"റജബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
26 ഫെബ്രുവരി 2020‎ മുതൽ 27 ഫെബ്രുവരി 2020‎ വരെ ഐപി രൂപത്തിൽ വന്ന ഉപയോക്താവ് നൽകിയ വിവരങ്ങൾ എല്ലാം വേറേ ഒരു മാധ്യമത്തിൽ നിന്നും അതേ പടി പകർത്തിയതാണ്. അതിനാൽ നീക്കം ചെയ്യുന്നു. അത് പോലെ ശ്രദ്ധേയത ഫലകവും നീക്കം ചെയ്യുന്നു. കാരണം ഹിജ്റ കലണ്ടറിലെ ഒരു മാസം ആണ്. അപ്പോൾ ഈ ഫലകത്തിന്റെ പ്രസക്തി ഇല്ലല്ലോ.
റ്റാഗ്: മാറ്റിച്ചേർക്കൽ
വരി 1: വരി 1:
{{ശ്രദ്ധേയത}}{{ഒറ്റവരിലേഖനം|date=2015 സെപ്റ്റംബർ}}
{{ഒറ്റവരിലേഖനം|date=2015 സെപ്റ്റംബർ}}
[[ഇസ്‌ലാമിക കലണ്ടർ|ഇസ്‌ലാമിക കലണ്ടറി]]ൽ എഴാം മാസത്തിന്‌ പറയുന്ന പേരാണ് '''റജബ്'''. യുദ്ധം നിഷിദ്ധമായി അറബികൾ കണക്കാക്കിയിരുന്ന മാസം കൂടിയാണ് റജബ്റജബ്: പറഞ്ഞുതീരാത്ത മഹത്ത്വങ്ങൾ
[[ഇസ്‌ലാമിക കലണ്ടർ|ഇസ്‌ലാമിക കലണ്ടറി]]ൽ എഴാം മാസത്തിന്‌ പറയുന്ന പേരാണ് '''റജബ്'''. യുദ്ധം നിഷിദ്ധമായി അറബികൾ കണക്കാക്കിയിരുന്ന മാസം കൂടിയാണ് റജബ്.
അല്ലാഹു സൃഷ്ടിച്ചിട്ടുള്ള ദിവസങ്ങളും ആഴ്ചകളും അടങ്ങിയതാണ് മാസം. അല്ലാഹുവിന്റെ അടുത്ത് മാസങ്ങൾ പന്ത്രണ്ടാണെന്ന് വിശുദ്ധ ഖുർആൻ പറയുന്നു:



ﺇِﻥَّ ﻋِﺪَّﺓَ ٱﻟﺸُّﻬُﻮﺭِ ﻋِﻨﺪَ ٱﻟﻠَّﻪِ ٱﺛْﻨَﺎ ﻋَﺸَﺮَ ﺷَﻬْﺮًا ﻓِﻰ ﻛِﺘَٰﺐِ ٱﻟﻠَّﻪِ ﻳَﻮْﻡَ ﺧَﻠَﻖَ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَٱﻷَْﺭْﺽَ ﻣِﻨْﻬَﺎٓ ﺃَﺭْﺑَﻌَﺔٌ ﺣُﺮُﻡٌ ۚ

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിൻറെ അടുക്കൽ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയിൽ നാലെണ്ണം (യുദ്ധം വിലക്കപ്പെട്ട) പവിത്ര മാസങ്ങളാകുന്നു. ……. (ഖു൪ആൻ : 9/36)

ഫൈസൽ പൊന്നാട്
ദാറുൽ ഹുദാ

അല്ലാഹുവിന്റെ മാസമായി നബി (സ) പ്രഖ്യാപിക്കുകയും നിരവധി ചരിത്ര മുഹൂര്ത്തനങ്ങള്ക്ക് സാക്ഷിയാവുകയും ചെയ്ത പുണ്യമാസമാണ് റജബ് മാസം. ഒരൊറ്റ രാത്രികൊണ്ട് വാന ലോകത്തെത്തി ഒട്ടനവധി സംഭവങ്ങൾ ദര്ശിരച്ച് അല്ലാഹുവിന്റെ സമ്മാനം എറ്റുവാങ്ങി പരിശുദ്ധ റസൂൽ (സ) ഇസ്‌റാഅ് മിഅ്‌റാജ് പ്രയാണം നടത്തിയതും നബിയെ ലക്ഷക്കണക്കിന് പ്രവാചമ്മാരുടെ ദൗത്യം ഏല്പിഹച്ചതും ഈ മാസത്തിലാണ്.ഖുര്ആദനിലും ഹദീസിലും മറ്റു ഗ്രന്ഥങ്ങളിലുമെല്ലാം ഈ മാസത്തിന്റെ നിരവധി മഹത്ത്വങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.ഒരു പാട് പേരുകളിൽ അറിയപ്പെടുന്ന ഈ മാസത്തെ അല്ലാഹുവിന്റെ മാസമായി ഉയര്ത്തു കയും ചെയ്തിട്ടുണ്ട്. ശഅ്ബാനിലേക്കും റമളാനിലേക്കുമുള്ള ഒരു ചവിട്ടു പടിയാണ് റജബ് മാസം. പണ്ഡിതമ്മാരും സൂഫിവര്യന്മാരും റജബിനെ എങ്ങനെ വിനിയോഗിച്ചു എന്നും അതിനെ എങ്ങനെ നോക്കിക്കണ്ടു എന്നും നാം പഠന വിധേയമാക്കേണ്ടതുണ്ട്.
