"ചെങ്കല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) 27 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q622845 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര... |
No edit summary |
||
വരി 7: | വരി 7: | ||
[[കോഴിക്കോട് ]] നഗര മദ്ധ്യത്തിലുള്ള [[മാനാഞ്ചിറ മൈതാനം|മാനാഞ്ചിറ മൈതാനത്തിന്റെയും]] , [[കോട്ടയം]] നഗര മദ്ധ്യത്തിലുള്ള [[തിരുനക്കര മൈതാനം|തിരുനക്കര മൈതാനത്തിന്റെയും]] നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച ചുറ്റുമതിലുകൾ [[ചെങ്കല്ല്]] ഉപയോഗിച്ചുള്ള നിർമ്മാണ രീതിയുടെ മനോഹാരിതക്ക് ഉദാഹരണമാണ്. |
[[കോഴിക്കോട് ]] നഗര മദ്ധ്യത്തിലുള്ള [[മാനാഞ്ചിറ മൈതാനം|മാനാഞ്ചിറ മൈതാനത്തിന്റെയും]] , [[കോട്ടയം]] നഗര മദ്ധ്യത്തിലുള്ള [[തിരുനക്കര മൈതാനം|തിരുനക്കര മൈതാനത്തിന്റെയും]] നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച ചുറ്റുമതിലുകൾ [[ചെങ്കല്ല്]] ഉപയോഗിച്ചുള്ള നിർമ്മാണ രീതിയുടെ മനോഹാരിതക്ക് ഉദാഹരണമാണ്. |
||
==ചരിത്രം== |
|||
1807 ൽ മലബാർ സന്ദർശിച്ച ഹാമിൽട്ടൻ ബുക്കാനൻ ആണ് ഇത്തരം പാറകളെ ലാറ്ററൈറ്റ് ശിലകൾ എന്ന് പേരു നൽകിയത്. [[അങ്ങാടിപുറം|അങ്ങാടിപുറത്ത്]] വച്ചാണ് അദ്ധേഹം ഈ പാറകളുടെ സവിശേഷതകൾ ശ്രദ്ധിച്ചത്. |
|||
== ചിത്രശാല == |
== ചിത്രശാല == |
||
<gallery> |
<gallery> |
16:15, 30 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം
ലാറ്ററൈറ്റ് ശിലകളിൽ നിന്നും വെട്ടിയെടുക്കുന്ന ചുവന്ന നിറമുള്ള കല്ലാണ് ചെങ്കല്ല് അഥവാ വെട്ടുകല്ല്. ചില പ്രത്യേകതരം പാറ പ്രദേശങ്ങളിൽ നിന്നാണ് ഇത് വെട്ടിയെടുക്കുന്നത്. ചെങ്കല്ല് പ്രധാനമായും വീടുകളുടെയും കെട്ടിടങ്ങളുടെയും നിർമ്മാണത്തിന് ഉപയോഗിച്ചുവരുന്നു. കോൺക്രീറ്റ് മേൽക്കൂരയുളള ഇരുനില വീടുകൾ നിർമ്മിക്കുന്നതിനു പോലും കേരളത്തിലെമ്പാടും വെട്ടുകല്ല് ഉപയോഗിച്ചു വരുന്നു. ചെങ്കല്ല് വെട്ടിയെടുക്കുന്ന സ്ഥലങ്ങളാണ് ചെങ്കല്ല് മട അല്ലെങ്കിൽ കപ്പണ (കൽ പണ) എന്നുപറയുന്നത്. മുൻപ് നീളമുള്ള പ്രത്യേകയിനം മഴു ഉപയോഗിച്ച് വെട്ടിയെടുത്തിരുന്ന ചെങ്കല്ല് ഇപ്പോൾ യന്ത്രം ഉപയോഗിച്ചാണ് പ്രധാനമായും വെട്ടിയെടുക്കുന്നത്. വടക്കൻ മലബാറിൽ വ്യാപകമായി ചെങ്കൽ കുന്നുകൾ ഉണ്ട്. കണ്ണൂർ ജില്ലയിലെ കല്ല്യാട്,ഊരത്തൂർ,കുറുമാത്തൂർ,ചേപ്പറമ്പ്തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണു പ്രധാനമായും ചെങ്കല്ല് ഖനനം നടത്തുന്നത്.ആയിരക്കണക്കിനു അന്യ ദേശ തൊഴിലാളികൾ ഇവിടങ്ങളിൽ പണിയെടുക്കുന്നു.വായു സ്പർശനത്തേത്തുടർന്ന് കൂടുതൽ ഉറപ്പാ നേടുന്ന ലാറ്ററൈറ്റ് ശിലകൾ സിമന്റ് തേക്കാതിരുന്നാലും കാലക്രമത്തിൽ കൂടുതൽ ഉറപ്പുള്ളതായി തീരും.
