ഉള്ളടക്കത്തിലേക്ക് പോവുക

പടയണിയിലെ വിനോദക്കോലങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പടയണിയിൽ പ്രധാനകോലങ്ങളെ കൂടാതെ വിനോദാവശ്യങ്ങൾക്കുമായും കോലങ്ങൾ കാണാം. സമൂഹത്തിൽ നടക്കുന്ന മാറ്റങ്ങളെ ഇവ വിനോദത്തിലൂടെ വിമർശനവിധേയ മാക്കുന്നു. നർമഭാഷണങ്ങളും പ്രയോഗങ്ങളും പരിഹാസരൂപേണ വിനോദത്തിൽ അവതരിപ്പിക്കുന്നു. എല്ലാ ജാതിമതസ്ഥരും ഇതിൽ പങ്കാളിയാവുന്നു. ഭിന്നജാതികൾ തമ്മിലുളള സഹകരണവും പങ്കാളിത്തവും ഇതിൽ നിഴലിക്കുന്നു. ഓരോ ഇനത്തിനും അവരുടേതായ വീക്ഷണങ്ങൾ ഉണ്ട്. പ്രഗത്ഭരായ കലാകാരനുമാത്രമേ ഹാസ്യവേഷങ്ങളെ അവതരിപ്പിക്കാൻ കഴിയൂ.[1]


പരദേശി

[തിരുത്തുക]

വെളളപ്പരദേശി, ചുവന്ന പരദേശി എന്നിങ്ങനെ രണ്ടുതരം പരദേശി വേഷങ്ങ ളുണ്ട്. വെളളമുണ്ടുടുത്ത് അരയിൽ വെളളത്തോർത്തുകെട്ടി തലയിൽ വെളള ത്തുണികൊണ്ട് സ്തൂപിക പോലെ കൊണ്ട് കെട്ടിയിറങ്ങുന്ന വേഷമാണ് വെളള പരദേശിയുടേത്. ചുവന്ന പരദേശിക്ക് ചുവപ്പുനിറത്തിലുള്ള വേഷമാണ് ഉളളത്. പതിനാറടിയന്തിരം നടക്കുന്ന വീടുതേടി ഓച്ചിറ ക്ഷേത്രത്തിൽനിന്നും എത്തുന്ന തമിഴ് ബ്രാഹ്മണന്റെ പ്രതിനിധിയാണ് പരദേശി. ഇടത്തെത്തോളിലും വലത്തേ തോളിലുമായിട്ടാണിവർ പൂണൂൽ ധരിച്ചിരിക്കുന്നത്.

നമ്പൂരിയും വാല്യക്കാരനും

[തിരുത്തുക]

നേര്യത് ഇടതുകയ്യിൽ തൂക്കിയിട്ട്, ഒരു നേര്യത് മടക്കി തലയിൽ വച്ച് പൂണൂലും ധരിച്ചുവരുന്ന നമ്പൂരിയും മുഷിഞ്ഞ തോർത്തുടുത്ത് കൃത്രിമമായി ചകിരികൊണ്ടുളള മീശയും വച്ചുവരുന്ന വാല്യക്കാരൻ ഉണ്ണിക്കൊമരനുമാണ് കഥാപാത്രങ്ങൾ. വാല്യക്കാരനും സദസ്സുമായി ചേർന്നുള്ള സംവാദം സമൂഹ ത്തിന്റെ സ്വഭാവവൈചിത്ര്യങ്ങളെ അനാവരണം ചെയ്യുന്നു. നമ്പൂരിയുടെ ചൊല്ലു കളെ വാല്യക്കാരൻ ഹാസ്യാത്മകമായി അപഗ്രഥിക്കുന്നു.

ശർക്കരക്കുടം

[തിരുത്തുക]

കുടവയറിൽ കേറ്റിയുടുത്ത വെളളമുണ്ട്, തോളിൽ ഒരു നേര്യതുമിട്ട് കാലൻ കുടയുമൂന്നി നെറ്റിയിൽ ചന്ദനപ്പൊട്ടിനുളളിൽ സിന്ദൂരപ്പൊട്ടുതൊട്ട്, കാതിൽ കല്ലു കടുക്കനുമിട്ടുകൊണ്ടാണ് ശർക്കര വ്യാപാരി കടന്നുവരുന്നത്. വ്യാപാരി വന്ന് സദസ്യരുമായി സംവദിച്ചതിനുശേഷമാണ് ശർക്കരക്കുടവുമായി ചുമട്ടുകാരൻ എത്തുന്നത്.

