"കനയ്യ കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
→ആദ്യകാലജീവിതവും രാഷ്ട്രീയവും: കൂടുതൽ വിവരങ്ങൾ |
||
വരി 18: | വരി 18: | ||
==ആദ്യകാലജീവിതവും രാഷ്ട്രീയവും== |
==ആദ്യകാലജീവിതവും രാഷ്ട്രീയവും== |
||
[[ബിഹാർ|ബിഹാറിലെ]] [[Begusarai |ബെഗുസരായ്]] ജില്ലയിലെ [[Bihat|ബിഹാട്]] |
[[ബിഹാർ|ബിഹാറിലെ]] [[Begusarai |ബെഗുസരായ്]] ജില്ലയിലെ [[Bihat|ബിഹാട്]] ഗ്രാമത്തിൽ 1987 ജനുവരിയിൽ ബീഹാറിലെ ഉന്നതജാതിയായ ഭൂമിഹാര ജാതിയിലാണ് കനയ്യ കുമാർ ജനിച്ചത്.<ref>{{cite web|title=Cricket brat and school debater|url=http://www.telegraphindia.com/1160305/jsp/nation/story_72972.jsp#.V0XRDjV97IV|website=http://www.telegraphindia.com/|publisher=ദി ടെലഗ്രാഫ്|accessdate=25 മെയ് 2016}}</ref> കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI) യ്ക്ക് സ്വാധീനമുള്ള [[Teghra|തെഗ്ര]] അസംബ്ലി മണ്ഡലത്തിലാണ് ബിഹാട്.<ref>http://www.livemint.com/Politics/MIETsgtMOn0zIMYjDkzFVM/Who-is-Kanhaiya-Kumar.html</ref>. ഒരേക്കറോളം കൃഷി ഭൂമി സ്വന്തമായുണ്ടെങ്കിലും കനയ്യായുടെ പിതാവ്, ജയ് ശങ്കർ സിംഹ്, പക്ഷാഘാതം വന്ന് ശരീരത്തിന്റെ ഇടതുവശം തളർന്ന് <ref>http://indianexpress.com/article/india/india-news-india/jnu-sedition-case-afzal-guru-event-kanhaiya-kumar/</ref> കിടപ്പിലാണ്. അമ്മ മീനാദേവി ഒരു [[അങ്കണവാടി]] ടീച്ചറാണ്. [[ആസ്സാം|ആസ്സാമിൽ]] ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജ്യേഷ്ഠനും സിവിൽ സർവ്വീസിന് തയ്യാറെടുക്കുന്ന ഇളയസഹോദരനും കനയ്യകുമാറിനുണ്ട്. പാരമ്പര്യമായിത്തന്നെ സി പി ഐ അനുഭാവികളാണ് കനയ്യയുടെ കുടുംബം. കർഷകരുടെ അവകാശങ്ങൾക്കായി അച്ഛനും അമ്മയും പോരാടിയിട്ടുണ്ട്. [[Zamindari|ജമിന്ദാരി]] സമ്പ്രദായത്തിനെതിരെ നിലപാട് എടുക്കുന്നവരായിട്ടാണ് കനയ്യയുടെ അമ്മാവന്മാർ ആ ഗ്രാമത്തിൽ അറിയപ്പെടുന്നത്.<ref>http://www.dnaindia.com/india/report-jnu-row-how-kanhaiya-kumar-became-president-of-jnu-s-students-union-2177843</ref>. |
||
ഒരു വ്യവസായവൽകൃതനഗരമായ [[Barauni|ബറൗണി]]യിലെ ആർ കെ സി സ്കൂളിലാണ് കനയ്യകുമാർ പഠിച്ചത്. [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യസമര]]കാലം മുതൽ തന്നെ ഒരു ഇടതുചായ്‌വുള്ള നാടകസംഘടനയായ [[Indian People’s Theatre Association|ഇന്ത്യൻ പീപ്പിൾസ് തീയറ്റർ അസോസിയേഷൻ]] സംഘടിപ്പിക്കുന്ന പല നാടകങ്ങളിലും മറ്റു പരിപാടികളിലും ഇദ്ദേഹം പങ്കെടുത്തു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം 2002- ൽ [[Patna|പാറ്റ്ന]]യിലെ കൊളേജ് ഒഫ് കൊമേഴ്സിൽ ചേർന്ന അദ്ദേഹം വിദ്യാർത്ഥിരാഷ്ട്രീയത്തിൽ തുടക്കം കുറിച്ചു. എ ഐ എസ് എഫിൽ ചേർന്ന കനയ്യയെ പാറ്റ്ന കോൺഫറൻസിൽ ഡെലിഗേറ്റ് ആയി തെരഞ്ഞെടുത്തു. [[National Service Scheme|എൻ എസ് എസിലും]] കനയ്യ സജീവമായിരുന്നു. തന്റെ കോളേജിലും [[Patna University|പാറ്റ്ന യൂണിവേഴ്സിറ്റി]]യിലും [[marxism|മാർക്സിസ്റ്റ്]] കേന്ദ്രങ്ങൾ പുനരുജ്ജീവിപ്പിക്കാൻ കനയ്യ സഹായിച്ചു. കോളേജ് പഠനകാലത്ത് ഡിബേറ്റ് മൽസരങ്ങളിൽ കനയ്യ നന്നായി ശോഭിച്ചിരുന്നു. കേന്ദ്രഗവണ്മെന്റ് സംഘടിപ്പിച്ച എൻ എസ് എസിന്റെ ചർച്ച-സംവാദ മൽസരത്തിൽ ബീഹാർ വിദ്യാർത്ഥി പ്രതിനിധിസംഘത്തിൽ കനയ്യ കുമാറും ഉണ്ടായിരുന്നു. ബിരുദാനന്തരബിരുദത്തിനു ശേഷം കനയ്യ കുമാർ ഡൽഹിയിലെ [[Jawaharlal Nehru University|ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി]]യിലെ [[School of International Studies|അന്തർദ്ദേശീയ പഠനവിഭാഗത്തിൽ]] [[African studies|ആഫ്രിക്കൻ പഠന]]ത്തിൽ [[PhD|പി എഛ് ഡി]] ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. തന്റെ നിർഭയമായ കാഴ്ചപ്പാടുകളാലും പ്രസംഗശേഷിയാലും കനയ്യ [[JNU]] വിൽ ജനകീയനായ ഒരു നേതാവാണ്. 2015 -ൽ കനയ്യ കുമാർ [[JNU]] -വിലെ വിദ്യാർത്ഥി യൂണിയന്റെ പ്രസിഡണ്ടാകുന്ന ആദ്യ [[AISF]] അംഗമായി. ഇതിനായി അദ്ദേഹം<ref>http://www.jnu.ac.in/Students/JNUSU.asp</ref> [[All India Students Association|ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് യൂണിയൻ(AISA)]], [[Akhil Bharatiya Vidyarthi Parishad|അഖില ഭാരതീയ വിദ്യാർത്ഥി പരിഷദ് (ABVP)]], [[Students' Federation of India|സ്റ്റുഡന്റ്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ (SFI}]], [[National Students' Union of India|നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഒഫ് ഇന്ത്യ (NSU)]] എന്നിവയുടെ സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി. |
ഒരു വ്യവസായവൽകൃതനഗരമായ [[Barauni|ബറൗണി]]യിലെ ആർ കെ സി സ്കൂളിലാണ് കനയ്യകുമാർ പഠിച്ചത്. [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യസമര]]കാലം മുതൽ തന്നെ ഒരു ഇടതുചായ്‌വുള്ള നാടകസംഘടനയായ [[Indian People’s Theatre Association|ഇന്ത്യൻ പീപ്പിൾസ് തീയറ്റർ അസോസിയേഷൻ]] സംഘടിപ്പിക്കുന്ന പല നാടകങ്ങളിലും മറ്റു പരിപാടികളിലും ഇദ്ദേഹം പങ്കെടുത്തു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം 2002- ൽ [[Patna|പാറ്റ്ന]]യിലെ കൊളേജ് ഒഫ് കൊമേഴ്സിൽ ചേർന്ന അദ്ദേഹം വിദ്യാർത്ഥിരാഷ്ട്രീയത്തിൽ തുടക്കം കുറിച്ചു. എ ഐ എസ് എഫിൽ ചേർന്ന കനയ്യയെ പാറ്റ്ന കോൺഫറൻസിൽ ഡെലിഗേറ്റ് ആയി തെരഞ്ഞെടുത്തു. [[National Service Scheme|എൻ എസ് എസിലും]] കനയ്യ സജീവമായിരുന്നു. തന്റെ കോളേജിലും [[Patna University|പാറ്റ്ന യൂണിവേഴ്സിറ്റി]]യിലും [[marxism|മാർക്സിസ്റ്റ്]] കേന്ദ്രങ്ങൾ പുനരുജ്ജീവിപ്പിക്കാൻ കനയ്യ സഹായിച്ചു. കോളേജ് പഠനകാലത്ത് ഡിബേറ്റ് മൽസരങ്ങളിൽ കനയ്യ നന്നായി ശോഭിച്ചിരുന്നു. കേന്ദ്രഗവണ്മെന്റ് സംഘടിപ്പിച്ച എൻ എസ് എസിന്റെ ചർച്ച-സംവാദ മൽസരത്തിൽ ബീഹാർ വിദ്യാർത്ഥി പ്രതിനിധിസംഘത്തിൽ കനയ്യ കുമാറും ഉണ്ടായിരുന്നു. ബിരുദാനന്തരബിരുദത്തിനു ശേഷം കനയ്യ കുമാർ ഡൽഹിയിലെ [[Jawaharlal Nehru University|ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി]]യിലെ [[School of International Studies|അന്തർദ്ദേശീയ പഠനവിഭാഗത്തിൽ]] [[African studies|ആഫ്രിക്കൻ പഠന]]ത്തിൽ [[PhD|പി എഛ് ഡി]] ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. തന്റെ നിർഭയമായ കാഴ്ചപ്പാടുകളാലും പ്രസംഗശേഷിയാലും കനയ്യ [[JNU]] വിൽ ജനകീയനായ ഒരു നേതാവാണ്. 2015 -ൽ കനയ്യ കുമാർ [[JNU]] -വിലെ വിദ്യാർത്ഥി യൂണിയന്റെ പ്രസിഡണ്ടാകുന്ന ആദ്യ [[AISF]] അംഗമായി. ഇതിനായി അദ്ദേഹം<ref>http://www.jnu.ac.in/Students/JNUSU.asp</ref> [[All India Students Association|ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് യൂണിയൻ(AISA)]], [[Akhil Bharatiya Vidyarthi Parishad|അഖില ഭാരതീയ വിദ്യാർത്ഥി പരിഷദ് (ABVP)]], [[Students' Federation of India|സ്റ്റുഡന്റ്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ (SFI}]], [[National Students' Union of India|നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഒഫ് ഇന്ത്യ (NSU)]] എന്നിവയുടെ സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി. |
16:45, 25 മേയ് 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം/വിഭാഗം സന്തുലിതമല്ലെന്നു സംശയിക്കപ്പെടുന്നു. ദയവായി സംവാദം താളിലെ നിരീക്ഷണങ്ങൾ കാണുക. ചർച്ചകൾ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്. |
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
കനയ്യ കുമാർ | |
---|---|
कन्हैया कुमार | |
ജനനം | ജനുവരി1987 |
ദേശീയത | ഇന്ത്യക്കാരൻ |
വിദ്യാഭ്യാസം | ആഫ്രിക്കൻ സ്റ്റഡീസിൽ ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ പി എഛ് ഡി ചെയ്യുന്നു. (2011 മുതൽ) |
തൊഴിൽ | വിദ്യാർത്ഥി നേതാവ് |
സംഘടന(കൾ) | ഓൾ ഇന്ത്യാ സ്റ്റുഡൻറ്സ് ഫെഡറേഷൻ |
കനയ്യ കുമാർ (Kanhaiya Kumar)(Hindi: कन्हैया कुमार). കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI)യുടെ വിദ്യാർത്ഥി സംഘടനയായ ഓൾ ഇന്ത്യാ സ്റ്റുഡൻറ്സ് ഫെഡറേഷന്റെ(AISF) ഒരു നേതാവ് കൂടിയാണ് ഇദ്ദേഹം. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref>
ടാഗ്;
അസാധുവായ പേരുകൾ, ഉദാ: too many 2016 ഫെബ്രുവരിയിൽ ഒരു വിദ്യാർത്ഥി റാലിയിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി എന്ന കുറ്റം ചുമത്തി ഡൽഹി പോലീസ് കനയ്യ കുമറിനെ അറസ്റ്റു ചെയ്തു. 2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ മുഹമ്മദ് അഫ്സൽ ഗുരുവിനെ 2013-ൽ തൂക്കിക്കൊന്നതിനെതിരേയും അഫ്സൽ ഗുരുവിന്റെ സ്മരണയ്ക്കു വേണ്ടിയുമായിരുന്നു ഈ റാലി സംഘടിപ്പിക്കപ്പെട്ടത്[1]. കനയ്യയുടെ അറസ്റ്റ് പിന്നീട് വലിയൊരു രാഷ്ട്രീയവിവാദമായി മാറി. ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെ നിലവിലെ പ്രസിഡന്റാണ്.
ആദ്യകാലജീവിതവും രാഷ്ട്രീയവും
ബിഹാറിലെ ബെഗുസരായ് ജില്ലയിലെ ബിഹാട് ഗ്രാമത്തിൽ 1987 ജനുവരിയിൽ ബീഹാറിലെ ഉന്നതജാതിയായ ഭൂമിഹാര ജാതിയിലാണ് കനയ്യ കുമാർ ജനിച്ചത്.[2] കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI) യ്ക്ക് സ്വാധീനമുള്ള തെഗ്ര അസംബ്ലി മണ്ഡലത്തിലാണ് ബിഹാട്.[3]. ഒരേക്കറോളം കൃഷി ഭൂമി സ്വന്തമായുണ്ടെങ്കിലും കനയ്യായുടെ പിതാവ്, ജയ് ശങ്കർ സിംഹ്, പക്ഷാഘാതം വന്ന് ശരീരത്തിന്റെ ഇടതുവശം തളർന്ന് [4] കിടപ്പിലാണ്. അമ്മ മീനാദേവി ഒരു അങ്കണവാടി ടീച്ചറാണ്. ആസ്സാമിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജ്യേഷ്ഠനും സിവിൽ സർവ്വീസിന് തയ്യാറെടുക്കുന്ന ഇളയസഹോദരനും കനയ്യകുമാറിനുണ്ട്. പാരമ്പര്യമായിത്തന്നെ സി പി ഐ അനുഭാവികളാണ് കനയ്യയുടെ കുടുംബം. കർഷകരുടെ അവകാശങ്ങൾക്കായി അച്ഛനും അമ്മയും പോരാടിയിട്ടുണ്ട്. ജമിന്ദാരി സമ്പ്രദായത്തിനെതിരെ നിലപാട് എടുക്കുന്നവരായിട്ടാണ് കനയ്യയുടെ അമ്മാവന്മാർ ആ ഗ്രാമത്തിൽ അറിയപ്പെടുന്നത്.[5].
ഒരു വ്യവസായവൽകൃതനഗരമായ ബറൗണിയിലെ ആർ കെ സി സ്കൂളിലാണ് കനയ്യകുമാർ പഠിച്ചത്. സ്വാതന്ത്ര്യസമരകാലം മുതൽ തന്നെ ഒരു ഇടതുചായ്‌വുള്ള നാടകസംഘടനയായ ഇന്ത്യൻ പീപ്പിൾസ് തീയറ്റർ അസോസിയേഷൻ സംഘടിപ്പിക്കുന്ന പല നാടകങ്ങളിലും മറ്റു പരിപാടികളിലും ഇദ്ദേഹം പങ്കെടുത്തു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം 2002- ൽ പാറ്റ്നയിലെ കൊളേജ് ഒഫ് കൊമേഴ്സിൽ ചേർന്ന അദ്ദേഹം വിദ്യാർത്ഥിരാഷ്ട്രീയത്തിൽ തുടക്കം കുറിച്ചു. എ ഐ എസ് എഫിൽ ചേർന്ന കനയ്യയെ പാറ്റ്ന കോൺഫറൻസിൽ ഡെലിഗേറ്റ് ആയി തെരഞ്ഞെടുത്തു. എൻ എസ് എസിലും കനയ്യ സജീവമായിരുന്നു. തന്റെ കോളേജിലും പാറ്റ്ന യൂണിവേഴ്സിറ്റിയിലും മാർക്സിസ്റ്റ് കേന്ദ്രങ്ങൾ പുനരുജ്ജീവിപ്പിക്കാൻ കനയ്യ സഹായിച്ചു. കോളേജ് പഠനകാലത്ത് ഡിബേറ്റ് മൽസരങ്ങളിൽ കനയ്യ നന്നായി ശോഭിച്ചിരുന്നു. കേന്ദ്രഗവണ്മെന്റ് സംഘടിപ്പിച്ച എൻ എസ് എസിന്റെ ചർച്ച-സംവാദ മൽസരത്തിൽ ബീഹാർ വിദ്യാർത്ഥി പ്രതിനിധിസംഘത്തിൽ കനയ്യ കുമാറും ഉണ്ടായിരുന്നു. ബിരുദാനന്തരബിരുദത്തിനു ശേഷം കനയ്യ കുമാർ ഡൽഹിയിലെ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിലെ അന്തർദ്ദേശീയ പഠനവിഭാഗത്തിൽ ആഫ്രിക്കൻ പഠനത്തിൽ പി എഛ് ഡി ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. തന്റെ നിർഭയമായ കാഴ്ചപ്പാടുകളാലും പ്രസംഗശേഷിയാലും കനയ്യ JNU വിൽ ജനകീയനായ ഒരു നേതാവാണ്. 2015 -ൽ കനയ്യ കുമാർ JNU -വിലെ വിദ്യാർത്ഥി യൂണിയന്റെ പ്രസിഡണ്ടാകുന്ന ആദ്യ AISF അംഗമായി. ഇതിനായി അദ്ദേഹം[6] ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് യൂണിയൻ(AISA), അഖില ഭാരതീയ വിദ്യാർത്ഥി പരിഷദ് (ABVP), സ്റ്റുഡന്റ്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ (SFI}, നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഒഫ് ഇന്ത്യ (NSU) എന്നിവയുടെ സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി.
2016 -ലെ രാജ്യദ്രോഹ ആരോപണം
പ്രത്യേകം ശ്രദ്ധിക്കുക: സമകാലികസംഭവത്തെപ്പറ്റിയുള്ള ഈ section ഉള്ളടക്കം ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കാം. (February 2016) |
2016 ഫെബ്രുവരി 12 -ന് രാജ്യദ്രോഹക്കുറ്റം ചുമത്തി ഡൽഹി പോലീസ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തു. ഇന്ത്യൽ പീനൽ കോഡ് സെക്ഷൻ 124-എ (രാജ്യദ്രോഹം), 120-ബി (ക്രിമിനൽ ഗൂഢാലോചന), 34 എന്നീ വകുപ്പുകൾ ചുമത്തിയായിരുനു അറസ്റ്റ്. JNU -വിലെ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയനിലെ ((DSU) കുറച്ച് മുൻ അംഗങ്ങൾ 2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിലെ പ്രതിയായ അഫ്സൽ ഗുരുവിനെ തൂക്കിക്കൊന്നതിനെതിരെ നടന്ന ഒരു ചടങ്ങിൽ പ്രസംഗിക്കവെ രാജ്യദ്രോഹപ്രസംഗം നടത്തിയെന്നായിരുന്നു ആരോപണം. ABVP -യും BJP യുടെ എം പി മഹേഷ് ഗിരിയുമായിരുന്നു പരാതിക്കാർ. തനിക്കെതിരെയുള്ള ആരോപണങ്ങാൾ നിഷേധിച്ച കനയ്യ കുമാർ താൻ മുദ്രാവാക്യങ്ങൾ ഒന്നും വിളിച്ചിട്ടില്ലെന്നും രാജ്യത്തിന്റെ അഖണ്ഡതയ്ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും പറഞ്ഞു. "ആ പരിപാടിയിൽ നടന്ന ഒരു മുദ്രാവാക്യത്തിലും എനിക്ക് ഒരു പങ്കുമില്ല. ഇന്ത്യൻ ഭരണഘടനയിൽ എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്, കൂടാതെ കാശ്മീർ ഇന്ത്യയുടെ ഒരു അവിഭാജ്യഘടകമാണെന്ന് ഞാൻ എന്നും പറഞ്ഞിട്ടുമുണ്ട്."[7] എന്ന് ഒരു അഭിമുഖത്തിൽ കനയ്യ പറയുകയുണ്ടായി. ചോദ്യം ചെയ്യലിൽ രാജ്യദ്രോഹപരമായി താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് കനയ്യ ആവർത്തിക്കുകയുണ്ടായി.[8]
കനയ്യ കുമാർ നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ
കനയ്യ കുമാറിന്റെ അറസ്റ്റിനു കാരണമായ പ്രസംഗത്തിന്റെ സമ്പൂർണ്ണ മലയാള പരിഭാഷ.
