"രേവതി പട്ടത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 1: വരി 1:
{{prettyurl|Revathi Pattathanam}}
{{prettyurl|Revathi Pattathanam}}
[[കോഴിക്കോട്]] [[സാമൂതിരി]] രാജാവിന്റെ അദ്ധ്യക്ഷതയില്‍ നടന്നിരുന്ന [[തര്‍ക്കശാസ്ത്രം | തര്‍ക്കശാസ്ത്ര]] സദസ്സ് അഥവാ [[പട്ടത്താനം]]. [[തുലാം]] മാസത്തിന്റെ [[രേവതി]] നാളില്‍ തുടങ്ങിയിരുന്നതിനാല്‍ രേവതി പട്ടത്താനം എന്നു് വിളിച്ചു് പോരുന്നു. [[മലബാര്‍ | മലബാറിലേക്ക്]] [[ടിപ്പു സുല്‍ത്താന്‍ | ടിപ്പുവിന്റെ]] ആക്രമണമുണ്ടാകുന്ന കാലം വരേയ്ക്കും രേവതി പട്ടത്താനം തുടര്‍ച്ചയായി നടന്നു പോന്നിരുന്നു. [[പതിനെട്ടരക്കവികള്‍ | പതിനെട്ടരക്കവികളുടെ]] സാന്നിദ്ധ്യം രേവതി പട്ടത്താനത്തിനു് ഭാരതീയ തര്‍ക്കശാസ്ത്രത്തിലും കേരളീയ സാംസ്കാരികവേദിയിലും ഖ്യാതി നേടിക്കൊടുത്തു. മുരാരിയുടെ അനര്‍ഘരാഘവത്തിനു വിക്രമീയം എന്ന വുഖ്യാനം രചിച്ച മാനവിക്രമന്‍(1466-1471) ആയിരുന്നു പട്ട്ത്താനത്തിന്റ്റെ പ്രമുഖനായ സാ‍മൂതിരി.
[[കോഴിക്കോട്]] [[സാമൂതിരി]] രാജാവിന്റെ അദ്ധ്യക്ഷതയില്‍ നടന്നിരുന്ന [[തര്‍ക്കശാസ്ത്രം | തര്‍ക്കശാസ്ത്ര]] സദസ്സ് അഥവാ [[പട്ടത്താനം]]. [[തുലാം]] മാസത്തിന്റെ [[രേവതി]] നാളില്‍ തുടങ്ങിയിരുന്നതിനാല്‍ രേവതി പട്ടത്താനം എന്നു് വിളിച്ചു് പോരുന്നു. [[മലബാര്‍ | മലബാറിലേക്ക്]] [[ടിപ്പു സുല്‍ത്താന്‍ | ടിപ്പുവിന്റെ]] ആക്രമണമുണ്ടാകുന്ന കാലം വരേയ്ക്കും രേവതി പട്ടത്താനം തുടര്‍ച്ചയായി നടന്നു പോന്നിരുന്നു. [[പതിനെട്ടരക്കവികള്‍ | പതിനെട്ടരക്കവികളുടെ]] സാന്നിദ്ധ്യം രേവതി പട്ടത്താനത്തിനു് ഭാരതീയ തര്‍ക്കശാസ്ത്രത്തിലും കേരളീയ സാംസ്കാരികവേദിയിലും ഖ്യാതി നേടിക്കൊടുത്തു. മുരാരിയുടെ അനര്‍ഘരാഘവത്തിനു വിക്രമീയം എന്ന വുഖ്യാനം രചിച്ച മാനവിക്രമന്‍(1466-1471) ആയിരുന്നു പട്ട്ത്താനത്തിന്റ്റെ പ്രമുഖനായ സാ‍മൂതിരി.
രേവതി പട്ടത്താനം, [[തളി]]യില്‍ താനം എന്നും അറിയപ്പെട്ടിരുന്നു.
രേവതി പട്ടത്താനം, [[തളി]]യില്‍ താനം എന്നും അറിയപ്പെട്ടിരുന്നു. ഇന്ന് ഇതു നടത്തിവരുന്നത് പട്ടത്താന സമിതിയാണ്. ഇന്നത്തെ സാമൂതിരി ഇതിന് സാക്ഷ്യം വഹിക്കാനെത്താറുണ്ട്. <ref> http://www.hindu.com/2006/11/03/stories/2006110300380200.htm </ref>
==പേരിന്റെ പിന്നില്‍ ==
==പേരിന്റെ പിന്നില്‍ ==



