"അഹ്മദ് ഷാ അബ്ദാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) ഇന്ത്യാചരിത്രം നീക്കം ചെയ്തു (വര്‍ഗ്ഗം.js ഉപയോഗിച്ച്)
(ചെ.) അഫ്ഗാനിസ്താന്റെ ചരിത്രം നീക്കം ചെയ്തു (വര്‍ഗ്ഗം.js ഉപയോഗ
വരി 128: വരി 128:


[[വര്‍ഗ്ഗം:പഷ്തൂണ്‍ ജനത]]
[[വര്‍ഗ്ഗം:പഷ്തൂണ്‍ ജനത]]
[[Category:അഫ്ഗാനിസ്താന്റെ ചരിത്രം]]


[[ca:Ahmad Shah Durrani]]
[[ca:Ahmad Shah Durrani]]

15:33, 7 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

അഹ്മദ് ഷാ ദുറാനി
അഹ്മദ് ഷാ അബ്ദാലി
[[File:|frameless|alt=]]
അഹ്മദ് ഷാ ദുറാനിയുടെ ഛായാചിത്രം
ഭരണകാലം1747 - 1773
സ്ഥാനാരോഹണംഒക്ടോബര്‍, 1747
പൂർണ്ണനാമംഅഹ്മദ് ഖാന്‍ അബ്ദാലി
പദവികൾദുറാനി സാമ്രാജ്യത്തിന്റെ പാദ്ഷാ, ബഹാദുര്‍, പാദ്ഷാ-ഇ-ഘാസി, ദുര്‍-ഇ-ദുറാന്‍ (മുത്തുകളുടെ മുത്ത്)
മുൻ‌ഗാമിനാദിര്‍ ഷാ
പിൻ‌ഗാമിതിമൂര്‍ ഷാ ദുറാനി
രാജകൊട്ടാരംദുറാനി
രാജവംശംദുറാനി സാമ്രാജ്യം
പിതാവ്മുഹമ്മദ് സമാന്‍ ഖാന്‍ അബ്ദാലിi
മാതാവ്സര്‍ഖൂന അലകോസൈ

ദുറാനി സാമ്രാജ്യത്തിന്റെ സ്ഥാപകനാണ് അഹമ്മദ് ഷാ അബ്ദാലി (പഷ്തു: احمد شاه ابدالي) എന്നും അറിയപ്പെടുന്ന അഹമ്മദ് ഷാ ദുറാനി (c.1723-1773) (പേർഷ്യൻ: احمد شاه دراني). ആധുനിക അഫ്ഗാനിസ്ഥാന്റെ സ്ഥാപകനായും ഇദ്ദേഹം അറിയപ്പെടുന്നു.[1][2] [3][4] നാദിര്‍ ഷാ അഫ്ഷറിന്റെ മരണശേഷം അദ്ദേഹം വിശാല ഖുറാസാന്റെ ഭരണാധികാരിയും[5][6] പിന്നീട് സ്വന്തം സാമ്രാജ്യത്തിന്റെ സ്ഥാപകനും ഭരണാധികാരിയുമായി. അഫ്ഗാനിസ്ഥാനിലെ പഷ്തൂണുകള്‍ അഹ്മദ് ഷാ അബ്ദാലിയെ ബാബാ ("പിതാവ്") എന്നുവിളിക്കുന്നു.

കിഴക്ക് സിന്ധു മുതല്‍ പടിഞ്ഞാറ്‌ മശ്‌ഹദ് വരെയും വടക്ക് അമു ദര്യ മുതല്‍ തെക്ക് അറബിക്കടല്‍ വരെയും ഉള്ള പ്രദേശങ്ങള്‍ അഹമ്മദ് ഷായുടെ സാമ്രാജ്യത്തിന് കീഴില്‍ വന്നിരുന്നു. ഭരിക്കപ്പെടാൻ താല്പര്യമില്ലാത്ത പഷ്തൂൺ ജനതയെ തന്റെ പിന്നില്‍ അണിനിരത്താന്‍ സാധിച്ച അഹമ്മദ് ഷാ ഒരു ആരേയും ആകർഷിക്കുന്ന ഒരു നേതാവായിരുന്നു. അഫ്ഗാനിസ്താനിൽ അതുവരെ ആധിപത്യം പുലർത്തിയിരുന്ന ഇന്ത്യയിലെ മുഗൾ സാമ്രാജ്യത്തിന്റെയും ഇറാനിലെ സഫവി സാമ്രാജ്യത്തിന്റേയും അധഃപതനത്തെ ഫലപ്രദമായി മുതലെടുക്കാൻ സാധിച്ചതും മികച്ച പോരാളികളായ പഷ്തൂണുകളുടെ സൈന്യവുമായിരുന്നു അഹ്മദ് ഷായുടെ വിജയത്തിന്റെ പിന്നിലെ മുഖ്യഘടകങ്ങൾ[7].

ആദ്യ വര്‍ഷങ്ങള്‍

1722-ൽ വടക്കുപടിഞ്ഞാറൻ അഫ്ഗാനിസ്താനിലെ ഹെറാത്തിലാണ് അഹ്മദ് ഖാൻ ജനിച്ചത്[7][8]. അബ്ദാലി പഷ്തൂണുകളുടെ പോപത്സൈ ഗോത്രത്തിലെ സദോസൈ വിഭാഗത്തില്‍ നിന്നാണ് അഹ്മദ് ഖാന്‍. 1720-കളോടടുപ്പിച്ച് ഹെറാത്തിലെ അബ്ദാലി പഷ്തൂണുകളുടെ നേതൃസ്ഥാനത്തെത്തിയ മുഹമ്മദ് സമാൻ ഖാന്റെ പുത്രനായിരുന്നു അഹ്മദ് ഖാൻ. മുഹമ്മദ് സമാൻ ഖാന്റെ കാലത്ത് ഹെറാത്തിലെ അബ്ദാലികൾ, ഇറാനിലെ സഫവികളിൽ നിന്നും സ്വാതന്ത്യം പ്രാപിച്ചിരുന്നു. 1722-നു മുൻപേ തന്നെ മുഹമ്മദ് സമാൻ ഖാന്‌ ഹെറാത്തിലെ അധികാരം നഷ്ടപ്പെട്ടിരുന്നു.

1720കളിൽ അഹ്മദ് ഖാന്റെ മൂത്ത സഹോദരൻ സുൾഫിക്കർ ഖാൻ പടിഞ്ഞാറൻ അഫ്ഗാനിസ്താനിലെ ഫറായിലെ ഭരണാധികാരിയായിരുന്നു. 1726- നവംബറില്‍ സഫവി ഷാ താഹ്മാസ്പ് രണ്ടാമന്റെ സൈന്യാധിപനായിരുന്ന നാദിർ ഖാൻ (നാദിർ ഷാ) 1729-ല്‍ അബ്ദാലികളെ പരാജയപ്പെടുത്തി. സുള്‍ഫിക്കര്‍ ഖാന്‍ തങ്ങളുടെ മുന്‍ ശത്രുവും ഹോതകി ഘൽജികളുടെ കന്ദഹാറിലെ നേതാവുമായിരുന്ന ഹുസൈന്‍ സുല്‍ത്താനുമായി സഖ്യമുണ്ടാക്കി. ഇവര്‍ ഹെറാത്തിൽ സഫവികളുടെ പ്രതിനിധിയായിരുന്ന അള്ളാ യാര്‍ ഖാനെ തോല്‍പ്പിക്കുകയും മശ്‌ഹദിലേക്കെത്തുകയും ചെയ്തു. ഇതോടെ നാദിർ ഖാൻ പടനയിച്ച് മശ്‌ഹദിലെത്തി ഇവരെ പരാജയപ്പെടുത്തി. 1732-ല്‍ പത്തുമാസക്കാലത്തെ യുദ്ധത്തിനുശേഷം നാദിർഖാൻ, സുള്‍ഫിക്കര്‍ ഖാനെ ഹെറാത്തില്‍ നിന്നും തുരത്തുകയും ചെയ്തു. ഇതോടെ ഹെറാത്ത് പൂർണ്ണമായും സഫവി നിയന്ത്രണത്തിലാകുകയും സുൾഫിക്കറിന് കന്ദഹാറിലേക്ക് പിൻ‌വാങ്ങേണ്ടതായും വന്നു. എന്നാൽ തിരിച്ചെത്തിയ സുള്‍ഫിക്കറേയും അയാളുടെ ഇളയ സഹോദരൻ അഹ്മദ് ഖാനേയും സുൽത്താൻ ഹുസൈൻ കന്ദഹാറില്‍ തടവുകാരനാക്കി[9].