റജബിന്റെ പേരുകളും കാരണങ്ങളും
റജബ് മാസത്തിന് വ്യത്യസ്ത പേരുകളുണ്ട്. ഓരോ നാമത്തിനും അതിന്റേതായ കാരണങ്ങളുമുണ്ട്. അറബികൾ കാരക്ക വീഴാതിരിക്കാൻ വേണ്ടി കാരക്കക്കുല പട്ടയിലേക്ക് ചേര്ത്തി വെച്ച് ഈര്ക്കിടളി കൊണ്ട് കെട്ടിവെക്കുന്ന മാസമാണ് റജബ്. ഈ പക്രിയയെ അറബികൾ റജബ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ശഅ്ബാൻ മാസത്തിന് വേണ്ടി പ്രത്യേകം ഒരുങ്ങുന്ന മാസവുമാണ് റജബ് .അതുകൊണ്ട് തയ്യാറെടുപ്പ് എന്നര്ത്ഥറത്തിലും റജബ് എന്ന പദം ഉപയോഗിക്കുന്നു.അല്ലാഹുവിന് ഇബാദത്തിന് മാത്രം ഉഴിഞ്ഞ് വെക്കുന്ന മലക്കുകൾ തസ്ബീഹും തഹ്മീദും പുകഴ്ത്തലും ആവര്ത്തി ച്ചാവര്ത്തി്ച്ച് വളരെ ഉച്ചത്തിൽ ചൊല്ലുന്നതുകൊണ്ടും ഈ മാസത്തിന് റജബ് എന്ന് വിളിക്കുന്നത് എന്നാണ് ചില പണ്ഡിതർ പറയുന്നത്. ആട്ടിയോടിക്കപ്പെട്ട ഇബ്‌ലീസിന് ആരെയും ശല്യപ്പെടുത്താൻ സാധിക്കാതെ ആട്ടിയോടിക്കപ്പെടുന്നത് കൊണ്ടാണ് റജബ് എന്ന പേര് നല്ക പ്പെട്ടതെന്നും മറ്റു ചില പണ്ഡിതന്മാർ പറയുന്നു. മൂന്ന് അക്ഷരങ്ങളുള്ള ഈ മാസത്തിന്റെ ആദ്യാക്ഷരമായ റ അല്ലാഹുവിന്റെ റഹ്മത്ത് (കാരുണ്യം)ലേക്കും, ജ അല്ലാഹുവിന്റെ ജൂദിലേക്കും (ഔദാര്യം), ബ് അല്ലാഹുവിന്റെ ബിറ്ർ(ഗുണം ചെയ്യൽ) ലേക്കും വിരൽ ചൂണ്ടുന്നു. റജബ് മാസത്തിൽ അല്ലാഹു തന്റെ ദാസന്മാര്ക്ക് ശിക്ഷയില്ലാതെ അനുഗ്രഹങ്ങളും പിശുക്കില്ലാത്ത ഔദാര്യങ്ങളും കോരിക്കൊടുക്കുന്നതും ഈ പുണ്യമാസത്തിലാണ്.