12:05, 13 ഡിസംബർ 2006-നു നിലവിലുണ്ടായിരുന്ന രൂപം

കോഴിക്കോട് സാമൂതിരി രാജാവിന്റെ അദ്ധ്യക്ഷതയില്‍ നടന്നിരുന്ന തര്‍ക്കശാസ്ത്ര സദസ്സ് അഥവാ പട്ടത്താനം. തുലാം മാസത്തിന്റെ രേവതി നാളില്‍ തുടങ്ങിയിരുന്നതിനാല്‍ രേവതി പട്ടത്താനം എന്നു് വിളിച്ചു് പോരുന്നു. മലബാറിലേക്ക് ടിപ്പുവിന്റെ ആക്രമണമുണ്ടാകുന്ന കാലം വരേയ്ക്കും രേവതി പട്ടത്താനം തുടര്‍ച്ചയായി നടന്നു പോന്നിരുന്നു. പതിനെട്ടരക്കവികളുടെ സാന്നിദ്ധ്യം രേവതി പട്ടത്താനത്തിനു് ഭാരതീയ തര്‍ക്കശാസ്ത്രത്തിലും കേരളീയ സാംസ്കാരികവേദിയിലും ഖ്യാതി നേടിക്കൊടുത്തു. മുരാരിയുടെ അനര്‍ഘരാഘവത്തിനു വിക്രമീയം എന്ന വുഖ്യാനം രചിച്ച മാനവിക്രമന്‍(1466-1471) ആയിരുന്നു പട്ട്ത്താനത്തിന്റ്റെ പ്രമുഖനായ സാ‍മൂതിരി. രേവതി പട്ടത്താനം, തളിയില്‍ താനം എന്നും അറിയപ്പെട്ടിരുന്നു. ഇന്ന് ഇതു നടത്തിവരുന്നത് പട്ടത്താന സമിതിയാണ്. ഇന്നത്തെ സാമൂതിരി ഇതിന് സാക്ഷ്യം വഹിക്കാനെത്താറുണ്ട്. [1]

പേരിന്റെ പിന്നില്‍

തുലാം മാസത്തിലെ രേവതി നാളില്‍ തുടങ്ങി തിറുവാതിര വരെ നിലനിന്നിരുന്ന എഴു ദിവസത്തെ പാണ്ഡിത്യ പരീക്ഷയും തുടര്‍ന്നുള്ള ബിരുദം അഥവാ പട്ടം ദാനം ചെയ്യലും (convocation).മീമാംസാ പണ്ഡിതനായിരുന്നയിരുന്ന കുമാരിലഭട്ടന്റെ ഓര്‍മ്മക്കായി ഭട്ടന്‍ എന്ന ബിരുദം മീമാംസാ പണ്ഡിതര്‍ക്ക്‌ നല്‍കി വന്നിരുന്നതിനാല്‍ പട്ടസ്ഥാനം എന്നും ലോപിച്ചു പട്ടത്താനം എന്നും പറഞ്ഞു വന്നിരുന്നു. [2]

പട്ടത്താനത്തിന്റെ ഉത്ഭവം

പട്ടത്താനത്തിന്റെ ഉത്ഭവത്തെകുറിച്ചു രണ്ട് വിശ്വാസങ്ങള്‍ ഉണ്ട്. മഹാകവി ഉള്ളൂരിന്റെ അഭിപ്രായത്തില്‍

  • ഒരിക്കല്‍ സിംഹാസനാവകാശികളായി ആണ്‍ പ്രജകള്‍ ഇല്ലാത്ത ഒരു അവസരം രാജവംശത്തില്‍‍ ഉണ്ടായിരുന്നു കുടുംബത്തില്‍ രണ്ടു സഹോദരിമാര്‍ മാത്രം ശേഷിച്ചു. ആചാരപ്രകാരം ആദ്യത്തെ ആണ്‍കുട്ടിക്കാണ് സിംഹാസനം എന്നിരിക്കെ ഇളയസഹോദരി ഒരാണ്‍കുഞ്ഞിനെ പ്രസവിക്കുകയും ഇതില്‍ അസൂയകൊണ്ട മൂത്ത സഹോദരി കുഞ്ഞിനെ വിഷം കൊടുത്തു കൊല്ലുകയും ചെയ്തു. എന്നാല്‍ പിന്നീട് മൂത്ത സഹോദരി ഒരു ആണ്‍ കുഞിനെ പ്രസവിക്കുകയും ആ കുഞ്ഞ് വളര്‍ന്ന് സാ‍മൂതിരിയാവുകയും ചെയ്തു. ഈ സാ‍മൂതിരിയുടെ ഭരണകാലത്ത് അമ്മ മഹാറാണി രാജ്യകാര്യങ്ങളില്‍ ഇടപെടുകയും ഇതിഷ്ടപ്പെടാതിരുന്ന സാമുതിരിയോട് പഴയ കഥകള്‍ (വിഷം കൊടുത്ത് കൊന്ന കഥ)വിളമ്പുകയും ചെയ്തു. ഇതെല്ലം കേട്ടു വിവശനായ സാ‍മൂതിരി പ്രായശ്ചിത്തത്തിനായി തിരുനാവായ യോഗത്തിന്റെ സഹായം തേടി. അവരുടെ ഉപദേശപ്രകാരമാണ് തന്റെ കുടുംബദേവതയെ പ്രതിഷ്ഠിച്ചിട്ടുള്ള തളി ക്ഷേത്ര അങ്കണത്തില്‍ പട്ടത്താനം ഏര്‍പ്പെടുത്തിയത്.[3]