1736-ൽ പേർഷ്യയിൽ ഷാ ആയി അധികാരത്തിലെത്തിയനാദിർ ഷാ 1738 മാര്‍ച്ച് 12-ന് കന്ദഹാര്‍ പിടിച്ചടക്കി. കന്ദഹാറിന്റെ പതനം, തെക്കുകിഴക്കന്‍ അഫ്ഗാനിസ്താനില്‍ ഘല്‍ജികളുടെ ആധിപത്യത്തിനും വിരാമമിട്ടു. നാദിർ ഷാ, കന്ദഹാര്‍ മേഖലയിലെ ഹോതകി ഘല്‍ജികളില്‍ നിരവധി പേരെ ഖുറാസാനിലേക്ക് നാടുകടത്തി. പകരം അബ്ദാലികളെ ഇവിടെ വസിക്കാനനുവദിക്കുകയും ചെയ്തു. ഹോതകി ഘൽജികളുടെ നേതാവായിരുന്ന സുൽത്താൻ ഹുസൈനോടും സഹോദരൻ സുള്‍ഫിക്കര്‍ ഖാനോടുമൊപ്പം അഹ്മദ് ഖാനേയും നാദിർഷാ മസന്ദരാനിലേക്ക് നാടുകടത്തി[9][10] അഹ്മദ് ഖാനെ പിൽക്കാലത്ത് നാദിർ ഷാ മസന്ദരാനിലെ ഭരണാധികാരിയായി നിയമിക്കുകയും ചെയ്തു[7].

നാദര്‍ ഷായെ സേവിക്കുന്നു

അബ്ദാലിയുടെ ചെറുപ്പവും സൌന്ദര്യവും കാരണം നാദിര്‍ ഷാ അബ്ദാലിയോട് വാത്സല്യം കാണിച്ചു. നാദിര്‍ ഷാ അബ്ദാലിക്ക് ദുര്‍-ഇ-ദുറാന്‍ (മുത്തുകളുടെ മുത്ത്) എന്ന പദവി നല്‍കി[അവലംബം ആവശ്യമാണ്], ഇതിനാല്‍ അഹ്മദ് ഖാന്‍ അബ്ദാലി ഗോത്രത്തിന്റെ പേര് ദുര്രാനി ഗോത്രം എന്ന് മാറ്റി. നാദിര്‍ ഷായുടെ സേവനത്തില്‍ സ്വയം തെളിയിച്ച അഹ്മദ് ഖാനെ ഒരു സ്വകാര്യ സേവകന്‍ (യസാവല്‍) എന്ന പദവിയില്‍ നിന്നും അബ്ദാലി ഗോത്ര അംഗങ്ങളുടെ ഒരു കുതിരപ്പടയുടെ അധിപനായി നിയമിച്ചു. സൈനിക ശ്രേണിയില്‍ പെട്ടെന്ന് ഉയര്‍ന്ന അഹ്മദ് നാദിര്‍ ഷാ ഇന്ത്യ ആക്രമിച്ചപ്പോള്‍, പ്രധാനമായും അബ്ദാലികള്‍ ഉള്‍പ്പെട്ട നാലായിരം വരുന്ന ഒരു കുതിരപ്പടയുടെ തലവനായി.[11].

ബുദ്ധിമാനും എന്നാല്‍ അധികാരമത്തനുമായ നാദിര്‍ ഷായ്ക്ക് തന്റെ യുവ സേനാനായകന്റെ കഴിവുകള്‍ കാണാന്‍ കഴിഞ്ഞു എന്ന് ഐതീഹ്യങ്ങള്‍ പറയുന്നു. ഒരു പസ്തൂണ്‍ ഐതീഹ്യം അനുസരിച്ച്, പിന്നീട് ദില്ലിയില്‍ നാദിര്‍ ഷാ അഹ്മദ് ഖാന്‍ അബ്ദാലിയെ വിളിച്ച് ഇങ്ങനെ പറഞ്ഞു. "മുന്നോട്ടു വരൂ അഹ്മദ് അബ്ദാലി. ഓര്‍ക്കൂ, അഹ്മദ് ഖാന്‍ അബ്ദാലി, എനിക്കു ശേഷം രാജഭരണം നിന്നിലേയ്ക്ക് മാറും. പക്ഷേ നീ നാദര്‍ ഷായുടെ പിന്‍ഗാമികളോട് കരുണയോടെ പെരുമാറണം." ഇതിന് യുവാവായ അഹ്മദ് ഷായുടെ മറുപടി ഇങ്ങനെയായിരുന്നു. "ഞാന്‍ താങ്കള്‍ക്കുവേണ്ടി ബലികൊടുക്കപ്പെടട്ടെ. മഹാരാജാവ് എന്നെ വെട്ടിവീഴ്ത്താന്‍ താല്പര്യപ്പെട്ടാല്‍ ഞാന്‍ താങ്കളുടെ ആജ്ഞാനുവര്‍ത്തിയാണ്. ഇത്തരം വാക്കുകള്‍ പറയേണ്ട ഒരു കാരണവുമില്ല!".[12]

