്തി - Activity എന്നിവയാണ്. മേല്പറഞ്ഞ തൃഷ്ണാവാഞ്ഛകള്‍ ഏറ്റവും കൂടുതല്‍ സഫലീകരിച്ച്, മാനസികവും ശാരീരികവുമായി തുലനം നിലനിര്‍ത്തുന്നതിനാണ് ഇത്തരം സാമൂഹികബന്ധങ്ങളില്‍ മനുഷ്യര്‍ ഏര്‍പ്പെടുന്നത്. ഇവയില്‍, ദൃഢബന്ധങ്ങള്‍, കളികള്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ സംതൃപ്തി (Satisfaction) നല്‍കുന്നത്. ദൃഢബന്ധങ്ങള്‍ അപൂര്‍വങ്ങളും സ്വകാര്യങ്ങളും ആണ്. അതുകൊണ്ട്, സിംഹഭാഗം മനുഷ്യബന്ധങ്ങളും കളികളായിരിക്കും എന്നും ബേണ്‍ സമര്‍ത്ഥിക്കുന്നു. ഇവിടെ കേളികള്‍ (Games) എന്ന പദം മന:ശാസ്ത്രപരമായ ഒരു സവിശേഷാര്‍ത്ഥത്തിലാണ് ഡോ. ബേണ്‍, പ്രയോഗിച്ചിരിക്കുന്നത് - ഫുട്ബോള്‍ തുടങ്ങിയ ഉല്ലാസത്തിനായി ഏര്‍പ്പെടുന്ന കളികളെയല്ല; പ്രത്യുത, നിറവേറ്റപ്പെടാത്ത മാനസികാഗ്രഹങ്ങള്‍ സാധിക്കാനായി മനുഷ്യര്‍ ഏര്‍പ്പെടുന്ന മാന:ശാസ്ത്രപരമായ സൂത്രക്കളികള്‍ എന്നാണ് ഉദ്ദേശിക്കുന്നത്.

ഇത്തരം 'കളി'കള്‍ക്ക് ചരിത്രപരവും, സാംസ്കാരികവും, സാമൂഹികവും, വൈയക്തികവും ആയ പ്രാധാന്യമുണ്ട്. പല കളികളും പല തലമുറകള്‍ കൈമാറിയെത്തിയതാണ്. കുട്ടികളെ വളര്‍ത്തുക എന്നതുതന്നെ ഏതുതരം കളികളാണ് കളിക്കേണ്ടതെന്ന് അവരെ പഠിപ്പിക്കലാണ്, എന്നു ബേണ്‍ അഭിപ്രായപ്പെടുന്നു. വ്യക്തികളും, കുടുംബങ്ങളും‍, സമൂഹങ്ങളും അവരവര്‍ക്കു പഥ്യമായ, കളിച്ചുപഴകിയ, കളികളാണ് കളിക്കാറ്. ഒരേ തരം കളികള്‍ കളിക്കുന്നവരെയാണ് സാധാരണ സുഹൃത്തുക്കളോ, സഹപ്രവര്‍ത്തകരോ, ആത്മമിത്രങ്ങളോ ആയിത്തീരുന്നത്. ജോലിസ്ഥലത്തോ, മറ്റിടങ്ങളിലോ സാധാരണ കാണാവുന്ന സുഹൃത്ബന്ധങ്ങളും 'കൂട്ടങ്ങളും' (Groups), പൊതുവായി അംഗീകരിക്കപ്പെട്ട, ഒരുപോലെയുള്ള കളികള്‍ കളിക്കുന്നവരാണ്. ഒരാള്‍ കളി മാറ്റിക്കളിച്ചാല്‍, അയാള്‍ ആ കൂട്ടത്തില്‍ നിന്ന് പുറത്താക്കപ്പെടും - മറ്റൊരു കൂട്ടം അയാളെ സ്വീകരിച്ചേക്കാമെങ്കിലും.

വ്യക്തികളും സമൂഹങ്ങളും തമ്മിലുള്ള ഇത്തരം വിനിമയങ്ങളും കളികളും സൂക്ഷ്മമായി അപഗ്രഥിച്ചു കൊണ്ട്, അവരുടെ മാനസികഘടനയെപ്പറ്റിയും സവിശേഷമായ പെരുമാറ്റത്തിന്റെ കാരണങ്ങളെപ്പറ്റിയും മനസിലാക്കാന്‍ കഴിയുമെന്നും, ആ അറിവ്, വ്യക്തിത്വ വികസനത്തിനും, വ്യക്തിബന്ധങ്ങളും സമൂഹബന്ധങ്ങളും മെച്ചപ്പെടുത്താനും, മനോരോഗചികിത്സയ്ക്കും മറ്റും ഉപയോഗിക്കാമെന്നുള്ളതാണ് ഈ വിനിമയവിശകലനവിദ്യയുടെ സവിശേഷത.

മാനസികഘടനയുടെ അപഗ്രഥനം

(Structural Analysis)

