"സുജാത മോഹൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 2: വരി 2:
{{Infobox Musical artist <!-- See Wikipedia:WikiProject Musicians -->
{{Infobox Musical artist <!-- See Wikipedia:WikiProject Musicians -->
| Name = സുജാത മോഹൻ
| Name = സുജാത മോഹൻ
| Img = Sujatha.jpg
| Img = Sujatha mohan.JPG
| Img_capt =
| Img_capt =
| Img_size =
| Img_size =

14:48, 21 സെപ്റ്റംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

സുജാത മോഹൻ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംസുജാത
തൊഴിൽ(കൾ)പിന്നണി ഗായിക
വർഷങ്ങളായി സജീവം1974-ഇതുവരെ

സുജാതാ മോഹൻ (ജനനം: മാർച്ച് 31, 1963, കൊച്ചി) പ്രശസ്തയായ ചലച്ചിത്ര പിന്നണിഗായികയാണ്. പന്ത്രണ്ടു വയസുള്ളപ്പോൾ മലയാളസിനിമയിൽ പാടിത്തുടങ്ങിയ സുജാത പിന്നീട് തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷകളിലും പാടി കഴിവുതെളിയിച്ചു. കേരള, തമിഴ്‌നാട് സർക്കാരുകളുടെ മികച്ച ചലച്ചിത്രപിന്നണിഗായികയ്ക്കുള്ള പുരസ്കാരം ഒന്നിലേറെത്തവണ നേടിയിട്ടുണ്ട്.

ജീവിതരേഖ

ഡോ. വിജയേന്ദ്രന്റെയും ലക്ഷ്മിയുടെയും മകളായി 1963 മാർച്ച് 31നു കൊച്ചിയിലാണ് സുജാത ജനിച്ചത്. ഇന്ത്യാ സ്വാതന്ത്ര്യത്തിനുശേഷം കൊച്ചിയിലെ ആദ്യ മുഖ്യമന്ത്രിയായിരുന്ന പറവൂർ ടി.കെ. നാരായണപിള്ള സുജാതയുടെ മുത്തച്ഛനാണ്. രണ്ടുവയസുള്ളപ്പോൾ അച്ഛൻ മരിച്ചു.

ജന്മനാ സംഗീതവാസനയുണ്ടായിരുന്ന സുജാത എട്ടാം വയസിൽ കലാഭവനിൽ ചേർന്നതോടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്[1]. അക്കാലത്ത് കലാഭവൻ സ്ഥാപകൻ ആബേലച്ചൻ രചിച്ച് പുറത്തിറക്കിയ നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങൾ സുജാത പാടിയിട്ടുണ്ട്. എഴുപതുകളിലും എൺപതുകളിലും ക്രിസ്തീയ ദേവാലയങ്ങളിലും ഭവനങ്ങളിലും ഏറെ പ്രചാരം നേടിയിരുന്ന “ദൈവമെന്റെ കൂടെയുണ്ട്...”, “അമ്പിളി അമ്മാവാ...”, “അമ്മേ ആരെന്നെ..” തുടങ്ങിയ വേദോപദേശ ഗാനങ്ങൾ[2] സുജാതയുടെ കൊച്ചുശബ്ദത്തെ പ്രശസ്തമാക്കി.

പത്താം വയസിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങി. നെയ്യാറ്റിൻകര വാസുദേവൻ, കല്യാണസുന്ദരം ഭാഗവതർ, ഓച്ചിറ ബാലകൃഷ്ണൻ എന്നിവരാണ്‌ സുജാതയുടെ ഗുരുക്കന്മാർ[1]. ഒൻ‌പതാം വയസുമുതൽ യേശുദാസിനൊപ്പം ഗാ‍നമേളകളിൽ പാടിത്തുടങ്ങി. രണ്ടായിരത്തോളം ഗാനമേളകളിൽ യേശുദാസിനൊപ്പം പാടിയ സുജാത അക്കാലങ്ങളിൽ കൊച്ചുവാനമ്പാടി എന്നറിയപ്പെട്ടിരുന്നു.