നാദിര്‍ ഷായുടെ കൊലപാതകം

നാദിർഷായുടെ മരണസമയത്ത് പേര്‍ഷ്യന്‍ സൈന്യത്തിലെ അബ്ദാലി പഷ്തൂണ്‍ വിഭാഗത്തിന്റെ സേനാനായകനുമായിരുന്നു അഹമ്മദ് ഖാൻ[7]. നാദിര്‍ ഷാ 1747 ജൂണില്‍ കൊല്ലപ്പെടുമ്പോൾ, ഈ കൊലപാതകത്തില്‍ ഉള്‍പ്പെട്ട തുര്‍ക്കോമന്‍ കാവല്‍ക്കാര്‍, അബ്ദാലികള്‍ നാദിർഷായുടെ രക്ഷയ്ക്കു വരാതിരിക്കാനായി വളരെ രഹസ്യമായി ആണ് കൊല നടത്തിയത്. എന്നാല്‍ അഹ്മദ് ഖാനിനോട് പറഞ്ഞത് നാദിര്‍ ഷായുടെ ഭാര്യമാരിലൊരാള്‍ ആണ് നാദിര്‍ ഷായെ കൊന്നത് എന്നാണ്. ആക്രമിക്കപ്പെടും എന്ന അപകടം ഉണ്ടായിരുന്നിട്ടും അഹ്മദ് ഖാനിന്റെ നേതൃത്വത്തില്‍ അബ്ദാലി വിഭാഗം നാദിര്‍ ഷായെ രക്ഷിക്കുന്നതിനോ നടന്ന സംഭവം സ്ഥിരീകരിക്കുന്നതിനോ പാഞ്ഞെത്തി. രാജാവിന്റെ പാളയത്തിലെത്തിയ അവര്‍ക്ക് നാദിര്‍ ഷായുടെ ശരീരവും മുറിച്ചുമാറ്റിയ തലയും മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. നാദിര്‍ ഷായെ വിശ്വസ്തതയോടെ സേവിച്ചിരുന്ന അബ്ദാലികള്‍ തങ്ങളുടെ നേതാവിനെ സംരക്ഷിക്കാന്‍ പരാജയപ്പെട്ടതില്‍ കരഞ്ഞുകൊണ്ട്[13] കാണ്ടഹാറിലേക്ക് തിരിച്ചുപോയി. പേർഷ്യൻ സൈന്യത്തിൽ ഒറ്റപ്പെട്ട അഹ്മദ് ഷാ, ജീവരക്ഷാർത്ഥം കന്ദഹാറിലേക്ക് തന്റെ 4000-ത്തോളം വരുന്ന സൈനികരുമായി രക്ഷപ്പെടുകയായിരുന്നു എന്നും പറയപ്പെടുന്നു. ഈ യാത്രക്കിടയില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു വ്യാപാരസംഘത്തെ കൊള്ളയടിച്ചതിലൂടെ ഇവരുടെ ധനസ്ഥിതിയും മെച്ചപ്പെട്ടു. കുറച്ചുകാലങ്ങള്‍ക്കകം അഹ്മദ് ഖാന്റെ നേതൃത്വത്തില്‍ ഇവര്‍ മികച്ച ഒരു സൈന്യമായി രൂപാന്തരപ്പെട്ടു[7].

കാണ്ടഹാറിലേക്കുള്ള വഴിയില്‍ അബ്ദാലികള്‍ അഹ്മദ് ഖാന്‍ തങ്ങളുടെ പുതിയ നേതാവായിരിക്കും എന്ന് തീരുമാനിക്കുകയും അദ്ദേഹത്തെ അഹ്മദ് ഷാ എന്ന് വിളിച്ചുതുടങ്ങുകയും ചെയ്തു.[10]

അധികാരത്തിലേക്ക്

പ്രമാണം:Ahmad Shah Durrani - 1747.jpg
1747 ഒക്ടോബറില്‍ അഹ്മദ് ഷാ ദുര്രാനി അഫ്ഗാനിസ്ഥാന്റെ ആദ്യ അമീര്‍ ആയി കിരീടധാരിയാകുന്നു.

നാദിര്‍ഷായുടെ മരണം, അബ്ദാലികളും ഘല്‍ജികളുമടങ്ങുന്ന പഷ്തൂണുകൾക്ക് പേര്‍ഷ്യന്‍ നിയന്ത്രണത്തില്‍ നിന്നും മോചനം നേടാന്‍ സഹായകരമായി. പേര്‍ഷ്യക്കാര്‍ക്കു മുന്‍പില്‍ കന്ദഹാറിന്റെ പതനത്തിനു ശേഷം ഘല്‍ജികളുടെ ശക്തി ക്ഷയിച്ചിരുന്നതിനാല്‍ ഇത്തവണ അബ്ദാലികളാണ് പഷ്തൂണ്‍ വംശജരുടെ നേതൃത്വം ഏറ്റെടുത്തത്. തന്റെ സൈന്യബലം കൊണ്ടും സാദോസായ് പാരമ്പര്യം കൊണ്ടും അഹ്മദ് ഖാന്‍ പഷ്തൂണുകള്‍ക്കിടയില്‍ നേതൃസ്ഥാനത്തെത്തി[7].

ഇതേ വര്‍ഷം (1747 ഒക്ടോബറിൽ‍) അബ്ദാലി ഗോത്രത്തലവന്മാര്‍ കന്ദഹാറിന് പടിഞ്ഞാറുള്ള കുഷ്ഖ് ഇനാഖുദിലെ, ഷേഖ് സുര്‍ഖിന്റെ ശവകുടീരത്തിനടുത്ത്[7] അവരുടെ പുതിയ നേതാവിനെ തിരഞ്ഞെടുക്കാനായി ഒരു ലോയ ജിര്‍ഗ കൂടി. ഒന്‍പതു ദിവസത്തേക്ക് അര്‍ഗയില്‍ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ ഗൗരവമായ ചര്‍ച്ചകള്‍ നടന്നു. അഹ്മദ് ഷാ തനിക്കുവേണ്ടി പ്രചരണം നടത്താതെ നിശ്ശബ്ദനായിരുന്നു. അവസാനം ഒരു മത നേതാവായ സബീര്‍ ഷാ തന്റെ കൂടാരത്തില്‍ നിന്നും പുറത്തുവന്ന് ജിര്‍ഗയുടെ മുന്നില്‍ നിന്ന് പറഞ്ഞു. "താന്‍ അഹ്മദ് ഷായെ ഒഴിച്ച് മറ്റാരെയും നേതൃത്വത്തിന് യോഗ്യനായി കണ്ടില്ല. ഈ സ്ഥാനത്തിന് ഏറ്റവും കഴിവുറ്റവനും വിശ്വസ്തനും അഹ്മദ് ഷാ ആണ്. അദ്ദേഹത്തിന്റെ തോളുകള്‍ക്കു മാത്രമേ ഈ ഉത്തരവാദിത്തം ചുമക്കാന്‍ കഴിയൂ എന്നതുകൊണ്ട് അഹ്മദ് ഷായ്ക്ക് സബീറിന്റെ ആശീര്‍വാദമുണ്ട്". ഗോത്രത്തലവന്മാര്‍ ഐക്യകണ്ഠേന ഇത് സമ്മതിച്ചു. ഗോത്രങ്ങളെ നയിക്കാനായി അഹ്മദ് ഷായെ തിരഞ്ഞെടുത്തു. 1747 ഒക്ടോബറില്‍ നാദിര്‍ അബദ് കോട്ടയുടെ പാര്‍ശ്വത്തില്‍ ഷെയ്ഖ് സൂര്‍ഖിന്റെ ശവകുടീരത്തിനടുത്തുവെച്ച് രാജാവായി അഹ്മദ് ഷായുടെ കിരീട ധാരണം നടക്കുകയും ഇത് മുദ്രണം ചെയ്ത് നാണയങ്ങള്‍ അച്ചടിക്കുകയും ചെയ്തു.

മറ്റ് സ്ഥാനാര്‍ത്ഥികളെക്കാളും ചെറുപ്പമായിരുന്നെങ്കിലും, തനിക്ക് അനുകൂലമായി അഹ്മദ് ഷാ അബ്ദാലിയ്ക്ക് പല പ്രധാന ഘടകങ്ങളുമുണ്ടായിരുന്നു.

