"രേവതി പട്ടത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
→‎ക്ഷണം: : Correcting html formatting
html formatting correction
വരി 34: വരി 34:
===ക്ഷണം===
===ക്ഷണം===
<!-- ഇത് ഏഡിറ്റ് ചെയ്യരരുത്. പഴയ മലയാളം ആണ് -->
<!-- ഇത് ഏഡിറ്റ് ചെയ്യരരുത്. പഴയ മലയാളം ആണ് -->
:<b>“കോഴിക്കോട്ടേ തളിയില്‍ തുലാഞായറ്റില്‍ ഇരവതിപട്ടത്താനത്തിനവിള്‍കലം ഉണ്ടാകയാല്‍ താനം കൊള്ളുവാന്‍ തക്കവണ്ണം നാം കല്പിച്ചു, അതിന കൊല്ലം... ധനു... നു സഭ കോഴിക്കോട്ടെത്തുകയും വേണം”</b>
<b> <blockquote>
“കോഴിക്കോട്ടേ തളിയില്‍ തുലാഞായറ്റില്‍ ഇരവതിപട്ടത്താനത്തിനവിള്‍കലം ഉണ്ടാകയാല്‍ താനം കൊള്ളുവാന്‍ തക്കവണ്ണം നാം കല്പിച്ചു, അതിന കൊല്ലം... ധനു... നു സഭ കോഴിക്കോട്ടെത്തുകയും വേണം” <blockquote> </b>


എന്നീ പ്രകാരമുള്ള തിരുവെഴുത്തുകള്‍ [[സാമൂതിരി]] സഭായോഗങ്ങള്‍, വൈദിക നമ്പൂതിരിമാര്‍, കോവിലകത്തെ തമ്പുരാക്കന്മാര്‍ എന്നിവര്‍ക്കയക്കുന്നു. ക്ഷണിക്കപ്പെടാതെ ആരും പങ്കെടുക്കാറില്ല. ചില പ്രത്യേക സാഹചര്യങ്ങളില്‍ പങ്കെറ്റുക്കാന്‍ സാധിക്കാത്തതില്‍ മറുപടി അയക്കുകയും ചെയ്യാറുണ്ട്. (മാപ്പിള ലഹള ക്കാലത്ത്)
എന്നീ പ്രകാരമുള്ള തിരുവെഴുത്തുകള്‍ [[സാമൂതിരി]] സഭായോഗങ്ങള്‍, വൈദിക നമ്പൂതിരിമാര്‍, കോവിലകത്തെ തമ്പുരാക്കന്മാര്‍ എന്നിവര്‍ക്കയക്കുന്നു. ക്ഷണിക്കപ്പെടാതെ ആരും പങ്കെടുക്കാറില്ല. ചില പ്രത്യേക സാഹചര്യങ്ങളില്‍ പങ്കെറ്റുക്കാന്‍ സാധിക്കാത്തതില്‍ മറുപടി അയക്കുകയും ചെയ്യാറുണ്ട്. (മാപ്പിള ലഹള ക്കാലത്ത്)

