"നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Cosmetic changes
ആദി ശങ്കരന്റെ പടവും മാറ്റി
വരി 1: വരി 1:
{{POV}}
{{POV}}
{{Infobox Ethnic group
{{Infobox Ethnic group
|image = [[ചിത്രം:Sankara.jpg|300px]]
|image =
|caption = [[ആദി ശങ്കരന്‍]] (നടുവില്‍) [[അദ്വൈത വേദാന്തം]] അവതരിപ്പിച്ച നമ്പൂതിരി
|caption = [[ആദി ശങ്കരന്‍]] (നടുവില്‍) [[അദ്വൈത വേദാന്തം]] അവതരിപ്പിച്ച നമ്പൂതിരി
|group = നമ്പൂതിരി
|group = നമ്പൂതിരി

10:58, 18 ജൂൺ 2009-നു നിലവിലുണ്ടായിരുന്ന രൂപം

നമ്പൂതിരി
Total population
ഏതാണ്ട്. 250,000 (കേരള ജനസംഖ്യയുടെ 0.7% )
Regions with significant populations
Languages
മലയാളം
Religion
ഹിന്ദു
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
നായര്‍, പുഷ്പക ബ്രാഹ്മണര്‍s, പഞ്ചദ്രാവിഡ ബ്രാഹ്മണര്‍

കേരളത്തിലെ ബ്രാഹ്മണ സമൂഹത്തിലെ ഒരു ഉപജാതിയാണ് നമ്പൂതിരി. നമ്പൂതിരിമാര്‍ എല്ലാവരും തന്നെ വേദങ്ങള്‍ ഹൃദിസ്ഥമാക്കുകയും അത് പ്രകാരം വൈദിക വൃത്തിതൊഴിലായി സ്വീകരിക്കുകയും ചെയ്തവരായിരുന്നു. കേരളചരിത്രത്തില്‍ സുപ്രധാനമായ പങ്ക് വഹിച്ചവരാണ് നമ്പൂതിരിമാര്‍. അവരുടെ അധിനിവേശത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും മുന്ന് കേരളത്തിലെ ജനങ്ങള്‍ ജാതിവ്യവസ്ഥ കര്‍ക്കശമായി പാലിക്കാത്തവരും ജാതികള്‍ ജോലിയില്‍ അധിഷ്ഠിതവുമായിരുന്നു. എന്നാല്‍ അതിനു ശേഷം ലോകത്തെങ്ങും കേട്ടിട്ടുപോലുമില്ലാത്ത ജാതി രീതികളിലേയ്ക്ക് കേരളം അധഃപതിച്ചു. ചാതുര്‍വര്‍ണ്ണ്യംഎന്ന സാമൂഹിക അനാചാരത്തിന്റെ വക്താക്കളായിരുന്ന അവര്‍, ബൗദ്ധജൈന വിഭാഗങ്ങളുടെ ശക്തി ക്ഷയിപ്പിക്കുന്നതിലും നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തി‍.

സ്മൃതികളിലും വേദങ്ങളിലും മാത്രം അധിഷ്ഠിതമായ ജാതി വ്യവസ്ഥ കേരളത്തില്‍ ആരംഭിച്ചതും, കേരളത്തിലെ ജന്മിത്വ സമ്പ്രദായത്തിന് ജന്മം നല്‍കിയതും നമ്പൂതിരിമാരുടെ ആഗമനത്തോടുകൂടിയാണ്‌. കേരളോല്പത്തി, കേരളമാഹാത്മ്യം എന്നീ കൃതികള്‍ പരശുരാമനാല്‍ കേരളം സൃഷ്ടിക്കപ്പെട്ടത് അവര്‍ക്ക് വേണ്ടിയാണ്‌ എന്ന വിശ്വാസം ജനങ്ങളില്‍ വേരുറപ്പിക്കാന്‍ സഹായിക്കുകയും ചെയ്തു.[1]

ധര്‍മ്മശാസ്ത്രവിധിപ്രകാരം ഷഡ്‍കര്‍മ്മങ്ങള്‍ എന്നറിയപ്പെടുന്ന വൈദിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കേണ്ടവരാണിവര്‍. ഈശ്വരഭജനവും യാഗാദികര്‍മ്മങ്ങളും അല്ലാതെ ദനാഗമ മാര്‍ഗ്ഗങ്ങളിലൊന്നും ഏര്‍പ്പെടാനുള്ള മാര്‍ഗ്ഗരേഖകളൊന്നും തന്നെ ബ്രാഹ്മണര്‍ക്ക് വിധിച്ചിട്ടില്ല. എങ്കിലും വേദത്തിലെ പാണ്ഡിത്യം, ഭരണാധികാരികളോടുള്ള അടുപ്പം, ശാസ്ത്രജ്ഞാനം എന്നിവ മൂലവും രാജാക്കന്മാര്‍ അനുവദിച്ചതും പിടിച്ചടക്കിയതുമായ സ്വത്തുക്കള്‍ നിമിത്തവും അവര്‍ പഴയകേരളത്തിലെ പ്രബലരായ വിഭാഗമായി പരിണമിച്ചു. ശങ്കരാചാര്യരുടെ ദിഗ്‌വിജയത്തിനുശേഷം ഹിന്ദു വിശ്വാസത്തിനു കൈവന്ന മേല്‍ക്കൈമൂലം അന്നത്തെ രാജാക്കന്മാരെ ഹിന്ദുക്കളാക്കിമാറ്റുവാനും അന്നുവരെ അവര്‍ പിന്തുടര്‍ന്നു വന്നിരുന്ന ബൗദ്ധ-ജൈന വിശ്വാസങ്ങളെ പുറംതള്ളാനും അതുവഴി ജനങ്ങളെ മൊത്തം മതപരിവര്‍ത്തനം നടത്താനും അവര്‍ക്ക് സാധിച്ചു. അങ്ങനെ എല്ലാ ബൗദ്ധ ജൈന ക്ഷേത്രങ്ങളെല്ലാം അവര്‍ക്കധീനത്തിലായി. ക്ഷേത്രത്തിലേക്ക് ദാനം കിട്ടിയ ഭൂമിയും ധനം മൂലം അവര്‍ സമ്പന്നരും ജന്മിമാരുമായിത്തീര്‍ന്നു.

കേരളത്തിലെ തന്നെ മറ്റു ബ്രാഹ്മണരേക്കാള്‍ അതിവിശിഷ്ടരാണ്‌ എന്നാണ്‌ അവര്‍ വിശ്വസിച്ചു വന്നിരുന്നത് എന്ന് ബുക്കാനന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.[1]. എന്നാല്‍ ഇന്നത്തെ നമ്പൂതിരിമാര്‍ സമൂഹത്തിന്റെ പരിവര്‍ത്തനം ഉള്‍കൊണ്ടവരാണ്. വി.ടി. ഭട്ടതിരിപ്പാട്, ഇ.എം.എസ്., കുഴൂര്‍ ഭട്ടതിരി തുടങ്ങിയവരിലൂടെയാണ്‌ മാറ്റത്തിന്റെ സ്വരങ്ങള്‍ കേരളം കേട്ടു തുടങ്ങിയത്.