മനോഭാവതലങ്ങളുടെ ഒരു ചിത്രം.
P-പിതൃഭാവം A-പക്വഭാവം C-ശിശുഭാവം

സാമൂഹികമായി ഇടപഴകിക്കൊണ്ട് സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളുടെ ഭാവചേഷ്ടകളില്‍ - ശരീരനില, നോട്ടം, വാക്കുകള്‍, ശബ്ദവ്യതിയാനം, മറ്റ് അംഗവിക്ഷേപങ്ങള്‍ തുടങ്ങിയവകളില്‍ - ഇടയ്ക്ക് പ്രകടമായ മാറ്റങ്ങള്‍ വരുന്നു എന്നത് അവ സൂക്ഷ്മമായി നിരീക്ഷിയ്ക്കുന്ന ഒരാള്‍ക്ക് കാണാന്‍ കഴിയും.അതാതു സമയത്ത് ഓരോ വ്യക്തിയും അനുഭവിക്കുന്ന വികാരത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ക്കനുസരിച്ചാണ് അവരുടെ ഭാവചേഷ്ടാദികളില്‍ വരുന്ന വ്യത്യാസങ്ങള്‍. ഈ മാറ്റങ്ങളും വ്യത്യാസങ്ങളും ആണ് ഒരു വ്യക്തിയ്ക്ക്, വിവിധ മാനസികനിലകള്‍ (Ego States) ഉണ്ട് എന്നതിന്റെ സൂചന മന:ശാസ്ത്രജ്ഞര്‍ക്കു നല്‍കിയത്. ഒരു വ്യക്തിയ്ക്കുണ്ടാവുന്ന ഓരോരോ ഭാവചേഷ്ടകളും‍, ഓരോരോ മാനസികനിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. മൂന്നു മാനസികനിലകളാണ്, ഭാവതലങ്ങളാണ് ഒരു വ്യക്തിയില്‍ ഉള്ളത് :

  1. വ്യക്തിയുടെ, മാതാപിതാക്കളുടെ മാനസികനിലയോട് സാദൃശ്യമുള്ള ഒരു ഭാവതലം. വിനിമയാപഗ്രഥനവിദ്യയില്‍, ഈ മനോഭാവതലത്തെ, പിതൃഭാവതലം (Parental Ego State) എന്നോ ചുരുക്കി, പിതൃഭാവം എന്നോ പറയുന്നു.
  2. ബാഹ്യലോകയാഥാര്‍ത്ഥ്യങ്ങളെ വസ്തുനിഷ്ഠമായി ഗ്രഹിക്കാനും പ്രതികരിക്കാനും കഴിവുള്ള ഒരു ഭാവതലം. ഇത് പക്വഭാവതലം (Adult Ego State) അല്ലെങ്കില്‍ പക്വഭാവം എന്നു പറയുന്നു
  3. വ്യക്തി ശിശുവായിരിയ്ക്കുമ്പോള്‍ത്തന്നെ രൂപപ്പെട്ടുദൃഢമായതും ഓര്‍മകളുടെയും അനുഭവങ്ങളുടെയും കലവറയായതുമായ ഒരു ഭാവതലം. ഇത് ശിശുഭാവതലം (Child Ego State) അല്ലെങ്കില്‍ ശിശുഭാവം എന്നു പറയുന്നു.

ഒരു വ്യക്തി, ഒരു സമയത്ത്, ഏതെങ്കിലും ഒരു ഭാവതലത്തില്‍ നിന്നുമാണ് പെരുമാറുക. എന്നാല്‍ അടുത്ത നിമിഷം മറ്റൊരു ഭാവത്തില്‍ നിന്നും പെരുമാറുകയും ചെയ്യാം. പിതൃഭാവത്തിലായിരിക്കുമ്പോള്‍ അയാള്‍ അയാളുടെ പിതാവിനെ അല്ലെങ്കില്‍ മാതാവിനെപ്പോലെ (അതുമല്ലെങ്കില്‍ ആ സ്ഥാനം വഹിച്ചിരുന്ന ആളെപ്പോലെ) പെരുമാറുന്നു, ഭാവചേഷ്ടകള്‍ പ്രകടിപ്പിക്കുന്നു. പക്വഭാവത്തിലായിരിക്കുമ്പോള്‍ അയാള്‍ സ്വതന്ത്രമായി, യുക്തിയുക്തമായി, മുന്‍വിധിയില്ലാതെ, വികാരങ്ങള്‍ക്കു കീഴ്പ്പെടാതെ ഒരു സാഹചര്യത്തെ വിലയിരുത്തുകയും പ്രശ്നങ്ങള്‍ മനസിലാക്കുകയും നിഗമനങ്ങള്‍ എടുക്കുകയും ചെയ്യുന്നു.

ഈ മൂന്നു ഭാവങ്ങള്‍, എല്ലാ മനുഷ്യരിലും - മുതിര്‍ന്നവരിലും, ശിശുക്കളിലും, മാനസികവളര്‍ച്ചയില്ലാത്തവരിലും, ഉന്മാദരോഗമുള്ളവരില്‍ (Schizophrenic) പോലും - നിലനില്‍ക്കുന്നു. ഓരോ വ്യക്തികളിലും അവ വ്യത്യസ്ഥമായിരിക്കും എന്നു മാത്രം. ഏതെങ്കിലും ഒരു ഭാവം മറ്റോന്നിനേക്കാള്‍ മെച്ചപ്പെട്ടതാണെന്ന് പറയാനാവില്ല; മൂന്നു ഭാവങ്ങളും അതതിന്റേതായ ജീവിതമൂല്യങ്ങളുമുണ്ട്:

  • ശിശുഭാവം സന്തോഷത്തിന്റെ, സഹജാവബോധത്തിന്റെ (Intuition), സ്വാഭാവികാത്സുക്യത്തിന്റെ (Spontaneous Drive), ആവിഷ്കരണശേഷിയുടെ (Creativity), ഉറവിടമാണ്.
  • പക്വഭാവം, ജീവസന്ധാരണത്തിന് ആവശ്യമായ സങ്കീര്‍ണമായ കണക്കുട്ടലുകളും നിഗമനങ്ങളും നടത്തുന്നു. ഉദാഹരണത്തിന്, ഒരു റോഡ് മുറിച്ചുകടക്കുന്നതിന്, വാഹനങ്ങളുടെ വേഗതകളെപ്പറ്റിയുള്ള സങ്കീര്‍ണമായ കണക്കുകൂട്ടലുകളും സാധ്യതാനിര്‍ണയങ്ങളും (Probability Estimates) നിഗമനങ്ങളും നടത്തുന്നത് പക്വഭാവമാണ് ; സുരക്ഷിതമായി മറുകരയെത്താന്‍ കഴിയുമെന്ന് കണക്കുകൂട്ടലുകള്‍ വ്യക്തമാകുമ്പോള്‍ മാത്രമാണ് റോഡു മുറിച്ചുകടക്കുവാന്‍ ഈ മാനസികഭാവം അയാളെ അനുവദിക്കുന്നത്. പിതൃ-ശിശു‍ഭാവങ്ങളെ നിയന്ത്രിക്കുക എന്ന ധര്‍മ്മവും നിര്‍വഹിക്കുന്നത് ഈ ഭാവമാണ്.
  • പിതൃഭാവമാവട്ടെ, രണ്ടു പ്രധാന ധര്‍മ്മങ്ങളാണ് നിര്‍വഹിക്കുന്നത്: ഒന്ന്, ഒരു വ്യക്തിയ്ക്ക് അയാളുടെ സ്വന്തം മക്കളെ വളര്‍ത്താനുള്ള കാര്യശേഷി നല്‍കുകയും തദ്വാരാ മനുഷ്യവംശത്തിന്റെ നിലനില്പ് സാധ്യമാക്കുകയും ചെയ്യുന്നു. ഇക്കാര്യം, നന്നേ ചെറുപ്പം മുതല്‍ അനാഥരായി വളര്‍ന്നവര്‍ക്ക് അവരുടെ കുട്ടികളെ വളര്‍ത്തുവാന്‍ മറ്റുള്ളവരെ അപേക്ഷിച്ച് ശേഷിക്കുറവു കാണുന്നു എന്ന കാര്യത്തില്‍ നിന്ന് വ്യക്തമാവുന്നുണ്ട്. രണ്ട്, നിത്യജീവിതത്തിലെ നിരവധി ചെറുപ്രവൃ‍ത്തികളും ദിനചര്യകളും ഏറ്റെത്ത് അതിനെ സ്വയംനിയന്ത്രിത പ്രതികരണങ്ങളിലൂടെ ലഘൂകരിക്കുകയും ഇത്തരം ഒട്ടനവധി കാര്യങ്ങളില്‍ ഇടപെടുന്നതില്‍ നിന്ന് പക്വഭാവത്തെ സ്വതന്ത്രമാക്കി കൂടുതല്‍ പ്രധാന്യമുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിട്ടുകൊടുക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്നു.

മൂന്നു ഭാവങ്ങളുടെയും യുക്തമായ തുലനമാണ് അര്‍ത്ഥപൂര്‍ണമായ ജീവിതം നയിക്കാന്‍ ഒരാളെ പ്രാപ്തനാക്കുന്നത്.

വിനിമയങ്ങളുടെ അപഗ്രഥനം

(Analysis of Transactions)

വ്യക്തികള്‍ തമ്മിലുള്ള സംഭാഷണം പുരോഗമിക്കുന്നത് ജോഡികളായിട്ടാണ്. ഉദാഹരണത്തിന്,

"ഹലോ..!"
"ഹലോ..!!"

"നാട്ടില്‍ നിന്ന്‍ എപ്പോഴെത്തി ?"
"ഇന്നലെ. രാത്രിയായി.."

"കുടുംബം വന്നിട്ടുണ്ടോ..?"
"ഇല്ല. അവര്‍ ഒരു മാസം കൂടിക്കഴിഞ്ഞേ വരൂ."

"എന്നാല്‍ പിന്നെക്കാണാം.."
"ആവട്ടെ, വൈകുന്നേരം കാണാം."

പക്വഭാവങ്ങള്‍ തമ്മിലുള്ള വിനിമയം

ഇവിടെ, ഒന്നാമന്‍ ഹലോ എന്ന ആദ്യസംബോധനകൊണ്ട്, രണ്ടാമന്റെ അസ്തിത്വം അല്ലെങ്കില്‍ സാമീപ്യം അംഗീകരിക്കുകയാണ് ചെയ്യുന്നത്. വിനിമയാപഗ്രധനവിദ്യയില്‍, ഇതിന് ചോദന (Stimulus) എന്നു പറയുന്നു. ആ അംഗീകാരം സ്വീകരിച്ചുകൊണ്ടും ഒന്നാമന്റ സാമീപ്യം അംഗീകരിച്ചുകൊണ്ടും ആണ് മറുപടിയായിട്ട്, രണ്ടാമന്‍ "ഹലോ" എന്നു പ്രതിവചിക്കുന്നത്. ഇതിന് പ്രതികരണം (Response) എന്നു പറയുന്നു. ഇങ്ങനെ, ചോദനാ-പ്രതികരണങ്ങളുടെ ജോഡികളായിട്ടാണ് സംഭാഷണം പുരോഗമിക്കുന്നത്. എന്നാല്‍ വിനിമയം നടക്കുന്നതിന് സംഭാഷണത്തില്‍ കൂടി മാത്രമാവണം എന്നില്ല. ഒരു മോട്ടോര്‍ കാര്‍ നന്നക്കുന്ന മെക്കാനിക്, തന്റെ സഹായിയുടെ നേരേ കൈനീട്ടുന്നു. സഹായി, മെക്കാനിക് ഉദ്ദേശിച്ച ഉപകരണം കണ്ടെടുത്തു നല്‍കുന്നു. എവിടെ സംഭാഷണം ഒന്നും ഉണ്ടായില്ലെങ്കിലും ചോദനാപ്രതികരണങ്ങളുടെ വിനിമയം നടക്കുന്നുണ്ട്. രണ്ടു വ്യക്തികളുടെ പക്വഭാവങ്ങള്‍ തമ്മിലുള്ള വിനിമയങ്ങളാണ് മേല്‍ സൂചിപ്പിച്ചവ. കാര്യമാത്രപ്രസക്തമായി, വികാരപ്രകടനമില്ലാതെ, നടക്കുന്ന ഏറ്റവും ലളിതമായ വിനിമയങ്ങളാണ് പക്വഭാവങ്ങള്‍ തമ്മിലുള്ള വിനിമയങ്ങള്‍.