14:41, 1 മാർച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം

കോഴിക്കോട് സാമൂതിരി രാജാവിന്റെ അദ്ധ്യക്ഷതയില്‍ നടന്നിരുന്ന തര്‍ക്കശാസ്ത്ര സദസ്സ് അഥവാ പട്ടത്താനം. തുലാം മാസത്തിന്റെ രേവതി നാളില്‍ തുടങ്ങിയിരുന്നതിനാല്‍ രേവതി പട്ടത്താനം എന്നു് വിളിച്ചു് പോരുന്നു. മലബാറിലേക്ക് ടിപ്പുവിന്റെ ആക്രമണമുണ്ടാകുന്ന കാലം വരേയ്ക്കും രേവതി പട്ടത്താനം തുടര്‍ച്ചയായി നടന്നു പോന്നിരുന്നു. പതിനെട്ടരക്കവികളുടെ സാന്നിദ്ധ്യം രേവതി പട്ടത്താനത്തിനു് ഭാരതീയ തര്‍ക്കശാസ്ത്രത്തിലും കേരളീയ സാംസ്കാരികവേദിയിലും ഖ്യാതി നേടിക്കൊടുത്തു. മുരാരിയുടെ അനര്‍ഘരാഘവത്തിനു വിക്രമീയം എന്ന വുഖ്യാനം രചിച്ച മാനവിക്രമന്‍(1466-1478) ആയിരുന്നു പട്ടത്താനത്തില്‍ പ്രമുഖനായ സാ‍മൂതിരി. രേവതി പട്ടത്താനം, തളിയില്‍ താനം എന്നും അറിയപ്പെട്ടിരുന്നു. ഇന്ന് ഇതു നടത്തിവരുന്നത് പട്ടത്താന സമിതിയാണ്. ഇന്നത്തെ സാമൂതിരി ഇതിന് സാക്ഷ്യം വഹിക്കാനെത്താറുണ്ട്. [1] [2] വിജയികള്‍ക്കു പണക്കിഴിയും പട്ടത്താനവും കൊടുത്തിരുന്നു. 51 പുത്തന്‍ പണം ( പതിനാല്‍ ഉറുപ്പിക അമ്പത്താരു പൈസ) അടങ്ങിയ കിഴിയാണ് ലഭിക്കുക. പ്രഭാകരമീമാംസ, വ്യാകരണം, വേദാന്തം എന്നീ വിഷയങ്ങള്‍ക്ക് 12, 12, 9, 13 എന്നിങ്ങനെ മൊത്തം 36 കിഴികളാണ് പണ്ട് പാരിതോഷികമായി കൊടുത്തിരുന്നത്.

പേരിന്റെ പിന്നില്‍

തുലാം മാസത്തിലെ രേവതി നാളില്‍ തുടങ്ങി തിരുവാതിര നാള്‍ വരെ നിലനിന്നിരുന്ന എഴു ദിവസത്തെ പാണ്ഡിത്യ പരീക്ഷയും തുടര്‍ന്നുള്ള ബിരുദം അഥവാ പട്ടം ദാനം ചെയ്യലും(convocation)ആണ് ഈ മഹാ സംഭവം. മീമാംസാ പണ്ഡിതനായിരുന്ന കുമാരിലഭട്ടന്റെ ഓര്‍മ്മക്കായി ഭട്ടന്‍ എന്ന ബിരുദം മീമാംസാ പണ്ഡിതര്‍ക്ക്‌ നല്‍കി വന്നിരുന്നതിനാല്‍ പട്ടസ്ഥാനം എന്നും ലോപിച്ചു പട്ടത്താനം എന്നും പറഞ്ഞു വന്നിരുന്നു. [3] തിരുവോണ നാളില്‍ അവസാനിച്ചിരുന്നതിനാള്‍ തിരുവോണപട്ടത്താനം എന്നും പ്രതിപാധിച്ചു കാണുന്നുണ്ട്. [4]

താനം എന്നതിന് സ്ഥാനം എന്നും ക്ഷേത്രഭരണകാര്യാലയം എന്നും അര്‍ത്ഥമുണ്ട് പാലിയിലെ ഥാന, പ്രകൃതികിലെ ഠാണ, സംസ്കൃതത്തിലെ സ്ഥാന എന്നിവക്കും സമാന അര്‍ത്ഥങ്ങള്‍ തന്നെയാണ്. ഭട്ട സ്ഥാനം എന്നാണ് ഒരു പദവിയായി കല്പിച്ചു നല്‍കിയതിനാല്‍ പട്ടത്താനം എന്ന് പേര്‍ വന്നതാവാം.