  • അന്നത്തെ കാലത്തെ പഷ്തൂണുകള്‍ക്കിടയില്‍ ഏറ്റവും പ്രബല ഗോത്രമായ സദോസായി ഗോത്രത്തിന്റെ പിതാമഹനായ സാദോയുടെ നേരിട്ടുള്ള വംശജനായിരുന്നു അഹ്മദ് ഷാ അബ്ദാലി.
  • വ്യക്തിപ്രഭാവമുള്ള നേതാവും തഴക്കമുള്ള യോദ്ധാവുമായ അഹ്മദ് ഷാ അബ്ദാലിയുടെ കീഴില്‍ പരിശീലിതരായ ആയിരക്കണക്കിന് കുതിരപ്പടയാളികളുണ്ടായിരുന്നു.
  • നാദിര്‍ ഷായുടെ രാജ്യത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത അവകാശിയായിരുന്നു അഹ്മദ് ഷാ അബ്ദാലി.
  • സാദോസായ് വിഭാഗക്കാരുടെ പ്രധാന എതിരാളികളായ ബാരക്സായ് വംശത്തിലെ മുഹമ്മദ് സായ് വിഭാഗത്തിന്റെ തലവനായ ഹാജി അജ്മല്‍ ഖാന്‍ (ജീവിതകാലം:1719-70/71) തിരഞ്ഞെടുപ്പില്‍ നിന്നും മുന്നേ പിന്മാറിയിരുന്നു. [10]

അഹ്മദ് ഷായുടെ ആദ്യ പ്രവര്‍ത്തികളിലൊന്ന് ദുര്‍-ഇ-ദുറാനി എന്ന പദവി സ്വീകരിക്കുകയായിരുന്നു. നാദിര്‍ഷാ എപ്പോഴും അഹ്മദ് ഷാ അബ്ദാലിയെ ഈ പദവി ഉപയോഗിച്ച് വിശേഷിപ്പിച്ചിരുന്നതുകൊണ്ടാണ് ആദ്യ പ്രവര്‍ത്തിയായി ഈ പദവി സ്വീകരിച്ചത്[അവലംബം ആവശ്യമാണ്]. പില്‍ക്കാലത്ത് അബ്ദാലി പഷ്തൂണുകള്‍ അവരുടെ വംശത്തിന്റെ പേര് തന്നെ ദുറാനി എന്ന് മാറ്റുകയും ചെയ്തു. മുഹമ്മദ്സായ് നേതാവായിരുന്ന ഹജ്ജി ജമാല്‍ ഖാൻ ഇക്കാലത്ത് ഷായുടെ ഉപദേഷ്ടാവായും നിയമിക്കപ്പെട്ടു[7].

പടയോട്ടങ്ങള്‍

നാദിര്‍ഷായുടെ പിങാമിയായി സ്വയം കരുതിയ അഹ്മദ് ഷാ, തന്റെ മുന്‍ഗാമിയെപ്പോലെ, താജിക്കുകള്‍, ഖിസിബാഷുകള്‍, യൂസഫായികള്‍ എന്നിവര്‍ പ്രധാനമായും ഉള്‍ക്കൊള്ളുന്ന ഒരു പ്രത്യേക സൈന്യത്തെ രൂപവത്കരിച്ചു. [10]

കിഴക്കോട്ടുള്ള ആക്രമണങ്ങൾ

അധികാരമേറ്റ അതേ വര്‍ഷം (1747) ഡിസംബറീല്‍ അഹ്മദ് ഷാ കന്ദഹാറില്‍ നിന്ന് കിഴക്കോട്ട് യാത്രയായി. അഹ്മദ് ഷാ തന്റെ സൈനിക വിജയങ്ങള്‍ തുടങ്ങിയത് ഘില്‍സായി പഷ്തൂണുകളില്‍ നിന്നും ഗസ്നി പിടിച്ചടക്കിക്കൊണ്ടായിരുന്നു. പിന്നാലെ ഒരു തദ്ദേശീയ ഭരണാധികാരിയില്‍ നിന്നും കാബൂള്‍ പിടിച്ചടക്കി, പിന്നീട് പെഷവാറും കീഴടക്കിയ അദ്ദേഹം കിഴക്കേ ഖോറാസാനില്‍ (ഇന്നത്തെ അഫ്ഗാനിസ്ഥാന്റെ ഭൂരിഭാഗവും) തന്റെ ആധിപത്യം ശക്തമാക്കി. വിവിധ അഫ്ഗാന്‍ ഗോത്രങ്ങളുടെ നേതൃത്വം പ്രധാനമായും ഗോത്രത്തിന് ധനം (കൊള്ളമുതല്‍) നല്‍കുന്നതിനുള്ള നേതാക്കളുടെ കഴിവിനെ ആശ്രയിച്ചിരുന്നു, തന്റെ അനുയായികള്‍ക്ക് കൊള്ളമുതലും ഭൂപ്രദേശവും നല്‍കുക വഴി അഹ്മദ് ഷാ ഇതില്‍ വളരെ വിജയിച്ചു.

കിരീടധാരണത്തിന് ഒരു വര്‍ഷത്തിനുശേഷം, 1748-ല്‍ ആണ് അഹ്മദ് ഷാ ആദ്യമായി സിന്ധു നദി മുറിച്ചുകടക്കുന്നത്. അഹമദ് ഷായുടെ 30,000-ത്തോളം വരുന്ന കുതിരപ്പട തുടര്‍ന്ന് പഞ്ചാബിന്റെ തലസ്ഥാനമായിരുന്ന ലഹോറും പിടിച്ചെടുത്തു. ലഹോറില്‍ നിന്നും ഇവര്‍ ദില്ലിയിലേക്ക് നീങ്ങിയെങ്കിലും 1748 മാര്‍ച്ച് 11-ന് ദില്ലിക്കടുത്തുള്ള മാനുപൂറില്‍ വച്ച് മുഗള്‍ സൈന്യം ഇവരെ പരാജയപ്പെടുത്തി. ഇതേ സമയം ആസ്ഥാനമായിരുന്ന കന്ദഹാറിൽ ഒരുകലാപം പൊട്ടിപ്പുറപ്പെട്ടു. ഉടന്‍ തന്നെ കന്ദഹാറിലേക്ക് തിരിച്ച് ഷാ, അവിടത്തെ കലാപം അടിച്ചമര്‍ത്തുകയും തന്റെ ഒരു മകനടക്കമുള്ള വിമതനേതാക്കളെയെല്ലാം വധശിക്ഷക്ക് വിധേയനാക്കുകയും ചെയ്തു. 1749-ന്റെ രണ്ടാം പകുതിയില്‍ അഹമ്മദ് ഷാ ദുറാനി ലഹോറില്‍ വീണ്ടുമെത്തി അധികാരം സ്ഥാപിച്ചു. തുടര്‍ന്ന് സിന്ധുവിന്റെ വലത്തേ തീരത്തുള്ള ദേര ഇസ്മാഈല്‍ ഖാന്‍, ദേര ഘാസി ഖാന്‍ എന്നീ പട്ടണങ്ങളിലെ പഷ്തൂണ്‍ നേതാക്കളെ തന്റെ അധീനതയിലാക്കി. ബലൂചിസ്താനിലെ കലാട്ടിലെ ബ്രഹൂയി ഖാനേയും തന്റെ മേല്‍ക്കോയ്മ അംഗീകരിപ്പിച്ചു. തുടര്‍ന്ന് കന്ദഹാറിലെ ഒരു കലാപം അടിച്ചമര്‍ത്തി, പടിഞ്ഞാറോട്ട് തന്റെ ശ്രദ്ധ തിരിച്ചു[7].

അടുത്ത വര്‍ഷം (1749-ല്‍) മുഗള്‍ ഭരണാധികാരി സിന്ധും, സിന്ധു നദി ഉള്‍പ്പെട്ട പഞ്ചാബ് പ്രദേശം മുഴുവനും അഹ്മദ് ഷായ്ക്ക് വിട്ടുകൊടുക്കാന്‍ നിര്‍ബന്ധിതനായി, തന്റെ തലസ്ഥാനത്തെ അഹ്മദ് ഷാ ആക്രമിക്കാതിരിക്കുന്നതിനായിരുന്നു ഈ പ്രവര്‍ത്തി.