“ | ഹരിയാനയിലെ ഖട്ടർ സർക്കാർ, രക്തസാക്ഷി ഭഗത്സിംഗിന്റെ പേരിലുള്ള എയർപോർട്ടിന്റെ പേരുമാറ്റി ഒരു സംഘിയുടെ പേരു നൽകി. ഞങ്ങൾ പറയുന്നതിന്റെ അർത്ഥം ഇതാണു, ഞങ്ങൾക്ക് ദേശഭക്തിയുടെ സർട്ടിഫിക്കറ്റ് ആർ.എസ്.എസിൽ നിന്നും വേണ്ട. ഞങ്ങൾ ഈ രാജ്യത്തിന്റെ മക്കളാണ്, ഞങ്ങൾ ഈ മണ്ണിനെ സ്നേഹിക്കുന്നവരാണ്. ഈ രാജ്യത്തെ 80 ശതമാനം ദരിദ്രർ, അവരാണു ഞങ്ങൾ. 80 ശതമാനം വരുന്ന ഈ ദരിദ്ര ഇന്ത്യക്കാർക്കുവേണ്ടിയാണു ഞങ്ങൾ പോരാടുന്നത്. ഇതാണ് ഞങ്ങൾക്ക് ദേശഭക്തി. നമ്മുടെ രാജ്യത്തെ (ജനാധിപത്യ, നീതിന്യായ) വ്യവസ്ഥിതികളിൽ ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്. ധൈര്യത്തോടുകൂടെ തന്നെ ഞങ്ങൾ പറയുകയാണ്, ഈ രാജ്യത്തിന്റെ ഭരണഘടനക്കുനേരെ നേരെ വിരൽ ചൂണ്ടുന്നവരെ, അത് സംഘപരിവാറുകാരന്റെ കൈവിരലുകൾ ആയാലും മറ്റ് ആരുടേത് ആയാലും അതിനോടു പൊറുക്കുവാൻ ഞങ്ങൾ തയ്യാറല്ല. എന്നാൽ കാവിക്കൊടിയും നാഗ്പൂരിലെ പഠിപ്പിക്കലുമാണ് രാജ്യത്തിന്റെ ഭരണഘടന എന്നു പഠിപ്പിക്കുവാൻ വന്നാൽ ആ നീതിന്യായ വ്യവസ്ഥയിൽ ഞങ്ങൾക്ക് ഒരു വിശ്വാസവുമില്ല. ഞങ്ങൾക്കു മനുവാദത്തിൽ വിശ്വാസമില്ല. ഈ രാജ്യത്തിനകത്തുയരുന്ന ജാതിവാദത്തിൽ ഞങ്ങൾക്കു ഒരു വിശ്വാസവുമില്ല. ആ ഭരണഘടന; ബാബാ സാഹിബ് ഭീം റാവു അംബേകർ നീതിന്യായവ്യവസ്ഥയെപ്പറ്റി സംസാരിക്കുന്ന ആ ഭരണഘടന; മരണശിക്ഷ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംസാരിക്കുന്ന നീതിന്യായവ്യവസ്ഥ; സംസാര സ്വാതന്ത്ര്യത്തെപ്പറ്റി പറയുന്ന ആ ഭരണഘടനയെ ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു. നമ്മുടെ മൗലികാവകാശങ്ങളെ, ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങളെ ഞങ്ങൾ ഉയർത്തിപിടിക്കുന്നു.
എന്നാൽ ഇതു വളരെ ദുഃഖകരമായ കാര്യമാണ്, ഇതു വളരെ മോശമായ കാര്യമാണ്. അതായത് എ.ബി.വി.പി ഇന്ന് അവരുടെ മാധ്യമങ്ങളുടെ സഹായത്തോടുകൂടെ മുഴുവൻ വിഷയങ്ങളിലും ഗൂഢാലോചന നടത്തുകയാണ്. മുഴുവൻ വിഷയങ്ങളിലും വെള്ളം ചേർക്കുകയാണ്. ഇന്നലെ എ.ബി.വി.പിയുടെ ജോയിന്റ് സെക്രട്ടറി പറഞ്ഞു, നമ്മൾ ഫെലോഷിപ്പിനായിട്ടാണു ബഹളം വയ്ക്കുന്നത് എന്ന്. എത്ര ലജ്ജാകരമായ കാര്യമാണിത്. ഇവരുടെ മന്ത്രി മാഡം ‘മനു’സ്മൃതി ഇറാനി ഫെലോഷിപ്പുകൾ അവസാനിപ്പിക്കുകയാണ്. ഇവരുടെ സർക്കാർ ഉന്നതവിദ്യാഭ്യാസത്തിനുള്ള ബജറ്റിൽ 17% കുറവുവരുത്തി. അതുകൊണ്ടു കഴിഞ്ഞ നാല് വർഷങ്ങളായി നമ്മുടെ ഹോസ്റ്റൽ ശരിയായി പ്രവർത്തിക്കുന്നില്ല. കാമ്പസിൽ വൈഫൈ സൗകര്യങ്ങൾ ഇല്ല. വിദ്യാർത്ഥികൾക്ക് ഒരു ബസ് നൽകിയത് ഓടിക്കുവാനായി ഇന്ധനം നിറക്കുവാനുള്ള പൈസ ഭരണകൂടത്തിന്റെ കൈവശമില്ല. എബിവിപിക്കാർ റോളറിനു മുന്നിൽ പോയി ദേവാനന്ദിനൊപ്പം നിന്നു ഫോട്ടോ എടുക്കുന്നതുപോലെ ഫോട്ടോ എടുത്തിട്ടു പറയുന്നു ഞങ്ങൾ ഹോസറ്റൽ നിർമ്മിക്കയാണ്, ഞങ്ങൾ വൈഫൈ കൊണ്ടുവരികയാണ്, ഞങ്ങൾ ഫെലോഷിപ്പ് വർദ്ധിപ്പിക്കയാണ് എന്നൊക്കെ. സഖാക്കളേ, ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശകങ്ങളെപ്പറ്റി ചർച്ച നടന്നാൽ ഇവരുടെ മുഖംമൂടികൾ പൊളിക്കപ്പെടും. വിദ്യാർത്ഥികളേ, സഖാക്കളേ, പൗരസ്വാതന്ത്ര്യങ്ങളെക്കുറിച്ചു സംസാരിക്കുവാൻ നമുക്കു ധൈര്യമുണ്ട്. അതെപ്പറ്റി സംവാദങ്ങളും ചർച്ചയും നടത്തുവാൻ, ചോദ്യങ്ങൾ ചോദിക്കുവാൻ തന്നെയാണ് നമ്മൾ തീരുമാനിച്ചിരിക്കുന്നത്. ഒരു സ്വാമി ഉണ്ടല്ലോ, ആ സ്വാമി പറയുന്നത് ജെ.എൻ.യുവിൽ തീവ്രവാദികളാണ് താമസിക്കുന്നതെന്നാണ്. ജെ.എൻ.യു ആക്രമണം അഴിച്ചുവിടുന്നെന്നാണ്. ഞാൻ ജെ.എൻ.യുവിൽ നിന്നും ആർ.എസ്.എസിന്റെ ചിന്തകന്മാരെ വെല്ലുവിളിക്കയാണ്, ധൈര്യമുണ്ടെങ്കിൽ ഞങ്ങളോടു സംവാദത്തിനു തയ്യാറാകൂ. അക്രമം എന്ന വിഷയത്തെപ്പറ്റിത്തെന്നെ ചർച്ച ചെയ്യാം. അതൊടൊപ്പം ഞങ്ങൾ ഒരു ചോദ്യമുയർത്തുകയാണ് “രക്തം കൊണ്ടു തിലകക്കുറി, വെടിയുണ്ടകൊണ്ടു പൂജ” എന്ന എ.ബി.വി.പിയുടെ മുദ്രാവാക്യത്തെപ്പറ്റി. ഈ രാജ്യത്തു ആരുടെ രക്തം ഒഴുക്കുവാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? നിങ്ങൾ വെടിയുണ്ട ഉതിർത്തിട്ടുണ്ട്, ബ്രിട്ടീഷുകാരനൊപ്പം ചേർന്ന് ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയവർക്കു നേരെ നിങ്ങൾ വെടിയുണ്ട ഉതിർത്തിട്ടുണ്ട്. ഈ രാജ്യത്തിനകത്ത് ദരിദ്രൻ അവന്റെ റോട്ടിയെപ്പറ്റി സംസാരിക്കുമ്പോൾ, പട്ടിണികൊണ്ടു മരിക്കുന്ന മനുഷ്യൻ തന്റെ അവകാശങ്ങളെപ്പറ്റി സംസാരിക്കുമ്പോൾ, നിങ്ങൾ അവർക്കുനേരെ വെടിയുണ്ട ഉതിർക്കുന്നവരാണ്. ഈ രാജ്യത്തു മുസ്ലിങ്ങൾക്കു നേരെ നിങ്ങൾ വെടിയുണ്ട ഉതിർത്തിട്ടുണ്ട്. സ്ത്രീകൾ തങ്ങളുടെ അവകാശങ്ങളെപ്പറ്റി സംസാരിക്കുമ്പോൾ നിങ്ങൾ പറയുന്നു അഞ്ച് വിരലുകളും ഒരു പോലെ അല്ല എന്ന്. സ്ത്രീകൾ സീതയെപ്പോലെ ജീവിക്കണം, സീതയെ പോലെ അഗ്നിപരീക്ഷണം നേരിടണം എന്നൊക്കെ. ഈ രാജ്യത്തു ജനാധിപത്യമാണ് നിലനിൽക്കുന്നത്. ജനാധിപത്യം എല്ലാവർക്കും തുല്യതയാണ് ഉറപ്പുനൽകുന്നത്. അത് വിദ്യാർഥിയാകട്ടെ, തൊഴിലാളിയാകട്ടെ, ദരിദ്രനോ, കൂലിപ്പണിക്കാരനോ, കർഷകനോ അനാഥനോ ഒന്നുമില്ലാത്തവനോ ആകട്ടെ അവർക്ക് എല്ലാവർക്കും അർഹമായ സമത്വത്തെയാണ് ജനാധിപത്യം വാഗ്ദാനം ചെയ്യുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന ആ തുല്യതയിൽ സ്ത്രീകളുടെ അവകാശത്തെപ്പറ്റി നമ്മൾ പറയുമ്പോൾ നിങ്ങൾ പറയുന്നത് ഭാരതീയ സംസ്കാരത്തെ നശിപ്പിക്കുവാനാണു ഞങ്ങൾ ശ്രമിക്കുന്നതെന്നാണ്. ചൂഷണത്തിന്റെ സംസ്കാരത്തെ, ജാതിവാദത്തിന്റെ സംസ്കാരത്തെ, മനുവാദത്തിന്റെ സംസ്കാരത്തെ ഇല്ലായ്മചെയ്യുവാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. എപ്പോഴാണ് ഇവർക്കു പ്രശ്നം ഉണ്ടാകുന്നത്? ഈ രാജ്യത്തെ ജനങ്ങൾ ജനാധിപത്യത്തെപറ്റി സംസാരിക്കുമ്പോഴാണ് ഇവർക്കു പ്രശ്നമുണ്ടാകുന്നത്. ജനങ്ങൾ ലാൽസലാമിനൊപ്പം നീലസലാം ഉയർത്തുമ്പോൾ, മാർക്സിന്റെ പേരിനൊപ്പം ബാബാ സാഹിബ് ഭീം റാവു അംബേദ്കറുടെ പേരും ഉയർത്തുമ്പോൾ..... (കൈയ്യടി) അപ്പോഴാണ് ഇവർക്ക് ഉദരവേദന ഉണ്ടാകുന്നത്. ബ്രിട്ടീഷുകാരന്റെ ചെരുപ്പുനക്കികളാണ് ഇവർ. എന്റെ പേരിൽ മാനനഷ്ടകേസ് ചാർജ് ചെയ്യൂ. ഞാൻ പറയുന്നു ആർ.എസ്.എസിന്റെ ചരിത്രം ബ്രിട്ടീഷ് ഭരണത്തിനൊപ്പമായിരുന്നു എന്ന്. രാജ്യദ്രോഹികൾ ഇന്ന് ദേശഭക്തിയുടെ സർട്ടിഫിക്കറ്റ് വിതരണക്കാരാകുന്നു. (മൊബൈൽ ഫോൺ ഉയർത്തികാട്ടുന്നു) സഖാക്കളെ എന്റെ മൊബൈൽ ഫോൺ പരിശോധിച്ചാൽ എന്റെ അമ്മക്കും പെങ്ങൾക്കും നേരെ ഇവർ വിളിക്കുന്ന അസഭ്യവർഷങ്ങളാൽ നിറഞ്ഞിരിക്കയാണെന്ന് കാണാം. നിങ്ങൾ പറയുന്ന ഭാരതമാതാവിൽ എന്റെ അമ്മക്കു സ്ഥാനമില്ലെങ്കിൽ പിന്നെ ഏതു ഭാരതമാതാവിന്റെ കാര്യമാണു പറയുന്നത്? എനിക്ക് അംഗീകരിക്കുവാൻ കഴിയില്ല ഇത്തരം ഭാരതമാതാവിന്റെ ആശയം. രാജ്യത്തെ സ്ത്രീകൾ ദരിദ്രരും, കൂലിപ്പണിക്കാരുമാണ്. എന്റെ അമ്മ അങ്കൺവാടി ജീവനക്കാരിയാണ്. 3000 രൂപകൊണ്ടാണു ഞങ്ങളുടെ കുടുംബം ജീവിക്കുന്നത്. ആ അമ്മക്ക് എതിരെയാണു ഇവർ അസഭ്യവർഷം നടത്തുന്നത്. (കൈയ്യടി) ഈ ദേശത്തെയോർത്ത് എനിക്കു ലജ്ജ തോന്നുന്നു. ഈ രാജ്യത്തിനകത്തെ ദളിത്, കർഷക, തൊഴിലാളികളുടെ അമ്മാമാരൊന്നും ഭാരതമാതാവിന്റെ കൂട്ടത്തിൽ ഇല്ല. വിളിക്കൂ ഭാരതത്തിലെ എല്ലാ മാതാവിനും ജയ്, എല്ലാ പിതാവിനും ജയ്, എല്ലാ പെങ്ങന്മാർക്കും ജയ്, കർഷകനും, കർഷകതൊഴിലാളിക്കും, ആദിവാസിക്കും ജയ്. ധൈര്യമുണ്ടെങ്കിൽ വിളിക്കൂ, ഇങ്കിലാബ് സിന്ദാബാദ്. വിളിക്കൂ ഭഗത് സിംഗ് സിന്ദാബാദ്, വിളിക്കൂ സുഖ്ദേവ് സിന്ദാബാദ് ബാബാസാഹിബ് സിന്ദാബാദ്. നിങ്ങൾ ബാബാസാഹിബിന്റെ 125ആം ജന്മദിനം ആഘോഷിക്കുന്ന നാടകം നടത്തുന്നു. നിങ്ങൾക്കു ധൈര്യമുണ്ടെങ്കിൽ ബാബാ സാഹിബ് അംബേദ്‌കർ ഉയർത്തിയതുപോലുള്ള ചോദ്യങ്ങൾ ഉയർത്തൂ. ഈ രാജ്യത്തിനകത്തെ ഏറ്റവും വലിയ പ്രശ്നമാണു ജാതിവാദം. അതെപ്പറ്റി ചിന്തിക്കൂ. സ്വകാര്യ മേഖലയിലും സംവരണം കൊണ്ടുവരൂ. ഒരു രാജ്യം നിർമ്മിക്കപ്പെടുന്നത് ജനങ്ങളുടെ ക്ഷേമത്തിലൂടെയാണ്. ദേശത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ ജനങ്ങൾക്കു പങ്കില്ല, ദരിദ്ര കർഷകതൊഴിലാളികൾക്കു സ്ഥാനമില്ല. രാജ്യത്തിനകത്തും സ്ഥലമില്ല. ഇന്നലെ ടിവി ഡിബേറ്റിൽ ഈ കാര്യം ഞാൻ പറഞ്ഞിരുന്നു ദീപക് ചൗരസ്യജിയോട്. (അടുത്തുനിന്നും മുദ്രാവാക്യം വിളികളുടെ ശബ്ദം കേൾക്കുന്നു) ചൗരസ്യജി പറഞ്ഞത്, ഇതു പ്രതിസന്ധിയുടെ സമയമാണ് എന്നാണ്. രാജ്യത്ത് ഈ രീതിയിൽ ബഹളവും കലാപവും വരികയാണെങ്കിൽ മാധ്യമങ്ങളും സുരക്ഷിതമായിരിക്കില്ല. മാധ്യമങ്ങൾക്കു വേണ്ടി സ്ക്രിപ്റ്റ് എഴുതി സംഘി ഓഫീസിൽ നിന്നും വരും. ഇന്ദിരാഗാന്ധിയുടെ സമയത്ത് കോൺഗ്രസ്സ് ഓഫീസിൽ നിന്ന് മാധ്യമങ്ങൾക്ക് ആവശ്യമായ സ്ക്രിപ്റ്റ് എഴുതിക്കൊണ്ടുവന്നിരുന്നു എന്നത് മറക്കരുത്. ചില മാധ്യമപ്രവർത്തകർ പറയുന്നത് ജെ.എൻ.യു നികുതിപ്പണം കൊണ്ടാണു പ്രവൃത്തിക്കുന്നത് എന്നാണ്. നഗരത്തിന്റെ പൈസ കൊണ്ടാണു ജെ.എൻ.യു പ്രവൃത്തിക്കുന്നത് എന്ന്. സത്യമാണ്, നികുതിപ്പണം കൊണ്ടാണ്, നഗരത്തിന്റെ പണം കൊണ്ടാണ് ജെ.എൻ.യു പ്രവർത്തിക്കുന്നത്. എന്നാൽ ഞാൻ ചോദിക്കയാണ്, യൂണിവേഴ്സിറ്റി ആർക്കു വേണ്ടിയാണ്? യൂണിവേഴ്സിറ്റി എന്നത് സമൂഹത്തിനുള്ളിലെ പൊതുബോധത്തിന്റെ വിമർശനാത്മക വിശകലനം നടത്താനുള്ളതാണ്. . ഈ കാര്യത്തിൽ യൂണിവേഴ്സിറ്റി പരാജയപ്പെടുകയാണെങ്കിൽ ഒരു രാജ്യനിർമ്മിതിയും നടപ്പിലാവില്ല. രാജ്യകാര്യങ്ങളിൽ ആരും ഭാഗഭാക്കാകില്ല. രാജ്യത്തെ ജനങ്ങളുടെ സംസ്കാരവും, വിശ്വാസങ്ങളും, അവകാശങ്ങളും എല്ലാം ഉൾക്കൊള്ളുവാൻ തയ്യാറാകുന്നിലെങ്കിൽ രാജ്യനിർമ്മാണം അസാധ്യമാണ്. ഞങ്ങൾ രാജ്യത്തിനൊപ്പം എല്ലാരീതിയിലും നിലകൊള്ളുകയാണ്. അതൊടൊപ്പം ഭഗത്സിംഗും, ബാബാ സാഹേബ് അംബേദ്കറും കണ്ട ആ സ്വപ്നത്തോടൊപ്പവും നമ്മൾ നിലകൊള്ളുന്നു. എല്ലാവർക്കും തുല്യാവകാശത്തിനുവേണ്ടിയുള്ള ആ സ്വപ്നത്തോടൊപ്പം നിലകൊള്ളുന്നു. എല്ലാവർക്കും ജീവിക്കുവാനുള്ള അവകാശം നൽകുക എന്ന സ്വപ്നത്തോടൊപ്പം നമ്മൾ നിലകൊള്ളുന്നു. എല്ലാവർക്കും ആഹാരം എന്ന സ്വപ്നത്തോടൊപ്പം നമ്മൾ നിലകൊള്ളുന്നു. ഈ സ്വപ്നത്തോടൊപ്പം നിലകൊള്ളുവാൻ രോഹിത് തന്റെ ജീവൻ വിലയായി നൽകി. എന്നാൽ സംഘികളോടു ഞാൻ പറയുവാൻ ആഗ്രഹിക്കുന്നു, നിങ്ങളുടെ സർക്കാരിനു മേൽ ഇത്ര വിശ്വാസമുണ്ടെങ്കിൽ- കേന്ദ്രസർക്കാരിനോടു എന്റെ താക്കീതാണ്- രോഹിതിനൊപ്പം എന്തൊക്കെ നടന്നുവോ അതു ജെ.