"തിരുനാഗംകുളങ്ങര ശ്രീമഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
→‎മറ്റു വസ്തുതകൾ: വിവരങ്ങൾ ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 8: വരി 8:
[[പറവൂർ|പറവൂരിൽ]] നിന്ന് [[കൊങ്ങോർപ്പള്ളി]] മനയ്ക്കലെ ഒരു ബ്രാഹ്മണൻ കഠിനതപം ചെയ്ത് ആദിത്യനെ പ്രസാദിപ്പിച്ചെന്നും ആദിത്യൻ ബ്രാഹ്മണനിൽ സംപ്രീതനായി അദ്ദേഹത്തിന് ഒരു ശിവലിംഗം നൽകിയെന്നും ഈ ശിവലിംഗം പ്രതിഷ്ഠിച്ച് ക്ഷേത്രം പണി കഴിപ്പിച്ചെന്നും മറ്റൊരു കഥ.
[[പറവൂർ|പറവൂരിൽ]] നിന്ന് [[കൊങ്ങോർപ്പള്ളി]] മനയ്ക്കലെ ഒരു ബ്രാഹ്മണൻ കഠിനതപം ചെയ്ത് ആദിത്യനെ പ്രസാദിപ്പിച്ചെന്നും ആദിത്യൻ ബ്രാഹ്മണനിൽ സംപ്രീതനായി അദ്ദേഹത്തിന് ഒരു ശിവലിംഗം നൽകിയെന്നും ഈ ശിവലിംഗം പ്രതിഷ്ഠിച്ച് ക്ഷേത്രം പണി കഴിപ്പിച്ചെന്നും മറ്റൊരു കഥ.


==മറ്റു വസ്തുതകൾ==
==അപൂർവ്വമായ ബലിക്കൽപ്പുര==
മറ്റൊരു ക്ഷേത്രത്തിലും കാണാത്ത ഒന്നാണ്{{അവലംബം}} ഈ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള ബലിക്കൽപ്പുര. കിഴക്കു ഭാഗത്തുള്ള പ്രധാന ബലിക്കൽപുരയ്ക്കു പുറമേയാണ് പടിഞ്ഞാറെ നടയ്ക്കൽ സ്ഥിതി ചെയ്യുന്ന ഇത്. [[വ്യാഘ്രപാദമഹർഷി|വ്യാഘ്രപാദമഹർഷിക്ക്]] ശിവൻ ദർശനം നൽകിയത് ഈ സ്ഥാനത്ത് വെച്ചാണെന്ന് വിശ്വസിക്കപ്പെടുന്നു.
*മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തും ബലിക്കൽപ്പുരയുണ്ട്. കിഴക്കു ഭാഗത്തുള്ള പ്രധാന ബലിക്കൽപുരയ്ക്കു പുറമേയാണ് പടിഞ്ഞാറെ നടയ്ക്കൽ സ്ഥിതി ചെയ്യുന്ന ഇത്. [[വ്യാഘ്രപാദമഹർഷി|വ്യാഘ്രപാദമഹർഷിക്ക്]] ശിവൻ ദർശനം നൽകിയത് ഈ സ്ഥാനത്ത് വെച്ചാണെന്ന് വിശ്വസിക്കപ്പെടുന്നു.
*കാവുകളാൽ ചുറ്റപ്പെട്ട ക്ഷേത്രത്തിന്റെ പടിഞ്ഞാറ് വശത്തായി വലിയ ക്ഷേത്രക്കുളമുണ്ട്.

കാവുകളാൽ ചുറ്റപ്പെട്ട ക്ഷേത്രത്തിന്റെ പടിഞ്ഞാറ് വശത്തായി വലിയ ക്ഷേത്രക്കുളമുണ്ട്. തിരുനാഗംകുളങ്ങര ദേവസ്വംബോർഡിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തിൽ അനേകം ഭക്തർ നിത്യദർശനം നടത്തുന്നു.
*തിരുനാഗംകുളങ്ങര ദേവസ്വംബോർഡിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തിൽ നിത്യപൂജ നടത്തപ്പെടുന്നു


==സർപ്പം പാട്ട്==
==സർപ്പം പാട്ട്==

01:49, 7 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ക്ഷേത്രം: ഒരു പുലർകാല ദൃശ്യം

നാഗാരാധനയ്ക്ക് പേരുകേട്ട ആലപ്പുഴ ജില്ലയിലെ ഒരു ക്ഷേത്രമാണ് തിരുനാഗംകുളങ്ങര ശ്രീമഹാദേവക്ഷേത്രം. ശിവനും നാഗയക്ഷിയും പ്രതിഷ്ഠയായുള്ള സുപ്രസിദ്ധമായ തിരുനാഗംകുളങ്ങര ശ്രീ മഹാദേവക്ഷേത്രം ചേർത്തലയിൽ നിന്നു 5 കിലോമീറ്റർ വടക്ക്, ദേശീയപാത - 47-ൽ വയലാർ കവലയിൽ നിന്നും 2.5 കിലോമീറ്റർ കിഴക്കാണ് സ്ഥിതി ചെയ്യുന്നത്. ശിവനാണ് പ്രധാന പ്രതിഷ്ഠ. കിഴക്കോട്ട് ദർശനമായി ശിവൻ. പടിഞ്ഞാറ് ദർശനമായി നാഗയക്ഷിയും വാഴുന്നു. ഗണപതി, ധർമ്മശാസ്താവ്, സുബ്രഹ്മണ്യൻ, ഭഗവതി എന്നീ ഉപദേവതാ പ്രതിഷ്ഠകളും ഇവിടെയുണ്ട്.[1]