പടിഞ്ഞാറൻ ആക്രമണങ്ങൾ

ഇങ്ങനെ ഒരു യുദ്ധം കൂടാതെതന്നെ കിഴക്ക് വലിയ അളവ് ഭൂവിഭാഗങ്ങള്‍ പിടിച്ചെടുത്തതിനു ശേഷം അഹ്മദ് ഷാ പടിഞ്ഞാറോട്ട് ശ്രദ്ധതിരിച്ച് ഹെറാത്ത് ആക്രമിച്ചു. നാദിര്‍ ഷായുടെ പൗത്രനായിരുന്ന മിര്‍സ ഷാ രൂഖ് ആയിരുന്നു ഇക്കാലത്ത് മശ്‌ഹദ് ഭരിച്ചിരുന്നത്. ഹെറാത്ത് അടക്കം ഖുറാസാന്റെ മിക്കവാറും പ്രദേശങ്ങളും ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ഏകദേശം ഒരു വര്‍ഷം നീണ്ടുനിന്ന ബന്ദവസ്സിനും രക്തരൂക്ഷിതമായ യുദ്ധത്തിനും ശേഷം 1750-ല്‍ ഹെറാത്ത് നഗരം അഹ്മദ് ഷായുടെ നിയന്ത്രണത്തിലായി. ഇതിനു പിന്നാലെ ഇന്നത്തെ ഇറാനിലേയ്ക്ക് പടനയിച്ചു. ആദ്യവട്ടം അഹമ്മദ് ഷാക്ക് മശ്‌ഹദ് പിടിക്കാനായെങ്കിലും നിഷാപൂര്‍ പിടിക്കാനുള്ള ശ്രമത്തില്‍ പരാജയപ്പെട്ടു. എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം 1751-ല്‍ ഇതില്‍ വിജയം വരിക്കുകയും ചെയ്തു. ഇതോടെ അഹ്മദ് ഷായുടെ മേല്‍കോയ്മ അംഗീകരിച്ച മിര്‍സ ഷാ രൂഖ്, ഖുറാസാനിലെ ഭരണകര്‍ത്താവായി തുടര്‍ന്നു. നാദിര്‍ ഷാ മുഗളരില്‍ നിന്നും കൊള്ളയടിച്ച കോഹിനൂര്‍ രത്നം, ഷാ രൂഖ്, അഹ്മദ്ഷാക്ക് കൈമാറി.

വടക്കന്‍ അഫ്ഗാനിസ്താനിലെ തുര്‍ക്ക്മെന്‍, ഉസ്ബെക്, താജിക് വിഭാഗക്കാരെ അഹ്മദ് ഷായുടെ സൈന്യം തോല്‍പ്പിക്കുകയും വടക്കന്‍ അഫ്ഗാനിസ്താനിലെ മൈമാന്‍, ബാള്‍ഖ്, ഖുന്ദുസ്, ബദാഖ്ശാന്‍ എന്നിവ പിടിച്ചെടുത്ത് അഹ്മദ് ഷാ സ്വന്തം സാമ്രാജ്യത്തോട് ചേര്‍ത്തു. ഇക്കാലത്ത് ബാമിയാനിലെ ഹസാരകളും അഹ്മദ്ഷായുടെ മേല്‍ക്കോയ്മ അംഗീകരിച്ചു.

അഹ്മദ് ഷാ വീണ്ടും പടിഞ്ഞാറേക്ക് സൈന്യത്തെ നയിച്ചെങ്കിലും കാസ്പിയന്‍ കടലിന്റെ തൊട്ടു കിഴക്കായുള്ള ഗുര്‍ഗാന്‍ നഗരത്തിനടുത്തുവച്ച് ഇറാനിയര്‍ ഇവരെ പരാജയപ്പെടുത്തി. ഇതിനെത്തുടര്‍ന്ന് തന്റെ പടീഞ്ഞാറേക്കുള്ള അധിനിവേശശ്രമങ്ങള്‍ അവസാനിപ്പിച്ച് തുടര്‍ന്നുള്ള 20 വര്‍ഷക്കാലം ഇന്ത്യയിലേക്ക് ശ്രദ്ധതിരിച്ചു[7].

വീണ്ടും ഇന്ത്യയിലേക്ക്

ദുറാനി സാമ്രാജ്യത്തിന്റെ അഫ്ഗാന്‍ രാജഭടന്മാര്‍

പടിഞ്ഞാറൻ ദിശയിലെ ആക്രമണങ്ങൾ പൂർത്തിയാക്കി അഹ്മദ് ഷാ പിന്നീട് വീണ്ടും ഇന്ത്യയിലേക്ക് നീങ്ങി. 1751 ഡിസംബറില്‍, അഹ്മദ് ഷാ ഇന്ത്യയിലേക്കെത്തി. ഇതേ സമയം സിഖുകാര്‍ ലാഹോര്‍ നഗരം പിടിച്ചടക്കിയിരുന്നു. ഇക്കാലത്ത് പഞ്ചാബില്‍ അഹമദ് ഷാ പിടിച്ചെടൂത്ത പ്രദേശങ്ങളിലെ ഭരണകര്‍ത്താവ് മുഗളരുടെ പക്ഷം ചേര്‍ന്നിരുന്നു. അഹ്മദ് ഷായുടെ സൈന്യം ഇയാളെ പരാജയപ്പെടുത്തുകയും സ്വന്തം പക്ഷത്തേക്ക് ചേര്‍ക്കുകയും ചെയ്തു. ഇതേ സമയം മുഗള്‍ ചക്രവര്‍ത്തി പഞ്ചാബിലെ അഫ്ഗാന്‍ നിയന്ത്രണം അംഗീകരിച്ചു. 1752-ല്‍ അഹ്മദ് ഷാ കാശ്മീര്‍ ആക്രമിച്ച് നിലം‌പരിശാക്കി.

1756 ആയപ്പോഴേക്കും മുഗളര്‍ വീണ്ടും പഞ്ചാബിന്റെ പല പ്രദേശങ്ങളും നിയന്ത്രണത്തിലാക്കി. ഇതിന്റെത്തുടര്‍ന്ന് അഹ്മദ് ഷാ വീണ്ടും ഉപഭൂഖണ്ഡത്തിലെത്തുകയും 1756 ഡിസംബറില്‍ ലാഹോര്‍ പിടിച്ചടക്കി. 1757 ജനുവരിയില്‍ ദില്ലിയും പിടിച്ചടക്കി. ദില്ലി, ആഗ്ര, മഥുര എന്നീ നഗരങ്ങള്‍ കൊള്ളയടിച്ചു. ഇതേ സമയം അഹ്മദ് ഷായുടെ മകന്‍ തിമൂര്‍, അമൃത്സറും കൊള്ളയടിച്ചു. ഇതിനെത്തുടര്‍ന്ന് പഞ്ചാബിലേയും സിന്ധിലേയും കശ്മീരിലേയും അഫ്ഗാന്‍ ആധിപത്യത്തെ മുഗളര്‍ അംഗീകരിച്ചു[7].

എന്നാല്‍ അദ്ദേഹം മുഗള്‍ രാജവംശത്തെ സ്ഥാനഭ്രഷ്ടരാക്കിയില്ല. പഞ്ജാബ്, സിന്ധ്, കാശ്മീര്‍ എന്നിവിടങ്ങളില്‍ അഹ്മദ് ഷായുടെ ആധിപത്യം അംഗീകരിക്കുന്നിടത്തോളം മുഗള്‍ രാജാക്കന്മാര്‍ക്ക് നാമമാത്രമായ അധികാരം ഉണ്ടായിരുന്നു. ഒരു പാവ ചക്രവര്‍ത്തിയായി ആലംഗീര്‍ രണ്ടാമനെ മുഗള്‍ സിംഹാസനത്തില്‍ അഹ്മദ് ഷാ അവരോധിച്ചു.

