നോക്കുകുത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നോക്കുകുത്തി
നോക്കുകുത്തി-രേഖാ ചിത്രം

കൃഷിസ്ഥലങ്ങളിലും പുതിയ കെട്ടിടം പണിയുന്നിടങ്ങളിലും മറ്റും കണ്ണേറു പറ്റാതിരിക്കാൻവേണ്ടി കെട്ടിവയ്ക്കുന്ന വികൃതമായ കോലത്തിനെ വിളിയ്ക്കുന്ന പേരാണ് നോക്കുകുത്തി.

വിശ്വാസം[തിരുത്തുക]

കേരളത്തെപ്പറ്റിയുള്ള സുപ്രധാന ചരിത്രരേഖകൾ എഴുതിയ ഡച്ചുകാരനായ പാതിരിയായ കാൻറർ വിഷർ (1692- 1736), തോട്ടങ്ങളുടേയും പാടങ്ങളുടേയും വീടുകളുടേയും മുമ്പിൽ നോക്കുകുത്തി കെട്ടിനിർത്തുന്ന പതിവ് ഉണ്ടായിരുന്നതായി പറയുന്നുണ്ട്. വിഗ്രഹത്തിന്റെയോ, കുരങ്ങിന്റെയോ രൂപത്തിലോ, കലങ്ങളിൽ ചായംകൊണ്ട് വരച്ചോ നോക്കുകുത്തികൾ ഉണ്ടാക്കി വച്ചാൽ കരിങ്കണ്ണ് ഉള്ളവരുടെ നോട്ടത്തിൽ നിന്നും വിനാശം ഉണ്ടാകുന്നത് തടയാനാണ് വിശ്വാസം. ചില ക്രിസ്ത്യാനികളിലും ഈ വിശ്വാസം ഉണ്ടെന്ന് വിഷർ രേഖപ്പെടുത്തിയിട്ടുണ്ട്[1] .

കൃഷിയിടങ്ങളിൽ നോക്കുകുത്തികൾ സ്ഥാപിക്കുന്ന പതിവിന് സഹസ്രാബ്ദങ്ങളുടെ പ്രാചീനതയുണ്ട്. ബിസി 7-6 നൂറ്റാണ്ടുകളിൽ പലസ്തീനയിൽ ജീവിച്ചിരുന്ന എബ്രായപ്രവാചകൻ ജെറമിയാ, യഹൂദേതരരുടെ വിഗ്രഹങ്ങളെ പരിഹസിച്ചത് വെള്ളരിത്തോട്ടത്തിലെ നോക്കുകുത്തികളോട് ഉപമിച്ചാണ്.[2]

പക്ഷികളെയും മറ്റും വിരട്ടിയോടിക്കാൻ കൃഷിസ്ഥലങ്ങളിൽ ഉണ്ടാക്കിവയ്‌ക്കുന്ന കോലമായും നോക്കുകുത്തിയെ ഉപയോഗിക്കുന്നു. നോക്കുകുത്തിയെ കണ്ണേറുകോലം എന്നും പറയുന്നു.

പ്രയോഗം[തിരുത്തുക]

നിഷ്കൃയമായി നിൽക്കുന്നതിനെ സൂചിപ്പിയ്ക്കാനായി സാധാരണ പ്രയോഗിക്കുന്ന ഒരു വാക്കാണിത്. ഉദാ: ഹോട്ടലുകളിലെ വിലവർദ്ധനവ്;സർക്കാർ 'നോക്കുകുത്തി'യായി.

അവലംബം[തിരുത്തുക]

  1. "വിഷർ കണ്ട കേരളം". dutchinkerala.com. Archived from the original on 2013-10-01. Retrieved 2014 ഫെബ്രുവരി 6. {{cite web}}: Check date values in: |accessdate= (help)
  2. ജെറമിയായുടെ പുസ്തകം 10:5


"https://ml.wikipedia.org/w/index.php?title=നോക്കുകുത്തി&oldid=3729454" എന്ന താളിൽനിന്ന് ശേഖരിച്ചത്