ചരിത്രം

പട്ടത്താനത്തിന്റെ ഉത്ഭവത്തെകുറിച്ചു വിവിധ വിശ്വാസങ്ങള്‍ ഉണ്ട്. മഹാകവി ഉള്ളൂരിന്റെ അഭിപ്രായത്തില്‍

  • 'ഒരിക്കല്‍ സിംഹാസനാവകാശികളായി ആണ്‍ പ്രജകള്‍ ഇല്ലാത്ത ഒരു അവസരം രാജവംശത്തില്‍‍ ഉണ്ടായിരുന്നു കുടുംബത്തില്‍ രണ്ടു സഹോദരിമാര്‍ മാത്രം ശേഷിച്ചു. ആചാരപ്രകാരം ആദ്യത്തെ ആണ്‍കുട്ടിക്കാണ് സിംഹാസനം എന്നിരിക്കെ ഇളയസഹോദരി ഒരാണ്‍കുഞ്ഞിനെ പ്രസവിക്കുകയും ഇതില്‍ അസൂയകൊണ്ട മൂത്ത സഹോദരി കുഞ്ഞിനെ വിഷം കൊടുത്തു കൊല്ലുകയും ചെയ്തു. എന്നാല്‍ പിന്നീട് മൂത്ത സഹോദരി ഒരു ആണ്‍ കുഞിനെ പ്രസവിക്കുകയും ആ കുഞ്ഞ് വളര്‍ന്ന് സാ‍മൂതിരിയാവുകയും ചെയ്തു. ഈ സാ‍മൂതിരിയുടെ ഭരണകാലത്ത് അമ്മ മഹാറാണി രാജ്യകാര്യങ്ങളില്‍ ഇടപെടുകയും ഇതിഷ്ടപ്പെടാതിരുന്ന സാമുതിരിയോട് പഴയ കഥകള്‍ (വിഷം കൊടുത്ത് കൊന്ന കഥ)വിളമ്പുകയും ചെയ്തു. ഇതെല്ലം കേട്ടു വിവശനായ സാ‍മൂതിരി പ്രായശ്ചിത്തത്തിനായി തിരുനാവായ യോഗത്തിന്റെ സഹായം തേടി. അവരുടെ ഉപദേശപ്രകാരമാണ് തന്റെ കുടുംബദേവതയെ പ്രതിഷ്ഠിച്ചിട്ടുള്ള തളി ക്ഷേത്ര അങ്കണത്തില്‍ പട്ടത്താനം ഏര്‍പ്പെടുത്തിയത്'.[5]
പ്രമാണം:Samorin.jpeg
2005 ല് നടന്ന പട്ടത്താന ചടങ്ങിന്റെ ഉദ്ഘാടനവേളയില്‍ ഇപ്പോഴത്തെ സാമൂതിരിയെ തിരുവിതാംകൂറ് രാജ കൊട്ടാരത്തിലെ അശ്വതി തിരുനാള്‍ ലക്ഷ്മീ ഭായ് തമ്പുരാട്ടി ഉപചാരം അര്‍പ്പിക്കുന്നു

കെ.വി. കൃഷ്ണയ്യരുടെ അഭിപ്രായത്തില്‍

  • സാമൂതിരിയുടെ ശത്രുക്കളായ പോര്‍ളതിരി, കോലത്തിരി ഗൂഢാലോചന നടത്തിയതുകൊണ്ട് തളിക്ഷേത്രത്തിലെ നടത്തിപ്പുഭാരവാഹികളായ ബ്രാഹ്മണ‍മൂസ്സതുമാര്‍ രാജാവിന്റെ അപ്രീതിക്കിരയാകുകയും തന്റെ നിയന്ത്രണത്തിന്‍ കീഴിലായപ്പോള്‍ സാമൂതിരി ഇവരെ പുറത്താക്കുകയും ചെയ്തു. ഈ നമ്പൂതിരിമാര്‍ ക്ഷേത്രത്തോട് ചേര്‍ന്ന് നിരാഹാരം എടുക്കുകയും പലരും മരണമടയുകയും ചെയ്തു. ബ്രാഹ്മണരെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ സാ‍മൂതിരിക്ക് ബ്രഹ്മഹത്യാപാപം മൂലമാണ് പിന്നിട് കുടുംബത്തിനുണ്ടായ അനിഷ്ടങ്ങള്‍ എന്നു വിശ്വസിക്കുകയും അതിനു പരിഹാരമായി പ്രസിദ്ധ ശൈവ സന്യാസിയായിരുന്ന കോല്‍കുന്നത്ത് ശിവാങ്കളുടെ ഉപദേശപ്രകാരം പട്ടത്താനം ഏര്‍പ്പെടുത്തിയത്. [6]