ഇതോടൊപ്പം ആലംഗീര്‍ രണ്ടാമന്റെ മകളെ തിമൂറും, മുന്‍ മുഗള്‍ ചക്രവര്‍ത്തി മുഹമ്മദ് ഷായുടെ മകളെ അഹ്മദ് ഷാ ദുറാനിയും വിവാഹം ചെയ്തു[7].

തന്റെ മകനായ തിമൂര്‍ ഷായെ ദില്ലിയില്‍ തന്റെ താല്പര്യങ്ങള്‍ ഏല്പ്പിച്ച് അഹ്മദ് ഷാ ഇന്ത്യ വിട്ട് അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചു. തിരിച്ചുപോകുംവഴി അഹ്മദ് ഷാ അമൃത്സറിലെ സുവര്‍ണ്ണക്ഷേത്രം ആക്രമിച്ചു[അവലംബം ആവശ്യമാണ്], സരോവര്‍ (ക്ഷേത്രത്തിലെ വിശുദ്ധ കുളം) കൊലചെയ്യപ്പെട്ട മനുഷ്യരുടെയും പശുക്കളുടെയും രക്തം കൊണ്ട് നിറച്ചു. അഹ്മദ് ഷാ 1757-ല്‍ അമൃത്സര്‍ പിടിച്ചടക്കി, ഹര്‍മീന്ദര്‍ സാഹിബ് (പൊതുവായി സുവര്‍ണ്ണക്ഷേത്രം എന്ന് അറിയപ്പെടുന്നു) ആക്രമിച്ചത് സിഖുകാരും അഫ്ഗാനികളും തമ്മില്‍ വളരെക്കാലം നീണ്ടുനില്‍ക്കുന്ന ശത്രുതയുടെ തുടക്കമായിരുന്നു.[14]

മൂന്നാം പാനിപ്പത്ത് യുദ്ധം

1707-ല്‍ മരിച്ച ഔറംഗസീബിന്റെ ഭരണം മുതല്‍ വടക്കേ ഇന്ത്യയില്‍ മുഗള്‍ ഭരണം ക്ഷയിച്ചുവരികയായിരുന്നു. പൂനെ ആസ്ഥാനമാക്കി പശ്ചിമ, മദ്ധ്യ ഇന്ത്യയുടെ ഭൂരിഭാഗവും നിയന്ത്രിച്ചിരുന്ന മറാഠര്‍ തങ്ങളുടെ സ്വാധീനശക്തി വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അഹ്മദ് ഷാ മുഗള്‍ തലസ്ഥാമായ ദില്ലി ആക്രമിച്ച് കൊള്ളമുതലുമായി തിരിച്ചുപോയതിനു ശേഷമുണ്ടായ‍ ശക്തിശൂന്യത മറാഠര്‍ നികത്തി. 1758-ല്‍ അഹ്മദ് ഷാ കാണ്ടഹാറിലേക്ക് തിരിച്ചുപോയതിന് ഒരു വര്‍ഷത്തിനു ശേഷം, മറാഠകളുടേയും സിഖുകളുടേയും സഖ്യസേന ലാഹോറില്‍ നിന്ന് അഫ്ഗാനികളെ തുരത്തി. അഹ്മദ് ഷായുടെ മകനായ തിമൂര്‍ ഷായെ ഇന്ത്യയില്‍ നിന്നും തുരത്തുകയും ചെയ്തു. തുടര്‍ന്ന് മറാഠകള്‍ പെഷവാറും പിടിച്ചടക്കി[7].

ഷാ വലിയുള്ള തുടങ്ങിയ മുസ്ലീം നേതാക്കളുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന്[15], അഹ്മദ് ഷാ ഇന്ത്യയിലേക്ക് തിരിച്ചുവന്ന് മറാഠ സഖ്യത്തിന്റെ ശക്തമായ പ്രതിരോധത്തെ നേരിടാന്‍ തീരുമാനിച്ചു. അഹ്മദ് ഷാ മറാഠര്‍ക്ക് എതിരേ ഒരു ജിഹാദ് (ഇസ്ലാമിക വിശുദ്ധയുദ്ധം) പ്രഖ്യാപിച്ചു, ഇതില്‍ വിവിധ പഷ്തൂണ്‍ ഗോത്രങ്ങളില്‍ നിന്നുള്ളവരും, ബലൂചികള്‍, താജിക്കുകള്‍, ഇന്ത്യയില്‍ നിന്നുള്ള മുസ്ലീങ്ങള്‍, തുടങ്ങിയവരും അണിചേര്‍ന്നു. ആദ്യ പോരാട്ടങ്ങളില്‍ വിജയം അഫ്ഗാനികള്‍ക്കായിരുന്നു. 1759-ല്‍ അഹ്മദ് ഷായുടെ സൈന്യം ലാഹോര്‍ എത്തി, മറാഠരെ നേരിടാന്‍ സജ്ജരായി നിന്നു. 1747-ല്‍ അധികാരമേറ്റതിനു ശേഷം അഹ്മദ് ഷായുടെ നാലാമത്തെ ആക്രമണമായിരുന്നു ഇത്. ഈ ആക്രമണം ഏറ്റവും പ്രധാന്യമേറിയതും ഏറ്റവുമധികം കാലം നീണ്ടുനിന്നതുമായിരുന്നു.

1760-ഓടെ മറാഠ സംഘങ്ങള്‍ ഒന്നുചേര്‍ന്ന് അഹ്മദ് ഷായുടെ സൈന്യത്തോളം വലുതായ ഒരു സൈന്യം രൂപവത്കരിച്ചു. ഒരിക്കല്‍ക്കൂടി, വടക്കേ ഇന്ത്യയുടെ നിയന്ത്രണത്തിനുവേണ്ടിയുള്ള രണ്ട് മുന്നണികളുടെ യുദ്ധത്തിന് പാനിപ്പത്ത് വേദിയായി. പ്രധാനമായും ഇസ്ലാം മതസ്ഥര്‍ ഉള്‍പ്പെട്ട അഹ്മദ് ഷായുടെ സൈന്യവും പ്രധാനമായും ഹിന്ദുക്കള്‍ ഉള്‍പ്പെട്ട മറാഠരും തമ്മില്‍ മൂന്നാം പാനിപ്പത്ത് യുദ്ധം 1761 ജനുവരിയില്‍ പോരാടി, പന്ത്രണ്ടു കിലോമീറ്റര്‍ നീളമുള്ള യുദ്ധമുന്നണിയില്‍ ഇരുവിഭാഗത്തും 100,000 സൈനികരോളം അടരാടി, ഈ യുദ്ധത്തില്‍ അഹ്മദ് ഷായുടെ സൈന്യത്തിന് നിര്‍ണ്ണായകവിജയം ഉണ്ടായി.[16]

സിഖുകാരുമായുള്ള പിൽക്കാലയുദ്ധങ്ങൾ

മൂന്നാം പാനിപ്പത്ത് യുദ്ധത്തിനു ശേഷം ശേഷം അഹമ്മദ് ഷാ വീണ്ടും കന്ദഹാറിലേക്ക് മടങ്ങി. എങ്കിലും സിഖുകാര്‍ വീണ്ടും ശക്തി പ്രാപിച്ചുകൊണ്ടേയിരുന്നു.1762-നും 67-നുമിടക്ക് മൂന്നു വട്ടം, അഹ്മദ് ഷാ ഇന്ത്യയിലേക്ക്ക് ആക്രമനം നടത്തി. 1762-ല്‍ ലാഹോര്‍ തിരിച്ചു പിടിച്ച് ഷാ, സിഖുകാരെ പരാജ്യപ്പെടുത്തുകയും അമൃത്സര്‍ പട്ടണം ഏതാണ്ട് പൂര്‍ണ്ണമായും നശിപ്പിക്കുകയും ചെയ്തു. പിന്നീടും 1764-ലും 1766-67-ലും ഇന്ത്യയിലെത്തി സിഖുകാരുമായി യുദ്ധത്തിലേര്‍പ്പെട്ടിരുന്നു.