അറേബ്യയിലെ പ്രമുഖ ഗോത്രമായ മുളരികൾ അങ്ങേയറ്റം ബഹുമാനിക്കുകയും അതിനോട് പ്രത്യേകം ആദരവും ബഹുമാനവും പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതു കൊണ്ട് ഈ മാസത്തിന് മുളർ എന്നും പേരുണ്ട്. വാളുകൾ ഉറയിലിടുന്നതും കുന്തങ്ങൾ ഊരപ്പെടുന്നതും വഴി സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നത് കൊണ്ട് മന്സിെലുൽ അസിന്നത്ത് എന്നും പേരുണ്ട്. നിസ്സാര കാര്യങ്ങള്ക്ക്ന വേണ്ടി വര്ഷലങ്ങളോളം നീണ്ട് യുദ്ധം ചെയ്ത അറബികൾ ആയുധങ്ങളും കുന്തങ്ങളുമൊക്കെ എടുത്ത് വെക്കുന്നതും ഈ മാസത്തിലാണ്. പിതാവിന്റെ ഘാതകനെ പിടികൂടാൻ പുറത്തിറങ്ങിയവർ റജബ് മാസമായാൽ ഘാതകനെ കാണാത്തത് പോലെയും അദ്ദേഹത്തിന്റെ വിവരങ്ങൾ അറിയാത്തത് പോലെയും നടിക്കുന്നതുകൊണ്ടും അല്ലാഹുവിന്റെ ദേഷ്യം ഈ മാസത്തിൽ പാടെ നിലക്കുന്നതുകൊണ്ടും ഈ മാസത്തിന് ശഹറുള്ളാഹിൽ അസമ്മ് എന്ന് പണ്ഡിതർ വിളിച്ചുപോരുന്നു. മുന്കാ്ല സമുദായങ്ങളെ വ്യത്യസ്ത മാസങ്ങളിൽ അല്ലാഹു ശിക്ഷിച്ചുവെങ്കിലം റജബ് മാസത്തിൽ ആരെയും ശിക്ഷിച്ചിട്ടില്ല എന്നാണ് ചരിത്രം. നൂഹ് നബിയെയും സമുദായത്തെയും പ്രളയത്തിൽ നിന്ന് രക്ഷിച്ചതും റജബ് മാസത്തിലാണ്. മനുഷ്യരുടെ തിന്മകള്ക്കെ തിരെ ഈ മാസം സാക്ഷി നില്ക്കു കയില്ല. അല്ലാഹുവിന്റെ റഹ്മത്ത് അടിമകളുടെ മേൽ ചൊരിക്കപ്പെടുകയും അവർ ഇതുവരെ കാണാത്തതും ഇന്നേവരെ ശ്രവിക്കുകപോലും ചെയ്യാത്ത ധാരാളം പ്രതിഫലങ്ങൾ നല്കുംന്നതാണ്. അക്കാരണത്താൽ ശഹ്‌റുള്ളാഹിൽ അസ്വബ്ബ് എന്നപേരിലും ഈ മാസത്തെ വിളിക്കുന്നു.റജബ് മാസത്തിൽ മനുഷ്യർ തെറ്റുകളിൽ നിന്ന് പൊതുവെ മാറിനില്ക്കു ന്നത് കൊണ്ട് ശഹ്‌റുസ്സാബിഖ് എന്ന പേരിലും ഈ മാസം അറിയപ്പെടുന്നു. ഹജ്ജത്തുൽ വദാഇൽ നബി (സ) പ്രസംഗിച്ചു: കാലം അതിന്റെ അച്ചുതണ്ടിൽ കറങ്ങിക്കൊണ്ടിരിക്കുന്നു. ഓരോ വര്ഷസവും 12 മാസങ്ങളുണ്ട് .അതിൽ നാലെണ്ണം യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസങ്ങളാണ്. ദുല്ഖ്അദ്, ദുല്ഹിടജ്ജ, മുഹര്റം് എന്നീ മൂന്ന് മാസങ്ങളും ഒറ്റപ്പെട്ട മാസവുമാണത്. റജബ് ഇതുമൂലം ഒറ്റപ്പെട്ട മാസമെന്നര്ത്ഥറത്തിൽ ശഹ്‌റുൽ ഫര്ദ്ഹ എന്നും വിളിക്കപ്പെടുന്നു.
റജബിന്റെ സ്രേഷ്ടതകൾ
റജബ് മാസത്തിന് ഒരുപാട് സവിശേഷതകളുണ്ട്. നബി (സ) പറയുന്നു: റജബ് മാസം അല്ലാഹുവിന്റെ മാസവും ശഅ്ബാൻ എന്റെ മാസവും റമളാൻ എന്റെ സമുദായത്തിന്റെ മാസവുമാണ്. സ്വര്ഗ്ത്തിൽ റജബ് എന്ന പേരുള്ള വെളുത്ത തേനിനേക്കാൾ മധുരമുള്ള ഒരു പാനീയത്തിന്റെ അരുവിയുണ്ട്. റജബ് മാസത്തിൽ ഒരു ദിവസം നോമ്പനുഷ്ഠിച്ചവന് അതിൽ നിന്നുള്ള പാനീയം നല്കപപ്പെടും. അതു പോലെ സ്വര്ഗുത്തിൽ ഒരു കൊട്ടാരമുണ്ട്. അത് റജബ് മാസത്തിൽ നോമ്പനുഷ്ഠിക്കുന്നവര്ക്ക് മാത്രമാണെന്നും നബി(സ) അരുളിയിരിക്കുന്നു. നബി (സ) റമളാൻ മാസത്തിലെ നോമ്പിന് ശേഷം പ്രാധാന്യം കൊടുത്തത് റജബ് മാസത്തെ നോമ്പിനായിരുന്നു.