ബാലകൃഷ്ണകുറുപ്പിന്റെ അഭിപ്രായത്തില്‍

  • സാമൂതിരി പോര്‍ളാതിരിയെ തോല്പിച്ചെങ്കിലും അത് പോര്‍ളാതിരി സ്ഥപിച്ച തളി ക്ഷേത്രത്തിലെ നമ്പിമാര്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. അവര്‍ നെടിയിരുപ്പിനെ ശക്തിയായി പ്രതിരോധിച്ചു. ക്ഷേത്രത്തിന്റെ ഊരായ്മക്കാരായ മൂസ്സതുമാര്‍ (നമ്പി)60 ഇല്ലക്കാര്‍ ഉണ്ടായിരുന്നു. ഇവരെ നെടിയിരുപ്പ് കൂലിപട്ടാളത്തെ ഉപയോഗിച്ച് അമര്‍ച്ച ചെയ്യാന്‍ ശ്രമിച്ചു കൂറേ പേര്‍ മരണമടഞ്ഞു. കൂറേ പേര്‍ പട്ടിണി വ്രതം ആരംഭിച്ചെങ്കിലും സാമൂതിരി ചെക്വിക്കൊണ്ടില്ല. മുസ്ലീങ്ങളുടെ സ്വാധീനമയിരിക്കണം കാരണം. അങ്ങനെയും നിരവധി പേര്‍ മരിക്കനിടയായപ്പോള്‍ ബാക്കിയുള്ളവര്‍ വ്രതം നിര്‍ത്തി ആക്രമണത്തിനൊരുങ്ങി. അവരെയും പട്ടാളം വകവരുത്തി. ഈ സംഭവത്തിനു ശേഷം കൂറേ കാലം പൂജാദി കര്‍മ്മങ്ങള്‍ ഇല്ലായിരുന്ന തളി ക്ഷേത്രത്തില്‍ പിന്നീട് ശിവാങ്കള്‍ ആണ് പുന: പ്രതിഷ്ഠ നടത്തി പൂജാദി കര്‍മ്മങ്ങള്‍ പുനരാരംഭിച്ചത്. ശിവാങ്കളിന്റെ നിര്‍ദ്ദേശപ്രകാരം കന്മതില്‍ കെട്ടി തളിക്ഷേത്രവും കല്പടവുകള്‍ കെട്ടി ചിറയും സമൂതിരി പരിഷ്കരിച്ചു. അവിടന്നപ്പുറം നാട്ടുകാര്‍ക്കിടയില്‍ നെടിയിരിപ്പു സ്വര്ഊപം സമൂതിരി എന്നറിയപ്പെട്ടു.[7]