എൻ.യുവിൽ നടക്കുവാൻ ഞങ്ങളനുവദിക്കയില്ല. പാക്കിസ്ഥാന്റെയോ ബംഗ്ലാദേശിന്റെയോ കാര്യമല്ല ഞങ്ങൾക്ക് പറയാനുള്ളത്. ലോകം മുഴുവനുള്ള ദരിദ്രരും ഒന്നാണ്. ലോകം മുഴുവനുള്ള മർദ്ദിതരും പീഡിതരും ഒന്നാണ്. ലോകം മുഴുവനുള്ള മാനവതാവാദത്തിനൊപ്പം ഞങ്ങൾ നിലകൊള്ളുന്നു. ഭാരതത്തിലെ മാനവതക്കു സിന്ദാബാദ്. ഇന്ന് ഇവിടെ നമുക്ക് മുൻപിലുള്ള എറ്റവും വലിയ ചോദ്യം ആ വലിയ തിരിച്ചറിവിനെ കൂടുതൽ മുന്നോട്ടുകൊണ്ടുപോകുന്നതിനെ പറ്റിയാണ്. ജാതിവാദത്തിന്റെയും മനുവാദത്തിന്റെയും ആ മുഖം; ബ്രാഹണിസത്തിന്റെയും അസഹിഷ്ണുതയുടെയും ആ കൂടിച്ചേരലിനെ നമുക്കു തുറന്നുകാട്ടേണ്ടതായിട്ടുണ്ട്. യഥാർത്ഥ ജനാധിപത്യം, യഥാർത്ഥ സ്വാതന്ത്ര്യം, എല്ലാവരുടെയും സ്വാതന്ത്ര്യം ഈ രാജ്യത്തു നമുക്ക് സ്ഥാപിക്കേണ്ടിയിരിക്കുന്നു. ആ സ്വാതന്ത്ര്യം ഭരണഘടനയിലൂടെ, പാർലമെന്റിലൂടെ, ജനാധിപത്യത്തിലൂടെ വരും. അതുകൊണ്ട് നമ്മൾ പറയുവാൻ ആഗ്രഹിക്കുകയാണ്, എല്ലാ വിയോജിപ്പുകളും നിലനിർത്തിക്കൊണ്ടുതന്നെ, നമ്മുടെ സംസാരസ്വാതന്ത്രത്തിനായി, നമ്മുടെ ഭരണഘടനക്കായി, നമ്മുടെ ദേശത്തിനായി, അതിന്റെ ഐക്യത്തിനായി നമ്മളൊറ്റക്കെട്ടായി നിലകൊള്ളും. രാജ്യത്തെ തകർക്കുന്ന ശക്തികളോട് തീവ്രവാദത്തെ നട്ടുവളർത്തുന്ന ആളുകളോട് ഒരു ചോദ്യം, അവസാന ചോദ്യം ചോദിച്ചുകൊണ്ട് ഞാൻ എന്റെ വാക്കുകൾ അവസാനിപ്പിക്കുന്നു. ആരാണു കസബ്? ആരാണു അഫ്സൽ ഗുരു? ആരാണു ഈ മനുഷ്യർ? ഇന്ന് തങ്ങളുടെ ശരീരത്തിൽ ബോംബുവച്ചുകെട്ടി കൊല്ലുവാൻ തയ്യാറായി ഇറങ്ങുന്ന അവസ്ഥയിൽ എത്തിച്ച സാഹചര്യം എന്താണ്? അന്വേഷണത്തിൽ ഈ ചോദ്യം ഉയരുന്നില്ലെങ്കിൽ ഈ അന്വേഷണങ്ങൾ കൊണ്ട് എന്തെങ്കിലും പ്രയോജനമുള്ളതായി എനിക്കു തോന്നുന്നില്ല. നമ്മൾ ഹിംസയെ നിർവ്വചിക്കുന്നില്ലെങ്കിൽ എങ്ങനെ ഹിംസയെ തടയുവാൻ കഴിയും? ഒരാളെ തോക്കുയർത്തി കൊല്ലുന്നതിൽ മാത്രമല്ല ഹിംസയുള്ളത്. ഭരണകൂടം ദളിതർക്ക് അധികാരം നൽകാതിരിക്കുന്നതിലും ഹിംസയാണുള്ളത്. ആ അധികാരം നൽകുന്നത് ജെ.എൻ.യു ഭരണകൂടം നിഷേധിക്കയാണ്; അത് ഇൻസ്റ്റിറ്റ്യൂഷണൽ വയലൻസ് ആണ്. നീതിയെപ്പറ്റി പറയാം. എന്താണ് നീതി എന്ന് ആരാണ് തീരുമാനിക്കുന്നത്? ബ്രാമണജാതിവ്യവസ്ഥ നിലനിന്ന കാലത്ത് ദളിതർക്കു ക്ഷേത്രങ്ങളിൽ പ്രവേശനം നിഷിദ്ധമായിരുന്നു. അന്ന് അതായിരുന്നു നീതി വ്യവസ്ഥ. ഇംഗ്ലീഷുകാർ ഭരിക്കുമ്പോൾ പട്ടിക്കും ഇന്ത്യാകാർക്കും റെസ്റ്ററന്റിൽ പോകുവാൻ അവകാശമില്ലായിരുന്നു. ഇതായിരുന്നു അന്നത്തെ നീതി. ഈ നിതിവ്യവസ്ഥയെയാണു നമ്മൾ വെല്ലുവിളിച്ചത്. ഇന്നും എബിവിപിയുടെയും ആർ.എസ്.എസ്ന്റെയും നീതിവ്യവസ്ഥയെ നമ്മൾ വെല്ലുവിളിക്കുന്നു. നിങ്ങളുടെ നീതിയെ ഞങ്ങൾ അംഗീകരിക്കുന്നില്ല. നിങ്ങൾ സ്വാതന്ത്ര്യം എന്നുപറയുന്നതിനെയും ഞങ്ങൾ അംഗീകരിക്കുന്നില്ല. എല്ലാ മനുഷ്യർക്കും അവന്റെ ഭരണഘടനാ അവകാശം കിട്ടുന്ന ദിവസം മാത്രമേ ഞങ്ങൾക്ക് സ്വാതന്ത്ര്യത്തെ അംഗീകരിക്കാനാവൂ. ഭരണഘടന അനുശാസിക്കുന്ന തുല്യനീതി രാജ്യത്തെ എല്ലാ മനുഷ്യർക്കും കിട്ടുന്ന ആ ദിവസം ഞങ്ങൾ ഈ നീതിന്യായവ്യവസ്ഥയെ പൂർണ്ണമായി അംഗീകരിക്കാം. ജെ.എൻ.യു സ്റ്റുഡൻസ് യൂണിയൻ ഒരു രീതിയിലുമുള്ള തീവ്രവാദിയെയും, ഒരു രീതിയിലുമുള്ള തീവ്രവാദ വിഷയത്തെയും, ഒരു രീതിയിലുമുള്ള രാജ്യവിരുദ്ധമായ പ്രവർത്തനത്തെയും പിന്തുണക്കുന്നില്ല. ഞാൻ ഒരു പ്രാവശ്യം കൂടെ പറയുകയാണ്, കുറെ തിരിച്ചറിയാൻ കഴിയാത്ത ആളുകൾ പാകിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചതിനെ ജെ.എൻ.യു സ്റ്റുഡൻസ് യൂണിയൻ ശക്തമായ ഭാഷയിൽ എതിർക്കുന്നു. അതോടൊപ്പം ഒരു ചോദ്യവും ഉയരുന്നു. ചോദ്യം ജെ.എൻ.എയു അഡ്മിനിസ്ട്രേഷനോടും എബിവിപിയോടുമാണ്. ഈ കാമ്പസിൽ ആയിരക്കണക്കിനു തരത്തിലുള്ള കാര്യങ്ങൾ നടക്കാറുണ്ട്. ഇപ്പോൾ നിങ്ങൾ എബിവിപിയുടെ മുദ്രാവാക്യങ്ങൾ ശ്രദ്ധിച്ചു കേൾക്കൂ. അവർ മുദ്രാവാക്യം വിളിക്കുന്നു “കമ്യൂണിസ്റ്റ് പട്ടികൾ”, “തീവ്രവാദികളുടെ സന്താനങ്ങളെ” എന്നൊക്കെ. എനിക്ക് അറിഞ്ഞുകൂടാ ഈ ഭരണകൂടം നമുക്ക് പൌരനായി ജീവിക്കാനുള്ള അവകാശം നൽകിയിട്ടുണ്ടോ എന്ന്. എന്റെ പിതാവിനെ പട്ടി എന്നുവിളിക്കുന്നത് ഭരണകൂടത്തിന്റെ അധികാരങ്ങളുടെ ലംഘനമാണോ അല്ലയോ എന്ന് എനിക്ക് അറിഞ്ഞുകൂടാ. ഈ ചോദ്യം ഞാൻ എ.ബി.വി.പിയോടു ചോദിക്കുകയാണ്. ജെ.എൻ.യു അഡ്മിനിസ്ട്രേഷനോടു കൂടി ഒരു ചോദ്യം ചോദിക്കുവാൻ ആഗ്രഹിക്കുകയാണ്. നിങ്ങൾ ആർക്കുവേണ്ടിയാണു പണിയെടുക്കുന്നത്? ആർക്കൊപ്പമാണു തൊഴിൽ ചെയ്യുന്നത്? ആരുടെ ഉത്തരവുപ്രകാരമാണു തൊഴിൽ ചെയ്യുന്നത്? ഈ കാര്യം ഇന്ന് സുവ്യക്തമായിരിക്കയാണ്. ജെ.എൻ.യു അഡ്മിനിസ്ട്രേഷൻ ആദ്യം അനുമതി നൽകും. പിന്നീട് നാഗ്പൂരിൽ നിന്നും ഫോൺ വരുന്നമുറക്ക് നൽകിയ അനുമതികൾ തിരിച്ചെടുക്കും. ഈ അനുമതി തരുന്നതും തിരിച്ചെടുക്കുന്നതുമായ രീതി ഫെലോഷിപ്പുകൾ തരുന്നതും തിരികെ എടുക്കുന്നതുമായ രീതിക്കു സമാനമായി മാറുകയാണ്. ആദ്യം ഫെലോഷിപ്പ് നൽകുവാനുള്ള ഉത്തരവ് ഇറങ്ങും. പിന്നീട് കേൾക്കാം ഫെലോഷിപ്പ് തീർന്നുപോയെന്ന്. ഇത് സംഘി രീതിയാണ്. ആർ.എസ്.എസിന്റെയും എ.ബി.വി.പിയുടെയും രീതിയാണിത്. ഈ രീതിയിലാണ് ഇവർ രാജ്യഭരണം നടത്തുവാൻ ആഗ്രഹിക്കുന്നത്. ഈ രീതിയിലാണ് ഇവർ ജെ.എൻ.യു അഡ്മിനിസ്ട്രേഷനെ മുന്നോട്ടുകൊണ്ടുപോകുവാൻ ആഗ്രഹിക്കുന്നത്. ജെ.എൻ.യുവിന്റെ വൈസ്ചാൻസ്ലറോടു ഞങ്ങളുടെ ചോദ്യമാണ്. ജെ.എൻ.യുവിൽ പോസ്റ്റർ ഒട്ടിച്ചിരുന്നു, മെസിൽ കത്ത് വന്നിരുന്നു, അങ്ങനെ എന്തെങ്കിലും കുഴപ്പം ഉണ്ടായിരുന്നെങ്കിൽ ജെ.എൻ.യു അഡ്മിനിസ്ട്രേഷൻ ആദ്യം അനുമതി നൽകരുതായിരുന്നു. നൽകിയ പെർമിഷൻ ആരുടെ ഉത്തരവുപ്രകാരമാണു കാൻസൽ ചെയ്തത്? ഈ കാര്യം ജെ.എൻ.യു അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കേണ്ടിയിരിക്കുന്നു. (ആക്രോശം മുഴക്കുന്ന എബിവിപിക്കാരെ നോക്കി) അതോടൊപ്പം ഈ മനുഷ്യരുണ്ടല്ലോ അവരുടെ സത്യസന്ധത മനസ്സിലാക്കുക. ഇവരോടു വിദ്വേഷം വേണ്ട. കാരണം ഞങ്ങൾ വെറുക്കുവാൻ പഠിച്ചിട്ടില്ല. ഇവരെ ഓർത്ത് എനിക്ക് വലിയ സഹതാപം ഉണ്ട്. ഇവർ അർമാദിക്കയാണ്. എന്തുകൊണ്ട്? ഇവർക്കു തോന്നുന്നത് ഗജേന്ദ്ര ചൗഹാനെ ഇരുത്തിയതുപോലെ എല്ലാ സ്ഥലത്തും ചൗഹാൻ, ദിവാൻ, ‘ഫർമാൻ’ അങ്ങനെ ആളുകളെ വയ്ക്കാം എന്നാണ്. ഈ ചൗഹാൻ, ദിവാൻ, ‘ഫർമാൻ’ എല്ലാ സ്ഥലത്തും തൊഴിൽ ചെയ്തുകൊണ്ടിരുന്നുകൊള്ളും. അതുകൊണ്ട് ഇവർ ഉച്ചത്തിൽ ഭാരത് മാതാകി ജയ് എന്ന് ആക്രോശിക്കുമ്പോൾ നിങ്ങൾ മനസ്സിലാക്കികൊള്ളൂ. മറ്റന്നാൾ ഇവരുടെ ഇന്റർവ്യൂ ഉണ്ടാകും. തൊഴിൽ കിട്ടിയാലുടൻ ദേശഭക്തി പിന്നിൽ കൂടെ ഒലിച്ചുപോകും. തൊഴിൽ കിട്ടിയാൽ പിന്നെ ഭാരത് മാതാവിനെ തിരിഞ്ഞുനോക്കില്ല. തൊഴിൽ കിട്ടിയാൽ പിന്നെ ത്രിവർണ്ണ പതാകയെ ഒരിക്കൽ പോലും ഇവർ അംഗീകരിക്കില്ല. ബിജെപ്പിയുടെ പതാക പോലും ഉയർത്തില്ല. ഞാൻ ചോദിക്കുകയാണ്, ഇതു എന്തുതരം ദേശഭക്തിയാണിത്? ഒരു ഉടമസ്ഥൻ തന്റെ വേലക്കാരനോടു ശരിയായ രീതിയിൽ പെരുമാറിയില്ലെങ്കിൽ, കർഷകൻ തന്റെ തൊഴിലാളിയോടു ശരിയായ രീതിയിൽ പെരുമാറിയില്ലെങ്കിൽ, ബിസിനസ്സുകാരൻ തന്റെ തൊഴിലാളിയോടു ശരിയായ രീതിയിൽ പെരുമാറിയില്ലെങ്കിൽ ഈ വിവിധ ചാനലുകളിലെ ആളുകൾ - മാധ്യമപ്രവർത്തകർ - പതിനയ്യായിരം രൂപക്കു തൊഴിൽ ചെയ്യുന്ന അവർക്ക് ഒരു സി.ഇ.ഒ ഉണ്ട്, അദ്ദേഹം ഇവരോടു ശരിയായ രീതിയിൽ പെരുമാറിയില്ലെങ്കിൽ ഇവരുടെ ദേശഭക്തി എങ്ങനെയുള്ളതാണ്? ഭാരതവും പാകിസ്ഥാനുമായുള്ള കളിക്കുമുന്നിൽ തീരുന്ന ദേശഭക്തി! അതുകൊണ്ടാണ് റോഡിൽ ഇറങ്ങുമ്പോൾ വഴിവക്കിലെ പഴം വില്പനക്കാരനോടു തെമ്മാടിത്തരം പറയുന്നത്. പഴക്കച്ചവടക്കാരൻ പറയും സാഹബ് 40 രൂപ വില. അപ്പോളിവർ പറയും “ഫ!! നിങ്ങൾ ഇന്നാട്ടുകാർ അല്ല അതുകൊണ്ട് 30 രൂപക്കു തരൂ.” നിങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ മോഷ്ടാക്കൾ, കോടികളാണ് മോഷ്ടിക്കുന്നത് എന്ന് ഒരു ദിവസം ഈ പഴക്കച്ചവടക്കാർ തിരിച്ചുപറഞ്ഞാൽ നിങ്ങൾ പറയും ഇവനും ദേശദ്രോഹിയാണെന്ന്. ഒരുപാട് എംപി മാരുടെ സുഹൃത്തുക്കളെ എനിക്കു പരിചയമുണ്ട്. ഞാൻ അവരോടു ചോദിക്കാറുണ്ട്. “സത്യമായും നിങ്ങളുടെ ഉള്ളിൽ ദേശഭക്തി വളരുകയാണോ?” അവർ പറയും “സഹോദരാ, എന്തുചെയ്യും? അഞ്ചുവർഷത്തെക്കാണ് സർക്കാർ. രണ്ടുവർഷം ഇപ്പോഴേ തീർന്നു ഇനി മൂന്നുവർഷത്തെ സമയമാണു ബാക്കി. എന്തെങ്കിലും ചെയ്യണമെങ്കിൽ ഇതിനുള്ളിൽ ചെയ്യണം.” അപ്പോൾ ഞാൻ പറയും “ചെയ്തുകൊള്ളൂ. പക്ഷെ, ഇതു പറയൂ, ഇന്ന് ജെ.എൻ.യുവിനെപ്പറ്റി കള്ളം പറഞ്ഞാൽ നാളെ നിന്റെ കോളറിലും ആരെങ്കിലും കയറി പിടിക്കും. ട്രെയിനിൽ ബീഫ് ഉണ്ടോന്നു പരിശോധിക്കുന്ന നിന്റെ കൂട്ടുകാരൻ തന്നെയാവും കയറിപിടിക്കുക. നിന്റെ കോളറിൽ കയറി പിടിച്ചിട്ടു നിന്നെ ലിഞ്ചിംഗ് ചെയ്തു പറയും നീ ദേശഭക്തനല്ല. കാരണം നീ ജെ.എൻ.യുക്കാരൻ ആണ്. ഇതിന്റെ അപകടം മനസ്സിലായോ?” “അപകടം മനസ്സിലാക്കുന്നു സഹോദരാ അതുകൊണ്ടാണു ഞങ്ങൾ ജെ.എൻ.യു ഷട്ട്ഡൗൺ എന്ന ഹാഷ്ടാഗിനെ എതിർക്കുന്നത്.” അപ്പോൾ ഞാൻ പറഞ്ഞു. “അതു വലിയകാര്യമാണല്ലോ. സഹോദരാ ആദ്യം ജെ.എൻ.യു ഷട്ട്ഡൗൺ എന്നപേരിൽ ബഹളം വയ്ക്കൂ. പിന്നീട് അതിനെ എതിർക്കൂ. എല്ലാം ചെയ്യേണ്ടിവരുന്നത് ജെ.എൻ.യു.വിൽ തന്നെ ജീവിക്കേണ്ടതിനാൽ ആണല്ലൊ.” അതുകൊണ്ട് ജെ.എൻ.യുവിലെ എല്ലാവരോടും പറയുവാൻ ആഗ്രഹിക്കുന്നു. മാർച്ചിൽ തിരഞ്ഞെടുപ്പ് വരും. അപ്പോൾ എ.ബി.വി.