പേരിനുപിന്നില്‍

  • നമ്പുക എന്നാല്‍ വിശ്വസിക്കുക, അല്ലെങ്കില്‍ പരിശുദ്ധമായത് എന്നര്‍ത്ഥം . തിരി എന്നാല്‍ പകര്‍ന്നു തരാന്‍ സാധിക്കുന്നത് എന്നര്‍ത്ഥം, ഉദാ:വിളക്കുതിരി. ഇതു രണ്ട്യും ചേര്‍ന്ന് പരിശുദ്ധമായത് പകര്‍ന്നു നല്‍കാന്‍ കഴിവുള്ള അല്ലെങ്കില്‍ ദൈവിക ശക്തിയുള്ള ആള്‍ എന്നര്‍ത്ഥത്തിലാവണം ഈ പേര്‍ വന്നത് എന്നു കരുതുന്നു.
  • മറ്റൊരു ഭാഷ്യം : നം അഥവാ വേദം പൂര്‍ത്തിയാക്കുന്നയാള്‍ (നം + പൂരയതി) എന്ന് സംസ്കൃത പദത്തില്‍ നിന്നാണ് ഇതു വന്നത് എന്നാണ്. പക്ഷെ ഇത് തെറ്റാണ്, കാരണം ബ്രാഹ്മണര്‍ വരുന്നതിനു മുന്നേ ഈ പദം ദ്രാവിഡന്മാര്‍ക്കിടയില്‍ പ്രയോഗത്തില്‍ ഉണ്ടായിരുന്നു.
  • നമ്പുക+വിശ്വാസം എന്നതും ഊര്‍ = ഗ്രാമം, അതിരി = അതിര്‍ത്തി, യജമാനന്‍, അവസാനവാക്ക് എന്നര്‍ത്ഥത്തില്‍ നമ്പൂര്‍ അതിരി എന്ന പദങ്ങള്‍ ചേര്‍ന്നാണ് നമ്പൂതിരി ഉണ്ടാവുന്നതെന്ന് എന്നാണ് മറ്റൊരു മതം. ബ്രാഹ്മണര്‍ നമ്പൂതിരി സ്ഥാനം കയ്യടക്കുന്നതിനു മുന്നേ തന്നെ ബൗദ്ധരും മറ്റും ഈ സ്ഥാനം അലങ്കരിച്ചിരുന്നതായി പറയുന്നു. ഇന്നത്തെ കളക്ടര്‍ക്കുള്ള സ്ഥാനമായിരുന്നിരിക്കണം അത്. ഗ്രാമവുമായി ബന്ധപ്പെട്ട എല്ലാത്തിന്റേയും തീര്‍പ്പുകല്പിക്കുന്നയാള്‍ എന്ന സ്ഥാനമായിരുന്നു അത്.
  • ‘നമ്പൂതിരി’ എന്ന പദത്തിനു പുതിയ വിശ്വാസം സ്വീകരിച്ച മാന്യന്മാര്‍ എന്ന അര്‍ത്ഥവും ഉണ്ട് (നമ്പുക=വിശ്വസിക്കുക; തിരി=ബഹുമാനസൂചകമായ ഒരു പ്രത്യയം) [2]

ചരിത്രം

ബ്രാഹ്മണന്മാര്‍ക്കും മുന്നേ തന്നെ നമ്പൂതിരി എന്ന ഒരു വിഭാഗം കേരളത്തില്‍ ഉണ്ടായിരുന്നു. ഇവര്‍ ജാതി മതഭേദമില്ലാത്ത സമൂഹത്തിലെ ജ്ഞാനികളോ അഥവാ ഏറ്റവും കൂടുതല്‍ ജനങ്ങളുടെ പിന്‍‍ബലം ഉള്ളവരോ ആയിരുന്നു. [3] ഒന്നാം ചേരരാജാക്കന്മാരുടെ കാലത്ത് ബുദ്ധമതക്കാരായിരുന്ന നമ്പൂതിരിമാരായിരുന്നു ഒരോ ദേശത്തേയും പ്രശ്നങ്ങളുടെ പരിഹാരകര്‍ ആയി പ്രവര്‍ത്തിച്ചിരുന്നത്. അവസാന വാക്ക് ആരോ അവര്‍ ആണ് നമ്പൂതിരി. അവര്‍ കള്ളം പറയില്ല എന്നായിരുന്നു പൊതുവേ ഉള്ള വിശ്വാസം. [4]

എന്നാല്‍ ഇന്ന് കാണുന്ന നമ്പൂതിരി സമൂഹം ഈ പദവി പിടിച്ചുപറ്റിയ ബ്രാഹ്മണ സമൂഹമായിരുന്നിരിക്കണം. നമ്പൂതിരി എന്ന സ്ഥാനപ്പേര്‍ അവര്‍ ജാതിപ്പേരാക്കിയതായിരിക്കണം എന്ന് ചില ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു. [5]ഇവരുടെ ഉല്പത്തിയെപറ്റി പല പക്ഷങ്ങള്‍ ഉണ്ട്. മയൂരവര്‍മ്മന്‍ എന്ന കദംബരാജാവ് അഹിഛത്രത്തില്‍(യു. പി. യിലെ പഞ്ചാലം)നിന്നു കൊണ്ടുവന്ന് പഴയ കുണ്ടലപ്രദേശത്തു താമസിപ്പിച്ച ബ്രാഹ്മണരുടെയും മയൂരവര്‍മ്മന്‍ രണ്ടാമന്‍ (മുകുന്ദകദംബന്‍) ഷിമോഗ ജില്ലയിലെ തലഗുണ്ടയില്‍ താമസിപ്പിച്ച ബ്രാഹ്മണഗോത്രങ്ങളുടെയും പിന്മുറക്കാരാവാം വയനാടു വഴിയോ കടല്‍ത്തീരം വഴിയോ ഇവിടെയെത്തിയത് എന്ന് വിശ്വസിക്കുന്നു [6] കര്‍ണ്ണാടക തീരം വഴി കേരളത്തില്‍ കടന്നുകൂടിയവരാണ് നമ്പൂതിരിമാര്‍. അവര്‍ ആദ്യമായി കടന്നുകൂടിയ ഇടം കോലാതിരി അധീനത്തിലിരുന്ന ചിറയ്ക്കല്‍ ആണ് എന്ന് മിക്കവാറും എല്ലാ ചരിത്രകാരന്മാരും വിശ്വസിക്കുന്നു. [7] ആദ്യത്തെ നമ്പൂതിരി പ്രവാസ പ്രദേശം ചിറയ്ക്കലെ ചെല്ലൂരാണ്. എന്നാല്‍ പിന്നീടുള്ള കാലങ്ങളില്‍ ഇവര്‍ തെക്കോട്ട് അധിനിവേശിക്കുകയും ഉത്തരമലബാറില്‍ ഇവരുടെ സാന്നിധ്യം നാമമാത്രമായിത്തീരുകയും ചെയ്തു. ഉത്തര മലബാറില്‍ സമ്പന്നമായ നമ്പൂതിരി ക്ഷേത്രങ്ങള്‍ ഒന്നും തന്നെയില്ല എന്ന് ലോഗന്‍ തന്റെ മലബാര്‍ മാനുവലില്‍ പറഞ്ഞിരിക്കുന്നു(1881).[8] കേരളത്തിലെ ബ്രാഹ്മണന്മാരുടേതുപോലുള്ള ആചാരരീതിയുള്ള മറ്റു ബ്രാഹ്മണര്‍ ലോകത്തെവിടെയും ഇല്ല. അതുകൊണ്ട് ഈ ആചാരവ്യത്യാസം ഇവിടത്തെ അധിനിവേശത്തിനുശേഷം വരുത്തിയ മാറ്റങ്ങള്‍ ആണെന്നും ഇതരബ്രാഹമണവിഭാഗങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തരായ വൈദികപാരമ്പര്യമുള്ളവരാണ് എന്നു വരുത്തിത്തീര്‍ക്കാന്‍ ചെയ്ത അടവുകളാണ് എന്നും ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു.