പന്നിയൂര്‍ ചൊവ്വരഗ്രാമങ്ങള്‍ തമ്മിലുണ്ടായിരുന്ന കൂര്‍ മത്സരങ്ങള്‍ പ്രസിദ്ധമാണ്, [8] വൈഷ്ണവരായ പന്നിയൂര്‍കാരും ശൈവരായ ശുകപുരംകാരും തമ്മിലുള്ള കിടമത്സരത്തില്‍ യഥക്രമം ചാലൂക്യരും രാഷ്ട്രകൂടരും ഇവരെ പിന്താങ്ങിയിരുന്നതായും ഒടുവില്‍ ഇത് വെള്ളാട്ടിരി- സാമൂതിരി മത്സരങ്ങളില്‍ ചെന്നു കലാശിച്ചതായും ലോഗന്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇതിനെ പിന്താങിയും എതിരായും അഭിപ്രായങ്ങളും തെളിവുകളും ഉണ്ട്. (വീരരാഘവ പട്ടയം, മണിപ്രവാളം എന്നീ കൃതികളില്‍ ഈ കൂര്‍ മത്സരം വിവരിക്കുന്നുണ്ട്)ഇങ്ങനെ രക്ഷകര്‍ രണ്ടുപേര്‍ രണ്ടു ചേരിയിലായപ്പോള്‍ ഗ്രാമങ്ങള്‍ തമ്മിലുണ്ടായ കിടമത്സരം വര്‍ദ്ധിച്ചു വന്നു. പാണ്ഡിത്യത്തിന്റെയും മറ്റും പേരില്‍ നടന്ന മത്സരം ഈ കിടമത്സരത്തിന്റെ ബാക്കി പത്രമായാണ് ചില ചരിത്രകാരന്മാര്‍ കാണുന്നത്. [9] ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ ചോകിരത്തിന്റെയും (ചൊവ്വര)കൈപ്പഞ്ചേരി മനക്കാര്‍ പന്നിയൂരിന്റെയും ആത്മീയാദ്ധ്യക്ഷന്മാരായിരുന്നു.

കേരളത്തിലെ എല്ല സഭാമഠങ്ങളുടേയും പ്രതിനിധികള്‍ ഇതില്‍ പങ്കെടുത്തിരുന്നു. പയ്യൂര്‍ മനയ്ക്കലെ പ്രധാനിയായിരുന്നു വിധി കര്‍ത്താക്കളില്‍ പ്രമുഖന്‍. മീമാംസ വ്യാകരണം, വേദാന്തം മുതലായ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുകയും വിധികര്‍ത്താക്കള്‍ തിരഞ്ഞെടുക്കുന്നവരെ ഏഴാം ദിവസം 'മാങ്ങാട്ടച്ചന്‍' സദസ്സിനുമുന്‍പായി അറിയിക്കുകയും സാമൂതിരി പട്ടത്താനവും പാരിതോഷികങ്ങളും നല്‍കുകയും ചെയ്യുകയായിരുന്നു പതിവ്.

തളിയില്‍ താനം ടിപ്പു സുല്‍ത്താന്റെ ആക്രമണത്തൊടെ നിന്നു പോയി എങ്കിലും 1840 കളില്‍ ശക്തന്‍ സാമൂതിരി അത്‌ പുനരുദ്ധരിപ്പിച്ചു. പിന്നിട്‌ കൂറ്റല്ലൂര്‍ നമ്പൂതിരിമാര്‍ അത്‌ 1934 വരെ നടത്തി വന്നു. ഇന്നും എല്ലാവര്‍ഷവും രേവതി പട്ടത്താനം ആഘോഷിച്ചുവരുന്നു.

രേവതീപട്ടത്താനം നേടുക എന്നത്‌ ഏതു പണ്ഡിതനും അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി പോലും ആറു പ്രാവശ്യം അര്‍ഹത നിഷേധിക്കപ്പെട്ടതിനു ശേഷമാണ്‌ ഇതു കരസ്ഥമാക്കിയത് . ഇങ്ങനെ പട്ടത്താനം ലഭിച്ചവരാണ്‌ ഉദ്ദണ്ഡനും കാക്കശ്ശേരിയും മറ്റും. ഇതില്‍ പങ്കെടുക്കാനാണ്‌ ഉദ്ദണ്ഡന്‍ ആദ്യമായി കോഴിക്കോട്ടു വരുന്നതു തന്നെ [10]

