റാണി (കവിത)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുനല്ലൂർ കരുണാകരൻ ഏഴുതി 1955ൽ പ്രസിദ്ധീകരിച്ച ഒരു പ്രേമ/ദുരന്ത കാവ്യമാണ് റാണി. തിരുനെല്ലൂരിന്റെ ഏറ്റവും കീർത്തികേട്ട രചനയായി പറയപ്പെടാറുള്ള കൃതിയും ഇതാണ്.
ചങ്ങമ്പുഴയുടെ രമണനു ശേഷം, മലയാളത്തിൽ ഏറ്റവും വായിക്കപ്പെട്ടതും ചൊല്ലപ്പെട്ടതുമായ പ്രേമകാവ്യം എന്ന് റാണി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.
1955ലെ കേരള കൗമുദി ഓണപതിപ്പിലാണ് റാണി പ്രസിദ്ധീകൃതമായത്.

ഇതിവൃത്തം[തിരുത്തുക]

അഷ്ടമുടിക്കായലും അതിനെചുറ്റിപറ്റിയുള്ള ജീവിതങ്ങളുമാണ് കവി ചിത്രീകരിക്കുന്നത്. കായലിന്റെ വർണ്ണനയാണ് കവിത ശ്രദ്ധയാർജ്ജിക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. കഥയിൽ ചുരുക്കം കഥാപാത്രങ്ങളേയുള്ളൂ . അതിലൊന്ന് കായൽ തന്നെയാണെന്ന് നിരൂപകർ ചൂണ്ടിക്കാട്ടുന്നു.

കയർതൊഴിലാളിയായ റാണിയും, വള്ളക്കാരനായ നാണുവും തമ്മിലുള്ള പ്രേമമാണ് ഇതിവൃത്തം. പാവപ്പെട്ട തൊഴിലാളികളുടെ ആശകളും സ്വപ്നങ്ങളും കവി വിവരിക്കുന്നു. സഫലമാകാതെ പോകുന്ന സ്വപ്നവും  ദുരന്താന്ത്യവുമാണ് റാണിയിൽ കാണുക. 

ഉദ്ധരണികൾ[തിരുത്തുക]

1.കായലിനെ വർണ്ണിക്കുന്നു:

ഗ്രാമീണഭംഗിതൻ പൂവണിപ്പച്ചില-
പ്പോർമുലക്കച്ചയിലെങ്ങാൻ
വൃശ്ചികക്കാറ്റൊന്നു കൈവെക്കാൻ നോക്കിയാൽ
പ്രക്ഷുബ്ധമായിടും കായൽ.
കായലും ചോലയും പുൽകവേ പുഞ്ചിരി-
ച്ചാർത്തിടും പൂന്തിരമാല
പൂന്തിരമാലമേൽ നീർക്കിളിച്ചാർത്തു പോൽ
നീന്തുമൊരായിരം തോണി
ചിത്രചലനമാഗ്രാമ പശ്ചാത്തലം
ചിത്രത്തിലാക്കുവാൻ മേലാ
ഭാവനയ്ക്കപ്പുറം നിൽക്കുമാ സൌഭഗം
പാടിപ്പുകഴ്ത്തുവാൻ മേലാ

2.റാണിയെ അവതരിപ്പിക്കുന്നു:

തോണിയിലൊന്നിൽ മദലാസയാം ജല-
ദേവത പോലെ പോം റാണി
എങ്ങു നിന്നെങ്ങു നിന്നെങ്ങനെ കിട്ടിയി-
പ്പെണ്ണിനിമ്മാതിരിച്ചന്തം
ദൂരെ നിന്നന്തി തൻ പൊന്നൊളി തട്ടിയ
കാർമുകിൽത്തുണ്ടിന്റെ ചന്തം

3.റാണി നടത്തുന്ന പ്രണയാഭ്യർത്ഥന:

പൂത്ത പൂവൊക്കെയും വാടും
കരളുമായ് കാത്തിരിക്കാനിനി വയ്യ
എപ്പോഴുമൊപ്പോഴും നാമ്പിടുമാശക-
ളെത്രനാളിങ്ങനെ നുള്ളാം!

4.അതിനു നാണു നൽകുന്ന മറുപടി:

സ്വന്തമായിത്തിരി മണ്ണു വാങ്ങിച്ചതിൽ
കൊച്ചൊരു കൂരയും കെട്ടി
മാനമായ് നിന്നെ ഞാൻ
കൊണ്ടു പോവില്ലയോ
താലിയും മാലയും ചാർത്തി!

ആവിഷ്ക്കാരങ്ങൾ[തിരുത്തുക]

നാടകമായിട്ടും, കഥാപ്രസംഗത്തിലൂടെയും റാണി ജനകീയമാവുകയായിരുന്നു.

External links[തിരുത്തുക]

കഥാപ്രസംഗം

"https://ml.wikipedia.org/w/index.php?title=റാണി_(കവിത)&oldid=3789660" എന്ന താളിൽനിന്ന് ശേഖരിച്ചത്