കെ.വി. കൃഷ്ണയ്യരുടെ അഭിപ്രായത്തില്‍

  • സാമൂതിരിയുടെ ശത്രുക്കളായ പോര്‍ളതിരി, കോലത്തിരി എന്നിവരുമായി ഗൂഢാലോചന നടത്തിയതുകൊണ്ട് തളിക്ഷേത്രത്തിലെ നടത്തിപ്പുഭാരവാഹികളായ ബ്രാഹ്മണ‍മൂസ്സതുമാര്‍ രാജാവിന്റെ അപ്രീതിക്കിരയാകുകയും തന്റെ നിയന്ത്രണത്തിന്‍ കീഴിലായപ്പോള്‍ സാമൂതിരി ഇവരെ പുറത്താക്കുകയും ചെയ്തു. ഈ നമ്പൂതിരിമാര്‍ ക്ഷേത്രത്തോട് ചേര്‍ന്ന് നിരാഹാരം എടുക്കുകയും പലരും മരണമടയുകയും ചെയ്തു. ബ്രാഹ്മണരെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ സാ‍മൂതിരിക്ക് ബ്രഹ്മഹത്യാപാപം മൂലമാണ് പിന്നിട് കുടുംബത്തിനുണ്ടായ അനിഷ്ടങ്ങള്‍ എന്നു വിശ്വസിക്കുകയും അതിനു പരിഹാരമായി പ്രസിദ്ധ ശൈവ സന്യാസിയായിരുന്ന കോല്‍കുന്നത്ത് ശിവാങ്കളുടെ ഉപദേശപ്രകാരം പട്ടത്താനം ഏര്‍പ്പെടുത്തിയത്. [4]

ബാലകൃഷ്ണകുറുപ്പിന്‍റെ അഭിപ്രായത്തില്‍

  • സാമൂതിരി പോര്‍ളാതിരിയെ തോല്പിച്ചെങ്കിലും അത് പോര്‍ളാതിരി സ്ഥപിച്ച തളി ക്ഷേത്രത്തിലെ നമ്പിമാര്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. അവര്‍ നെടിയിരുപ്പിനെ ശക്തിയായി പ്രതിരോധിച്ചു. ക്ഷേത്രത്തിന്റെ ഊരായ്മക്കാരായ മൂസ്സതുമാര്‍ (നമ്പി)60 ഇല്ലക്കാര്‍ ഉണ്ടായിരുന്നു. ഇവരെ നെടിയിരുപ്പ് കൂലിപട്ടാളത്തെ ഉപയോഗിച്ച് അമര്‍ച്ച ചെയ്യാന്‍ ശ്രമിച്ചു കൂറേ പേര്‍ മരണമടഞ്ഞു. കൂറേ പേര്‍ പട്ടിണി വ്രതം ആരംഭിച്ചെങ്കിലും സാമൂതിരി ചെക്വിക്കൊണ്ടില്ല. മുസ്ലീങ്ങളുടെ സ്വാധീനമയിരിക്കണം കാരണം. അങ്ങനെയും നിരവധി പേര്‍ മരിക്കനിടയായപ്പോള്‍ ബാക്കിയുള്ളവര്‍ വ്രതം നിര്‍ത്തി ആക്രമണത്തിനൊരുങ്ങി. അവരെയും പട്ടാളം വകവരുത്തി. ഈ സംഭവത്തിനു ശേഷം കൂറേ കാലം പൂജാദി കര്‍മ്മങ്ങള്‍ ഇല്ലായിരുന്ന തളി ക്ഷേത്രത്തില്‍ പിന്നീട് ശിവാങ്കള്‍ ആണ് പുന: പ്രതിഷ്ഠ നടത്തി പൂജാദി കര്‍മ്മങ്ങള്‍ പുനരാരംഭിച്ചത്. ശിവാങ്കളിന്‍റെ നിര്‍ദ്ദേശപ്രകാരം കന്മതില്‍ കെട്ടി തളിക്ഷേത്രവും കല്പടവുകള്‍ കെട്ടി ചിറയും സമൂതിരി പരിഷ്കരിച്ചു. അവിടന്നപ്പുറം നാട്ടുകാര്‍ക്കിടയില്‍ നെടിയിരിപ്പു സ്വര്ഊപം സമൂതിരി എന്നറിയപ്പെട്ടു.[5]