1767-ലെ വേനല്‍ക്കാലത്ത് കന്ദഹാറിലേക്ക് മടങ്ങിയ ഷാ, തന്റെ സുദീര്‍ഘമായ ഇന്ത്യന്‍ അധിനിവേശത്തിന് വിരാമമിട്ടു[7].

കിഴക്കന്‍ തുര്‍ക്കിസ്ഥാനും ഉയ്ഘറുകളും

ക്വിങ്ങ് രാജവംശത്തിന്റെ യുദ്ധനീക്കങ്ങള്‍ കൊണ്ട് കഷ്ടതയിലായ ഉയ്ഘറുകളുടെ അവസ്ഥകണ്ട് അഹ്മദ് ഷാ മുസ്ലീം രാജ്യങ്ങളെ അണിനിരത്തി ക്വിങ്ങ് രാജ്യ വികസനത്തെ ചെറുക്കാന്‍ ശ്രമിച്ചു.[17] അഹ്മദ് ഷാ ക്വിങ്ങ് ചൈനയുമായുള്ള വ്യാപാരം നിര്‍ത്തുകയും കോകണ്ടിലേക്ക് സൈന്യത്തെ അയക്കുകയും ചെയ്തു.[18] എന്നാല്‍, ഇന്ത്യയിലെ ആക്രമണങ്ങള്‍ അഹ്മദ് ഷായുടെ ഖജനാവ് കാലിയാക്കി, അഹ്മദ് ഷായുടെ സൈന്യം മദ്ധ്യേഷ്യയിലെമ്പാടും വ്യാപിച്ചുകിടന്നതുകൊണ്ട് ക്വിങ്ങ് ശക്തികളെ ചെറുക്കാന്‍ വേണ്ട സൈന്യങ്ങള്‍ അഹ്മദ് ഷായ്ക്ക് ഇല്ലായിരുന്നു. കിഴക്കേ തുര്‍ക്കിസ്ഥാനിലെ ഉയ്ഘറുകളുടെ അവസ്ഥ പരിഹരിക്കുന്നതിനായി അഹ്മദ് ഷാ ബീജിങ്ങിലേക്ക് ദൂതരെ അയച്ചു, പക്ഷേ സംഭാഷണങ്ങള്‍ ഉയ്ഘറുകള്‍ക്ക് അനുകൂലമായ ഭലം ഉണ്ടാക്കിയില്ല.

പേർഷ്യൻ ഉസ്ബെക് വെല്ലുവിളികൾ

1760-കളിൽ അഹ്മദ് ഷാ ഇന്ത്യയിൽ ആക്രമണങ്ങൾ നടത്തുന്ന കാലത്ത്, ഖുറാസാനില്‍ പേര്‍ഷ്യക്കാര്‍ അഫ്ഗാനികള്‍ക്കെതിരെ ഒരു ശക്തിയായി ഉയര്‍ന്നു വന്നു എങ്കിലും മശ്‌ഹദിനടുത്ത് വച്ച് നടന്ന യുദ്ധത്തില്‍ അഹമ്മദ് ഷായുടെ മകന്‍ തിമൂറിന്റെ നേതൃത്വത്തിലുള്ള അഫ്ഗാനികള്‍ പേര്‍ഷ്യക്കാരെ പരാജയപ്പെടുത്തി മശ്‌ഹദ് നഗരം അധീനതയിലാക്കി. ഈ സമയം മറ്റൊരു അഫ്ഗാന്‍ സേന തെക്കുപടിഞ്ഞാറുഭാഗത്തേക്ക് നീങ്ങി, മദ്ധ്യ ഇറാനിലെ താബസ് നഗരവും കൈപ്പിടിയിലാക്കി. പരാജയം സമ്മതിച്ച ഖുറാസാനിലെ ഷാ രൂഖ്, തന്റെ മകളെ തിമൂറീന് വിവാഹം ചെയ്തുകൊടുത്ത് സന്ധി ചെയ്തു.

ബുഖാറ അമീറത്തിലെ ഉസ്ബെക്കുകള്‍ ഇക്കാലത്ത് അഫ്ഗാനിസ്താന്റെ വടക്കന്‍ ഭാഗങ്ങളില്‍ അവകാശം ഉന്നയിച്ചെങ്കിലും പഷ്തൂണുകളുമായി സന്ധിയിലെത്തിയ അവര്‍, അമു ദര്യയെ അതിരായി അംഗീകരിച്ചു. ഈ കരാര്‍ പ്രകാരം ബുഖാറയുടെ അമീര്‍, ഖിര്‍ഖ്വാ-യി മുബാറകാ എന്നറിയപ്പെടുന്ന മുഹമ്മദ് നബിയുടെ മേലങ്കിയുടെ ഒരു കഷണം അഹമ്മദ് ഷാക്ക് സമ്മാനിച്ചു. കന്ദഹാറിലെ അഹമ്മദ് ഷായുടെ ശവകുടീരത്തിനടുത്ത് പ്രത്യേകമായി പണിതീര്‍ത്ത പള്ളിയില്‍ ഈ വിശിഷ്ടവസ്തു സൂക്ഷിച്ചിട്ടുണ്ട്[7].

അന്ത്യം

1773 ജൂണ്‍ മാസം കന്ദഹാറിന് കിഴക്കുള്ള അചാക്സായ് തോബ കുന്നിലെ മുര്‍ഘായില്‍ വച്ചാണ് അഹമ്മദ് ഷാ ദുറാനി മരണമടഞ്ഞു. കന്ദഹാറിലെ കോട്ടക്ക് എതിര്‍വശമുള്ള അഷ്ടഭുജാകൃതിയിലുള്ള ശവകുടീരം ഇദ്ദേഹത്തിന്റേതാണ്. ഖിര്‍ഖ്വാ-യി മുബാരക സൂക്ഷിച്ചിരിക്കുന്ന മോസ്കും ഇതിന് തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. 1979 വരെയെങ്കിലും രാജാവിന്റെ കിരീടവും ചെങ്കോലും ഇവിടെയായിരുന്നു സൂക്ഷിച്ചിരുന്നത്.[7]

അഹ്മദ് ഷായുടെ മരണശേഷം പുത്രൻ തിമൂർ ഷാ അധികാരത്തിലേറി.

ഭരണനടപടികൾ

അഹമ്മദ് ഷാ, ഭരണത്തിലെ പ്രധാന തസ്തികകളിലെല്ലാം തന്റെ വംശത്തിലെ (അബ്ദാലി/ദുറാനി) ആളുകളെ നിയമിച്ചു. ഇതിനു പുറമേ തന്റെ സൈന്യത്തിലേക്ക് കുതിരപ്പടയാളികളെ നല്‍കുന്നതിന് പ്രതിഫലമായി ദുറാനികള്‍ക്ക് കന്ദഹാര്‍ പ്രദേശത്ത് ഭൂമിയും നല്‍കി. അങ്ങനെ കന്ദഹാര്‍ മേഖലയിലെ ആദ്യകാലനിവാസികള്‍ക്ക് ഇവിടെ നിന്നും പലായനം ചെയ്യേണ്ടതായി വരുകയും കന്ദഹാറില്‍ ദുറാനികള്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയില്‍ കന്ദഹാറില്‍ ഏതാണ്ട് ഒരു ലക്ഷത്തോളം ദുറാനി കുടുംബങ്ങളുണ്ടായിരുന്നു എന്നാണ് കണക്ക്. ഇവിടെ നിന്ന് 6000-ത്തോളം കുതിരപ്പടയാളികള്‍ അഹമ്മദ് ഷായുടെ സൈന്യത്തിലുണ്ടായിരുന്നു.