ചടങ്ങുകള്‍

തളിക്ഷേത്രത്തിലെ വാതില്‍ മാടത്തിലെ ഇടവും വലവുമുള്ള ഉയര്‍ന്ന വിശാലമായ മാടത്തറകളില്‍ വച്ചാണ് പട്ടത്താന മത്സരങ്ങള്‍ നടന്നുവനിരുന്നത്. ( ഇന്ന് കൂത്തിനും മറ്റുമാണ് ഇത് ഉപയോഗിക്കുന്നത്) തെക്കേ വാതില്‍ മാടത്തില്‍ തെക്കേ അറ്റത്ത് പ്രഭാകരമീമാംസയും അതിന്റെ വടക്ക് ഭാട്ടമീമാംസയും വടക്കേ വാതില്‍മാടത്തില്‍ വടക്കേ അറ്റത്ത് വ്യാകരണത്തിനും തെക്കു ഭാഗത്ത് വേദാന്തത്തിനും നാലു വിളക്ക് വച്ച വേദശാസ്ത്രവാദങ്ങള്‍ നടത്തിപ്പോന്നു.

ക്ഷണം

“കോഴിക്കോട്ടേ തളിയില്‍ തുലാഞായറ്റില്‍ ഇരവതിപട്ടത്താനത്തിനവിള്‍കലം ഉണ്ടാകയാല്‍ താനം കൊള്ളുവാന്‍ തക്കവണ്ണം നാം കല്പിച്ചു, അതിന കൊല്ലം... ധനു... നു സഭ കോഴിക്കോട്ടെത്തുകയും വേണം”

എന്നീ പ്രകാരമുള്ള തിരുവെഴുത്തുകള്‍ സാമൂതിരി സഭായോഗങ്ങള്‍, വൈദിക നമ്പൂതിരിമാര്‍, കോവിലകത്തെ തമ്പുരാക്കന്മാര്‍ എന്നിവര്‍ക്കയക്കുന്നു. ക്ഷണിക്കപ്പെടാതെ ആരും പങ്കെടുക്കാറില്ല. ചില പ്രത്യേക സാഹചര്യങ്ങളില്‍ പങ്കെറ്റുക്കാന്‍ സാധിക്കാത്തതില്‍ മറുപടി അയക്കുകയും ചെയ്യാറുണ്ട്. (മാപ്പിള ലഹള ക്കാലത്ത്)

ചടങ്ങുകള്‍

തളിയില്‍ ‘കോയിമ്മ’യും മങ്ങാട്ടച്ചന്മാരും പേരൂര്‍ നമ്പൂതിരിയും പേരകത്തു കോവിലും ചേര്‍ന്ന തളിയില്‍ അറ തുറന്ന് നാലു വിളക്കെടുത്ത് തെക്കേ വാതില്‍ മാടത്തില്‍ തെക്കേയട്ടത്ത് പ്രഭാകരത്തിലേയ്ക്കും അതിനു വടക്കു ഭാട്ടത്തിലേയ്ക്കും വടക്കേ മാടത്തില്‍ വടക്കേയറ്റത്തു വേദാന്തത്തിലേയ്ക്കും തെക്ക് വ്യാകരണത്തിലേയ്ക്കും വിളക്കുകള്‍ വയ്ക്കുന്നു. ഇങ്ങനെ വിളക്കു വച്ചുകഴിഞ്ഞാല്‍ ഭട്ടകളുടെ യോഗത്റ്റില്‍ നിന്നു പട്ടത്താനത്തിനു ചാര്‍ത്തിയവര്‍ (തിരഞ്ഞെടുത്തവര്‍)ശാസ്ത്രവാദങ്ങള്‍ ആരംഭിക്കുന്നു.