ഐതിഹ്യം

പണ്ട് വ്യാഘ്രപാദമഹർഷി വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തലേന്ന് സായംകാലത്തോടടുത്ത് വൈക്കത്തെത്തി. പതിവുള്ള സ്നാനനിഷ്ഠാനങ്ങൾക്ക് ശേഷം നടയിലെത്തിയ മഹർഷിക്ക് ഗർഭഗൃഹത്തിൽ ഭഗവത്ചൈതന്യം ദർശിക്കാനായില്ല. വിഷണ്ണനായിത്തീർന്ന അദ്ദേഹം ക്ഷേത്രമുറ്റത്ത് അല്പം മാറിയിരുന്ന് ധ്യാനത്തിലേർപ്പെട്ടു. തന്റെ ദിവ്യദൃഷ്ടിയിലൂടെ പശ്ചിമദിക്കിലായി രണ്ട് ജലാശയങ്ങൾക്കപ്പുറം നിബിഡമായ വനത്തിൽ ഒരു കുളത്തിന്റെ കരയിലായി ശിവൻ ധ്യാനത്തിലമർന്നിരിക്കുന്നത് അദ്ദേഹം ദർശിച്ചു. ഭഗവാന്റെ സ്ഥാനം മനസ്സിലാക്കിയ മഹർഷി, ആ ദിക്കിനെ ലക്ഷ്യമാക്കി യാത്രയായി. ഭഗവത് ദർശനം ലഭിച്ച വ്യാഘ്രപാദമഹർഷിക്ക് അഷ്ടമിനാളിൽ വൈക്കത്ത് വെച്ച് ദർശനം നൽകുന്നതിനുള്ള വാഗ്ദാനം നൽകി ഭഗവാൻ മറഞ്ഞു. വ്യാഘ്രപാദമഹർഷിക്ക് ഭഗവാന്റെ അരുളപ്പാടുണ്ടായ സ്മരണയിൽ ഇവിടെ ഒരു ശിവക്ഷേത്രം ഉയർന്നു വന്നുവെന്നാണ് ഐതിഹ്യം.

പറവൂരിൽ നിന്ന് കൊങ്ങോർപ്പള്ളി മനയ്ക്കലെ ഒരു ബ്രാഹ്മണൻ കഠിനതപം ചെയ്ത് ആദിത്യനെ പ്രസാദിപ്പിച്ചെന്നും ആദിത്യൻ ബ്രാഹ്മണനിൽ സംപ്രീതനായി അദ്ദേഹത്തിന് ഒരു ശിവലിംഗം നൽകിയെന്നും ഈ ശിവലിംഗം പ്രതിഷ്ഠിച്ച് ക്ഷേത്രം പണി കഴിപ്പിച്ചെന്നും മറ്റൊരു കഥ.

മറ്റു വസ്തുതകൾ

  • മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തും ബലിക്കൽപ്പുരയുണ്ട്. കിഴക്കു ഭാഗത്തുള്ള പ്രധാന ബലിക്കൽപുരയ്ക്കു പുറമേയാണ് പടിഞ്ഞാറെ നടയ്ക്കൽ സ്ഥിതി ചെയ്യുന്ന ഇത്. വ്യാഘ്രപാദമഹർഷിക്ക് ശിവൻ ദർശനം നൽകിയത് ഈ സ്ഥാനത്ത് വെച്ചാണെന്ന് വിശ്വസിക്കപ്പെടുന്നു.
  • കാവുകളാൽ ചുറ്റപ്പെട്ട ക്ഷേത്രത്തിന്റെ പടിഞ്ഞാറ് വശത്തായി വലിയ ക്ഷേത്രക്കുളമുണ്ട്.
  • തിരുനാഗംകുളങ്ങര ദേവസ്വംബോർഡിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തിൽ നിത്യപൂജ നടത്തപ്പെടുന്നു

സർപ്പം പാട്ട്

വേരറ്റുപോകുന്ന അനുഷ്ഠാനകലകളിലൊന്നായ സർപ്പം പാട്ട് തിരുനാഗംകുളങ്ങര നാഗയക്ഷിയമ്പലത്തിനു മുമ്പിൽ പരമ്പരാഗത പുള്ളുവകുടുംബത്തിലെ അംഗം അവതരിപ്പിക്കുന്നുണ്ട്. സർപ്പദോഷങ്ങൾ അകലുവാനായി ഭക്തർ സർപ്പം പാട്ട് വഴിപാടായി നടത്തുന്നു. കുടംകൊട്ടി, വീണാനാദത്തോടെയാണ് സർപ്പം പാട്ട് അവതരിപ്പിക്കുന്നത്. തിരുനാഗംകുളങ്ങര ക്ഷേത്രത്തിൽ നൂറും പാലും സമർപ്പിക്കുമ്പോൾ നാഗദൈവപ്രീതിക്കായി സർപ്പം പാട്ടും നടത്തിവരുന്നു. തലമുറകളായി സർപ്പം പാട്ട് നടത്തുന്ന പുള്ളുവകുടുംബങ്ങളിലൊരാൾ ദിവസവും നാഗയക്ഷിയുടെ നടയിൽ പാടുന്നു. നിലവിലെ പാട്ടുകാരിയായ കാർത്യായനി ലക്ഷ്മി ഇവിടെ പാടാൻ തുടങ്ങിയിട്ട് നാൽപ്പത് വർഷത്തിലേറെയായി.


അവലംബം

  1. തിരുനാഗം കുളങ്ങര മഹാദേവ ക്ഷേത്ര ചരിതം. കേരള സ്റ്റേറ്റ് ഹിന്ദു ദേവസ്വം ബോർഡ്. 2008. {{cite book}}: Unknown parameter |month= ignored (help)