കേരളത്തിലെ നമ്പൂതിരിമാരുടെ ഉത്ഭവത്തെക്കുറിച്ച് സ്കന്ദപുരാണത്തില്‍ പരാമര്‍ശിക്കുന്നത്, പരശുരാമന്റെ ക്ഷണം സ്വീകരിച്ച് മറ്റ് ദേശങ്ങളിലെ ബ്രാഹ്മണര്‍ കേരളത്തിലേക്ക് കുടിയേറുവാന്‍ വിസമ്മതിച്ചതിനേത്തുടര്‍ന്ന് അദ്ദേഹം തത്പരരായ തദ്‌‌ദേശീയ മുക്കുവരെ ചൂണ്ട നൂലില്‍ നിന്ന് പൂണൂല്‍ നിര്‍മ്മിച്ച് ബ്രാഹ്മണരാക്കി അവരോധിച്ചു എന്നാണ്.[9]


വേദജ്ഞാനം ഒഴികെ നമ്പൂതിരിമാര്‍ക്ക് ഇന്‍ഡ്യയിലെ മറ്റ് ബ്രാഹ്മണരുമായി യാതൊരു സാമ്യവുമില്ല. ക്രി വ 8 ആം നൂറ്റാണ്ടിനു മുന്‍പ് എണ്ണത്തില്‍ വളരെ കുറവായിരുന്ന നമ്പൂതിരിമാര്‍ “ചേരികള്‍” എന്ന് അറിയപ്പെട്ടിരുന്ന അപ്രധാന കോണുകളിലാണ് ജീവിച്ചിരുന്നത്. ക്രി.വ. ഒന്നിനും 8-ആം നൂറ്റാണ്ടിനുമിടയ്ക്ക് ഉത്ഭവിച്ചതെന്നു കരുതുന്ന സംഖ കൃതികളിലൊന്നും തന്നെ നമ്പൂതിരി എന്ന ജാതിയെപ്പറ്റി പരാമര്‍ശിച്ചിട്ടില്ല. ക്രി.വ. 8-ആം നൂറ്റാണ്ടിനും 15-ആം നൂറ്റാണ്ടിനുമിടയിലാണ് നമ്പൂതിരിമാരുടെ പുനരുജ്ജീവനം ഉണ്ടായത്. ഈ കാലത്ത് പണ്ഡിതരും ആരാധ്യരുമായിരുന്ന ബൌദ്ധരെ മാത്രം നമ്പൂതിരിമാരാക്കി പരിവര്‍ത്തനം ചെയ്തിരുന്നു. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ “കേരളം” എന്ന തന്റെ കൃതിയില്‍ (ഖണ്ഡിക 113, 114) ഇത് പ്രതിപാദിച്ചിട്ടുണ്ട്. ആന്തല്ലൂര്‍, നീലമംഗലം, ഓളശ്ശേരി നമ്പൂതിരി കുടുംബങ്ങള്‍ സമൂഹ പരിവര്‍ത്തനം ചെയ്യപ്പെട്ട, നാട്ടു പ്രമാണിമാരായിരുന്ന ഈഴവ കുടുംബങ്ങളാണ്..[10]


വേദങ്ങളിലും മാന്ത്രികകലകളിലും വിദഗ്ദരായ ഇവര്‍ മലബാറില്‍ കുടിയേറിപ്പാര്‍ത്ത മറ്റു വിഭാഗക്കാരേക്കാള്‍ ബുദ്ധിമാന്മാരും കഴിവുള്ളവരുമാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടു. അവരുടെ ജീവിതരീതികളേയും അനുഷ്ഠാനങ്ങളെയും മറ്റും മറ്റു ജാതിക്കാര്‍ അനുകരിക്കാന്‍ തുടങ്ങി. ഇവിടങ്ങളില്‍ അന്നുണ്ടായിരുന്ന പല്ലവന്മാര്‍ ആന്ധ്രക്കാരായിരുന്നതിനാല്‍ ബ്രാഹ്മണചര്യയുമായി ബന്ധമുള്ളവരായിരുന്നു. പാണ്ഡ്യരാകട്ടെ തമിഴകവുമായി താദാത്മ്യം പ്രാപിച്ച് ശൈവബ്രാഹ്മണരെ അംഗീകരിച്ചിരുന്നു. മലബാറിലെ നാട്ടുവാഴികളില്‍ പലരും ചേര-ചോള-പാണ്ഡ്യ-പല്ലവ രീതികളുമായി ഇണങ്ങിയവരും ആയിരുന്നു. ചേര രാജാക്കന്മാരും ഇവരുടെ വരവിനെ സ്വാഗതം ചെയ്തു. എല്ലാവരും അവരവരുടെ ഇഷ്ടദേവതകളെ പ്രതിഷ്ഠിച്ചു പൂജിക്കുന്നതിനായും രോഗശാന്തിക്കും മറ്റും ഇവരുടെ സഹായം തേടുകയും ചെയ്തു.

കേരളത്തില്‍ ശാസ്ത്രീയമായി കൃഷിചെയ്യുന്ന രീതി നിലവില്‍ ഇല്ലായിരുന്നു. നമ്പൂതിരിമാര്‍ നദീതീരങ്ങളില്‍ നിന്നു വന്നവരായതിനാല്‍ ഇത്തരം കാര്യങ്ങളില്‍ ജ്ഞാനികളായിരുന്നു. ഇവരുടെ സാന്നിധ്യം കൃഷിക്കാരായിരുന്ന നാട്ടുകാര്‍ സ്വാഗതം ചെയ്തു. എന്നാല്‍ മറ്റുള്ള സ്ഥലങ്ങളിലെ പോലെ സ്ഥലം ദാനമായി കിട്ടുന്നതു വരെ കാത്തിരിക്കാതെ അവര്‍ പാര്‍ത്തിരുന്ന ഇല്ലങ്ങള്‍ക്കു ചുറ്റുമുള്ള സ്ഥലങ്ങള്‍ അവരുടെയെന്ന് വരുത്തിത്തീര്‍ക്കുകയും സ്വയം ജന്മികളായി പ്രഖ്യാപിക്കുകയും ചെയ്തു. ഇവരുടെ കഴിവുകളെ ഭയക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന നാടുവാഴികള്‍ എതിര്ത്തതുമില്ല.

പുരുഷന്മാര്‍

ഏറ്റവും കുറച്ചു വസ്ത്രധാരണം ചെയ്തിരുന്നവരായിന്നു നമ്പൂതിരിമാര്‍. ചുവപ്പുകരയുള്ള ഒരു പരുക്കന്‍ തോര്‍ത്തും, കൌപീനവുംമാത്രമേ പുരുഷന്മാര്‍ സാധാരണയായി ധരിച്ചിരുന്നുള്ളൂ. പട്ടു വസ്ത്രങ്ങളോ വര്‍ണ്ണഭംഗിയുള്ളതോ ആയ വസ്ത്രങ്ങള്‍ ധരിച്ചിരുന്നില്ല. പൂജാധികര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ തറ്റുടുക്കുകയും ചെയ്യും. ഉപനയനത്തിനു ശേഷം മറ്റു ബ്രാഹ്മണരെപ്പോലെ പൂണൂല്‍ ധരിച്ചിരുന്നു. മുന്‍ കുടുമയായിരുന്നു നമ്പൂതിരിമാര്‍ക്ക് തലമുടിയുടെ പ്രത്യേകത.