ശാസ്ത്രവാദങ്ങള്‍ കഴിഞ്ഞാല്‍ ഭട്ടന്മാരെ തിരഞ്ഞെടുത്തിരിയ്ക്കും. കോവിലകം എഴുത്തുകാരന്‍ ഭട്ടതിരിമാരുടെ പേരെഴുതിയ ഓല മങ്ങാട് അച്ചനെ ഏല്പിക്കുന്നു. അഗ്രശാലയുടെ പടിഞ്ഞാറായി വച്ചിരിക്കുന്ന വിളക്കുകളുടെ മദ്ധ്യത്തില്‍ പള്ളിപ്പലക വച്ച് സാമൂതിരി അതില്‍ ഉപവിഷ്ടനാകുന്നു. തുടര്‍ന്ന് മങ്ങാട്ടച്ഛന്‍ തിര്‍ഞ്ഞെടുക്കപ്പെടുന്നവരുടെ പേര്‍ വായിക്കുന്നു. കുമ്മില്‍ ഇളേടത്തു നമ്പൂതിരി വിളക്കുമായി ഒരോരുത്തരെയും ക്ഷണിച്ചു കൊണ്ടുവരുകയും പരവതാനിവിരിച്ച് അതില്‍ വച്ചിരിക്കുന്ന പീഠങ്ങളില്‍ ഇരുത്തുകയും ചെയ്യുന്നു. തുടര്‍ന്ന് തേവാരി നമ്പൂതിരി തമ്പുരാന്റെ കയ്യില്‍ വെറ്റില,പച്ചടക്ക, ചന്ദനപ്പൊതി, മുല്ലപ്പൂവ്, ചുരുള്‍, കിഴി എന്നിവ കൊടുക്കുകയും തമ്പുരാന്‍ ഭട്ടന് ഇവ സമ്മനിക്കുകയും ഭട്ടന്‍ തമ്പുരാനെ അനുഗ്രഹിക്കുകയും ചെയ്യുന്നു. ഇതിന് ചുരുള കൊടുക്കുക എന്നാണ് പറയുക. ഒടുവില്‍ വച്ചു നമസ്കാരക്കിഴിയും വച്ച് സാമൂതിരിയും മറ്റു ഇളയ തമ്പുരാക്കന്മാരും ഭട്ടന്മാരെ പ്രദക്ഷിണം ചെയ്ത് നമസ്കരിച്ച് പള്‍ലിപ്പ്ലകമേര്‍ ഇരിക്കുന്നതോടെ താനത്തിന്റെ ചടങ്ങുകള്‍ അവസാനിക്കുന്നു. [11]

പട്ടം നേടിയ ചിലര്‍

ആധാരസൂചിക

  1. http://www.hindu.com/2006/11/03/stories/2006110300380200.htm
  2. http://www.hindu.com/2005/11/14/stories/2005111406240300.htm
  3. മനോരമ ഇയര്‍ ബുക്ക്‌ 2006 പേജു 403. മനോരമ പ്രസ്സ്‌ കോട്ടയം
  4. എം.എന്‍. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങള്‍, വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം, കേരള.
  5. എ. ശ്രീധരമേനോന്‍, കേരളചരിത്രശില്പികള്‍ (ചരിത്രം)ഏട് 86. 1988. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, കോട്ടയം.
  6. എ. ശ്രീധരമേനോന്‍, കേരളചരിത്രശില്പികള്‍ (ചരിത്രം)ഏട് 86. 1988. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, കോട്ടയം.
  7. കെ. ബാലകൃഷ്ണക്കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം - മിത്തുകളും യാഥാര്‍ഥ്യങ്ങളും.ഏട് 72, മാതൃഭൂമി പ്രിന്റ്റിങ് അന്‍റ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000.
  8. കെ.വി. കൃഷ്ണയ്യര്‍ 1938, പ്രതിപാധിച്ചിരിക്കുന്നത്- എം.എന്‍. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങള്‍, വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം, കേരള.
  9. എം.എന്‍. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങള്‍, ഏട് 112, വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം, കേരള.
  10. കേരള സംസ്കാര ദര്‍ശനം. പ്രൊഫ. കിളിമാനൂര്‍ വിശ്വംഭരന്‍. ജൂലായ്‌ 1990. കാഞ്ചനഗിരി ബുക്സ്‌ കിളിമനൂര്‍, കേരള
  11. എം.എന്‍. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങള്‍, വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം, കേരള.

വിശകലനം

"https://ml.wikipedia.org/w/index.php?title=രേവതി_പട്ടത്താനം&oldid=154923" എന്ന താളിൽനിന്ന് ശേഖരിച്ചത്