സമാന്തരവിനിമയങ്ങള്‍


മേല്‍ക്കാണിച്ച വിനിമയങ്ങളില്‍, ആദ്യത്തെ ചോദന നല്‍കിയ ആള്‍ പ്രതീക്ഷിക്കുന്ന മറുപടിയാണ് രണ്ടാമത്തെയാള്‍ നല്‍കിയത്. മനുഷ്യബന്ധങ്ങളിലെ ഒരു സാമൂഹികക്രമം അത് പാലിക്കുന്നുമുണ്ട്. അത്, ആദ്യത്തെയാളിന് വീണ്ടും പ്രതികരിക്കാനുള്ള പ്രചോദനം നല്‍കുന്നു. സമാന്തരവിനിമയങ്ങള്‍ അല്ലെങ്കില്‍ പൂരകവിനിമയങ്ങള്‍ (Parallel or Complementary Transactions) എന്നാണ് ഇത്തരം വിനിമയജോഡികളെ വിളിക്കുന്നത്. വിനിമയങ്ങള്‍ സമാന്തരങ്ങള്‍ ആയിരിക്കുന്നിടത്തോളം കാലം സംഭാഷണം, തടസമില്ലാതെ നീണ്ടു പോകും . പക്വഭാവങ്ങള്‍ തമ്മില്‍ മാത്രമല്ല, മറ്റു ഭാവങ്ങള്‍ തമ്മിലും സമാന്തരവിനിമയം സാധ്യമാണ്. അവയില്‍ ചിലത് വിശകലനസഹിതം താഴെ കൊടുത്തിരിക്കുന്നു.

സംഭാഷണം വിനിമയങ്ങളുടെ സ്വഭാവം വിനിമയങ്ങളുടെ ദിശ (അപഗ്രഥനം) ചിത്രം
  • രോഗിയായ മകന്‍: "അമ്മേ, എനിക്ക് കുടിക്കാനെന്തെങ്കിലും തരൂ"
  • അമ്മ : "കുഞ്ഞേ,നീ ഈ പാല്‍ കുടിയ്ക്ക്, അസുഖം പെട്ടന്നു ഭേദമാവും"
  • ശാരീരികമായ ആവശ്യത്തിന്റെ പ്രകടനം; ലാളനയ്കായുള്ള ആഗ്രഹപ്രകടനം.
  • ശുശ്രൂഷയും ലാളനയും നല്‍കല്‍.
  • മകന്‍ തന്റെ ശിശുഭാവത്തില്‍ നിന്ന് അമ്മയുടെ പിതൃ/മാതൃ ഭാവത്തിലേക്ക്; (Child to Parent Transaction)
  • അമ്മ തന്റെ മാതൃ/പിതൃ ഭാവത്തില്‍ നിന്ന് മകന്റെ ശിശുഭാവത്തിലേക്ക്. (Parent to Child Transaction)
  • അധ്യാപകന്‍: "പുതിയ കുട്ടികള്‍ക്ക് അധ്യാപകരോട് ഒട്ടും ബഹുമാനമില്ല"
  • സഹാധ്യാപകന്‍: "എന്തിന് ! അവരുടെ മാതാപിതാക്കളോടു പോലുമില്ല."
  • നീരസവും മുന്‍വിധിയുമുള്ള (Prejudiced) ഭാഷണം.
  • സ്വന്തം നിലപാടുകള്‍ക്ക് അംഗീകാരം നേടാനുള്ള വ്യഗ്രത.
  • ഒരുതരം ഏഷണിയുടെ (Gossip) സ്വഭാവം
  • പരസ്പരം ഒരാളുടെ പിതൃഭാവത്തില്‍ നിന്ന്, മറ്റേയാളുടെ പിതൃഭാവത്തിലേക്ക്. (Mutual Parent to Parent Transaction)
  • ഭാര്യ : "പിന്നേയ്, ഞാനുടുത്തിരിക്കുന്ന പുതിയ വേഷം എങ്ങനെയുണ്ട് ?"
  • ഭര്‍ത്താവ് : "ഒന്നാന്തരം ! അതിന്റെ റോസ് നിറം നിനക്കു നന്നായി ചേരും !!"
  • അംഗീകാരത്തിനായുള്ള ആഗ്രഹപ്രകടനം.
  • സുന്ദരമായവ ‍അംഗീകരിയ്ക്കാനുള്ള കഴിവ്.
  • ഭാഷണങ്ങള്‍ക്ക് ശിശുസഹജമായ കളിയുടെ സ്വഭാവം
  • ശിശുഭാവങ്ങള്‍ പരസ്പരം നടത്തുന്ന വിനിമയം. (Mutual Child to Child Transaction)

മുകളില്‍ കാണിച്ച ഉദാഹരണങ്ങളിലെ ചിത്രങ്ങളില്‍, വിനിമയങ്ങളുടെ ദിശകള്‍ സൂചിപ്പിക്കുന്ന വിനിമയരേഖകള്‍ സമാന്തരങ്ങളാണ്. അതുകൊണ്ടാണ് ഇത്തരം വിനിമയങ്ങളെ, സമാന്തരവിനിമയങ്ങള്‍ എന്നു വിളിക്കുന്നത്. അവ പ്രോത്സാഹജനകങ്ങളാണ്. അതുകൊണ്ട് സംഭാഷണം / വിനിമയം തടസമില്ലാതെ തുടരും.