കുടുംബത്തിലെ മൂത്ത പുരുഷന്മാര്‍ മാത്രമേ വിവാഹം ചെയ്തിരുന്നുള്ളൂ. മറ്റുള്ളവരെല്ലാം നായര്‍ വീടുകളില്‍ നിന്നോ ,മറ്റു ഉന്നത കുലജാതരില്‍ നിന്നോ സംബന്ധം ചെയ്യുകയായിരുന്നു പതിവ്.

നമ്പൂതിരി സ്ത്രീകള്‍

നമ്പൂതിരി സ്ത്രീകള്‍ അന്തര്‍ജ്ജനം എന്നോ ആത്തൊല്‍ എന്നോ വിളിക്കപ്പെട്ടു. [11] സാധാരണ ഇരട്ടമുണ്ടുടുത്ത് മാറുമറയ്ക്കാനായി നേര്യതുമായിരുന്നു വസ്ത്രധാരണരീതി. പുറത്തുപോകണമെങ്കില്‍ പനയോലയില്‍ തീര്‍ത്ത വട്ടക്കുടയും വൃഷളിയും വേണമായിരുന്നു. കുളികഴിഞ്ഞാല്‍ മുടിയുടെ തുമ്പു മാത്രം കെട്ടിയിരിക്കും. നെറ്റിയില്‍ ചന്ദനം കൊണ്ട് മൂന്നു വരക്കുറിയും ചാര്‍ത്തും. ആഢ്യരായ അന്തര്‍ജനങ്ങള്‍ ഉക്കും കുളത്തും എന്ന വസ്ത്ര രീതിയും സ്വീകരിച്ചിരുന്നു. എന്നാല്‍ ഇല്ലത്തിനകത്ത് നായര്‍ സ്ത്രീകളുടേതുപോലുള്ള വസ്ത്രധാരണരീതിയായിരുന്നു. ഉത്തരേന്ത്യന്‍ ബ്രാഹ്മണ സ്ത്രീകളെപ്പോലെ വിധവയായാല്‍ തല്‍ മുണ്ഡനം ചെയ്തിരുന്നില്ല. സ്വന്തം ഭര്‍ത്താവിനു മാത്രമേ ഊണുവിളമ്പി കോടുത്തിരുന്നുള്ളൂ. എന്നാല്‍ ഇത് അതിഥികള്‍ ഉള്ളപ്പോള്‍ ചെയ്യുകയുമില്ല.

ഋതുമതിയാവുമ്പോള്‍ അന്തര്‍ജനം ഇരുണ്ടമുറിയില്‍ നാലുദിവസത്തേക്ക് കഴിച്ചുകൂട്ടണമായിരുന്നു. പല്ലു പോലും തേയ്ക്കാന്‍ പാടുണ്ടായിരുന്നില്ല.

ജീവിതരീതികള്‍

സൂര്യോദയത്തിനു മുന്‍പ് കുളിക്കുവാന്‍ പാടില്ലായിരുന്നു. സൂര്യന്റെ വെയിലിന് പ്രത്യേകിച്ച് ഉദയസൂര്യന്റെ കിരണങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം കല്പിച്ചിരുന്നു. മുങ്ങിക്കൂളിക്കാന്‍ വടക്കുപടിഞ്ഞാറുകോണില്‍ ഒരു കുളമുണ്ടായിരിക്കും. കുളത്തില്‍മുങ്ങി പിന്നെ മന്ത്രോച്ചാരാണങ്ങള്‍ക്കു ശേഷം ശരീരത്തിലേയ്ക്ക് വെള്ളം തളിച്ച് വീണ്ടും മുങ്ങണമെന്നായിരുന്നു നിബന്ധന.

പിച്ചളചെല്ലവും അല്പം ഓട്ടുപാത്രങ്ങളും കട്ടില്‍, മരപ്പലക, തൂക്കുകട്ടില്‍ എന്നിവയുമായിരുന്നു പ്രധാന ഗൃഹ സാമഗ്രികള്‍.

പിതൃദായകക്രമക്കാരായിരുന്നു. കുടുംബത്തിലെ മൂത്തപുത്രനുമാത്രമേ സ്വജാതിയില്‍ നിന്നും വേളി കഴിക്കാന്‍ പാടുള്ളായിരുന്നു. സ്വത്തുക്കള്‍ പകര്‍ന്നു ശക്തിക്ഷയം ഉണ്ടാവാതിരിക്കാനുള്ള പ്രതിവിധിയായാണ് ഇതിനെ കാണുന്നത്. മറ്റുള്ളവര്‍ നായര്‍ തറവാടുകളില്‍ സംബന്ധം പുലര്‍ത്തിപോന്നു. ഒന്നിലധികം സംബന്ധം പതിവായിരുന്നു. തങ്ങളെ സേവിക്കാന്‍ കേരളത്തില്‍ കുടിയേറിയവരാണ് ശൂദ്രന്മാരായ നായ്ന്മാര്‍ എന്നാണ് അവര്‍ പറഞ്ഞു വിശ്വസിപ്പിച്ചു വന്നത്. ഇതിനു വളം വയ്ക്കാനായി നായര്‍ തറവാടുകളില്‍ മരുമക്കത്തായം ഏര്‍പ്പെടുത്തി. മിക്കവാറും നായര്‍ പുരുഷന്മാര്‍ പടയ്ക്കു പോയിരുന്നവരായതുകൊണ്ടും അപ്മൃത്യു വരിച്ച സ്ത്രീകളേ വിധവയാക്കിയിരുന്നതുകൊണ്ടും ഈ ഏര്‍പ്പാടിനു സ്വീകാര്യതയേറിയിരുന്നു.

നമ്പൂതിരി അന്തര്‍ജ്ജനങ്ങളില്‍ വേളി ഭാഗ്യം ഉള്ളവര്‍ കുറവായിരുന്നു. കാരണം വളരെകുറച്ചു മാത്രമേ പുരുഷ നമ്പൂതിരിമാര്‍ വിവാഹിതരായിരുന്നുള്ളൂ എന്നതുതന്നെ. മിക്കാവാറും സ്ത്രീകള്‍ ആജന്മ ബ്രഹ്മചാരികളായിത്തന്നെ കഴിഞ്ഞിരുന്നു. എന്നാല്‍ ചാരിത്ര്യത്തില്‍ സംശയം വന്നാല്‍ അവരെ സ്മാര്‍ത്തവിചാരംചെയ്ത് പടിയടച്ച് പിണ്ഡം വച്ച് ഇല്ലത്തിനു പുറം തള്ളിയിരുന്നു. എന്നാല്‍ ശൂദ്രന്മാര്‍ക്ക് പാതിവ്രത്യം പാടില്ലാ എന്ന് അവര്‍ പ്രചരിപ്പിക്കുകയും അതിനായി കഥകള്‍ മെനയുകയും ചെയ്തിരുന്നു.