റജബ് മാസത്തെക്കുറിച്ച് തിരുനബി ഇങ്ങനെ പറയുന്നു: റജബ് വിത്തിടുന്നതിന്റെയും ശഅ്ബാൻ നനയ്ക്കുന്നതിന്റെയും റമളാൻ കൊയ്ത്തിന്റെയും മാസങ്ങളാണ്. റജബ് മാസത്തിൽ പ്രത്യേകം ഒരുങ്ങുകയും റമളനോടുകൂടി മുഴുവൻ ദോഷങ്ങളും പൊറുക്കപ്പെട്ടവരായി മാറേണ്ടതുകൊണ്ടാണ് നബി (സ) ഇങ്ങനെ പറഞ്ഞത്. ശരീരത്തെ ശുച്ഛീകരിക്കുന്ന മാസവും റജബാണ്. റജബ് ഹൃദയത്തെ ശുദ്ധീകരിക്കാനും ആത്മാവിന്റെ ശുദ്ധിക്ക് റമളാൻ മാസവുമാണ് നമ്മുടെ സമുദായത്തിന് നല്കആപ്പെട്ടത്. തനിക്ക് വന്ന പാപങ്ങള്ക്ക് മോചനം നടത്താൻ റജബ് മാസവും തന്റെ ന്യൂനതകൾ മറച്ചുവെക്കാൻ ശഅ്ബാൻ മാസവും ഹൃദയത്തെ പ്രകാശിപ്പിക്കാൻ റമളാൻ മാസവുമാണ് നമുക്ക് തയ്യാറാക്കപ്പെട്ടത്.
പ്രശസ്ത സൂഫിവര്യനും പണ്ഡിതനുമായ അബ്ദുൽ ഖാദിർ ജീലാനി (റ) പറയുന്നു: വര്ഷംു ഒരു മരം പോലെയാണ്. വര്ഷ മാകുന്ന മരം ഇലയിടുന്ന മാസമാണ് റജബ് മാസം തുടര്ന്ന് ഫലങ്ങൾ ഉണ്ടാകുന്ന മാസമാണ് ശഅ#്ബാൻ, റമളാൻ വിളയെടുക്കുന്ന മാസവുമാണ്. ശഅ്ബാനിൽ തുടങ്ങിയ പ്രയത്‌നങ്ങളുടെ വിളവെടുപ്പാണ് റമളാൻ മാസം. തൗബ ചെയ്യാനും പാപം മോചനം തേടാനും അടിമകള്ക്ക്ണ പ്രത്യേകം സജ്ജമാക്കിയ മാസമാണ് റജബ് മാസം. ശഅ്ബാൻ സ്‌നേഹാദരവുകള്ക്കും റമളാൻ ഹൃദയത്തെയും ശരീരത്തെയും അല്ലാഹുവിലേക്ക് ബലിയര്പ്പി്ക്കാനുമാണ് . അബൂബക്കറുൽ വര്റാാക്ക് (റ) ഈ മാസങ്ങളെ ഉപമിക്കുന്നത് ഇങ്ങനെയാണ.് റജബ് കാറ്റിനെപ്പോലെയും ശഅ്ബൻ മേഘത്തെപ്പോലെയും റമളാൻ മഴയെപ്പോലെയുമാണ്. അല്ലാഹു തആലാ തന്റെ അടിമകള്ക്ക്ല അവർ ചെയ്യുന്ന നന്മ.കള്ക്ക് എല്ലാ മാസവും പത്തിരട്ടി പ്രതിഫലം നല്കുളമെങ്കിലും അത് റജബ് മാസത്തിൽ 70 ഇരട്ടിയായി വര്ധിംക്കുകയും ശഅ്ബാനിൽ 700 ഇരട്ടിയും റമളാനിൽ 7000 ഇരട്ടിയുമായി കൂലി വര്ധ‍നയുണ്ടാകും. പ്രതിഫലത്തിന്റെ മഹാ പേമാരി തന്നെയാണ് റജബ് മാസത്തിൽ . റജബിന്റെ മഹിമ മനസ്സിലാക്കാൻ നമുക്ക് ഒരൊറ്റ ഹദീസ് മതി. നബി (സ) പറയുന്നു: ആരെങ്കിലും റജബിൽ നിന്ന് ഒരു ദിവസം നോമ്പനുഷ്ഠിച്ചാൽ ഒരു വര്ഷംജ നോമ്പനുഷ്ഠിച്ച കൂലിയാണ് അവനെ തേടിയെത്തുന്നത്, ആരെങ്കിലും റജബിൽ നിന്ന് ഏഴ് ദിവസം നോമ്പനുഷ്ഠിച്ചാൽ നരകത്തിൽ ഏഴു കവാടങ്ങൾ അവനിക്ക് അടക്കപ്പെടും ആരെങ്കിലും റജബിൽ നിന്ന് ഏഴു ദിവസം നോമ്പനുഷ്ഠിച്ചാൽ അവന് സ്വര്ഗമത്തിൽ നിന്നും എട്ട് കവാടങ്ങൾ തുറക്കപ്പെടുകയും ചെയ്യും. പരിശുദ്ധ പ്രവാചകൻ നൂഹ് നബി (അ) തന്റെ സമുദായത്തോടൊപ്പം കപ്പലിൽ കയറിയപ്പോൾ നോമ്പനുഷ്ഠിച്ചായിരുന്നു യാത്ര ചെയ്തത്. നോമ്പനുഷ്ഠിച്ചവര്ക്ക്് സ്വര്ഗുത്തിൽ പ്രത്യേക കൊട്ടാരമുണ്ടെന്ന കാര്യം ഹദീസുകളിൽ സ്ഥിരപ്പെട്ടതാണ്. ഇങ്ങനെ നിരവധിയനവധി മഹത്ത്വങ്ങൾ കൊണ്ട് അനുഗൃഹീതമായ മാസമാണ് റജബ്.