വിലോമവിനിമയങ്ങള്‍


സമാന്തരങ്ങള്‍ അല്ലാത്ത തരം വിനിമയങ്ങളാണ് വിലോമവിനിമയങ്ങള്‍ (Crossed Transactions). ചോദ്യകര്‍ത്താവ് അല്ലെങ്കില്‍ ചോദനാകര്‍ത്താവ് പ്രതീക്ഷിക്കാത്ത, വിരുദ്ധമായ ഒരു മറുപടിയാണ് രണ്ടാമന്‍ നല്‍കുന്നത്. ഉദാഹരണങ്ങള്‍:

സംഭാഷണം വിനിമയങ്ങളുടെ സ്വഭാവം വിനിമയങ്ങളുടെ ദിശ (അപഗ്രഥനം) ചിത്രം
  • മേലുദ്യോഗസ്ഥന്‍ ‍: "നിങ്ങളെ ഏല്പിക്കുന്ന ഒരു ജോലിപോലും നിങ്ങള്‍ മുഴുവന്‍ ചെയ്യാറില്ല."
  • കീഴുദ്യോഗസ്ഥന്‍ : "ഏതു പ്രശ്നം വന്നാലും മറ്റുള്ളവരെ പഴിയ്ക്കുരുത്. "
  • പരസ്പരം കുറ്റപ്പെടുത്തുവാനുള്ള ശ്രമം.
  • മേലുദ്യോഗസ്ഥന്റെ പിതൃഭാവത്തില്‍ നിന്ന് കീഴുദ്യോഗസ്ഥന്റെ ശിശുഭാവത്തിലേക്ക്;
  • മറിച്ച്, കീഴുദ്യോഗസ്ഥന്റെ പിതൃഭാവത്തില്‍ നിന്ന് മേലുദ്യോഗസ്ഥന്റെ ശിശുഭാവത്തിലേക്ക്
  • ഭര്‍ത്താവ്‍: "എന്റെ വാച്ച് എവിടെയാണ് ? നീ കണ്ടോ ?"
  • ഭാര്യ‍: "സ്വന്തം സാധനങ്ങള്‍ സ്വയം സൂക്ഷിച്ചുകൂടേ ?."
  • കാണാതെ പോയ ഒരു വസ്തുവിനെക്കുറിച്ചുള്ള അന്വേഷണം; കാര്യമാത്രപ്രസക്തം.
  • കുറ്റപ്പെടുത്തല്‍, നീരസവും മുന്‍വിധിയും.
  • ഭര്‍ത്താവിന്റെ പക്വഭാവത്തില്‍ നിന്ന് ഭാര്യയുടെ പക്വഭാവത്തിലേക്ക് (Adult to Adult Transaction)
  • ഭാര്യയുടെ പിതൃഭാവത്തില്‍ നിന്ന് ഭര്‍ത്താവിന്റ ശിശുഭാവത്തിലേക്ക്.

മേല്‍ക്കാണിച്ച ഉദാഹരണങ്ങളിലെ ചിത്രങ്ങളില്‍, വിനിമയരേഖകള്‍ പരസ്പരം ഖണ്ഡിക്കുന്നതു ശ്രദ്ധിക്കുക. പരസ്പരം ഛേദിക്കുന്ന ഇത്തരം വിലോമവിനിമയങ്ങള്‍ പ്രോത്സാഹജനകങ്ങളല്ല; അതുകൊണ്ട് സംഭാഷണം പെട്ടന്ന് നിലച്ചു പോകുന്നു. വിനിമയം തുടരണമെങ്കില്‍, ആരെങ്കിലും ഒരാള്‍ സമാന്തരമായ വിനിമയം നല്‍കണം. ഇപ്രകാരമുള്ള ഒരു സമാന്തരവിനിമയം, സെക്കന്റുകള്‍ക്കുള്ളില്‍ സംഭവിക്കുകയോ (ഉദാഹരണത്തിന് ഭാര്യാഭര്‍ത്താക്കന്മാരുടെ കാര്യത്തില്‍) അല്ലെങ്കില്‍ മാസങ്ങള്‍ തന്നെ (ഉദാഹരണത്തിന് ഉദ്യോഗസ്ഥരുടെ കാര്യത്തില്‍) എടുത്തുവെന്നോ വരാം. അതുവരെ, വിനിമയം മരവിച്ചുപോകുന്നു.


ഗൂഢവിനിമയങ്ങള്‍


സമാന്തരവും വിലോമവും ആയ വിനിമയങ്ങള്‍ താരതമ്യേന ഋജുവും ലളിതവുമാണ്. എന്നാല്‍ വിശകലനസങ്കീര്‍ണതയുടെ കാര്യത്തില്‍ ഏറ്റവും തീവ്രമായത്, ദ്വയാര്‍ത്ഥങ്ങളുള്ള ഗൂഢവിനിമയങ്ങള്‍ (Ulterior Transactions) ആണ്. പ്രത്യക്ഷമായ അര്‍ത്ഥങ്ങളല്ലാതെ അവയ്ക് ഗൂഢമായ (hidden) മറ്റര്‍ത്ഥങ്ങളും ഉണ്ട്. ഇവിടെ, വിനിമയപ്രക്രീയയില്‍ പങ്കെടുക്കുന്നത് രണ്ടില്‍ കൂടുതല്‍ ഭാവതലങ്ങളാണ് (Ego States). വ്യാപാരിയും ക്രേതാവും (Buyer) തമ്മില്‍ നടക്കുന്ന വാഗ്വിനിമയങ്ങള്‍ ഇത്തരം ഗൂഢവിനിമയങ്ങളുടെ ഉദാത്തമാതൃകളായി (Classical Example) പരിഗണിക്കാറുണ്ട്:

വ്യാപാരി: "ഇത് ഒന്നാന്തരം സാധനമാണ്; വിലയല്പം കൂടും. നിങ്ങള്‍ക്ക് അത് പറ്റില്ലായിരിക്കും".
ക്രേതാവ്: "അല്ലല്ല. ഇത്തരം ഒരെണ്ണം തന്നെയാണ് എനിക്കു വേണ്ടത്."