നായന്മാരും മറ്റു ജാതിക്കാരത്രയും തീണ്ടാപ്പാടകലെ നില്കേണ്ടവരായിരുന്നു. എന്നിരുന്നാലും വീട്ടുജോലിക്ക് നായന്മാരായിരുന്ന് നിയ്യോഗിക്കപ്പെട്ടിരുന്നത്. ഒരു നായരേയും നായര്‍ സ്ത്രീയെയും താമസിപ്പിക്കാത്ത നമ്പൂതിരി ഇല്ലങ്ങള്‍ തന്നെ ഇല്ല എന്നും വാലിയക്കാര്‍ എന്നത് നായന്മാരുടെ പര്യായമായുമായാണ് കരുതിപോന്നത് [12]

ബ്രാഹ്മണന്മാരുമായുള്ള ആചാര സാമ്യ-വ്യത്യാസങ്ങള്‍

ബ്രാഹ്മണജനതകള്‍ക്കാലെ ബാധകമായ, ധര്‍മ്മശാസ്ത്രങ്ങളും നമ്പൂതിരിമാര്‍ക്ക് പ്രത്യേക ധര്‍മ്മങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ശങ്കരസ്മൃതിയും എഴുതിയ ശ്രീ ശങ്കരാചാര്യര്‍ ആണ് നമ്പൂതിരിമാര്‍ക്കുണ്ടായിരുന്ന പഴയ ആചാരങ്ങളും ക്രോഡീകരിച്ചത് എന്നാണ് അവര്‍ പറഞ്ഞുവരുന്നത്. ഇത് ഘണ്ഡിക്കുന്നവരും ഉണ്ട്. അവരുടെ അഭിപ്രായപ്രകാരം ശങ്കരാചാര്യരുടെ മാതാവിന്റെ പിണ്ഡകര്‍മ്മം പോലും ചെയ്യാന്‍ തയാറാവാതിരുന്നവരാണ് നമ്പൂതിരിമാര്‍ എന്നും ശങ്കരാചാര്യര്‍ ഇത്രയും വിചിത്രമായ ആചാരക്രമങ്ങള്‍ നിശ്ചയിക്കാനും മാത്രം അദ്ദേഹം കേരളത്തില്‍ ജീവിതം ചിലവഴിച്ചിട്ടില്ല എന്നുമാണ്. ഭൂമിയിലത്രയും സ്വയംഭൂവായ തങ്ങളുടെ ജന്മിത്ത അവകാശം സം‍രക്ഷിക്കാനും പവിത്രത നല്‍കാനും പരശുരാമനെ വരെ വരുത്തി കേരളം സൃഷ്ടിച്ച അവര്‍ അതേ വര്‍ഗ്ഗസ്വാര്‍ത്ഥപ്രേരണയാല്‍ ശാങ്കരസ്മൃതിയും മറ്റും അവലംബിച്ചിരിക്കാമെന്നാണ് പി കെ ബാലകൃഷ്ണന്‍ തന്റെ വിമര്‍ശനാത്മകമായ പുസ്തകത്തില്‍ സൂചിപ്പിക്കുന്നത്. [1] ബ്രാഹ്മണര്‍ക്കെല്ലാം ബാധകമായ ധര്‍മ്മശാസ്ത്രവിധികളില്‍ നിന്നു വ്യത്യസ്തമായും, പലപ്പോഴും അതിനുകടകവിരുദ്ധമായും വിശേഷമായ ആചാരക്രമങ്ങളും അനുഷ്ഠാനങ്ങളും അവര്‍ സ്വീകരിച്ചു. 64 വിശേഷാചാരങ്ങളെ ചരിത്രകാരന്മാര്‍ അനാചാരങ്ങള്‍ എന്നു വിളിക്കുന്നത് മറ്റുള്ള ബ്രാഹ്മണര്‍ക്കിടയില്‍ നിലവിലില്ലാത്തതിനാലാണ്.

  • മറ്റു ബ്രാഹ്മണര്‍ എല്ലാവരും പിന്‍കുടുമക്കാരാണ്, എന്നാല്‍ നമ്പൂതിരിമാര്‍ മുന്‍ കുടുമക്കാരാണ്.
  • മറ്റു ബ്രാഹ്മണര്‍ രണ്ടിഴയുള്ള പൂണൂല്‍ ധരിക്കുമ്പോള്‍ നമ്പൂതിരിമാര്‍ക്ക് ഒരിഴയേ ഉള്ളൂ.
  • മറ്റു ബ്രാഹ്മണര്‍ വസ്ത്രം ധരിക്കാതെ കുളിക്കുവാന്‍ പാടില്ല എന്നാല്‍ നമ്പൂതിരിമാര്‍ക്ക് വസ്ത്രം ധരിച്ചുള്ള കുളി നിഷിദ്ധമാണ്.
  • കുളിക്കുമ്പോള്‍ മറ്റു ബ്രാഹ്മണര്‍ മന്ത്രം ജപിക്കണം, എന്നാല്‍ നമ്പൂതിരിമാര്‍ക്ക് യാതൊരു ദേവസംകല്പവും കൂടാതെയുള്ള കുളിയാണ്.
  • മതകര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ എല്ലാ ബ്രഹ്മണരും മന്ത്രങ്ങള്‍ അറിയാമെങ്കിലും മറ്റൊരു പുരോഹിതന്‍ പറയുന്നത് ഏറ്റുചൊല്ലുകയാണ് വേണ്ടത്, എന്നാല്‍ നമ്പൂതിരിക്ക് മറ്റൊരു പുരോഹിതന്‍ പാടില്ല.
  • അലക്കുകാര്‍ അലക്കിയ വസ്ത്രം ധരിക്കേണ്ടി വന്നാല്‍ അത് വെള്ളത്തില്‍ മുക്കിയശേഷമേ ധരിക്കാവൂ എന്നാണ് ബ്രാഹ്മണര്‍ക്ക്, എന്നാല്‍ വെളുത്തേടന്‍ വൃത്തിയാക്കിയ വസ്ത്രമല്ലാതെ മറ്റുള്ളവ ധരിക്കുന്നത് നമ്പൂതിരിമാര്‍ക്ക് പാടില്ല എന്നാണ്.
  • ബ്രാഹമണര്‍ക്ക് വിധവകളല്ലാത്തവര്‍ വെള്ളവസ്ത്രം ധരിക്കുന്നത് കൊടിയ ജാത്യാചാര ലംഘനമാണ്, എന്നാല്‍ സ്ത്രീകള്‍ വെള്ളവസ്ത്രമേ ധരിക്കാവൂ.
  • ഇതര ബ്രാഹമണ സ്ത്രീകള്‍ക്ക് മൂടുപടം ഇല്ല എന്നാല്‍ നമ്പൂതിരി അന്തര്‍ജനങ്ങള്‍ ഭര്‍ത്താവല്ലാതെ ഒരാളെയു കാണുകയേ പാടില്ല.
  • മറ്റു ബ്രാഹ്മണര്‍ കണ്ടുമുട്ടുമ്പോള്‍ പരസ്പരം ഉപചാരം അര്‍പ്പിക്കണം എന്നാല്‍ നമ്പൂതിരിമാര്‍ക്ക് അത് നിഷിദ്ധമാണ്.
  • നമ്പൂതിരിമാര്‍ക്ക് ശൈവ വൈഷണവ വ്യത്യാസം പാടില്ല, എന്നാല്‍ മറ്റുള്ളവര്‍ ഇതില്‍ ഏതെങ്കിലും ഒന്നായിരിക്കണം.

വിഭാഗങ്ങള്‍

തമ്പ്രാക്കള്‍, നമ്പൂതിരി, നമ്പൂതിരിപ്പാട്, ഭട്ടതിരി, ഭട്ടതിരിപ്പാട്, തങ്ങള്‍, മൂസത്, ഗ്രാമണി, പണ്ടാരത്തില്‍, ഇളയത് എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ ആഭിജാത്യത്തിന്റെ അളവില്‍ വിഭജിക്കപ്പെട്ടിരിക്കുന്നു.

