"എം.എൻ. വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
→‎അവലംബം: വൃത്തിയാക്കല്‍, Replaced: {{അപൂര്‍ണ്ണം → {{അപൂര്‍ണ്ണ ജീവചരിത്രം,
വരി 37: വരി 37:
== അവലംബം ==
== അവലംബം ==
<references />
<references />
{{അപൂര്‍ണ്ണം|M. N. Vijayan}}
{{അപൂര്‍ണ്ണ ജീവചരിത്രം|M. N. Vijayan}}


[[വര്‍ഗ്ഗം:മലയാള സാഹിത്യ വിമര്‍ശകര്‍]]
[[വര്‍ഗ്ഗം:മലയാള സാഹിത്യ വിമര്‍ശകര്‍]]



[[en:M. N. Vijayan]]
[[en:M. N. Vijayan]]

08:03, 15 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളത്തിലെ പ്രശസ്ത സാഹിത്യനിരൂപകനും ഭാഷാദ്ധ്യാപകനും ഇടതുപക്ഷ ചിന്തകനും (ജനനം: 1930 ജൂണ്‍ 8, മരണം: 2007 ഒക്ടോബര്‍ 3)

ജീവിതരേഖ

1930 ജൂണ്‍ 8-നു കൊടുങ്ങല്ലൂരില്‍ ലോകമലേശ്വരത്ത് പതിയാശ്ശേരില്‍ നാരായണമേനോന്റെയും മൂളിയില്‍ കൊച്ചമ്മു അമ്മയുടെയും മകനായി എം.എന്‍. വിജയന്‍ ജനിച്ചു. പതിനെട്ടരയാളം എല്‍.പി. സ്കൂളിലും കൊടുങ്ങല്ലൂര്‍ ബോയ്സ് ഹൈസ്കൂളിലും എറണാകുളം മഹാരാജാസ് കോളെജിലും എറണാകുളം ഗവണ്മെന്റ് ലോ കോളെജിലും പഠിച്ചു. നിയമപഠനം പൂര്‍ത്തിയാക്കിയില്ല. മദിരാശി സര്‍വ്വകലാശാലയില്‍ നിന്ന് മലയാളം എം.എ. 1952-ല്‍ മദിരാശി ന്യൂ കോളെജില്‍ അദ്ധ്യാപകനായി. 1959-ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജില്‍ അദ്ധ്യാപകനായി ചേര്‍ന്നു. 1960-ല്‍ തലശ്ശേരി ബ്രണ്ണന്‍ കോളെജില്‍ മലയാളവിഭാഗം അദ്ധ്യാപകനായി ചേര്‍ന്നു. 1985-ല്‍ വിരമിക്കുന്നതുവരെ അവിടെ തുടര്‍ന്നു.

നിരൂപകന്‍

കേസരി.എ.ബാലകൃഷ്ണപിള്ളയുടെ നിരൂപണാദര്‍ശം അദ്ദേഹത്തിന്റെ കാലത്തിനു ശേഷം സമര്‍ത്ഥവും സര്‍ഗ്ഗാത്മകവുമായി പിന്തുടര്‍ന്ന നിരൂപകനാണ് എം.എന്‍.വിജയന്‍. വൈലോപ്പിള്ളിക്കവിതയെ ആധാരമാക്കി എം.എന്‍.വിജയന്‍ എഴുതിയ നിരൂപണം കവിവ്യക്തിത്വം എപ്രകാരമാണ് കവിതയുടെ പ്രമേയതലത്തെ നിര്‍ണ്ണയിക്കുന്നത് എന്നു അന്വേഷിക്കുന്നു.മലയാളത്തിലെ മന:ശാസ്ത്രനിരൂപണപ്രസ്ഥാനത്തിനു തുടക്കം കുറിച്ച പഠനമായിരുന്നു,അത്. എം.പി.ശങ്കുണ്ണിനായര്‍ കണ്ണീര്‍പാടത്തെക്കുറിച്ച് എഴുതിയ പഠനം മന:ശാസ്ത്രപരമായ സൂചനകള്‍ നല്കുന്നുണ്ടെങ്കിലും ആനല്‍ ഇറോട്ടിസം എന്ന സങ്കല്പനത്തെ ആധാരമാക്കിയുള്ള ഇദ്ദേഹത്തിന്റെ പഠനമാണ് ആദ്യത്തെ മന:ശാസ്ത്രപഠനമായി കണക്കാക്കപ്പെടുന്നത്.