അന്തോനി

[തിരുത്തുക]

ഒരു മരയ്ക്കാനും ക്രിസ്ത്യാനിയുമായ അന്തോനിയുടെ വേഷം മുഷിഞ്ഞ തോർത്ത്, വെന്തിങ്ങാ, ചകിരി, മീശ, കുറുവടി എന്നിവയാണ്. ആറ്റിനക്കരയി ക്കരെ വളളത്തിൽ ആളുകളെ കയറ്റിയിറക്കുകയാണ് അന്തോനിയുടെ തൊഴിൽ.

അമ്മൂമ്മം അപ്പൂപ്പനും

[തിരുത്തുക]

പടുവൃദ്ധരുടെ വേഷത്തിൽ സദസ്സിൽ എത്തുന്ന ഈ കഥാപാത്രങ്ങൾ കരവാസികൾക്ക് ഹരമാണ്. പശയുടെ സഹായത്താൽ തല മുഴുവൻ പഞ്ഞികൊണ്ട് മൂടി രണ്ടുതുണിസഞ്ചി മാറിൽ തൂക്കി അമ്മൂമ്മ കളത്തിലെത്തുന്നു. തലയും താടിയും എല്ലാം പഞ്ഞികൊണ്ട് നരപ്പിച്ചിരിക്കുകയാണ്. അപ്പൂപ്പന്റെ നേര്യത് തോളിൽ ചുറ്റിയിട്ടുണ്ട്. പ്രസ്തുത കഥാപാത്രങ്ങളെ സദസ്സിന്റെ പ്രോത്സാഹന ത്തോടുകൂടി വളരെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നു.

മാസപ്പടി

[തിരുത്തുക]

മാസാമാസം സർക്കാരിലേക്കുവരേണ്ട തുക ജനങ്ങളിൽനിന്നും പിരിച്ച് അടയ്ക്കാൻ ബാദ്ധ്യസ്ഥനായ ഉദ്യോഗസ്ഥൻ. കരയിലെ ഓരോരുത്തരുടേയും സ്വത്തുവിഹിതത്തിന് അനുസരിച്ച് അടയ്ക്കേണ്ട തുക എത്രയെന്ന് വിചാരിപ്പു നടത്തി നിശ്ചയിക്കാൻ ബാദ്ധ്യതപ്പെട്ട മേലുദ്യോഗസ്ഥനാണ് വ്യാരിപ്പ്. മാസപ്പ ടിയും വ്യാരിപ്പും ഒത്തുചേർന്ന് കുടിശ്ശിക അടയ്ക്കേണ്ട തുക വാങ്ങിക്കുന്നു.

കുഞ്ഞിരിക്ക് മഹർഷി

[തിരുത്തുക]

ഒരു വെളളത്തോർത്തുടുത്ത് തലയിൽ ഒരു തോർത്ത് മൂടിക്കെട്ടി മുഖത്ത് ഒരു തുണിമുഖമോ, പാളമുഖമോ കെട്ടി നീണ്ടതാടിയുമായി വരുന്ന കുഞ്ഞിരി മഹർഷിയുടെ ഒരു പുരികം ചുവപ്പും മറ്റേത് കറുപ്പമാണ്. മീശയുടെ പകുതി ഭാഗം ചുവപ്പും ബാക്കി പകുതി കറുപ്പുമാണ്. മൂക്കിന്റെ ഭാഗത്ത് കിടന്നാടത്തക്ക വിധത്തിൽ ഒരു അടയ്ക്ക് തലയിൽനിന്ന് തൂക്കിയിട്ടുണ്ട്. ആകെപ്പാടെ വികൃതമുഖമാണ് ഈ കഥാപാത്രത്തിനുള്ളത്.