പ്രാര്ത്ഥധനയും വ്രതവും
മഹാനായ ജീലാനി(റ) തന്റെ പ്രശസ്തമായ ഗനിയ്യ് എന്ന കിതാബിൽ ഇങ്ങനെ രേഖപ്പെടുത്തുന്നു: റജബിന്റെ ആദ്യരാത്രിയിൽ നിസ്‌കാര ശേഷം പ്രത്യേക പ്രാര്ത്ഥതനയും മറ്റും സുന്നത്താണ്. അല്ലാഹുവിന്റെ മാസമായ റജബിന്റെ ആദ്യത്തിലുള്ള പ്രാര്ത്ഥജന പ്രത്യേക സ്വീകാര്യവുമായിരിക്കും. ഇസ്ലാമിക ഖിലാഫത്തിന്റെ നാലാമത്തെ ഖലീഫ അലി (റ) റജബ് ആദ്യരാത്രിയെയും രണ്ടു പെരുന്നാൾ രാത്രകളെയും ശഅ്ബാൻ പകുതിയിലെ രാത്രിയും പ്രത്യേകം ഇബാദത്തിനായും പ്രാര്ത്ഥകനകള്ക്കാബയും ഉഴിഞ്ഞുവെച്ചിരുന്നു എന്ന് ചരിത്ര താളുകൾ വിളിച്ചോതുന്നു. റജബിലെ ആദ്യരാത്രി ചൊല്ലാനായി പ്രത്യേകം ദുആകളും ദിക്‌റുകളും ഹദീസിൽ വന്നിട്ടുണ്ട്.
റജബ് മാസത്തിന്റെ മറ്റൊരു സവിശേഷതയാണ് 27ലെ നോമ്പ്. ഈ നോമ്പനുഷ്ഠിക്കുന്നവര്ക്ക് അറുപാത് മാസം നോമ്പനുഷ്ഠിച്ച് കൂലിയുണ്ട് എന്ന് ഹദീസുകളിൽ കാണാം. ഹസനുൽ ബസ്വരി പറയുന്നു: അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) റജബ് 27 ആയാൽ രാവിലെ ഇഅ്തികാഫിരിക്കുകയും ശേഷം ളുഹ്ർ നിസ്‌കരിക്കുകയും അതിന് ശേഷം നാലു റക്അത്ത് നിസ്‌കാരവുമായിരുന്നു പതിവ്.അതിൽ ഓരോ റക്അത്തിലും അല്ഹംിദുലില്ലാഹ് ഒരു പ്രാവിശ്യവും മുഅവ്വിദത്തൈനിയും സൂറത്തുൽ ഖദ്ർ മൂന്ന് തവണയും സൂറത്തുൽ ഇഖ്‌ലാസ് 50 പ്രാവിശ്യവും ഓതിയിരുന്നു. ശേഷം അസ്ർ വരെ ദുആയിൽ മുഴുകുമായിരുന്നു. ഇപ്രകാരം നബി (സ) ചെയ്യുമായിരുന്നു എന്നും ഇബ്‌നു അബ്ബാസ് (റ) കൂട്ടിച്ചേര്ത്തു . നബി സ പറയുന്നു: റജബിൽ ഒരു രാത്രിയും പകലുമുണ്ട്. ആരെങ്കിലും നോമ്പ് നോറ്റ് എണീറ്റ് നിസ്‌കരിച്ചാൽ 100 വര്ഷം നോമ്പ് നോറ്റ് നിസ്‌കരിച്ച് കൂലി അവനുണ്ടാകും. നബി (സ) അയക്കപ്പെട്ടത് റജബ് മാസത്തിലാണ് എന്നും ഒരു കൂട്ടം പണ്ഡിതർ പ്രതിപാദിക്കുന്നു.