പിക്കാർ ‘ഓം’ എന്ന മുദ്രാവാക്യം മുഴക്കി നിങ്ങളുടെ അടുക്കൽ വരും. അവരോടു പറയൂ ഞങ്ങൾ ദേശദ്രോഹികളാണ്, ഞങ്ങൾ തീവ്രവാദികളാണ്. ഞങ്ങളുടെ വോട്ടുവാങ്ങിയാൽ നിങ്ങളും രാജ്യദ്രോഹിയാകും. അപ്പോൾ പറയും “അല്ലല്ല, നിങ്ങളാരും ദേശദ്രോഹികൾ അല്ല. കുറച്ചാളുകളുണ്ട്.” അപ്പോൾ പറയണം “മാധ്യമങ്ങൾക്കു മുന്നിൽ നിങ്ങൾ പറഞ്ഞത് കുറച്ചാളുകൾ എന്നല്ലല്ലോ, നിങ്ങളുടെ വൈസ്ചാൻസ്ലർ പറഞ്ഞത് അങ്ങനെ അല്ലല്ലോ” എന്ന്. നിങ്ങളുടെ രജിസ്ട്രാറും അങ്ങനെ പറഞ്ഞില്ല. ആ കുറച്ചാളുകളും പറയുന്നു ഞങ്ങൾ പാകിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയിട്ടില്ല എന്ന്. കുറച്ചാളുകളും പറയുന്നുണ്ട് ഞങ്ങൾ തീവ്രവാദത്തിനൊപ്പമല്ല എന്ന്. ഞങ്ങൾക്ക് പെർമിഷൻ തന്നിട്ട് അത് കാൻസൽ ചെയ്തു. ഞങ്ങളുടെ ജനാധിപത്യാവകാശങ്ങൾക്കുമേൽ കടന്നുകയറ്റം നടക്കുന്നു. കുറച്ചാളുകൾ പറയുന്നു, ഈ രാജ്യത്ത് എവിടെയെങ്കിലും എന്തെങ്കിലും ബഹളം നടക്കയാണെങ്കിൽ അതിനെ ഞങ്ങൾ അനുകൂലിക്കും, ഇത്തരം കാര്യങ്ങൾ ഇവരുടെ തലയിൽ കയറുന്നകാര്യമല്ല. എന്നാൽ എനിക്കു പൂർണ്ണ വിശ്വാസമുണ്ട് ഇവിടെ ഒരു ഷോർട്ട് നോട്ടീസ് കിട്ടിയതനുസരിച്ചു വന്ന ഈ ആളുകൾ, അവർക്കു കാര്യങ്ങൾ മനസ്സിലാകുന്നുണ്ട് എന്ന്. അവർക്കു മനസ്സിലാകുന്നുണ്ട് എ.ബി.വി.പി ഈ രാജ്യത്തെ തകർക്കുകയാണ് എന്ന്, ജെ.എൻ.യുവിനെ തകർക്കുകയാണ് എന്ന്. നമ്മൾ ജെ.എൻ.യുവിനെ തകരുവാൻ അനുവദിക്കയില്ല. നമുക്ക് ‘ജെ.എൻ.യു സിന്ദാബാദ്’ ആയിരുന്നു. എന്നും ‘ജെ.എൻ.യു. സിന്ദാബാദ്’ ആയിരിക്കും. ഈ രാജ്യത്തു നടക്കുന്ന രാഷ്ട്രീയ സമരങ്ങളിൽ ഞങ്ങൾ പങ്കെടുക്കും. ഈ രാജ്യത്തിനകത്ത് ജനാധിപത്യത്തിന്റെ ശബ്ദത്തെ ബലപ്പെടുത്തി, സ്വാതന്ത്ര്യത്തിന്റെ ശബ്ദത്തെ ബലപ്പെടുത്തി, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ശബ്ദത്തെ ബലപ്പെടുത്തി ഈ സമരത്തെ നമ്മൾ മുന്നോട്ടുകൊണ്ടുപോകും. സമരങ്ങൾ നടത്തും, വിജയിക്കും, രാജ്യദ്രോഹികളെ തുറന്നുകാട്ടും. ഈ വാക്കുകൾക്ക് ഒപ്പം നിങ്ങൾ എല്ലാവർക്കും ഐക്യദാർഢ്യം നന്ദി, ഇങ്ക്വിലാബ് സിന്ദാബാദ്,ജയ് ഭീം, ലാൽ സലാം |
” |
പെട്ടെന്നുതന്നെ കനയ്യയുടെ അറസ്റ്റ് രാജ്യത്തെങ്ങും ഒരു മുഖ്യരാഷ്ട്രീയ സംഭവമായി മാറുകയും പ്രതിപക്ഷപാർട്ടികൾ, അധ്യാപകർ, വിദ്യാർത്ഥികൾ, JNU -വിലെ മുൻവിദ്യാർത്ഥിസമൂഹം, വിദ്യാഭ്യാസവിചക്ഷണർ, ആംനസ്റ്റി ഇന്റർനാഷണൽ അടക്കമുള്ള മനുഷ്യാവകാശപ്രസ്ഥനങ്ങൾ എന്നിവയിൽ നിന്നെല്ലാം കടുത്തവിമർശനങ്ങൾ ഏൽക്കേണ്ടിവരികയും ചെയ്തു. 2016 ഫെബ്രുവരി 16 -ന് ആയിരക്കണക്കിന് JNU വിദ്യാർത്ഥികളും അധ്യാപകരും പഠിപ്പുകമുടക്കി യൂണിവേഴ്സിറ്റി സ്തംഭിപ്പിച്ചുകൊണ്ട് രണ്ടു കിലോമീറ്റർ നീളമുള്ള മനുഷ്യച്ചങ്ങല തീർക്കുകയുണ്ടായി.[10] [11]. ലോകത്ത് പലസർവ്വകലാശാലകളിലെയും വിദ്യാർത്ഥികളും അധ്യാപകരും JNU -വിലെ സംഭവങ്ങളെ അപലപിക്കുകയും വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുകയും ചെയ്തുകൊണ്ട് നിരത്തിലിറങ്ങി.[12]
തങ്ങളുടെ മകൻ RSS- ന്റെ ഹൈന്ദവരാഷ്ട്രീയത്തിന്റെ ഇരയാണെന്ന് കനയ്യകുമാറിന്റെ മാതാപിതാക്കൾ ആരോപിച്ചു.[13]
കനയ്യകുമാർ JNU കാമ്പസ്സിൽ നടത്തിയ പ്രസംഗത്തിന്റെ വിഡിയോ യൂട്യൂബിൽ വൈറലായി.[14] തങ്ങൾക്ക് RSS -ന്റെ രാജ്യഭക്തി സർട്ടിഫിക്കറ്റോ ദേശീയതാ സർട്ടിഫിക്കറ്റോ ആവശ്യമില്ലെന്നും തങ്ങൾ സമരം ചെയ്യുന്നത് രാജ്യത്തെ 80% വരുന്ന പാവപ്പെട്ട ജനവിഭാഗങ്ങൾക്കു വേണ്ടിയാണെന്നും അതാണ് തങ്ങളുടെ രാജ്യാരാധനയെന്നും കനയ്യ ആ വിഡിയോയിൽ പറയുന്നുണ്ട്.[15]"
അതിനിടയിൽ JNU -വിലെ പ്രസംഗത്തിന്റെ വിഡിയോ കെട്ടിച്ചതാണെന്നും മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.[16][17] വധശിക്ഷയ്ക്ക് വിധിച്ച അഫ്സൽ ഗുരുവിനെ പാർപ്പിച്ചിരുന്ന അതേ മുറിയിൽത്തന്നെയാണ് കനയ്യയെയും തിഹാർ ജയിലിൽ പാർപ്പിച്ചിരിക്കുന്നതെന്നും മാധ്യമങ്ങൾ വെളിപ്പെടുത്തി.[18]
പട്യാല കോടതിയിൽ കൊണ്ടുവന്ന കനയ്യ കുമാറിനു നേരെ ആക്രമണം ഉണ്ടായി. അഭിഭാഷകരാണ് കൈയ്യേറ്റം നടത്തിയത്. ആക്രമിച്ച അഭിഭാഷകർ ചില ബിജെപി നേതാക്കളുമായി ബന്ധം പുലർത്തുന്നവരെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത് ആക്രമണങ്ങൾ നേരത്തെ തയ്യാറാക്കിയതാണെന്ന ധാരണ ഉണ്ടാക്കുന്നുണ്ട്.[19] പട്യാല കോടതിയിൽ വച്ച് കനയ്യ കുമാറിനു നേരെ നടന്ന ആക്രമണങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ പ്രകാരം ആയിരുന്നുവെന്ന് കരുതേണ്ടതുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷനും പറഞ്ഞു.[20] കോടതിവളപ്പിൽ തന്നെ മർദിച്ച ആൾക്കൂട്ടത്തിനിടയിൽനിന്ന് പോലീസ് സംരക്ഷിക്കുകയായിരുന്നുവെന്നും പോലീസിനെതിരെ പരാതിയില്ലെന്നും . ഭരണഘടനയിലും നീതിന്യായവ്യവസ്ഥയിലും പൂർണ വിശ്വാസമുണ്ടെനും രാജ്യദ്രോഹിയാണെന്ന് തെളിവുണ്ടെങ്കിൽ ശിക്ഷിക്കണമെന്നും മാധ്യമവിചാരണയ്ക്ക് വിധേയനാക്കരുതെന്നും കനയ്യകുമാർ കോടതിമുമ്പാകെ എഴുതിത്തയ്യാറാക്കിയ മൊഴിയിൽ പറഞ്ഞിരുന്നു. എന്നാൽ കനയ്യയെ തിഹാർ ജയിലിൽ സന്ദർശിച്ചശേഷം ദേശീയ മനുഷ്യാവകാശ കമ്മിഷൻ തയ്യാറാക്കിയ റിപ്പോർട്ടിൽ കനയ്യ കുമാറിന്റേതായി പുറത്തുവന്ന പ്രസ്താവന പോലീസ് എഴുതിച്ചതാണെന്ന് പറയുന്നു.[21] ആരോപണങ്ങൾ യഥാർത്ഥമാണോ എന്ന് നോക്കാതെ കനയ്യ കുമാറിനെതിരെ എടുത്ത നടപടി തീർത്തും നിരുത്തരവാദിത്തപരമാണെന്നും JNU -വിൽ സംഭവിക്കുന്നത് ഒരു ദുരന്തവും ഹാസ്യവുമാണെന്ന് ജ്ഞാനപീഠപുരസ്കാരജേതാവായ ഗിരീഷ് കർണാഡ് പറഞ്ഞു.[22]
വിമർശനങ്ങൾ
അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധ നേടിയ ഈ സംഭവത്തെ നോം ചോംസ്കി അടക്കമുള്ളവർ വിമർശിക്കുകയുണ്ടായി. ഇന്ത്യയെ ഭരിച്ചിരുന്നവർ നാട്ടുകാരെ തളയ്ക്കാൻ ഉണ്ടാക്കിയ രാജ്യദ്രോഹവകുപ്പുകൾ ചേർത്ത് ഒരു വിദ്യാർത്ഥിയ്ക്കെതിരെ കുറ്റം ചുമത്തിയത് ഏകാധിപത്യപ്രവണതയാണെന്നും നാണക്കേടുണ്ടാക്കുന്നതുമാണെന്ന് നോം ചോംസ്കിയും മീരാ നായരും ഓർഹൻ പാമുക്കും അടക്കം 87 പെർ ഒപ്പിട്ട് ഇറക്കിയ ഒരു പ്രസ്താവനയിൽ പറയുന്നു.[23] എതിർ അഭിപ്രായം പ്രകടിപ്പിക്കന്നവരെ ഒതുക്കുന്ന രീതിയാണ് BJP ഗവണ്മെന്റിന്റെയെന്ന് ദി ഗാർഡിയൻ പത്രം അഭിപ്രായപ്പെടുന്നു.[24]
യെൽ, ലണ്ടനിലെ സോആസ്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി, ചിക്കാഗോ യൂണിവേഴ്സിറ്റി തുടങ്ങി ലോകത്തെങ്ങുമുള്ള പ്രമുഖ സർവ്വകലാശാലകളിലെ പണ്ഡിതരും വിദ്യാർത്ഥികളും അടങ്ങിയ അഞ്ഞൂറോളം ആൾക്കാർ കനയ്യ കുമാറിനെ ദേശദ്രോഹവകുപ്പുകൾ ചേർത്ത് തടവിലാക്കിയതിനെ വിമർശിച്ച് പ്രസ്താവന ഇറക്കുകയുണ്ടായി. അതിൽ അവർ ഇങ്ങനെ പറയുന്നു:
“ | ഞങ്ങൾ JNU- വിലെ അധ്യാപകരോടും വിദ്യാർത്ഥികളോടും ജീവനക്കാരോടും 2016 ഫെബ്രുവരി 9 മുതൽ നടക്കുന്ന പോലീസ് നടപടിക്കെതിരെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. സർവ്വകലാശാല എന്ന സ്വതന്ത്രചിന്തയ്ക്കും ആവിഷ്കരണത്തിനും ആയുധത്തിനു പങ്കില്ലാത്ത സ്ഥലമാണെന്നും അതിന്റെ സ്വയംഭരണം സംരക്ഷിക്കപ്പെടണമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. അതിനാൽ കാമ്പസ്സിൽ പോലീസിന്റെ സാന്നിധ്യവും വിദ്യാർത്ഥികളെ അവരുടെ രാഷ്ട്രീയചായ്വിന്റെ അടിസ്ഥാനത്തിൽ ഉപദ്രവിക്കുന്നതിനെതും ഞങ്ങൾ അപലപിക്കുന്നു. ആരോപിക്കപ്പെട്ട രാജ്യദ്രോഹക്കുറ്റം എന്നത് പോലീസിനു കാമ്പസ്സിലും കുട്ടികളുടെ ഹോസ്റ്റലുകളിലും അഴിഞ്ഞാടാനും ഉപദ്രവിക്കാനും അറസ്റ്റു ചെയ്യാനും നൽകിയ ബ്ലാങ്ക് ചെക്കാണ്. കാമ്പസിലേക്ക് ഏകാധിപതികളെപ്പോലെയുള്ള കടന്നുകയറ്റത്തിനുള്ള ഒരു മറയായിട്ടാണ് ഈ വകുപ്പ് ചേർത്തത്. ഇന്ത്യൻ നിയമപ്രകാരം നേരിട്ട് കലാപത്തിന് ആഹ്വാനം നൽകുന്ന വാക്കുകളെയോ പ്രവർത്തികളെയോ മാത്രമേ രാജ്യദ്രോഹക്കുറ്റം ചുമത്താനാകൂ. പൗരന്റെ സമാധാനപരമായ പ്രകടനമോ കൂടിച്ചേരലോ ക്രിമിനൽ വകുപ്പ് ചുമത്താൻ പറ്റുന്നവയല്ല. JNU കാമ്പസ്സിലെ പോലീസ് നടപടി നിയമവിരുദ്ധമാണ്.
തുറന്നതും, സഹിഷ്ണുതയുള്ളതും ജനാധിപത്യപരവുമായ ഒരു സമൂഹത്തെ ഇന്ത്യയിലെയും വിദേശത്തെയും സർവ്വകലാശാലകളിലെ ഉയർന്നചിന്തയിൽനിന്നും ആവിഷ്കാരസ്വാതന്ത്ര്യത്തിൽനിന്നും വേർതിരിച്ചുനിർത്താനാവുന്നതല്ല. അധ്യാപകരും വിദ്യാർത്ഥികളും ഗവേഷകരുമായ ലോകത്തെങ്ങുനിന്നുമുള്ള ഞങ്ങൾ ആകുലതയോടെയാണ് നിശ്ശബ്ദരാകാൻ തയ്യാറല്ലാത്ത JNU-വിലെ ഞങ്ങളുടെ സഹജീവികൾ നിയമവിരുദ്ധമായ അവരുടെ തടങ്കലിനെയും സസ്പെൻഷനെയും എതിരിടുന്നത് നോക്കിക്കാണുന്നത്. JNU -വിലെ വൈസ് ചാൻസലറോട് അവിടത്തെ അംഗങ്ങളെ സംരക്ഷിക്കണമെന്നും അവരുടെ അവകാശങ്ങളെ വിലമതിക്കണമെന്നും അഭ്യർത്ഥിക്കുകയാണ് |
” |
ചർച്ചകൾക്കും എതിർ അഭിപ്രായം പറയാനുള്ള അവകാശത്തെയും തട്ടിയെടുക്കാനും സർവ്വകലാശാലകളെ നിയന്ത്രിക്കാനും വേണ്ടിയുള്ള സർക്കാർ നടപടിയാണ് ഇതെന്നും വ്യത്യസ്ത അഭിപ്രായമുള്ളവരെ ദേശവിരുദ്ധർ എന്നു വിളിക്കുന്നത് യഥാർത്ഥത്തിൽ അവർ അങ്ങനെ ആയിത്തീരാനേ സഹായിക്കുകയുള്ളു എന്നും ജനങ്ങൾക്ക് സർക്കാരിലും കോടതിയിലുമുള്ള വിശ്വാസം നഷ്ടപ്പെടുന്നതിനും മാത്രമേ ഇത്തരം കാര്യങ്ങൾ ഉപകരിക്കുകയുള്ളു എന്നും സമൂഹം ഫാസിസ്റ്റ് ആയി മാറിക്കൊണ്ടിരിക്കുന്നതിന്റെ സൂചനകളാണ്` ഇവയെല്ലാം എന്നും ഒരു രാഷ്ട്രീയം അവലോകനം ചെയ്യുന്നയാളും JNU -വിലെ രാഷ്ട്രീയ പ്രൊഫസറും ആയ ബദ്രി നാരായണൻ അഭിപ്രായപ്പെടുന്നുണ്ട്.[26]
BJP -യുടെ എം പി യായ ശത്രുഘ്നൻ സിൻഹ തന്നെ പാർട്ടിയ്ക്കെതിരെ രംഗത്തുവരികയുണ്ടായി. കനയ്യയുടെ പ്രസംഗം മുഴുവൻ താൻ കേട്ടുവെന്നും ഭരണഘടനയ്ക്കെതിരെയോ രാഷ്ട്രവിരുദ്ധമായോ എന്തെങ്കിലും കനയ്യ പറഞ്ഞിട്ടില്ലെന്നും ലോകപ്രശസ്തമായ JNU -വിന്റെ മാനം കെടുത്തുന്ന കൂടുതൽ കാര്യങ്ങൾ ഉണ്ടാവരുതെന്നും ശത്രുഘ്നൻ സിംഹ പറഞ്ഞു. ആരോപണങ്ങൾ എല്ലാം തെളിവിന്റെ അടിസ്ഥാനത്തിൽ വസ്തുനിഷ്ഠമാകണമെന്നും സിംഹ അഭിപ്രായപ്പെട്ടു.[27] [28]
വിദ്യാർത്ഥിസമൂഹത്തിനെതിരെ നിലകൊള്ളുന്ന സർക്കാരിനൊപ്പം നിൽക്കാനാവില്ലെന്നും പറഞ്ഞുകൊണ്ട് JNU -വിലെ മൂന്ന് ABVP ഭാരവാഹികൾ തങ്ങളുടെ സ്ഥാനങ്ങൾ രാജിവച്ചു.[29]
ഡൽഹി സ്പെഷ്യൽ പോലീസ് ആഭ്യന്തരമന്ത്രാലയത്തിനു നൽകിയ റിപ്പോർട്ടിൽ അഫ്സൽ ഗുരു സംഭവത്തിൽ കനയ്യ കുമാറിനു പങ്കില്ലെന്ന് പറയുന്നുണ്ട്.[30].