പ്രത്യക്ഷത്തില്‍, ഈ സംഭാഷണം കാര്യമാത്രപ്രസക്തമായി പക്വഭാവങ്ങള്‍ തമ്മിലുള്ള ഒരു ആശയവിനിമയമായിട്ടാണു തോന്നുക. എന്നാല്‍ പരോക്ഷമായി, പക്വ-ശിശുഭാവങ്ങള്‍ തമ്മില്‍ ഒരു രഹസ്യവിനിമയം ഇവിടെ നടക്കുന്നുണ്ട്. വ്യാപാരിക്ക് കൂടുതല്‍ ലാഭം കിട്ടുന്ന സാധനം വില്‍ക്കുകയാണ് അയാളുടെ ഉദ്ദേശ്യം. അതിനാല്‍ അയാള്‍, പുറമേ നിരുപദ്രവമെന്നു തോന്നുന്ന, എന്നാല്‍ അകമേ, മെച്ചപ്പെട്ടത് സ്വന്തമാക്കണം എന്നാഗ്രഹിക്കുന്ന ക്രേതാവിന്റെ ശിശുഭാവം ലക്ഷ്യമാക്കി, ഗൂഢമായ ഒരു ചോദന (Stimulus) നല്‍കുന്നു. ആ 'കൊളുത്തില്‍' (Hook) ക്രേതാവ് കുടുങ്ങുന്നു; അങ്ങനെ, ക്രേതാവിന്റെ ശിശു, വ്യാപാരിയുടെ പക്വഭാവത്തിലേക്ക് അനുകൂലമായ ഒരു പ്രതികരണം നല്‍കുന്നു. ചിത്രത്തില്‍, കുത്തിട്ടവരകള്‍ (Dotted Lines) കൊണ്ടാണ് ഈ ഗൂഢവിനിമയം സൂചിപ്പിച്ചിരിക്കുന്നത്.


മറ്റൊരുദാഹരണം:
യുവാവ്: "ഞാന്‍ വാങ്ങിയ പുതിയ കാറില്‍ കേറുന്നില്ലേ ?"
യുവതി: "ഇത്തരം കാറില്‍ കേറാന്‍ ഒരുപാട് ആഗ്രഹിച്ചതാണ്"

പ്രത്യക്ഷത്തില്‍, പുതിയ കാറിനെക്കുറിച്ചുള്ള ഒരു ചര്‍ച്ചയാണ് അത്. എന്നാല്‍, പരോക്ഷമായി ശൃംഗാരരൂപത്തിലുള്ള ക്ഷണിക്കലും സ്വീകരിക്കലും നടക്കുന്നുണ്ട്. ശിശുഭാവങ്ങള്‍ തമ്മില്‍ നടക്കുന്ന ഗൂഢമായ ഈ വിനിമയം ചിത്രത്തില്‍ വേറിട്ടു കാണിച്ചിരിക്കുന്നു. ഈ വിനിമയങ്ങളില്‍ ഒരേ സമയം നാലു ഭാവങ്ങളാണ് പങ്കെടുക്കുന്നത്.

ഗൂഢാര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇത്തരം വിനിമയങ്ങളാണ് "കേളികള്‍"ക്കു (Games) നിദാനമായി ഭവിക്കുന്നത്.

കര്‍മ്മങ്ങളും ഉപചാരങ്ങളും

( Procedures and Rituals )

സ്നേഹം സമ്പാദിക്കുക എന്ന ജന്മസിദ്ധമായ അഭിനിവേശമാണ് സാമൂഹിക ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നത്. ഏറ്റവും കുറഞ്ഞ തോതില്‍ സ്നേഹവിനിമയം നടക്കുന്ന സാമൂഹികക്രീയകള്‍ (Social Activity) ഉപചാരങ്ങളും കര്‍മ്മങ്ങളും (Rituals and Procedures) ആണ്.

ചുറ്റുമുള്ള വാസ്തവലോകത്തില്‍ ഇടപെടുന്നതിന് ആവശ്യമായ, ജീവിതായോധനത്തിന് ആവശ്യമായി ചെയ്യുന്ന, ചിട്ടപ്പെടുത്തിയ നിത്യപ്രവൃത്തികളെയാണ് കര്‍മ്മങ്ങള്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. കാറോടിക്കലും, പാചകവും, ഓഫീസ് ജോലികളും മറ്റും കര്‍മ്മങ്ങളാണ് . അവ നടത്തുന്നതിന് ഒരാള്‍ക്ക് മറ്റുള്ളവരോട് ഇടപഴകെണ്ടതായി വരും. പരസ്പരം സഹായമാവശ്യമായിവരാവുന്ന അത്തരം കര്‍മ്മങ്ങള്‍, ചിട്ടപ്പെടുത്തിയ ചെറുക്രീയകളുടെ ഒരു നീണ്ട ശൃംഖലയാണ്, ക്രീയാക്രമങ്ങളാണ്. ഒരാളുടെ പക്വഭാവമാണ് ക്രീയകള്‍ ക്രമപ്പെടുത്തുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ നടക്കുന്ന ആശയവിനിമയങ്ങള്‍, പക്വഭാവത്തില്‍ നിന്നുള്ള ലളിതമായ സമാന്തരവിനിമയങ്ങളാണ് (Complementary Transactions). അവയില്‍ക്കൂടി നടക്കുന്ന സ്നേഹവിനിമയങ്ങള്‍ പരിമിതങ്ങളാണ്.