ജോലിയില്‍ നിന്നു പിരിയുന്നതു വരെ വളരെക്കുറച്ചു മാത്രമേ ഇദ്ദേഹം എഴുതിയിരുന്നുള്ളൂ. കവിതയും മന:ശാസ്ത്രവും എന്ന പുസ്തകത്തില്‍ സമാഹരിക്കപ്പെട്ടത് ആദ്യകാല ലേഖനങ്ങളാണ്. പില്‍ക്കാല ലേഖനങ്ങള്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ പകര്‍ത്തിയെഴുതി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. ജോലിയില്‍ നിന്നു പിരിഞ്ഞതിനു ശേഷം വ്യാപകമായി പ്രഭാഷണങ്ങള്‍ നടത്തുകയും സാംസ്കാരിക പ്രവര്‍ത്തനത്തില്‍ സജീവമാകുകയും ചെയ്തു

സാംസ്കാരികപ്രവര്‍ത്തനം

ആദ്യ കാലത്ത് പൊതുപ്രവര്‍ത്തന രംഗത്ത് അത്ര സജീവമല്ലാതിരുന്ന വിജയന്‍ മാഷ് പുരോഗമന കലാ സാഹിത്യ സംഘത്തിന്‍റെ വിമര്‍ശകനായിരുന്നു[അവലംബം ആവശ്യമാണ്]. തുടര്‍ന്ന് ഔദ്യോഗിക ചുമതലകള്‍ ഒഴിവായതിനു ശേഷം അദ്ദേഹം പു.ക.സ.യുമായി അടുത്ത് അതിന്റെ പ്രവര്‍ത്തകനാവുകയും പിന്നീട് സംസ്ഥാന അധ്യക്ഷനാകുകയും ചെയ്തു. സി. പി. ഐ. എം ന്റെ സാംസ്കാരിക പ്രസിദ്ധീകരണമായ ദേശാഭിമാനി വാരികയുടെ പത്രാധിപരായി ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സി.പി.ഐ.എം. മലപ്പുറം സമ്മേളനത്തിനു മുന്‍പ് ആ പാര്‍ട്ടിയില്‍ രൂപം കൊണ്ട വിമത വിഭാഗത്തിന്റെ പ്രസിദ്ധീകരണമായ "പാഠം" മാസികയുടെ [അവലംബം ആവശ്യമാണ്]പത്രാധിപ ചുമതല കൂടി അദ്ദേഹം ഏറ്റെടുത്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന നിലയില്‍ ഏറ്റവും പരമപ്രധാനമായി അംഗീകരിക്കപ്പെടുന്ന അച്ചടക്കം [അവലംബം ആവശ്യമാണ്]ഒരു പാര്‍ട്ടി അംഗമല്ല എന്നതിനാല്‍ അദ്ദേഹത്തിന് ബാധകമല്ല എന്നു സാങ്കേതികമായി അംഗീകരിക്കാമെങ്കിലും[അവലംബം ആവശ്യമാണ്], സി.പി.ഐ.എം. മലപ്പുറം സമ്മേളനം കഴിയുന്നത് വരെ അദ്ദേഹം സി. പി. ഐ.എം. ന്‍റെ സാംസ്കാരിക പ്രസിദ്ധീകരണമായ ദേശാഭിമാനി വാരികയുടെ പത്രാധിപരായി തുടര്‍ന്നു. സമ്മേളനാന്തരം അദ്ദേഹം ദേശാഭിമാനിയുടെ വാരികയുടെ പത്രാധിപ ചുമതല രാജിവക്കുകയും, "പാഠം" പത്രാധിപചുമതല തുടരുകയും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനത്തിലെ മൂന്നാം പര്‍വ്വത്തിലേക്ക് കടക്കുകയും ചെയ്തു. ആദ്യം കേവലം ഔദ്യോഗിക ചുമതലകള്‍ മാത്രം നിറവേറ്റിയിരുന്ന അദ്ദേഹം സാംസ്കാരിക പ്രവര്‍ത്തന രംഗത്ത് അപ്രസക്തനായിരുന്നു. പിന്നീട് ഇടതു സഹയാത്രികനായതോടെ അദ്ദേഹത്തിന്‍റെ ചിന്തകള്‍ ഉറക്കെയാവുകയും അതുകണ്ട് തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഒടുവില്‍ സി. പി. ഐ.എം. നുള്ളിലെ വിഭാഗീയതയില്‍ ഒരു പക്ഷത്ത് ചേരുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു[അവലംബം ആവശ്യമാണ്]