റജബിലെ വിധികൾ
റജബ് മാസത്തിൽ അറബികള്ക്കിടടയിൽ പ്രത്യേകം നടന്നു വന്നിരുന്ന ഒരാചാരമാണ് അതീറ. മൃഗങ്ങളെ ബലിതര്പ്പി്ക്കുന്ന ശൈലിയണ് അതീറ. ലാ ഫര്അി വലാ അതീറ എന്ന പ്രഖ്യാപനത്തിലൂടെ നബി (സ) അതിനെ എതിര്ത്തി രുന്നുവെങ്കിലും ഇഷ്ടമുള്ളവർ അതീറ നടത്തട്ടെ എന്ന വചനങ്ങളിലൂടെ കുറെ പണ്ഡിതമ്മാർ അത് സുന്നത്താക്കിയിരിക്കുന്നു നബി (സ). റജബ് മാസത്തെ ഒരാഘോഷമാക്കി മാറ്റാതിരിക്കാൻ വേണ്ടിയായിരുന്നു ഇങ്ങനെയൊരു പ്രഖ്യാപനം. രണ്ടു പെരുന്നാളികളിലും മറ്റുമായി ദീന് ആഘോഷമാക്കിയ ദിവസങ്ങളിലല്ലാതെ ആഘോഷത്തെ നബി (സ) ഇഷ്ടപ്പെട്ടിരുന്നില്ല.റജബ് മുഴുവനായി നോമ്പനുഷ്ഠിക്കാൻ നബി (സ) ഇഷ്ടപ്പെട്ടിരുന്നില്ല. റജബ് മാസത്തിൽ ഒരു പ്രത്യേക നിസ്‌കാരവും സുന്നത്തില്ല. റജബിലെ ആദ്യ വെള്ളയാഴ്ചയിൽ രാവിലെ നിസ്‌കരിക്കുന്നത് തീര്ത്തും അടിസ്ഥാനരഹിതമാണ്. ഹിജ്‌റ 400ന് ശേഷമാണ് ഇതു വന്നതുതന്നെ . മുന്കാരല പണ്ഡിതമ്മാർ ആരും തന്നെ ഇത് റിപ്പോര്ട്ട് ചെയ്തിട്ടില്ല. റജബ് മാസത്തിന് പ്രത്യേകം നോമ്പ് സുന്നത്തായി വന്നിട്ടില്ലെങ്കിലും റജബ് മാസത്തിൽ നോമ്പനുഷ്ഠിക്കുന്നവര്ക്ക് സ്വര്ഗമത്തിൽ കൊട്ടാരമുണ്ട് എന്ന ഹദീസ് വന്നെങ്കിലും ഇത് സ്വഹാബത്താരും റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടില്ല.
മുന്കാരല ജനങ്ങളിൽ റജബ് മാസത്തിൽ സകാത്തിനെ കൊടുത്തുവീട്ടുന്ന പ്രത്യേക ശീലമുണ്ടായിരുന്നെങ്കിലും ഇതിനൊരടിസ്ഥാനവുമില്ല എന്നാണ് പ്രബലം. എന്നാലും ഉസ്മാൻ (റ) തന്റെ ഖുത്ബയിൽ ഈ മാസത്തിൽ സകാത്തിനെ നല്കുലകയും കടങ്ങൾ വീട്ടുകയും ചെയ്യണമെന്ന പ്രസ്താവനയും ചരിത്ര താളുകളിൽ നമുക്ക് കാണാം.ഇബ്‌നു ഉമർ (റ) നബി സ റജബ് മാസത്തിൽ ഉംറ ചെയ്യാറുണ്ടായിരുന്നു എന്ന പറഞ്ഞു. ആഇശ (റ) ഇതിനെ എതിര്ക്കു കയുണ്ടായി. ആഇശ (റ) ഇതിനെ നിഷേധിച്ചപ്പോൾ നബി (സ) അടുത്തുണ്ടായിരുന്നുവെങ്കിലും നബി (സ) ഒന്നും മിണ്ടിയില്ല. ഉമർ (റ), ഇബ്‌നു ഉമർ (റ), ആഇശ (റ) എന്നിവരെല്ലാം റജബ് മാസത്തിൽ ഉംറ ചെയ്തിരുന്നു. റജബ് മാസത്തിന്റെ മറ്റൊരു സവിശേഷതയാണ് ഇസ്‌റാഅും മിഅഅ്‌റാജും . റജബ് ആദ്യ രാത്രിയാണ് നബി (സ) ജനിച്ചതെന്ന് വരെ അഭിപ്രായപ്പെടുന്ന പണ്ഡിതമ്മാരുണ്ട്. (...........)എ്ന്ന ഖുര്ആാനിക വാക്യം ഈ രാത്രിയെക്കുറിച്ചാണെന്നാണ് പണ്ഡിതമ്മാർ അഭിപ്രായപ്പെടുന്നത്.നബി (സ) റജബിൽ ബറക്കത്തുണ്ടാക്കാനും ശഅ്ബാനിലേക്ക് എത്തിച്ചേരാനും റമദാൻ സ്വഗതമോതാൻ തുണയുണ്ടാകാനും പ്രത്യേകം പ്രാര്ത്ഥി്ച്ചിരുന്നു.

