"എഡ്വേർഡ് സൈദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം പുതുക്കുന്നു: uk:Едвард Ваді Саїд |
|||
വരി 47: | വരി 47: | ||
[[sv:Edward Said]] |
[[sv:Edward Said]] |
||
[[tr:Edward W. Said]] |
[[tr:Edward W. Said]] |
||
[[uk: |
[[uk:Едвард Ваді Саїд]] |
||
[[ur:ایڈورڈ سعید]] |
[[ur:ایڈورڈ سعید]] |
||
[[zh:爱德华·萨义德]] |
[[zh:爱德华·萨义德]] |
05:30, 6 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
പലസ്തീന്‍-അമേരിക്കന്‍ ബുദ്ധിജീവി, വിമര്‍ശകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് എഡ്വേര്‍ഡ് വാദി സൈദ് (ഇംഗ്ലീഷ്:Edward Wadie Said, അറബി: إدوارد وديع سعيد) (ജനനം: 1935 നവംബര്‍ 1 - മരണം: 2003 സെപ്റ്റംബര്‍ 25). പൗരസ്ത്യസമൂഹങ്ങളോടും സംസ്കാരങ്ങളോടുമുള്ള മേധാവിത്വപരമായ പാശ്ചാത്യനിലപാടിനെ വിമര്‍ശിക്കുന്ന "ഓറിയന്റലിസം" എന്ന കൃതിയുടേയും ആ സങ്കല്പത്തിന്റെ തന്നേയും പേരിലാണ് സൈദ് ഏറെയും അറിയപ്പെടുന്നത്. അദ്ദേഹം ജീവിച്ചിരുന്ന കാലയളവില്‍ പാലസ്ഥീന്റെ ഏറ്റവും ശക്തമായ രാഷ്ട്രീയ ശബ്ദം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നു[1]. അമേരിക്കന്‍ അക്കാദമി ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സസ്, അമേരിക്കന്‍ അക്കാദമി ഓഫ് ആര്‍ട്‌സ് ആന്റ് ലെറ്റേര്‍സ്, ദ റോയല്‍ സൊസൈറ്റി ഓഫ് ലെറ്റേര്‍സ്, അമേരിക്കന്‍ ഫിലോസഫിക്കല്‍ സൊസൈറ്റി എന്നീ സ്ഥാപനങ്ങളില്‍ അംഗമായിരുന്നിട്ടുണ്ട്[2].
ജീവിതരേഖ
1935 ജെറൂസലേമില്‍ ജനിച്ചു. 1947-ല്‍ കെയ്‌റോയിലേക്ക് പലായനം ചെയ്യേണ്ടി വന്ന സൈദ് ഈജിപ്തിലാണ് വളര്‍ന്നത് . സ്വാനുഭവങ്ങളുടെ തീച്ചൂളയില്‍ പലസ്തീന്‍ പ്രശ്നത്തില്‍ ആധികാരിക ശബ്ദമായി മാറിയ സൈദിന്റെ ഇഷ്ടവിഷയങ്ങളിലൊന്നായിരുന്നു ഇസ്ലാം. ഇസ് ലാമിക സംസ്കാരത്തില്‍ ഉള്‍ച്ചേര്‍ന്ന കൃസ്ത്യന്‍ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. ചരിത്രകാരിയായ റോസ് മേരി സൈദ് എഡ്വേര്‍ഡിന്റെ സഹോദരിയാണ്.
സൈദിന്റെ ഓറിയന്‍റലിസം (1978), കവറിംഗ് ഇസ്ലാം (1981) തുടങ്ങിയ കൃതികള്‍ അന്താരാഷ്ട്രപ്രസിദ്ധി നേടി. അറബി-ഇസ്ലാമിക ജനതകള്‍ക്കും അവരുടെ സംസ്കാരത്തിനും എതിരെ സൂക്ഷ്മവും വ്യവസ്ഥാപിതവുമായ ഒരു മുന്‍വിധി പാശ്ചാത്യലോകത്ത് നിലവിലുണ്ടെന്ന് സൈദ് ഓറിയന്റലിസത്തില്‍ വാദിച്ചു. ഏഷ്യയും മദ്ധ്യപൂര്‍വദേശവും ആയി ബന്ധപ്പെട്ട കപടവും കാല്പനികവുമായ ബിംബങ്ങളുടെ ദീര്‍ഘപരമ്പര പാശ്ചാത്യസംസ്കാരത്തില്‍ പ്രചരിപ്പിച്ചത്, യൂറോപ്പിന്റേയും അമേരിക്കയുടേയും ആധിപത്യ-സാമ്രാജ്യ താത്പര്യങ്ങളെ സഹായിക്കാനാണെന്ന് അദ്ദേഹം കരുതി. സ്വന്തം ജനതയുടെ സംസ്കാരത്തില്‍ ഈ കപടബിംബങ്ങള്‍ കടന്നുകൂടാന്‍ അനുവദിച്ച അറബിനാടുകളിലെ ഉപരിവര്‍ഗ്ഗത്തെയും സൈദ് ഈ കൃതിയില്‍ നിശിതമായി വിമര്‍ശിച്ചു. 26 ലോകഭാഷകളിലേക്ക് അദ്ദേഹത്തിന്റെ രചനകള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടു.
വിപ്രവാസ ഫലസ്തീന്‍ പാര്‍ലമെന്‍റില്‍ 14 വര്‍ഷം അംഗമായിരുന്ന സൈദ്, പലസ്തീന്‍ വിമോചനപ്രസ്ഥാനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് ആരോപിച്ച് 1991ല്‍ യാസിര്‍ അറഫാത്തുമായി വഴി പിരിഞ്ഞു. ഇസ്രയേലുമായി അറഫാത്ത് ഉണ്ടാക്കിയ കരാറിനെ കീഴടങ്ങലെന്നാണ് സൈദ് വിശേഷിപ്പിച്ചത്
ഭീകര പ്രൊഫസര്‍ എന്ന ചെല്ലപ്പേരും പാശ്ചാത്യലോകത്ത് ചില വിഭാഗങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന് ലഭിച്ചു. ലുക്കേമിയ രോഗബാധിതനായ സൈദ് 2003 സെപ്റ്റംബര്‍ 25-ന് അന്തരിച്ചു.
അവലംബം
- ↑ Robert Fisk, "Why bombing Ashkelon is the most tragic irony," The Independent, 30-12-08, accessed 9-1-08, Link
- ↑ http://www.iss.nl/About-ISS/History/Edward-Wadie-Said
അധിക വായനക്ക്
എഡ്വേഡ് സൈദ്:പൗരസ്ത്യതയുടെ പൗരസ്ത്യ വിമര്‍ശകന്‍-ഫാ.ഡോ.കെ.എം ജോര്‍ജ്ജ് -സമകാലിക മലയാളം വാരിക 2009 മാര്‍ച്ച് 6- 23/09/2009 ന് ശേഖരിച്ചത്