ജാതിനിര്‍ണ്ണയം.[13]

16-ആം നൂറ്റാണ്ടില്‍ രചിക്കപ്പെട്ടത് എന്നു കരുതുന്ന “ജാതി നിര്‍ണ്ണയം” നമ്പൂതിരിമാരെ എട്ട് ഉപജാതികളായും, രണ്ട് ചെറുജാതികളായും, 12 ഉപ-ചെറുജാതികളായും തരം തിരിച്ചിരിക്കുന്നു.

  • സാമ്രാട്ട് (ആഴ്വാഞ്ചേരി തമ്പ്രാക്കള്‍) കേരളത്തിനു പുറത്ത് പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍
  • കല്‍പ്പഞ്ചേരി തമ്പ്രാക്കള്‍ എന്നൊരു ഉപ-ജാതി ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ക്ക് സമരായിരുന്നു പക്ഷെ അവരുടെ തിരോധാനത്തെക്കുറിച്ച് വ്യക്തമായ തെളിവുകളില്ല.
  • ആഢ്യന്മാര്‍ വേദങ്ങളും വേദാന്തങ്ങളും പഠിച്ചവര്‍, നമ്പൂതിരിപ്പാട്.
  • വശിഷ്ഠര്‍ താപസവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍, ചില യാഗങ്ങളില്‍ പ്രത്യേകമായി പങ്കെടുക്കുന്നവര്‍.
  • സാമാന്യര്‍ ദേവാലയങ്ങളിലെ പൂജാരിമാര്‍, മന്ത്രവാദികള്‍, ദുര്‍മന്ത്രവാദികള്‍.
  • ജാതിമാത്രര്‍ പരിവര്‍ത്തനം ചെയ്യപ്പെട്ട പ്രമുഖരായ ബൌദ്ധ ഭിഷഗ്വരര്‍, പ്രമുഖരായ പടയാളികള്‍, വേദപഠനം ത്യജിച്ച് മറ്റ് വൃത്തികളില്‍ ഏര്‍പ്പെട്ടിരുന്നവര്‍.
  • സങ്കേതി കേരളത്തില്‍ കുടിയേറുകയും വ്യത്യസ്ത കാരണങ്ങളാല്‍ തിരികെ പോവുകയും ചെയ്തവര്‍.
  • എമ്പ്രാന്‍ (ഹേ ബ്രഹ്മഃ എന്ന പദം ലോപിച്ചത്) സങ്കേതികള്‍ തിരിച്ച് വീണ്ടും കേരളത്തിലേക്കത്തിയവര്‍.
  • പാപഗ്രസ്തര്‍ ഉന്നത സ്ഥാനീയര്‍ക്കെതിരെ പ്രവര്‍ത്തിച്ചതിന് ശാപം കിട്ടിയവര്‍.
  • പാപിഷ്ടര്‍/പാപി ശൂദ്രര്‍ക്ക് വേണ്ടി പൌരോഹിത്യം നിര്‍വഹിച്ചവര്‍, ഭൂതറായ പെരുമാളിന്റെ കൊലപാതകരും അതിനു കൂട്ടു നിന്നവരും.

നമ്പൂതിരിയിലെ തരങ്ങള്‍

ജോലിക്കധിഷ്ഠിതമായി പത്തു തരം തിരിവുണ്ട്. എന്നാലും ഒരോ ജോലിയും അതിന്‍റേതായ പവിത്രതയോടെ ഉള്ളതെന്നും അങ്ങോട്ടുമിങ്ങോട്ടും തമ്മില്‍ സ്ഥാന തര്‍ക്കങ്ങള്‍ക്കിടം വരരുതെന്നു നിഷ്കര്‍ഷയുണ്ട്.

  • 1 ആടു - യാഗങ്ങളിലും യജ്ഞങ്ങളിലും വിദഗ്ദരായവര്‍.
  • 2 ഏടു - ഇത് പുസ്തകത്തിലെ താളുകളെ പ്രതിനിധീകരിച്ച്, പഠിക്കാനും പഠിപ്പിക്കാനും യോഗ്യതയുള്ളവര്‍ എന്നര്‍ത്ഥത്തില്‍ സംകൃതം, വേദം, ഭാഷ, ജ്യോതിശാസ്ത്രം ജ്യോതിഷം വാസ്തുശിലപകല എന്നിവ അഭ്യസിപ്പിച്ചിരുന്നവര്‍
  • ഭിക്ഷ - സന്യാസ വൃത്തിയില്‍ ഏര്‍പ്പേടേണ്ടവര്‍.
  • പിച്ച - (അലൌകികത പച്ചയായ പേര്) ഇവരാണ് നമ്പൂതിരിമാരെ കര്‍മ്മങ്ങളില്‍ സഹായിക്കുന്നത്.
  • ഓത്ത് - വേദം പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍.
  • ശാന്തി - ക്ഷേത്രങ്ങളില്‍ പൂജ അര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍.
  • ആടുക്കള - ദേഹണ്ണത്തില്‍ വിദഗ്ദര്‍.
  • അരങ്ങു - യുദ്ധകാര്യങ്ങള്‍ ചെയ്തിരുന്നവര്‍. യോദ്ധാക്കളെ പരിശീലിപ്പിച്ചിരുന്നവര്‍.
  • പന്തി - തങ്ങള്‍, ഗ്രാമണി നമ്പി മൂസ്സ് തുടങ്ങിയവര്‍.
  • കടവു - ചോര ഉപയോഗിച്ചുള്ള ആരാധനകള്‍ ചെയ്തിരുന്നവര്‍ മറ്റുള്ളവരെ കര്‍മ്മങ്ങളിലും മറ്റും സഹായിക്കേണ്ടവര്‍.

പരിവര്‍ത്തനത്തിന്റെ കാറ്റ്

ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ കേരളത്തിലാമാനം വീശിയടിച്ച നവോത്ഥാനത്തിന്റെ തരംഗങ്ങള്‍ മറ്റുസമുദായങ്ങളിലെ പോലെ നമ്പൂതിരി സമുദായത്തിലും മാറ്റങ്ങള്‍ വരുത്തി. അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും യാഥാസ്തിതികചിന്തകള്‍ക്കും എതിരായ സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ നമ്പൂതിരി യുവാക്കളുടെ ഭാഗത്തു നിന്നും ഉണ്ടാവാന്‍ തുടങ്ങി. വി.ടി. ഭട്ടതിരിപ്പാട്, കുറൂര്‍ നമ്പൂതിരി, ഇ.എം.എസ്. നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ കേരളത്തില്‍ നമ്പൂതിരി സമൂഹത്തിന്റെ പരിവര്‍ത്തനത്തിന് വഴി തെളിച്ചു.

യോഗക്ഷേമസഭയും നമ്പൂതിരി യുവജനസംഘവും

നമ്പൂതിരിസമുദായത്തിലെ ആദ്യകാല നവോത്ഥാനത്തില്‍ കാര്യമായ പങ്കുവഹിച്ച രണ്ട് പ്രസ്ഥാനങ്ങളായിരുന്നു യോഗക്ഷേമസഭയും നമ്പൂതിരി യുവജനസംഘവും. യോഗക്ഷേമ സഭ 1908-ല്‍ സ്ഥാപിക്കപ്പെട്ടു. നമ്പൂതിരി യുവജനസംഘം 1928 ലാണ്‌ പ്രവര്‍ത്തനം തുടങ്ങിയത്. നമ്പൂതിരിമാരില്‍ മത-ആചാര സാമൂഹ്യ സാമ്പത്തിക കാര്യങ്ങളില്‍ യുക്തിയുക്തമായ പരിഷ്കാരം നടത്തുകയും അവരില്‍ സദാചാരബോധവും സമുദായസ്നേഹവും ദേശാഭിമാനവും വര്‍ദ്ധിപ്പിക്കുകയായിരുന്നു സംഘസ്ഥാപനത്തിന്റെ ലക്ഷ്യം [14] ഇവയുടെ പ്രസിദ്ധീകരനങ്ങളായിരുന്നു യഥാക്രമം യോഗക്ഷേമവും ഉണ്ണിനമ്പൂതിരിയും.