കോടതിയിൽ
2016 ഫെബ്രുവരി 15 -ന് കനയ്യയെയും മറ്റു വിദ്യാർത്ഥികളെയും പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയപ്പോൾ JNU അധ്യാപകരെയും വിദ്യാർത്ഥികളെയും പത്രപ്രവർത്തകരെയും BJP നിയമസഭാംഗം ഒ പി ശർമയുടെ നേതൃത്വത്തിൽ BJP അനുഭാവികളും അഭിഭാഷകരും ചേർന്ന് ആക്രമിക്കുകയുണ്ടായി.[31]. കനയ്യകുമാറിനെ കോടതിയിലെത്തിച്ചപ്പോൾ പോലീസ് നോക്കി നിൽക്കെത്തന്നെ അദ്ദേഹത്തെ മർദിക്കുകയും വലിച്ചിഴച്ച് നിലത്തിട്ടു ചവിട്ടുകയും ചെയ്തു. കോടതിക്ക് പുറത്തുനിന്നിരുന്ന മാധ്യമപ്രവർത്തകർക്കു നേരെയും ആക്രമണമുണ്ടായി. അവരുടെ വാഹനങ്ങൾക്കു നെരെയും കല്ലേറുണ്ടായി. കോടതിവളപ്പിന് അകത്തേക്കു കടക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ മർദ്ദിക്കുകയും ക്യാമറകൾ തകർക്കുകയും ചെയ്തു. അക്രമത്തെ തുടർന്ന് പട്യാല ഹൗസ് കോടതിയിലെ നടപടികൾ ഉടൻ അവസാനിപ്പിച്ച് കോടതി വളപ്പ് ഒഴിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. പോലീസിന് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ സംഭവത്തിൽ സുപ്രീം കോടതി ഇടപെടുകയും സീനിയർ അഭിഭാഷകരുടെ ഒരു സംഘത്തെ പട്യാല കൊടതിയിലേക്ക് അയയ്ക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എത്തിയ അഭിഭാഷക സംഘത്തെയും കനത്ത മുദ്രാവാക്യം വിളികളോടെയാണ് അക്രമികളായ അഭിഭാഷകർ നേരിട്ടത്. സംഘത്തിലുണ്ടായിരുന്ന അഭിഭാഷകനായ കപിൽ സിബലിനെതിരെയും മുദ്രാവാക്യം വിളിച്ചു. കനയ്യ കുമാറിനെ കോടതിയിൽ എത്തിക്കുമ്പോൾ കനത്ത സുരക്ഷാ പ്രശ്‌നങ്ങളുണ്ടാവുമെന്ന് നേരത്തെ അറിയുമായിരുന്നെങ്കിലും കേവലം അഞ്ച് പോലീസുകാർ മാത്രമാണ് കനയ്യ കുമാറിന് ഒപ്പമുണ്ടായിരുന്നത്.[32] അഭിഭാഷകരുടെ അഴിഞ്ഞാട്ടം തടയാൻ പോലീസ് ഒന്നും ചെയ്തില്ലെന്ന ആക്ഷേപം പുറത്തുവന്നതിന് പിന്നാലെ അക്രമങ്ങൾ തങ്ങൾ തന്നെ ചെയ്തതാണെന്ന് അഭിമാനത്തോടെ ഏറ്റു പറഞ്ഞ് 200 ഓളം പേർ അടങ്ങിയ അഭിഭാഷകസംഘം രംഗത്തെത്തി. അവർ കോടതി വളപ്പിൽ വച്ച് കനയ്യ കുമാറിനെ ദാരുണമായി മർദ്ദിച്ചു. ഗോലി മാരോ, ഫാൻസി ദോ (വെടി വെക്കൂ, തൂക്കി കൊല്ലു) എന്ന മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് ദേശീയപതാകയും കയ്യിൽപ്പിടിച്ചാണ് ഇവർ അക്രമങ്ങൾ നടത്തിയത്.[33] റാം മനോഹർ ലോഹ്യ ആസ്പത്രിയിലെ ഡോക്ടർമാർ തയ്യാറാക്കിയ മെഡിക്കൽ റിപ്പോർട്ടിൽ പട്യാല ഹൗസ് കോടതിക്ക് പുറത്തുവച്ച് കനയ്യ കുമാറിന് മർദ്ദനമേറ്റുവെന്നത് സ്ഥിരീകരിച്ചിട്ടുണ്ട്. വലത് കാൽവിരലിലും ഇടത് കാൽപാദത്തിലും മൂക്കിലും മുറിവുകളും ചതവുകളും ഉണ്ടെന്നാണ് റിപ്പോർട്ട്.[34]
താൻ പാട്യാല കോടതിയിൽ എത്തിയപ്പോൾത്തന്നെ അഭിഭാഷകരുടെ വേഷം ധരിച്ചെത്തിയവർ മുങ്കൂട്ടി തയ്യാറെടുത്ത് എത്തിയപോലെ തന്നെ ആക്രമിക്കുകയായിരുന്നെന്നും തന്നെ അടിക്കുകയും മർദ്ദിക്കുകയും ചെയ്തെന്നും ആക്രമണം നടത്തിയ ആളെ മനസ്സിലായിട്ടും പോലീസ് ഒന്നും ചെയ്തില്ലെന്നും സുപ്രീം കോടതി നിയോഗിച്ച അഭിഭാഷകരോട് കനയ്യ കുമാർ പറഞ്ഞു.[35] ഈ സംഭവത്തിൽ പോലീസിനെ സുപ്രീം കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ രൂഷമായി വിമർശിക്കുകയുട്ണായി.[36]
ഇതിനിടെ പൊലീസ് കസ്റ്റഡിയിൽ ഉള്ളപ്പോൾത്തന്നെ കനയ്യ കുമാറിനെ തങ്ങൾ ക്രൂരമായി മർദ്ദിച്ചുവെന്ന ചില അഭിഭാഷകരുടെ വെളിപ്പെടുത്തൽ ഇന്ത്യ റ്റുഡേ നടത്തിയ രഹസ്യ അന്വേഷണത്തിൽ വെളിച്ചത്തുവന്നിരുന്നു.[37] കനയ്യ കുമാറിനെ കോടതിയിലെത്തിച്ചപ്പോൾ ക്രൂരമായി മർദ്ദിച്ച അഭിഭാഷകനായ വിക്രം സിംഗ് ചൗഹാനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.[38]
ജാമ്യാപേക്ഷ
2016 ഫെബ്രുവരി 19 -നു സുപ്രീം കോടതിയിൽ ജാമ്യാപേഷ നൽകിയെങ്കിലും ഹൈക്കോടതിയിൽ അതു നൽകാനും അവിടെ നിരസിച്ചാലേ മേൽക്കോടതിയെ സമീപിക്കേണ്ടതുള്ളു എന്നും, അല്ലെങ്കിൽ ഇതൊരു കീഴ്‌വഴക്കം ആയി മാറിയേക്കാം എന്നു പറഞ്ഞാണ് സുപ്രീം കോടതി ജാമ്യാപേഷ നിരസിച്ചത്.[39].
2016 ഫെബ്രുവരി 24 -ന് ഹൈക്കോടതിയിൽ
2016 ഫെബ്രുവരി 24 -ന് ഹൈക്കോടതിയിൽ വന്ന ജാമ്യാപേക്ഷ ഫെബ്രുവരി 29 -ന് പരിഗണിക്കുന്നതിനായി കോടതി മാറ്റിവച്ചു.[40]
2016 ഫെബ്രുവരി 29 -ന് ഹൈക്കോടതിയിൽ
2016 ഫെബ്രുവരി 29 -ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ വന്നപ്പോൾ ദില്ലി പോലീസ് കനയ്യ കുമാർ രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കുന്നതിന് തെളിവില്ലെന്ന് കോടതിയിൽ ബോധിപ്പിച്ചു. നേരത്തേ കനയ്യ കുമാർ മുദ്രാവാക്യം വിളിച്ചെന്ന് പറഞ്ഞ ഡൽഹി പോലീസ് അന്നു ഹാജരാക്കിയ തെളിവ് എഡിറ്റ് ചെയ്തതാണെന്ന് ബോധ്യപ്പെട്ടപ്പോഴാണ് നിലപാട് മാറ്റിയത്. നിലപാട് മാറ്റി രംഗതെത്തിയ ദില്ലി പോലീസിനെ ജസ്റ്റിസ് പ്രതിഭ റാണി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. തുടർന്ന് ജാമ്യാപേക്ഷ കോടതി മാർച്ച് രണ്ടാം തിയതിയിലേക്ക് മാറ്റിവച്ചു.[41] കനയ്യ കുമാറിന് എതിരെയുള്ള പ്രധാന ആരോപണമായ രാജ്യദ്രോഹക്കുറ്റം എന്നു പറഞ്ഞാൽ എന്താണ് എന്നാണ് ഡൽഹി പോലീസ് മനസ്സിലാക്കിയിട്ടുള്ളത് എന്ന് ജസ്റ്റിസ് ചോദിക്കുകയുണ്ടായി. എല്ലാവരും പറയുന്നു സെക്ഷൻ 124 എ എന്നത് വളരെ ഗൗരവമേറിയതാണെന്ന്, അതെന്താണെന്ന് നിങ്ങൾക്കറിയാമോ, മൂന്നു വർഷത്തിൽ താഴെ ശിക്ഷയോ അല്ലെങ്കിൽ പിഴ മാത്രമോ നൽകാവുന്ന കുറ്റമാണത്, ജസ്റ്റിസ് പറഞ്ഞു.[42]
ഫോറൻസിക് റിപ്പോർട്ട്
ഇതിനിടെ കനയ്യ കുമാർ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിക്കുന്ന വിഡിയോകൾ വ്യാജമാണെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. ഇങ്ങനെ ഇറങ്ങിയ വീഡിയോകളുടെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസ് വിദ്യാർഥികൾക്കെതിരെ 124(എ) പ്രകാരം കേസെടുത്തത്.[43]
2016 മാർച്ച് 2. ജാമ്യം ലഭിക്കുന്നു
2016 മാർച്ച് 2 -ന് ഡൽഹി ഹൈക്കോടതി കനയ്യ കുമാറിന് ആറുമാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചു.[44] 10000 രൂപയുടേ ജാമ്യസംഖ്യയ്ക്കും ദേശവിരുദ്ധമായ പരിപടികളിൽ പങ്കെടുക്കരുതുമെന്നുമുള്ള ഉപാധികളോടെയുമാണ് ജാമ്യം അനുവദിച്ചത്."[45]താൻ ഒരിക്കലും ഇന്ത്യാവിരുദ്ധ പ്രസ്താവനകൾ നടത്തിയിട്ടില്ലെന്നും സത്യം പതിയെ പുറത്തുവരുന്നുണ്ടെന്നും ദീർഘമായ ഒരു പോരിനു താൻ തയ്യാറാണെന്നും ജയിലിൽ നിന്നും പുറത്തു വന്ന കനയ്യ കുമാർ പറഞ്ഞു.[46] ഇതിനിടെ കനയ്യ കുമാർദേശ ദ്രോഹ മുദ്രാവാക്യങ്ങൾ വിളിച്ചതിന് തെളിവില്ലെന്ന് ഡൽഹി സർക്കാറിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. കൂടാതെ എ.ബി.വി.പി നേതാക്കൾക്കൊപ്പമാണ് മാധ്യപ്രവർത്തകർ ക്യാമ്പസിൽ കടന്നതെന്ന് വെളിപ്പെടുന്ന രേഖകൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിടുകയും ചെയ്തു.[47]
2016 മാർച്ച് 3 -ന് JNU -വിൽ നടത്തിയ പ്രസംഗം
ജയിൽ മോചിതനായ കനയ്യ കുമാർ JNUവിലെ നിറഞ്ഞ സദസ്സിനോട് പ്രസംഗിക്കുമ്പോൾ തങ്ങൾക്ക് ഇന്ത്യയിൽ നിന്നും അല്ല സ്വാതന്ത്ര്യം വേണ്ടത് എന്നും മറിച്ച് ഇന്ത്യയ്ക്ക് ഉള്ളിൽ ആണ് സ്വാതന്ത്ര്യം വേണ്ടത് എന്നു പറയുകയുണ്ടായി. തന്റെ സുഹൃത്തുക്കളോട് രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന ആർ എസ്സ് എസ്സുകാരുടെ മുഷ്ടികളിൽ നിന്നും ഇന്ത്യയെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. തന്റെ അറസ്റ്റിനു വഴിമരുന്നിട്ട ആർ എസ്സ് എസ്സുകാരെ താൻ ശത്രുക്കളായിട്ടല്ല, പ്രതിയോഗികൾ ആയാണ് കാണുന്നതെന്നും കനയ്യ പറഞ്ഞു.[48][49][50]
ജയ് ഹിന്ദ്, ജയ് ഹിന്ദ്, ജയ് ഹിന്ദ് നമുക്ക് സ്വാതന്ത്ര്യം, എല്ലാവർക്കും സ്വാതന്ത്ര്യം, പഠിക്കാനുള്ള സ്വാതന്ത്ര്യം, ജാതി വ്യവസ്ഥയിൽ നിന്ന് സ്വാതന്ത്ര്യം മുതലാളിത്തത്തിൽ നിന്ന് സ്വാതന്ത്ര്യം സ്വാതന്ത്ര്യം, എല്ലാവർക്കും നേടിയെടുക്കും സ്വാതന്ത്ര്യം നമ്മൾ നേടിയെടുക്കും സ്വാതന്ത്ര്യം നമ്മൾ പൊരുതി നേടും സ്വാതന്ത്ര്യം നമ്മൾ നേടിയെടുക്കും സ്വാതന്ത്ര്യം ഉറയ്ക്കുറയ്ക്കെ ഉറയ്ക്കെപ്പറയൂ സ്വാതന്ത്ര്യം ഒറ്റശബ്ദത്തിൽ പറയൂ സ്വാതന്ത്ര്യം ഇൻക്വിലാബ്, ഇൻക്വിലാബ്, ഇൻക്വിലാബ് സിന്ദാബാദ് സിന്ദാബാദ്, സിന്ദാബാദ്, സിന്ദാബാദ് രാജ്യത്തിനാകെയും ലാൽ സലാം ലാൽ സലാം, ലാൽ സലാം, ലാൽ സലാം ലാലേലാൽ, ലാലേലാൽ, ലാലേലാൽ, ലാലേലാൽ ലാൽസലാം ലാൽ സലാം, ലാൽ സലാം, ലാൽ സലാം എല്ലാ സഖാക്കൾക്കും ലാൽ സലാം ലാൽ സലാം, ലാൽ സലാം, ലാൽ സലാം രാജ്യത്തിനാകെയും ലാൽ സലാം ലാൽ സലാം, ലാൽ സലാം, ലാൽ സലാം കോളേജിനു മുഴുവൻ ലാൽ സലാം ലാൽ സലാം, ലാൽ സലാം, ലാൽ സലാം
(മുദ്രാവാക്യം വിളികൾ നീളുന്നു മറ്റു വിദ്യാർത്ഥികൾ മുദ്രാവക്യം വിളി ഏറ്റെടുക്കുന്നു. വലിയ ആരവം.)
(പ്രസംഗം തുടങ്ങുന്നു)
സഖാക്കളേ...
(കൈയ്യടി, ആരവം)
ഞാൻ ജെ.എൻ.യു.-വിലെ എല്ലാ അംഗങ്ങൾക്കും - അത് വിദ്യാർത്ഥികൾ ആകട്ടെ, അദ്ധ്യപകർ ആകട്ടെ, അനദ്ധ്യാപക ജീവനക്കാർ ആകട്ടെ, സെക്യൂരിറ്റി ഗാർഡുമാർ ആകട്ടെ, കടയുടമകൾ ആകട്ടെ, കടയിലെ തൊഴിലാളികൾ ആകട്ടെ - അവർക്കെല്ലാവർക്കും വിപ്ലവാഭിവാദ്യങ്ങൾ അർപ്പിക്കുന്നു.
സഖാക്കളേ, നിങ്ങൾ എല്ലാ വിദ്യാർത്ഥികളുടെയും പേരിൽ ജെ.എൻ.യു.എസ്.യു. പ്രസിഡന്റ് എന്ന നിലയിൽ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഇവിടെ എത്തിയിരിക്കുന്ന മാധ്യമങ്ങളിലൂടെയും, റ്റി.വി ചാനലുകളിലൂടെയും നന്ദി പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് വിപ്ലവാഭിവാദ്യങ്ങൾ. സഖാക്കളേ, ലോകം മുഴുവനുള്ള ജനതയോട് ഞാൻ നന്ദി പറയുവാൻ ആഗ്രഹിക്കുന്നു. അവർ സാങ്കേതികവിദഗ്ദ്ധർ ആയിക്കൊള്ളട്ടെ, വിദ്യാർത്ഥികൾ ആയിക്കൊള്ളട്ടെ. ഒരു വിപുലീകരിക്കപ്പെട്ട ജെ.എൻ.യു. ആയി ഒപ്പം നിന്നതിന് എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു. മാധ്യമപ്രവർത്തകർ, സിവിൽ സൊസൈറ്റി പ്രവർത്തകർ, രാഷ്ട്രീയക്കാർ, രാഷ്ട്രീയക്കാർ അല്ലാത്തവർ അങ്ങനെ സമൂഹത്തിന്റെ നാനാതുറയിലുള്ളവർ ജെ.എൻ.യു.-വിനെ രക്ഷിക്കുവാനുള്ള ഈ പോരാട്ടത്തിൽ ഒപ്പം നിൽക്കുന്നവർ, രോഹിത് വെമുലക്ക് നീതി നൽകുവാനുള്ള പോരാട്ടത്തിൽ ഒപ്പം നിൽക്കുന്നവർ - എല്ലാവർക്കും എന്റെ വിപ്ലവാഭിവാദ്യങ്ങൾ. കൂടാതെ പാർലമെന്റിൽ ഇരുന്നുകൊണ്ട് എന്താണ് ശരി എന്താണ് തെറ്റ് എന്ന് തീരുമാനിക്കുന്ന ഈ രാജ്യത്തെ വലിയ വലിയ മഹാന്മാർക്കും അവരുടെ പോലീസിനും ഞാൻ പ്രത്യേകം നന്ദി പറയുവാൻ ആഗ്രഹിക്കുകയാണ്. ആ മാധ്യമങ്ങൾക്കും ചാനലുകൾക്കും നന്ദി പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ നാട്ടിൽ ഒരു പഴഞ്ചൊല്ലുണ്ട് പേരുദോഷം കേൾപ്പിച്ചാൽ എന്താണ് പ്രശ്നം, പേരുണ്ടായില്ലേ എന്ന്. ജെ.എൻ.യു.-വിനു പേരുദോഷം ഉണ്ടാക്കുവാൻ അവർ പ്രൈംറ്റൈമിൽ സ്ഥലം നൽകി.
എനിക്ക് എ.ബി.വി.പി.-ക്കാരോടു ഒരു രീതിയിലുമുള്ള വിദ്വേഷവുമില്ല. നമ്മുടെ കാമ്പസിലെ എ.ബി.വി.പി. പുറത്തുള്ള എ.ബി.വി.പി.-യെക്കാൾ അല്പം വിവേകമുള്ളവരാണ്. രാഷ്ട്രീയ ചാണക്യന്മാരാണെന്നു മേനി നടിച്ചു നടക്കുന്നവരോട് ഒന്നേ പറയുവാനാഗ്രഹിക്കുന്നുള്ളൂ. കഴിഞ്ഞ പ്രസിഡൻഷ്യൽ ഡിബേറ്റിൽ എ.ബി.വി.പി. സ്ഥാനാർഥിക്കു സംഭവിച്ച ദുരന്തത്തിന്റെ വീഡിയോ ലഭ്യമാണ്. അതൊന്ന് കണ്ട് നോക്കണം സാർ. ജെ.എൻ.യു.-വിലെ എ.ബി.വി.പി.-യെ നിലംപരിശാക്കുവാൻ നമുക്കു കഴിയുമെങ്കിൽ, എ.ബി.വി.പി.-യുടെ ഈ രാജ്യത്തെ ഏറ്റവും വലിയ ബുദ്ധിജീവികളുടെ അവസ്ഥ ഇതാണെങ്കിൽ, ബാക്കി എ.ബി.വി.പി.-ക്കാരുടെ അവസ്ഥ എന്തായിരിക്കും എന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ. അതുകൊണ്ട് എ.ബി.വി.പി.-യുടെ നേരെ ഒരു ദോഷവിചാരവും ഞങ്ങൾക്ക് ഇല്ല എന്ന് വ്യക്തമാക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ എല്ലാ രീതിയിലും ജനാധിപത്യവാദികളാണ്. എല്ലാ രീതിയിലും നീതിന്യായവ്യവസ്ഥയിൽ വിശ്വാസമർപ്പിച്ചവരാണ്. അതുകൊണ്ട് എ.ബി.വി.പി.-യെ ശത്രുവായിട്ടല്ല, പ്രതിപക്ഷമായിട്ടാണ് നാം കാണുന്നത്. എന്റെ സുഹൃത്തേ, നിങ്ങളെ വേട്ടയാടുവാൻ ഞങ്ങൾ വരില്ല. വേട്ടയാടുവാൻ പറ്റിയതിനെയേ ഞങ്ങൾ വേട്ടയാടൂ.