മടയിൽ നിന്നും വെട്ടിയെടുക്കുന്ന ചെങ്കല്ല് വിണ്ടും മഴുവുപയോഗിച്ച് ചെത്തി മിനുസപ്പെടുത്തിയതിനു ശേഷമാണ് പണികൾക്കുപയോഗിക്കുന്നത്. കിണറിന്റെ അരികുകൾ പോലെ വൃത്താകൃതിയിലുള്ള മതിലുകൾ കെട്ടുന്നതിന് അൽപ്പം ചാപാകൃതിയിലും വെട്ടുകല്ല് ചെത്തിയെടുക്കാറുണ്ട്. തറയിൽ വിരിക്കുന്നതിനും വെട്ടുകല്ല് ഉപയോഗിക്കുന്നുണ്ട്.
കോഴിക്കോട് നഗര മദ്ധ്യത്തിലുള്ള മാനാഞ്ചിറ മൈതാനത്തിന്റെയും , കോട്ടയം നഗര മദ്ധ്യത്തിലുള്ള തിരുനക്കര മൈതാനത്തിന്റെയും നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച ചുറ്റുമതിലുകൾ ചെങ്കല്ല് ഉപയോഗിച്ചുള്ള നിർമ്മാണ രീതിയുടെ മനോഹാരിതക്ക് ഉദാഹരണമാണ്.
ചരിത്രം
1807 ൽ മലബാർ സന്ദർശിച്ച ഹാമിൽട്ടൻ ബുക്കാനൻ ആണ് ഇത്തരം പാറകളെ ലാറ്ററൈറ്റ് ശിലകൾ എന്ന് പേരു നൽകിയത്. അങ്ങാടിപുറത്ത് വച്ചാണ് അദ്ധേഹം ഈ പാറകളുടെ സവിശേഷതകൾ ശ്രദ്ധിച്ചത്.
ചിത്രശാല
-
തിരുവനന്തപുരത്ത് ഫ്രാൻസിസ് ബുക്കാനന്റെ സ്മരണാർത്ഥം വെട്ടുകല്ലിൽ സ്ഥാപിച്ചിരിക്കുന്ന സ്മാരകം-വെട്ടുകല്ലിനെക്കുറിച്ച് ആദ്യമായി പരാമർശിച്ചത് ബുക്കാനനാണ്
-
കല്ല് വെട്ടിയെടുക്കുന്നു
-
ചെങ്കല്ല് വെട്ടാനുപയോഗിക്കുന്ന യന്ത്രത്തിന്റെ പല്ല്
-
ഒരു ചെങ്കൽപ്പണയുടെ വിശാലദൃശ്യം, കൂവേരിയിൽ നിന്നും
-
തറയിൽ വിരിക്കാനും വെട്ടുകല്ല് ഉപയോഗിക്കുന്നുണ്ട്. കാസർഗോഡ് ജില്ലയിലെ അടുക്കത്ത് ഭഗവതിക്ഷേത്രത്തിന്റെ ചുറ്റുമുള്ള തറ