നമ്പൂതിരി സാമൂഹിക പരിഷ്കരണാപ്രസ്ഥാനങ്ങളോട് ബന്ധപ്പെട്ട ആശയങ്ങള്‍ക്ക് ആക്കം വര്‍ദ്ധിച്ചുതുടങ്ങി. ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിക്കേണ്ടതിന്‍റെ ആവശ്യകത നമ്പൂതിരി യുവാക്കള്‍ തിരിച്ചറിയുകയും അതിനായി എടക്കുന്നില്‍ നമ്പൂതിരിബാലന്മാര്‍ക്കായി വിദ്യാലയം ആരംഭിച്ചു. എന്നാല്‍ ബാലികമാരുടെ കാര്യത്തില്‍ അഭിപ്രായസമന്വയം ഉണ്ടായില്ല. 1919-ല്‍ വിദ്യാലയം തൃശൂരിലേക്ക് മാറ്റി. ഇത് കുറൂര്‍ നമ്പൂതിരിപ്പാടായിരുന്നു സ്ഥാപിച്ചത്.

ജ്യേഷ്ഠപുത്രന്മാര്‍ മാത്രം സ്വജാതിയില്‍ നിന്ന് വിവാഹം ചെയ്യുന്ന ആചാരം, കനിഷ്ഠന്മാരുടെ വിജാതീയ സംബന്ധം, ബഹുഭാര്യാത്വം, വൃദ്ധഭര്‍ത്താക്കന്മാരെ വരിക്കാന്‍ വിധിക്കപ്പെടുക, വിധവാവിവാഹ നിരോധം, ഋതുവായ ബാലികമാര്‍ക്കുള്ള വിദ്യാഭ്യാസ നിഷേധം, സ്ത്രീധനം, തുടങ്ങിയ അനാചാരങ്ങള്‍ക്കെതിരായി അതിശക്തമായ പ്രതികരണങ്ങള്‍ ഉണ്ണിനമ്പൂതിരി യില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ആദ്യം മാസികയായിരുന്ന ഈ പ്രസിദ്ധീകരണം താമസിയാതെ വാരിക യാക്കപ്പെട്ടു. [15]ഇവക്കെല്ലാം പ്രതീക്ഷിച്ച തരത്തിലുള്ള പ്രതികരണങ്ങള്‍ തന്നെയായിരുന്നു കൂടുതലും സമുദായത്തില്‍ നിന്ന് ലഭിച്ചത്. കുടുംബഭരണം, സ്വത്താവകാശം എന്നീ കാര്യങ്ങളിലും പുരോഗമനപരമായ സമീപനം ആവശ്യമാണെന്നു വന്നു. ചെറിയ വിഭാഗം നമ്പൂതിരിമാരിലെങ്കിലും ഇത്തരം ആശയങ്ങള്‍ അത്യാവശ്യമാണെന്ന് നിലപാട് വന്നു. ജാതിവ്യവസ്ഥ മൊത്തത്തില്‍ മാറ്റേണ്ടതാണെന്ന് ചിലര്‍ വാദിക്കാനും തുടങ്ങി. മറ്റുസമുദായത്തില്‍ നിന്നും പ്രോത്സാഹനങ്ങള്‍ ഉണ്ടായി. യുവദീപം, നവലോകം, മിതവാദി, മഹാത്മ തുടങ്ങിയ അക്കാലത്തെ പല പ്രസിദ്ധീകരണങ്ങളും അവയെ അനുകൂലിച്ചു. ഉണ്ണിനമ്പൂതിരിയില്‍ വന്ന പല ലേഖനങ്ങളും ബഹുഭൂരിപക്ഷ യാഥാസ്ഥിതിക വായനക്കാരില്‍ പ്രതിഷേധമുയര്‍ത്തിയെങ്കിലും ശ്രദ്ധേയമായ പ്രതികരണങ്ങളും പല പ്രമുഖരില്‍ നിന്നുമുണ്ടായി.

1903-ലും 1905-ലും 1918-ലും നടന്ന സ്മാര്‍ത്തവിചാരങ്ങള്‍*[2] സമൂഹമനസ്സില്‍ പതിഞ്ഞ സംഭവങ്ങളായിരുന്നു. [16]സ്മാര്‍ത്തവിചാരങ്ങള്‍ക്കെതിരെ അവ നടന്ന കാലത്ത് വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. വിചാരണചെയ്യപ്പെട്ടവരെ ജാതിഭ്രഷ്ടാക്കുന്നത് കടുത്ത ശിക്ഷയായിരുന്നു എന്നായിരുന്നു മിക്കവരും അഭിപ്രായപ്പെട്ടത്. നിരപരാധികള്‍ ശിക്ഷിക്കപെടാവുന്ന സാഹചര്യവും ഉണ്ടായിരുന്നത് എതിര്‍പ്പിന്‌ ശക്തികൂട്ടി. ചാക്യാര്‍ ജാതി ഉദ്ഭവിച്ചതു തന്നെ ഇത്തരം സമുദായഭ്രഷ്ടില്‍നിന്നായിരുന്നു.

പരിവര്‍ത്തനം നടത്തിയ നാടകങ്ങള്‍

പരിവര്‍ത്തനത്തിന്‍റെ കാറ്റുമായി നിരവധി നാടകങ്ങള്‍ അരങ്ങേറുകയുണ്ടായി .വി.ടി ഭട്ടതിരിപ്പാടിന്റെ 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകം നമ്പൂതിരി യുവജന സംഘത്തിന്റെ 11 വാര്‍ഷികത്തോടനുബന്ധിച്ച് 1929-ല്‍ അരങ്ങേറി. നമ്പൂതിരിസ്തീകള്‍ പലരും ഓലക്കുടക്കും മറ്റൂം പിറകിലിരുന്ന് ഈ നാടകം കാണുകയുണ്ടായി. ഇത് നമ്പൂതിരി സ്ത്രീകള്‍ക്കിടയില്‍ വലിയ മാറ്റത്തിനു നാന്ദികുറിക്കുന്ന സംഭവമായി. ബഹുഭാര്യാത്വം, വൃദ്ധവിവാഹം, ബാലികാവിവാഹം തുടങ്ങിയവക്കെതിരായും പ്രേമവിവാഹത്തിനനുകൂലമായും അവര്‍ പ്രതികരിച്ചുടങ്ങി. നായന്മാര്‍ നായര്‍ ബില്ല് എന്ന നിയമത്തിലൂടെ സംബന്ധത്തില്‍ നിന്ന് വിമോചനം നേടി, എന്നാല്‍ നമ്പൂതിരിബില്‍ വീണ്ടും താമസിച്ചു. നിരവധി കോവിലകങ്ങളില്‍ അനന്തരാവകാശികള്‍ ഉണ്ടാവണമെങ്കില്‍ നമ്പൂതിരി ബന്ധം വേണമെന്നുണ്ടായിരുന്നതിനാലായിരുന്നു അത്. എം.ആര്‍.ബി എന്നറിയപ്പെട്ടിരുന്ന മുല്ലമംഗലത്തുമനക്കല്‍ എം.രാമന്‍ ഭട്ടതിരിപ്പാടിന്റെ മറക്കുടയ്ക്കുള്ളിലെ മഹാനഗരംഎന്ന നാടകം വൃദ്ധവിവാഹത്തിന്റെ പരിദേവനങ്ങള്‍ പുറം ലോകമറിയിച്ചു. പ്രേംജി എന്നറിയപ്പെടുന്ന എം.പി. ഭട്ടതിരിപ്പാടിന്റെ ഋതുമതി എന്ന നാടകം മറ്റൊരു ശ്രദ്ധേയമായ വിഷയം കൈകാര്യം ചെയ്തു.