ഇസ്‌റാഉം മിഅ്‌റാജും
റജബ് മാസത്തിൽ നടന്ന ഏറ്റവും സുപ്രധാനമായ സംഭവമാണ് ഇസ്‌റാഉം മിഅ്‌റാജും. ഹിജ്‌റക്കു മുമ്പ് അല്ലാഹു തആലാ നബി (സ)യെ അനുഗ്രഹിച്ചത് ഇസ്‌റഉം മിഅ്‌റാജും കൊണ്ടുമാണ്. നബി (സ) തന്റെ ഭൗതിക ശരീരം കൊണ്ടുതന്നെയാണ് നബി (സ) ഈ യാത്ര നടത്തിയതെന്നാണ് അധിക പണ്ഡിതമ്മാരും പറഞ്ഞെങ്കിലും ആഇശ (റ) ഇത് നിഷേധിക്കുന്നുണ്ട്. സൂറത്തുൽ ഇസ്‌റാഇന്റെ ആദ്യ ആയതുകളിൽ വിവരിക്കുന്നത് പോലെ നബി (സ) ബൈതുൽ മഖ്ദിസ് വരെയും അവിടുന്ന് ആകാശ ലോകത്തേക്കും യാത്രയായ് തിരിച്ച് വീണ്ടും ഈ ലോകത്തേക്കു തന്നെ തിരിച്ചുവന്നു. നബി (സ) വിവരിക്കുന്നു: ജിബ്‌രീൽ (അ) ബുറാഖുമായി വന്നു. ബുറാഖ് കുതിരയേക്കാൾ വലുതും കഴുതയേക്കാൾ ചെറുതുമായ ഒരു വാഹനമാണ്. അവിടുന്ന് ബൈതുൽ മഖ്ദിസിൽ എത്തി അമ്പിയാക്കൾ ബന്ധിപ്പിക്കുന്ന വട്ടക്കണ്ണിയിൽ ബുറാഖിനെ ബന്ധിച്ചു പള്ളിയിൽ കയറി രണ്ടു റക്അത്തു നിസ്‌കരിച്ചു. പിന്നെ അവിടുന്ന് ജിബ്‌രീൽ (അ) രണ്ടു പാത്രവുമായി വന്നു. ഒരു കൈയ്യിൽ പാലും മറ്റെ കയ്യിൽ കള്ളും . നബി (സ)പാലിനെ തിരഞ്ഞെടുത്തു. അവിടുന്ന് ആകാശത്തിലേക്കാ യാത്രയായി..
ഒന്നാമാകാശത്തിനടുത്തെത്തിയപ്പോൾ ആരാ എന്ന് ചോദിച്ചു. ജിബ്‌രീൽ പറഞ്ഞു: ജിബ്‌രീൽ ആരാണ് കൂടെ എന്ന ചോദ്യത്തിന് മുഹമ്മദ് നബി (സ) എന്നായിരുന്നു മറുപടി.തുടര്ന്ന് ആകാശം തുറക്കപ്പെടുകയും ആദം നബി (അ) നബി(സ) യെ സ്വഗാഗതം ചെയ്യുകയും ചെയ്തു.തുടര്ന്ന് രണ്ടാമത്തേതിൽ നിന്ന് യഹയാ നബിയേയും ഈസാ നബിയേയും മൂന്നാമത്തേതിൽ യൂസുഫ് നബിയേയും നാലാമത്തേതിൽ ഇദ്രീസ് നബിയേയും അഞ്ചാമത്തേതിൽ ഹാറൂൺ നബിയേയും ആറാമത്തേതിൽ മൂസാ നബിയേയും ഏഴാമത്തേതിൽ ഇബ്രാഹിം നബിയേയും നബി സ കാണുകയുണ്ടായി.അവിടുന്നു ബൈതുൽ മഅ്മൂർ ദൃഷ്ടിയിൽ പെടുകയും ചെയ്തു. 70000 മലക്കുകൾ എല്ലാ ദിവസവും അതിൽ പ്രവേശിച്ചുകൊണ്ടിരിക്കുന്നു. അതിൽ പ്രവേശിച്ചവരാരും തിരിച്ചുവരുന്നുമില്ല. തുടര്ന്ന് മുന്തബഹാ നബി (സ) കാണുകയുണ്ടായി. അതിന്റെ ഇലകൾ ആനച്ചെവിയോളം വലിപ്പവും പഴങ്ങൾ ഭരണിപ്പോലെയും തോന്നിക്കും.അവര്ണ്നീയവും അത്ഭുതകരവുമാണ് സിദ്‌റതുൽ മുന്ത്ഹാ. അതിന് ശേഷം നബി (സ) ക്കും സമുദായത്തിനും അല്ലാഹുവിന്റെ സമ്മാനമായി 50 വഖ്ത് നല്ക പ്പെടുകയുണ്ടായി. സമ്മാനവുമായി മടങ്ങുന്നതിനിടെ മൂസാ നബിയെ കാണുകയും മൂസാ നബിയുടെ നിര്ദേകശ പ്രകാരം അത് ലഘൂകരിക്കാൻ അല്ലാഹുവിനോട് തിരുനബി കേഴുകയും ചെയ്തു. അല്ലാഹു അഞ്ചായി ചുരുക്കിക്കൊടുക്കുകയും ഓരോന്നിനും പത്തിരട്ടി കൂലിയും നല്കുതകയും ചെയ്തു.നബി (സ) രാവിലെ മടങ്ങിയെത്തി. അബൂജഹലിനെ വിവരമറിയിച്ചപ്പോൾ അബൂജഹൽ സംഘം കൂടി നബി സ യെ പരിഹസിച്ചു.