ആശാനും ശിഷ്യനും

[തിരുത്തുക]

പഠിക്കാൻ എഴുത്തോലയുമായി വീട്ടിൽ നിന്നിറങ്ങിയ കുട്ടി കൂട്ടുകാരു മൊത്ത് കളിക്കുകയും പിന്നീട് എഴുത്താശാന്റെ അടുക്കലേക്ക് തിരിക്കുകയും ചെയ്യുന്നു. വട്ടമിട്ടിരുന്നു കളിക്കുന്ന കുട്ടികളുടെ ഇണക്കങ്ങളും പിണക്കങ്ങളും അവതരിപ്പിക്കുന്നുണ്ട്.

നായരും നമ്പൂരി

[തിരുത്തുക]

ആണ്ടുതോറും പിതൃബലിയിടണമെന്നു നിഷ്ഠയുള്ള ശങ്കരൻനായരും ബലി കർമം ചെയ്യിക്കുന്ന നമ്പൂരിയും ഹാസ്യകഥാപാത്രങ്ങളായി രംഗത്തുവരുന്നു.

ഊട്ടുപട്ടർ

[തിരുത്തുക]

പാളത്താറ്, പൂണൂൽ, നെറ്റിയിൽ മുഗോപി (ഭസ്മം, ചന്ദനം, കുങ്കുമം) എന്നിങ്ങനെയാണ് പട്ടരുടെ വേഷം. വീശുപാളകൊണ്ട് വീശി ജനങ്ങൾക്കിടയി ലൂടെ ആഢ്യത്വത്തിന്റെ പ്രതീകമായി കളത്തിലെത്തുന്നു.

പട്ടരും പെണ്ണും

[തിരുത്തുക]

തലയിൽ ഉറുമാൽ, നെറ്റിയിൽ മുഗോപി, പൂണൂൽ, പുറകോട്ട് ഇട്ടിരിക്കുന്ന ഭാണ്ഡക്കെട്ട്, കയ്യിൽ വീശുപാള എന്നിവയാണ് വേഷം. വിഡ്ഢിഭാവം നിറഞ്ഞുനില്ക്കുന്ന മുഖത്തിനുടമയാണദ്ദേഹം. പെണ്ണുകിട്ടാഞ്ഞ് പാണ്ടിയിൽ ചെന്ന് പണം കൊടുത്തു കല്യാണി എന്ന പെണ്ണിനെ വാങ്ങിച്ചു. പാണ്ടിച്ചേലയും മൂക്കുത്തിയും കുങ്കുമപ്പൊട്ടും ധരിച്ചിരിക്കുന്നു.

വൈരാവി

[തിരുത്തുക]

വെളളമുണ്ടുടുത്ത് അരയിലും തലയിലും ഉറമാലും കെട്ടി ഒരു കടുക്ക കിഴിച്ച് മൂന്നുനാലുകല്ലു പെറുക്കിയിട്ട് കഴുത്തിലൊരു കമ്പു ചെലുത്തി കുലുക്കിക്കൊണ്ട് കളത്തിൽ വരുന്നു. ധർമ്മം തേടി വരുന്ന കഥാപാത്രമാണ് വൈരാവി

തങ്ങളും പടേം

[തിരുത്തുക]

തലപ്പാവും, കുടവയറും നിസ്കാരനെറ്റിയുമുളള മുസ്ലീം കഥാപാത്രമാണ്

കാക്കാലൻ

[തിരുത്തുക]

കറുത്തമുണ്ടുടുത്ത്, മയിൽത്തൂവൽ മീശയും വച്ച് മുഖവും ദേഹമാകെ കരിവാരിപ്പൂശി നെറ്റിയിൽ ചുണ്ണാമ്പുതൊട്ട്, തോളിൽ പൊക്കണം തൂക്കിയിട്ട്, കമ്പും പിടിച്ച് കാക്കാലൻ രംഗത്തുവരുന്നു.

തലയിൽ വച്ച് തുളളിയവ പുറത്തും നെഞ്ചത്തണിയേണ്ടത്. തലയിലും മറ്റും വച്ചുകെട്ടി വരുന്ന വിഡ്ഢികഥാപാത്രമാണ് കോണൻ.


അവലംബം

[തിരുത്തുക]

പടയണിപ്പാട്ടുകൾ ഭാഷ, ആഖ്യാനം സമൂഹം- പൂർണ്ണിമ അരവിന്ദ്

  1. "Online Thesis Search Results". www.mgutheses.in.