മുത്തിരിങ്ങോട്ട് ഭവത്രാതന്‍ നമ്പൂതിരിപ്പാടെഴുതിയ അപ്‌ഫന്റെ മകള്‍ എന്ന നോവല്‍ സജാതീയ വിവാഹം ബഹുഭാര്യാത്വം എന്നീ വിഷയങ്ങള്‍ പ്രമേയമാക്കി അവതരിക്കപ്പെട്ടതാണ്‌.

നമ്പൂതിരിഫലിതങ്ങള്‍

നമ്പൂതിരികളെ രസികരായ കഥാപാത്രങ്ങളായി വരുന്ന ധാരാളം ഫലിതങ്ങള്‍ വാമൊഴിയായും വരമൊഴിയായും കേരളത്തില്‍ പ്രചരിച്ചിരുന്നു. അതിനെയാണ്‌ നമ്പൂതിരി ഫലിതങ്ങള്‍ എന്നു പറയുന്നത്.


കുറിപ്പുകള്‍

  • ^ " അവര്‍(നമ്പൂതിരിമാര്‍) മറ്റു രാജ്യങ്ങളിലല ബ്രാഹ്മണരുമായി ഒരുമിച്ചിരുന്ന് ഒരിക്കലലം ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ഇല്ല. പദവിയില്‍ തങ്ങളേക്കാല്‍ എത്രയോ താഴ്ന്നവരെന്ന് അവര്‍ കരുതുന്ന ഈ ബ്രാഹ്മണരെ അവര്‍ പട്ടര്‍ എന്നാണ്‌ വിളിക്കുന്നത്. -ഫ്രാന്‍സിസ് ബുക്കാനന്‍.
  • ^ ആദ്യത്തേത് കുന്ദംകുളത്തിനടുത്തുള്ള ഒരു മനക്കലെ വിധവയായ അന്തര്‍ജ്ജനമായിരുന്നു. അവര്‍ വിചാരണവേളയില്‍ 15 പുരുഷന്മാരുടെ പേരുകള്‍ പറയുകയുണ്ടായി. രണ്ടാമത്തേതാണ്‌ ഏറേ പ്രസിദ്ധയാര്‍ജ്ജിച്ചത്. കുറിയേടത്ത് താത്രി എന്ന അന്തര്‍ജ്ജനമായിരുന്നു വിചാരണ നേരിട്ടത്. 66 പുരുഷന്മാരുടെ പേരുവിവരങ്ങളാണ്‌ വിചാരണ നേരിട്ട അവര്‍ പുറത്തുവിട്ടത്. വിചാരണയെ അസാമാന്യ നിശ്ചയദാര്‍ഢ്യത്തോടെയാണ്‌ അവര്‍ നേരിട്ടത്. 1918-ലായിരുന്നു അവസാനത്തെ സ്മാര്‍ത്തവിചാരം. അതിലും താത്രി എന്ന അന്തര്‍ജ്ജനത്തെയാണ്‌ വിചാരണ ചെയ്തത്.

അവലംബം

  1. 1.0 1.1 പി.കെ. ബാലകൃഷ്ണന്‍., ജാതിവ്യവസ്ഥയും കേരള ചരിത്രവും; ഏട് 289 2005 കറന്‍റ് ബുക്സ്. തൃശൂര്‍. ISBN 81-226-0468-4
  2. പി.കെ.ഗോപാലകൃഷ്ണന്‍ രചിച്ച “കേരളത്തിന്‍റെ സാംസ്കാരികചരിതം”-ആറാം അധ്യായം
  3. അകനാനൂറ് വാല്യം രണ്ട്. വിവര്‍ത്തനം നെന്മാറ പി. വിശ്വനാഥന്‍ നായര്‍. കേരള സാഹിത്യ അക്കാദമി. തൃശൂര്‍
  4. ശങ്കരന്‍ നമ്പൂതിരിപ്പാട്, കാണിപ്പയ്യൂര്‍. എന്റെ സ്മരണകള്‍ (ഒന്നാം ഭാഗം). കുന്നംകുളം: പഞ്ചാംഗം പ്രസ്സ്. {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help); Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help)
  5. പി.ഒ., പുരുഷോത്തമന്‍ (2006). ബുദ്ധന്റെ കാല്പാടുകള്‍-പഠനം. കേരളം: പ്രൊഫ. വി. ലൈല. ISBN 81-240-1640-2. {{cite book}}: Cite has empty unknown parameter: |coauthors= (help)
  6. കെ. ബാലകൃഷ്ണക്കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം - നിത്തുകളും യാഥാര്‍ഥ്യങ്ങളും. ഏട് 28 മാതൃഭൂമി പ്രിന്റ്റിങ് അന്‍റ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000.
  7. പി.കെ. ബാലകൃഷ്ണന്‍., ജാതിവ്യവസ്ഥയും കേരള ചരിത്രവും; 2005 കറന്‍റ് ബുക്സ്. തൃശൂര്‍.ISBN 81-226-0468-4
  8. വില്യം, ലോഗന്‍. ടി.വി. കൃഷ്ണന്‍ (ed.). മലബാര്‍ മാനുവല്‍ (6-‍ാം ed.). കോഴിക്കോട്: മാതൃഭൂമി. p. 440. ISBN 81-8264-0446-6. {{cite book}}: Check |isbn= value: length (help); Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help); Text "others" ignored (help)
  9. S N Sadasivan;A social history of India;Page 300:ISBN 81-7648-170-X
  10. S N Sadasivan;A social history of India;Page 309:ISBN 81-7648-170-X
  11. കെ. ബാലകൃഷ്ണക്കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം - മിത്തുകളും യാഥാര്‍ഥ്യങ്ങളും. മാതൃഭൂമി പ്രിന്റ്റിങ് അന്‍റ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000.
  12. കാണിപയ്യൂര്‍- എന്റെ സ്മരണകള്‍ ഏട് 22 എന്‍. ബി. എസ്.
  13. S N Sadasivan;A social history of India;Page 310:ISBN 81-7648-170-X
  14. ഉണ്ണിനമ്പൂതിരി മാസിക 1103 കര്‍ക്കിടകം (1928)
  15. ഡോ. പി.വി., രാമന്‍‌കുട്ടി. ഡോ. സ്കറിയാ സക്കറിയ (ed.). വേണാടിന്‍റെ പരിണാമം. [[[ഡോ. എന്‍. വിജയമോഹനന്‍ പിള്ള]] , വി.ജെ. വര്‍ഗീസ്‍] (1999 ed.). ചങ്ങനാശ്ശേരി: താരതമ്യപഠനസംഘം. p. 482. ISBN 87738-02-06. {{cite book}}: Check |isbn= value: length (help); Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help)
  16. ഏ.എം.എന്‍. ചാക്യാര്‍. The Last Smarthavichaara


"https://ml.wikipedia.org/w/index.php?title=നമ്പൂതിരി&oldid=404140" എന്ന താളിൽനിന്ന് ശേഖരിച്ചത്