ചിട്ടപ്പെടുത്തപ്പെട്ട, സ്ഥിരീകൃതമായ (Stereotyped) സമാന്തരവിനിമയങ്ങളുടെ ഒരു നിരയാണ് ഉപചാരങ്ങള്‍. ഉദാഹരണം:-
"നമസ്കാരം"
"നമസ്കാരം"
"നല്ല ചൂടുണ്ട് അല്ലേ ?"
"അതെ.മഴപെയ്യുമെന്നു തോന്നുന്നു"
"ആവട്ടെ. പിന്നെക്കാണാം"
"കാണാം"
സാധാരണ നിലയില്‍, ഇത്തരം ഉപചാരവിനിമയങ്ങള്‍ പുരോഗമിക്കുന്നതും സമാപിക്കുന്നതും ഏതുപ്രകാരമാണെന്ന് പ്രവചിക്കാനാവും. ഇത്തരം ഭാഷണങ്ങള്‍ എന്തെങ്കിലും വിവരം കൈമാറാന്‍ ഉദ്ദേശിച്ചുള്ളവയല്ല. വാസ്തവത്തില്‍, അവയില്‍ എന്തെങ്കിലും വിവരം ഉണ്ടെങ്കില്‍ത്തന്നെ അവ സമര്‍ത്ഥമായി മറച്ചു വച്ചിരിക്കുന്നു. കൂടുതല്‍ സങ്കീര്‍ണമായ ബന്ധങ്ങള്‍ തുടങ്ങുന്നതിന് ഉതകുന്ന രീതിയില്‍ സുരക്ഷിതമായി ക്രമീകരിച്ച വിനിമയങ്ങളാണ് അവ. ഇത്തരം ഉപചാരങ്ങള്‍ ക്രമപെടുത്തിയത് സമൂഹമാണ്. വിവിധ സമൂഹങ്ങളില്‍ വിവിധ രീതിയഇലുള്ള ഉപചാരങ്ങളാണ് നിലവില്‍ക്കുന്നത്. അവ വ്യക്തിയിലേക്കു പകര്‍ന്നത് മാതാപിതാക്കളില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും ആണ്. അതുകൊണ്ട് ഒരു വ്യക്തിയുടെ പിതൃഭാവമാണ് ഇവയുടെ പ്രഭവസ്ഥാനം. ഉപചാരങ്ങള്‍, സുരക്ഷിതവും ആനന്ദകരവും ആയ സമയക്രമീകരണമാര്‍ഗ്ഗമാണ് എന്ന് ഡോ. ബേണ്‍ പറയുന്നു. ഉപചാരങ്ങളും കര്‍മ്മങ്ങളും തമ്മിലുള്ള വേര്‍തിരിവ് (അതിര്‍ത്തി നിര്‍ണ്ണയം) പ്രയാസമാണ്. ഉപചാരങ്ങളില്‍ വേണ്ടത്ര സാമര്‍ത്ഥ്യമില്ലാത്തവര്‍, പലപ്പോഴും അത് കര്‍മ്മങ്ങള്‍ കൊണ്ടു പൂരിപ്പിക്കുന്നതു സാധാരണമാണ് - ആഘോഷങ്ങളിലും മറ്റും, ആളുകളോട് സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതിനു പകരം ആഹാരം വിളമ്പുന്നതിനും മറ്റു പരിചാരങ്ങള്‍ നല്‍കുന്നതിലും മറ്റും ചിലര്‍ വ്യാപൃതരായിരിക്കുന്നതു കാണാം. കര്‍മ്മങ്ങളുടേതിനു സമാനമായി, ഉപചാരങ്ങളിലും പരിമിതമായ സ്നേഹവിനിമയം മാത്രമാണു നടക്കുന്നത്.

നേരംകൊല്ലികള്‍

(Pastimes)

സമ്മേളനസ്ഥലങ്ങളിലും ആഘോഷവേളകളിലും പ്രധാന ചടങ്ങുകള്‍ തുടങ്ങുന്നതിനു മുന്‍പും ഇടവേളകളിലും അതിലെ പങ്കാളികള്‍ ചെറുകൂട്ടങ്ങളായിത്തിരിഞ്ഞ് "കൊച്ചുവര്‍ത്തമാനങ്ങളില്‍" ഏര്‍പ്പെടുന്നത് സാധാരണമാണ്. ഒരു കൂട്ടര്‍ രാഷ്ട്രീയമാണ് (കേന്ദ്രകമ്മിറ്റിത്തീരുമാനങ്ങള്‍..) ചര്‍ച്ച ചെയ്യുന്നതെങ്കില്‍, മറ്റോരു കൂട്ടര്‍ക്ക് മൊബൈലും കാറും വിഷയമാകുന്നു; ഇനിയൊരു കൂട്ടര്‍ 'പുടവയും വളയും' (ഫാഷന്‍) അല്ലെങ്കില്‍ 'അഡ്മിഷന്‍' (കുട്ടികളുടെ വിദ്യാഭ്യാസം) സംസാരിക്കുന്നു. സംഘാംഗങ്ങളുടെ ലിംഗം, സമൂഹത്തിലെ അവരുടെ സ്ഥാനം തുടങ്ങിയവയനുസരിച്ച് വിഷയങ്ങളും മാറുന്നു. പകുതി ഉപചാരസ്വഭാവമുള്ളതും ഏതെങ്കിലും ഒരു വിഷയം സംബന്ധിച്ചും നടക്കുന്ന പൂരകവിനിമയങ്ങളാണ് ഇത്തരം നേരംകൊല്ലികള്‍ (Pastimes). പ്രാഥമികമായി വിരസമായ സമയം ചിട്ടപ്പെടുത്തുവാനും മറ്റാളുകളുമായി ഇടപെട്ട് അംഗീകാരം / സ്നേഹം നേടുന്നതിനുമാണ് നേരംകൊല്ലി സംഭാഷണങ്ങളില്‍ മനുഷ്യര്‍ ഏര്‍പ്പെടുന്നത്. രണ്ടാമത്, കൂടുതലടുപ്പമുള്ള സാമൂഹികബന്ധങ്ങളില്‍, സൗഹൃദങ്ങളില്‍ ഏര്‍പ്പെടാനുള്ള പങ്കാളികളെ തെരഞ്ഞടുക്കാനുമാണ് നേരംകൊല്ലികള്‍ ഉപയോഗപ്പെടുന്നത്. നേരംകൊല്ലികള്‍ പുരോഗമിക്കുമ്പോള്‍ അതില്‍ ഏര്‍പ്പെടുന്ന പങ്കാളികളുടെ ശിശുഭാവങ്ങള്‍ വളരെ സമര്‍ത്ഥമായി പങ്കാളികളെ അളക്കുകയും സ്വീകാര്യമായവരെ തെരഞ്ഞെടുക്കുകയും മറ്റാളുകളെ നിരാകരിക്കുകയും ചെയ്യുന്നു. ഈ പ്രക്രീയ, ഭൂരിഭാഗവും ബോധപൂര്‍വമല്ലാതെ (Uncounsious) സഹജാവബോധസഹായത്താല്‍ (Intutive) ആണു നടക്കുന്നത്.