ചലച്ചിത്രപിന്നണി ഗായിക

1975-ൽ “ടൂറിസ്റ്റ് ബംഗ്ലാവ്” എന്ന ചിത്രത്തിനു പിന്നണി പാടിയാണ് സുജാത ചലച്ചിത്രരംഗത്തേക്കു വന്നത്. ഈ ചിത്രത്തിൽ ഓ.എൻ.വി. കുറുപ്പ് എഴുതി എം.കെ. അർജ്ജുനൻ ഈണമിട്ട “കണ്ണെഴുതി പൊട്ടുതൊട്ട്...” എന്ന ഗാനമാണ് സിനിമാരംഗത്തെ സുജാതയുടെ ആദ്യഗാനം[3]. അതേ വർഷം “കാമം ക്രോധം മോഹം” എന്ന ചിത്രത്തിൽ യേശുദാസിനൊപ്പം പാടിയ സ്വപ്നം കാണും പെണ്ണേ... ആദ്യ യുഗ്മഗാനവും. മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് കുറേക്കാലം സുജാത ചലച്ചിത്ര രംഗത്തു നിന്നും വിട്ടുനിന്നു. പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനായിരുന്നു ഇത്. 1981-ൽ ഡോ. കൃഷ്ണമോഹനുമായുള്ള വിവാഹശേഷം ചെന്നൈയിലേക്കു താമസം മാറിയതോടെ വീണ്ടും ചലച്ചിത്രഗാന രംഗത്തു സജീവമായി.

കടത്തനാടൻ അമ്പാടി” എന്ന ചിത്രത്തിലൂടെ പ്രിയദർശനാണ് 1983-ൽ സുജാതയുടെ രണ്ടാം വരവിനു കളമൊരുക്കിയത്. എന്നാൽ ഈ ചിത്രം ഏഴുവർഷങ്ങൾക്കു ശേഷമാണ് പുറത്തിറങ്ങിയതെന്നു മാത്രം. ഈ കാലയളവിൽ സുജാത പാടിയ പാട്ടുകളിലേറെയും യുഗ്മഗാനങ്ങളായിരുന്നു. 1990കളിലാണ് ഒറ്റയ്ക്കുള്ള അവസരങ്ങൾ ലഭിച്ചു തുടങ്ങിയത്. അതോടെ മലയാളത്തിലെ മുന്നണി ഗായകരുടെ നിരയിലേക്കുയർന്നു. ആലാപന ശൈലിയിൽ വ്യത്യസ്തത പുലർത്തുന്ന സുജാതയുടേത് നിത്യഹരിത സ്വരമായി വിലയിരുത്തപ്പെടുന്നു.മാത്രമല്ല സുജാത ഭാവഗായിക എന്ന പേരിലാണ് അറിയപ്പെടുന്നത്.

