"എ.കെ. ശശീന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 42: വരി 42:


കോഫി ബോർഡ്, കേരള സാക്ഷരത സമിതിയുടെ ഗ‌വേണിംഗ് ബോഡി, കേരള ഭവന വികസന ബോർഡ് തുടങ്ങിയവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ ജ‌വഹർലാൽ നെഹ്രു പബ്ലിക് ലൈബ്രറിയുടെ വൈസ്‌ പ്രസിഡണ്ടായും ഗവേണിംഗ് ബോർഡ് അംഗമായും പ്രവർത്തിച്ചു.
കോഫി ബോർഡ്, കേരള സാക്ഷരത സമിതിയുടെ ഗ‌വേണിംഗ് ബോഡി, കേരള ഭവന വികസന ബോർഡ് തുടങ്ങിയവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ ജ‌വഹർലാൽ നെഹ്രു പബ്ലിക് ലൈബ്രറിയുടെ വൈസ്‌ പ്രസിഡണ്ടായും ഗവേണിംഗ് ബോർഡ് അംഗമായും പ്രവർത്തിച്ചു.
ഫോണിൽ സ്ത്രീയോടു മോശമായി സംസാരിച്ചെന്ന് ആരോപണമുയർന്നതിനു പിന്നാലെ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ 26 March 2017 നു രാജിവച്ചു<ref>[http://www.manoramaonline.com/news/just-in/2017/03/26/ak-sasindran-alleged-sexual-audio-tape.html AK Saseendran]</ref>
മംഗളം ചാനൽ ഒരുക്കിയ ഹണി ട്രാപ്പിൽ പേര് വലിച്ചിഴക്കപ്പെട്ടതിന് പിന്നാലെ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ 26 March 2017 നു രാജിവച്ചു<ref>[http://www.manoramaonline.com/news/just-in/2017/03/26/ak-sasindran-alleged-sexual-audio-tape.html AK Saseendran]</ref>


== അവലംബം ==
== അവലംബം ==

19:38, 28 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.കെ. ശശീന്ദ്രൻ
കേരളത്തിലെ ഗതാഗത വകുപ്പ് മന്ത്രി
പദവിയിൽ
ഓഫീസിൽ
25 മേയ് 2016 മുതൽ
കേരള നിയമസഭ അംഗം
മണ്ഡലംപെരിങ്ങളം(1980-1982)


എടക്കാട് (1982-1987)
ബാലുശ്ശേരി (2006-2011)


എലത്തൂർ(2011-)
വ്യക്തിഗത വിവരങ്ങൾ
ജനനംthumb
(1946-01-29) 29 ജനുവരി 1946  (78 വയസ്സ്)
കണ്ണൂർ
മരണംthumb
അന്ത്യവിശ്രമംthumb
രാഷ്ട്രീയ കക്ഷിഎൻ.സി.പി.
പങ്കാളിഎൻ.ടി. അനിത കൃഷ്ണൻ
കുട്ടികൾ1 മകൻ
മാതാപിതാക്കൾ
  • thumb

കേരളത്തിലെ ഇടതുപക്ഷ നേതാക്കളിലൊരാളും എൻ.സി.പി. ദേശീയ പ്രവർത്തകസമിതി അംഗവും കേരളസംസ്ഥാനത്തെ ഗതാഗത വകുപ്പ് മന്ത്രിയുമായിരുന്നുഎ.കെ. ശശീന്ദ്രൻ. നിലവിൽ എലത്തൂർ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ.യായ ശശീന്ദ്രൻ ഇതിനു മുൻപ് 2011-ലും ഏലത്തൂരിൽ നിന്നുതന്നെ മത്സരിച്ച് ജയിച്ചിരുന്നു. 2006-ൽ ബാലുശേരിയിൽ നിന്നും 1982-ൽ എടക്കാട്ടുനിന്നും 1980-ൽ പെരിങ്ങളത്തു നിന്നും ഇദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്.