എനിക്കു തോന്നുന്നത് ഈ നടന്ന എല്ലാ സംഭവങ്ങളും, വസന്തത്തിൽ (മഴക്കാലത്തിനു മുമ്പ്) ജനിച്ചിട്ട് മഴയെ നോക്കി “ഇത്രയും മഴ ഞാൻ കണ്ടിട്ടില്ല” എന്നുള്ള ആ (ബീഹാറി) പഴഞ്ചൊല്ലുപോലെയാണെന്ന്. സത്യത്തെ സത്യമെന്നും തെറ്റിനെ തെറ്റെന്നും പറയുവാനും ഈ രാജ്യത്തിനകത്ത് എങ്ങനെ നിവർന്നുനിൽക്കാമെന്നും ജെ.എൻ.യു. കാണിച്ചു തന്നു. ഇത് സ്വമേധയാ സംഭവിച്ചതാണ് എന്നതാണ് രസകരമായ കാര്യം. അവർ എല്ലാം ചെയ്തത് ആസൂത്രിതമായിരുന്നു. എന്നാൽ നമ്മുടെ പ്രതികരണമോ നൈസർഗികമായി സംഭവിച്ചതും. ഈ രാജ്യത്തെ ഭരണഘടനയിൽ, നീതിന്യായവ്യവസ്ഥയിൽ, നിയമങ്ങളിൽ എല്ലാം തന്നെ നമുക്ക് വിശ്വാസമുണ്ട്.
ഈ കാര്യത്തിലും ഉറപ്പുണ്ട്. മാറ്റം, മാറ്റം മാത്രമാണ് സത്യം. മാറ്റം ഉണ്ടാകും. നമ്മൾ മാറ്റത്തിന്റെ പക്ഷത്താണ്. മാറ്റം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഭരണഘടനയിൽ നമുക്ക് ഉറച്ച വിശ്വാസമുണ്ട്. ഭരണഘടനയുടെ എല്ലാ ആശയങ്ങളോടും നമ്മൾ ചേർന്നു നിൽക്കുന്നു. അതിന്റെ ആമുഖത്തിൽ (preamble) പറഞ്ഞിരിക്കുന്ന മതനിരപേക്ഷത, സോഷ്യലിസം, തുല്യത അതിനൊപ്പമാണ് നമ്മൾ നിലയുറപ്പിച്ചിരിക്കുന്നത്. ഇന്ന് ഞാൻ പ്രസംഗിക്കാൻ ആഗ്രഹിക്കുന്നില്ല, മറിച്ച് എന്റെ സ്വന്തം അനുഭവം നിങ്ങളോടു പങ്കുവയ്ക്കുകയാണ്. നേരത്തെ വായനയായിരുന്നു കൂടുതൽ, വ്യവസ്ഥിതിയോടു പൊരുതുന്നത് വളരെ കുറവും. ഇപ്രാവശ്യം വായിച്ചത് കുറവാണ്, എന്നാൽ പോരാട്ടം വർദ്ധിച്ചിരിക്കുന്നു. ജെ.എൻ.യു.-വിൽ ധാരാളം ആളുകൾ റിസേർച്ച് ചെയ്യുന്നണ്ടല്ലോ. അവരോട് പറയുകയാണ്, ഞാൻ ഈ പറയുന്ന കാര്യങ്ങൾ ‘പ്രൈമറി ഡേറ്റ’യാണ്. firsthand information. ആദ്യമായാണ് ഇതൊക്കെ പറയുന്നത്.
കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിന്മേൽ എനിക്ക് ഒന്നും പറയുവാനില്ല. ഈ രാജ്യത്തെ മുഴുവൻ ജനങ്ങളും ഭരണഘടനയെ ആദരിക്കുന്നു. ബാബാസാഹെബിന്റെ സ്വപ്നങ്ങളെ പൂർത്തീകരിക്കുവാൻ താല്പര്യപ്പെടുന്നു. ഈ സൂചനകളിൽ നിന്ന് ഞാൻ പറയുന്നത് എന്താണെന്ന് അവർക്കു മനസ്സിലാകും എന്നു വിശ്വസിക്കട്ടെ. പ്രധാനമന്ത്രിജി റ്റ്വീറ്റ് ചെയ്തു പറയുകയാണ് സത്യമേവ ജയതേ എന്ന്. പ്രധാനമന്ത്രിജി, താങ്കളുമായി ആശയപരമായി വലിയ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാൽ സത്യമേവ ജയതേ ഈ രാജ്യത്തിന്റെതാണ്, ഭരണഘടനയുടേതാണ്. അതുകൊണ്ടു ഞാനും പറയുകയാണ് സത്യമേവ ജയതേ. സത്യം ജയിക്കും. ഈ യുദ്ധത്തിൽ പങ്കുചേർന്നിരിക്കുന്ന എല്ലാവരോടും ഒരു കാര്യം പറഞ്ഞുകൊണ്ട് എന്റെ അനുഭവം ഞാൻ നിങ്ങളോടു പങ്കുവയ്ക്കാം.
കുറേ വിദ്യാർത്ഥികളുടെ നേരെ ഒരു രാഷ്ട്രീയ ആയുധം പോലെ രാജ്യദ്രോഹ നിയമങ്ങൾ പ്രയോഗിച്ചു എന്ന് ആലോചിക്കേണ്ട. ഞങ്ങൾ ഗ്രാമത്തിൽ നിന്നു വരുന്നവരാണെന്ന് എപ്പോഴും എന്റെ പ്രസംഗങ്ങളിൽ പറയാറുണ്ട്. എന്റെ കുടുംബാംഗങ്ങളെ ചിലപ്പോൾ നിങ്ങൾ പരിചയപ്പെട്ടുകാണും. ഞങ്ങളുടെ ഗ്രാമത്തിലെ റെയിൽവേ സ്റ്റേഷനിൽ, ഞങ്ങൾ റ്റീസൻ എന്നാണ് വിളിക്കുന്നത്, ജാലവിദ്യകൾ കാട്ടുന്നവരുടെ കളികൾ ഉണ്ടാവാറുണ്ട്. ജാലവിദ്യക്കാരൻ ജാലവിദ്യകൾ കാട്ടി മാന്ത്രിക മോതിരം വിൽക്കും. എല്ലാവർക്കും ഇഷ്ടപ്പെടുന്ന മോതിരം; നിങ്ങൾക്ക് എന്തൊക്കെ ആഗ്രഹങ്ങളുണ്ടോ അതൊക്കെ സാധിച്ചുതരുന്ന മാന്ത്രിക മോതിരം. അതാണ് ജാലവിദ്യക്കാരന്റെ കളി, മോതിരം വിറ്റുപോകണം. അതുപോലെ ഈ രാജ്യത്തു കുറച്ചു നിയമനിർമ്മാതാക്കളുണ്ട്. അവർ പറയുന്നത് കള്ളപ്പണം വരും, ഹരഹര മോദി, വിലക്കയറ്റം കുറയും, എല്ലാവരുടെയും വളർച്ച സാധ്യമാകും എന്നൊക്കെയാണ്. ഇതുപോലെയുള്ള ചിന്താഗതി സാധാരണക്കാരുടെ മനസ്സിലും ഉണ്ട്. പക്ഷേ ഇതു പറയുന്ന ഭരണക്കാരുടെ ചെപ്പടി വിദ്യകൾ മോതിരം വിൽക്കുവാനുള്ളത് മാത്രമാണെന്ന് അവർക്കറിയില്ല. എന്നാൽ ഇന്ന് ജനങ്ങൾക്കിതെല്ലാം മനസ്സിലായി തുടങ്ങിയിരിക്കുന്നു, അവർ ചിന്തിച്ചു തുടങ്ങിയിരിക്കുകയാണ് ഈ ചെപ്പടി വിദ്യകളെപ്പറ്റി.
നമ്മൾ ഭാരതീയർ വളരെപ്പെട്ടന്നാണ് എല്ലാം മറക്കുന്നത്. ഇപ്രാവശ്യത്തെ പ്രഹസനം അല്പം ഗംഭീരമായതുകൊണ്ട് ആരും അത്ര പെട്ടെന്ന് മറക്കുവാനിടയില്ല. ഈ രാഷ്ടീയജാലവിദ്യക്കാരൻ പറഞ്ഞതൊക്കെ ജനങ്ങൾ മറക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. അത് എങ്ങനെ മറക്കുവാൻ പറ്റും? അതിനായി ഈ രാജ്യത്തെ എല്ലാ റിസർച്ച് സെന്ററുകളുടെയും ഫെലോഷിപ്പ് നിർത്തലാക്കി. ഫെലോഷിപ്പ് തരൂ, ഫെലോഷിപ്പ് തരൂ എന്ന് നാം ആവശ്യപ്പെടും. അവർ പറയും ശരി ഇപ്പോൾ തന്നെ തരാം എന്ന്. എന്നിട്ട് കിട്ടിക്കൊണ്ടിരുന്ന അയ്യായിരവും, എണ്ണായിരവും തിരികെ തരും. എന്നാൽ കൂട്ടി കിട്ടേണ്ടതിനെപ്പറ്റി ഒരക്ഷരം മിണ്ടില്ല. ഇതിനെതിരെ ആരു പ്രതികരിക്കും? ജെ.എൻ.യു. ഭരണകൂടം ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്ന ഈ ചീത്തവിളിയെപ്പറ്റി ഓർത്ത് നിങ്ങൾ വിഷമിക്കേണ്ട കാര്യമില്ല. അർഹിക്കുന്നതാണ് അവർക്ക് കിട്ടിയിരിക്കുന്നത്. ഈ രാജ്യത്ത് ജനങ്ങളുടെ ശത്രുവായിട്ടുള്ള ഒരു സർക്കാർ ഉണ്ട്. ജനങ്ങളുടെ ശത്രുവായ ആ സർക്കാരിനെതിരെ നിങ്ങൾ സംസാരിക്കുകയാണെങ്കിൽ, സ്വാഭാവികമായും അവരുടെ സൈബർ സെൽ എന്തൊക്കെയാണ് ചെയ്യുക? അവർ വ്യാജമായുണ്ടാക്കിയ വീഡിയോ നിങ്ങൾക്ക് അയച്ചുതരും. നിങ്ങളെ തെറിവിളികൊണ്ട് അഭിഷേകം ചെയ്യും. നിങ്ങളൂടെ കുപ്പതൊട്ടിയിൽ എത്ര കോണ്ടം ഉണ്ടെന്നു വരെ എണ്ണും. ഇതൊരു അസാധാരണ കാലമാണ്. ഈ അതീവഗുരുതരമായ സമയത്ത് നമ്മൾ കൂടുതൽ ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.
ജെ.എൻ.യു.-വിനു നേരെ നടത്തിയത് ആസൂത്രിതമായ ആക്രമണമായിരുന്നു. Occupy UGC പ്രസ്ഥാനത്തെ നിയമവിരുദ്ധമാക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ആ ആക്രമണം . രോഹിത് വെമുലക്ക് നീതി ലഭിക്കുവാൻ വേണ്ടി നമ്മൾ നടത്തുന്ന പോരാട്ടത്തെ ഇല്ലായ്മ ചെയ്യുവാൻ കൂടിയായിരുന്നു ജെ.എൻ.യു.-വിനു നേരെ നടത്തിയ ആ ആക്രമണം. അല്ലയോ മുൻ -ആർ.എസ്.എസുകാരാ, ഈ രാജ്യത്തെ ജനങ്ങൾക്ക് 15 ലക്ഷം രൂപവീതം നൽകാം എന്നു പ്രധാനമന്ത്രി നൽകിയ വാഗ്ദാനം ജനങ്ങൾ മറക്കുവാൻ വേണ്ടിയല്ലേ നിങ്ങൾ ജെ.എൻ.യു. വിഷയം പ്രൈം റ്റൈമിൽ ചർച്ച ചെയ്യുന്നത്? ജെ.എൻ.യു.-വിൽ ഒരു അഡ്മിഷൻ കിട്ടുക അത്ര എളുപ്പമല്ല. അതുപോലെ തന്നെ, ജെ.എൻ.യു.-ക്കാർ അത്ര എളുപ്പം ഒന്നും മറക്കുന്നവരുമല്ല. ജെ.എൻ.യു. എല്ലാം മറക്കും എന്ന് നിങ്ങൾ കരുതുന്നുണ്ടാവും. പക്ഷേ ഞാൻ ആവർത്തിക്കുകയാണ്, ജെ.എൻ.യു. നിങ്ങളെ എല്ലാം ഓർമിപ്പിച്ചുകൊണ്ടേയിരിക്കും.
ഭരണകൂടം നീതിരഹിതമായി പെരുമാറിയിട്ടുള്ളപ്പോഴെല്ലാം, ആ അനീതികൾക്ക് എതിരായിട്ട് ജെ.എൻ.യു.-വിൽ നിന്ന് മുഴങ്ങുന്ന ശബ്ദം പുറത്തുവന്നിട്ടുണ്ട്. ജെ.എൻ.യു. അതിനെതിരെയെല്ലാം പ്രതിഷേധിച്ചിട്ടുണ്ട്. ആ പ്രതിഷേധം ഞങ്ങൾ ആവർത്തിക്കുകയാണ്. ആ പ്രതിഷേധങ്ങളെയെല്ലാം ഓർമിപ്പിക്കുകയാണ്. ഞങ്ങളുടെ പോരാട്ടത്തെ നിർവ്വീര്യമാക്കുവാൻ ഞങ്ങൾ അനുവദിക്കുമെന്ന് കരുതണ്ട.
രാജ്യത്തിന്റെ അതിർത്തികളിൽ സൈനികർ മരിക്കുകയാണെന്ന് അവർ പറയുന്നു. ഞാൻ സൈനികർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. ജയിലിൽ വച്ച് ഞാൻ ഒരു കാര്യം പഠിച്ചു. പോരാട്ടം ആശയങ്ങളുടേതാകുമ്പോൾ വ്യക്തികൾക്ക് അതർഹിക്കാത്ത പ്രചരണം നൽകേണ്ട കാര്യമില്ല. അതുകൊണ്ട് ആ വ്യക്തിയുടെ പേരു പറയുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. യുവ സൈനികർ അതിർത്തിയിൽ മരിക്കുന്നു എന്ന് ബി.ജെ.പി.-യുടെ ഒരു നേതാവ് ലോക്സഭയിൽ പറയുകയുണ്ടായി. ആ മരിച്ചത് താങ്കളുടെ സഹോദരനാണോ? ഈ രാജ്യത്തു കോടികണക്കിനു കർഷകർ ആത്മഹത്യ ചെയ്യുന്നു. സൈനികർക്കുവേണ്ടിയും ജനങ്ങൾക്കെല്ലാവർക്കും വേണ്ടിയും ഭക്ഷണം വിതച്ചു കൊയ്തെടുക്കുന്ന കർഷകർ. അവരുടെ കൂട്ടത്തിൽ ആ സൈനികരുടെ മാതാപിതാക്കളുമുണ്ട്. അതിനെപ്പറ്റി എന്താണ് നിങ്ങൾക്ക് പറയുവാനുള്ളത്? അവർ ഈ രാജ്യത്തെ രക്തസാക്ഷികളാണ്. കൃഷിഭൂമിയിൽ കൃഷി ചെയ്യുന്ന കർഷകനാണ് എന്റെ പിതാവ്, എന്റെ സഹോദരൻ അതിർത്തിയിൽ യുദ്ധം ചെയ്യുന്ന സൈനികനാണ്. ഇവരെല്ലാം അവിടെ തന്നെ മരിച്ചുവീഴുന്നു. ഈ സാഹചര്യത്തിൽ, കൗശലം പ്രയോഗിച്ച് രാജ്യത്തു ഒരു വ്യാജ സംവാദം ഉയർത്തിക്കൊണ്ടുവരുത്തുവാനുള്ള ശ്രമം നിങ്ങൾ ഉപേക്ഷിക്കുക. രാജ്യത്തിനു വേണ്ടി മരിക്കുന്നവർ രാജ്യത്തിനകത്തും മരിച്ചു വീഴുന്നു, രക്തസാക്ഷിയാകുന്നു. രാജ്യത്തിന്റെ അതിർത്തിയിലും മരിച്ചു വീഴുന്നു. നിങ്ങൾ പാർലമെന്റിൽ നിന്ന് ആർക്ക് എതിരെയാണ് ഈ രാഷ്ട്രീയം കളിക്കുന്നത്? മരിച്ചവരുടെ ഉത്തരവാദിത്വം ആരേറ്റെടുക്കും? യുദ്ധം ചെയ്യുന്നവരല്ല ഇതിന് ഉത്തരവാദികൾ, യുദ്ധം ചെയ്യിക്കുന്നവരാണ്.
ഒരു കവിതയുടെ ഏതാനും വരികൾ ഞാൻ ഓർക്കുകയാണ്.
“സമാധാനം എപ്പോൾ വരെ ഉണ്ടാകില്ല? എല്ലാവർക്കും തുല്യ സുഖവും സമൃദ്ധിയും ഉണ്ടാകുന്നത് വരെ.”
ആണിന് എന്നാണ് എന്റെ ഗ്രാമത്തിൽ പറയുന്നത്, പക്ഷേ ജെ.എൻ.യു.-വിൽ ഞാൻ എല്ലാവർക്കും എന്നാക്കി
“സമാധാനം എപ്പോൾ വരെ ഉണ്ടാകില്ല സുഖവും സമൃദ്ധിയും ഒരാൾക്ക് കൂടുതലും ഒരാൾക്ക് കുറവും ആയിരിക്കുന്നത് വരെ സമാധാനം വരില്ല.”
അതുകൊണ്ട് യുദ്ധത്തിന് ആരാണ് ഉത്തരവാദി? ആരാണ് മനുഷ്യരെ തമ്മിലടിപ്പിക്കുന്നത്? എങ്ങനെ എന്റെ പിതാവ് മരിക്കുന്നു? എന്തുകൊണ്ട് എന്റെ സഹോദരൻ നരകയാതന അനുഭവിക്കുന്നു? രാജ്യത്തിനകത്തു നിലനിൽക്കുന്ന പ്രശ്നങ്ങളിൽ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്നത് തെറ്റാണോ എന്നാണ് പ്രൈംറ്റൈമിൽ വാചകക്കസർത്തുനടത്തുന്ന ആ തരംതാണ രണ്ടു വാചകമടിക്കാരോട് എനിക്കു ചോദിക്കുവാനുള്ളത്. ആരോടാണ് സ്വാതന്ത്ര്യം ചോദിക്കുന്നത് എന്നാണിവർ ചോദിക്കുന്നത്. നിങ്ങൾ തന്നെ പറയൂ, ഇന്ത്യ ആരെയെങ്കിലും അടിമയാക്കി വച്ചിട്ടുണ്ടോ? തീർച്ചയായും ഇല്ല. അപ്പോൾ ഇന്ത്യയോടല്ല നമ്മൾ സ്വാതന്ത്ര്യം ചോദിക്കുന്നത്. ഇന്ത്യയിൽ നിന്നല്ല എന്റെ സോദരരെ, ഇന്ത്യയ്ക്കുള്ളിലാണ് സ്വാതന്ത്ര്യം വേണമെന്ന് നാം ആവശ്യപ്പെടുന്നത്. ബ്രിട്ടീഷുകാരോട് അല്ല സ്വാതന്ത്ര്യം ചോദിക്കുന്നത്. ആ സ്വാതന്ത്ര്യം ഈ രാജ്യത്തെ ജനങ്ങൾ പോരാടി നേടിയതാണ്.