നേരംകൊല്ലികള്‍ക്ക് മറ്റൊരു ലാഭം കൂടിയുണ്ട്. അത് സമൂഹമദ്ധ്യത്തില്‍ ഒരോ വ്യക്തിയും കെട്ടുന്ന 'വേഷ'ത്തിന് (Social Role) സംമൂഹത്തില്‍ അംഗീകാരം നേടിയെടുക്കുകയും അതു പ്രബലമാക്കുകയും (Stabilize) ചെയ്യുക എന്നതത്രേ. തങ്ങളുടെ യഥാര്‍ത്ഥ വ്യക്തിത്വം (Anima / Animus), അറിഞ്ഞോ അറിയാതെയോ മറച്ചുകൊണ്ട്, സമൂഹമധ്യേ ധരിക്കുന്ന 'മുഖാവരണം' (Persona) ആണത്. വ്യക്തിത്വത്തിന്റെ ഈ ബാഹ്യാംശത്തിനു ലഭിക്കുന്ന സമൂഹികാംഗീകാരം, വിവിധ വിഷയങ്ങളിലുള്ള അയാളുടെ 'നിലപാടു'കളെയും (Position), തദ്വാരാ മന:സ്ഥിതിയെയും (Attitude) സ്വാധീനിക്കുന്നുണ്ട്. "മറ്റുള്ളവരെല്ലാം മോശമാണ്", "ജീവിതം ദു:ഖം മാത്രമാണ്" എന്നു തുടങ്ങിയ, ഒരാളുടെ പെരുമാറ്റത്തെ ആകമാനം സ്വാധീനിക്കുന്ന, പ്രവചനവാക്യങ്ങളാണ് അയാളുടെ നിലപാടുകള്‍. ഇത്തരം നിലപാടുകള്‍ ഒരു വ്യക്തിയില്‍ രൂപപ്പെടുന്നതും ദൃഢമാകുന്നതും, ആലോചിച്ചു സ്വയം തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവും , ലോകപരിചയവും ലഭിക്കുന്നതിന് വളരെ മുന്‍പാണ് - രണ്ടു വയസു മുതല്‍ (ഒരു പക്ഷെ, ഒരു വയസു മുതല്‍) ഏഴു വയസു വരെയുള്ള ഘട്ടത്തിലാണ് എന്ന് ഡോ. ബേണ്‍ പറയുന്നു. ഒരാളുടെ നിലപാടുകളില്‍ നിന്ന് അയാളുടെ ബാല്യം ഏതുവിധമായിരുന്നു എന്ന് ഊഹിച്ചെടുക്കാന്‍ കഴിയും. മറ്റൊരാള്‍ അല്ലെങ്കില്‍ മറ്റൊരു സംഭവം ഇടപെട്ട് മാറ്റങ്ങള്‍ ഉണ്ടാക്കിയില്ലെങ്കില്‍, അയാളുടെ ബാക്കി ജീവിതകാലം അത്രയും ഈ നിലപാടുകള്‍ ദൃഢമാക്കാന്‍ അയാള്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. ആ നിലപാടുകള്‍ക്കു വിരുദ്ധമായ സാഹചര്യങ്ങള്‍ വന്നാല്‍, ഒന്നുകില്‍ അയാള്‍ അവ ഒഴിവാക്കുകയോ, അല്ലെങ്കില്‍ അത്തരം സാഹചര്യങ്ങളിലെ പ്രതികൂലാംശങ്ങളെ രൂക്ഷമായി, കൗശലപൂര്‍വം മാറ്റിമറിച്ച് (Manipulate), ഭീഷണികളെ അനുകൂലമായ സാധൂകരണങ്ങളാക്കുകയോ (Justification) ചെയ്യും. ഈ വിധമുള്ള ലാഭങ്ങള്‍ ഉള്ളതുണ്ടാണ് മനുഷ്യര്‍ അത്യൗത്സുക്യത്തോടെ നേരംകൊല്ലികളില്‍, വിശേഷിച്ചു സമാനമായ നിലപാടുള്ളവരോട്, ഏര്‍പ്പെടുന്നത്.

സ്ഥിരീകൃതമായ നിലപാടുകള്‍ ദൃഢമാക്കാനുതകുന്നതുകൊണ്ടാണ്, നേരംകൊല്ലികളും സ്ഥിരീകൃതമായിത്തീര്‍ന്നത് (Stereotyped). നേരംകൊല്ലികളും കര്‍മ്മങ്ങളും പലപ്പോഴും ഇടകലര്‍ന്നാണ് സംഭവിക്കുന്നത്. അതുകൊണ്ട് അവ വേര്‍തിരിച്ചറിയുക പലപ്പോഴും അത്ര ഏളുപ്പമല്ല.

അവലംബം

  1. ഫ്രിറ്റ്സ് പേര്‍ള്സ് , മണ്‍സ് ഇന്‍ട്റോഡക്ഷന്‍ ടു സൈക്കോളജി
  2. ജെയിംസ് ആര്‍. അല്ലെന്‍ - ഗേംസ് പീപ്പിള്‍ പ്ലേ എന്ന പുസ്തകത്തിന്റെ മുഖവുരയില്‍
  3. 3.0 3.1 ഗെയിംസ് പീപ്പിള്‍ പ്ലേ, ഡോ. എറിക് ബേണ്‍.
"https://ml.wikipedia.org/w/index.php?title=വിനിമയാപഗ്രഥനം&oldid=472109" എന്ന താളിൽനിന്ന് ശേഖരിച്ചത്