ചെങ്ങറ ഭൂസമരം
പത്തനംതിട്ട ജില്ലയിലെ ചെങ്ങറ എന്ന സ്ഥലത്തിനടുത്തുള്ള ഹാരിസൺസ് മലയാളം എസ്റ്റേറ്റിൽ സാധുജന വിമോചന സംയുക്ത വേദിയുടെയും, ളാഹ ഗോപാലന്റെയും സലീന പ്രാക്കാനത്തിന്റെയും നേതൃത്വത്തിൽ അയ്യായിരത്തോളം ആളുകൾ നടത്തിയ സമരമാണ് ചെങ്ങറ ഭൂസമരം എന്നറിയപ്പെടുന്നത്. 2007 ഓഗസ്റ്റ് 4-നാണ് ഈ സമരം ആരംഭിച്ചത്.[1] എസ്റ്റേറ്റിന്റെ കുറുമ്പറ്റി ഡിവിഷനിൽ 143 ഹെക്ടറോളം ഭൂമിയാണ് സമരക്കാർ കയ്യേറി കുടിൽ കെട്ടിയത്.രാത്രി 11 മണിക്ക് നടന്ന കുടിൽ കെട്ടി സമരം ആദ്യം റിപ്പോർട്ട് ചെയ്തത് ജയൻ കോന്നി എന്ന കേരള കൌമുദി റിപ്പോർട്ടർ ആയിരുന്നു . മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ ഒന്നും നേരിട്ടുള്ള സഹകരണമില്ലാതെ നടന്ന ഈ സമരം[2] വലിയ മാധ്യമശ്രദ്ധ നേടുകയും രാഷ്ട്രീയ-സാമൂഹിക വേദികളിൽ ചർച്ചാ വിഷയമാവുകയും ചെയ്തിരുന്നു[3]. കുടിയേറ്റക്കാർ വലിയ തോതിലുള്ള ആക്രമങ്ങൾക്കും ഉപരോധത്തിനും ഇരയായി. സോളിഡാരിറ്റി പോലുള്ള സംഘടനകൾ അരിയും ഭക്ഷ്യ വസ്തുക്കൾ എത്തിച്ചു ഉപരോധം ലംഘിക്കാൻ ശ്രമിച്ചു.പോലീസ് ക്രൂരമായാണ് അവരോട് പെരുമാറിയത്.
2009 ഒക്ടോബർ 5-ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘവുമായി സാധുജന വിമോചനമുന്നണി പ്രതിനിധികൾ നടത്തിയ ഒത്തുതീർപ്പ് ചർച്ചയെ തുടർന്ന് സമരം അവസാനിപ്പിച്ചു[4][5]. കുടിൽ കെട്ടി താമസിച്ചവരെ വി.സ് അച്യുതാനാന്ദൻ റബ്ബർ കള്ളന്മാർ എന്ന് വിളിച്ചത് വിവാദമായിരുന്നു.
അവലംബം[തിരുത്തുക]
- ↑ "ചെങ്ങറ ഭൂസമരം മൂന്നാം വയസിലേക്ക്". മലയാളം വെബ്‌ദുനിയ. ശേഖരിച്ചത് 2009-08-04.
- ↑ "Struggle in Chengara still strong" (ഭാഷ: ഇംഗ്ലീഷ്). ദ ഹിന്ദു. ശേഖരിച്ചത് 2009-08-04.
- ↑ "മലയാളം വാരിക, 2012 ജൂൺ 15" (PDF). മൂലതാളിൽ (PDF) നിന്നും 2016-03-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-25.
- ↑ "ചെങ്ങറ സമരം ഒത്തുതീർന്നു". മാതൃഭൂമി. മൂലതാളിൽ നിന്നും 2009-10-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-10-05.
- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 682. 2011 മാർച്ച് 21. ശേഖരിച്ചത് 2013 മാർച്ച് 11.
{{cite news}}
: Check date values in:|accessdate=
and|date=
(help)
6. ചെങ്ങറ: സമര പുസ്‌തകം. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കേരള ഘടകം പുറത്തിറക്കിയത്.എഡിറ്റ് ചെയ്തത് ടി മുഹമ്മദ് വേളം.