"എം.എൻ. വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗീകരണം:ജീവിതകാലം
വരി 50: വരി 50:
*അടയുന്ന വാതിൽ തുറക്കുന്ന വാതിൽ
*അടയുന്ന വാതിൽ തുറക്കുന്ന വാതിൽ
*വാക്കും മനസും
*വാക്കും മനസും
*ഫാഷിസത്തിന്റെ മനഃശാസ്ത്രം
*ഫാസിസത്തിന്റെ മനഃശാസ്ത്രം
*സംസ്കാരവും സ്വാതന്ത്ര്യവും
*സംസ്കാരവും സ്വാതന്ത്ര്യവും
*അടയാളങ്ങൾ
*അടയാളങ്ങൾ

07:23, 10 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം

എം.എൻ. വിജയൻ
ജനനം(1930-06-08)ജൂൺ 8, 1930
മരണംഒക്ടോബർ 3, 2007(2007-10-03) (പ്രായം 77)
വിദ്യാഭ്യാസംബിരുദാനന്തര ബിരുദം
തൊഴിൽനിരൂപകൻ , പ്രൊഫസ്സർ
ജീവിതപങ്കാളി(കൾ)ശാരദ
കുട്ടികൾവി.എസ്. അനിൽ കുമാർ, വി.എസ്. സുജാത, വി.എസ്. സുനിത
മാതാപിതാക്ക(ൾ)പതിയാശ്ശേരിൽ നാരായണമേനോൻ, മൂളിയിൽ കൊച്ചമ്മു അമ്മ

മലയാളത്തിലെ പ്രശസ്ത സാഹിത്യനിരൂപകനും ഭാഷാദ്ധ്യാപകനും ഇടതുപക്ഷ ചിന്തകനുമായിരുന്നു എം.എൻ. വിജയൻ (ജനനം: 1930 ജൂൺ 8, മരണം: 2007 ഒക്ടോബർ 3)

ജീവിതരേഖ

1930 ജൂൺ 8-നു കൊടുങ്ങല്ലൂരിൽ ലോകമലേശ്വരത്ത് പതിയാശ്ശേരിൽ നാരായണമേനോന്റെയും മൂളിയിൽ കൊച്ചമ്മു അമ്മയുടെയും മകനായി എം.എൻ. വിജയൻ ജനിച്ചു. പതിനെട്ടരയാളം എൽ.പി. സ്കൂളിലും കൊടുങ്ങല്ലൂർ ബോയ്സ് ഹൈസ്കൂളിലും എറണാകുളം മഹാരാജാസ് കോളെജിലും എറണാകുളം ഗവണ്മെന്റ് ലോ കോളെജിലും പഠിച്ചു. നിയമപഠനം പൂർത്തിയാക്കിയില്ല. മദിരാശി സർവ്വകലാശാലയിൽ നിന്ന് മലയാളം എം.എ. 1952-ൽ മദിരാശി ന്യൂ കോളെജിൽ അദ്ധ്യാപകനായി. 1959-ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിൽ അദ്ധ്യാപകനായി ചേർന്നു. 1960-ൽ തലശ്ശേരി ബ്രണ്ണൻ കോളെജിൽ മലയാളവിഭാഗം അദ്ധ്യാപകനായി ചേർന്നു. 1985-ൽ വിരമിക്കുന്നതുവരെ അവിടെ തുടർന്നു.

ശാരദയാണ് ഭാര്യ. ചെറുകഥാകൃത്തും കണ്ണൂർ സർവകലാശാല സ്റ്റുഡൻസ് സർവീസസ് ഡയറക്ടറുമായ വി.എസ്. അനിൽകുമാർ, കേരള കാർഷിക സർവകലാശാലയിൽ റിസർച്ച് ഓഫീസറായ വി എസ് സുജാത, കൊച്ചിയിൽ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥയായ വി എസ് സുനിത എന്നിവർ മക്കളാണ്.