തമിഴിലെ പ്രശസ്തഗാനങ്ങൾ

വർഷം ഗാനം സിനിമ സംഗീതസംവിധാനം
1977 "കാലൈ പാനിയിൽ" ഗായത്രി ഇളയരാജ
1980 "ഒരു ഇനിയ മാനത്ത്" ജോണി ഇളയരാജ
1992 "പുതവെള്ളൈമഴ" റോജ എ.ആർ.റഹ്മാൻ
"കാതൽ റോജാവേ"
1993 "നേട്രു ഇല്ലാതെ മാത്രം" പുതിയമുഖം എ.ആർ.റഹ്മാൻ
"എൻ വീട്ടു തോട്ടത്തിൽ" ജെന്റിൽമാൻ എ.ആർ.റഹ്മാൻ
"ആത്തങ്കര മനമേ" കിഴക്കു സീമയിലേ എ.ആർ.റഹ്മാൻ
1994 "കാത്തിരിക്ക കാത്തിരിക്ക" ഡ്യൂയറ്റ് എ.ആർ.റഹ്മാൻ
"കാട്രു കുതിരയിലേ]" കാതലൻ എ.ആർ.റഹ്മാൻ
"വാടി സത്തുക്കുടി" പുതിയ മന്നർകൾ എ.ആർ.റഹ്മാൻ
"ഇന്നാൾ ഒരു പൊന്നാൾ" മനിത മനിത എ.ആർ.റഹ്മാൻ
1995 "മലരോടു മലരിങ്ക" ബോംബെ എ.ആർ.റഹ്മാൻ
"ഇതു അന്നെ ഭൂമി"
"ഇനി അച്ചം ഇല്ലൈ" ഇന്ദിര എ.ആർ.റഹ്മാൻ
"തില്ലാന തില്ലാന" മുത്തു എ.ആർ.റഹ്മാൻ
1996 "രുക്കു രുക്കു" അവ്വൈ ഷൺമുഖി ദേവ
"കാതലാ കാതലാ"
"നാലായ് ഉലകം" ലവ് ബേർഡ്സ് എ.ആർ.റഹ്മാൻ
"മെല്ലിസയേ" മിസ്റ്റർ റോമിയോ എ.ആർ.റഹ്മാൻ
"ചിട്ടു ചിട്ടു കുരുവി" ഉള്ളത്തൈ അള്ളിത്താ സിർപി
1997 "പൂപൂക്കും ഓസൈ" മിൻസാര കനവ് എ.ആർ.റഹ്മാൻ
"ഒരു പട്ടാംപൂച്ചി" കാതലുക്കു മര്യാദൈ ഇളയരാജ
"ചന്ദിരനേ തൊട്ടതു യാർ" രച്ചകൻ എ.ആർ.റഹ്മാൻ
"ചലക്കു ചലക്കു" സൂര്യവംശം എസ്.എ.രാജ്കുമാർ
"നച്ചത്തിര ജനലിൽ"
1998 "അതിശയം" ജീൻസ് എ.ആർ.റഹ്മാൻ

ഇതരഭാഷകളിൽ

മലയാള സിനിമാരംഗത്ത് അരങ്ങേറ്റം നടത്തി ഒരു വർഷം തികയുന്നതിനുമുൻപേ തമിഴിൽ നിന്നും അവസരം തേടിയെത്തി. 1976-ൽ ഇളയരാജ സംഗീത സംവിധാനം നിർവഹിച്ച “കാവിക്കുയിൽ”എന്ന ചിത്രത്തിനു വേണ്ടി സുജാത പാടി. പക്ഷേ ഈ ഗാനം സിനിമയിൽ ഉൾക്കൊള്ളിച്ചിരുന്നില്ല. 1992-ൽ “റോജാ” എന്ന ചിത്രത്തിന്റെ സംഗീതസംവിധായകനായിരുന്ന എ.ആർ. റഹ്മാനാണ് തമിഴിൽ സുജാതയുടെ രണ്ടാംവരവിനു വഴിതെളിച്ചത്. ഈ ചിത്രത്തിലെ “പുതുവെള്ളൈ മഴൈ...” എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച ഒട്ടേറെ ചിത്രങ്ങളിൽ പാടി.

റഹ്മാൻ തന്നെയാണ് ഹിന്ദിയിലും സുജാതയെ അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തിൽ “താൾ”, “പുകാർ” എന്നീ ഹിന്ദി സിനിമകളിൽ സുജാത ആലപിച്ച ഗാനങ്ങൾ ദേശീയശ്രദ്ധനേടി. കന്നഡ, തെലുങ്ക് സിനിമകളിൽ സുജാത സാന്നിധ്യമറിയിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ

  • മികച്ച പിന്നണിഗായികയ്ക്കുള്ള കേരളാ സർക്കാരിന്റെ പുരസ്കാരം
    • 1997 - പ്രണയമണിത്തൂവൽപൊഴിയും...(ചിത്രം:അഴകിയ രാവണൻ‌)
    • 1999 - വരമഞ്ഞളാടിയ...(ചിത്രം:പ്രണയവർണ്ണങ്ങൾ)
    • 2007 - ബാൻസുരീ ശ്രുതിപോലെ...(ചിത്രം:രാത്രിമഴ)
  • മികച്ച പിന്നണിഗായികയ്ക്കുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം 1993, 1996, 2001 വർഷങ്ങളിൽ
  • 1975-ൽ ഫിലിം ഫാൻസ് അസോസിയേഷൻ അവാർഡ്
  • മികച്ച ഗായികയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് 1988, 89, 90 വർഷങ്ങളിൽ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=സുജാത_മോഹൻ&oldid=2236224" എന്ന താളിൽനിന്ന് ശേഖരിച്ചത്