ഭരണത്തിലെ പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് സഹായിക്കുന്നതിനായി ഒമ്പത് പേരടങ്ങുന്ന ഒരു ഉപദേശകസമിതിയേയും അഹമ്മദ് ഷാ നിയോഗിച്ചിരുന്നു. ഇതില്‍ ഏഴുപേര്‍ ദുറാനികളും രണ്ടു പേര്‍ ഘല്‍ജികളുമായിരുന്നു.

പുരാതന കന്ദഹാര്‍ നഗരത്തിന് ഏതാണ്ട് 5 കിലോമീറ്റര്‍ കിഴക്കും പഴയ് പേര്‍ഷ്യന്‍ സൈനികകേന്ദ്രത്തിന് തൊട്ടുവടക്കുമായി പുതിയ കന്ദഹാര്‍ നഗരം അഹമ്മദ് ഷാ സ്ഥാപിച്ചു. അതുകൊണ്ട് ഈ നഗരം അഹമ്മദ് ശാഹി എന്നും അറിയപ്പെടുന്നു. നഗരത്തിന്റെ മഹിമ വര്‍ദ്ധിപ്പിക്കുന്നതിന് ഇവിടെ ഒരു പുതിയ പള്ളി പണിത്, ഖിര്‍ഖ്വാ-യി മുബാറകാ എന്ന മുഹമ്മദ് നബിയുടെ മേലങ്കിക്കഷണം ഇതിൽ സ്ഥാപിച്ചു[7].

വരുമാനം

അഹമ്മദ് ഷാക്ക് തന്റെ വംശീയരായ പഷ്തൂണുകളില്‍ നിന്ന് കരം ഈടാക്കാന്‍ സാധിക്കാത്തതിനാല്‍ ധനത്തിനായി വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ടി വന്നു. ദുറാനികളുടെ വരുമാനത്തിന്റെ സിംഹഭാഗവും സിന്ധൂനദിയുടെ തീരത്തുള്ള പ്രവിശ്യകളില്‍ നിന്നും കശ്മീരില്‍ നിന്നുമായിരുന്നു. തന്റെ സാമ്രാജ്യത്തിന്റെ പടിഞ്ഞാറു ഭാഗം തനിക്ക് പോരാളികളെത്തന്നപ്പോള്‍, കിഴക്കുഭാഗത്തുനിന്ന് ധനം ലഭിച്ചു എന്ന് അഹമ്മദ് ഷാ തന്നെ പറഞ്ഞതായിപ്പറയുന്നു. താന്‍ പിടിച്ചെടുത്ത പ്രദേശങ്ങളുടെ ഭരണം, അഹമ്മദ് ഷാ നേരിട്ട് നടത്തിയിരുന്നില്ല. മറിച്ച് തദ്ദേശീയരെ ഭരിക്കാന്‍ വിടുകയും അഹമ്മദ് ഷാ, അവരില്‍ നിന്ന് കപ്പം സ്വീകരിക്കുകയും ചെയ്തു[7].

കഴിവുകേടുകൾ

ഒരു സൈനികശക്തി മാത്രമായിരുന്ന അഹമ്മദ് ഷായുടെ സാമ്രാജ്യത്തിന് പൊതുജനഭരണം അത്ര പ്രാധാന്യമുള്ളതായിരുന്നില്ല. സൈന്യത്തെ പരിപാലിക്കുന്നതിലുള്ള ധനസമാഹരണം മാത്രമായിരുന്നു അഹമ്മദ് ഷായുടെ ലക്ഷ്യം. കേന്ദ്രീകൃതമായ ഭരണസംവിധാനത്തിന്റെ അപര്യാപ്തത, പഷ്തൂണ്‍ വിഭാഗങ്ങള്‍ക്കിടയില്‍പ്പോലും ഭരണസ്വാധീനം ചെലുത്താന്‍ അഹമ്മദ് ഷാക്കായിട്ടില്ല. ഇതൊക്കെ സാമ്രാജ്യത്തിന്റെ പതനത്തിന് വഴിവച്ചു. എന്നിരുന്നാലും പഷ്തൂണുകളുടെ പരമ്പരാഗത അവകാശങ്ങളില്‍ അഹമ്മദ് ഷാ കൈകടത്താന്‍ മിനക്കെട്ടില്ല എന്നത്, അവര്‍ക്കിടയില്‍ ഒരു സൈനികനേതാവ് എന്ന സ്ഥാനം കൈവരിക്കാന്‍ അയാള്‍ക്കായി. ദുറാനികളെയല്ലാതെ മറ്റു പഷ്തൂണ്‍ വംശജരെ നിയന്ത്രിക്കാനും അഹമ്മദ് ഷാക്കായില്ല.[7]

അവലംബം

  1. Library of Congress Country Studies, Afghanistan - Ahmad Shah and the Durrani Empire
  2. Singh, Ganda (1959) Ahmad Shah Durrani: Father of Modern Afghanistan Asia Publishing House, London, OCLC 4341271
  3. al munshi, P: "Tarikh Ahmad Shahi", page 30. Kaweh, 2000
  4. Dr Kamal Kabuli on historian Faryaar Kohzaad's writings[1]
  5. al munshi, P: "Tarikh Ahmad Shahi", page 30. Kaweh, 2000
  6. Dr Kamal Kabuli on historian Faryaar Kohzaad's writings[2]
  7. 7.00 7.01 7.02 7.03 7.04 7.05 7.06 7.07 7.08 7.09 7.10 7.11 7.12 7.13 7.14 7.15 7.16 7.17 7.18 Vogelsang, Willem (2002). "15-The Sadozay Dynasty". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 228–235. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  8. http://books.google.de/books?id=jdDPuiWQYeEC&pg=PA69&dq=%22Ahmad+Shah+Abdali%22&lr=&as_brr=3&sig=ACfU3U00Bt_FoOPoD9vH2y7Z8m2FBQTN0w#v=onepage&q=%22Ahmad%20Shah%20Abdali%22&f=false
  9. 9.0 9.1 Vogelsang, Willem (2002). "14-Towards the Kingdom of Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 225–227. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  10. 10.0 10.1 10.2 10.3 C. Collin-Davies (1999). "Ahmad Shah Durrani". Encyclopaedia of Islam (CD-ROM Edition v. 1.0).
  11. Griffiths, John. C (2001) Afghanistan: A History of Conflict p12
  12. Singer, Andre (1983) Lords of the Khyber. The story of the North West Frontier
  13. Olaf Caroe, The Pathans (1981 reprint)
  14. A Punjabi saying of those times was "khada peeta laahey daa, te rehnda Ahmad Shahey daa" which translates to, "what we eat and drink is our property; the rest belongs to Ahmad Shah."
  15. Shah Wali Ullah 1703-1762
  16. for a detailed account of the battle fought see Chapter VI of The Fall of the Moghul Empire of Hindustan by H.G. Keene. Available online at [3]
  17. Holy War in China, By Ho-dong Kim, pg. 20
  18. The Empire and the Khanate, By L. J. Newby, pg. 34


വര്‍ഗ്ഗം:പഷ്തൂണ്‍ ജനത

"https://ml.wikipedia.org/w/index.php?title=അഹ്മദ്_ഷാ_അബ്ദാലി&oldid=605295" എന്ന താളിൽനിന്ന് ശേഖരിച്ചത്