നിരൂപകൻ

കേസരി.എ.ബാലകൃഷ്ണപിള്ളയുടെ നിരൂപണാദർശം അദ്ദേഹത്തിന്റെ കാലത്തിനു ശേഷം സമർത്ഥവും സർഗ്ഗാത്മകവുമായി പിന്തുടർന്ന നിരൂപകനാണ് എം.എൻ.വിജയൻ. വൈലോപ്പിള്ളിക്കവിതയെ ആധാരമാക്കി എം.എൻ.വിജയൻ എഴുതിയ നിരൂപണം കവിവ്യക്തിത്വം എപ്രകാരമാണ് കവിതയുടെ പ്രമേയതലത്തെ നിർണ്ണയിക്കുന്നത് എന്നു അന്വേഷിക്കുന്നു.മലയാളത്തിലെ മനഃശാസ്ത്രനിരൂപണപ്രസ്ഥാനത്തിനു തുടക്കം കുറിച്ച പഠനമായിരുന്നു,അത്. എം.പി.ശങ്കുണ്ണിനായർ കണ്ണീർപാടത്തെക്കുറിച്ച് എഴുതിയ പഠനം മനഃശാസ്ത്രപരമായ സൂചനകൾ നല്കുന്നുണ്ടെങ്കിലും ആനൽ ഇറോട്ടിസം എന്ന സങ്കല്പനത്തെ ആധാരമാക്കിയുള്ള ഇദ്ദേഹത്തിന്റെ പഠനമാണ് ആദ്യത്തെ മനഃശാസ്ത്രപഠനമായി കണക്കാക്കപ്പെടുന്നത്. കാവ്യ വിശകലനത്തിനും ജീവിതവ്യാഖ്യാനത്തിനും മനഃശാസ്ത്രത്തെ മാത്രം ഉപയോഗപ്പെടുത്തിയ മലയാളത്തിലെ ഏക വിമർശകൻ എം.എൻ. വിജയനാണ്.മാർക്സിന്റെ സമൂഹ ചിന്തയും ഫ്രോയ്ഡിന്റെ വ്യക്തിമനഃശാസ്ത്രവും അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട്.കാളിദാസൻ, കുമാരനാശാൻ,ജി.ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ ,വൈലോപ്പിള്ളി, ബഷീർ എന്നിവരെയാണ് അദ്ദേഹം പ്രധാനമായും പഠനവിധേയമാക്കിയത്.

ജോലിയിൽ നിന്നു പിരിയുന്നതു വരെ വളരെക്കുറച്ചു മാത്രമേ ഇദ്ദേഹം എഴുതിയിരുന്നുള്ളൂ. കവിതയും മനഃശാസ്ത്രവും എന്ന പുസ്തകത്തിൽ സമാഹരിക്കപ്പെട്ടത് ആദ്യകാല ലേഖനങ്ങളാണ്. പിൽക്കാല ലേഖനങ്ങൾ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ പകർത്തിയെഴുതി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. ജോലിയിൽ നിന്നു പിരിഞ്ഞതിനു ശേഷം വ്യാപകമായി പ്രഭാഷണങ്ങൾ നടത്തുകയും സാംസ്കാരിക പ്രവർത്തനത്തിൽ സജീവമാകുകയും ചെയ്തു

സാംസ്കാരികപ്രവർത്തനം

ആദ്യ കാലത്ത് പൊതുപ്രവർത്തന രംഗത്ത് അത്ര സജീവമല്ലാതിരുന്ന വിജയൻ മാഷ് പുരോഗമന കലാ സാഹിത്യ സംഘത്തിൻറെ സഹയാത്രികനായിരുന്നു. തുടർന്ന് ഔദ്യോഗിക ചുമതലകൾ ഒഴിവായതിനു ശേഷം അദ്ദേഹം പു.ക.സ.യുമായി അടുത്ത് അതിന്റെ പ്രവർത്തകനാവുകയും പിന്നീട് സംസ്ഥാന അധ്യക്ഷനാകുകയും ചെയ്തു. സി. പി. ഐ. എം ന്റെ സാംസ്കാരിക പ്രസിദ്ധീകരണമായ ദേശാഭിമാനി വാരികയുടെ പത്രാധിപരായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സി.പി.ഐ.എം. മലപ്പുറം സമ്മേളനത്തിനു മുൻപ് ആ പാർട്ടിയിൽ രൂപം കൊണ്ട വിമത വിഭാഗത്തിന്റെ പ്രസിദ്ധീകരണമായ "പാഠം" മാസികയുടെ [അവലംബം ആവശ്യമാണ്]പത്രാധിപ ചുമതല കൂടി അദ്ദേഹം ഏറ്റെടുത്തു. കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന നിലയിൽ ഏറ്റവും പരമപ്രധാനമായി അംഗീകരിക്കപ്പെടുന്ന അച്ചടക്കം [അവലംബം ആവശ്യമാണ്]ഒരു പാർട്ടി അംഗമല്ല എന്നതിനാൽ അദ്ദേഹത്തിന് ബാധകമല്ല എന്നു സാങ്കേതികമായി അംഗീകരിക്കാമെങ്കിലും[അവലംബം ആവശ്യമാണ്], സി.പി.ഐ.എം. മലപ്പുറം സമ്മേളനം കഴിയുന്നത് വരെ അദ്ദേഹം സി. പി. ഐ.എം. ൻറെ സാംസ്കാരിക പ്രസിദ്ധീകരണമായ ദേശാഭിമാനി വാരികയുടെ പത്രാധിപരായി തുടർന്നു. സമ്മേളനാനന്തരം അദ്ദേഹം ദേശാഭിമാനിയുടെ വാരികയുടെ പത്രാധിപ ചുമതല രാജിവക്കുകയും, "പാഠം" പത്രാധിപചുമതല തുടരുകയും അദ്ദേഹത്തിൻറെ പ്രവർത്തനത്തിലെ മൂന്നാം പർവ്വത്തിലേക്ക് കടക്കുകയും ചെയ്തു.