സിദ്ദീഖ് (റ) നെ ഇതിനെക്കുറിച്ചറിയിച്ചപ്പോൾ അദ്ദേഹം കണ്ണടച്ച് വിശ്വസിക്കുകയുണ്ടായി.അതികൊണ്ടാണ് സിദ്ദീഖ് എന്ന പേരുതന്നെ വീണത്.ഇസ്‌റഅ് മിഅ്‌റാജിന്റെ പിറ്റേ ദിവസം നബി (സ) യുടെ അടുത്തേക്ക് ജിബ്‌രീൽ കടന്നുവരികയും നിസ്‌കാരത്തിന്റെ ശൈലി നബി (സ) ക്ക് പഠിപ്പിച്ച്‌കൊടുക്കുകയും ചെയ്തു.നബി (സ) യുടെ ഈ അനുഗൃഹീത രാത്രിക്ക് മുമ്പ് നബി (സ) രണ്ട് റക്അത്ത് രാവിലെയും വൈകുന്നേരവും നിസ്‌കരിക്കാറായിരുന്നു പതിവ്. ഇബ്രാഹീം നബി അ ന്റെ ശൈലിയായിരുന്നു ഇത്. നബി (സ) ക്കും സമുദായത്തിനും വളരെയധികം അനുഗൃഹീതമായ മാസമാണ് റജബ്. ഒരുപാട് സംഭവങ്ങള്ക്ക് സാക്ഷിയായ മാസമാണ് റജബ്. നബി (സ) യെ മറ്റു പ്രവാചകരെപ്പോലെ രിസാലത്ത് കൊണ്ട് അനുഗ്രഹിച്ചത് റജബ് മാസത്തിലാണ്.നബി സ യുടെ ജീവിതത്തിലെ മറ്റൊരുനഗ്രഹീതമായ ഇസ്‌റഅ#് മിഅ#്‌റാജിന് സാക്ഷിയായത് ഈ മാസമാണ്. നബി (സ) ക്കും നബിയുടെ സമുദായത്തിനും അല്ലാഹുവിന്റെ ഇഷ്ട സമ്മാനമായ അഞ്ച് നേരമുള്ള നിസ്‌കാരം നല്കസപ്പെട്ടതും ഈ മാസത്തിലാണ്. മക്കയിലെ അസത്യവിശ്വാസികളുടെ കൊടിയ ശത്രുത സഹിക്കവെയ്യാനാകാതെ ഹബ്ശയിലേക്കുള്ള ഹിജ്‌റ പോയതും റജബിലാണ്. റജബ് 27 ലെ പ്രത്യേകം സുന്നത്താക്കപ്പെട്ട നോമ്പിന് നിരവധി സ്രേഷ്ഠതകളുണ്ട്. പറഞ്ഞുതീരാത്ത മഹത്ത്വമുള്ള മഹാ സാഗരമാണ് റജബ് മാസം. റജബ് മാസത്തിനായി പ്രത്യേകം ഒരുക്കപ്പെട്ട സ്വര്ഗജ കൊട്ടാരങ്ങളും അരുവികളും മറ്റും കരസ്ഥമാക്കാനായി റജബ് മാസത്തനെ വളരെയധികം ആദരിവച്ചവരായിരുന്നു മുന്ഗാളമികൾ.റജബ് മാസത്തിൽ തുടങ്ങിയ പ്രയത്‌നങ്ങൾ ശഅ#്ബാൻ മാസത്തിൽ വികസിപ്പിച്ച് റമളാനോടുകൂടി പൂര്ണങ പാപമോചിതരായും സ്ഥാനമുയര്ന്ന വരുമായി മാറിയവരായിരുന്നു അവർ. അവരുടെ മാര്ഗാത്ത#ിൽ സഞ്ചരിച്ച് റജബിന്റെ മഹത്ത്വങ്ങൾ നാം കൈപ്പറ്റേണ്ടതുണ്ട്. അതിനായിരിക്കണം നമ്മുടെ പ്രയത്‌നം.നാഥൻ തുണക്കട്ടെ
സൻജിദ് ചേളാരി
KMO Islamic academy koduvally


{{Islam-stub}}
{{Islam-stub}}

17:54, 6 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇസ്‌ലാമിക കലണ്ടറിൽ എഴാം മാസത്തിന്‌ പറയുന്ന പേരാണ് റജബ്. യുദ്ധം നിഷിദ്ധമായി അറബികൾ കണക്കാക്കിയിരുന്ന മാസം കൂടിയാണ് റജബ്.



ഹിജ്റ വർഷത്തിലെ മാസങ്ങൾ
1. മുഹറം | 2. സഫർ | 3. റബീഉൽ അവ്വൽ | 4. റബീഉൽ ആഖിർ | 5. ജമാദുൽ അവ്വൽ | 6. ജമാദിൽ താനി | 7. റജബ് |
8. ശഅബാൻ | 9. റമദാൻ | 10. ശവ്വാൽ | 11. ദുൽ ഖഅദ് | 12. ദുൽ ഹിജ്ജ
"https://ml.wikipedia.org/w/index.php?title=റജബ്&oldid=3291610" എന്ന താളിൽനിന്ന് ശേഖരിച്ചത്