ഇപ്പോൾ ഞാൻ സ്വതന്ത്രനാണ്. പോലീസ് എന്നോടു ചോദിച്ചു. "എന്തിനാണ് നിങ്ങൾ ലാൽസലാം, ലാൽസലാം എന്നു പറയുന്നത്?" ഇത് ചോദ്യം ചെയ്യലിന്റെ ഭാഗമായിട്ടായിരുന്നില്ല. പോലീസ് ഞങ്ങളെ ഭക്ഷണം കഴിക്കുവാനും മറ്റും കൊണ്ടുപോകുമായിരുന്നു. നമ്മൾ, ജെ.എൻ.യു.-വിലെ ആളുകൾ, സംസാരിച്ചുകൊണ്ടേ ഇരിക്കുന്നവരാണല്ലോ. അങ്ങനെ ഞാൻ അവരോടും സംസാരിച്ചു. അദ്ദേഹവും എന്നെപ്പോലെ ഒരു മനുഷ്യനാണെന്ന് മനസ്സിലായി. ജയിലിന്റെയുള്ളിൽ പൊലീസായിട്ട് ആരാണ് തൊഴിലെടുക്കുന്നത്? ആരുടെ പിതാവാണോ കർഷകൻ, ആരുടെ പിതാവാണോ കർഷകതൊഴിലാളി, ആരുടെ പിതാവോണോ താഴ്ന്ന ജീവിത സാഹചര്യങ്ങളിൽ വരുന്നത്, അവരാണ് പോലീസിൽ ജോലി ചെയ്യുന്നത്. ഈ രാജ്യത്തെ ഏറ്റവും പിന്നോക്കം നിൽക്കുന്ന ഒരു സംസ്ഥാനമായ ബീഹാറിൽ നിന്നാണ് ഞാൻ വരുന്നത്. എന്റേതും ഒരു ദരിദ്ര കുടുംബമാണ്, ഒരു കർഷക കുടുംബമാണ്. പോലീസിലും ദരിദ്രകുടുംബങ്ങളിൽ പെട്ടവരാണ് തൊഴിൽ ചെയ്യുന്നത്. ഞാൻ കോൺസ്റ്റബിൾ, ഹെഡ്കോൺസ്റ്റബിൾ, ഇൻസ്പെക്ടർ എന്നിങ്ങനെയുള്ളവരെപ്പറ്റിയാണ് സംസാരിക്കുന്നത്. ഐ.പി.എസ് സാറമ്മാരെപ്പറ്റിയല്ല. കൂടെ ഉണ്ടായിരുന്ന ശിപ്പായി (കോൺസ്റ്റബിൾ)യോടു ഞാൻ സംസാരിച്ചു. അദ്ദേഹം ചോദിച്ചു “ലാൽസലാം, ലാൽസലാം എന്ന് വച്ചാൽ എന്താണ്?” ഞാൻ പറഞ്ഞു “ലാൽ എന്നുപറഞ്ഞാൽ വിപ്ലവം, സലാം എന്നുപറഞ്ഞാൽ വിപ്ലവത്തിനു സലാം.” അർത്ഥം ഞാൻ പറഞ്ഞു കൊടുത്തിട്ടും അദ്ദേഹത്തിന് വ്യക്തത വന്നില്ല. “ഇൻക്വിലാബ് സിന്ദാബാദ് എന്നു പറഞ്ഞാൽ എന്താണ്?” “വിപ്ലവത്തിനു ഉറുദുവിൽ ഇൻക്വിലാബ് എന്നാണ് പറയുന്നത്.” “ആഹാ ഈ മുദ്രാവാക്യം എബിവിപിയും വിളിക്കും”. ഞാൻ പറഞ്ഞു, “ഇപ്പോൾ മനസ്സിലായോ അതു വ്യാജ ഇൻക്വിലാബിയാണെന്ന്. പക്ഷെ ഞങ്ങൾ ഒറിജിനൽ ഇൻക്വിലാബിയാണ്.” പിന്നെ അദ്ദേഹം ചോദിച്ചു, “നിങ്ങൾക്ക് ജെ.എൻ.യു.-വിൽ എല്ലാം വളരെ തുച്ഛമായ വിലക്കു കിട്ടും എന്ന് കേട്ടു.” ഞാൻ പറഞ്ഞു, “ഒരു കാര്യം പറയട്ടെ? പറയൂ. എന്തുകൊണ്ടാണ് നിങ്ങൾക്ക് അതു ലഭിക്കാത്തത്?” അദ്ദേഹം എനിക്കൊപ്പം 18 മണിക്കൂർ ജോലി ചെയ്യുമായിരുന്നു. “താങ്കളുടെ ഇപ്പോഴത്തെ അവസ്ഥയിൽ ഓവർറ്റൈം കിട്ടുമോ?” “ഇല്ല. എവിടെ നിന്നും കിട്ടുവാനാണ്?” ഞാൻ ചോദിച്ചു, “എത്ര അലവൻസ് കിട്ടും?” “യൂണിഫോമിനു കിട്ടുന്നത് 10 രൂപ.” ആ തുക അണ്ടർവെയറുകൾ വാങ്ങുവാൻ പോലും തികയില്ല. സ്വയം പട്ടിണിയാണെന്നാണ് പറയുന്നത്. നമ്മുക്ക് ഇതിൽ നിന്നുമാണ് സ്വാതന്ത്ര്യം കിട്ടേണ്ടത്. പട്ടിണിയിൽ നിന്ന്, അഴിമതിയിൽ നിന്ന്.
കഴിഞ്ഞ ദിവസങ്ങളിൽ ഹരിയാനയിൽ ഒരു പ്രക്ഷോഭം തുടങ്ങി. നിങ്ങളിൽ പലർക്കും അറിയാം ദില്ലിപോലീസിൽ ഭൂരിപക്ഷവും ഹരിയാനക്കാർ ആണെന്ന്. ഞാൻ അവരെ സല്യൂട്ട് ചെയ്യുകയാണ്. അവർ കഠിനാധ്വാനം ചെയ്യുന്നവരാണ്. ഈ സംവരണം; ജാതിരാഷ്ട്രീയം വളരെ മോശമാണ് എന്നൊരു പോലീസുകാരൻ പറഞ്ഞു. ഞാൻ പറഞ്ഞു ഈ ജാതിരാഷ്ട്രീയത്തിൽ നിന്നുമാണ് സ്വാതന്ത്ര്യം വേണ്ടത്. അദ്ദേഹം പറഞ്ഞു ഇതിൽ തെറ്റൊന്നുമില്ല, ദേശദ്രോഹം ഒന്നുമില്ല. ഞാൻ ചോദിച്ചു പറയൂ ഭരണസംവിധാനത്തിൽ ഏറ്റവും കൂടുതൽ ശക്തി ആർക്കാണു? ഞങ്ങളൂടെ ലാത്തിക്ക്; തീർച്ചയായും ശരിയാണ്. പക്ഷേ ഈ ലാത്തി നിങ്ങളുടെ താല്പര്യം പോലെ എടുത്തു പ്രയോഗിക്കാമോ? ഇല്ല. അധികാരം ആരുടെ അടുത്താണു? റ്റ്വിറ്ററിൽ സ്റ്റേറ്റ്മെന്റ് കൊടുക്കുന്നവരുടെ കൈയ്യിലാണധികാരം. ഞാൻ പറഞ്ഞു, റ്റ്വീറ്റിൽ സ്റ്റേറ്റ്മെന്റ് കൊടുക്കുന്ന സംഘികളിൽ നിന്നും സ്വാതന്ത്ര്യം വേണം.
എല്ലാ മീഡിയയും അവിടുന്നല്ല ശമ്പളം പറ്റുന്നത്, എങ്കിൽക്കൂടിയും ചിലര് അവിടുത്തെ ശമ്പളക്കാരാണ്. പാർലമെന്റിൽ റിപ്പോർട്ട് ചെയ്ത് ചെയ്ത് അതിന്റെ ഉള്ളിൽ കടന്നു കൂടാനുള്ള വ്യഗ്രതയിൽ ജെ.എൻ.യു.-വിനെ അവർ ഒരു പരീക്ഷണശാലയാക്കി. അവർ എന്നോട് ചോദിച്ചു എഫ്.ഐ.ആറിൽ നിന്റെ പേരുണ്ടല്ലോ. സഖാക്കളേ എഫ്.ഐ.ആറിനു മുന്പ് എ.ബി.വി.പി.-യുടെ കുറ്റപത്രത്തിൽ എന്റെ പേര് വന്നു. നീ വന്നാൽ നിന്നെ പാഠം പഠിപ്പിക്കുമെന്ന് അവർ പറഞ്ഞു. പക്ഷേ സഖാക്കളേ, അവരോട് ഞാൻ പറയാനാഗ്രഹിക്കുന്നു, ജെ.എൻ.യു.-വിൽ ഉപരിപഠനം നടത്താൻ കഴിയാതെ പോയ, നിരക്ഷരനും സാക്ഷരനും തമ്മിലുള്ള വ്യത്യാസം കുറക്കാനാഗ്രഹിച്ച, എന്റെ സുഹൃത്ത് ഇന്ന് പോലീസ് സർവീസിലാണ്. ഇവിടെയാണ് ജെ.എൻ.യു.-വിന്റെ പ്രസക്തി. ഈ വ്യത്യാസങ്ങളെ ദൂരീകരിക്കുവാൻ ശ്രമിക്കുന്ന ഈ സർവകലാശാലയെ അവർ ഭയക്കുന്നു. ഇവിടുത്തെ സ്വാതന്ത്ര്യത്തിന്റെ ശബ്ദങ്ങളെ അടിച്ചമർത്തുവാൻ നോക്കുന്നു. അതിർത്തിയിൽ നില്ക്കുന്ന സൈനികന്റെയും കൃഷിയിടത്തിൽ പണിയെടുക്കുന്ന കർഷകന്റെയും സർവകലശാലാ വിദ്യാർത്ഥിയുടെയും ഐക്യത്തെ അവർ ഭയപ്പെടുന്നു. സുഹൃത്തുക്കളേ, ബാബാ സാഹെബ് പറഞ്ഞത് രാഷ്ട്രീയ ജനാധിപത്യം കൊണ്ടല്ല, സാമൂഹിക ജനാധിപത്യം കൊണ്ടാണ് ജനാധിപത്യം കൈവരിക എന്നാണ്.
സോഷ്യലിസത്തിന് ഒഴിച്ചുകൂടാനാവാത്തതാണ് ജനാധിപത്യം എന്നാണ് ലെനിൻ പറഞ്ഞിരിക്കുന്നത്. അതുകൊണ്ടാണ് ഞങ്ങൾ ജനാധിപത്യത്തെപ്പറ്റി പറയുന്നത്, സോഷ്യലിസത്തെപ്പറ്റി പറയുന്നത്, അഭിപ്രായ സ്വാതന്ത്ര്യത്തെപ്പറ്റി പറയുന്നത്, സമത്വത്തെപ്പറ്റി പറയുന്നത്. രാഷ്ട്രപതിയുടെ മക്കൾക്കും സാധാരണക്കാരുടെ മക്കൾക്കും ഒരേ നീതി ലഭിക്കട്ടെ എന്ന് പറയുന്നത്.
അതിനാലാണ് നിങ്ങൾ ഇതിനെ അടിച്ചമർത്തുവാൻ ആഗ്രഹിക്കുന്നത്. എത്രത്തോളം അടിച്ചമർത്തുന്നുവോ അത്രത്തോളം മർദ്ദം രൂപീകരിക്കപ്പെടുമന്ന് ശാസ്ത്രം പറയുന്നു. പക്ഷേ ഇവർക്ക് ശാസ്ത്രവുമായി യാതൊരു ഇടപാടുമില്ല. കാരണം ശാസ്ത്രം പഠിക്കുന്നതും അറിവുള്ളവർ ആകുന്നതും തമ്മിൽ നല്ല വ്യത്യാസമുണ്ട്. അറിവുള്ളവരുമായുള്ള സംവാദത്തിലൂടെ മാത്രമേ ദാരിദ്ര്യം, പട്ടിണി അനാചാരങ്ങൾ എന്നിവയിൽ നിന്നുള്ള സ്വാതന്ത്ര്യവും ദളിത്-മഹിള-ന്യൂനപക്ഷ അവകാശങ്ങളും നേടിയെടുക്കുവാൻ കഴിയുകയുള്ളൂ. അതെന്തായാലും ഈ വ്യവസ്ഥിതിയിൽ നിന്ന് കൊണ്ട് തന്നെ നാം നേടിയെടുക്കും. ഇതായിരുന്നു ബാബാ സാഹെബിന്റെ സ്വപ്നം. രോഹിതിന്റെ സ്വപ്നം. ഒരു രോഹിതിനെ നിങ്ങൾ കൊന്നു. എന്നാൽ അതിന്റെ ഭാഗമായി വന്ന പ്രസ്ഥാനത്തെ തകർക്കുവാൻ നിങ്ങൾക്ക് കഴിഞ്ഞില്ല. അതിന് ഈ രാജ്യത്തിന്റെ മുക്കിലും മൂലയിലും അലയൊലികൾ സൃഷ്ടിക്കുവാൻ കഴിഞ്ഞു. ഒന്നുകൂടെ, സ്വയംവിമർശനാത്മകമായി, ജയിൽ അനുഭവങ്ങളുടെ വെളിച്ചത്തിൽ പറയട്ടെ, നമ്മൾ ജെ.എൻ.യു.-ക്കാർ കാര്യങ്ങളെ പറ്റി സംസാരിക്കും, എന്നാൽ വലിയ വാചകങ്ങളിൽ മാത്രം. ഇത് ഇന്നാട്ടിലെ സാധാരണക്കാർക്ക് മനസ്സിലാകണം എന്നില്ല. അത് അവരുടെ തെറ്റല്ല താനും. നമ്മുടെ കർത്തവ്യമാണ് അവരുടെ ഭാഷയിൽ അവരോട് കാര്യങ്ങൾ പറയുക എന്നത്.
ജയിലിൽ കഴിയവേ എനിക്ക് ഭക്ഷണം തന്നത് നീലയും ചുവപ്പും നിറങ്ങളിലുമുള്ള പാത്രങ്ങളിലാണ്. സഖാക്കളേ ഞാൻ വിധിയിൽ വിശ്വസിക്കുന്നില്ല. ഭഗവാനെയും അറിഞ്ഞു കൂടാ. എന്നാൽ ഇത്, ഈ നീലയും ചുവപ്പും, നാട്ടിൽ വരുവാൻ പോകുന്ന നല്ല കാര്യങ്ങളുടെ സൂചനയാണ്. ആ നീല പാത്രം അംബേദ്‌കർ പ്രസ്ഥാനത്തെയും ചുവന്ന പാത്രം ഇടതു പ്രസ്ഥാനത്തെയും ദ്യോതിപ്പിച്ചു. എനിക്ക് തോന്നി ഈ ഐക്യം തുടരുകയാണെങ്കിൽ, എല്ലാം olxൽ വിൽക്കുന്ന ഈ സർക്കാരിനെ മാറ്റി, ‘വികസനം എല്ലാവരുടെയും’ ആക്കുന്ന ഒരു സർക്കാർ ഉണ്ടാക്കുവാൻ പറ്റുമെന്നാണ്. വളരെക്കാലത്തിന് ശേഷമാണ് ജെ.എൻ.യു.-വിലെ ഒരു വിദ്യാർത്ഥി വീണ്ടും ഇരുമ്പഴിക്കുള്ളിലാകുന്നത്. ഇതിന്റെ കൂടെ ഒരു തമാശ കൂടി പങ്ക് വെക്കട്ടെ, ഇന്ന് നമ്മുടെ ബഹുമാന്യനായ സർവാദരണീയനായ പ്രധാനമന്ത്രി (അല്ല, ഇങ്ങനെ പറഞ്ഞില്ലെങ്കിൽ അടുത്ത രാജ്യദ്രോഹം ആകുമല്ലോ!) വലിയവായിൽ സ്റ്റാലിന്റെയും ക്രൂഷ്ചേവിന്റെയും കാര്യങ്ങൾ പറഞ്ഞു. അപ്പോൾ എനിക്ക് തോന്നി റ്റിവിയുടെ ഉള്ളിൽ ചാടിക്കയറി അദ്ദേഹത്തോട് പറയുവാൻ, “മോദിജീ, ഹിറ്റ്‍ലറുടെയും കൂടെ കാര്യങ്ങൾ പറയൂന്നെ! അല്ലെങ്കിൽ വേണ്ട, നിങ്ങളുടെ ഗുരു ഗോൾവാൾക്കർ സന്ദർശിച്ച മുസ്സോളിനിയുടെയെങ്കിലും!”
ഹിറ്റ്‍ലർ, ക്രൂഷ്ചേവ് പിന്നെ പ്രധാനമന്ത്രി എല്ലാവരുടെയും കാര്യങ്ങൾ പറയുന്നു. ‘മൻ കി ബാത്’ നടത്തുന്നുണ്ട്, പക്ഷേ മനസ്സിനെ കേൾക്കുന്നുമില്ല! ജയിലിൽ പോയതിനു ശേഷം, 3 മാസത്തെ ഇടവേളക്കു ശേഷം അമ്മയോട് സംസാരിക്കുവാൻ തോന്നി, സംസാരിച്ചു. അമ്മയോട് ഞാൻ പറഞ്ഞു, “അമ്മേ നിങ്ങൾ മോദിയെ കളിയാക്കിയല്ലോ?”. അമ്മ പറഞ്ഞു, “അത് എന്റെ ജോലിയാണ്. എന്റെ വേദനയാണ് ഞാൻ പ്രകടിപ്പിച്ചത്. അത് മനസ്സിലാകേണ്ടവർക്ക് മനസ്സിലായിട്ടുണ്ട്. അല്ലാത്തവർ അതിനെ പരിഹസിക്കുന്നു. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് എന്റെ മകനെ രാജദ്രോഹക്കുറ്റം ആരോപിച്ച് കെണിയിൽ ആക്കിയിരിക്കുകയാണ്. താങ്കളും ഒരമ്മയുടെ മകനാണല്ലോ മനസ്സിന്റെ കാര്യം പറയുന്നതോടൊപ്പം ഒരമ്മയുടെ രോദനവും കേൾക്കൂ എന്ന്.” എനിക്കു പറയാൻ മറുപടി ഉണ്ടായിരുന്നില്ല. ഞാൻ ഏതെങ്കിലും ഒരു പാർടിയുടെയോ, വ്യക്തിയുടെയോ, ചാനലിന്റെയോ, സൈനികന്റെയോ കാര്യമല്ല പറയുവാൻ ആഗ്രഹിക്കുന്നത്. ഒന്നാലോചിച്ചു നോക്കൂ. ഒരു രാജ്യം അവിടത്തെ ജനതയെ ഇല്ലാതാക്കുന്നത് എത്ര ഭയാനകമായ കാര്യമാണ്. ഈ ഘട്ടത്തിൽ ജെ.എൻ.യു.-വിന്റെ ഒപ്പം നിന്ന സുഹൃത്തുക്കൾക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. കാരണം അവർ ഈ കാമ്പസിനെ, ഈ വിഷയത്തെ മനസിലാക്കിയിരിക്കുന്നു.
ജെ.എൻ.യു. പോലെ സ്ത്രീകൾക്ക് സംവവരണവും മറ്റ് ആനുകൂല്യങ്ങളും നൽകിയ വേറേതു സർവ്വകലാശാല ഉണ്ട്? ഒരു പക്ഷേ, നിങ്ങൾക്കറിയാത്ത ഒന്നുണ്ട്, എന്റെ കുടുംബവരുമാനം വെറും 3000 രൂപയാണ്. ഈ പൈസ കൊണ്ട് ഇന്ത്യയിലെ ഏതെങ്കിലും സർവ്വകലാശാലയിൽ പി.എച്ച്.ഡിക്ക് ചേരാൻ പറ്റുമോ? എനിക്ക് ഒരു രാഷ്ട്രീയ പാർടിയുമായും ചങ്ങാത്തമില്ല, എന്നിരുന്നാൽ കൂടി ജെ.എൻ.യു.-വിന്റെ ഒപ്പം നിന്നു എന്ന ഒറ്റ കാരണം കൊണ്ട് യച്ചൂരി, രാജ, രാഹുൽ ഗാന്ധി, കെജ്രിവാൾ എന്നിവരെ രാജദ്രോഹികളാക്കി മുദ്ര കുത്തി. ജെ.എൻ.യു.-വിനു വേണ്ടി സംസാരിച്ച മാധ്യമങ്ങൾ യഥാർത്ഥത്തിൽ സത്യത്തെ പുറത്തു കൊണ്ടുവരികയാണ് ചെയ്തത്. അവർക്കു നേരിടേണ്ടി വരുന്നതോ അസഭ്യവർഷങ്ങളും ഭീഷണികളും. ഒന്നോർക്കുക, രാജ്യത്തെ 69% വരുന്ന വോട്ടർമാർ നിങ്ങളുടെ കൂടെയല്ല സർക്കാരേ! ബാക്കിയുള്ള 31 ശതമാനത്തിൽ പകുതിയും നിങ്ങളുടെ വാചാടോപങ്ങളിലും ഹരഹര വിളികളിലും പെട്ടു പോയവരാണ്. വിജയം എല്ലായ്‍പ്പോഴും നിങ്ങളുടെ കുത്തകയാണെന്ന് കരുതരുത്. ഒരു നുണ നൂറാവർത്തിച്ചാൽ സത്യമാക്കാം, പക്ഷേ അത് നുണക്കു മാത്രം ബാധകമാണ്. സത്യത്തിനല്ല. സൂര്യനെ നൂറാവർത്തി ചന്ദ്രനെന്നു വിളിച്ചാൽ ചന്ദ്രനാകില്ല. സത്യവും ഇതു പോലെ തന്നെയാണ്.
വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ച് വിടുവാൻ ആണ് സർക്കാർ ശ്രമിക്കുന്നത്. Occupy UGC നടന്നപ്പോൾ, സഖാവ് രോഹിത്തിന്റെ ദുർമരണം നടന്നു. അത് കഴിഞ്ഞ് ഇപ്പോൾ ജെ.എൻ.യു.-വിലെ ദേശദ്രോഹി നാടകം. അധിക കാലം ഒരു വിഷയത്തിൽ കടിച്ചുതൂങ്ങുവാൻ കഴിയില്ലാത്തത് കൊണ്ട് അവർ പുതിയ വിഷയങ്ങൾ ഉണ്ടാക്കുന്നു. ഇനി രാമക്ഷേത്രം ആയിരിക്കാം അടുത്ത വിഷയം. ആർ.എസ്.എസ്.-ന്റെ മുഖപത്രമായ ഓർഗനൈസറിൽ ജെ.എൻ.യു.-വിനെ പറ്റി സ്വാമിജിയുടെ കവർ സ്റ്റോറി വന്നിരുന്നു. ഏ.ബി.വി.പി. സുഹൃത്തുക്കളോട് എനിക്ക് പറയുവാനുള്ളത്, ഒരു വട്ടം അദ്ദേഹത്തെ ഇവിടെ കൊണ്ടുവരൂ. നമ്മുക്ക് അതിനെ പറ്റി സംവാദങ്ങളും ചർച്ചകളും നടത്താം. സംവാദത്തിൽ അദ്ദേഹം ജയിക്കുകയാണെങ്കിൽ, ജെ.എൻ.യു. നാല് മാസത്തേക്ക് പൂട്ടിയിടാം. മറിച്ചാണെങ്കിൽ അദ്ദേഹത്തോട് അപേക്ഷിക്കുവാനുള്ളത് പണ്ട് എവിടെ ആയിരുന്നുവോ അങ്ങോട്ട് തന്നെ തിരിച്ച് പൊയ്ക്കൊള്ളുവനാണ്. ഇവിടെ നടന്ന സംഭവങ്ങൾ വളരെയധികം ആസൂത്രിതമാണ്. കാമ്പസിന് പുറത്ത് ജെ.എൻ.യു.-വിന് എതിരെ പ്രതിഷേധിച്ചവരുടെ മുദ്രാവാക്യങ്ങളും, എന്തിന് പോസ്റ്ററുകൾ വരെ, അണുവിട വ്യത്യാസമില്ലാത്തവ ആയിരുന്നു. എന്തിന് "Ex-servicemen"-ന്റെ പോസ്റ്റർ വരെ ഏ.ബി.വി.പി.-യുടെ ആയിരുന്നു. അതിന്റെയർത്ഥം ഇവയെല്ലാം നാഗ്പൂരിൽ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ടവയാണെന്നാണ്. രാജ്യത്തിലെ യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിട്ട് ജെ.എൻ.യു.-വിലെ പോരാളികളായ ഉമറിനെയും അനിർബനെയും ആനന്ദിനെയും അടക്കം ജയിലടച്ച്, ഈ പ്രതിഷേധങ്ങൾ അടിച്ചമർത്തുവാനാണ് ശ്രമം.
അവരോട് ഞങ്ങൾക്ക് പറയുവാനുള്ളത്, ഈ പോരാട്ടത്തെ അടിച്ചമർത്തുവാൻ നിങ്ങൾക്ക് സാധിക്കില്ല. ഇതൊരു നീണ്ട പോരാട്ടമാണ്. ഇടവേളകളില്ലാത്ത ഒന്ന്, തല കുനിക്കാതെ അവസാന ശ്വാസം വരെയും പോരാടേണ്ടുന്ന ഒന്ന്. കാമ്പസ്സിനുള്ളിലുള്ള എ.ബി.വി.പി.ക്കാരോടും കാമ്പസിന് പുറത്ത് നില്ക്കുന്ന, രാജ്യത്തെ തകർക്കുവാൻ ശ്രമിക്കുന്ന, ബി.ജെ.പി.ക്കാരോടും ഞങ്ങൾ പറയുന്നു, ഈ പോരാട്ടം ഞങ്ങൾ തുടരുക തന്നെ ചെയ്യും. അങ്ങനെ ഞങ്ങൾ ചരിത്രം രചിക്കും. ‘Occupy UGC Movement’ലൂടെ നാം നടത്തിയ പോരാട്ടം, രോഹിത് വെമുലയ്ക്ക് നീതി കിട്ടുവാനുള്ള പോരാട്ടം, നിങ്ങൾ തുടർന്ന പോരാട്ടം, അത് നമ്മൾ തുടരും, വിജയിക്കുകയും ചെയ്യും. ഈ പോരാട്ടത്തിൽ ഒപ്പം നിന്ന എല്ലാവരോടും നന്ദി പറഞ്ഞു കൊണ്ടും തുടർന്നും നാം ഒരുമിച്ച് നിൽക്കണമെന്ന് അഭ്യർത്ഥിച്ച് കൊണ്ടും എന്റെ പ്രസംഗം അവസാനിപ്പിക്കുന്നു. നന്ദി. ഇങ്ക്വിലാബ് സിന്ദാബാദ്. നാം പോരാടും വിജയിക്കും.
സഖാക്കൾക്കെല്ലാം ഒരിക്കൽ കൂടി നന്ദി. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആ മുദ്രാവാക്യം ഒരിക്കൽക്കൂടി നമുക്ക് മുഴക്കേണ്ടതുണ്ട്, അത് ഈ രാജ്യത്തിലെ എല്ലാ ജനങ്ങളിലേക്കും എത്തേണ്ടതുണ്ട്. ഞങ്ങൾക്ക് കുറച്ച് കൂടി സമയം നല്കുവാൻ മാധ്യമങ്ങളോട് അഭ്യർത്ഥിക്കുകയാണ്. വീണ്ടും ഞാൻ സ്പഷ്ടമാക്കാൻ ആഗ്രഹിക്കുന്നു; ജെ.എൻ.യു.-വിലെ വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യം ഇന്ത്യയിൽ നിന്നുമല്ല, ഇന്ത്യയെ കൊള്ളയടിക്കുന്നവരിൽ നിന്നുമാണ് വേണ്ടത്. അതുകൊണ്ട് ഒരിക്കൽക്കൂടി നമുക്കീ മുദ്രാവാക്യം മുഴക്കാം:
നാം എന്താണ് ആഗ്രഹിക്കുന്നത് സ്വാതന്ത്ര്യം ഉറക്കെ പറയൂ സ്വാതന്ത്ര്യം എല്ലാവരും ചേർന്ന് പറയൂ സ്വാതന്ത്ര്യം വിശപ്പിൽ നിന്നും സ്വാതന്ത്ര്യം ഭീകരവാദത്തിൽ നിന്നും സ്വാതന്ത്ര്യം മനുവാദത്തിൽ നിന്നും സ്വാതന്ത്ര്യം നാം നേടിയെടുക്കും സ്വാതന്ത്ര്യം നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്യൂ സ്വാതന്ത്ര്യം നാം നേടിയെടുക്കും സ്വാതന്ത്ര്യം നമ്മുടെ അവകാശം സ്വാതന്ത്ര്യം ജീവനേക്കാൾ പ്രിയപ്പെട്ടത് സ്വാതന്ത്ര്യം. [51]
പ്രസംഗത്തിനു ലഭിച്ച പ്രതികരണങ്ങൾ
കനയ്യ കുമാറിന്റെ പ്രസംഗത്തിനു വലിയ പ്രതികരണമാണ് ലഭിച്ചത്. അവയിൽ ചിലത്.
- ദാരിദ്ര്യം, ജാതീയത, വിശപ്പ് എന്നിവയിൽ നിന്നെല്ലാം സ്വാതന്ത്ര്യം വേണമെന്നുള്ള കനയ്യയുടെ പ്രസംഗത്തിൽ താൻ തെറ്റൊന്നും കാണുന്നില്ലെന്നും തന്നെ എതിർത്തവർക്ക് തെറ്റുപറ്റിയെന്ന് തെളിയിക്കാനും ബീഹാറിന്റെ പുത്രനായ കനയ്യ കുമാറിന് കഴിയുമെന്നും ബി ജെ പി നേതാവായ ശത്രുഘ്നൻ സിൻഹ പറഞ്ഞു.[52]
- കനയ്യയുടെ JNU പ്രസംഗം ഗംഭീരമായിരുന്നെന്ന് അരവിന്ദ് ഖേജ്രിവാൾ അഭിപ്രായപ്പെട്ടു.[53]
- കനയ്യ എന്ന പപ്രതിഭാസത്തെ സൃഷ്ടിച്ചതിന് ബി ജെ പിക്ക് ശശി തരൂർ നന്ദി പറഞ്ഞു.[54]
- ബി ജെ പി നേതാക്കളേക്കാൾ വലിയ രാജ്യസ്നേഹിയാണ് കനയ്യ എന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അഭിപ്രായപ്പെട്ടു.[55]
പാർലമെന്റിൽ
2016 മാർച്ച് 2-ന് പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ കനയ്യ കുമാറിന്റെ 20 മിനിറ്റ് പ്രസംഗം മുഴുവൻ താൻ കേട്ടുവെന്നും അതിൽ എവിടെയും രാജ്യദ്രോഹക്കുറ്റം താൻ കണ്ടില്ലെന്നും രാഹുൽ ഗാന്ധി പറയുകയുണ്ടായി.[56]
വധഭീഷണി
ജയിലിൽ നിന്ന് ഇറങ്ങിയ അന്നു തന്നെ തന്റെ പ്രസംഗത്തിലൂടെ ദേശീയശ്രദ്ധ പിടിച്ചുപറ്റിയ കനയ്യ കുമാറിന് വധഭീഷണിയുമായി ഡൽഹിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കനയ്യയെ വധിക്കുന്നവർക്ക് 11 ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്യുന്ന പോസ്റ്ററാണ്`ഡൽഹിയിൽ കണ്ടത്. കൂടാതെ കനയ്യയുടെ നാവ് അറുക്കുന്നവർക്ക് 5 ലക്ഷം രൂപ നൽകുമെന്ന വാഗ്ദാനവുമായി ഉത്തർപ്രദേശ് യുവമോർച്ച പ്രസിഡണ്ട് പ്രസ്താവന ഇറക്കി.[57] ഇയാളെ യുവമോർച്ച സംഘടനയിൽ നിന്നും പുറത്താക്കി.[58] വധഭീഷണിയെത്തുടർന്ന് കനയ്യ കുമാറിന് സുരക്ഷ ഉറപ്പുവരുത്തണമെന്ന് കോൺഗസ്സും കമ്യൂണിസ്റ്റ് പാർട്ടിയും ആവശ്യപ്പെടുകയുണ്ടായി.[59] കനയ്യ കുമാറിൻെറ തലയറുക്കുന്നവർക്ക് 11 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച പൂർവാഞ്ചൽ സേന പ്രസിഡന്റിനെ അറസ്റ്റു ചെയ്തു.[60] 2016 മാർച്ച് 10-ന് പുറത്തുനിന്നെത്തി എന്നു സംശയിക്കപ്പെടുന്ന ഒരാൾ കനയ്യയെ കാമ്പസ്സിനകത്തു വച്ച് ആക്രമിച്ചു.[61] 2016 മാർച്ച് 12 -ന് {{JNU]] -ലെ വിദ്യാർത്ഥിപ്രക്ഷോഭം കൊടുക്കുന്നവരെ വെടിവച്ചു കൊല്ലുമെന്ന ഭീഷണിയുമായി ഡൽഹിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.[62]
അവലംബം
- ↑ "Why an Indian student has been arrested for sedition". BBC. Retrieved 25 മെയ് 2016.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Cricket brat and school debater". http://www.telegraphindia.com/. ദി ടെലഗ്രാഫ്. Retrieved 25 മെയ് 2016.
{{cite web}}
: Check date values in:|accessdate=
(help); External link in
(help)|website=
- ↑ http://www.livemint.com/Politics/MIETsgtMOn0zIMYjDkzFVM/Who-is-Kanhaiya-Kumar.html
- ↑ http://indianexpress.com/article/india/india-news-india/jnu-sedition-case-afzal-guru-event-kanhaiya-kumar/
- ↑ http://www.dnaindia.com/india/report-jnu-row-how-kanhaiya-kumar-became-president-of-jnu-s-students-union-2177843
- ↑ http://www.jnu.ac.in/Students/JNUSU.asp
- ↑ http://youngsterchoice.com/kanhaiya-kumar-jnu-students-president-wiki-biography-height-age-biodata-details/
- ↑ http://indiatoday.intoday.in/story/india-today-accesses-jnusu-president-kanhaiya-kumar-interrogation-report/1/598045.html
- ↑ http://beta.bodhicommons.org/article/laalsalaam-blue-salaam-marx-ambedkar-zindabad
- ↑ http://www.theguardian.com/world/2016/feb/15/jawaharlal-nehru-university-kanhaiya-kumar-student-arrest-india
- ↑ http://indianexpress.com/article/cities/delhi/arrest-of-kanhaiya-kumar-human-chain-on-jnu-campus-as-teachers-demand-arbitrary-charges-be-dropped/
- ↑ http://www.reporterlive.com/2016/02/18/241187.html
- ↑ http://www.hindustantimes.com/delhi/jnusu-president-kanhaiya-kumar-victim-of-hindutva-politics-say-parents/story-TS8Qt3V5fHBl8GnMfpYumI.html
- ↑ https://www.youtube.com/watch?v=21qExVVuhhk
- ↑ http://indiatoday.intoday.in/story/kanhaiya-kumar-jnusu-president-speech-anti-national/1/597186.html
- ↑ http://indiatoday.intoday.in/story/panelists-debate-whether-kanhaiya-sedition-video-doctored-or-not/1/599933.html
- ↑ http://indiatoday.intoday.in/programme/jnu-row-fake-video-of-kanhaiya-kumar-fuelling-fire/1/599979.html
- ↑ http://newstodaynet.com/nation/kanhaiya-lodged-afzal-guru-cell
- ↑ http://www.reporterlive.com/2016/02/18/241228.html
- ↑ http://www.ndtv.com/india-news/jnu-row-top-human-rights-panel-says-attack-on-kanhiya-kumar-was-planned-1279275
- ↑ http://www.mathrubhumi.com/print-edition/india/jnu-student-malayalam-news-1.876044
- ↑ http://indiatoday.intoday.in/story/playwright-girish-karnad-supports-kanhaiya-kumar-joins-jnu-protest/1/600573.html
- ↑ http://www.thenewsminute.com/article/jnu-arrest-shows-govts-authoritarian-nature-noam-chomsky-mira-nair-and-87-others-release
- ↑ http://www.theguardian.com/commentisfree/2016/feb/17/india-kanhaiya-kumar-watershed-freedom-intolerance-bjp-hindu
- ↑ http://www.jantakareporter.com/india/kanhaiya-kumar-gets-huge-international-support-nearly-500-scholars-sign-solidarity-statement/38224
- ↑ http://www.livemint.com/Politics/MIETsgtMOn0zIMYjDkzFVM/Who-is-Kanhaiya-Kumar.html
- ↑ http://www.thehindu.com/news/national/jnu-row-prashant-bhushan-shatrughan-sinha-come-to-kanhaiya-kumars-aid/article8248212.ece
- ↑ http://www.mangalam.com/latest-news/407258
- ↑ http://scroll.in/article/803753/hooliganism-not-nationalism-three-abvp-leaders-resign-citing-jnu-and-rohith-vermula-incidents
- ↑ http://www.ibnlive.com/news/india/delhi-police-report-silent-on-whether-kanhaiya-kumar-raised-anti-india-slogans-1203871.html?utm_source=IBN%20News
- ↑ http://indianexpress.com/article/india/india-news-india/jnu-kanhaiya-kumar-patiala-house-court-lawyers-media-attacked/
- ↑ http://www.mathrubhumi.com/news/india/article-malayalam-news-1.871175
- ↑ http://www.mathrubhumi.com/news/india/kanhayiya-kumar-advocates-patyala-court-malayalam-news-1.871323
- ↑ http://www.mathrubhumi.com/news/india/-supreme-court-to-hear-kanhaiya-kumar%E2%80%99s-bail-application-today-malayalam-news-1.875496
- ↑ http://indianexpress.com/article/india/india-news-india/kanhaiya-kumar-patiala-house-court-delhi-police-bs-bassi-supreme-court/
- ↑ http://www.madhyamam.com/national/2016/feb/27/180915
- ↑ http://indiatoday.intoday.in/story/exclusive-kanhaiya-wet-his-pants-while-we-beat-him-up-in-police-custody-say-lawyers-behind-patiala-house-assault/1/602690.html
- ↑ http://news.keralakaumudi.com/beta/news.php?NewsId=TkNSUDAwODQ1MTQ=&xP=Q1lC&xDT=MjAxNi0wMi0yNCAyMTozNzowMA==&xD=MQ==&cID=MQ==#sthash.Qe1BeEV8.dpuf
- ↑ http://www.mathrubhumi.com/news/india/supreme-court-malayalam-news-1.875593
- ↑ http://timesofindia.indiatimes.com/india/JNU-row-Delhi-high-court-adjourns-hearing-on-Kanhaiya-Kumars-bail-plea-till-February-29/articleshow/51118300.cms
- ↑ http://malayalam.oneindia.com/news/india/now-delhi-police-say-no-video-evidence-of-kanhaiya-raising-anti-india-slogans-146356.html
- ↑ http://indianexpress.com/article/india/india-news-india/jnu-umar-khalid-sedition-anirban-jnusu-kanhaiya-kumar/
- ↑ http://metrovaartha.com/2016/03/01/videos-against-kanhaiya-kumar-are-edited/
- ↑ http://indianexpress.com/article/india/india-news-india/kanhaiya-kumar-bail-jnu-delhi-high-court/
- ↑ Mathur, Aneesha (2 March 2016). "JNU row: Kanhaiya Kumar gets 6-month interim bail by Delhi HC - See more at: http://indianexpress.com/article/india/india-news-india/kanhaiya-kumar-bail-jnu-delhi-high-court/#sthash.awHRRtAu.dpuf". Indian Express. Retrieved 2 March 2016.
{{cite news}}
: External link in
(help)|title=
- ↑ http://www.ndtv.com/india-news/exclusive-i-will-now-write-my-own-story-says-jnus-kanhaiya-kumar-1283701
- ↑ http://www.mathrubhumi.com/news/india/kanhayya-umer-clean-chit-delhi-govt-malayalam-news-1.904925
- ↑ JNUSU leader Kanhaiya Kumar gives blistering speech after release, The Hindu, 3 March 2016.
- ↑ Full Speech: Kanhaiya Kumar, Out On Bail, Speaks Of 'Azadi' On JNU Campus, NDTV, 3 March 2016.
- ↑ 'Azaadi, azaadi': Kanhaiya Kumar gives fiery speech mocking Modi govt, Sangh Parivar at JNU campus, DNA India, 3 March 2016.
- ↑ http://beta.bodhicommons.org/article/change-and-change-is-the-absolute-truth
- ↑ http://www.ndtv.com/india-news/bjp-leader-shatrughan-sinha-does-it-again-praises-kanhaiya-kumar-1284237
- ↑ http://indiatoday.intoday.in/story/arvind-kejriwal-applauds-kanhaiya-speech-tweets-what-a-brilliant-speech-by-kanhaiya/1/611717.html
- ↑ http://southlive.in/news-national/congratulations-bjp-creating-kanhaiya-kumar-phenomenon/23480
- ↑ http://www.ndtv.com/india-news/kanhaiya-kumar-better-patriot-than-bjp-leaders-nitish-kumar-1283989
- ↑ http://www.madhyamam.com/national/2016/mar/02/181671
- ↑ http://www.madhyamam.com/national/2016/mar/05/182168
- ↑ http://www.madhyamam.com/national/2016/mar/05/182186
- ↑ http://indianexpress.com/article/india/india-news-india/congress-cpi-demand-security-for-jnusu-president-kanhaiya-kumar/
- ↑ http://www.madhyamam.com/national/2016/mar/07/182639
- ↑ http://www.thehindu.com/news/national/kanhaiya-kumar-attacked-on-jnu-campus-by-an-outsider/article8337152.ece
- ↑ http://southlive.in/news-national/new-posters-issue-death-threats-against-%E2%80%98jnu-traitors%E2%80%99-kanhaiya-umar/23795
പുറത്തേക്കുള്ള കണ്ണികൾ
- http://www.dnaindia.com/india/report-jnu-row-how-kanhaiya-kumar-became-president-of-jnu-s-students-union-2177843
- http://www.bbc.com/news/world-asia-india-35576855
- http://www.livemint.com/Politics/MIETsgtMOn0zIMYjDkzFVM/Who-is-Kanhaiya-Kumar.html
- ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയെപ്പറ്റി