ഇടതുപക്ഷ ചിന്തകന്‍

ഇടതുപക്ഷചിന്തകന്‍ എന്നാണ് എം.എന്‍.വിജയനെ പൊതുവേ വിശേഷിപ്പിക്കപ്പെടുന്നത്. സാഹിത്യത്തെയും ജീവിതത്തെയും ക്ലാസ്സിക്കല്‍ മാര്‍ക്സിസത്തിന്റേയും വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റേതുമല്ലാത്ത നവീനമായ കാഴ്ചപ്പാടുകള്‍ ഉപയോഗിച്ച് വിശദീകരിക്കാനുള്ള ശ്രമങ്ങളാണ് ചിന്തകന്‍ എന്ന് വിളിക്കപ്പെടാന്‍ കാരണം. റീഹിന്റെ ഫാസിസത്തിന്റെ ആള്‍ക്കൂട്ട മന:ശാസ്ത്രം ഇദ്ദേഹം ഏറ്റവും അധികം ഉപജീവിച്ച കൃതിയാണ്. എന്നാല്‍ സി.പി.ഐ.എം ഒരു വിപ്ലവ പാര്‍ട്ടിയാണെന്നും അത്തരം സംഘടനയ്ക്കകത്ത് കാറ്റും വെളിച്ചവും കടന്നു വരുന്നത് ആപത്താണ് എന്ന ഇദ്ദേഹത്തിന്റെ വിലയിരുത്തല്‍ വിവാദമായി.

മരണം

2007 ഒക്ടോബര്‍ 3-ന്‌ ഉച്ചക്ക് 12 മണിക്കു തൃശ്ശൂരില്‍ അന്തരിച്ചു.തൃശ്ശൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തിക്കൊണ്ടിരിക്കുന്നതിടയില്‍ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.

കൃതികള്‍

  • മനുഷ്യര്‍ പാര്‍ക്കുന്ന ലോകങ്ങള്‍
  • ചിതയിലെ വെളിച്ചം
  • മരുഭൂമികള്‍ പൂക്കുമ്പോള്‍
  • പുതിയ വര്‍ത്തമാനങ്ങള്‍
  • നൂതന ലോകങ്ങള്‍
  • വര്‍ണ്ണങ്ങളുടെ സംഗീതം
  • കവിതയും മന:ശാസ്ത്രവും
  • ശീര്‍ഷാസനം
  • കാഴ്ചപ്പാട്
  • അടയുന്ന വാതില്‍ തുറക്കുന്ന വാതില്‍
  • വാക്കും മനസും
  • ഫാഷിസത്തിന്റെ മന:ശാസ്ത്രം
  • സംസ്കാരവും സ്വാതന്ത്ര്യവും
  • അടയാളങ്ങള്‍

അവലംബം

ഫലകം:അപൂര്‍ണ്ണ ജീവചരിത്രം

വര്‍ഗ്ഗം:മലയാള സാഹിത്യ വിമര്‍ശകര്‍

"https://ml.wikipedia.org/w/index.php?title=എം.എൻ._വിജയൻ&oldid=420886" എന്ന താളിൽനിന്ന് ശേഖരിച്ചത്