"വി.ടി. ഇന്ദുചൂഡൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →അവലംബം |
(ചെ.) തലക്കെട്ടു മാറ്റം: വി.ടി. ഇന്ദുചൂഡന്‍ >>> വി.ടി. ഇന്ദുചൂഡൻ: പുതിയ ചില്ലുകളാക്കുന്നു |
(വ്യത്യാസം ഇല്ല)
|
20:19, 6 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
മലയാളത്തിലെ ഒരു പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്നു വി.ടി. ഇന്ദുചൂഡന്‍ (സെപ്റ്റംബര്‍ 19, 1919 - ജനുവരി 25, 2002). കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ഇദ്ദേഹം ദേശാഭിമാനി പത്രത്തിന്റെ പത്രാധിപരുമായിരുന്നു. പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റ് വിരോധിയായി മാറിയ ഇന്ദുചൂഡന്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായി മാറി.[1]
ജീവിതരേഖ
1919-ല്‍ കൊടുങ്ങല്ലൂരില്‍ ഇദ്ദേഹം ജനിച്ചത്. ബിരുദമെടുത്ത ശേഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലും കൊച്ചി പ്രജാമണ്ഡലത്തിലും പ്രവര്‍ത്തിച്ച ഇദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്തു.[2] പിന്നീടാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് ആകര്‍ഷിക്കപ്പെട്ടത്. തുടര്‍ന്ന് അവിഭക്ത കമ്യൂണിസ്റ്റു പ്രസ്ഥാനത്തില്‍ കുറേക്കാലം പ്രവര്‍ത്തിച്ച ഇന്ദുചൂഡന്‍ ചരിത്രഗവേഷണം, ലളിതകലകള്‍ എന്നിവയിലും പ്രത്യേക താല്പര്യം പുലര്‍ത്തി. ദേശാഭിമാനി, ജഗല്‍സാക്ഷി എന്നീ പത്രങ്ങളുടെ അധിപനായും ഇദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.[3]
1964-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതിനെ തുടര്‍ന്ന് ഇന്ദുചൂഡന്‍ സി.പി.ഐയോടൊപ്പം നിന്നു. ഇതിനെത്തുടര്‍ന്ന് സി.പി.എമ്മില്‍ നിന്ന് പുറത്തായ ഇദ്ദേഹത്തിന് രണ്ടു ദശകത്തോളം പത്രാധിപരായി സേവനമനുഷ്ഠിച്ച ദേശാഭിമാനി പത്രവും വിടേണ്ടിവന്നു.[1] 1972 മുതല്‍ 1978 വരെ ഇദ്ദേഹം കേരള കലാമണ്ഡലത്തിന്റെ സെക്രട്ടറിസ്ഥാനം വഹിച്ചു.[3][2]
മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ മകള്‍ മല്ലികയാണ് ഭാര്യ. രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്.[1]
സാഹിത്യരംഗത്ത്
ആമിനാബീവി, ചാണക്യന്‍ എന്നീ തൂലികാനാമങ്ങളിലാണ് ഇദ്ദേഹം എഴുതിയിരുന്നത്.[2] വെല്‍ഡല്‍ വില്‍ക്കിയുടെ വണ്‍വേള്‍ഡിന്റെ (ഏകലോകം) വിവര്‍ത്തനത്തിനു പുറമേ ശുദ്ധീകരണം, നിവര്‍ന്നു നില്‍ക്കാറായി എന്നീ പ്രഹസനങ്ങളും കലയും മാര്‍ക്സിസവും എന്ന ഒരു നിരൂപണഗ്രന്ഥവും ഇദ്ദേഹം എഴുതിയിട്ടുണ്ട്. [3]