"റജാ ഗരോഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Roger Garaudy}}
[[ചിത്രം:The founding myths.jpg|thumb|right|റജാ ഗരോഡിയുടെ The Founding Myths of Modern Israel എന്ന പുസ്തകത്തിന്‍റെ പുറംചട്ട]]
[[ചിത്രം:The founding myths.jpg|thumb|right|റജാ ഗരോഡിയുടെ The Founding Myths of Modern Israel എന്ന പുസ്തകത്തിന്‍റെ പുറംചട്ട]]



13:35, 5 സെപ്റ്റംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

റജാ ഗരോഡിയുടെ The Founding Myths of Modern Israel എന്ന പുസ്തകത്തിന്‍റെ പുറംചട്ട

റജാ ഗരോഡി അഥവാ റോജര്‍ ഗരോഡി ഫ്രഞ്ച് തത്വചിന്തകനും എഴുത്തുകാരനുമാണ്. മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനും ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അം‌ഗവുമായിരുന്ന ഗരോഡി സോവിയറ്റ് യൂനിയനെതിരെ തുടര്‍ച്ചയായ വിമര്‍‌ശനങ്ങളുന്നയിച്ചതിനെത്തുടര്‍ന്ന് 70-കളുടെ തുടക്കത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍‌ട്ടിയില്‍ നിന്നും പുറന്തള്ളപ്പെടുകയായിരുന്നു. 60-കള്‍ മുതല്‍ കമ്മ്യൂണിസവും കത്തോലിക്ക മതവും തമ്മില്‍ സം‌വാദങ്ങള്‍ക്കാഹ്വാനം ചെയ്തു വന്നിരുന്ന അദ്ദേഹം 1982-ല്‍ ഇസ്ലാം സ്വീകരിക്കുകയുണ്ടായി.

ലെബനാനിലെ സ്വബ്‌റ-ശാത്തീല കൂട്ടക്കൊലയെത്തുടര്‍ന്ന് ഫ്രഞ്ച് ദിനപത്രമായ ലേ മോന്ദില്‍ ലെബനോന്‍ കൂട്ടക്കൊലക്കു ശേഷം ഇസ്രായേല്‍ അധിനിവേശത്തിന്‍റെ അര്‍‍‌ത്ഥതലങ്ങള്‍ എന്ന പേരിലെഴുതിയ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടതു മുതല്‍ പാലസ്തീനിലെ സയണിസ്റ്റ് അധിനിവേശത്തിനെതിരായ രാഷ്ട്രാന്തരീയ പോരാളിയായാണ് ഗരോഡി സ്വയം അടയാളപ്പെടുത്തുന്നത്. അദ്ദേഹത്തിന്‍റെ വിവാദവിധേയമായ ഇസ്രയേല്‍ രാഷ്ട്രത്തിന്‍റെ സംസ്ഥാപനത്തിനാധാരമായ അന്ധവിശ്വാസങ്ങള്‍ (The Founding Myths of Modern Israel) എന്ന ഗ്രന്ഥം ഹോളോകാസ്റ്റിനെക്കുറിച്ച ചരിത്രപരമായ അന്വേഷണമാണ്. ഈ ഗ്രന്ഥത്തില്‍ ഹിറ്റ്ലറിന്‍റെ ഭരണകാലത്ത് ജര്‍മനിയില്‍ വധിക്കപ്പെട്ടതായി കരുതുന്ന യഹൂദരുടെ എണ്ണം അതിശയോക്തിപരമാണെന്ന് വാദിച്ചതിനെത്തുടര്‍ന്ന് ഫ്രഞ്ച് കോടതി ഇദ്ദേഹത്തിന് പിഴ ചുമത്തിയിരുന്നു.

കേരളം സന്ദര്‍ശിച്ചിട്ടുള്ള ഇദ്ദേഹത്തിന്‍റെ സയണിസം, മാര്‍‍ക്സിസവും കലയും എന്നീ ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വര്‍ഗ്ഗം:ഇസ്ലാം സ്വീകരിച്ച പ്രമുഖര്‍

"https://ml.wikipedia.org/w/index.php?title=റജാ_ഗരോഡി&oldid=461407" എന്ന താളിൽനിന്ന് ശേഖരിച്ചത്