ഇടതുപക്ഷ ചിന്തകൻ

ഇടതുപക്ഷചിന്തകൻ എന്നാണ് എം.എൻ.വിജയനെ പൊതുവേ വിശേഷിപ്പിക്കപ്പെടുന്നത്. സാഹിത്യത്തെയും ജീവിതത്തെയും ക്ലാസ്സിക്കൽ മാർക്സിസത്തിന്റേയും വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റേതുമല്ലാത്ത നവീനമായ കാഴ്ചപ്പാടുകൾ ഉപയോഗിച്ച് വിശദീകരിക്കാനുള്ള ശ്രമങ്ങളാണ് ചിന്തകൻ എന്ന് വിളിക്കപ്പെടാൻ കാരണം. റീഹിന്റെ ഫാസിസത്തിന്റെ ആൾക്കൂട്ട മനഃശാസ്ത്രം ഇദ്ദേഹം ഏറ്റവും അധികം ഉപജീവിച്ച കൃതിയാണ്. എന്നാൽ സി.പി.ഐ.എം ഒരു വിപ്ലവ പാർട്ടിയാണെന്നും അത്തരം സംഘടനയ്ക്കകത്ത് കാറ്റും വെളിച്ചവും കടന്നു വരുന്നത് ആപത്താണ് എന്ന ഇദ്ദേഹത്തിന്റെ വിലയിരുത്തൽ വിവാദമായി.[അവലംബം ആവശ്യമാണ്]

മരണം

2007 ഒക്ടോബർ 3-ന്‌ ഉച്ചക്ക് 12 മണിക്കു തൃശ്ശൂരിൽ അന്തരിച്ചു.തൃശ്ശൂർ പ്രസ് ക്ലബിൽ വാർത്താസമ്മേളനം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. കേൾക്കണമെങ്കിൽ ഈ ഭാഷ വേണം എന്നതായിരുന്നു അവസാനമായി പറഞ്ഞ വാചകങ്ങൾ.

പുരസ്കാരങ്ങൾ

ചിതയിലെ വെളിച്ചം 1982-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി[1][2].

കൃതികൾ

  • മനുഷ്യർ പാർക്കുന്ന ലോകങ്ങൾ
  • ചിതയിലെ വെളിച്ചം
  • മരുഭൂമികൾ പൂക്കുമ്പോൾ
  • പുതിയ വർത്തമാനങ്ങൾ
  • നൂതന ലോകങ്ങൾ
  • വർണ്ണങ്ങളുടെ സംഗീതം
  • കവിതയും മനഃശാസ്ത്രവും
  • ശീർഷാസനം
  • കാഴ്ചപ്പാട്
  • അടയുന്ന വാതിൽ തുറക്കുന്ന വാതിൽ
  • വാക്കും മനസും
  • ഫാസിസത്തിന്റെ മനഃശാസ്ത്രം
  • സംസ്കാരവും സ്വാതന്ത്ര്യവും
  • അടയാളങ്ങൾ
  • ചുമരിൽ ചിത്രമെഴുതുമ്പോൾ

അവലംബം

  1. http://www.mathrubhumi.com/books/awards.php?award=15
  2. നിരൂപണത്തിനും പഠനത്തിനും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.

പുറമെ നിന്നുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=എം.എൻ._വിജയൻ&oldid=1796768" എന്ന താളിൽനിന്ന് ശേഖരിച്ചത്