കേരളത്തിലെ എല്ല സഭാമഠങ്ങളുടേയും പ്രതിനിധികള്‍ ഇതില്‍ പങ്കെടുത്തിരുന്നു. പയ്യൂര്‍ മനയ്ക്കലെ പ്രധാനിയായിരുന്നു വിധി കര്‍ത്താക്കളില്‍ പ്രമുഖന്‍. മീമാംസ വ്യാകരണം, വേദാന്തം മുതലായ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുകയും വിധികര്‍ത്താക്കള്‍ തിരഞ്ഞെടുക്കുന്നവരെ ഏഴാം ദിവസം 'മാങ്ങാട്ടച്ചന്‍' സദസ്സിനുമുന്‍പായി അറിയിക്കുകയും സാമൂതിരി പട്ടത്താനവും പാരിതോഷികങ്ങളും നല്‍കുകയും ചെയ്യുകയായിരുന്നു പതിവ്.

തളിയില്‍ താനം ടിപ്പു സുല്‍ത്താന്റെ ആക്രമണത്തൊടെ നിന്നു പോയി എങ്കിലും 1840 കളില്‍ ശക്തന്‍ സാമൂതിരി അത്‌ പുനരുദ്ധരിപ്പിച്ചു. പിന്നിട്‌ കൂറ്റല്ലൂര്‍ നമ്പൂതിരിമാര്‍ അത്‌ 1934 വരെ നടത്തി വന്നു. ഇന്നും എല്ലാവര്‍ഷവും രേവതി പട്ടത്താനം ആഘോഷിച്ചുവരുന്നു.

രേവതീപട്ടത്താനം നേടുക എന്നത്‌ ഏതു പണ്ഡിതനും അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി പോലും ആറു പ്രാവശ്യം അര്‍ഹത നിഷേധിക്കപ്പെട്ടതിനു ശേഷമാണ്‌ ഇതു കരസ്ഥമാക്കിയത് . ഇങ്ങനെ പട്ടത്താനം ലഭിച്ചവരാണ്‌ ഉദ്ദണ്ഡനും കാക്കശ്ശേരിയും മറ്റും. ഇതില്‍ പങ്കെടുക്കാനാണ്‌ ഉദ്ദണ്ഡന്‍ ആദ്യമായി കോഴിക്കോട്ടു വരുന്നതു തന്നെ [6]

ഗ്രന്ഥസൂചി

  1. http://www.hindu.com/2006/11/03/stories/2006110300380200.htm
  2. മനോരമ ഇയര്‍ ബുക്ക്‌ 2006 പേജു 403. മനോരമ പ്രസ്സ്‌ കോട്ടയം
  3. എ. ശ്രീധരമേനോന്‍, കേരളചരിത്രശില്പികള്‍ (ചരിത്രം)ഏട് 86. 1988. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, കോട്ടയം.
  4. എ. ശ്രീധരമേനോന്‍, കേരളചരിത്രശില്പികള്‍ (ചരിത്രം)ഏട് 86. 1988. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, കോട്ടയം.
  5. കെ. ബാലകൃഷ്ണക്കുറുപ്പ്; കോഴിക്കോടിന്‍റെ ചരിത്രം - മിത്തുകളും യാഥാര്‍ഥ്യങ്ങളും.ഏട് 72, മാതൃഭൂമി പ്രിന്റ്റിങ് അന്‍റ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000.
  6. കേരള സംസ്കാര ദര്‍ശനം. പ്രൊഫ. കിളിമാനൂര്‍ വിശ്വംഭരന്‍. ജൂലായ്‌ 1990. കാഞ്ചനഗിരി ബുക്സ്‌ കിളിമനൂര്‍, കേരള

വിശകലനം

"https://ml.wikipedia.org/w/index.php?title=രേവതി_പട്ടത്താനം&oldid=26545" എന്ന താളിൽനിന്ന് ശേഖരിച്ചത്