2016ൽ ഏലത്തൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. എൽ ഡി എഫിന്റെ ഘടകമായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അംഗമായാണ് മത്സരിച്ചത്. 2016 മേയ് 25 ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പിണറായി വിജയൻ (സിപിഎം) മുഖ്യമന്ത്രിയായ മന്ത്രിസഭയിൽ ഗതാഗത വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. എൻ.സി.പി.യുടെ രണ്ട് എം.എൽ.എ.മാരിൽ ഒരാളായ ശശീന്ദ്രന്റെ സ്ഥാനാരോഹണം ഒരുപാട് വിവാദങ്ങളിൽ കലാശിച്ചിരുന്നു. മറ്റൊരു എം.എൽ.എ.യായ തോമസ് ചാണ്ടിയും ഇതേ സമയം മന്ത്രിസഭയിൽ ഒരു സീറ്റ് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രശ്നത്തിൽ കലാശിച്ചു. ഒടുവിൽ ആദ്യത്തെ രണ്ടര വർഷം ശശീന്ദ്രന്നും രണ്ടാമത്തെ രണ്ടര വർഷം തോമസ് ചാണ്ടിയ്ക്കും കൊടുക്കാമെന്ന് പറഞ്ഞ് ഒത്തുതീർപ്പുണ്ടാക്കി.

2017 മാർച്ച് 26 ന് പുതുതായി സംപ്രേഷണം ആരംഭിച്ച ചാനൽ മംഗളം ചാനൽ സംവിധാനിച്ച ഹണി ട്രാപ്പിൽ ശശീന്ദ്രനെ കുരുക്കി. സ്ത്രീയോട് ഫോണിൽ ലൈംഗീക കാര്യങ്ങൾ പറയുന്നതിന്റെ റിക്കോർഡിങ്ങ് ആയിരുന്നു ചാനൽ സംപ്രേഷണം ചെയ്ത ശബ്ദ ക്ലിപ്പ്. [1] ഇതിനെ തുടർന്ന് ശശീന്ദ്രൻ തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു.[2]

ജീവിതരേഖ

എ. കുഞ്ഞമ്പുവിന്റെയും എം.കെ. ജാനകിയുടെയും മകനായി 1946 ജനുവരി 29-ന് കണ്ണൂരിൽ ജനിച്ച ശശീന്ദ്രൻ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. കെ.എസ്.യു-വിന്റെയും യൂത്ത് കോൺഗ്രസ്സിന്റെയും ജില്ലാ-സംസ്ഥാന തലത്തിലുള്ള വിവിധ പദവികൾ വഹിച്ചു.[3]1980-ൽ കോൺഗ്രസ്(യു)-വിലൂടെ ഇടതുപക്ഷ മുന്നണിയിലെത്തി. 1982 മുതൽ 1999 വരെ കോൺഗ്രസ്(എസ്)-ന്റെയും പിന്നീട് എൻ.സി.പി.യുടെയും സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു.[4]

കോഫി ബോർഡ്, കേരള സാക്ഷരത സമിതിയുടെ ഗ‌വേണിംഗ് ബോഡി, കേരള ഭവന വികസന ബോർഡ് തുടങ്ങിയവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ ജ‌വഹർലാൽ നെഹ്രു പബ്ലിക് ലൈബ്രറിയുടെ വൈസ്‌ പ്രസിഡണ്ടായും ഗവേണിംഗ് ബോർഡ് അംഗമായും പ്രവർത്തിച്ചു. മംഗളം ചാനൽ ഒരുക്കിയ ഹണി ട്രാപ്പിൽ പേര് വലിച്ചിഴക്കപ്പെട്ടതിന് പിന്നാലെ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ 26 March 2017 നു രാജിവച്ചു[5]

അവലംബം

"https://ml.wikipedia.org/w/index.php?title=എ.കെ._ശശീന്ദ്രൻ&oldid=2514182" എന്ന താളിൽനിന്ന് ശേഖരിച്ചത്